ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, December 31, 2010

ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .


ഉദിനൂര്‍ സ്കൂള്‍ മികവിന്റെ ഒരു മാതൃകയാണ് കാട്ടിയത്.സ്കൂളിലെ നൂറ്റമ്പതോളം ആസ്വാദനക്കുറിപ്പുകള്‍ വ്യത്യസ്തവും അഭിമാനിക്കാവുന്ന നിലവാരത്തില്‍ ഉള്ളവയും ആയതിനാലാണല്ലോ അവര്‍ അത് പ്രശസ്തരായ എഴുത്തുകാര്‍ക്ക് അയച്ചു കൊടുത്തത്.
സ്കൂളിലെ കുട്ടികള്‍ക്ക് എഴുത്തുകാരുടെ മറുപടി പ്രചോദനം നല്‍കും.പി പി രാമചന്ദ്രന്‍ ഓരോ കുട്ടിക്കും മറുപടി അയച്ചു- ആ വലിയ മനസ്സും കുട്ടികള്‍ അറിഞ്ഞു.
ഓരോ ക്ലാസിലും ഭാഷാപരമായ വളര്‍ച്ചയുടെ മുദ്രകള്‍ .
ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയാ വിശദാംശങ്ങള്‍
ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയാ വിശദാംശങ്ങള്‍ ഈ ബ്ലോഗില്‍ മുന്‍പ് കൊടുത്തിരുന്നു.അതിവിടെ വീണ്ടും പ്രകാശിപ്പിക്കുകയാണ്.
കാവ്യാവതരണം മുതല്‍ ആസ്വാദന കുറിപ്പ് വരെ കഴിയുമ്പോള്‍ ഓരോ കുട്ടിയിലും വികസിക്കേണ്ട ശേഷികള്‍ മുന്നില്‍കണ്ടാണ് ഇതു പ്രോസസ് ചെയ്തിട്ടുള്ളത്

  • അധ്യാപകര്‍ ആസ്വാദനം ദാനം നല്‍കുന്ന രീതിയല്ല.
  • നിരൂപക മനസ്സോടെ കുട്ടികളെ സാഹിത്യം പഠിപ്പിക്കുന്ന ചോദ്യോത്തര രീതിയുമല്ല.
  • ആസ്വദിപ്പിച്ചുകൊടുക്കപ്പെടും എന്ന കര്‍മം കുത്തകയാക്കുന്ന സര്‍വജ്ഞാനിയുമല്ല കവിതാസ്വദനവും ചര്‍ച്ചയുംസാംസ്കാരിക പ്രവര്‍ത്തനമായി കാണുന്ന സമീപനം.
  • സ്കൂള്‍ വിട്ടാലും മനസ്സോടൊപ്പം കാവ്യാനുഭവം പരിമളം നല്‍കുന്ന ഒരു പാഠം അതാണിവിടെ അടിത്തറ ഇടേണ്ടത്








ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ക്രമമായി നിര്‍ദേശങ്ങള്‍ നല്‍കണം.ചര്‍ച്ച ചെയ്യൂ എന്ന് പറഞ്ഞാല്‍ പോരാ.
ആസ്വാദന കുറിപ്പ് ഗ്രൂപ്പ് പ്രക്രിയക്കുള്ള നിര്‍ദേശങ്ങള്‍ നോക്കൂ...





Thursday, December 30, 2010

കൊച്ചു കൊച്ചു മികവുകള്‍

വളയന്‍ചിറങ്ങര എല്‍ പി സ്കൂളില്‍ നിന്നും നിന്നും മറ്റൊരു മികവു.
ക്ലാസില്‍ ഇങ്ങനെ .കുട്ടികള്‍ക്ക് പഠിക്കാനുള്ള തീമുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങള്‍.അവയുടെ വില കുട്ടികള്‍ കൂട്ടിപ്പറഞ്ഞു വാങ്ങി കളിക്കും.ഗണിതവും കച്ചവടവും പ്രശ് നാപഗ്രഥ നവും ഒക്കെ നടക്കും.ഇത്രയും കളിപ്പാട്ടങ്ങള്‍ ക്ലാസില്‍ ഒരുക്കിയ ടീച്ചര്‍ പഠനോപകരണം കുട്ടികളുമായി എങ്ങനെ സംവദിക്കണം എന്ന കാര്യത്തില്‍ നല്ല തിട്ടമുള്ള ആള്‍ തന്നെ.
കൊച്ചു കൊച്ചു മികവുകള്‍ കൊച്ചു നക്ഷത്രങ്ങള്‍ പോലെ തന്നെ.

ടീച്ചര്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് ആവശ്യാധിഷ്ടിതമാകണം.ഓരോ ക്ലാസിനും ചേര്‍ന്ന വിധത്തില്‍.വ്യത്യസ്തമായ സാധ്യതകള്‍ അന്വേഷിക്കണം.ഞാന്‍ അടുത്തിടെ കണ്ണൂരില്‍ പെരലശേരിയില്‍ പോയി.അവിടെ ധാരാളം കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കട കണ്ടു. അതില്‍ കയറി .വീട്ടു സാധനങ്ങള്‍ എല്ലാം ഉണ്ട് .നൂറ്റി എണ്‍പത് രൂപ.കൊച്ചു കൊച്ചു പ്ലാസ്റിക് കളിപ്പാട്ടങ്ങള്‍.അത് കണ്ടപ്പോള്‍ ഒന്നാം ക്ലാസിലെ പാഠം ഓര്‍മവന്നു.വാഹനവുമായി ബന്ധപെട്ട ഇനങ്ങളും ഉണ്ട്.ഇവയൊക്കെ പഠനോപകരണങ്ങള്‍ .പാലക്കാട് റിവ്യൂവിനു പോയപ്പോള്‍ ഞങ്ങള്‍ ഈ ലക്‌ഷ്യം മനസ്സില്‍ കുറിച്ച് ആണ് രഥ ഉല്സവം കാണാന്‍ പോയത്.കുറെ വാങ്ങി. അധ്യാപക മനസ്സോടെ കാര്യങ്ങളെ നോക്കി കാണണം.എന്നാണു പാഠം

ദല്‍ഹിയിലെ ഗ്രാമ വിദ്യാലയത്തില്‍..

ദല്‍ഹിയിലെ ഗ്രാമ വിദ്യാലയം കാണാന്‍ പുറപ്പെടുമ്പോളിത്രയുംപ്രതീക്ഷിച്ചിരുന്നില്ല.
സ്കൂള്‍ മുറ്റത്തു ഞങ്ങളെ എതിരേറ്റതു ഉത്സവാന്തരീക്ഷേം.കുങ്കുമക്കുറി തൊട്ടു വരവേല്‍ക്കല്‍.ചെണ്ട മേളം.ആര്‍പ്പുവിളി.ഹര്‍ഷാരവം.ക്രിസ്മസ് അവധിയായിട്ടും ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്മനസ്സു കാട്ടിയ ആ വിദ്യാലയം പെങ്കുട്ടികള്‍ക്കുള്ളത്-.കന്യാ വിദ്യാലയം.

ഇത് മികവിന്റെ ആലയം.
ഇരുപത്തഞ്ചു വര്ഷം മുമ്പ് പതിനാറു ശതമാനമായിരുന്നു പത്താം ക്ലാസ് വിജയം.ക്രമേണ അതുയര്‍ത്തി കൊണ്ട് വന്നു.തൊണ്ണൂറ്റിയെട്ടില്‍ നാല്പതു ശതമാനമാക്കി.രണ്ടായിരത്തി ആറില്‍ തൊണ്ണൂറ്റി രണ്ടിലെത്തി
ഇപ്പോള്‍ രണ്ടു വര്‍ഷമായി നൂറിന്റെ പൊലിമയില്‍.
അക്കാദമിക നിലവാരമാണ് മികവിന്റെ പ്രധാന സൂചിക.
പൊരുതി നേടിയത് കാത്തു സൂക്ഷിക്കും.

