ഞാന്‍ ..

My Photo
Pathanamthitta(dist), Keralam, India
1979 july 12 -കൊയിലാണ്ടി പന്തലായിനി സ്കൂളില്‍ അധ്യാപനം ആരംഭിച്ചു. 1994 - അധ്യാപകപരിശീലന രംഗത്ത്‌.(DIET). ജനകീയവിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാളി.സര്‍വ ശിക്ഷാ അഭിയാനില്‍ സംസ്ഥാനതലത്തില്‍ അക്കാദമിക ചുമതല വഹിച്ചിരുന്നു. കേരളത്തിലെ കരിക്കുലംരൂപീകരണം പാഠപുസ്തക നിര്‍മാണം ഇവയില്‍ പങ്കെടുത്തിട്ടുണ്ട്. tpkala@gmail.com

Thursday, May 24, 2012

സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം- 5

സര്ഗാത്മകാധ്യാപനം /സ്കൂള്‍ ചര്‍ച്ച തുടരുന്നു 
1. തുടക്കം 
സ്ക്കൂള്‍ വര്‍ഷത്തിന്റെ ആദ്യ ദിനം  നന്നാക്കാന്‍ ഏറെ ശ്രമം നാം നടത്തും 
വര്‍ഷത്തിലെ ആദ്യ ക്ലാസ്  ഗംഭീരമാക്കാനോ  ?
പോര മറ്റു തുടക്കങ്ങളും ആലോചിക്കണം 
  • ഈ വര്‍ഷത്തെ ആദ്യ  ടീച്ചിംഗ് മാന്വുവല്‍ 
  • ആദ്യ പോര്‍ട്ട്‌ ഫോളിയോ  ഇനം 
  • ആദ്യ നിരന്തര വിലയിരുത്തല്‍ സന്ദര്‍ഭം 
  • ആദ്യ പഠനോപകരണം 
  • ആദ്യ ക്ലാസ് പിടി എ 
  • ആദ്യ എസ ആര്‍ ജി മീറ്റിംഗ് .അതിനുള്ള എന്റെ മുന്നൊരുക്കം 
  • ആദ്യ ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം 
  • ആദ്യ ദിനാചരണം 


അതൊക്കെ  മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് ഇപ്പോഴേ ആലോചിക്കാം സ്കൂള്‍  തുറന്നിട്ട്‌ മതി എന്ന് വിചാരിക്കരുത്. ചെറിയ കുറിപ്പുകള്‍ തയ്യാറാക്കൂ . അതാണ്‌ സ്വന്തം ആക്ഷന്‍ പ്ലാന്‍ .
 ( ഞങ്ങള്‍ ഈ മാസം ടി ടി സി കുട്ടികളുടെ പി ടി എ  വിളിച്ചു. ജൂലൈ പന്ത്രണ്ടിന് അടുത്ത പി ടി എ  യോഗം എന്ന് തീരുമാനിച്ചു.അന്ന് നിരന്തര വിലയിരുത്തല്‍ ഫലം വ്യത്യസ്ത രീതിയില്‍ പങ്കിടും. അതിനായി ക്ലാസ് ഒരുക്കാന്‍ എന്റെ പരിപാടി തുടങ്ങി )
2
ക്ലാസ് ഒരുക്കം തുടങ്ങം 
ഞാന്‍ ഒരു അധ്യാപിക എനിക്കും വേണം ഒരു ക്ലാസ് കിറ്റ്‌ 
ക്ലാസ് കിറ്റില്‍ എന്തെല്ലാം ?
  • ക്രയോന്‍സ് 
  • മാര്‍ക്കര്‍ പെന്‍ 
  • പെന്‍സില്‍ കട്ടര്‍ 
  • പെന്‍സില്‍ 
  • സ്ട്ടാപ്ലര്‍ 
  • ക്ളിപുകള്‍ 
  • മൊട്ടു പിന്‍ 
  • ജെം ക്ലിപ്പ് 
  • കളര്‍  ബ്രഷ് 
  • ചെറിയ കത്തി 
  • കത്രിക 
  • പശ 
  • സെല്ലോടേപ്പ്  ( വീതി കൂടിയതും കുറഞ്ഞതും നിറ മുല്ലവയും )
  • സ്കെയില്‍ 
  • ടേപ്പ് 
  • കാല്‍കുലെട്ടര്‍ 
  • സ്റ്റാമ്പ്‌ പാഡ് / കിറ്റ്‌ 
  • നഖം വെട്ടി 
  • ക്യാമറ 
  • പെന്‍ ഡ്രൈവ് 
  • സി ടികള്‍ 
  • ഡ്രോയിംഗ് പിന്‍ 
  • കട്ടൌട്ട് 
  • ഫോട്ടോ ശേഖരം 
  •  
  •  
    ഇതൊക്കെ ക്ലാസില്‍ പല സന്ദര്‍ഭങ്ങളില്‍ ആവശ്യം വരും .അപ്പോഴൊക്കെ ഓഫീസിലേക്ക് ഓടേണ്ട . പ്ലാസ്റിക് ട്രേ , ബോക്സുകള്‍  , ജാറുകള്‍, മേശയില്‍ തന്നെ ഫിറ്റ്‌ ചെയ്യാവുന്ന സൈഡ് അറകള്‍ ഒക്കെ ആലോചിക്കാം 
കുട്ടികള്‍  പ്രവര്‍ത്തനം നടത്തുമ്പോള്‍ സാധനങ്ങള്‍ ഉപയോഗിക്കാന്‍ കിട്ടണം 
ഓരോ ക്ലാസിന്റെയും ആവശ്യത്തിനു അനുസരിച്ച് ഇവ തയ്യാറാക്കൂ 
സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് കൂടി നോക്കുക 

