Pages

Sunday, September 23, 2012

ഇത് സാമൂഹിക ശാസ്ത്രമോ , ഗണിതമോ , ജീവിത പഠനമോ

 ക്ലാസില്‍ മാഷ്‌ വളരെ അസ്വസ്ഥനായി. 
ഇന്ന് കാലത്ത് അസംബ്ലിയില്‍ പത്രവാര്‍ത്ത അവതരിപ്പിച്ചതു, മുമ്പുള്ള ദിവസങ്ങളില്‍  അവതരിപ്പിച്ചതിന് നേരെ എതിര് .
 ഇന്നത്തെ വാര്‍ത്ത ഇതായിരുന്നു .

  • ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
  • വെള്ളിയാഴ്ച രാത്രി എട്ടിന് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നടപടികളെ ശക്തമായി ന്യായീകരിച്ചത്.യൂറോപ്യന്‍ രാജ്യങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യ അത്തരമൊരു സ്ഥിതിയിലേക്ക് പോകരുത്.
  • അന്താരാഷ്ട്രവിലയ്‌ക്കൊപ്പിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ധിപ്പിച്ചത്. വലിയ കാറുകളും മറ്റുമാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോയെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ കുട്ടികള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചു വെച്ചിരുന്നു. അതിന്റെ അവതാരകര്‍ ആണ് പ്രശനം ഉയര്‍ത്തിയത്‌  

അവര്‍ ആ വാര്‍ത്തകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു 
  • ഡല്‍ഹി: ഡീസല്‍വില കൂട്ടിയതിനെത്തുടര്‍ന്ന് ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിക്കാന്‍ ലോറിഉടമകള്‍ തീരുമാനിച്ചു. റെയില്‍വേ ചരക്കുകൂലിയും സിമന്റ് വിലയും കൂട്ടുമെന്നാണ് സൂചന. ഇത് രാജ്യത്ത് വന്‍വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നു.

  • ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.  ച ചെലവ് കൂടിയതോടെ നിത്യോപയോഗസാധനങ്ങളുടെ വില പൊള്ളുമെന്നുറപ്പായി. പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരും. അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ഇത് കടുത്ത തിരിച്ചടിയാകും.

  • ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലയെയും ഇത് ബാധിക്കും. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഉപഭോക്താക്കളുടെ കൈകളിലേക്ക് കൈമാറുകയല്ലാതെ മാര്‍ഗമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വക്താവ് ജി.പി. സിങ് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന് ഇത് താങ്ങാനുള്ള ശേഷിയില്ല. നിത്യോപയോഗസാധനങ്ങളുടെ വില ഉയരുന്നതോടെ സാധാരണക്കാരനെ ഇത് നേരിട്ട് ബാധിക്കും. തങ്ങളുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഡീസല്‍വില കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ കീഴില്‍ 80 ലക്ഷം ലോറികളുണ്ടെന്നാണ് കണക്ക്.
  • സിമന്റ്‌വില കൂട്ടുമെന്ന് നിര്‍മാതാക്കള്‍ സൂചിപ്പിച്ചതോടെ കെട്ടിടനിര്‍മാണത്തിന് ചെലവേറും. ഡീസല്‍വിലവര്‍ധന താങ്ങാന്‍ സിമന്റ് വ്യവസായത്തിന് കഴിയില്ലെന്നും വില കൂട്ടുകയല്ലാതെ മാര്‍ഗമില്ലെന്നും ജെ.കെ. ലക്ഷ്മി സിമന്റ് ഡയറക്ടര്‍ ശൈലേന്ദ്ര ചൗക്‌സെ പറഞ്ഞു. 
  • ഡീസല്‍ വിലവര്‍ധനമൂലം ഓട്ടോറിക്ഷ, ബസ്, കാര്‍, വാന്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍ യാത്രാനിരക്ക് കൂടും. പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഇത് ഒരു പോലെ ബാധിക്കും.

