ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ക്രിയാഗവേഷണം. Show all posts
Showing posts with label ക്രിയാഗവേഷണം. Show all posts

Sunday, November 8, 2015

മീനകുമാരിയുടെയും വൈഗയുടെയും അധ്യാപനഗവേഷണാനുഭവങ്ങള്‍


ശ്രീമതി മീനകുമാരിയും ശ്രീമതി വൈഗയും നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. ക്ലാസില്‍ പലവിധ പ്രശ്നങ്ങള്‍.
  • സമയവും പഠനപ്രവര്‍ത്തനങ്ങളും പൊരുത്തപ്പെടുന്നില്ല
  • പഠനനേട്ടവും പഠനപ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമില്ല
  • യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍, പരസ്പരബന്ധമില്ലാതെ ചെയ്യുവാന്‍ നിര്‍ദേശിച്ചിരിക്കുന്നു
  • പഠനനേട്ടം വിലയിരുത്താനുളള രീതികള്‍ അധ്യാപകസഹായിയില്‍ വ്യക്തമല്ല.
  • തൃപ്തികരമായി പാഠം പൂര്‍ത്തീകരിക്കാനാകുന്നില്ല
  • പിന്നാക്കക്കാരെ എങ്ങനെ ഓരോ ഘട്ടത്തിലും പരിഗണിക്കണമെന്നും വ്യക്തതയില്ല.

 
അനുഭവപ്പെട്ട പ്രശ്നത്തെ ഗവേഷണാത്മകമായി സമീപിക്കുന്നതിന് അവര്‍ തീരുമാനിച്ചു.ഗവേഷണ ലക്ഷ്യങ്ങള്‍ തീരുമാനിച്ചു.

Friday, May 15, 2015

ഒന്നാം ക്ലാസിലെ മഞ്ജുടീച്ചറുടെ അന്വേഷണാത്മകാധ്യാപനം


( പെരുമ്പാവൂര്‍ വാഴക്കുളം സ്കൂളിലെ വിശേഷങ്ങളാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളായി പരിചയപ്പെടുത്തയത്, മിനി മാത്യുവിന്റെ കുറിപ്പുകള്‍ തുടരുന്നു. )

ഒന്നാം ക്ലാസ് അദ്ധ്യാപിക മഞ്ജുമോളെ  സാറിനും  ഈ ബ്ലോഗിലൂടെ പലര്‍ക്കും അറിയാം .കഴിഞ്ഞ വര്‍ഷം നടത്തിയ മികവുത്സവത്തിൽ കാണികൾ  ആവശ്യപ്പെടുന്ന  ഏതുപുസ്തകവും അതിലെ ഏതു ഭാഗവും വായിക്കാൻ  തയ്യാറായ  ഒന്നാം ക്ലാസിലെ കുട്ടികളുടെ അധ്യാപികയാണ്..  ടീച്ചര്‍ കാണിച്ച ധൈര്യം  ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ് , തുടർന്ന്  കലാധരൻ  സർ ഞങ്ങളുടെ സ്കൂളിൽ വന്നതും കുട്ടികളുടെ ഉത്തര കടലാസുകൾ വിലയിരുത്തി  വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല എന്ന തലക്കെട്ടില്‍  ചൂണ്ടുവിരല്‍ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരുന്നത ഓര്‍മിക്കുന്നുണ്ടാവുമല്ലോ .
എസ് എസ് എ കേരളയും ഡയറ്റുകളും നടത്തിയ പഠനത്തിന്റെ ഭാഗമായി  എറണാകുളം ഡയറ്റിൽ നിന്നും അന്വേഷകര്‍ സ്കൂളിൽ വന്നിരുന്നു , തത്സമയം കുട്ടികളെക്കൊണ്ട് ഒരു  വിഷയം നല്കി എഴുതിക്കുകയും   ലൈബ്രറിയിൽ  നിന്നും പുസ്തകങ്ങളെടുത്ത്  പിന്നാമ്പുറം , മുഖവുര  തുടങ്ങിയ  ശ്രദ്ധിക്കപ്പെടാത്ത  ഭാഗങ്ങൾ  വായിപ്പിക്കുകയും ഒക്കെ ചെയ്തു കേട്ടറിഞ്ഞ റിപ്പോര്ട്ട്   സത്യമാണെന്ന് തിരിച്ചറിഞ്ഞു.  എറണാകുളം ജില്ലയിൽ   ബെസ്റ്റ്  പ്രാക്ടീസസ്  ഇൻ  എലെമെന്ററി  സ്കൂൾസ് ഇൻ കേരള  എന്ന അംഗീകാരം ഞങ്ങള്‍ നേടി.. കൂടാതെ  ഈ  വർഷം വായനാവാരം  ക്ലാസ് തലത്തിൽ ടീച്ചർ  മാർക്ക്  വെല്ലുവിളിയായി  നല്കുകയും  അപ്രതീക്ഷിത സമ്മാനം  ഓഫർ  ചെയ്യുകയും  ചെയ്തിരുന്നു .സമാപനത്തോടനുബന്ധിച്  നടന്ന   സെമിനാറിൽ ബാലസാഹിത്യകാരൻ  ശ്ര വേണു വര്യത്തിന്റെ  നേതൃത്വത്തിലുള്ള  പാനൽ  തെരഞ്ഞെടുത്ത മികച്ച ക്ലാസ്സ്‌ ഒന്നാം ക്ലാസ് ആയിരുന്നു .ഇത്തരം അംഗീകാരങ്ങൾ മഞ്ജു എന്ന  ടീച്ചറിലെ ഗവേഷകയെ  ആളികത്തിക്കുകയായിരുന്നു .ഈ വർഷം എനിക്ക്  ആ ക്ലാസിലേക്ക് നോക്കെണ്ടാത ഇല്ലായിരുന്നു . എങ്കിലും  മഞ്ജുവിനു എപ്പോഴും ടെൻഷനാണ് . ഓരോ കുട്ടിയോടുമുള്ള ഉത്തരവാദിത്വം കൂടി , അതുതന്നെ കാരണം . എപ്പോഴും വന്നു സങ്കടപ്പെടും ..ടീച്ചറെ  സൈനുൽ ആബിത് , സുബിജിത് ഇവരൊന്നും വായിക്കില്ല ,ഞാനെന്താ ചെയ്ക , അഭിനന്ദും ഗൗതം സിവയും എന്തുപറഞ്ഞാലും കരച്ചില , എനിക്ക് പേടിയാകുന്നു എന്നൊക്കെ . ഞാൻ പറയും , "സാരമാക്കേണ്ട, തുടക്കമല്ലേ ആയുള്ളൂ , നമുക്ക് പരിശ്രമിച്ചു നോക്കാം .. വിജയിക്കും " . എനിക്കും ഒരാശങ്കയുണ്ടായിരുന്നു ..എങ്കിലും ഞാൻ കൂടുതൽ ഇടപെട്ടില്ല താങ്ങില്ലാതെ വരുമെങ്കിൽ അങ്ങനെ വളരുകയാണല്ലോ നല്ലത് . ഇനി മഞ്ജുവിന്റെ ആവലാതികളും കണ്ടെത്തലുകളും മഞ്ജുവിന്റെ വാക്കുകളിൽ 