ഭൂ മാഫിയ ദില്ലിയില്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ല.അവര്‍ സ്കൂളിന്റെ സ്ഥലം സ്വന്തമാക്കാന്‍ പുറപ്പെട്ടു.സാധാരണക്കാരുടെ വിദ്യാലയം പതറി.ദളിതയായ ഹെഡ് മിസ്ട്രസ് പതറിയില്ല.ചെറുത്തു നിന്നു .കരുത്തു സമാഹരിച്ചു.കൂടെ നില്‍ക്കാന്‍ ക്രമേണ ആളുണ്ടായി.സമൂഹം പിന്തുണ നല്‍കിയത് ടീച്ചറുടെ പ്രതി ബദ്ധതയ്ക്ക് .കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്നതൊക്കെ അവര്‍ കാണുന്നുണ്ടായിരുന്നു .മാഫിയ തോറ്റു മടങ്ങി.
ടീച്ചര്‍ പറഞ്ഞു ഡിപ്പാര്‍ട്ട്മെന്റ് സഹായിച്ചില്ല...എങ്കിലും..ആ അപൂര്‍ണ വാക്യത്തില്‍ ഇശ്ചാശക്തി..
വിദ്യാലയം ആകര്‍ഷകം
വിദ്യാലയം ആകര്‍ഷകം ആകുന്നതു അകം കുളിരും അനുഭവം നല്‍കുമ്പോഴാണ്.ചായപ്പോലിമയിലല്ല .ആയിരത്തി തൊള്ളായിരത്തി പതിനഞ്ചു കുട്ടികള്‍,അറുപത്തിരണ്ടു അധ്യാപകര്‍.ഇവരെ കോര്‍ത്തിണക്കി സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും പൊന്‍ നൂല്‍ ...
പെണ്‍കുട്ടികളുടെ കണ്ണുകളില്‍ ആത്മവിശ്വാസം.അധ്യാപരോടൊപ്പം തികഞ്ഞ സ്വാതന്ത്ര്യത്ത്തോടെ അവര്‍ ആടുകയും പാടുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു.
അധ്യാപികമാര്‍ക്കും ഒരു സങ്കോചവുമില്ല .ഡോ: സ്റ്റെല്ലടീച്ചര്‍ (എച്.എം ) മുന്‍പില്‍ .
അവര്‍ ഞങ്ങളുടെ മുമ്പാകെ ആംഗ്യ പ്പാട്ട് പാടി നൃത്തം വെച്ചു.സഹാധ്യാപികമാരും കൂടി.ഞങ്ങളെയും ക്ഷണിച്ചു.കുട്ടികളും കൂടി.
ഇതാണ് സ്കൂള്‍.ഒറ്റ മനസ്സ്.
(എച് എം ആയാല്‍ പിന്നെ പലരും മറ്റൊരു ലോകത്താണ്.ഭരണം കെട്ടിയിറക്കിയ മനസ്സുള്ള നടത്തിപ്പുകാര്‍.)_
സ്നേഹമാണ് കൂട്ടായ്മുടെ ശക്തി എന്ന് ഡോ: സ്റ്റെല്ലടീച്ചര്‍ തെളിയിക്കുന്നു.
ബാല (ബില്ടിംഗ് ആസ് ലേണിംഗ് എയിഡ്)
സ്കൂളില്‍ ഏതു ക്ലാസില്‍ ചെന്നാലും അതു രൂപകല്‍പന ചെയ്തതിന്റെ പിന്നിലെ സര്‍ഗാത്മക ചിന്ത മിന്നുന്നത് കാണാം.ക്ലാസ് നിലവാരം അനുസരിച്ച് ചുവരുകള്‍ പഠന സൌഹൃദപരം.
ജനാലകളും കതകുകളും ഫാനും മറ്റുപകരണങ്ങളും ഗണിതം പഠനത്തിനും ചിത്ര കലാ വിദ്യാഭ്യാസത്തിനും ശാസ്ത്ര പഠനത്തിനും അനുയോജ്യമാക്കിയിരിക്കുന്നു.
ഒരു ക്ലാസില്ചെന്നാല്‍ ആകാശവിസ്മയം .നീലയില്‍ പ്രപഞ്ച കാഴചകള്‍..
മറ്റൊരു ക്ലാസില്‍ പരിണാമത്തിന്റെ കഥ.ഇനിയുമൊരിടത്ത് ഭൂമിയുടെ രഹസ്യങ്ങള്‍..
കുഞ്ഞുങ്ങളുടെ കണ്ണിലൂടെ
പ്രൈമറി ക്ലാസില്‍ ടീച്ചര്‍മാര്‍ക്കുള്ള മേശ പല രൂപത്തിലാണ് ആമയും മാങ്ങയും പൂവും ഒക്കെയായി അവതാരം.ക്ലാസ് ആകെ കുട്ടിത്തമുള്ളതാക്കുന്നത് കുഞ്ഞുങ്ങളുടെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.
കുട്ടികളുടെ അന്വേഷണ വാസനയെ മുതലാക്കുന്ന ഇനങ്ങള്‍ കണ്ടു.പച്ച ചതുരത്തില്‍ ധാരാളം ബിന്ദുക്കള്‍.അവ യോജിപ്പിച്ച് ഓരോ ദിവസവും പുതിയ രൂപങ്ങള്‍ നിര്‍മിക്കണം.അത് വീടാകാം.കിളിയാകാം ഗണിത രൂപങ്ങളാകാം.ഓരോ ദിവസവും വെല്ലുവിളി ‍.പുതിയ ഒന്നിന്റെ പിറവി.ഒരിടത്ത് മരങ്ങളുടെ വലിയ കട്ട് ഔട്ട്.അത് കുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ ഉള്ളത്. അനുഭവത്തിന്റെ തീവ്രത കൂട്ടാന്‍ ഇതാണ് വഴി.താല്പര്യം നില നിറുത്താനും ശ്രദ്ധ പിടിച്ചെടുക്കാനും.
അലമാരയില്‍ വിവിധ കളിപ്പാട്ടങ്ങള്‍.അതോ പഠനോപകരണങ്ങളോ?
താക്കോല്‍ കൊളുത്ത്തിയിടുന്നതിനു പോലും ഗണിത രൂപങ്ങളുടെയും ജീവി വര്‍ഗങ്ങളുടെയും കട്ട് ഔട്ടുകള്‍

സ്കൂള്‍ എന്നാല്‍ എന്താണ്?
അറിവ് കുത്തി നിറയ്ക്കുന്ന,കപടമായ അച്ചടക്കത്തിന്റെ മേനി പറയുന്ന സ്ഥാപനമല്ലെന്നു ഈ സ്കൂള്‍ വിളംബരം ചെയ്യുന്നു.
  • ടീം വര്‍ക്ക്
  • പ്രതിബദ്ധത
  • സ്ഥിരോത്സാഹം
  • ഓരോ വര്‍ഷവും കൂടുതല്‍ ഉയരത്തിലേക്ക്
  • മികവു ലക്ഷ്യമല്ല പ്രയാണ മാര്‍ഗം തന്നെ എന്നുള്ള കരുതല്‍.
  • സര്‍ഗാത്മകത
  • സ്നേഹം
  • ആത്മവിശ്വാസം
  • ഇശ്ചാശക്തി
  • സമൂഹത്തെ അണി നിരത്താനുള്ള കഴിവ്
അംഗീകാരങ്ങള്‍