ക്ലാസില്‍ പ്രശ്നം ഉയര്‍ന്നു. കുട്ടികള്‍ക്ക് നേരറിയണം .മാഷ്‌  ആലോചിച്ചു 
ഇത്  കത്തുന്ന വിഷയമാണ് .തൊട്ടാല്‍ പൊള്ളും. 
പക്ഷെ വിമര്‍ശനാത്മക ബോധനം പ്രശ്നാധിഷ്ടിത സമീപനം എന്നൊക്കെ പറഞ്ഞു നടന്ന ഞാന്‍  ഇവിടെ ഒളിച്ചോടാണോ ? 

".എന്താണ് പരിഹരിക്കേണ്ട പ്രശ്നം  ? വ്യക്തമായി പറയൂ .."
"ഡീസലിന്റെ വില കൂടി ( വര്‍ധിപ്പിച്ചു )                                                                      
                                                                              അത് നമ്മളെ എങ്ങനെ ബാധിക്കും ?"

എല്ലാവര്ക്കും അറിയണം എന്നുണ്ടോ?
എല്ലാ കൈകളും ഉയര്‍ന്നു.അതെ എന്ന് എല്ലാ മനസുകളും 
"ശരി ,തുടങ്ങാം ..വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ത് മാര്‍ഗം ?"
  • പത്രങ്ങള്‍ വായിക്കണം .പല പത്രങ്ങള്‍ .വാര്‍ത്തകളും ലേഖനങ്ങളും 
  • ടി വി ചര്‍ച്ചകളില്‍ നിന്നും കുറിപ്പെടുക്കണം 
  • അടുത്തുള്ള കടകളില്‍ പോയി തിരക്കണം 
  • ആധികാരികമായി പറയാന്‍ കഴിയുന്നവരെ കാണണം 
  • അഭിമു ഖം നടത്തണം ...."
"നോക്കൂ എല്ലാത്തിനും എല്ലായ്പോഴും പറയുന്നത് പോലെ പറയാതെ . കൂടുതല്‍ പ്രായോഗികമായ എളുപ്പം സാധ്യാകുന്ന രീതികള്‍ പറയൂ .."
"മാഷേ .. എളുപ്പം വേണ്ട സാവധാനം മതി. പരീക്ഷ ഒന്നും ഇടുന്നില്ലല്ലോ . പരമാവധി വിവരങ്ങള്‍ കിട്ടണം "
അവരുടെ ആ നിലപാട് മാഷിനു ബോധിച്ചു.
"ആട്ടെ, നമ്മളെ എങ്ങനെ ബാധിക്കും എന്നല്ലേ അറിയേണ്ടത് 
 ആരാ ഈ നമ്മള്‍"? ?
"ഈ ക്ലാസിലെ കുട്ടികളുടെ വീടുകള്‍ ആണ് പരിഗണിക്കേണ്ടത് "
.അവര്‍ക്ക് അതില്‍ ഏക സ്വരം 
"അതെ നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെ ".
"ഞാന്‍ പെടുമോ ? "
അല്‍പ നേരത്തെ നിശബ്ദത 
"മാഷും കൂടി ചേര്‍ന്നാലെ നമ്മള്‍ ആകൂ ."
പ്രതികരണം വന്നു 
"അങ്ങനെ എങ്കില്‍ ഞാനും നിങ്ങളില്‍ ഒരാളല്ലേ . വിവര ശേ ഖ രണം ഞാനും നടത്തട്ടെ . "
നീണ്ട കയ്യടിയോടെ അത് സ്വാഗതം ചെയ്യപ്പെട്ടു. 
ശരിക്കും മാഷിനും അറിയില്ലായിരുന്നു ഈ വില വര്‍ധനവ്‌ എത്ര കണ്ടു മാഷിനെ  മുന്നിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്ന് 
വിവര ശേഖരണം ലക്‌ഷ്യം കൃത്യമാക്കി ഉള്ളതാവണം . എന്ത് കാര്യം ഏതളവില്‍ ആരില്‍ നിന്നും കിട്ടണം  എന്ന് തീരുമാനിക്കണം .
നേരത്തെ അവതരിപ്പിച്ച വാര്‍ത്തകളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം വിഷയ മേഖലകള്‍ തീരുമാനിച്ചു 
  • നിത്യോപയോഗ സാധങ്ങള്‍ ( മീന്‍, പച്ചക്കറി, പല വ്യഞ്ജനങ്ങള്‍ , അരി, മുതലായവ )
  • കെട്ടിട നിര്‍മാണ മേഖലകളിലെ സാധങ്ങള്‍ ( സിമന്റ് , കമ്പി, മണല്‍ , പെയിന്റ്റ്, ഇലക്ട്രിക്കല്‍ സാധങ്ങള്‍ )
  •  യാത്രക്കൂലി 
  • ചായ , കാപ്പി, പലഹാരം, തുടങ്ങിയവ 
  • തൊഴിലാളികളുടെ കൂലി ( സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ തൊഴിലാളികള്‍ കൂലി കൂട്ടുമെന്ന് ഒരാള്‍  യുക്തി പൂര്‍വ്വം വാദിച്ചു.)

