Pages

Friday, May 25, 2018

വിദ്യാലയവും ജീവിതവും ഉപേക്ഷിക്കുന്ന കുട്ടികള്‍


ഡല്‍ഹിയില്‍ നിന്നും ശുഭകരമായ വാര്‍ത്തകളല്ല വരുന്നത്. നോയിഡയില്‍ കഥക്
നര്‍ത്തകികൂടിയായ സി ബി എസ് ഇ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതായി എന്‍ഡി ടിവി 2018 മാര്‍ച്ച് 22 ന് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പരാജയമാണെന്നാണ് കുട്ടി നോട്ടുബുക്കില്‍ എഴുതിയത്.( ചിത്രം ചുവടെ) സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഭാഷ്യത്തില്‍ അവള്‍ക്ക് പുനപ്പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. സമാനമായ ദാരുണാന്ത്യങ്ങള്‍ മുന്‍മാസങ്ങളിലും ഉണ്ടായി. അവ വോക്കുക
  • NEW DELHI: Poor results in Class IX exams allegedly drove two students to suicide in separate incidents in the capital. The first case was reported from northeast Delhi’s Harsh Vihar where a 17-year-old girl committed suicide.
  • The second case also involved a Class IX girl who allegedly committed suicide by hanging herself from a ceiling fan at her house in outer Delhi’s Aman Vihar. (TNN | Apr 2, 2018)
Little India ജനുവരി ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്തത് അതിഭീകരമായ കണക്കാണ്. 2014 നും 2016 നുമിടയില്‍ 26,500 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ വിവരമനുസരിച്ച് 8,068 (2014), 8,934 (2015) , 9,474 (2016) എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തെയും ആത്മഹത്യാനിരക്ക്! പരീക്ഷാഭയമാണ് പ്രധാനപ്പെട്ടകാരണങ്ങളിലൊന്ന് യഥാക്രമം 2,403, 2,646 , 2,413 കുട്ടികള്‍ ഈ വര്‍ഷങ്ങളില്‍ ഇതേ കാരണത്താലാണ് മരണത്തിലേക്ക് കൂപ്പുകുത്തിയത്.ജനുവരി ആദ്യവാരം ലോകസഭയില്‍ അവതരിപ്പിച്ച കണക്കായതിനാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല.(Lok Sabha (lower house of Parliament) by H G Ahir, minister of state for home affairs, on January 2, 2018. ) ഒരു ദിവസം ശരാശരി ഏഴ് കുട്ടികള്‍ പരീക്ഷാഭയം കാരണം ജീവിതമുപേക്ഷിക്കുന്ന രാജ്യമാണിന്ത്യ.