Friday, May 8, 2015

കുട്ടികളോടുളള ഗുണാത്മക സമീപനം

പാഠ്യപദ്ധതിയോ , പാഠപുസ്തകമോ മാത്രമല്ല അക്കാദമിക വളര്‍ച്ചയെ  നിയന്ത്രിക്കുന്നത് ,അതിലേറെ കുട്ടികളോടുള്ള ഗുണാത്മക  സമീപനമാണ് .
80% കെയർ  .അതിനാൽ  കുട്ടികളോടുള്ള ഗുണാത്മക  സമീപനം
അധ്യാപക  പരിശീലനത്തിന്റെ ഭാഗമായി  ചര്‍ച്ച ചെയ്യപെടെണ്ടാതാണ് മേലധികാരികൾ  ,അല്ലെങ്കിൽ തുടർ പരിശീലനങ്ങളിൽ അദ്ധ്യാപകരുടെ സമീപനം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാകേണ്ടാതാണ് .
അദ്ധ്യാപകരുടെ കുട്ടികളോടുള്ള ഗുണാത്മക  സമീപനം  വർധിപ്പിക്കാനാണ്  ഞാൻ  ശ്രമിച്ചതെങ്കിലും പരോക്ഷമായി  കുട്ടികളുടെ  അക്കാദമിക  വളര്‍ച്ചയും  ഈ  പ്രവർത്തനത്തിലൂടെ നേടാൻ  കഴിഞ്ഞു  എന്നത്  ഏറെ  സന്തോഷകരമാണ്
ഈ  പ്രവർത്തനങ്ങളിലൂടെ കടന്നു പോകുമ്പോൾ അധ്യാപരിലുണ്ടാകുന്ന ആത്മവിശ്വാസം  ചർച്ചകളിൽ കാണുന്ന അവരുടെ സംതൃപ്തി ഇതെല്ലം എൻറെ  സർവിസിൽ എനിക്കു കിട്ടുന്ന അവാർഡുകൾ ആണ് .
ഒരു എച് എമിന്റെ തസ്തികയില്‍ ഇരുന്നാല്‍ അക്കാദമിക് തലം നഷ്ട്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു . പലരും പറഞ്ഞു അക്കാദമിക് തലം നിലനിര്‍ത്തിക്കൊണ്ട് തന്നെ തുടരാൻ മിനിക്ക് കഴിയും എന്ന്  .ഇപ്പോൾ എനിക്ക് തോന്നുന്നു  അവർ തന്ന ആത്മവിശ്വാസം എനിക്ക് പ്രയോജനപ്രദമായി എന്ന് .കാരണം 10 വർഷം എസ് എസ് എ യിൽ നിന്ന് പ്രവർത്തിച്ചതിൽ കൂടുതൽ എനീക്കിത് സന്തോഷം  തരുന്നു .                                      മിനി മാത്യു, പ്രഥമാധ്യാപിക , വാഴക്കുളം യു പി എസ് പെരുമ്പാവൂര്‍
മുന്‍ ലക്കത്തിന്റെ(സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ) തുടര്‍ച്ച .സഹാധ്യാപകരുടെ മികവുകളിലൂടെ മിനി വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്നു.

അനുഭവങ്ങള്‍- 1.
കാജലിന്റെ ഉപദ്രവം കാരണം പരാതി കേട്ടിരുന്ന കാലത്ത് ഞങ്ങൾ ഹോം വിസിറ്റിന്റെ ഭാഗമായി സിദ്ധാർത്ഥ് എന്ന കുട്ടിയുടെ വീട്ടില്‍ ചെന്നു. ഞാനവനോട് ചോദിച്ചു 'മോനെ കാജൽ നിങ്ങളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ടോ?" അവൻ പറഞ്ഞ മറുപടി ഇതായിരുന്നു " അതേയ് റ്റീച്ചറേ, കാജൽ  വയ്യാത്ത കുട്ടിയല്ലേ , അവനെന്തെങ്കിലും കുറുമ്പ് കാട്ടുമ്പോൾ ഞങ്ങൾ മാറിപ്പോകും . മറ്റേ (ക്സ് ) കുട്ടിയില്ലേ അവൻ ഈ വര്‍ഷം വന്നല്ലെയുള്ളൂ അവന് അറിയില്ലല്ലോ കാജലിനോട്‌ എങ്ങനെ വേണം എന്ന് , അവൻ തിരിച്ചെന്തെങ്കിലും പറയും . അത് കാരണം കാജലിന് അവനോട്  ദേഷ്യാ , അതാ പ്രശ്നം ഇവിടെ യഥാർഥത്തിൽ സിദ്ധാര്‍ഥ് ആരാണ്  ? ! എത്ര മാത്രം ലോകവീക്ഷണം! പക്വമായ സമീപനം. മുതിര്‍ന്നവരുടെ പക്വതയുളള നാലാം ക്ലാസുകാര്‍ യഥാര്‍ഥത്തില്‍ ചെറിയവരല്ല.
 ആരാണ് കാജല്‍?

