Pages

Monday, July 25, 2011

വായനയുടെ വര്‍ണലോകമൊരുക്കി തവനൂര്‍ സ്‌കൂളിലെ പുസ്തകപ്പുര




എടപ്പാള്‍: സ്‌കൂള്‍ ലൈബ്രറി കാണുമ്പോള്‍ നിങ്ങള്‍ പുറംതിരിഞ്ഞ് നടക്കാറുണ്ടോ? അതിനുള്ളിലെ അന്തരീക്ഷം നിങ്ങളുടെ മനം മടുപ്പിക്കുന്നുണ്ടോ? എങ്കില്‍ തവനൂര്‍ കെ.എം.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുസ്തകപ്പുരയിലേക്ക് വരിക. ഒരു പുതിയ പുസ്തകലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിതലരിച്ച പുസ്തകങ്ങളോ, മനം മടുപ്പിപ്പിക്കുന്ന മണമോ, ഇരുണ്ടുമുഷിഞ്ഞ ചുവരുകളോ ഇല്ലാത്ത ഒരു ലോകം. വര്‍ണ്ണക്കൂട്ടുകളുടെ ചിത്രപ്പണികളുടെ കവിതാശകലങ്ങളുടെ ഒരു ലോകം.

തവനൂര്‍ കേളപ്പജി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയിലാണ് പുതുമയുള്ള ഈ പുസ്തകപ്പുരയൊരുക്കിയത്.

തിരക്കേറിയ ഈ കാലത്ത് കുട്ടികള്‍ പുസ്തകശാലയിലേക്ക് കയറണമെങ്കില്‍ അതിന്റെ കെട്ടും മട്ടുമൊക്കെ മാറണം. അതിനാണ് വ്യത്യസ്തമായ ഈ പുസ്തകപ്പുര. ഇതിന് ചുക്കാന്‍ പിടിച്ച, സ്‌കൂളിലെ ചിത്രകലാധ്യാപകനായ ഗോപു പട്ടിത്തറയും അധ്യാപകന്‍ പി.വി. സേതുമാധവനും പറയുന്നു.

പുസ്തകപ്പുരയുടെ പ്രവേശനകവാടംതന്നെ വര്‍ണ്ണമനോഹരമായ ചിത്രങ്ങളാലലംകൃതമായ ഒരു മ്യൂസിയം പോലെയാണ്. അകത്തുകടന്നാല്‍ ചുമരിലും അലമാരകളുടെ ചുറ്റിലുമെല്ലാം കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കൂടെ വായനയുടെ മഹത്വം വിളിച്ചോതുന്ന കവിതകള്‍, ഉദ്ധരണികള്‍ എന്നിവയും.

''വാക്കെന്റെ അമ്മയുമച്ഛനുമാകുന്നു. വാക്കിന്‍ വിരല്‍ തൂങ്ങിയല്ലോ നടക്കുന്നു...'' എന്ന മധുസൂദനന്‍ നായരുടെ കവിതയ്‌ക്കൊപ്പം വി.ടിയുടെ പ്രശസ്തമായ വാക്കുകളും പുസ്തകപ്പുരയെ അലങ്കരിക്കുന്നു.

ഒരിക്കല്‍ കയറിയാല്‍ വായനയ്ക്കുവേണ്ടിയല്ലെങ്കില്‍പ്പോലും വീണ്ടുംവീണ്ടും കുട്ടികളെ ഈ പുര മാടി വിളിക്കുന്നു. പുസ്തകപ്പുര

1 comment:

പ്രതികരിച്ചതിനു നന്ദി