പരീക്ഷയുടെ ഗൗരവം കൂട്ടണം. കുട്ടികളെ തോല്‍പ്പിച്ചാലേ നിലവാരമുണ്ടാകൂ എന്നു വാദിക്കുന്നവര്‍ അവരുടെ ജീവിതം കൂടി പരിഗണിക്കണം എന്ന അപേക്ഷയാണുളളത്. ഗൗരവമുളള പഠനം ഹോം വര്‍ക്കിന്റെ ആധിക്യം കൊണ്ട് കുട്ടിയെ വരിഞ്ഞുകെട്ടുന്നു. കാണാപാഠം പഠനത്തിന്റെ സമ്മര്‍ദത്തിലാഴ്ത്തുന്നു. കൂടുതല്‍ മാര്‍ക്കിനായുളള മത്സരത്തില്‍ അനാവശ്യമായ താരതമ്യപ്പെടുത്തലിനും ശകാരമഴയത്ത് നിറുത്തലിനും ശിക്ഷയുടെ മുള്‍മുനയില്‍ നോവുന്നതിനും നിര്‍ബന്ധിക്കുന്നു. കട്ടിയായ പാഠപുസ്തകം, ട്യൂഷന്‍, യാന്ത്രികമായപഠനരീതി എല്ലാം കൂടിയാകുമ്പോള്‍ കുട്ടി ഒരു പരുവമാകും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശിശുകേന്ദ്രിത പഠനരീതികള്‍ രേഖകളിലേ ഉളളൂ. പ്രയോഗത്തിലില്ല. സെക്കണ്ടറി തലത്തില്‍ തീരെയില്ല. നിരന്തരം പരിശീലനം ലഭിക്കുന്ന അധ്യാപകരുമില്ല.
വിദ്യാലയം വിടുന്നവര്‍
ജീവിതമുപേക്ഷിക്കുന്ന കുട്ടികളുടെ കാര്യമാണ് മുകളില്‍ സൂചിപ്പിച്ചത്. അതേ പോലെ
തന്നെ വേദനാജനകമാണ് ഹൈസ്കൂള്‍ തലം വരെ എത്തിയ ശേഷം തോല്പിക്കപ്പെടുന്നവര്‍. അതു കാരണം വിദ്യാലയം ഉപേക്ഷിക്കുന്നവര്‍. ഡല്‍ഹിയില്‍ എണ്‍പത്തയ്യായിരം കുട്ടികള്‍ കൊഴിഞ്ഞു പോയതായി കണക്ക്. പ്രജ എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ്
ഞെട്ടിപ്പിക്കുന്ന ഈ വസ്തുതയുളളത്. പ്രവേശനനിരക്ക് ഏഴ് ശതമാനം കുറയുകയും ചെയ്തിരിക്കുന്നു. 2016-17 വര്‍ഷമാണിത് സംഭവിച്ചത്. ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മുപ്പത് ശതമാനം കൊഴിഞ്ഞു പോകുന്നു. 2013-14 വര്‍ഷം ഒമ്പതാം ക് ലാസില്‍ പഠിച്ചവരില്‍ 44% 2016-17 ആയപ്പോഴ്‍ പന്ത്രണ്ടാം ക്ലാസില്‍ എത്താത്തവരായിട്ടുണ്ട്. 2015-16 ല്‍ ഒമ്പതില്‍ പഠിച്ച നാല്പത്തിമൂന്ന് ശതമാനം തൊട്ടടുത്ത വര്‍ഷം പത്തിലെത്തിയില്ല. 85%ശതമാനം കുട്ടികള്‍ സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്നത്രേ! എന്നിട്ടും കുട്ടികള്‍ രക്ഷപെടുന്നില്ല . നാല്പത്തിമൂന്ന് ശതമാനം തോല്പിക്കപ്പെടുന്നുവിജയശതമാനം നോക്കുകയാണെങ്കില്‍ പത്താം ക്ലാസില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പിന്നാക്കം പോകുന്നുണ്ട്. അതേ സമയം പന്ത്രണ്ടാം ക്ലാസില്‍ സ്വകാര്യ വിദ്യാലയങ്ങളാണ് പിന്നില്‍. കേന്ദ്രീയ വിദ്യാലയങ്ങളുയര്‍ന്ന വിജയശതമാനം കാണിക്കുന്നു. അത് സ്വാഭാവികമാണ് . ജീവനക്കാരുടെ മക്കള്‍ എന്ന പരിഗണന. രണ്ടാമതായി ഒമ്പതാം ക്ലാസില്‍ നിശ്ചിത നിലവാരമില്ലാത്തവരെ കര്‍ശനമായി തോല്‍പ്പിക്കല്‍ . അരിച്ചെടുത്ത മിടുക്കരെ വെച്ച് പത്താം ക്ലാസില്‍ ഉര്‍ന്ന വിജയശതമാനം ഉണ്ടാക്കുന്നതില്‍ വലിയ അത്ഭുതമില്ലല്ലോ.