Friday, May 1, 2015

സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ


 സർ , 
എസ് ആര്‍ ജി യിലൂടെ ഈ വര്‍ഷം ഞങ്ങൾ കൈവരിച്ച നേട്ടം ,എന്റെ 80% അധ്യാപകരും നല്ല
സഹരക്ഷിതാവ് ആയി മാറി എന്നതാണ് . എല്ലാ  വെള്ളിയാഴ്ചയും ആണ് യോഗം .അന്നെല്ലാവരും വൈകിയേ പോകൂ . പ്രശ്നക്കാരായ കുട്ടികളെക്കുറിച്ചുളള  പരാതികൾ ,പരിഭവങ്ങൾ  ഇവയൊന്നും പ്രശ്നമായി പറയാത്ത അല്ലെങ്കിൽ അവയെല്ലാം  സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയിലൂടെ പരിഹരിക്കുന്നവരാകണം എന്റെ സുഹൃത്തുകൾ .അതിനായി അവരെ ഒരുക്കുകയാണ് ചെയ്തത് . വളരെ നല്ല ഒരു റിസൾട്ട്‌ ആണ്  എനിക്ക് കിട്ടിയത് . എല്ലാവരും പ്രശ്നപരിഹരണത്തിനു കണ്ടെത്തിയ മാര്ഗത്തിന്റെ പൊതു ഘടകം സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയാണ്  .  ആരോപണങ്ങൾ നേരിട്ടിരുന്ന എന്റെയും പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു  ഈ തന്ത്രത്തിലൂടെ,...
മിനിമാത്യു പെരുമ്പാവൂര്‍

 (കഴിഞ്ഞ ലക്കം ചൂണ്ടുവിരലില്‍ എസ് ആര്‍ ജിയെക്കുറിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു വായിച്ച മിനി എനിക്ക് മെയില്‍ അയച്ചു. അതാണിത്.എനിക്ക് മിനിയെ അറിയാം. എസ് എസ് എയില്‍ മിനി നന്നായി പ്രവര്‍ത്തിച്ചിരുന്നു. ആ ബി ആര്‍ സിയിലും പോയിട്ടുണ്ട്.
മിനിയുടെ വിദ്യാലയത്തിലും പോയിട്ടുണ്ട്. മിനി സ്കൂളില്‍ നടത്തിയ ഇടപെടലിന്റെ വിശദാംശം അയച്ചു തരാന്‍ അഭ്യര്‍ഥിച്ചു. അതാണി പരമ്പരയായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നത്. 
മിനിയുടെ കുറിപ്പ് വായിക്കൂ.)
 
സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ വടക്കേ വാഴക്കുളം യു പി സ്കൂൾ, ശിശു സൌഹൃ സ്കൂൾ ആക്കുന്നതിനായി ഞാൻ നടത്തിയ ചില പ്രവർത്തനങ്ങളും അതെന്റെ അധ്യാപകരിലും ഉണ്ടാക്കിയ തിരിച്ചറിവുകളുമാ് ഇവിടെ പങ്കു വക്കുന്നത്

Sunday, March 2, 2014

എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം



ഡയറ്റുകള്‍ കേരളത്തില്‍ സ്ഥാപിതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തൃശൂര്‍ ഡയറ്റ് ഒരു ദേശീയസെമിനാര്‍ നടത്തുകയുണ്ടായി. ഈ സെമിനാറിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം അവിടെ ഒരുക്കിയ പ്രദര്‍ശനമാണ്. ഡയറ്റുകള്‍ വികസിപ്പിച്ച പിന്തുണാസാമിഗ്രികളും ഗവേഷണറിപ്പോര്‍ട്ടുകളും .അവയില്‍ എന്നെ ഏറെ സ്വാധീനിച്ചത് മലപ്പുറം ഡയറ്റ് ഈ വര്‍ഷം നടത്തിയ എല്ലാവര്‍ക്കും പങ്കാളിത്തം എല്ലാവര്‍ക്കും പഠനനേട്ടം എന്ന പരിപാടിയുടെ തെളിവുകളും രേഖകളുമാണ്.

എന്താണ് ഞാന്‍ കണ്ട പ്രത്യേകത എന്നല്ലേ?

  • ഭാഷാപഠനസമീപനത്തില്‍ വിശ്വാസമില്ലാതെ പരമ്പരാഗതരീതിയലേക്കു ചുവടുമാറ്റുന്ന അധ്യാപകര്‍ക്ക് പുതിയ സമീപനം കരുത്തുളളതും ഭാഷാശേഷി വികസിപ്പിക്കാന്‍ പര്യാപ്തവുമാണെന്നു മലപ്പുറത്തിന്റെ ഈ പരിപാടി ബോധ്യപ്പെടുത്തുന്നു
  • ഗവേഷണാത്മകമായ രീതി സ്വീകരിച്ചു.
  • പരിപാടിക്കായി തെരഞ്ഞെടുത്ത് വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂടി പങ്കാളിത്തത്തോടെ പിന്തുണാമെറ്റീരിയലുകള്‍ വികസിപ്പിച്ചു
  • പരസ്പരബന്ധമില്ലാതെ ഡയറ്റിലെ വിവിധ ഫാക്കല്‍റ്റികള്‍ ഫോക്കസില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി സാമ്പത്തിക ലക്ഷ്യം നേടുന്ന സമീപനത്തില്‍ നിന്നും വിഭിന്നമായി കൃത്യമായ മാറ്റത്തെ മുന്നില്‍കണ്ട് പരിപാടി ആസൂത്രണം ചെയ്തു
  • വിദ്യാലയവും ബി ആര്‍സികളും ഡയറ്റും ലക്ഷ്യത്തിലെത്താനുളള സൂക്ഷ്മശ്രദ്ധ കാണിച്ചു
  • ഗുണമേന്മയാണ് അജണ്ടയെങ്കില്‍ അതു നേടുന്നതിന് വിദ്യാലയത്തെ ക്രിയാത്മകമായി സഹായിക്കലാണ് ഡയറ്റുകളുടെ ചുമതല എന്നു പ്രഖ്യാപിച്ചു.
    തുടക്കം
അവസ്ഥാപഠനം നടത്തി. ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ കുട്ടികള്‍ ഭാഷയില്‍ പിന്നാക്കം

കാരണങ്ങളും കണ്ടെത്തി.