"സ്വയം പര്യാപ്തക്ലാസ്മുറികള്‍"

 ................................................................................................
==========================================

ഓര്മ 

(ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്റെ ബാല്യകാല ഒരുക്കം ഓര്‍ത്തു പോയി.അതിങ്ങനെ-)

പണ്ട് സ്കൂള്‍ തുറക്കല്‍ അടുത്ത് വരുന്ന ദിനങ്ങളില്‍
അമ്മയോടോത്തിരുന്നു ഒരു ലിസ്റ്റ് തയ്യാറാക്കുമായിരുന്നു
ഒറ്റവര -6 ( 80 പേജിന്റെ 3, 120 പേജിന്റെ 2 ,ഇരുന്നൂറു പേജിന്റെ 1)
ഇരട്ടവര -2 ( 120 പേജ്)
ഫോര്‍ ലൈന്‍ -1 ( 120 പേജ് )
വരയില്ലാത്തത്-  4 ( 120 പേജ് )
കോമ്പോസിഷന്‍ -1 ( 80 പേജ്)
പെന്‍സില്‍ -1
പേന -1 ( അപ്പോള്‍ അമ്മ ഒന്ന് നോക്കും." എന്റെ പേന ലീക്കാ.. ഉടുപ്പിന്റെ പോക്കറ്റ്  കണ്ടോ " എന്ന മട്ടില്‍ ഞാനും നോക്കും ) ക്ലാസ് കയറ്റം- വിഷമം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ആണ് എനിക്ക് മിക്ക വര്‍ഷവും നല്‍കുക  .
പുതിയ ക്ലാസിലെ  പുസ്‌തകം .അത് അമ്മ ഇതിനോടകം പഴയവ  ശേഖരിചിട്ടുണ്ടാകും. ചെറിയ കരച്ചിലും പിഴിച്ചിലും ഒന്നും കൊണ്ട് രക്ഷയില്ല 
ബുക്കും പുസ്തകോം പൊതിയണം.അതിനു സോവ്യറ്റ് യൂണിയനില്‍ നിന്നും വരുന്ന മിനുക്കമുള്ള മാസിക കിട്ടും പാര്‍ടി  പ്രചാരണം ആയിരിക്കാം. പക്ഷെ ഞങ്ങള്‍ക്ക് അത് പുസ്തകം പൊതിയാന്‍ 
.
 കുട .അതിന്റെ ശീല നരചിട്ടുണ്ടാകും. തുന്നല്‍ വിട്ടിട്ടുണ്ടാകും .വെളുത്ത നൂല്‍ കൊണ്ടുള്ള അമ്മയ്ടുടെ തുന്നല്‍ ആര്‍ക്കും വേഗം കണ്ടെത്താം. കുട മാറില്ല.വീട്ടില്‍ സ്കൂളില്‍ പോകുന്ന മൂന്നു പേര്‍ .എല്ലാവര്ക്കും കുട ഇല്ല. വാഴയിലയും ചേമ്പിലയും മടിച്ചു മടിച്ചാണെങ്കിലും കൊണ്ട് പോകും.  അല്ലെങ്കില്‍ ഒരു കുടക്കീഴില്‍ .
ബുക്കും പുസ്തകോം നനയാതിരിക്കാന്‍ പ്ലാസ്റിക് കൂട് തയ്പിച്ചു അതിലാക്കും. റബര്‍ പ്ലാന്റെഷന്‍ അടുത്തുല്ലതിനാല്‍ പ്ലാസ്റിക് കിട്ടാന്‍ വിഷമം ഇല്ല .

രണ്ടു മൂന്നു കിലോ മീറ്റര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍ . ഒമ്പതര ആകും വീട്ടില്‍ നിന്നും ഇറങ്ങാന്‍.ഏട്ടന്മാര്‍ക്ക് രാവിലെ പശുവിനു പുല്ലും പടലും  അറുത്തു കൊണ്ട് വരാനുള്ള പണി  ..എനിക്ക് രണ്ടു കിലോ മീറ്റര്‍ ദൂരെ പാല് കൊടുത്തു വരണം. കൊച്ചു പാലത്തിന്റെ അവിടെയുള്ള ക്ന്യാസ്ത്രീ മ0ത്തില്‍ . വീട്ടില്‍ തരികെ എത്തുമ്പോള്‍ ഒന്നും വെന്തിട്ടുണ്ടാകില്ല. വാട്ടു കപ്പ വെന്തു വരാന്‍ താമസിക്കും.
സ്കൂളിലേക്കുള്ള യാത്ര . ഇടയ്ക്ക് ഒരു പുഴയുണ്ട് ഒരു തോടുമുണ്ട്. കക്കാട്ടാട്ടിലെ തികപ്പു വെള്ളം കയറുന്ന തോട് . മഴക്കാലം ആയാല്‍ വെള്ളം പൊങ്ങും. ഒഴുക്ക് കൂടും 
എത്തി കുത്തി പുസ്തകം ഉയര്‍ത്തി പിടിച്ചു നിക്കര്‍ നനയാതെ ഉയത്തി തോട് കടക്കും.
 ചില ദിനങ്ങളില്‍ ഒഴുക്ക് മറിക്കും. 
അപ്പോഴും പുസ്തകം പോകാതെ നോക്കും. നീന്താന്‍ അറിയാവുന്നതിനാല്‍ പേടി ഇല്ല   .നനഞ്ഞു പിഴിഞ്ഞ് സ്കൂളില്‍ എത്തും. ബഞ്ചില്‍ ഒരു വശത്ത് ഒതുങ്ങും. എഴുന്നേല്‍ക്കുമ്പോള്‍ ബഞ്ച് കുതിര്‍ന്നിട്ടുണ്ടാകും. കൂട്ടുകാരും  എത്തുക ഇങ്ങനെ ഒക്കെ തന്നെ . 
മനസ്സാണോ ശരീരമാണോ കുതിരുന്നത് എന്ന് അറിയില്ല. 

