Pages

Monday, July 21, 2014

ഒന്നാം ക്ലാസുകാരും അവരുടെ നോട്ടുബുക്കും



ഇന്ന് (21/7/2014) ഒരു വിദ്യാലയത്തില്‍ ഒന്നാം ക്ലാസുകാരോടൊത്ത് കഥയും പാട്ടും പഠനവുമായി കുറേ നേരം ചെലവഴിച്ചു



കുട്ടികളില്‍ നിന്നും പഠിച്ചത്



  • അവര്‍ എല്ലാവരും ചിത്രം വരയ്കും.നിറം നല്‍കും
  • പൂര്‍ണവാക്യം വായിക്കും. വാക്കുകള്‍ തിരിച്ചറിയും.  
  • സ്വയം തെറ്റുകള്‍ തിരുത്തും.  
  • അധ്യാപകരെ കൊണ്ട് കഥ പറയിക്കും,



ക്ലാസനുഭവം



ക്ലാസില്‍ മഴമേളം പഠിപ്പിക്കുകയായിരുന്നു. ആഖ്യാനത്തക്കാള്‍ കൂടുതല്‍ എഴുതേണ്ട പദങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കുട്ടി മാനസികമായി ഏറ്റെടുക്കാതെ എന്തു നല്‍കിയാലും യാന്ത്രികമാകും.



അധ്യാപികമാര്‍ ഒറ്റയൊറ്റ പദങ്ങളിലാണ് എഴുത്ത് പരിമിതപ്പെടുത്തുന്നത്.



ഒന്നാം ക്ലാസില്‍ വാക്യം എഴുതിക്കലും വായിക്കലും പിന്നീട് ചെയ്യേണ്ടതാണോ? മുന്‍ പിന്‍ ബന്ധമില്ലാതെ പുസ്തകത്തിലുളളത് അതേ പോലെ പകര്‍ത്തിക്കലാണ് പലയിടത്തും നടക്കുന്നത് ( ഈ വര്‍ഷം പത്തു വിദ്യാലയങ്ങളില്‍ കണ്ടത്)



ഞാന്‍ അധ്യാപികയുടെ അനുവാദത്തോടെ മഴക്ലാസിലേക്കു കയറി



പിന്നെ ക്ലാസില്‍ മഴപെയ്യിച്ചു.കഥയുടെ മഴ, പാട്ടിന്റെ മഴ,അഭിനയത്തിന്റെ മഴ, ചിത്രം വരയുടെ മഴ. ജോണ്‍ഡ്യൂയി പറഞ്ഞത് കുട്ടി ശരീരം മുഴുവനും പഠനത്തില്‍ പ്രയോജനപ്പെടുത്തണമെന്നാണല്ലോ.



മഴയത്ത് പന്തുകളിച്ച കുട്ടികളും കുറുക്കന്റെ കല്യാണവും നാട്ടില്‍ കുറുക്കന്‍ കോഴിയെപ്പിടിക്കാന്‍ വരാനിടയായ കഥയുമെല്ലാം പറഞ്ഞു (ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ലക്കങ്ങളില്‍ )



മഴേ മഴേ പോ പോ പോ



വെയിലേ വെയിലേ വാ വാ വാ



ഇതായിരുന്നു കഥയിലെ പ്രധാനപ്പെട്ട പാട്ട്



വെയിലേ വെയിലേ പോ പോ പോ



മഴേ മഴേ വാ വാ വാ



എന്ന മറുപാട്ടുമുണ്ടായിരുന്നു



ഞങ്ങള്‍ പാട്ടു പാടി



പാട്ട് ബോര്‍ഡിലെഴുതിയത് ചൊല്ലി. ചോക്കു കൊടുത്തപ്പോള്‍ എല്ലാവരും ബോര്‍ഡില്‍ വന്ന് പാട്ടെഴുതി ( കുട്ടികളുടെ ബോര്‍ഡിലെഴുത്ത് വലിയൊരു സംഭവമാണ്. തുടയ്ക്കലും തിരുത്തലും എല്ലാമുണ്ട്)



പിന്നീട് അവര്‍ സ്വന്തം ബുക്കില്‍ പടം വരച്ച് പാട്ടെഴുതി



ഞാന്‍ അവരുടെ ബുക്കിലെ ഒരു പേജിനു കളര്‍ ഡസൈന്‍ നല്‍കി



 കല്യാണകുറുക്കന്റെ അവര്‍ ചിത്രം വരച്ചെഴുതി ( എന്നെക്കൊണ്ട് കുറുക്കനെ വരപ്പിച്ചു )