  • പഠനാനുഭവങ്ങളുടെ അഭാവം
  • എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമില്ലാത്ത ക്ലാസുകള്‍
  • പഠനതാല്പര്യം ജനിപ്പിക്കാത്ത അവതരണങ്ങള്‍
  • സൂക്ഷ്മമ പ്രക്രിയ പാലിക്കാത്ത ടീച്ചിംഗ് മാന്വലുകള്‍
  • പാഠപുസ്തകമല്ലാതെ മറ്റു പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്താത്ത അവസ്ഥ
  • പഠനപ്രക്രിയ പൂര്‍ണമായും പിനതുടരാത്തത്

ഞാന്‍ ഈ ഡയറ്റിലെ ഡോ പരമേശ്വരനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ -

"ഓരോ അധ്യാപികയും കരുതുന്നത് താന്‍ സമീപനപ്രകാരം തന്നെയാണ് ക്ലാസെടുക്കുന്നതെന്നാണ്. പരിപാടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ അവരവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു. അതു വലിയൊരു നേട്ടമാണ്.ഈ തിരിച്ചറിവും പ്രക്രിയ പൂര്‍ണമായി തുറന്നമനസോടെ പിന്തുടര്‍ന്നപ്പോഴുണ്ടായ മാറ്റവും അധ്യാപകരെ പ്രചോദിപ്പിച്ചു."

ശാസ്ത്രീയമായ പ്രവര്‍ത്തനഘട്ടങ്ങള്‍

  • ആശയരൂപീകരണശില്പശാല
  • വിദ്യാലയങ്ങളുടെ തെരഞ്ഞെടുപ്പ്
  • പിന്തുണാസാമഗ്രികളുടെ നിര്‍മാണം (പ്രക്രിയാപൂര്‍ണതയുളള പാഠക്കുറിപ്പുകള്‍, വായനാസാമഗ്രികള്‍, ടീച്ചര്‍വേര്‍ഷന്‍ മുതലായവ)
  • പരിശീലനം ( അധ്യാപകര്‍ക്ക്, മോണിറ്ററിംഗ് ടീമിന്, പ്രഥമാധ്യാപകര്‍ക്ക്)
  • തത്സമയ പിന്തുണ ( ഓരോ വിദ്യാലയത്തിനും പ്രതിമാസം രണ്ടു തവണ)
  • പ്രഥമാധ്യാപികയുടെ മോണിറ്ററിംഗ് ) സൂചകങ്ങളുടെ അടിസ്ഥാനത്തില്‍
  • ഇടക്കാല വിലയിരുത്തല്‍,ഫീഡ് ബാക്ക് ശേഖരിക്കാന്‍ വ്യത്യസ്തമാര്‍ഗങ്ങള്‍
  • ക്ലാസ് പി ടി എ, എസ് ആര്‍ ജി എന്നിവയുടെ ശാക്തീകരണം
  • കുട്ടികളുടെ രചനകളിലെ വളര്‍ച്ച താരതമ്യം ചെയ്യല്‍
  • നേട്ടങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവിധതലങ്ങളില്‍ പങ്കുവെക്കാനവസരം
  • തൊണ്ണൂറ്റി ഏഴു ക്ലാസുകളില്‍ തൊണ്ണൂറ്റി ഏഴു അധ്യാപകര്‍ നടത്തിയ ഇടപടെലിന്റെ അനുഭവങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ അധ്യാപകരിലേക്ക് പരിപാടി വ്യാപിപ്പിക്കാനുളള നീക്കം.

എന്താണ് ഫലം?

  • എല്ലാ വിഭാഗം കുട്ടികള്‍ക്കും നേട്ടമുണ്ടായി
  • അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിച്ചു
  • പ്രത്യക്ഷമായ മാറ്റത്തെ മുന്‍നിറുത്തി അവകാശനിയമം വിഭാവനം ചെയ്ത ഗുണനിലവാരമുളള വിദ്യാഭ്യാസം സാധ്യവും പ്രായോഗികവുമാണെന്ന തിരിച്ചറിവിലേക്ക് രക്ഷിതാക്കളും അധ്യാപകരും

കൃത്യമായ ലക്ഷ്യമുളള പ്രവര്‍ത്തനപാക്കേജുകളാണ് ഡയറ്റുകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

മലപ്പുറം മാതൃകാപരമായ അനുഭവം കാഴ്ചവെച്ചു..

ഇരുപത്തിയഞ്ചാം വര്‍ഷത്തിലെ തിളക്കമുളള ഇടപെടല്‍ .








Wednesday, January 8, 2014

ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും (ലക്കം 500 )