അന്ന്  സ്കൂളില്‍ യൂണി ഫോം ഉണ്ട് .കാക്കിയും വെള്ളയും.അല്ലെങ്കില്‍ കടും നീലയും വെള്ളയും. പുതിയ കുപ്പായം കിട്ടാന്‍ ഒത്തിരി കരഞ്ഞിട്ടുണ്ട് . ഇടവപ്പാതിയുടെ കരച്ചില്‍  പോലെ പതിവ്. 
 ബുക്കും മറ്റും വാങ്ങുംപോഴേക്കും ഖജനാവ് കാലി .ഒരു മാസം കഴിഞ്ഞാല്‍ അമ്മ കടം വാങ്ങിയ പണം കൊണ്ട് എങ്ങനെ എങ്കിലും ഒപ്പിക്കും 
അതെ ജീവിതം കൂട്ടി മുട്ടിക്കല്‍ എന്നത് ഞാന്‍ എന്നും കാണുന്ന ഒരു സാധാരണ സംഭവം




Tuesday, May 22, 2012

സര്‍ഗാത്മക വിദ്യാലയം /സര്ഗാത്മകാധ്യാപനം -4

സുരേന്ദ്രന്‍  മാഷോട്  ഞാന്‍  ചോദിച്ചു  സ്‌കൂളില്‍  നടത്തിയ   ശ്രേദ്ധേയമായ   ഒരിടപെടല്‍ പങ്കു വെക്കാമോ ?
മാഷ്‌ സൌമ്യമായി പറയാന്‍ തുടങ്ങി 
"കാസര്‍ഗോട് ജില്ലയിലെ വളരെ പിന്നോക്കമായ ഒരു പ്രദേശത്താണ് എന്റെ സ്കൂള്‍. സര്‍ക്കാര്‍ എല്‍ പി സ്കൂള്‍.  അവിടെ വരുന്നത് ഭൂരി ഭാഗവും അധസ്ഥിതരുടെ മക്കള്‍ . ഒന്ന് പൊട്ടിച്ചിരിക്കാന്‍ പോലും സങ്കോചമുള്ള  കുട്ടികള്‍ .മുഖത്ത് ആത്മ വിശ്വാസത്തിന്റെ പ്രകാശമില്ല . മനസ്സ് തുറക്കാന്‍ മടിയുള്ള ഈ കുട്ടികളെ എങ്ങനെ പഠിപ്പിക്കും. ഞാന്‍ അവരുടെ ആത്മ വിശ്വാസവും ആശയ വിനിമയ ശേഷിയും ഉയര്‍ത്താന്‍ തീറുമാനിച്ചു. ഒരു മാസം അതിനായി മാറ്റി വെച്ച് മറ്റൊന്നും പഠിപ്പിചില്ല . തീയേറ്റര്‍ സങ്കേതം ഉപയോഗിച്ചു . ക്ലാസില്‍ നാടകം .മുഖം മൂടികള്‍ .രംഗാവിഷ്കാരത്തിന്റെ വൈവിധ്യം. കുട്ടികളില്‍ ഊര്‍ജം നിറയുന്നത് കണ്ടു. അവര്‍ ശരിക്കും ഉണര്‍ന്നു അല്ല ഉദിച്ചുയര്‍ന്നു. പിന്നീട് എന്റെ ക്ലാസ് വളരെ മുന്നേറി."
ബി ആര്‍ സി ട്രെയിനര്‍മാരുടെ ഇന്റാര്‍വ്യൂവില്‍ ആണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത് .

ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം? ക്ലാസിന്റെ പതിവുകള്‍ വാര്‍പ്പ് മാതൃകകള്‍  ചിലപ്പോള്‍ മാറ്റി വെക്കേണ്ടി വരും .ഉപേക്ഷിക്കേണ്ടി വരും .അപ്പോഴാണ്‌ അത് സര്‍ഗാത്മകം ആകുക 
സ്വയം പ്രചോദിതയാവുക 
സ്വന്തം വഴി വെട്ടുക 
പഠനതടസ്സങ്ങള്‍ക്കുള്ള കാരണങ്ങള്‍ ചികയുക . 

സര്ഗാത്മകാധ്യാപനം:-
  • ചലനാത്മകം ആണ് തനിമയുള്ളതും
    സ്നേഹാധിഷ്ടിതം 
    വിമര്‍ശനാത്മകം 
    സാധ്യതകളുടെ അനന്തതയില്‍ വിശ്വാസമുള്ളത് ആന്തരികൊര്‍ജത്ത്തിന്റെ കെടാത്ത തിരിനാളം നയിക്കുന്നത് അവിടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു കുട്ടികള്‍ ശ്വസിക്കും 
എന്നും പൊന്നോണം കൊണ്ടാടുന്നത് പോലെ 
സന്തോഷത്തിന്റെ പൂത്തുമ്പികള്‍ ക്ലാസില്‍ നിറയും 
(തുടരും  )
.........................................................................
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക  

Sunday, May 20, 2012

സര്‍ഗാത്മക വിദ്യാലയം -3 (തുടര്‍ച്ച )

സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എങ്ങനെ ഉള്ളവരായിരിക്കും? 
നല്ല നിരാശ നല്ലതാണ് 
സര്‍ഗാത്മക വിദ്യാലയത്തിലെ അധ്യാപകര്‍ എപ്പോഴും സംതൃപ്തര്‍ ആയിരിക്കില്ല. ഒരു  അസ്വസ്വസ്ഥത  അവരെ ചൂഴുന്നു നില്ല്കും.  നിരാശയുടെ നേരിയ ആവരണം . എന്താണ് കാരണം. ? ഇനിയും ഒട്ടേറെ ചെയ്യാനുണ്ടല്ലോ അതൊക്കെ പൂര്‍ത്തീകരിക്കാന്‍ വൈകിപ്പോകുമോ ? ചിന്തയില്‍ ഓരോ ദിനവും പുതിയ വെളിച്ചം വീഴുമ്പോള്‍ ഇന്നലെ ഇതിലും നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നും.
ഇങ്ങനെ മുന്നോട്ടു പോകാനുള്ള വ്യഗ്രത നല്‍കുന്ന അസ്വസ്ഥത ഇല്ലാത്ത അദ്ധ്യാപകന്‍ സുരക്ഷിതനാണ്. അയാള്‍ ഒരു ദിവസം കഴിഞ്ഞു കിട്ടിയല്ലോ  എന്ന് എന്നും   ആശ്വസിക്കും.  
കഴിവും കഴിവിന്റെ പരമാവധിയും 
"ഞാന്‍ എന്നെ കഴിവത് ചെയ്യും "
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യും "
രണ്ടു അധ്യാപകരുടെ പ്രതികരണം ആണ് ഇത്. ഇവരില്‍ ആരുടെ പ്രതികരണമാണ് നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ ?
നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു ?
"ഞാന്‍ എന്റെ കഴിവിന്റെ പരമാവധിക്കപ്പുറം   ചെയ്യും  "
എന്ന് പറയുമോ?
...  ഹ.. ഹ.. അതെങ്ങനെ കഴിവിന്റെ പരമാവധിക്കപ്പുറം ചെയ്യുക ?എന്നാണോ ആലോചിക്കുന്നത്. നമ്മുടെ കഴിവിന്റെ പരമാവധിയോടു മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി ചേര്‍ക്കുമ്പോള്‍ കിട്ടുന്ന "അപ്പുറം കഴിവാണ് "അത് . സര്‍ഗാത്മക വിദ്യാലയത്തില്‍ ഒരാള്‍ ഇപ്രകാരം ചിന്തിച്ചാല്‍ കൂട്ടിചെര്‍ക്കാവുന്ന കഴിവുള്ളവര്‍ ഏറെ. കുട്ടികള്‍ . രക്ഷിതാക്കള്‍ . അയല്പക്ക സ്കൂളിലെ അധ്യാപകര്‍ . ഓ ഇതൊക്കെ പറയാം നടക്കുമോ ? എന്റെ അനുഭവം പറയാം. ഈ വര്ഷം പുതിയ ഒരു സ്ഥാപനത്തില്‍ ആണ് . അവിടെ ചെന്നപ്പോള്‍ ക്ലാസ് മുറികള്‍ വരണ്ടത്. ടി ടി സി കുട്ടികള്‍ പഠിക്കുന്ന ക്ലാസിന്റെ ഒരു ലക്ഷണവും ഇല്ല. അല്ലെങ്കില്‍ ഒരു അധ്യാപക പരിശീലന സ്ഥാപനത്തിന്റെ ഒരു അടയാളവും ഇല്ല. പൂമാല സ്കൂളിലെ ഷാജി സാറിനെ വിളിച്ചു .സഹ പ്രവര്‍ത്തകനായ രമേഷുമായി ചര്‍ച്ച നടത്തി. കുറ ആശയങ്ങള്‍ രൂപപ്പെടുത്തി. പിന്നെ വിദ്യാര്‍ഥിയായ അമലിനോട് കാര്യം പറഞ്ഞു. ഞാനും അമലും മൂന്നു ദിനം കൊണ്ട് ഒരു ക്ലാസ് മാറ്റിയെടുത്തു .മറ്റുള്ളവരുടെ കഴിവ് കൂടി കൂട്ടി എടുത്തപ്പോഴാണ് എനിക്ക് ഇത് സാധിച്ചത്.( ആ ക്ലാസ് ചിത്രങ്ങള്‍ പിന്നീട് പങ്കിടാം )
ഒറ്റപ്പെടല്‍ തന്നെ ഭേദം 
ചിലര്‍ പറയും " ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കേ ഉള്ളൂ . ആരും സഹകരിക്കില്ല. വല്ലതും ചെയ്യുന്നോരെ ഒറ്റപ്പെടുത്തും. അതിനാല്‍ അവരോടൊപ്പം പൊരുത്തപ്പെട്ടു അങ്ങ് പോകാം."
ഇത് നിലവിലുള്ള വ്യവസ്ഥിതിയോട് ഇഴുകി ചേരല്‍ ആണ്. മൃഗസത്ത എന്ന് പൌലോ  ഫ്രയര്‍ പറഞ്ഞതിന് സമാനം.
പുതിയ  സ്കൂളില്‍ എത്തിയ ഒരു ടീച്ചര്‍ എന്നോട് പറഞ്ഞു "അടുത്ത വര്ഷം ..ഓര്‍ക്കുമ്പോള്‍ ഒരു വേവലാതി. ആ സ്കൂളില്‍ നേരെ ചൊവ്വേ ഒന്നും നടക്കുന്നില്ല. ആദ്യ മൂന്നു മാസം എന്തെങ്കിലും നടന്നെങ്കില്‍ ആയി . "
ഇത് കേട്ടപ്പോള്‍ ഞാന്‍ എന്റെ ഒരു അനുഭവം പറഞ്ഞു
ആദ്യമായി ഞാന്‍ ജോലിക്ക് ചേര്‍ന്ന ദിവസം. നാരായണി ടീച്ചര്‍ ആണ് പ്രഥമാധ്യാപിക . എനിക്ക് നാലാം ക്ലാസ് അനുവദിച്ചു കിട്ടി .രണ്ടാം ദിവസം ഞാന്‍ ചിത്തിര മാസം എന്ന പാ0ത്തിന്റെ ടീച്ചിംഗ് നോട്ട്  എച് എമിനെ കാണിക്കാന്‍ ചെന്നു . അവര്‍ അത് മറിച്ച് നോക്കി. 
"മാഷേ , ഒരു വര്‍ഷത്തെ മുഴുവന്‍ നോട്ടും ഒന്നിചെഴുതിയോ ?"
" അല്ല, ടീച്ചര്‍ അത് ഒരു പാഠം .."
(നാല് കോളം നോട്ടു ഇരുപത്തിയാറു പേജില്‍ ).
അപ്പോള്‍ ടീച്ചര്‍ പറഞ്ഞു" മാഷിനു വേറെ പണി ഇല്ലേ ? "
അധ്യാപന ജീവിതത്തിലെ ആദ്യ ക്ലാസിനുള്ള തയ്യാറെടുപ്പ് അപമാനിക്കപ്പെട്ടു. ഈ സ്കൂളില്‍ ഇങ്ങനെ ഒന്നും എഴുതെണ്ട ....ചടങ്ങിനു ഒരു നോട്ടു മതീന്ന് സൂചന. 
അന്ന് ഞാന്‍ ആ സ്കൂളില്‍ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടല്‍ ആണ് എന്നെ വളര്‍ത്തിയത്. ഒറ്റയ്ക്ക് പൊരുതുകയാണ്. ആരെയും ബോധ്യപ്പെടുത്താന്‍ അല്ല . കേമത്തം നടിക്കാനുമല്ല .ഒരു കടമ നിരവേട്ടലാണ്. സ്കൂള്‍ ചരിത്രത്തിന്റെ ഗതി മാറ്റുകയാണ്. സര്ഗാത്മകാധ്യാപനത്തിന്റെ ഒരു കയ്യൊപ്പ് .
അതുകൊണ്ട് നാം ചിന്തിക്കേണ്ടത് സര്‍ഗാത്മക വിദ്യാലയത്തില്‍ ചിലപ്പോള്‍ ഒരു ക്ലാസ് മാത്രം ആയിരിക്കും വേറിട്ട്‌ നില്‍ക്കുക
സ്കൂളിനെ മൊത്തം മാറ്റാന്‍ കഴിയുന്നില്ലങ്കില്‍  ആദ്യം ഒരു ഭാഗം മാറ്റുക . അത് അവരവരുടെ ക്ലാസ് ആകട്ടെ .
ഒന്നോ രണ്ടോ വര്ഷം കഴിയുമ്പോള്‍ ഒന്ന് രണ്ടു പേര്‍ കൂടാതിരിക്കില്ല.


