Pages

Friday, August 4, 2017

ആദിവാസിഭാഷയില്‍ പാഠപുസ്തകം വേണ്ടേ?


മാതൃഭാഷയില്‍ പഠിക്കുക എന്നാല്‍ മാനകഭാഷയില്‍ പഠിക്കുക എന്നാണോ അര്‍ഥം? അല്ല അവരവരുടെ നാട്ടിലെ ഭാഷയില്‍ പഠിക്കുക എന്നാണ്. ഒരു പ്രത്യേക ഭാഷാ വിഭാഗമുണ്ടെങ്കില്‍ അവര്‍ക്ക് ഇതരസമൂഹത്തിലെ ഭാഷയുമായി വേര്‍തിരിവുണ്ടെങ്കില്‍ അവരുടെ ഭാഷ മാനിക്കപ്പെടണം

അധികാരത്തിന്റെ ഭാഷ വിദ്യാഭ്യാസത്തിന്റെ ഭാഷയായിരുന്നു. എക്കാലവും. സംസ്കൃതവും ഇംഗ്ലീഷും അങ്ങനെയാണ് പ്രാമുഖ്യം പല കാലങ്ങളില്‍ നേടിയത്.
ജനാധിപത്യസംവിധാനങ്ങളുടെ വളര്‍ച്ച നാട്ടുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു
കേരളം മാതൃഭാഷയെ ബോധനമാധ്യമമാക്കിയെങ്കിലും ആദിവാസി വിഭാഗത്തിനു മേല്‍ മാനകമലയാളം അടിച്ചേല്‍പ്പിച്ചു.
ഫലമോ ഒന്നാം ക്ലാസിലെ അന്യഭാഷ ( മാനകമലയാളം)യിലുളള പാഠപുസ്തകം മനസിലാകാതെ അവര്‍ അന്ധാളിച്ചു. അധ്യാപകരും ചതുരവടിവില്‍ സംസാരിച്ചു. കുട്ടികള്‍ പിന്നാക്കമായി. തോറ്റു. തോല്‍വിയാണ് ഓരോ ദിവസവും അനുഭവിച്ചത്. അതിനാല്‍ വിദ്യാലയം മടത്തു. വരവ് കുറഞ്ഞു. പഠിത്തം നിറുത്തുകയോ തോററ സര്‍ട്ടിഫിക്കറ്റിലൊതുങ്ങുകയോ ആയിരുന്നു
എന്താണ് പരിഹാരം?
ഒത്തിരി പരിഹാരങ്ങളുണ്ടാകാം
ആദ്യം വേണ്ടത് മനസിലാകുന്ന ഭാഷയില്‍ പഠിപ്പിക്കുക എന്നതാണ്
തിരുനെല്ലി പഞ്ചായത്ത് അത്തരമൊരു ദൗത്യം ഏറ്റെടുത്തു. ബാവലി യു പി സ്കൂളിലെ പ്രഥമാധ്യാപകന്‍ സന്തോഷ് നേതൃത്വം നല്‍കി ഒന്നാം ക്ലാസിലേക്ക് ഒരു പാഠം തയ്യാറാക്കി
ഇതില്‍ പല വാക്കുകളും നിങ്ങള്‍ക്കു മനസിലാകില്ല എന്നതുപോലെയോ അതില്‍ കൂടുതലോ ദുര്‍ഗ്രഹമായിരിക്കും ആ കുരുന്നുകള്‍ക്ക് മാനകമലയാളം എന്നോര്‍ക്കണം.
ഏതായാലും മാതൃഭാഷാമാധ്യമബോധനത്തിനു വേണ്ടി നിലകൊളളുന്ന ഞാന്‍ ഈ ഉദ്യമത്തിനെ പിന്തുണയ്കുന്നു.
ഇടതുപക്ഷ പത്യമുന്നണിയുടെ പ്രകടനപത്രികയില്‍ (ഇനം 514 പേജ് 64 )ആദിവാസികളുള്‍പ്പടെയുളളവര്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസവും വ്യവഹാരങ്ങളും നിര്‍വഹിക്കാന്‍ അവസരമുണ്ടാക്കും എന്നു പറഞ്ഞിട്ടുണ്ട്.
ആദിവാസി ഭാഷയില്‍ പഠിച്ചാല്‍ കുട്ടികള്‍ പൊതുസമൂഹവുമായി ഇടപഴകാതെ പോകില്ലേ? ന്യായമായ ചോദ്യമാണ്. ഒന്ന് രണ്ട് ക്ലാസുകളില്‍ മാത്രമാണ് ആദിവാസിഭാഷാപാഠപുസ്തകങ്ങള്‍ വേണ്ടിവരിക. ലിപി മലയാളമായിരിക്കും.അതിനാല്‍ പെട്ടെന്ന് അവര്‍ക്ക് മലയാളത്തിലേക്ക് മാറാനാകും. മലയാള ലിപിഉപയോഗിച്ചെഴുതുന്നതിനാല്‍ ലേഖനത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ക്ലാസുകള്‍ ഉയരും തോറും പൊതുമലയാളം കൂടുകയും പ്രാദേശിക സാംസ്കാരിക പാഠങ്ങള്‍ ആനുപാതിക പ്രാതിനിധ്യത്തോടെ ഉള്‍പ്പെടുത്തുകയും വേണം. അപ്പര്‍ പ്രൈമറി തലം മുതല്‍ കേരളത്തിന് ഒരു പുസ്തകം എന്ന സമീപനം സ്വീകരിക്കാവുന്നതാണ്.
 ചെറിയ ക്ലാസു മുതല്‍ മലയാളം പഠിക്കാത്ത ധാരാളം കുട്ടികള്‍ കേരളത്തിലുണ്ട്. അവരുടെ കാര്യത്തില്‍ മാനകമലയാളിക്ക് വേവലാതി ഇല്ല. കാരണം അത് ഇംഗ്ലീഷാണല്ലോ?