വിവിധ ഗ്രൂപ്പുകള്‍  വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. അവതരിപ്പിച്ചു 
അതിങ്ങനെ 
  • ഡീസല്‍എഞ്ചിന്‍ മീന്‍ പിടിക്കുന്നതുനായി  വള്ളങ്ങളില്‍ ഉപയോഗിക്കുന്നു. മീന്‍ നാട്ടില്‍ എത്തിക്കുന്നത് വാഹനങ്ങളില്‍ .  ഒരു കിലോ മീന് ഡീസല്‍ വില കൂട്ടുന്നതിനു മുമ്പ്  എന്ത് വില ? ഇപ്പോള്‍ ? അടുത്ത രണ്ടു മാസം വിലയില്‍ ഉണ്ടായ മാറ്റം ? ഒരു വീടിനു ഒരു മാസം അധികമായി ചിലവ് ശരാശരി എത്ര വരും ?
  • പച്ചക്കറികള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരണം  ലോറിയില്‍.ദൂരവും ഭാരവും വിലയും അറിഞ്ഞാലേ വര്ദ്ധനവു സാധൂകരിക്കാനാകൂ .ഒരു ലോറി തമിഴ് നാട്ടില്‍ നിന്നും ഇവിടെ വരാന്‍ എത്ര കിലോ മീറ്റര്‍ സഞ്ചരിക്കണം ? അതിനു എത്ര ലിറ്റര്‍ ഡീസല്‍ ആവശ്യം ? വിലക്കൂടുതല്‍ എത്ര വരെ ആകാം ? ഒരു ലോറിയില്‍ എത്ര ടണ്‍  പച്ചകറി കയറ്റും?. ഒരു കിലോ പച്ചക്കറിയില്‍ ഉണ്ടാകുന്ന വിലകൂടുതല്‍ എത്ര വരും? ഒരു മാസം ഒരു വീട്ടില്‍ വാങ്ങുന്ന പച്ചക്കറി? അതിലുണ്ടാകുന്ന വ്യതിയാനം ? കുടുംബ ബജറ്റില്‍ ചെലവ്  എത്ര ശതമാനം വര്‍ധിക്കും? വരവോ?