  • സ്റ്റെല്ല ടീച്ചറെ തേടി ദേശീയ പുരസ്കാരം
  • മികച്ച സ്കൂളിനുള്ള അവാര്‍ഡുകള്‍
  • നല്ല അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ സഹാധ്യാപകര്‍ക്കും
  • അധ്യാപക മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ ഓരോ വര്‍ഷവും
  • ഇതിലും വലിയ പുരസ്കാരമാണ് ഓരോ വര്‍ഷവും അവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍.
( ദില്ലി വിശേഷങ്ങള്‍ പങ്കിടുന്നത് നൂറ്റമ്പതാം ലക്കം ചൂണ്ടു വിരല്‍)

Wednesday, December 29, 2010

ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേക്ക്

സ്കൂള്‍ മികവുകളുടെ പങ്കുവെക്കലുകളാകണം ക്ലസ്റര്‍ കൂടിച്ചേരലുകളില്‍ നടക്കേണ്ടത്‌ .. അധ്യാപക പരിശീലനം ചിട്ടയായി നടക്കുന്നിടത്ത് അത് ആവേശകരമാണ്.ബേക്കല്‍ ഉപജില്ലയിലെ അധ്യാപക പരിശീലനത്തെ കുറിച്ച് അവിടുത്തെ ഒരു ഹെഡ് മാസ്റര്‍ അനുഭവം പങ്കിടുന്നു. പല ഹെഡ് മാഷന്മാര്‍ക്കും സമയം കിട്ടാറില്ല.പരിശീലനത്തില്‍ പങ്കെടുക്കാനും ക്ലാസില്‍ പഠിപ്പിക്കാനും.ബേക്കലിലെ നാരായണന്‍ മാഷിനു രണ്ടിനും സമയമുണ്ട്.തന്റെ സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ഈ കിസ്തുമസ് കാലവും പ്രയോജനപ്പെടുത്താന്‍ മാഷിനു സമയം (അതിന്റെ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
മാഷ്‌ അധ്യാപക പരിശീലനാനുഭവങ്ങള്‍ പങ്കിടുന്നു.
"അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ എന്തുതന്നെയായാലും പങ്കെടുക്കണം എന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപികമാരും പണ്ടേ തീരുമാനിച്ചതാണ്.
ഞങ്ങളാരും സര്‍വജ്ഞരല്ല എന്നതു തന്നെ കാരണം.


പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ രണ്ടാം തരത്തില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പരിശീലനത്തിന് എത്തും.മാറിനിന്നു കുറ്റം പറയാതെ കൂടെ നിന്ന് തിരുത്താനാണ് ഞങ്ങള്‍ക്കിഷ്ടം. അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി.യാണ് ദിലീപന്‍ മാഷ്‌ .എല്ലാവിധ സഹായങ്ങളുമായി ബി.ആര്‍.സി. ട്രെയിനറായ സുധ ടീച്ചറും എപ്പോഴും കൂടെയുണ്ടാകും.
18 .12 .2010 നു നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു .

  • ഗ്രൂപ്പ് പ്രവര്‍ത്തനം
  • വായന
  • ഫീഡ്ബാക്ക്
  • പോര്‍ട്ട് ഫോളിയോ
  • ക്ലാസ് പി.ടി.എ
  • സ്കൂള്‍ മികവ്‌
അര്‍ത്ഥ പൂര്‍ണമായ ഒരു ഗ്രൂപ്പുപ്രവര്‍ത്തനത്തില്‍ എന്താണ് നടക്കേണ്ടത്‌?ഇതില്‍ അധ്യാപികയുടെ റോള്‍ എന്ത്?..ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞു ഉത്തരം കണ്ടെത്തി,ചാര്‍ട്ടില്‍ എഴുതി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ കൂടുതല്‍ തെളിച്ചം കിട്ടി..ഇതുതന്നെയല്ലേ അധ്യാപക ശാക്തീകരണ പരിപാടിയുടെ ലക്‌ഷ്യം? തന്റെ ക്ലാസ് മുറിയില്‍ ഗ്രൂപ്പുപ്രവര്‍ത്തനം മെച്ച്ചപ്പെടുത്തിയതിന്റെയും ,പിന്നാക്കക്കാരെക്കൂടി വായനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ഛതിന്റെയും തെളിവുകളുമായാണ് ദിലീപന്‍ മാഷ്‌ സെഷന്‍ നയിച്ചത്.സമാന അനുഭവങ്ങള്‍ അധ്യാപികമാരും പങ്കു വച്ചു.





'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം വരച്ച്ച്‌ കട്ട് ഔട്ടുകള്‍ തയ്യാറാക്കി ബിഗ്‌ സ്ക്രീനില്‍ പതിച്ചാണ് മാഷ്‌ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന്‍ യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ? '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?

വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ? തൊപ്പിപ്പാവയായി തലയില്‍ വെച്ചു രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട്‌ വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ! പൂന്തോട്ടത്തില്‍ അവള്‍ കണ്ട കൂട്ടുകാര്‍ ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍ ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....



തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..

ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..
പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .
അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്‌! ..
തീരുമാനം എല്ലാ അധ്യാപികാമാരുടെയും!"
വിമര്‍ശകരെ കുറിച്ച്
മാഷ്‌ പറയുന്നത് അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവരാന് പരിശീലനം കൊള്ളില്ലെന്ന് പറയുന്നത് എന്നാണു.
ചിലര്‍ ഇപ്പോള്‍ പഠിപ്പിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യാന്‍ പോകയാണത്രെ .അവര്‍ ആരുടെയോ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നവര്‍.അല്ലെങ്കില്‍ ഈ ക്ലസ്റര്‍ പരിശീലനങ്ങള്‍ ക്ലാസില്‍ പ്രയോജനപ്പെടുത്താത്ത്തവര്‍.
കുറ്റം മാത്രം പറയുന്നവര്‍.പുതിയ അധ്യയന രീതിയെ പഴിച്ചു കഴിയും.സാധ്യതകള്‍ അന്വേഷിക്കില്ല..
സ്കൂള്‍ മികവ്-2010-11
വിദ്യാലയത്തില്‍ ഈ വര്ഷം നടന്ന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹവുമായി പങ്കിടല്‍
  • ജനവരി ഇരുപത്തിയാറിനും ഫെബ്രുവരി ഒന്നിനും ഇടയില്‍ നടത്തണം.
  • ഏക ദിന പരിപാടി
  • ക്ലാസ് തല സദസ്സുകള്‍-കുട്ടികള്‍ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനങ്ങളും പ്രകടനങ്ങളും
  • വിഷയാടിസ്ഥാനത്ത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍
  • എല്ലാ യൂണിറ്റുകള്‍ക്കും പ്രാതിനിധ്യം
  • എല്ലാ കുട്ടികളുടെയും ഒരു ഉല്‍പന്നമെങ്കിലും ഉണ്ടാവണം.
  • ക്ലാസ് ഉല്പന്നങ്ങളും വ്യക്തിഗത ഉല്‍പ്പന്നങ്ങളും
  • പോര്‍ട്ട്‌ ഫോളിയോ ഇനങ്ങള്‍ കുറിപ്പുകള്‍ ചാര്ടുകള്‍ സഹിതം
  • ഫോട്ടോകള്‍ ചിത്രങ്ങള്‍..
  • തങ്ങള്‍ എങ്ങനെ മികവിലെക്കെത്ത്യെന്നു കുട്ടികളുടെ സാക്ഷ്യപ്പെടുത്തലുകള്‍.
  • അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കിടല്‍
  • ഗുണാത്മക വിലയിരുത്തല്‍ കുറിപ്പുകള്‍ രക്ഷിതാക്കളുമായി പങ്കിടല്‍
  • ഒരു പ്രവര്‍ത്തനം വിശകലനം ചെയ്തു ഗുണാത്മക കുറിപ്പിന്‍ പൊരുള്‍ വ്യ്കതമാക്കള്‍
  • നിരന്തര വിലയിരുത്തല്‍ ക്ലാസ് മികവിലേക്ക് നയിച്ച അനുഭവങ്ങള്‍.
  • ഇംഗ്ലീഷിലുള്ള പെര്‍ഫോമന്‍സ്
  • ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ നയിക്കുന്ന പൊതു സദസ്സ്
  • കുട്ടികളുടെ റിയാലിറ്റി ഷോ
  • വീഡിയോ ഡോക്കുമെന്റെഷന്‍ പ്രദര്‍ശനം (ഈ വര്ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ,ക്ലാസ് പഠന പ്രക്രിയ ഇവ)
  • പാനല്‍ പ്രദര്‍ശനം.
  • ജന പ്രതിനിധികള്‍,രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ ,സമൂഹത്തിലെ ആദരണീയരായ വ്യക്തികള്‍..കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പെര്‍ഫോമന്‍സ് വിലയിരുത്തി പ്രതികരിക്കുന്നു.
  • അടുത്ത വര്‍ഷത്തെ മികവ് ലക്‌ഷ്യം പ്രഖ്യാപിക്കല്‍.
എന്താ ,എസ് ആര്‍ ജി ,പി ടി യെ ഇവ കൂടി ആലോചന തുടങ്ങുകയല്ലേ ?.
നിങളുടെ സ്കൂള്‍ തീരുമാനങ്ങള്‍ പങ്കിടാനും ചൂണ്ടുവിരല്‍
പരിശീലന ങ്ങള്‍ എങ്ങനെ ക്ലാസില്‍ പ്രതിഫലിച്ചു എന്നും ചൂണ്ടുവിരലിന് എഴുതൂ.
ഇ മെയില്‍ വിലാസം ബ്ലോഗില്‍ ഉണ്ടല്ലോ. ..