( തുടരും )
 .......................................................................................................




സര്‍ഗാത്മക വിദ്യാലയ ചര്‍ച്ചയില്‍ ഇടപെട്ടു ചുണ്ടെക്കാട് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
അത് രക്ഷിതാക്കളെ കുറിച്ചുള്ളതാണ് .
സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണം ? എങ്ങനെ ഉയരണം ? അദ്ദേഹം രക്ഷിതാക്കളെ ഓര്‍മിപ്പിക്കുന്നു .
 വീടിനെ ജനാധിപത്യവൽക്കരിക്കൽ
 പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
 കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
 ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സര ബുദ്ധി
 ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന് ബോധ്യമാക്കൽ
 ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ
 അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
 വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
 ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ
 ചർച്ചകളിൽ സജീവമായ പങ്കാളിത്തം
 സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ
ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ
 എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ
 അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ
 തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ
 കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ
 വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ
 കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ
 സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ …
 എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽ
ഇങ്ങനെ രക്ഷിതാക്കളോട് ഉപദേശിച്ചാല്‍ മാത്രം പോരാ അധ്യാപകരും ഇതൊക്കെ പാലിക്കണം.  അധ്യാപക പക്ഷത്ത് നിന്നും ഈ പ്രസ്താവനകളെ മാറ്റി എഴുതിയാലോ ?

Wednesday, May 16, 2012

സര്‍ഗാത്മക വിദ്യാലയം-2 (തുടര്‍ച്ച )