ഗ്രേഡിംഗ് സംവിധാനത്തിലാണ് ഈ കൊഴിഞ്ഞുപോക്കും ആത്മഹത്യയുമെന്നോര്‍ക്കണം. നിരന്തര വിലയിരുത്തല്‍ നടത്തുന്നുവെന്നും അവകാശപ്പെടുന്നു. എന്നാല്‍ തൊണ്ണൂറ്റിയെട്ടു ശതമാനം അധ്യാപകര്‍ നിരന്തര വിലയിരുത്തലിനെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണെന്ന പഠനറിപ്പോര്‍ട്ടുകളുമുണ്ട് (https://timesofindia.indiatimes.com/city/nagpur/98-teachers-do-not-understand-CCE-properly-says-survey/articleshow/54593362.cms)
  •  കേരളത്തിലെന്തുകൊണ്ടിത്തരം ആത്മഹത്യകളുണ്ടാകുന്നില്ല
  • കേരളത്തിലെന്തുകൊണ്ടിത്തരം കൊഴിഞ്ഞുപോക്ക് പ്രവണതയില്ല
  • ഇത്തരം തോല്‍പ്പിക്കല്‍ നടത്തിയിട്ടും കുട്ടികള്‍ പഠിക്കാതെ വിദ്യാലയം വിടുന്നതെന്തുകൊണ്ട്?
  • ഗൗരവമുളള പഠനത്തിനായിരുന്നെങ്കില്‍ കുട്ടികള്‍ ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലേ?
  • അപ്പോള്‍ തോല്പിക്കലല്ല പഠിപ്പിക്കലാണ് പരിഹാരം എന്നതിലേക്ക് നാം എത്തി ച്ചേരും
  • ഓരോ കുട്ടിയെയും പരിഗണിക്കണം. പിന്തുണ നല്‍കണം, പഠനപ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് സഹായിക്കണം. ഫെസിലിറ്റേഷന്‍ എന്ന വാക്ക് അശ്ലീലമല്ലെന്നു ബോധ്യപ്പെടണം.
  • കേരളത്തെ കുട്ടികളുടെ ആത്മഹത്യാമുനമ്പാക്കുന്നതിന് നാം തയ്യാറല്ല. 
  • കേരളത്തിലെ ഗ്രേഡിംഗ് സംവിധാനത്തെക്കുറിച്ച് വിമര്‍ശിക്കുന്നവരേറെ. 
    സി ബി എസ് ഇ , ഐ സി എസ് ഇ സംവിധാനത്തിലും നിരന്തര വിലയിരുത്തലും ഗ്രേ‍ഡിംഗുമുണ്ട്. ഇരുപതുശതമാനം  അവിടെയും നിരന്തര വിലയിരുത്തലാണ്. സ്കൂളില്‍ തന്നെയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ അവിടെ നിലവാരമില്ലെന്ന് എന്തേ വിമര്‍ശകര്‍ പറയാത്തത്? പത്താം ക്ലാസില്‍  കഴിഞ്ഞ വര്‍ഷം രണ്ടു തരം പരീക്ഷയാണ് സി ബി എസ് ഇ നടത്തിയത്. ബോര്‍ഡ് പരീക്ഷയും സ്കൂള്‍ ബേസ്‍‍ഡ് എക്സാമിനേഷനും.( പട്ടിക നോക്കുക)
    812569 പേര്‍ ബോര്‍ഡ് പരീക്ഷ എഴുതി, അതില്‍ 96.93% വിജയിച്ചു. അതത് സ്കൂള്‍ പരീക്ഷ നടത്തി പേപ്പര്‍ നോക്കി വിജയിപ്പിക്കുന്നരീതിയിലുളള School Based പരീക്ഷ 777125 പേരെഴുതി.97.21% വിജയം. അതത് വിദ്യാലയം നിരന്തര വിലയിരുത്തല്‍ മാത്രമല്ല വാര്‍ഷികപ്പരീക്ഷയും നടത്തുന്ന രീതിയുടെ നിലവാരത്തെ എന്തേ വിമര്‍ശകരാരും ചോദ്യം ചെയ്തില്ല. . അത് പൊതുവിദ്യാഭ്യാസമല്ലാത്തതിനാലാണെന്നു സാരം. 
  • കേരളത്തിലെ അധ്യാപകരില്‍ കൂടുതലും കുട്ടികളുടെ മനസറിയുന്നവരാണ്. അതിനാല്‍ത്തന്നെ അവരെ പഠിപ്പിക്കാന്‍ ജാഗ്രതകാട്ടുന്നു. ഏതു പുതിയ സാധ്യതയും പ്രയോജനപ്പെടുത്തും.  
  • വരും വര്‍ഷങ്ങളില്‍ ആധുനികസാങ്കേതിക വിദ്യ ഓരോ ക്ലാസിലും വരികയാണ്. ഹൈടെക് വിദ്യാഭ്യാസം കോര്‍പ്പറേറ്റുകളുടെ അജണ്ടയാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ക്ലാസില്‍ പ്രയോഗിക്കും മുമ്പേ പരാജയപ്പെടുത്താനിറങ്ങിയവര്‍. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ മെച്ചപ്പെട്ട രീതിയില്‍ പഠിക്കുന്നതു കാണുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ ഇന്ത്യയിലെ ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളുടെ മനസ് കാണണം. അവര്‍ക്ക് ആത്മവിശ്വാസം ലഭിച്ചിരുന്നെങ്കില്‍ . അതിനു സഹായകമായ രീതികളെക്കുറിച്ച് ആലോചിക്കൂ.

3 comments:

  1. നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ

    ReplyDelete
  2. കേരളത്തിൽ കുട്ടികളെ ആത്മഹത്യചെയ്യാനല്ല പഠിപ്പിക്കുന്നത്. ജീവിക്കാൻ...ജീവച്ഛവമായല്ല, ജീവനുള്ളവരായ്.ആധികാരികമായി എഴുതിയിരിക്കുന്നു. നിരന്തരമൂല്യനിർണ്ണയത്തെക്കുറിച്ച് അധ്യാപകർക്ക് വേണ്ടത്ര അറിവില്ലെന്ന ധാരണ ശരിയല്ലെന്ന് അഭിപ്രായമുണ്ട്.

    ReplyDelete
  3. വിജയിച്ചവരെ നാം അഭിനന്ദിക്കുമ്പോള്‍ നാം കാണാതെ പോകുന്നത് പരാജയപെടുന്നവരുടെ വേദനയും ജീവിതവും ആണ് .ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും കണ്ടെത്തി അവരേ ജീവിതത്തില്‍ വിജയിക്കാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റാനുള്ള ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കും ഉണ്ട് .വേറിട്ട സാധ്യതകള്‍ നാം അന്വേഷിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ്‌ .അടുത്ത അക്കാദമിക വര്ഷം മികവിന്‍റെ വര്‍ഷമായി ആഘോഷിക്കണം എങ്കില്‍ ഓരോ കുട്ടിയുടെയും മികവ് ഉറപ്പുവരുത്തുക എന്നത് നമ്മുടെ കൂട്ടുത്തരവാദിത്തം ആണ് .പുതുവര്‍ഷത്തില്‍ ഒരു പുതു മുന്നേറ്റം പ്രതീഷിക്കുന്നു .

    ReplyDelete

പ്രതികരിച്ചതിനു നന്ദി