-->
പ്രിയ സുഹൃത്തേ,
ചൂണ്ടു വിരല്‍ 500 ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്.
ഒറ്റയ്ക്ക് ഇത്രയും പോസ്റ്റുകള്‍ തയ്യാറാക്കി നിങ്ങളുമായി പങ്കുവെച്ച് ഇവിടം വരെ എത്തിച്ചേര്‍ന്നപ്പോള്‍ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ചെറിയതോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതിലുളള സംതൃപ്തിയുണ്ട്. 2010 മുതലുളള പോസറ്റുകളുടെ എണ്ണം ചുവടെ.
ബ്ലോഗ് പോസറ്റുകളുടെ എണ്ണം അടുത്തകാലത്തായി കുറഞ്ഞിരുന്നു. എസ് എസ് എ യില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അവസാനിച്ച ശേഷം ആറുമാസത്തോളം നിയനം വൈകിയതും ചെന്നു പെട്ട ഇടുക്കിയുടെ ഭൂമിശാസ്ത്രവും കൊല്ലത്തേക്കും തുടര്‍ന്ന ചെങ്ങന്നൂരിലേക്കുളള സ്ഥലംമാറ്റവും അക്കാദമികമേഖലകളില്‍ വളര്‍ന്നുവരുന്ന അനിശ്ചിതാവസ്ഥയും അതിനു കാരണമായിട്ടുണ്ട്. നിരാശയുടെ കവലയില്‍ പ്രജ്ഞയറ്റു നിന്നുകൂടാ എന്നു കവി പറഞ്ഞത് ‌‌ഞാന്‍ പ്രമാണമാക്കുന്നു. കൂടുതല്‍ ശക്തമായി ഈ ബ്ലോഗിനെ ഉപയോഗിക്കേണ്ടതുണ്ട് എന്നു മനസിലാക്കുന്നു.
അക്കാദമികമേഖലകളില്‍ വിദ്യാബ്ലോഗുകള്‍ ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പാലക്കാട് ഡയറ്റിന്റെ വെബ്സൈറ്റ് പോലെ ദിശാബോധം നല്‍കുന്ന വിഭവങ്ങള്‍ ലഭ്യമാക്കാന്‍ മറ്റു അക്കാദമിക സ്ഥാപനങ്ങളും വ്യക്തികളും തയ്യാറാകണം.
എല്ലാ ദിനവും ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുണ്ട്. പല ജില്ലകളിലും ആളുകളെ പരിചയപ്പെടുമ്പോള്‍ ചൂണ്ടുവിരലിനെക്കുറിച്ച് അവര്‍ പറയും. ചൂണ്ടുവിരലിന്റെ സന്ദര്‍ശകസുഹൃത്തുക്കള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ്.
തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സസ്നേഹം
കലാധരന്‍
അഞ്ഞൂറാം ലക്കം സ്പെഷ്യല്‍-
ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും

ഇന്ന് (9/1/14) തീരദേശത്തെ വിദ്യാലയങ്ങളിലെ ഗണിതാധ്യപകര്‍ക്കുളള പരിശീലനത്തിലായിരുന്നു. തീരദേശം എന്ന വാക്കു കേള്‍ക്കുമ്പോഴേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ചിത്രം മനസില്‍ വരും. അവിടുത്തെ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാണത്രേ! പഠനപിന്നാക്കാവസ്ഥ ആരുടെ സൃഷ്ടിയാണ്? കുട്ടികളാണോ കാരണക്കാര്‍?
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ ഡയറ്റുകള്‍ നിരന്തരം ഗവേഷണാത്മകമായ ഇടപെടലുകളാണ് നടത്തേണ്ടത്.
  • ഫീല്‍ഡിലെ യഥാര്‍ഥ സ്ഥിതി മനസിലാക്കുക.
  • അതിനുളള കാരണങ്ങള്‍ കണ്ടെത്തല്‍.
  • പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
  • അതു നടപ്പിലാക്കുക.
  • മോണിറ്റര്‍ ചെയ്യുക,
  • ഇടക്കാല വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക.
  • പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റം കണ്ടെത്തുക.
  • അനുഭവങ്ങള്‍ ഈ രംഗത്തുളളവരുമായി പങ്കുവെക്കുക.
  • കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക
ഈ ദിശയിലുളള പ്രവര്‍ത്തനമാണ് ആലപ്പുഴ സര്‍വശിക്ഷാ അഭിയാനുമായി സഹകരിച്ച് ഡയറ്റ് ചെയ്തത്. അതില്‍ പങ്കാളിയാകാന്‍എനിക്ക് അവസരം ലഭിച്ചതില്‍ സന്താഷിക്കുന്നു.
ഗവേഷണപഠനത്തിന്റെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു
  1. ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനനിലവാരം കണ്ടെത്തല്‍
  2. പഠനനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തല്‍
  3. ഗുണനിലവാരമുയര്‍ത്തുവാനുളള പ്രവര്‍ത്തനപാക്കേജ് വികസിപ്പിക്കല്‍
  4. പ്രവര്‍ത്തനപാക്കേജ് നടപ്പിലാക്കിയതുവഴിയുണ്ടായ നേട്ടങ്ങള്‍ കണ്ടെത്തല്‍
സാമ്പിള്‍
തീരദേശത്തെ നാല്പത്തിനാലു വിദ്യാലയങ്ങളെയാണ് സാമ്പിളായി പരിഗണിച്ചത്.
പഠനരീതി
  1. ആയിരത്തി എണ്ണൂറു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്തു. 
  2. പതിനെട്ടു വിദ്യാലയങ്ങളിലെ ഗണിതത്തിന്റെയും ശാസ്ത്രത്തിന്റേയും ക്ലാസുകള്‍ നിരീക്ഷിച്ചു. 
  3. നൂറു വിദ്യാര്‍ഥികളമായി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. 
  4. നൂറു വിദ്യാര്‍ഥികളുടെ നോട്ടുബുക്കുകള്‍ വിശകലനം ചെയ്തു
  5. മൂപ്പത് അധ്യാപകരുമായി അഭിമുഖം നടത്തി.
  6. മുപ്പത് അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ വിശകലനം ചെയ്തു
  7. പതിനെട്ടു വിദ്യാലയങ്ങളിലെ എസ് ആര്‍ ജി മിനിറ്റ്സ് പരിശോധിച്ചു
  8. ശാസ്ത്രലാബുകളുടെ അവസ്ഥാപഠനം നടത്തി
  9. ഗണിതലാബുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു
പഠനത്തിനു ഒന്നരമാസം വേണ്ടിവന്നു. ചില കണ്ടെത്തലുകള്‍ ചുവടെ-
 തീരദേശത്തെ കുട്ടികള്‍ ഇങ്ങനെയുളളവരാണ്
-->
  • ശിഥിലമായ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍
  • പഠനത്തില്‍ സഹായിക്കാന്‍ തക്ക പ്രാപ്തിയില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍
  • വീട്ടില്‍ ശാന്തമായ പഠനാന്തരീക്ഷമില്ലാത്തവര്‍
  • ദുഖങ്ങളുടെ കൂടെപ്പിറപ്പുകള്‍ 
  • എഴുതാനും വായിക്കാനും അറിയില്ല 
  • കണക്കിന്റെ ക്രിയകള്‍ ചെയ്യാനറിയില്ല 
  • തുടര്‍ച്ചയായ് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല
കുട്ടികള്‍ ഇങ്ങനെ ആവശ്യപ്പെട്ടു
-->
  • അറിയാത്തത് പറഞ്ഞുതരണം
  • ബുദ്ധിമുട്ടുളള കാര്യങ്ങള്‍ ലളിതമാക്കിത്തരണം
  • വലിയ ആളാകാനുളള വഴി പറഞ്ഞു തരണം
  • കമ്പ്യൂട്ടര്‍ ഉപയോഗിച്ചു പഠിക്കണം
  പിന്നാക്കാവസ്ഥയ്ക്കു കാരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്
  • കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത, ഭാഷാ ശേഷികള്‍ ഇല്ല
--> കുട്ടികളുടെ കുടുംബപ്രശ്നങ്ങള്‍