(സര്‍ഗാത്മക വിദ്യാലയം-1 വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക )
സര്‍ഗാത്മക  വിദ്യാലയം ലക്ഷ്യമിടുന്ന  അധ്യാപകര്‍ മനസ്സില്‍ എഴുതേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അവ എന്തെന്ന് നോക്കാം.
എനിക്കും എന്റെ വിദ്യാര്തികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സര്‍ഗാത്മക ചിന്താ നൈപുണികള്‍ ഇനിയും വികസിപ്പിക്കെണ്ടാതുണ്ട് എന്ന് അടിവര ഇടണം 
എന്തെല്ലാമാണ് പരിഗണിക്കേണ്ടത് 
  • പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് 
  • നിലവിലുള്ള ആശയങ്ങളെ വിപുലപ്പെടുത്താനുള്ള ശേഷി 
  • പരികല്പനകള്‍ രൂപീകരിച്ചു  പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് 
  • ഭാവനയില്‍ കാണാന്‍ കഴിയുക 
  • ബദലുകള്‍ അന്വേഷിക്കാനുള്ള സന്നദ്ധത 
  • വേറിട്ട്‌ കാണാനുള്ള ശ്രമം 
  • ഇതു കാര്യത്തിലും നൂതനത്വം വരുത്താനുള്ള ഇടപെടല്‍ ചിന്ത 
ഇവയൊക്കെ ആയാല്‍ സ്വാഭാവികമായും നിങ്ങളും നിങ്ങളുടെ വിദ്യാലയവും സര്‍ഗാത്മകം ആകും 
അധ്യാപകര്‍ പഠിതാക്കളും അന്വേഷകരും ആകണം 
സൂക്ഷ്മ നിരീക്ഷണ വൈഭവം ആര്‍ജിക്കണം 
  • നിങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്ക് സ്വയം പഠന പ്രവര്‍ത്തനം തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടോ ?
  • പ്രോജക്റ്റ് രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണാന്‍ കഴിയുമോ ?
  • തുറന്ന ചോദ്യങ്ങളുടെ ഒരു പൂമഴ ക്ലാസില്‍ പെയ്യിക്കുമോ?
  • സംവാദ സദസ്സുകള്‍ ഒരുക്കുമോ ?
 സര്ഗാതമക വിദ്യാലയത്തില്‍ അധ്യാപകര്‍ 
  • കുട്ടികളുമായി ആരോഗ്യകരമായ ചെങ്ങത്തം ഉണ്ടാക്കും 
  • വീട് പോലെ വിദ്യാലയവും എന്ന സമീപനം 
  • യാഥാസ്ഥിതിക അധ്യാപന ചിന്തകളില്‍ കുടുങ്ങിക്കിടക്കില്ല 
  • തടസ്സങ്ങളെ തകര്‍ക്കലാണ് സര്‍ഗാത്മകം എന്ന് വിശ്വസിക്കും 
  • വെല്ലുവിളി എറ്റെടുക്കലാണ് സുരക്ഷിതത്വത്തിന്റെ ആമത്തോടിനുള്ളില്‍ കഴിയുന്നതിനേക്കാള്‍ കേമം എന്ന് കരുതും 
  • വിമര്‍ശനാവബോധത്തെ പണയം വെക്കില്ല 
  • അത് കുട്ടികളുടെയും അവകാശവും ആണെന്ന് ബോധ്യപ്പെടുത്തും 
  • സജീവ പഠനം എന്നതിന് നിരവധി തെളിവുകള്‍ രോപ്പപ്പെടുത്തും 
  • പരാതിയും പരിഭവവും ആക്ഷേപവും കൊണ്ട് നേരം കളയില്ല .
  • കുട്ടികളും അധ്യാപരും പരസ്പരം ബഹുമാനിതരാകുന്ന മുഹൂതങ്ങള്‍ കാംക്ഷിക്കും 
തുടരും 