Sunday, December 26, 2010

അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )

ഭാഷാപഠനത്തിന്റെ ഭാഗമായ അനുഭവവിവരണത്തിന്റെ സവിശേഷകള്‍ (കഴിഞ്ഞ ലക്കം ചൂണ്ടു വിരലില്‍ )കുട്ടികളുടെ പക്ഷത്ത് നിന്നും നാം നോക്കി കണ്ടു.അവര്‍ക്ക് വ്യക്തത വരത്തക്ക രീതിയില്‍ രചനയുടെ അനുഭവം ഒരുക്കണം.അതിനാല്‍ അനുഭവ വിവരണത്തിന്റെ ക്ലാസ് റൂം പ്രക്രിയ എന്തെന്ന് ചര്‍ച്ച ചെയ്യുന്നത് പ്രയോഗം ഫലപ്രദമാക്കാന്‍ സഹായിക്കും. ലേഖനത്തില്‍ ഓരോ കുട്ടിക്കും ഉയര്‍ന്ന ശേഷി ഉണ്ടാവണം എന്ന ലക്‌ഷ്യം മുന്നില്‍ കാണണം.അത് ടീച്ചര്‍ എഴുതി കൊടുക്കുന്നത് പകര്‍ത്തി എഴുതല്‍ ആവരുത്.സ്വന്തം ഭാഷ വികസിപ്പിക്കാന്‍ പിന്തുണ നല്‍കലാണ് വേണ്ടത്.
അനുഭവ വിവരണ സന്ദര്‍ഭം ശക്തമാണോ ?
ഇവിടെ കഥയില്‍ ഒരിടത്ത് വെച്ച് അമ്മത്താറാവിനെ ഉപേക്ഷിച്ചു കഥാകൃത്ത്‌ കുട്ടിത്താറാവിനെയും കൊണ്ട് മുന്നോട്ടു പോയി.എന്നിട്ട് നാം അതെല്ലാം വിസ്മരിച്ചു യാന്ത്രികമായി അവര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ എന്ത് പറയും എന്നാണു ടീച്ചര്‍ ചോദിക്കുന്നത്, ഇങ്ങനെയാണോ വേണ്ടത്?
ആ കഥയില്‍ ഇടപെടണം.വളരെ ശക്തമായ ഒരു കൂടിക്കാഴ്ച്ചയാക്കി മാറ്റണം.
ഇങ്ങനെ ആയാലോ?
.."അമ്മാത്താറാവു കുഞ്ഞു താറാവിനെ മക്കളെ ഏല്പിച്ചിട്ട് പോയി.തിരികെ വന്നപ്പോള്‍ കുഞ്ഞു താറാവിനെ കാണാനില്ല. എന്റെ പുന്നാര താറാവു എവിടെ? അമ്മ ചോദിച്ചു.."ആ.. ഞങ്ങള്‍ കണ്ടില്ലേ എല്ലായിടവും അന്വേഷിച്ചു..എങ്ങും കണ്ടില്ലമ്മേ" താറാകുഞ്ഞുങ്ങള്‍ കള്ളം പറഞ്ഞു.
പാവം അമ്മ കുഞ്ഞുതാറാവിനെ തിരക്കി ഇറങ്ങി. കാടും മേടും കയറി നോക്കി .രാവെളുക്കോളം അലഞ്ഞു.കണ്ടില്ല.അമ്മയ്ക്ക് സങ്കടം.എന്നും കുഞ്ഞിനെ തിരക്കി ഇറങ്ങും . ഒരു ദിവസം ഒരു തോട്ടു വക്കില്‍വെച്ചു അമ്മാത്താറാവു രണ്ടു കുട്ടികളെ കണ്ടു.മക്കളെ എന്റെ താറാ കുഞ്ഞിനെ കണ്ടോ?
അവര്‍ അടയാളം ചോദിച്ചു അമ്മ പറഞ്ഞു.(വ്യക്തി വിവരണം ആവശ്യമെങ്കില്‍ പറ്റിയ സന്ദര്‍ഭം.)
അത് കേട്ട കുട്ടികള്‍ പറഞ്ഞു ഈ തോട്ടിലൂടെ ഒഴുകി പോയി
അമ്മ തോട്ടിലൂടെ നീന്തി നീന്തി ഒരു വലിയ തടാകത്തില്‍ എത്തി.നീല തടാകം.
അവിടെ ധാരാളം അരയന്നങ്ങള്‍ നീന്തി കളിക്കുന്നു.
എന്റെ oകുഞ്ഞു...അമ്മ നോക്കി ഇല്ല ഏവിടെങ്ങും ഇല്ല.അമ്മ വിഷമത്തോടെ .ക്വാ..ക്വാ കരഞ്ഞു.മടങ്ങി.
അപ്പോള്‍ അമ്മയുടെ മുമ്പില്‍ ഒരു പക്ഷി ചിറകടിച്ചു പറന്നിറങ്ങി.ഒരു അരയന്നം!.അത് വിളിച്ചു "അമ്മേ"
അമ്മത്താറാവിനു ഒന്നുംമാനസ്സിലായില്ല .അരയന്നം പറഞ്ഞു:" അമ്മെ ഞാനാണ് അമ്മയുടെ പുന്നാര കുഞ്ഞു താറാവ്."
അതിനു നീ അരയന്നംല്ലേ.എന്നെ കളിയാക്കുന്നോ.?"
അപ്പോള്‍ ആ അരയന്നം നീല തടാകത്തില്‍ വെച്ചുണ്ടായ അനുഭവം അമ്മയോട് വിവരിച്ചു..."