ഭാഷാധിനിവേശത്തിന്റെ പ്രധാന രീതി പ്രാദേശിക ഭാഷകളെ ഇല്ലാതാക്കുക എന്നതാണ്. അങ്ങനെ ലോകത്ത് നിരവിധി ഭാളകളാണ് ഇല്ലാതായത്. നല്ല നാട്ടു മലയാളം അന്യമാവുകയാണ്. സിനിമകളുടെ ഇടപെടലാണ് ഈ മൊഴിച്ചന്തത്തെ ഇന്ന് സംരക്ഷിക്കുന്നതെന്നു പറയാം. കേരളത്തിലെ നൂറു മലയാളവും മലയാളം തന്നെയാണ്. അതിനാല്‍ അത്തരം വ്യവഹാരങ്ങളിലുളള കഥകളും  നോവലുകളും  കുട്ടികള്‍ പഠിക്കണം. സാംസ്കാരികത്തനിമ സംരക്ഷിക്കുക എന്നതിനര്‍ഥം പ്രാദേശിക ഭാഷകളെയും ഭാഷാഭേദങ്ങളെയും സംരക്ഷിക്കുക എന്നു കൂടിയാണ്. ലോകത്തിനൊറ്റ ഭാഷ എന്ന നിലപാട് കമ്പോളത്തിന് ആവശ്യമായേക്കാം.

( ചിത്രീകരണം മെച്ചപ്പെടാനുണ്ട്. അത് പ്രാദേശിക ജീവിതവുമായി കൂടുതല്‍ നീതി പുലര്‍ത്തണം )

4 comments:

  1. നന്നായിരിക്കുന്നു.കാസറഗോഡും ഇത്തരമൊരെണ്ണം വേണം

    ReplyDelete
  2. സന്ദർഭോചിതം.ഇത് എനിക്ക് ഒരു ചൂണ്ടുപലകയാണ്. ഇന്ന് ഞാൻ കോഴിക്കോട് കിർ ടാസ്സിൽ ഏകദിന ശിൽപശാലയിൽ പങ്കെടുക്കനന്നു '
    വിഷയം: എസ് ററി വിഭാഗത്തിലെ പണിയർ മുതുവാൻ: ചോലനായ്ക്കർ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പ്രൈ മർ വികസിപ്പിക്കൽ ആലോചനായോഗം '
    2017 മാർച്ച് മാസം കിർ ട്ടാസ് സ് വെച്ച് നടന്ന ഏകാധ്യാപക പരിശീലനത്തിൽ വെച്ച് 'വ വ്ളാസം എന്ന പേരിൽ ഒരുprototype. Material വികസിപ്പിച്ചിരുനന്ന
    മാഷുടെ ഈ Post എനിക് മെയിൽ അയച്ചു തന്നാൽ ഉപകാരം

    ReplyDelete
  3. ചരിത്രമായിമാറുന്ന ചില അടയാളപ്പെടുത്തലുകൾ ഉണ്ട്.മലയാളത്തെക്കുറിച്ച് വാദിക്കുമ്പോൾ തന്നെ അവനവൻ്റെ മാതൃഭാഷയിൽ പഠിച്ചു തുടങ്ങണമെന്ന അവകാശം എല്ലാവർക്കും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ലേഖനം.മാഷിനെ കേരളം വിദ്യാഭ്യാസരംഗത്ത് മാനിക്കുന്നതിന് ഒരുകാരണം മാഷിൻ്റെ ഇതുപോലുള്ള മാനവികഭാവവും അതിനായുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളും.

    ReplyDelete

പ്രതികരിച്ചതിനു നന്ദി