Tuesday, May 15, 2012

സര്‍ഗാത്മക വിദ്യാലയം


സര്‍ഗാത്മക വിദ്യാലയം അല്ലെങ്കില്‍ വിദ്യാലയ സര്‍ഗാത്മകത എന്ന്നു പറയാവുന്ന ഒരു വാക്ക് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ടോ ? ഉണ്ടെന്നാണ് എന്റെ പക്ഷം .
ഹൃദയമുള്ള  വിദ്യാലയങ്ങള്‍ക്കു മാത്രമേ സര്‍ഗാത്മകം ആകാന്‍ കഴിയൂ .സ്വപ്നം കാണാന്‍ കഴിയൂ . അക്കാദമികമായ ഋതു ഭേദങ്ങളെ വരവേല്‍ക്കാന്‍ കഴിയൂ .സ്കൂള്‍  ഹൃദയത്തിന്റെ സ്തംഭനാവസ്ഥ അത്യാഹിതാനുഭവം ആണ്. (അപ്പോള്‍ ഓര്‍മകളുടെ ഒരു വിലാപം സ്ട്രെച്ചറില്‍ കിടത്തിയെക്കാം .)
എവിടെ പ്രചോദനത്തിന്റെ ഉയര്‍ന്ന വിതാനം ഉണ്ടോ ആ സ്കൂള്‍ സര്ഗാതമാകം ആണ്. നിത്യവും പ്രചോദനത്തിന്റെ ഇളം കിരണങ്ങള്‍ ഓരോ ക്ലാസിനെയും ഉണര്‍ത്താന്‍ ഉണ്ടാകും. ഉദയത്തിന്റെ സൌഗന്ധികം   ആസ്വദിക്കണമെങ്കില്‍ അധ്യാപകര്‍  ഓരോ ദിനവും പുതിയ അധ്യാപകരായി പിറക്കണം. ഓരോ ദിനവും ഓരോ ജന്മം പോലെ .കുട്ടികള്‍ വൈവിധ്യങ്ങളുടെ തീവ്രമായ അനുഭവം കൊണ്ടാടണം 
ഇന്നത്തെ പോലെ അല്ല നാളെ . പുതിയ സാധ്യതയും മാതൃകയും ഉരുത്തിരിഞ്ഞു വരും.
ഒരു ദിവസം കുട്ടികള്‍ സ്കൂള്‍ അസംബ്ലിയില്‍ അധ്യാപകരുടെ ഹാജര്‍ വിളിക്കുന്നു . ഞങ്ങളുടെ എല്ലാമായ പ്രിയപ്പെട്ട അധ്യാപകര്‍ എല്ലാവരും എത്തിയോ എന്ന് അറിയാന്‍.വൈകിപ്പോയ ഒരു അധ്യാപികയ്ക്ക് വിശദീകരിക്കാന്‍ ഉണ്ടാകും ഒരു കഥ . വന്ന വഴിക്ക് ടയര്‍ പഞ്ചറായി ബസ് വഴിയില്‍ കിടന്നത്. വായു നിറച്ച ടയറിന്റെ ഒരു പഴുതില്‍ കൂടി വായു പുറത്തേക്ക് പ്രവഹിക്കാന്‍ കാരണം എന്താണ് ? അതിന്റെ ശാസ്ത്രം ആര്‍ക്കു പറയാം ? ടീച്ചര്‍ സ്വാനുഭവത്തെ ഒരു പഠന പ്രശ്നമാക്കി അവതരിപ്പിച്ചപ്പോള്‍ ആ അസംബ്ലി വീണ്ടും സര്ഗാതമാകം ആയി .ഓരോ ദിനവും നവ്യാനുഭവം പകരുന്ന തുടക്കം എന്ന നിലയില്‍ പ്രഭാത കൂട്ടായ്മ മാറുമോ? 
സ്കൂളില്‍ ഒരു ശാസ്ത്ര പരിസ്ഥിതി മാതൃകോദ്യാനം  നിര്‍മിക്കാന്‍ തീരുമാനിക്കുന്ന അധ്യാപിക  പച്ചക്കറി ത്തോട്ടവും പൂന്തോട്ടവും അല്ല നിര്‍മിക്കുന്നത് സസ്യ വൈവിധ്യത്തിന്റെ പഠനോദ്യാനം .അതിലെ എന്തെല്ലാം ഉണ്ടാകും എപ്പോഴെല്ലാം ഏതൊക്കെ ക്ലാസുകാര്‍ എങ്ങനെയെല്ലാം ഉപയോഗിക്കും എന്ന് ഒരു ദിശാപുസ്തകം കൂടി തയ്യാരാക്കുന്നതോടെ ആ സ്കൂള്‍ വേറിട്ട സ്കൂള്‍ ആയി മാറി 
ചെറിയ ഓരോ വസ്തുവിലും ചോദ്യത്തിന്റെ ഒരു തൂവല്‍ പിടിപ്പിക്കുന്ന ധ്യാപകന്‍ നിങ്ങളില്‍ ഉണ്ടോ ?
ഒരു കുട 
ക്ലാസില്‍ അത് മൂലയ്ക്ക് ഒതുങ്ങി ഇരിക്കുകയാണ്. 
എപ്പോഴാണ് എന്റെ ഹാജര്‍ വിളിക്കുക എന്നോര്‍ത്ത്. എന്നെ കണ്ടെത്തുക എന്നോര്‍ത്ത് ..
ഒരു ദിവസം ഒരു അധ്യാപിക കുടയെ റിസോഴ്സ് ആയി തിരിച്ചറിയും 
നോക്കൂ 
ഈ കുടയുടെ കമ്പികള്‍ തമ്മിലുള്ള വിരിവകലം എത്ര ഡിഗ്രിയാണ് ? ചോദ്യം ക്ലാസില്‍ അന്വേഷണത്തിന്റെ വിത്തായി. . അളന്നു നോക്കാതെ കണ്ടെത്താമോ ?
ഈ കുടയുടെ തുണിയുടെ പരപ്പളവ് എങ്ങനെ കണ്ടെത്തും?
കുടയുടെ വലിപ്പവും മനുഷ്യന്റെ ശരീരവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? 
ഗണിതപരമായി പറയാമോ?
കുടയുടെ നീളം ഊഹിച്ചു പറയാമോ?
മൂന്നു മടക്കു കുടയുടെ നീളം മടക്കി വെച്ചപ്പോഴും നിവര്ത്തിയപ്പോഴും എത്ര എങ്ങനെ വ്യാഖ്യാനിക്കും ?
കുട ഗണിത കേട്ടപ്പോള്‍ ശാസ്ത്രാധ്യാപിക 
കുടയുടെ ശാസ്ത്രം അന്വേഷിച്ചു .അതും ഒരു പഠനമായി 
ഇതൊക്കെ വിദ്യാലയ സര്ഗാത്മകതയില്‍ ഉള്‍പ്പെടുത്താമോ ?
(തുടരും )