  • പിന്നാക്കക്കാരെ പരിഗണിച്ച് പ്രവര്‍ത്തനങ്ങളില്ലാത്ത അധ്യാപകസഹായി
  • പ്രവര്‍ത്തനാധിക്യം
  • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനം ലഭിക്കാത്തത്

  •  അധ്യാപകര്‍ ആവശ്യപ്പെട്ടത് 
    -->
    • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനംലഭിക്കണം
    • ഗണിത ക്യാമ്പുകള്‍,ശാസ്ത്രോത്സവങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളില്‍ താല്പര്യം വളര്‍ത്തണം
    • ട്രൈ ഔട്ടുകള്‍ ചെയ്തു ബോധ്യപ്പെടാനവസരം ഉണ്ടാക്കണം
    • ആശയരൂപീകരണം ഉറപ്പാക്കാനുതകുന്ന പഠനസാമഗ്രികള്‍ വേണം
    • പഠനവസ്തുതകളുടെ പുനക്രമീകരണം നടത്തണം
    • കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുളള പഠന സാധ്യത പരിചയപ്പെടുത്തണം
      പഠനപിന്നാക്കാവസ്ഥയ്ക് വേറെയും കാരണങ്ങള്‍ 
    പഠനത്തില്‍ നിന്നും മനസിലായ മറ്റു കാരണങ്ങള്‍ ഇവയാണ്
    •  എസ് ആര്‍ ജി യോഗങ്ങളില്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരിക്കല്‍പേലും ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും അജണ്ടയാക്കി ചര്‍ച്ച ചെയ്തില്ല
    • എസ് ആര്‍ ജിയില്‍ പിന്നാക്കക്കാരെ പരിഗണിച്ചുളള പ്രവര്‍ത്തനം നടത്തണമെന്നു തീരുമാനിക്കുമെങ്കലും അതിന്റെ വിശദമായ ആസൂത്രണം ( എന്തു തരം പ്രവര്‍ത്തനം, എത്ര കാലയളവു കൊണ്ട് ആര് എപ്പോള്‍‌) നടത്താറില്ല ( പഴയസമീപനപ്രകാരം പഠിപ്പിക്കലാണ് പരിഹാരപ്രവര്‍ത്തനമായി ചില വിദ്യാലയങ്ങള്‍ ചെയ്യുന്നത്) .
    • എടുത്ത തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയോ എന്ന് അടുത്ത എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യാറില്ല
    • പിന്നാക്കക്കാരെ പരിഗണിച്ച് ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കാന്‍ അറിയാത്തവരാണ് അധ്യാപകരിലേറെയും.
    • ഗ്രൂപ്പ് പ്രവര്‍ത്തനം പിന്നാക്കക്കാര്‍ക്കു കൂടി മെച്ചപ്പെടാനുളള അവസരമാണെന്നു തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അധ്യാപകരുണ്ട്.
    • കുട്ടികളുടെ നോട്ട് ബുക്കുകള്‍ വിലയിരുത്തുകയോ അതു സമഗ്രമാക്കാനവരെ സഹായിക്കുകയോ ചെയ്യുന്നതില്‍ എല്ലാ അധ്യാപകരും ഒരേ പോലെ ശ്രദ്ധിക്കുന്നില്ല.
    • പാഠാവതരണം, പ്രക്രിയാഘട്ടങ്ങള്‍ പാലിക്കല്‍, നിരന്തരപിന്തുണ എന്നിവ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. 
    അതായത് പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍  പല തലത്തിലും തരത്തിലുമുളള മെച്ചപ്പെടലുകള്‍ വേണ്ടിവരും.  കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ദിശയിലുളള പ്രവര്‍ത്തനാസൂത്രണവും നടത്തി.
    അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 28 ന് ഈ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ യോഗം നടത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍  പങ്കിട്ടു. ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി
    • ജനുവരി ആറു മുതല്‍ ഒമ്പതു വരെ തീയതികളില്‍ തീരദേശത്തെ ഏഴാം ക്ലാസില്‍ ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും പരിശീലനം
    • കുട്ടികള്‍ക്ക് വേണ്ടി വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
    • വിദ്യാലയാധിഷ്ടിത പരിശീലനം ട്രൈ ഔട്ട് ചെയ്യും
    • പ്രതിമാസം രണ്ടു തവണയെങ്കിലും പിന്തുണാ സംഘം വിദ്യാലയങ്ങളിലെത്തും
    • എസ് ആര്‍ ജി അക്കാദമിക മികവെന്ന ലക്ഷ്യത്തിന് അനുപൂരകമായ വിധം ചിട്ടപ്പെടുത്തും
    • കുട്ടികളുടെ നോട്ട് ബുക്കുകള്‍ റഫറന്സിനുളളതു കൂടിയാണ് എന്ന കരുതലുണ്ടാകും
    • വിദ്യാലയങ്ങളുടെ തനത് പ്രവര്‍ത്തനങ്ങള്‍
    • ഗണിതക്യാമ്പുകള്‍
    • ശാസ്ത്രോത്സവങ്ങള്‍
    • ഐ ടി അധിഷ്ടിത അധ്യാപനത്തിനുളള പിന്തുണ
    • പഠനോപകരണനിര്‍മാണ ശില്പശാല
    •  അധ്യാപകര്‍ക്കുളള പിന്തുണാമെറ്റീരിയലുകള്‍
    • ഇത്തരം ഇടപെടലുകളുടെ ഫലം എത്രയെന്നു മനസിലാക്കാനുളള ഇടക്കാലവിലയിരുത്തലും അന്തിമ പഠനവും
    വിവധ ഡയറ്റുകള്‍ ഗവേഷണാത്മകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്
    സര്‍വശിക്ഷാ അഭിയാനുമായി ചേര്‍ന്നുളള പ്രവര്‍ത്തനസാധ്യത പരിശോധിക്കുന്നുമുണ്ട്. 
    അവ അടുത്ത ലക്കങ്ങളില്‍ പരിചയപ്പെടുത്താമെന്നു കരുതുന്നു
    പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ വായിച്ച നിങ്ങള്‍ക്കു സ്വന്തം ക്ലാസിനെ, വിഷയത്തെ വിദ്യാലയത്തെ കൂടി പരിശോധിക്കാം. ബാധകമെങ്കില്‍ മാറ്റത്തിനുളള ഇടപെടലുകള്‍ ആകാം