വെയിലും മഴയും കുറുക്കന്റെ കല്യാണം



അപ്പോള്‍ അധ്യാപിക പേജ് ഡിസൈനറായി



ബാക്കി കളറിംഗ് കുട്ടികള്‍ ഏറ്റെടുത്തു



നോട്ട് ബുക്ക് ആകര്‍ഷകമാക്കല്‍



  • ബുക്കുകള്‍ ആകര്‍ഷകമാക്കാന്‍ ഇതാണ് നല്ല മാര്‍ഗം.
  • എന്നും എല്ലാവരുടേയും ബുക്കില്‍ അധ്യാപികയുടെ ഇടപെടല്‍ സാധ്യമാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്
  • കൂട്ടമായി നിറം നല്‍കല്‍ നടത്താം.  
  • ഓരോ കുട്ടിക്കും വ്യത്യസ്ത ഡിസൈന്‍ നല്‍കണം. ബാലമാസികകളില്‍ ധാരാളം ലേ ഔട്ട് രീതികള്‍ ഉണ്ട്.
  •  നിറം നല്‍കാന്‍ പരിശീലനം ആവശ്യമാണ്. ബലം പ്രയോഗിച്ചുളള ആക്രമണം ക്രയോണ്‍സിനോടു വേണ്ട.

ഒരു മിടുക്കന്‍ എഴുതിയതു കണ്ടോ? എന്തെങ്കിലും പ്രശ്നം?ഞാനവനെ അഭിനന്ദിച്ചു.താഴത്തെ വരിയും മേ‍ലത്തെ വരിയും ചൊല്ലാന്‍ പറഞ്ഞു. ബോര്‍ഡില്‍ നോക്കി ചെല്ലാനും. പെട്ടെന്ന് സംഗതി അവനു പിടികിട്ടി.ചെറിയ ഫീഡ് ബാക്ക് മതിയാകും വലിയ തിരിച്ചറിവിന്. (കുറുക്കന് നീലവാലു നല്‍കിയതു തിരുത്തേണ്ടതില്ല.അതിനൊരു കഥയുണ്ടാക്കി നാളെ പറയണം)



നല്‍കിയ വായനാ ലേഖന സാമഗ്രിയുടെ ഭാഷാപരമായ വിശകലനം



അധ്യാപകര്‍ ആശങ്കപ്പെടുന്ന മിക്കവാറും എല്ലാ ചിഹ്നങ്ങളും (,ൈ ഒഴികെ) ഇതിലുണ്ട്



അവയെല്ലാം തിരിച്ചറിഞ്ഞ് കുട്ടികള്‍ രചന നടത്തുന്നു.പ്രത്യേക ഊന്നല്‍ നല്‍കാതെ തന്നെ.



ഏതു വാക്കും ചൂണ്ടിക്കാട്ടുന്നു. എഴുതിയപ്പോള്‍ വന്ന വിട്ടുപോകലുകള്‍ അവര്‍ തന്നെ കണ്ടെത്തുന്നു.



താല്പര്യമുണര്‍ത്തുന്ന ലളിതമായ വായനാ സാമഗ്രിയാകണം. അതാകട്ടെ ആഖ്യാനത്തില്‍ ബന്ധിതമാകണം.ക്ലാസ് സജിവമാകും



അക്ഷരങ്ങളില്‍ ഊന്നിയുളള വിരസമായ പദനിര്‍മാണത്തേക്കാള്‍ നല്ലത് അര്‍ഥപൂര്‍ണമായ രചനകളാണ്.
......................................................
ന്ലാലാം ക്ലാസിലെരു ട്രൈ ഔട്ടിനായാണ് വിദ്യാലയം സന്ദര്‍ശിച്ചത് . അതിന്റെ അനുഭവം പങ്കിടാം.അത് രണ്ടു ദിവസം തുടര്‍ച്ചയായി ചെയ്യാനുണ്ട്.

2 comments:

  1. ഒന്നാം ക്ലാസ്സില്‍ സംഭവിക്കേണ്ടത്‌ എന്ത്?
    സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ത്?
    നേര്ക്കാഴ്ച്ച !

    ReplyDelete
  2. മുൻപ് comment ചെയ്ത അധ്യാപികയ്ക്ക് .........................................
    ഓർക്കുക , ഈ കേരളത്തിലെ സർകാർ പള്ളികൂടങ്ങളിലെ ഒന്നാം ക്ലാസ്സിലെ ഒരു കുട്ടിക്കും തങ്ങളുടെ ടീച്ചർ വല്ലപ്പോഴും കയറിവരുന്ന മാവേലിയല്ല . തീർച്ച .....
    ആദർശം ആർക്കും പറയാം .അഭിപ്രായം ആരെ കുറിച്ചും എന്തുമാകാം ...............................................
    എന്നാൽ അത് സ്വന്തം പ്രവർത്തിയിൽ കാണണം, കാണിക്കണം . സ്വന്തം കുട്ടികളും രക്ഷിതാക്കളും അത് അന്ഗീകരിക്കുകയും വേണം . അതല്ലേ ഒരു ടീച്ചറുടെ വിജയം .

    ReplyDelete

പ്രതികരിച്ചതിനു നന്ദി