  • മറ്റു കാര്യങ്ങളും ഇങ്ങനെ പ്രതിമാസ ചെലവ് കണക്കാക്കാന്‍ പറ്റും വിധം തീരുമാനിച്ചു .
  • ഒരു കുടുംബത്തിനു ഒരു മാസം ആകെ എത്ര അധികചിലവ് വരും എന്ന് കണ്ടെത്തുമ്പോള്‍ പിഴവ് വന്നു കൂടാ .അതിനുള്ള മുന്‍കരുതല്‍ എങ്ങനെ? ആര്‍ക്കും ഉത്തരം കിട്ടിയില്ല.അത് പ്രവര്‍ത്തന പുരോഗതിക്കിടെ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചു.
  • സ്ഥിരവരുമാനം ഇല്ലാത്തവര്‍ എങ്ങനെ അധികമായുണ്ടാകുന്ന ചിലവുകള്‍ നേരിടും? അവരോടു നേരിട്ട് ചോദിക്കണം . കട ബാധ്യത -പുതിയ കടവും പഴയ കടത്തിനെ തിരിച്ചടവുണ്ടെങ്കില്‍ അതില്‍ നേരിട്ട പ്രശ്നവും വീട്ടില്‍ വരുത്തിയ ചെലവ് ചുരുക്കല്‍ ഉണ്ടെങ്കില്‍ അതും അറിയണം .
"ഒരു പ്രോജക്ടായല്ലോ മാഷേ ? "
അവര്‍ക്ക് ഉത്സാഹം .
കണ്ടെത്തലുകള്‍ ഗ്രാഫ് , ശതമാനം, പട്ടിക, ശരാശരി, എന്നിവ ഉപയോഗിച്ച് രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനും ക്ലാസില്‍ ധാരണ .
കുട്ടികള്‍ ഓരോ ദിവസവും പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ചെയ്തു .
പച്ചക്കറിക്കച്ചവടക്കാരന്‍ സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ടു .
ലോറി ഡ്രൈവറുമായി അവര്‍ ചര്‍ച്ച നടത്തി. വില വിവരപ്പട്ടിക വിശകലനം ചെയ്തു 
ഗുണിക്കാനും ഹരിക്കാനും പ്രയാസം ഉള്ള കുട്ടികള്‍ അത് പഠിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടി .
ഒരാള്‍ക്ക്‌ ടണ്‍  എന്നാല്‍ എത്ര എന്നാണു അറിയേണ്ടത്..മറ്റൊരാള്‍ സംശയിച്ചു സംശയിച്ചു സ്റാഫ് റൂമില്‍ വന്നു .മാഷേ ശരാശരീന്നു  പറഞ്ഞാല്‍ എന്താ ? അതെ സ്റാഫ് റൂം കുട്ടികളുടെ സാന്നിധ്യം കൊണ്ട് കൂടുതല്‍ ധന്യമാവുകയാണ്.ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ പ്രശ്നങ്ങള്‍ ഇവയ്ക്കു വ്യക്തിഗത പരിഗണന ഇങ്ങനെ സാധ്യമാകുന്നു .നാല് മണി കഴിഞ്ഞും ചര്‍ച്ചകള്‍ക്ക് ഇടം ഉണ്ടാക്കി.
.ക്ലാസ് പി ടി എ വിളിച്ചു. കുട്ടികള്‍ ഉന്നയിച്ച പഠന പ്രശനം അവതരിപ്പിച്ചു. ഈ പഠനം മൂലം ഉണ്ടാകുന്ന വിഷയ ധാരണകളും അതേപോലെ സാമൂഹിക കാര്യങ്ങളില്‍ ഉണ്ടാകുന്ന ഗവേഷനാത്മക സമീപനവും.
"മാഷേ ഈ മീറ്റിംഗ് നന്നായി.അല്ലെങ്കില്‍ മാഷ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന് തെറ്റിദ്ധരിച്ചേനെ "
.കുട്ടികളുടെ അന്വേഷണത്തില്‍ വീട്ടുകാരും താല്പര്യം കാണിച്ചു തുടങ്ങി .
ക്ലാസ് ചുമരുകള്‍ ശേഖരിക്കുന്ന പത്ര കട്ടിങ്ങുകളും പട്ടികകളും കൊണ്ട് നിറഞ്ഞു.