     

    Friday, September 20, 2013

    കുട്ടികളുടെ കാവ്യസഞ്ചാരം

    (ഒരു അധ്യാപകിയുടെ പരാതി ഇങ്ങനെ "കവിതയുടെ ആസ്വാദനക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അതിന്റെ പ്രധാന ആശയം മാത്രം എഴുതിവെക്കുന്നു" മറ്റൊരാള്‍ക്ക് തൃപ്തി കിട്ടുന്നില്ല. ഇനിയുമൊരാള്‍ക്ക്  ആസ്വാദനക്കുറിപ്പിന്റെ പ്രക്രിയ അറിയില്ല. നിങ്ങള്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന രീതി പങ്കിടാന്‍ അഭ്യര്‍ഥിച്ചു. ആ അനുഭവം തുടര്‍ന്നുളള ചര്‍ച്ച..ഇവിയലൂടെ രൂപപ്പെട്ട ആശയങ്ങളാണ് ഈ പോസ്റ്റില്‍)

    വെണ്ണിലാ ചന്ദനക്കിണ്ണം
    പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കൈയ്യില്‍
    മെല്ലെ കോരിയെടുക്കാന്‍ വാ

    ഈ കവിത പരാമര്‍ശിക്കേണ്ടി വന്നത് കുമാരനാശാന്റെ അമ്പിളി എന്ന കവിത പഠിപ്പിക്കുന്നതിന് അധ്യാപിക നടത്തിയ ആസൂത്രണക്കുറിപ്പ് കണ്ടതിന്റെ വെളിച്ചത്തിലാണ്. ആ കുറിപ്പില്‍  കവിതയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളെ ഉന്നം വെച്ചുളള ചോദ്യങ്ങളുണ്ട്. വെളളാട്ടിന്‍ കുട്ടി എന്നു പറയാന്‍ കാരണമെന്ത്? വെളളിയോടത്തിലാരാണ് വരുന്നത്? അമ്പിളി, മരത്തില്‍ നിന്നും എത്ര ദൂരത്തിലാണ് നില്‍ക്കുന്നത്?..
    ഇങ്ങനെ കവിത 'പഠിപ്പിക്കുക'യയിരുന്നല്ലോ പണ്ടും ചെയ്തിരുന്നത്? പഠിപ്പിച്ച് പഠിപ്പിച്ച് കവിതയെ വെറുക്കുന്ന ചെറുമനസാക്കിയില്ലേ? നമ്മുടെ അധ്യാപകര്‍ പാഠപുസ്തകത്തിനു പുറത്തുളള കവിത വായിക്കാറുണ്ടോ? അവ സ്റ്റാഫ് റൂം ചര്‍ച്ചകളിലേക്കു വരാറുണ്ടോ? കലോത്സവങ്ങളിലെ കവിതചൊല്ലല്‍ എന്ന ഇനം ഉളളതുകൊണ്ട് കൂടുതല്‍ കവിതകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കുന്ന ചിലരുണ്ട്.പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകര്‍ കവിതയുടെ പ്രാഥമികവിദ്യാഭ്യാസം നേടേണ്ടതുണ്ട്.
    • കവിതകളോട് ആഭിമുഖ്യമില്ലാത്ത അധ്യാപകര്‍ക്ക് കവിത പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?
    • നമ്മുടെ അധ്യാപകര്‍ കാവ്യവിരക്തിയുളളവരായതെങ്ങനെ?
    • അധ്യാപകപരിശീലനങ്ങള്‍ കൂടുതല്‍ സര്‍ഗാത്മകമാകേണ്ടേ? അധ്യാപകരുടെ ആസ്വാദനശേഷി ഉയര്‍ത്താനുളള പ്രക്രിയ?.
    • കുട്ടി കാവ്യപാഠങ്ങള്‍ തീര്‍ക്കേണ്ടവരാണെന്ന ചിന്തയും വേണം. അതിനെനിക്ക് കഴിയുന്നുണ്ടോ?ഇത്തരം ആത്മപരിശോധന നടത്തേണ്ടതുണ്ട്
    നന്നായി കവിത ആസ്വദിക്കുന്ന അധ്യാപകരുണ്ട്. കവിതാഭ്രാന്തു പിടിച്ചവര്‍. ആദരിക്കപ്പെടേണ്ടത്ര കാവ്യാവഗാഹം. അവരുടെ ക്ലാസിലും കാവ്യസംസ്കാരം കൂട്ടികളില്‍ രൂപപ്പെടുന്നില്ല. കാരണം അവര്‍ എല്ലാം കണ്ടെത്തിക്കഴിഞ്ഞു. അതു വിസ്തരിച്ച് ഹ..ഹായ്..ഭാവത്തോടെ അങ്ങനെ അവതരിപ്പിക്കും. മുറുക്കാന്‍ ചെല്ലം അടുത്തില്ലെന്ന ഒരു കുഴപ്പമേ ഉളളൂ. അവരുടെ വിചാരം തങ്ങളെപ്പോലെ കുട്ടികളും കവിതയുടെ കാണാ മാനങ്ങള്‍ കാണുകയാണെന്നാണ്. കുട്ടികള്‍ പരിക്ഷയ്ക്കു വരാനുളള ചോദ്യത്തിനുളള എന്തു സംഗതികള്‍ കിട്ടുമെന്ന ആലോചനയിലും.
