Pages

Sunday, May 27, 2018

CBSE വിജയത്തിലെ തട്ടിപ്പ് മന്ത്രി ചോദ്യം ചെയ്യുന്നു..


വര്‍ഷങ്ങളായി സി ബി എസ് ഇ തുടരുന്ന മാര്‍ക്ക് ദാനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായി.
The Quint എന്ന ന്യൂസ് വെബ്സൈറ്റിലാണ് വാര്‍ത്ത
കുട്ടികളെ വഞ്ചിക്കുകയാണ് സി ബി എസ് ഇ എന്ന് മന്ത്രിതന്നെ പറയുന്നു, HRD Minister Prakash Javadekar തന്നെ പറയുന്ന സ്ഥിതിക്ക് അവിശ്വസിക്കേണ്ട കാര്യമില്ല മുൻവർഷം മന്ത്രി ഇടപെട്ടതാണ്. വിദ്യാർഥി വഞ്ചന അവസാനിപ്പിക്കാൻ പറഞ്ഞതാണ്. സി ബി എസ് ഇ സമ്മതിച്ചതാണ്. എന്നിട്ടും ഈ വർഷവും അധാർമികത തുടർന്നു.ദില്ലി ഹൈക്കോടതി യും ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഎസ്ഇഇ ക്ക് അതൊന്നും ബാധകമല്ല.
എന്താണ് ഇവർ ചെയ്യുന്നത്? വിജയശതമാനവും ഉയർന്ന നിലവാരക്കാരുടെ എണ്ണവും കൂട്ടാൻ ചില മാർക്കുകളിലേക്ക് മോഡറേഷൻ നൽകും
ഉദാഹരണമായി
തൊണ്ണൂറ്റിയഞ്ച് എന്നമാന്ത്രിക സംഖ്യയിലേക്ക് കൂടുതള്‍ കുട്ടികളെയും എത്തിക്കുന്നതിനായി മോഡറേഷന്‍ നല്‍കുന്നു . എണ്‍പത് മാര്‍ക്ക് കിട്ടിയ കുട്ടിക്ക് പതിനഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍.
വിവിധ വിഷയങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ 95 മാര്‍ക്കുകാരുടെ എണ്ണം നോക്കുക
 അസാധാരണമായ കുതിച്ചുകയറ്റം ഒരു നിര്‍ണായക മാര്‍ക്കില്‍ എല്ലാ വിഷയങ്ങളിലും എല്ലാ വര്‍ഷവും!
33% വേണം വിജയിക്കാൻ. ആ സ്ഥാനത്തും മോഡറേഷൻ നൽകിയതായി ഗ്രാഫിൽ നിന്നും വ്യക്തമാണ്. വിജയശതമാനം കള്ളത്തരം കാട്ടി കൂട്ടിയതാണ് എന്ന് അനുമാനിക്കാം.


 വിവിധ വര്‍ഷങ്ങളിലെ മാര്‍ക്ക് നോക്കുക.95 തന്നെ താരം. ഒരു മാർക്ക് കിട്ടയവർ വരെ ഈ ധാരയിലുണ്ട് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. വമ്പൻ ഫീസ് മുടക്കി 33% പോലും വാങ്ങാനാകാത്ത ആയിരങ്ങളോട് സഹതപിക്കുന്നു. മാർക്ക്ദാനമില്ലായിരുന്നെങ്കിൽ താഴ്ന്ന മാർക്കു കാർ വളരെ കൂടുമായിരുന്നു
 
 
 
   
ഐ സി എസ് ഇ കേമമാണോ?
ഇതാ നോക്കൂ. ചില മാര്‍ക്കുകള്‍ ഓരു വിഷയത്തിനും ഒരു കുട്ടിക്കു പോലും ലഭിക്കില്ലത്രേ
കാരണമെന്താണ്? സി ബി എസ് ഇയുടെ മുന്‍ ചെയര്‍പേഴ്സണ്‍ അശോക് ഗേംഗുലി പറയുന്നത് .ICSE, CBSE  മത്സരം തന്നെയാണ് ഇതിനു പിന്നിലെന്നാണ്.
 എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് , നിലവിലുളള ആരും സമ്മതിക്കില്ല. മുന്‍ അധികാരികള്‍ തുറന്നു പറയുന്നു,
സി ബി എസ് ഇക്ക് മോഡറേഷന്‍ പോളിസി ഉണ്ട്

പോരെ അഞ്ചും ആറും ഇനങ്ങള്‍ മതി ഉദാരദാനത്തിന്. നാലിന്റെ പേരിലും കൊടുക്കാം, പഴുതേറെയുണ്ട്
ഇങ്ങനെ കാപട്യ മാര്‍ക്ക് വാങ്ങി നിലവാരമേനി നടിക്കുന്ന വിദ്യാലയങ്ങളില്‍ പോകുന്നവര്‍ വഞ്ചിതരാകുകയാണ്
ഒപ്പം കേരളസിലബസില്‍ പഠിക്കുന്ന കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തി കപടനിലവാരക്കാര്‍ അഡ്മിഷന്‍ നേടുകയും ചെയ്യുന്നു
അനീതി
അനീതി
അനീതി
കച്ചവടതാല്പര്യത്തിന്റെ കൊടിയ വഞ്ചന
കൂടുതല്‍ വായിക്കാന്‍


"The report noted that the last year, the CBSE gave 16 extra marks in Class XII Maths examination in the process of standardisation. This practice has led to CBSE students securing higher marks than their contemporaries from other boards." Class 12 2017 CBSE results: Marks may dip by 10% without moderation_;_)

5 comments:

  1. ശരിയായ വിവരം ശരിയായ സമയം

    ReplyDelete
  2. മുഖ്യധാരാ മാധ്യമങ്ങൾ കണ്ണടയ്ക്കുന്നു.

    ReplyDelete
  3. അനീതിക്കും അധര്‍മത്തിനും എതിരേ വിരല്‍ചൂണ്ടുന്നു .സമയോചിതമായ ഈ പോസ്റ്റ് ഗംഭീരം .അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Trapping students and then washing hands. These politicians!!!! But common folk can't understand the reality.

    ReplyDelete

പ്രതികരിച്ചതിനു നന്ദി