എല്ലാവര്ക്കും വിവരങ്ങള്‍ കിട്ടണമല്ലോ. പ്രവര്‍ത്തന ഡയറി ക്ലാസില്‍ ഉണ്ടായി. ഓരോ ദിവസവും അതില്‍ കുറിപ്പുകള്‍ . പ്രസക്തമായ മറ്റു കാര്യങ്ങളും കിട്ടുന്നുണ്ടായിരുന്നു .
കേരളത്തിനെ കുറിച്ച് ബജറ്റിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലും ഉള്ള കാര്യങ്ങള്‍ , 
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാര പട്ടികകള്‍ എന്നിവയൊക്കെ മാഷ്‌ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു . ഇംഗ്ലീഷ് വായിക്കാനുള്ള ക്ലാസ് റൂം  പ്രോസസ് ഇവിടെയും ഉപയോഗിക്കാന്‍ തീരുമാനിച്ചു. സാധങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ അവരില്‍ കൌതുകം ഉണ്ടാക്കി സര്‍ക്കാര്‍ രേഖകള്‍ അതിന്റെ തനി സ്വരൂപത്തില്‍ കൊടുത്തു. വില നിലവാരം താരതമ്യം ചെയ്യുന്നതിന്റെ രീതി മനസ്സിലാക്കാന്‍ ഇത് സഹായിച്ചു.

നെറ്റ് എന്നും പരിശോധിച്ചു .എല്ലാ പത്രങ്ങളും നെറ്റില്‍ നിന്നും വായിക്കാനും ആവശ്യമായവ പകര്‍ത്തി വെക്കാനും കുട്ടികള്‍ പഠിച്ചു. ചിത്രങ്ങളും ശേഖരിച്ചു.



നമ്മുടെ പഠന റിപ്പോര്‍ട്ട് പത്രങ്ങള്‍ക്കു കൊടുക്കണം എന്ന് ലീഡര്‍ അഭി പ്രായപ്പെട്ടു. വലിയൊരു കാര്യം  കണ്ടെത്താന്‍ പോകുന്നു എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടായി.
മാഷ്‌ ഓര്‍ത്തു 
ഇത് സാമൂഹിക ശാസ്ത്രമോ  , ഗണിതമോ , ജീവിത പഠനമോ ?
കുട്ടികള്‍ രൂപപ്പെടുത്തുന്ന കരിക്കുലം ഉപയോഗിക്കുന്ന ആദ്യാനുഭവം

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. രാജേഷ്‌
    ജനായത്ത വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തയുടെ തുടര്‍ച്ച ആണ് ഈ പോസ്റ്റ്‌ .
    മൈക്കില്‍ അപ്പിള്‍ പറഞ്ഞത് ഒന്ന് കൂടി ഓര്മിക്കാം
    "ചെറിയ ചെറിയ പ്രതിരോധസമാരങ്ങള്‍ മുഴുവന്‍ സമൂഹത്തെയും മാറ്റി മറിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .പക്ഷെ അത് വികസിപ്പിചെടുക്കണം.കാരണം ഇത് അ സാധ്യമാനെന്നാണ് വിമര്‍ശകരാത്മകരല്ലാത്ത അധ്യാപകര്‍ വിശ്വസിക്കുന്നത്.
    ഈ വിത്ത് പാകിയുണ്ടാകുന്ന ചെടിയില്‍ നിന്നാണ് നമുക്ക് ഇനിയും വിത്തുകള്‍ കിട്ടേണ്ടത്.
    ഈ ചെടിയെ നമ്മള്‍ നല്ലവണ്ണം പരിപാലിക്കണം .
    ചെടി ഇല്ലാതെ ആയാല്‍ വിത്തും ഇല്ലതെയാകുമെന്നു വിമര്‍ശനാത്മക പ്രവര്‍ത്തകര്‍ ചിന്തിക്കണം "

    ReplyDelete
  3. VERY GOOD BLOG WITH LOT OF INFORMATION.
    GOOD WISHES FROM BIO-VISION VIDEO BLOG

    ReplyDelete
  4. constructivism thinte oru nalla udaaharanam.ithu panku vechathinu nandi mashe.

    ReplyDelete
  5. constructivism thinte oru nalla udaaharanam.ithu panku vechathinu nandi mashe.

    ReplyDelete

പ്രതികരിച്ചതിനു നന്ദി