ചിന്തയുടെ വഴിഒരുക്കല്‍ നിര്‍ദേശങ്ങള്‍
അനുഭവം വിവരിക്കേണ്ട ശക്തമായ ഒരു സന്ദര്‍ഭം ഒരുക്കി.ഇനി നിങ്ങള്‍ എഴുതൂ എന്ന് പറഞ്ഞാലും അത് അനുഭവ വിവരണം ആയി പിറക്കില്ല.അധ്യാപികയുടെ മനസ്സില്‍ ചില സൂചകങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ട് കുട്ടികള്‍ എഴുതി പരാജയപ്പെടുമ്പോള്‍ അവ ദാനം ചെയ്യുന്ന രീതിയല്ല വഴികാട്ടല്‍.ചിന്തയുടെ വഴി തിരിച്ചു വിടാനും വഴിയില്‍ വെളിച്ചം നല്‍കാനും കഴിയുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാവണം.
  • നോക്കൂ, നിങ്ങളാണ് ആ കുഞ്ഞരയന്നമെങ്കില്‍ എങ്ങനെയാവും പറഞ്ഞിട്ടുണ്ടാവുക.? കുഞ്ഞരയന്നമായി സ്വയം സങ്കല്പിച്ചു ആലോചിച്ചേ..(ഇവിടെ ഒരു സൂചകം നിര്‍ദേശ രൂപത്തില്‍ അവതരിപ്പിച്ചു .സ്വാഭാവികതയോടെ..എന്നാലും കുട്ടികള്‍ സംഭവങ്ങള്‍ മാത്രം എഴുതാനാനിട.അത് മറികടക്കണം.)
  • അമ്മയോട് അനുഭവങ്ങളാണ് പറഞ്ഞത്.അനുഭവം എന്ന് വെച്ചാല്‍ എന്താ നിങ്ങള്‍ മനസ്സിലാക്കിയത്.ഉദാഹരണത്തിന്.നിങ്ങള്‍ ഓടിയപ്പോള്‍ വീണു കാലു മുറിഞ്ഞു.ഇത് സംഭവം അപ്പോള്‍ അനുഭവിച്ചതെന്താ..അക്കാര്യം നിങ്ങള്‍ അമ്മയോട് പറയുന്നതെങ്ങനെ?(.......) ഇത് പോലെ ഉണ്ടായ സന്തോഷം,സങ്കടം,പേടി ഇവയൊക്കെ അനുഭവവിവരണത്തില്‍ എഴുതണ്ടേ(അടുത്ത ഒരു സൂചകം കൂടി.മറ്റുള്ളവ പിന്നീടൊരു ഘട്ടത്തില്‍ ).എങ്കില്‍ കുഞ്ഞരയന്നമായി സ്വയം സങ്കല്പ്പിചെഴുതൂ..
വ്യക്തിഗത രചന
ഇനി വ്യക്തിഗത രചന. അതിനുള്ള സമയം. വീണ്ടും ഓര്‍മ്മിക്കുക എഴുത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ ഉണ്ടാവാം .എങ്കില്‍ സഹായിക്കാനുള്ള സമയം.എങ്ങനെ സഹായിക്കും?
അവരുടെ അടുത്ത് ചെല്ലണം.
ടീച്ചര്‍ നല്‍കിയ നിര്‍ദേശം ആ കുട്ടി മനസ്സിലാകിയത് എങ്ങനെ എന്നറിയണം.(വ്യക്തത വരുത്തണം )
അവള്‍/അവന്‍ ചിന്തിച്ചത് കേള്‍ക്കണം.
അത് എഴുതാന്‍ പ്രചോദിപ്പിക്കണം
എഴുതാന്‍ തടസ്സമുണ്ടെങ്കില്‍ അറിയാവുന്ന രീതിയില്‍ എഴുതൂ.ടീച്ചര്‍ സഹായിക്കാം എന്ന് പറയണം
അറിയാവുന്ന വാക്കുകള്‍,അക്ഷരങ്ങള്‍ ഇവ ഉപയോഗിചെഴുതിയത്.കുട്ടി വായിക്കണം.
അത് ടീച്ചര്‍ തെറ്റില്ലാതെ എഴുതിക്കൊടുക്കണം ഈ എഴുത്ത് കുട്ടി കാണണം.(എഴുതല്‍ രീതിയുടെയും വായനയുടെയും പരിശീലനം കൂടിയാണിത്.).കുട്ടിയുടെ ആശയം ഭാഷാ രീതി ഇവ മാനിക്കണം.
ടീച്ചര്‍ എഴുതിയത് മോന്‍/മോള്‍ എഴുതിയത്/പറഞ്ഞത് തന്നെ .ഒന്ന് വായിച്ചേ..വായിപ്പിക്കണം.

പാഠം തുടങ്ങുമ്പോള്‍ മുതല്‍,ആദ്യ വായനയുടെ ഘട്ടം മുതല്‍ നാം ഇവരെ സഹായിക്കുന്നുണ്ട്.(വായന എന്തല്ല എന്ന ലക്കം നോക്കുക.അതിനു ഇവിടെ ക്ലിക്ക് ചെയ്യൂ)

