Pages

Thursday, April 5, 2012

പെസഹ ദിനത്തില്‍ മതമില്ലാത്ത ജീവന്‍

ഈ വര്‍ഷത്തെ പെസഹ ദിനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട് . പെസഹ എന്ന വാക്കിന് അര്ത്ഥം   ‘കടന്നുപോകല്’ എന്നാണ്.                                                                           
ക്രിസ്തു, ശിഷ്യന്മാരെ വിനയത്തിന്റെ മാതൃക പഠിപ്പിച്ച കാല്‍കഴുകല്‍ ചടങ്ങുകളും കുര്‍ബാന         സ്ഥാപിച്ചതിന്റെ അനുസ്മരണവും ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ വ്യാഴാഴ്ച നടക്കും          .


ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന                    രൂപത്തില് നല്കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.

വിനയത്തിന്റെ മാതൃക പഠിക്കണമെന്ന് വീണ്ടും ഓര്‍മിപ്പിക്കാന്‍               വേണ്ടി ഒരു വാര്‍ത്ത ഇന്ന് പെസഹ പ്രഭാതത്തില്‍ നമ്മിലേക്ക്‌                  കര്‍ത്താവ് എത്തിച്ചു തന്നു. അത് ചുവടെ                                              .




എസ്.എസ്.എല്‍.സി, പി.എസ്.സി ഫോമുകളില്‍ ജാതി, മതം നിര്‍ബന്ധമല്ല


 തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല.


സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

മതമില്ലാത്ത ജീവന്‍ ഒരു പുനര്‍ വായന 
(ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ വിവാദ പാഠം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകഭാഗം വലുതായി കാണാം)


Click here to enlarge the pictureസ്ക്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുളള കസേരകളിലിരുത്തി ഹെഡ്‍മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.


"മോന്റെ പേരെന്താ?"
"ജീവന്‍"
"കൊളളാം നല്ല പേര്, അച്ഛന്റെ പേര്?"
"അന്‍വര്‍ റഷീദ്"
"അമ്മയുടെ പേര്?"
" ലക്ഷ്മീ ദേവി"
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു
"കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ"
"ജാതിയോ?"
"അതും വേണ്ട"
ഹെഡ്‍മാസ്റ്റര്‍ കസേരയിലേയ്ക്ക് ചാരിയിരുന്ന് അല്‍പം ഗൗരവത്തോടെ ചോദിച്ചു
"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"
"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവന് ഇഷ്ടമുളള മതം തെരഞ്ഞെടുക്കട്ടെ".


ജവഹര്‍ലാല്‍ നെഹ്രു.ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് - ഗുരുനാനാക്ക്
ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണപത്രത്തില്‍ നിന്ന് ഒരു ഭാഗം
"എന്റെ മരണാനന്തരം എനിക്കായി യാതൊരു കര്‍മ്മവും നടത്തണമെന്ന് എനിക്കാഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഇങ്ങനെയുളള യാതൊരു ചടങ്ങുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഉപചാരമെന്ന നിലയില്‍ പോലും അവയ്ക്ക് വിധേയനാകുന്നത് കാപട്യവും നമ്മെത്തന്നെയും മറ്റുളളവരെയും വിരട്ടാനുളള ഒരു ശ്രമവും ആയിരിക്കും".


നന്മയിലേയ്ക്ക് ഉണരുക
Click here to enlarge the pictureജാതിയുടെയും വിശ്വാസങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങളും ഇന്നു നാം പത്രത്തില്‍ വായിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നാണ് വിവക്ഷിച്ചിരിക്കുന്നത്? ചില സൂക്തങ്ങള്‍ നോക്കുക.


നിനക്ക് അഹിതമായതെന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്‍പ്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം. - മഹാഭാരതം.


മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറുക - ബൈബിള്‍


തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടുക. തനിക്കു വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക. - നബി വചനം.


ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് - ഗുരുനാനാക്ക്
......................................................................................................................................................................................................................

(മതമില്ലാത്ത ജീവന് മാതൃകാപാഠം കുരീപ്പുഴയുടെ കുറിപ്പ് )

 




 

 



11 comments:

  1. :))) മതമില്ല ജാതിയില്ല എന്ന് അപ്പോൾ കുട്ടികൾക്ക് അറിവു നേടുന്നതിൽ ഇപ്പോൾ കുഴപ്പമില്ല!!!

    യു.ഡി.എഫ്. ആണു ഉത്തരവിട്ടത് എന്നത് കൊണ്ട് മതപുരോഹിത വർഗ്ഗത്തിനു കുഴപ്പമില്ലായിരിക്കും... ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു പുകിൽ !!!

    പണ്ടു തന്നെ മത/ജാതി രേഖപ്പെടുത്തിയില്ലെങ്കിൽ പി.എസ്സ്.സി. അപേക്ഷ തള്ളികളയുമായിരുന്നോ!! ഇല്ല എന്നാണു തോന്നുന്നത്....

    ReplyDelete
  2. മതവും മനോരമാദി ദീപികകളും രാഷ്ട്രീയകാലാവസ്ഥ നോക്കി അവസരവാടപരമായി ഇടപെടുന്നതിന്റെ ഉദാഹരണം ആണ് ഈ പാഠം.

    ReplyDelete
  3. ചില അമ്മായിയമ്മമാരെ പ്പോലെ മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരുകണ്ടാല്‍ മതി എന്ന പിടിവാശിയായിരുന്നൂ ഈ വിവാദം ഊതിക്കത്തിച്ച മതപുരോഹിതന്മാര്‍ക്ക്.കേരളം നശിച്ചാലെന്താ മാര്‍ക്സിസ്റ്റുകാരെക്കൊണ്ട് നല്ലതുചെയ്യിക്കില്ലെന്ന പിടിവാശി.

    ReplyDelete
  4. ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ 2 വര്ഷം കഴിഞ്ഞാല്‍ ' അന്നു ഇല്ല എന്നെഴുതിയ കോളത്തില്‍ ജാതി, മതം ചേര്‍ക്കണമെന്നും അതിന്നായി [ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ 1 മാസം നല്‍കും] അനുവദിച്ചുവെന്നും ഒരു ഓര്ഡര്‍ വരാം...
    "ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!" [ കിളിപ്പാട്ട്]

    ReplyDelete
  5. എന്ത് 'ചെയ്യുന്നു എന്നല്ല 'ആര് 'ചെയ്യുന്നു എന്ന് നോക്കിയാണല്ലോ നാം 'പ്രബുദ്ധരായ മലയാളികള്‍' വിവാദങ്ങള്‍ക്ക് പിറകെ പോകുന്നത്.....!'

    ReplyDelete
  6. എന്ത് 'ചെയ്യുന്നു എന്നല്ല 'ആര് 'ചെയ്യുന്നു എന്ന് നോക്കിയാണല്ലോ നാം 'പ്രബുദ്ധരായ മലയാളികള്‍' വിവാദങ്ങള്‍ക്ക് പിറകെ പോകുന്നത്.....!'

    ReplyDelete
  7. മതമില്ലാതാകുമോ...?

    ReplyDelete
  8. കൈയ്യില്‍ മരക്കുരിശ് .കക്ഷത്ത്‌ കന്നക്കോല്‍ .

    ReplyDelete
  9. കൈയ്യില്‍ മരക്കുരിശ് .കക്ഷത്ത്‌ കന്നക്കോല്‍ .

    ReplyDelete
  10. കൈയ്യില്‍ മരക്കുരിശ് .കക്ഷത്ത്‌ കന്നക്കോല്‍ .

    ReplyDelete
  11. രക്തം തരാം ജാതി കണ്ടുപിടിക്കാമോ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി