Pages

Thursday, September 14, 2017

രണ്ടാം ക്ലാസിലെ എഴുത്തനുഭവവും പാരിപ്പള്ളി സ്കൂളിലെ പൂമ്പാറ്റകളും

"ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സ്ക്കൂൾ ഒരു തീരുമാനമെടുത്തു. കുട്ടികൾ

പൂമ്പാറ്റകളോട് ചങ്ങാത്തം കൂടട്ടെ..അതിനായി അവർക്ക് ആദ്യം വർണ്ണക്കടലാസ്സുകൾ നൽകി. അതുകൊണ്ട് അവർ പൂമ്പാറ്റകളെ ഉണ്ടാക്കി. ശ്രദ്ധേയമായ ഒരു ഷോർട് ഫിലിമും കാണിച്ചു.ദേശീയ പുരസ്ക്കാരം നേടിയ ശ്രീ.കെ.വി.എസ് കർത്തയുടെ "പൂന്തേനുണ്ണാൻ വായോ" ആയിരുന്നു അത്.
കൂട്ടുകാർ മാത്രമല്ല രക്ഷിതാക്കളും കാഴ്ചക്കാരായപ്പോൾ അതിന് വലിയ ഇംപാക്ട് വന്നു. ഒടുവിൽ കുട്ടികൾക്ക്  നിരീക്ഷണകുറിപ്പ് രേഖപ്പെടുത്താനായി "എന്റെ പൂമ്പാറ്റ പുസ്തകം" കൂടി നൽകിയപ്പോൾ ഒരു വലിയ പ്രവർത്തനത്തിന് തുടക്കമാവുകയായിരുന്നു.
കൂട്ടുകാർ രക്ഷിതാക്കളുടെ സഹായത്തോടെ ശലഭത്തെയും പൂവിനെയും ചെടിയെയും പരിസരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയുംഎഴുതുകയും ചെയ്യാന്‍ തുടങ്ങി.
അങ്ങനെയാണ് ഞങ്ങളുടെ കുട്ടികൾ പൂമ്പാറ്റകളുടെ പുറകെ കൂടാൻ തുടങ്ങിയത്. ഇത് ഓണം വരെയുള്ള ഒന്നാം ഘട്ട നിരീക്ഷണ പ്രവര്‍ത്തന പദ്ധതിയാണ്'". (പാരിപ്പള്ളി എല്‍ പി എസിലെ സൈജടീച്ചറുടെ കുറിപ്പാണിത്)
 കുട്ടികള്‍ എഴുതിയ ചില നിരീക്ഷണക്കുറിപ്പുകള്‍ പങ്കുവക്കുകയാണിവിടെ
 

പൂമ്പാറ്റ പാർക്കുണ്ടാക്കുക എന്ന  ലക്ഷ്യത്തിന് ഈ പ്രവര്‍ത്തനതാല്പര്യം ആക്കം കൂടും എന്ന കാര്യത്തിൽ ഒട്ടും സംശയമേയില്ല.
എന്താണ് ഇവിടെ സംഭവിച്ചത്?
  • ജൈവവൈവിധ്യഉദ്യാനനിര്‍മിതി വരെ കാത്തിരിക്കാതെ കുട്ടികളെ ജൈവവൈവിധ്യപഠനത്തിലേക്ക് നയിച്ചു
  • കുട്ടികളുടെ അന്വേഷണാത്മക പഠനത്തില്‍ രക്ഷിതാക്കളെയും പങ്കാളികളാക്കി. ചില കാര്യങ്ങള്‍ രക്ഷിതാക്കള്‍ പറഞ്ഞുകൊടുത്തു. അവരും പഠിതാക്കളായി
  • ആധികാരിക രചനാസന്ദര്‍ഭങ്ങള്‍ ലഭ്യമായി
  • കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ , ആശയങ്ങള്‍ എന്നിവ  ലഘുവാക്യങ്ങളില്‍ എഴുതാന്‍ തുടങ്ങി
  • രചനാപരമായ വളര്‍ച്ച തനിയെ സംഭവിക്കുന്ന തരത്തിലേക്ക് സൂക്ഷ്മനിരീക്ഷത്തെ വളര്‍ത്തി
  • ചിത്രീകരണവും കൂടിയായപ്പോള്‍ കുട്ടികള്‍ കൂടുതല്‍ രചനാപരമായ കരുത്തിലേക്ക് അറിയാതെ എത്തുകയായിരുന്നു
  • രചനകളുടെപങ്കിടല്‍ തിരിച്ചറിവുകള്‍ നല്‍കി
  • കാമ്പസിനെ മാത്രമല്ല നാടിനെ പഠനവിഭവമാക്കുന്നതിനുളള ഒരു രീതിയാണ് വികസിപ്പിച്ചെടുത്തത്.
കളിവിവരണം
അനുഭവങ്ങളെ കുറിപ്പുകളാക്കുക എന്നത് പൂമ്പാറ്റ നിരീക്ഷണത്തില്‍ മാത്രം ഒതുങ്ങിയില്ല. അവര്‍ കളികളിലേര്‍പ്പെടുകയും അതിനെക്കുറിച്ച് ചിത്രീകരണസഹിതമുളള കുറിപ്പുകള്‍ എഴുതുകയും ചെയ്തു .  ഈ ചിത്രങ്ങള്‍ നോക്കൂ. എത്ര ഗംഭീരം. മാണിക്യചെമ്പഴുക്കയുടെ ചിത്രീകരണം അതിശയിപ്പിച്ചു. രണ്ടാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രരചയിതാക്കളാകുന്നതിങ്ങനെയാണ്,
 

കുട്ടികള്‍  അധ്യാപികയ്ക്  കത്ത് എഴുതുന്നു. ചിത്രമതിലിനെ കുറിച്ചെഴുതുന്നു.അവരുടെ നാടിിനെ കുറിച്ചെഴുതുന്നു.യുറീക്കയിലേക്കെഴുതുന്നു. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും കുട്ടികള്‍ യുറീക്കയിലേക്കയച്ച കത്തുകള്‍ വായിക്കാം.

 

യുറീക്ക മാസികകേരളത്തിലെ എല്‍.പി കുട്ടികള്‍ക്കായി നടത്തിയ വായന  മല്‍സരത്തില്‍ വജയി ആയത്  രണ്ടാം ക്ളാസ്സിലെ മുഹമ്മദ് റോഷനാണ്. 2000 രുപയുടെ പുസ്തകങ്ങളാണവനെ തേടിയെത്തുന്നത്
പാരിപ്പള്ളി സ്കൂളിനും സൈജടീച്ചര്‍ക്കും രണ്ടാം ക്ലാസിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ 


1 comment:

  1. ഈ വിജയത്തിനു പിന്നിൽ ടീച്ചറിന്റെ തന്മയത്വവും അവസരോചിതമവുമായ ഇടപെടൽ നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട് !

    ReplyDelete

പ്രതികരിച്ചതിനു നന്ദി