അനുഭവ വിവരണം ഗ്രൂപ്പ് പ്രക്രിയ

ഗ്രൂപ്പില്‍ നടക്കേണ്ട പ്രക്രിയ സംബന്ധിച്ച് അധ്യാപികയ്ക്ക് നല്ല ധാരണ ഉണ്ടാവണം.മൈക്രോ പ്രോസസ് പാലിച്ചുള്ള നിര്‍ദേശങ്ങള്‍ ക്രമത്തില്‍ നല്കണം.
  • എന്തെല്ലാം അനുഭവങ്ങളാണ് വിവരിക്കാനുള്ളത്?പരിഗണിക്കാവുന്നതു?.ഒരാള്‍ ഒന്ന് വീതം പല റൌണ്ട്.(എല്ലാവര്ക്കും അവസരം.)
  • അതില്‍ ഏറ്റവും പ്രസക്തമായത് ഏവ?(ഉദാ: ഈ കഥാ സന്ദര്‍ഭത്തില്‍ അമ്മയോട് നിശ്ചയമായും പറയേണ്ട കാര്യം/കാര്യങ്ങള്‍ )എന്ന് തീരുമാനിക്കുന്നു.
  • നന്നായി എഴുതിയതെന്നു ഓരോരുത്തര്‍ക്കും തോന്നിയ ഒരു അനുഭവ ഭാഗം ഓരോ ആളും അവതരിപ്പിക്കുന്നു
  • അതില്‍ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു
  • അത് പൊതുവായി സ്വാംശീകരിച്ച,വ്യക്തത കൈ വന്ന സൂചകങ്ങള്‍ പ്രകാരം വിശകലനം ചെയ്യുന്നു.അതിനായിഈ സന്ദര്‍ഭത്തില്‍ മറ്റു സൂചകങ്ങളും (ക്ലാസ് നിലവാരത്തിനു അനുസൃതമയവ ) പരിചയപ്പെടുത്താം /ഉരുത്തിരിചെടുക്കാം
  • (ഓരോ സൂചകവും പ്രൂപ്പില്‍ വ്യാഖ്യാനിച്ചു മനസ്സിലാക്കണം.അധ്യാപികയുടെ സഹായം തേടാം.)
  • അവ കണക്കിലെടുത്ത് , പരിഗണിച്ച അനുഭവഭാഗം മെച്ചപ്പെടുത്തുന്നു.കൂട്ടുല്പന്നമാക്കുന്നു.(കൂട്ടുല്പന്നം ഓരോരോത്തരുടെയും ബുക്കില്‍ കൂടി എഴുതണം( പ്രയോജനം-.ഒരാള്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറിപ്പോകില്ല.എഴുത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടിക്ക് എഴുത്തനുഭവം. അവരുടെ ധാരണയുടെ രേഖപ്പെടുത്തല്‍ .വളര്‍ച്ച ബോധ്യപ്പെടാനുള്ള തെളിവ്.)
  • ഗ്രൂപ്പുകള്‍ സ്വന്തം ചാര്‍ട്ടില്‍ എഴുതുന്നു.(പിന്നോക്കം നിക്കുന്ന കുട്ടിക്ക് എഴുതല്‍ രീതി വായന എന്നിവയുടെ അനുഭവം)
  • തിരിച്ചറിവുകള്‍ ഓരോരുത്തരും പങ്കു വക്കുന്നു. ഇനി ഞാന്‍ എഴുതുമ്പോള്‍ എന്തെല്ലാം കൂടി ഉള്‍ചേര്‍ക്കും എന്നും
  • ഓരോ ആളും സ്വന്തം രചന കൂടുതല്‍ മെച്ചപ്പെടുത്തുന്നു.(വ്യക്തിഗതം )ഈ സമയവും ടീച്ചര്‍ സഹായം ആവശ്യമുള്ളവരുടെ അടുത്ത് എത്തണം.സഹായിക്കണം.
  • ഗ്രൂപ്പുകള്‍ കൂട്ടുല്‍പ്പന്നം പ്രദര്‍ശിപ്പിക്കുന്നു.
  • സൂചകങ്ങള്‍ പ്രകാരം പരസ്പരം വിശകലനം നടത്തുന്നു.സൂചകങ്ങള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കണം.ഓരോ സൂചകവും എടുത്തു എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ഉദാഹരണം തേടി സൂചകങ്ങള്‍- വ്യക്തത വരുത്തല്‍ സ്വയം സാധ്യത തിരിച്ചറിയാന്‍ അവസരം ഒരുക്കല്‍
  • സൂചകങ്ങള്‍ക്ക് വഴങ്ങുന്ന ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നു.
  • തിരിച്ചറിവുകള്‍ പങ്കിടുന്നു .ഫീട്ബാക് ശേഖരിക്കുന്നു.
  • എഡിറ്റിംഗ്
അനുഭവ വിവരണം ആദ്യം എഴുതുമ്പോള്‍ ഉള്ള ഗ്രൂപ്പ് പ്രക്രിയയുടെ ഉദാഹരണമാണ് ഇവിടെ നല്‍കുന്നത്.അടുത്ത തവണ ഗ്രൂപ്പ് പ്രക്രിയയില്‍ മാറ്റം വരും.കുട്ടിയുടെ ധാരണ,മുന്നനുഭവം,ക്ലാസ് രേഖകള്‍ ഇവയൊക്കെ പരിഗണിച്ചാണ് സൂക്ഷ്മപ്രക്രിയ തീരുമാനിക്കേണ്ടത്.ഗ്രൂപ്പ് പ്രവര്‍ത്തനം പഠനത്തിന്റെ അടുത്ത പടവാണെന്നു ഓര്‍മിക്കണം.
സ്വയം ഒന്നെഴുതി നോക്കാതെ കുട്ടികളോട് എഴുതാന്‍ ആവശ്യപ്പെടുന്ന അധ്യാപകര്‍ ഉണ്ടാവും ആ പാത നമ്മള്‍ ഉപേക്ഷിക്കണം.ചിന്തയുടെ വഴി തിരിച്ചറിയാന്‍ ,പ്രയാസങ്ങള്‍ മുന്‍ കൂട്ടി കണ്ടു ഭേദഗതി വരുത്താന്‍ നാം ആ അനുഭവത്തില്‍ പ്രവേശിക്കണം.
ഇനിയും ചിലത് കൂടി ഉണ്ട് പങ്കിടാന്‍ .
അത് നിങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആകട്ടെ.

Thursday, December 23, 2010

അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )

മിക്ക ക്ലാസുകളിലും ഭാഷയില്‍ കുട്ടികള്‍ക്ക് വിവരണം എഴുതാനുണ്ട്.പലപ്പോഴും അധ്യാപക പരിശീലനത്തിലെ ചര്‍ച്ച വിവരണത്തിന്റെയും വര്‍ണനയുടെയും അതിര് ചൊല്ലിയാണ്.എന്നാല്‍ വിവരണങ്ങള്‍ എല്ലാം ഒരേപോലെയാണോ എന്ന് ചോദ്യം ഉന്നയിക്കാന്‍ മറക്കുകയും ചെയ്യും.
വസ്തുവിവരണം.സംഭവ വിവരണം,സ്ഥല വിവരണം,യാത്രാവിവരണം,അനുഭവ വിവരണം...ഇവയൊക്കെ ഒരേ പോലെ ആണോ എഴുതേണ്ടത്?
അവയുടെ സവിശേഷതകളില്‍ ഒരു വ്യത്യാസവുമില്ലേ? വിലയിരുത്തല്‍ സൂചകങ്ങളും സമാനമാണോ? രചനാ പ്രക്രിയ ?
എന്താ സംശയം തോന്നിത്തുടങ്ങിയോ?
ഒരു കഥ മുന്‍നിറുത്തി ഒരാലോചന.
നീല തടാകത്തിലെ കൂട്ടുകാര്‍ എന്ന കഥ. കുഞ്ഞു താറാവ് നീലത്തടാകത്ത്തില്‍ വെച്ച് അരയന്നമായി മാറുന്നു. അരയന്നം വളര്‍ത്തമ്മയായ താറാവിനെ കണ്ടു മുട്ടുകയാണെന്നു കരുതൂ. നീലത്തടാകത്ത്തില്‍ ഉണ്ടായ അനുഭവം അപ്പോള്‍അമ്മയോട് എങ്ങനെ വിവരിച്ചിരിക്കും?.ഇതാണ് ചോദ്യം.
സന്ദര്‍ഭം ഒന്നുകൂടി വ്യക്തമാക്കാം
കേള്‍ക്കുമ്പോള്‍ നിസ്സാരം.അല്ലെ.?ഈ പ്രവര്‍ത്തനം നല്‍കുന്നതിനു മുമ്പ് അധ്യാപിക സ്വയം ഉന്നയിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.
  • ഇവിടെ ആര് ആരോടാണ് വിവരിക്കേണ്ടത്.
  • അതിന്റെ സന്ദര്‍ഭം ശക്തമാണോ?. അതോ അധ്യാപിക പറയുന്നത് കൊണ്ട് അനുസരിക്കുന്നു എന്ന രീതിയാണോ?
  • എന്തെല്ലാം അനുഭവങ്ങളാണ് വിവരിക്കാന്‍ ഉണ്ടാവുക?
  • സംഭവങ്ങളും അനുഭവവും തമ്മിലുള്ള വ്യത്യാസം കുട്ടികള്‍ എങ്ങനെ മനസ്സിലാക്കും.?
  • അനുഭവം വിവരിക്കുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കും സമാന ചിന്ത ഉണ്ടാക്കുന്ന അവതരണം എങ്ങനെ?
  • അനുഭവ വിവരണത്തിന്റെ ഭാഷാ സവിശേഷതകള്‍ എന്തെല്ലാം?
  • ഏതു നിലവാരത്തിലുള്ള രചനയാണ് പ്രതീക്ഷിക്കുന്നത്?
  • ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടോ.ഉണ്ടെങ്കില്‍ എങ്ങനെ?
  • പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എഴുത്തില്‍ എങ്ങനെ പരിഗണിക്കും.
  • അനുഭവവിവരണ സാധ്യതകള്‍ പരിശോധിക്കണം .
അനുഭവ വിവരണം-ഗുണാത്മക സൂചകങ്ങള്‍-
  • തീവ്രമായ വൈകാരിക അനുഭവ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകണം.
കൂടുതല്‍ സന്തോഷം നല്‍കിയ അനുഭവം.
വേദനിപ്പിച്ച അനുഭവം
ആകാംഷ ഉളവാക്കിയത്
പേടിപ്പിച്ചത്‌
മനസ്സിനെ ഉലച്ചത്‌
പ്രതീക്ഷിക്കാത്തത്
മനസ്സലിഞ്ഞത്‌....
അത്ഭുതം.അതിശയം..ഇവയൊക്കെ
  • സ്വാനുഭവം വിവരിക്കുന്ന ആവിഷ്കാര രീതി
കഥാപാത്രമായി സ്വയം സങ്കല്പിച്ചുള്ള രചന. ഞാനായിരുന്നു എന്ന് കരുതി.ഞാന്‍ എന്റെ എനിക്ക് ...
ആരോടാണോ വിവരിക്കുന്നത് ആ ആളുടെ മനസ്സില്‍ പതിയുന്ന തരത്തില്‍ അനുഭവാംശം പ്രതിഫലിപ്പിക്കണം .
  • നേരനുഭവ പ്രതീതി (കണ്ണിനും കാതിനും ഉണ്ടായ അനുഭവം,രുചിയനുഭവം,തൊട്ടനുഭാവം,ഗന്ധാനുഭവം,വിശദാംശങ്ങള്‍.)
  • അനുഭവം ഉണ്ടായപ്പോളുള്ള ചിന്തകള്‍ ,ഓര്‍മ്മകള്‍,മാനസീകാവസ്ഥ,ശാരീരിക പ്രതികരണങ്ങള്‍..താരതമ്യം,പ്രയോഗം ശൈലി..
  • ആരോടാണോ പറയുന്നത് അയാള്‍ക്ക്‌ മനസ്സിലാകുന്ന തെളിമയുള്ള ഭാഷ.
  • അയാളുമായുള്ള അടുപ്പം/ അയാളുടെ പദവി പരിഗണിച്ചുള്ള ഭാഷ.
  • ആശയങ്ങള്‍ ക്രമീകരിച്ച രീതി ഒഴുക്കുള്ളതാണോ.
സൂചകങ്ങളുമായ് പൊരുത്തപെടുത്തൂ .(വര്‍ക്ക് ഷീറ്റ്)
  • തടാകത്തിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ ആകെ അങ്കലാപ്പും ഭയവും.
  • അരയന്നങ്ങളെ കണ്ടപ്പോള്‍ സമാധാനമായി.
  • എന്റെ മനസ്സ് കുളിര്‍ത്തു
  • എന്റെ കണ്ണ് നിറഞ്ഞു.
  • കണ്ണാടി പോലെ തിളങ്ങുന്ന തടാകം.
  • ഞാന്‍ പേടിച്ചു പോയി..ഈശ്വരാ ..ഇവര്‍ അടുത്തേക്ക് വരുന്നല്ലോ.
  • എന്റെ മനസ്സില്‍ വെള്ളിടി മുഴങ്ങി.
  • പേടിച്ചരണ്ട ഞാന്‍ താമരയിലയുടെ അടിയില്‍ ഒളിച്ചു,
  • അവര്‍ നീണ്ട ചുണ്ടുകള്‍ കൊണ്ട് താമരത്തണ്ടുകള്‍ പിളര്‍ത്തി മെല്ലെ മെല്ലെ താമര നൂല് ഊരിയെടുത്തു.
  • നല്ല സ്വര്‍ണ നിറത്തില്‍ സുഗന്ധമുള്ള താമര നൂലുകള്‍.
  • പട്ടു പോലെ നേര്‍ത്ത താമര നൂലുകള്‍.
  • അവര്‍ പറഞ്ഞു മോളെ ഇത് തിന്നോ.എല്ലാം ശരിയാകും.
  • മടിച്ചു മടിച്ചാണെങ്കിലും ചേച്ചിമാര്‍ പറഞ്ഞത് അനുസരിച്ച്.
  • അതൊരു കുളിരായി തൊണ്ടയില്‍ അലിഞ്ഞിറങ്ങി.
  • അവര്‍ എന്നെ നോക്കി പോട്ടിചിരിക്കുന്നതെന്തിനാ.! ഞാന്‍ വെള്ളത്തിലേക്ക് നോക്കി അയ്യോ എന്റെ തൂവലുകള്‍ എവിടെ?!
  • തൂവലുകള്‍ കൊഴിഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ലമ്മേ.ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞു.
  • അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും എനിക്ക്സങ്കടം അടക്കാനായില്ല
  • ഞാന്‍ തടാകത്തിലെ ജലത്തില്‍ കണ്ടു എനിക്കും പൊന്‍ തൂവലുകള്‍.
  • വെള്ളത്തില്‍ വീണ്ടും നോക്കി.ചുണ്ടിന്റെ നിറം- താമര നൂല് പോലെ എത്ര മനോഹരം.
  • ഹായ് ഞാനുമൊരു അരയന്നമായി മാറി

Wednesday, December 22, 2010

വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയാന് കലാജാഥ


ഉപ്പള:പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് 'യന്ത്രപ്പറവകള്‍' വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സര്‍വശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ കലാജാഥ.
കാസര്‍കോട് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ -ജീവിതം മുരടിപ്പിച്ച കുഞ്ഞുങ്ങള്‍ ഉണ്ട്.എന്മകജെയില്‍ തൊണ്ണൂറ്റി രണ്ടു പേര്‍, കയ്യൂര്‍ ചീമെനിയില്‍ നാല്പത്തിരണ്ടും,വെല്ലൂരില്‍ അമ്പത്തന്ച്ചും കുട്ടികള്‍ ...ഇവരെ സ്കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷ അഭിയാന്‍.ഇത് വരെ അമ്പതോളം കുട്ടികളെ പഠിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.ഇനിയും മുന്നോട്ട് പോകണം.അതിനു ജന പിന്തുണ ആവശ്യം.അതാണ്‌ കലാ ജാഥയുടെ ലക്‌ഷ്യം.

വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെച്ചു
അനില്‍ നടക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച കലാജാഥയില്‍ ഹരിദാസ് നടക്കാവ്, രാഹുല്‍ ഉദിനൂര്‍, മധു കൊടക്കാട്, ഷിബിന്‍, സിനി, ജസ്‌ന, ദിനേശന്‍, ജോഷി, സുരേഷ്, നിഷാന്‍ എന്നിവരാണ് അംഗങ്ങള്‍.

ജി.യു.പി.എസ് പെര്‍ഡാല, ജി.യു.പി.എസ് കാസര്‍കോട്, ജി.യു.പി.എസ് അഗനഹോള, ജി.യു.പി.എസ് ചുള്ളിക്കര, എ.യു.പി.എസ് ബിരിക്കുളം, ജി.യു.പി.എസ് ചന്തേര എന്നീ സ്‌കൂളുകളില്‍ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 10ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സമാപിച്ചു . സര്‍വശിക്ഷ അഭിയാന്‍ഐ.ഇ.ഡി.സി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.തമ്പാന്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍, അനൂപ് ജാഥാ മാനേജര്‍.
എസ് എസ് എ വിദ്യാഭ്യാസത്തില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിനു ഉത്തരം കൂടിയാണ് ഈ ജാഥ.ഇന്നലെ ചൂണ്ടു വിരല്‍ പങ്കു വെച്ച അനുഭവം ഇതുമായി ചേര്‍ത്ത് വായിക്കണം.
ഇവ കൊണ്ട് അവസാനിക്കുനില്ല പ്രവര്‍ത്തനങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതം നല്‍കിയ കുഞ്ഞുങ്ങള്‍ക്കായി സ്നേഹ സംഗമം നടത്തി..അത് ആവേശകരം.ഈ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് വിളിച്ചോതിയ പരിപാടി.

Monday, December 20, 2010

സമര്‍പ്പിത അധ്യാപനം ഇവിടെ ഈ സ്കൂളില്‍..