Monday, May 14, 2012

For San Diego Schools, a Fear That Larger Classes Will Hinder Learning

Eric Thayer for The New York Times
Cindy Robinson teaching her kindergarten students how to tell time at Central Elementary in San Diego. Her class size could soon jump to 30 from 17.
SAN DIEGO — Many in the forefront of what is called the education reform movement — like Bill Gates, the philanthropist, and Arne Duncan, the nation’s education secretary — have attended private schools with small class sizes. Others, like New York’s mayor, Michael R. Bloomberg, and its former schools chancellor Joel I. Klein have sent their children to private schools with small class sizes.
Imagine if the poorest public school children had the same opportunity. That is what has been happening for several years in this urban district of 130,000 students. Using state money and federal stimulus dollars, San Diego has held class size to 17 in kindergarten through second grade at its 30 poorest schools.
“Small class size is the most important priority for us,” said Richard Barrera, the school board president. “These children are behind when they enter kindergarten. If they’re on grade level by third grade, most will be fine.”
Mr. Barrera believes that the rise in the district’s state test scores — to 56 percent proficient in English from 45 percent three years ago — is due, in part, to smaller classes.
However, in San Diego, 17 could soon become 30. Federal stimulus money has been spent. California’s governor and Legislature, after several years of budget cuts, are deadlocked over whether to cut again. All around the state, districts have developed worst-case budget plans.
At Central Elementary here, where 100 percent of the children are poor enough to qualify for free lunch and 85 percent learn English as their second language, increasing class size to 30 children would mean cutting the teaching staff to 23 from 38.
“We’re waiting to see if the state pushes us over the cliff,” said Cindy Marten, the principal.
While educators debate whether the academic gain from reducing class size is worth the cost, research has shown that significantly smaller classes make a difference in the earliest grades. San Diego’s decision to set a class size of 17 at its poorest schools was based on the most influential study in the field, the Tennessee STAR project. That research, done in the 1980s, concluded that students in small classes (13 to 17 children) outperformed those in regular classrooms (22 to 25) in kindergarten to third grades. The gains were biggest among poor minority children, and that advantage continued for years to come.
As a child, Ms. Marten attended a private school where the ratio of students to teachers was 16 to 1. For many years she also taught at a private school with small class sizes. At Central, reducing the number of students per class has been a top priority.
Last year, Dawn Taylor transferred her son Dakan, who has a learning disability along with cystic fibrosis, a lung disease, to Central, where she knew he would be in a first-grade class of 16, compared with 25 at his former school. “He’d been overlooked,” she said. “Now, he likes school, he reads well, his grades show pickup.”
Kym Lugo, Dakan’s teacher, is never too far from any of her 16 students. She listens for his breathing and coughing, watches that he eats and drinks properly. “He needs his protein,” she said.
Ms. Lugo has experienced the difference, struggling with a summer school class of 30 last year. “I had kids cutting each other with scissors,” she said. “It was more discipline than learning.”
Fourth- and fifth-grade teachers at Central can have up to 35 students per class, but the school has three support teachers to help ease the load. Each day they pull out half of the students for extra instruction in English, math and science.
In the past, she was never able to cover the entire fourth grade math curriculum before the state test. “There were always lots of items on the test we never got to,” she said. “This year I was able to cover everything.”
Teachers want to be at Central; 37 of the 38 have been at the school at least six years. Students want to be there, too; annual turnover is 20 percent versus 42 percent eight years ago.
And test scores have steadily risen since Ms. Marten arrived at Central eight years ago as a literacy coach (she has been principal since 2008): 41 percent of the students are now proficient in language arts compared with 18 percent in 2004.
As the school improved, Ms. Marten has been able to attract outside support. She has partnered with a nonprofit agency to open a day care center at Central for teachers’ children and with a local foundation to open a medical clinic on site.
There was a time, before Ms. Marten, when Central’s test scores were considered a national miracle. In 2000, the school registered a record one-year test score gain, with its California Academic Performance Index score jumping 20 percent. In recognition, the state awarded every Central teacher a $20,000 bonus.
Shortly before being elected president, George W. Bush made a campaign stop at the school, calling it a shining example of what his education reform — which became No Child Left Behind — would accomplish.
Alas, a year after Mr. Bush’s visit, Central’s state score dropped nearly 10 percent; the year after that, another 4 percent. Indeed, it was not until 2010 that Central matched its 2000 score.
The amazing single year score had not reflected student growth; it had reflected the unreliability of the test.
Nor did the $20,000 bonuses make a difference. Greg Leland, a fifth-grade teacher, was delighted to get his, though, he said, “with or without a bonus, I always try my best.”
At first, San Diego’s class size commitment came at modest cost. In the late 1990s, California had passed legislation to finance early grades at 20 students per class, so getting the ratio to 17 to 1 was not much of a stretch. But two years ago, there were state cuts, and early grade class size climbed to 24 in most places.
Mr. Barrera, the board president, said if the district has to go to 30 to 1, it would do substantial harm. “You’re pretty much guaranteeing you’ll lose five or six kids per class,” he said.
Leaders of the so-called reform movement, including Mr. Gates, Mr. Duncan, Mr. Bloomberg and Mr. Klein, say that in hard times, increasing class size is one of the best ways to save money, as long as there is a strong teacher.
Central parents like Ms. Taylor and Rosa Penamoya do not agree. For them, nothing matters more than small classes. At the start of school, they count heads in their children’s classrooms and for the rest of the year keep checking. In February, Ms. Taylor noticed there were 16 names on Dakan’s Valentine card list. Ms. Penamoya noticed that when she was asked to send in a treat for her daughter Aryanna’s third-grade class, she needed to make 19 cupcakes.
-

Thursday, May 10, 2012

ചെമ്പകപ്പാറ സ്കൂളില്‍ ..

ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ സ്കൂളില്‍ ഞാന്‍ അവധിക്കാല ക്യാമ്പിനോട് അനുബന്ധിച്ചാണ് മേയ് 7 നു ഞാന്‍ ചെന്നത് . (തോപ്രാംകുടി, കാമാക്ഷി, പ്രകാശം, തങ്കമണി ഒക്കെ ചുറ്റുമുള്ള പ്രദേശങ്ങള്‍) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ക്യാമ്പ് DIET ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ്. ആ സന്ദര്‍ഭം സ്കൂളിനെ അറിയാനും ഞാന്‍ ഉപയോഗിചു . അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കത്തിലാണ് സ്കൂള്‍ .അവര്‍ എനിക്ക് ഒരു നോട്ടീസ് തന്നു .അഭിമാനം തോന്നി. മലയോര മേഖലയിലെ ഒരു പൊതു വിദ്യാലയം വാഗ്ദാനം ചെയ്യുന്ന സൌകര്യങ്ങള്‍ . നിങ്ങള്‍ ഈ ബ്രോഷര്‍ നോക്കൂ ..


സമഗ്ര വികസനത്തിനെ കാഴ്ചപ്പാടും കര്‍മ പരിപാടിയും .
അവര്‍ക്ക് പൊതു വിദ്യാലയങ്ങലോടുള്ള സമീപനവും വ്യക്തം അത് ചുവടെ
പുതു വര്ഷം ഈ സ്കൂളിനു സംതൃപ്തി നല്‍കുമെന്ന് ആശംസിക്കാം