ശില്പ -ഒമ്പത് വയസ്
കാസര്‍കോട് ജില്ല
കാലുകള്‍ തളര്ന്നതിനാല്‍ നടക്കാന്‍ കഴിയില്ല
എല്ലൊടിയുന്ന അസുഖവും
എന്‍ഡോ സള്‍ഫാന്‍ ദുരന്തത്തിന് ഇരയായ കുരുന്നു.
സ്കൂളില്‍ ചേര്‍ത്തെങ്കിലും പോയില്ല.അല്ല പോകാനായില്ല
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.
കൂട്ടുകാര്‍ സ്കൂളില്‍ പോകുന്നത് അവള്‍ നോക്കി കിടന്നു...

"ഞാന്‍ ശില്പയുടെ വീട്ടില്‍ എത്തി .അവളുടെ അമ്മ പറഞ്ഞു ശില്പ പാട്ട് പാടും എണ്ണാനും അറിയാം.
ഞാന്‍ ചോദിച്ചു" ശില്പാ എണ്ണിത്തരാമോ ?"
അവള്‍ കരയാന്‍ തുടങ്ങി.പാവം ശില്പയെ വിഷമിപ്പിച്ചല്ലോ.എനിക്കും വിഷമമായി.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതായിരുന്നു.
ഞാനും സുരേഷും( റിസോഴ്സ് അദ്ധ്യാപകന്‍ ) രണ്ടാം ദിവസവും അവള്‍ക്കരികില്‍ എത്തി.
അവളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു.
ക്രയോനും കഥാ പുസ്തകങ്ങളും ലഭിച്ചപ്പോള്‍ അവളുടെ കണ്ണില്‍ തിളക്കം.
അവള്‍ അമ്മയെ നോക്കി.വിശ്വസിക്കാനാകത്ത്ത ഒരനുഭവം ഉണ്ടായത് പോലെ.
ലാപ് ടോപ്പില്‍ ഞങ്ങള്‍ അവളെ കുഞ്ഞു സിനിമകള്‍ കാണിച്ചു .ഈയര്‍ ഫോണ്‍ വെച്ച് പാട്ടുകള്‍ കേള്‍പിച്ചു.
കണ്ട ദൃശ്യങ്ങളും കേട്ട പാട്ടുകളും അവള്‍ക്കു വര്‍ത്തമാനം പറയാന്‍ വിഭവങ്ങളായി.ഞങ്ങള്‍ സുഹൃത്തുക്കളായി
ശില്പ എന്റെ ബുക്കില്‍ അവളുടെ പേരെഴുതി.ഞാന്‍ അവളുടെ ബുക്കില്‍ ചിത്രങ്ങള്‍ വരച്ചു. അവള്‍ അവയ്ക്ക് നിറം നല്‍കി അടുത്ത ദിവസം കാണിക്കും. ശില്പയുടെ അടുത്ത് എന്നും എത്താന്‍ കഴിയില്ല. ജോലിയുടെ സ്വഭാവം അങ്ങനെ.എങ്ങനെ അവളെ സഹായിക്കാന്‍ കഴിയും.?

ഞാന്‍ പലരുമായി ആലോചിച്ചു.നാലിലാംകണ്ടം സ്കൂളിലെ എസ ആര്‍ ജി യില്‍ വിഷയം അവതരിപ്പിച്ചു . സുഹൃത്ത് വേണു മാഷുമായി ആലോചിച്ചു.
"നീ മൂന്നു ദിവസം അവിടെ പോയില്ലേ.എനിക്ക് കഴിയുന്നതും ഞാന്‍ ചെയ്യും". വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷമായി
ശില്‍പയ്ക്ക് ബാല പ്രസിദ്ധീകരണങ്ങള്‍ സംഘടിപ്പിക്കാന്‍ വിനയന്‍ മാഷും (ഇസ്സത്തുല്‍ ഇസ്ലാമിയ )സഹായിച്ചു.

വേണു മാഷ്‌ മിക്ക ദിവസങ്ങളിലും ശില്പയുടെ വീട്ടില്‍ എത്തുകയും അവള്‍ക്കു പലവിധ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ചെയ്തു.
ഒരു ദിവസം വേണു മാഷിന്റെ ഫോണ്‍" ശില്പ ഇന്ന് സ്കൂളില്‍ വന്നു .അവള്‍ക്കു പുതിയ കൂട്ടുകാരെ ഇഷ്ടമായി.അവള്‍ നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നു..."
പിന്നീട് പല ദിവസങ്ങളിലും ശില്പ സ്കൂളില്‍ എത്തി.
പി ടി ശില്‍പയ്ക്ക് തുണയായി എത്തി.അവള്‍ക്കും അവളെപോലെ പ്രയാസം അനുഭവിക്കുന്ന രേഷ്മയ്ക്കും സഹായം.ആദ്യ പടിയായി അയ്യായിരം രൂപ വീതം.
സ്കൂള്‍ വിട്ടാല്‍ വേണു മാഷ്‌ ശില്പയ്ക്കൊപ്പം.സ്വന്തം വീടെത്താന്‍ ഇരുളും.
വെളിച്ചം നല്‍കുമ്പോള്‍ ഇരുള്‍ മറന്നു പോകുന്നതാ
ദിവസങ്ങള്‍ കഴിഞ്ഞു പോയി. വീണ്ടും വേണു മാഷിന്റെ ഫോണ്‍
"ശില്പ വീണു.. വീണ്ടും.....ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയാ.."
ഞാന്‍ തരിച്ചു പോയി.
വിധിയെ പഴിച്ചു മാറി നില്‍കാന്‍ വേണു മാഷിനായില്ല.അവള്‍ക്കരികെ മാഷ്‌ കൂടുതല്‍ സമയം ചെലവഴിച്ചു.
അവളും കാത്തിരുന്നു അവളുടെ പ്രിയപ്പെട്ട മാഷിനെ.
ഡിസംബര്‍ പന്ത്രണ്ടു ഞായര്‍.
വേണു മാഷിന്റെ ഫോണ്‍" നീ വരുന്നോ ശില്പയുടെ വീട്ടിലേക്കു."

വേണു മാഷിന്റെ സ്കൂട്ടറിന്റെ പിറകില്‍ ഇരിക്കുമ്പോഴും മനസ്സില്‍ ശില്പയായിരുന്നു.
ഒരു കഥാ പുസ്തകം കരുതിയിരുന്നു അവള്‍ക്കു നല്‍കാന്‍.
സ്കൂട്ടര്‍ നിറുത്തി
പെട്ടിയില്‍ നിന്നും ആപ്പിള്‍ കൂടയും പുസ്തകവുമായി വേണു മാഷ്‌ മുന്നില്‍ ഞാന്‍ പിറകെ.
മാഷ്‌ വീട്ടിലെ ഒരംഗമായി കഴിഞ്ഞിരുന്നു
ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അവള്‍ക്കു പത്രം വായിച്ചു കേള്‍പ്പിച്ചത്‌ ഞാനാണ്.
ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കിട്ടു .അവള്‍ പറഞ്ഞതെല്ലാം ഞാന്‍ എഴുതി.അവള്‍ അത് വായിച്ചു കേള്‍പിച്ചു.
ശില്‍പയ്ക്ക് വേണു മാഷ്‌ ഇതിനോടകം എത്രയോ ബിഗ്‌ ബുക്കുകള്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നു..
അവള്‍ക്കു വായിക്കാന്‍ പാകത്തില്‍ ചാര്‍ട്ട് തൂക്കും.അവള്‍ കിടന്നു കൊണ്ട് വായിക്കും
അങ്ങനെ ശില്പ പഠിക്കുകയാണ്."
മഹേഷ്‌ ചെറുവത്തൂര്‍ ബി ആര്‍ സി അയച്ചു തന്ന കുറിപ്പ് ആണിത്.