    മറ്റൊരു കൂട്ടര്‍ കുട്ടികളോട് അളന്നു തൂക്കിയ ചോദ്യങ്ങള്‍ ചോദിക്കും. കുട്ടികള്‍ കണ്ടെത്തണം. എങ്കിലും മുകളില്‍ സൂചിപ്പിച്ച കൂട്ടരേക്കാള്‍ മികച്ച ആസ്വാദനപ്രക്രിയാധാരണ ഇവര്‍ക്കുണ്ട്. എന്നാലും അതു പോര. ആ കവിതയ്ക്ക മാത്രം ബാധകമായ ചോദ്യങ്ങളായതിനാല്‍ ആ അനുഭവം വെച്ച് മറ്റൊരു കവിതയെ സ്വയം സമീപിക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകും.
    കവിതയില്‍ നിന്നും കുട്ടി കവിതയെ കണ്ടെടുക്കണം. കണ്ടെടുക്കല്‍ പ്രക്രിയയില്‍ അന്വേഷക ദൗത്യമാണുളളത്. കണ്ടെത്തുന്നത് പലവിധമായിരിക്കും. കാരണം അതു കവിതയാണ്. കുട്ടിയാണ് വ്യാഖ്യാതാവ്. വിശകലനം കുട്ടി നടത്തണം.
    കവിതകളോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് വേണ്ടത്?
    കവിതയെ ആഴത്തില്‍ മനസിലാക്കാനുളള ചോദ്യങ്ങളുന്നയിക്കാന്‍ കുട്ടി ശ്രമിക്കണം. നല്ല ചോദ്യങ്ങളുന്നയിക്കുന്നതില്‍ പരിശീലനം വേണ്ടിവരും. വേണമെങ്കില്‍ ഒരു ചാര്‍ട്ടില്‍ എല്ലാ കവിതകള്‍ക്കും ബാധകമാക്കാവുന്ന ചോദ്യങ്ങളെഴുതിയിടാം. ഇവ വെച്ച് ഒരു കവിതയെ ആസ്വാദനപമായി സമീപിക്കുകയും വേണം.
    കവിതയുമായി ബന്ധപ്പെട്ട വിശകലനത്തിന് ഞാന്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍
    • ഈ കവിതയില്‍ എന്തെല്ലാം ആശയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്? ഈ കവി ഈ കവിതയിലൂടെ എന്തെല്ലാമാണ് പകരുന്നത്?
    • കവിതയെ ആകര്‍ഷകമാക്കുന്ന എന്തെല്ലാം ഘടകങ്ങളിതില്‍ കാണാന്‍ കഴിയും?
    • കവിതയില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വരി, പ്രയോഗം, ഭാഗം ..ഏതാണ്? എന്താണ് അതിനു കാരണം?
    • ഏതൊക്കെ പദങ്ങളാണ് സവിശേഷമായ അര്‍ഥം പ്രദാനം ചെയ്യുന്നത്? (എല്ലാ പദങ്ങളേയും പിരശോധിച്ചുളള കണ്ടെത്തല്‍)
    • നിര്‍ദ്ദിഷ്ട വരിയില്‍ പ്രസ്തുത പദം ഇങ്ങനെ ഉപയോഗിച്ചതു വഴി കവിതയ്കുണ്ടായ തിളക്കം എന്താണ്?
    • ഈ പ്രയോഗത്തെ എങ്ങനെയാണ് ഞാന്‍ വ്യാഖ്യാനിച്ചത്? മറ്റുളളവര്‍ വ്യാഖ്യാനിച്ചത്?
    • ആദ്യ വായനയില്‍ കാണാത്ത കാര്യങ്ങള്‍ വിശകലനാത്മക വായനയില് കണ്ടെത്താന്‍ കഴിഞ്ഞുവോ? ഇനിയുെ എന്തെങ്കിലും മുത്തുകള്‍ ശ്രദ്ധയില്‍പ്പെടാതെ കിടപ്പുണ്ടോ?
    • ഈ കവിത എന്നിലുണര്‍ത്തിയ ഓര്‍മകള്‍ എന്തെല്ലാമാണ്? ഭാവനയില്‍ തെളിഞ്ഞ ചിത്രം എന്താണ്?
    • ഈ കവിത ആരുടെ പക്ഷത്തു നിന്നാണ് പ്രമേയത്തെ സമീപിച്ചത്?
    • (ഉയര്‍ന്ന ക്ലാസിലെത്തുമ്പോള്‍ ഉപയോഗിച്ച ബിംബങ്ങളുടെ ഔചിത്യം എത്രത്തോളം എന്നു ചോദിക്കണം...., )
    • കവിതയുടെ ഏതെങ്കിലും ഘടകം എന്റെ വിശകലനാത്മക വായനയ്ക്ക് വഴങ്ങതെ പോയോ? പരിഗണിക്കപ്പെടാതെ പോയോ? എനിക്കു പിടി തരാതെ കിടക്കുന്ന കാര്യങ്ങളിനിയുമുണ്ടോ?
    • ..............................................................................................................................................................
    • ..................................................................................................
    • .....................................................................................................................

    2. കാവ്യ ചര്‍ച്ചയില്‍ നിന്നും കാവ്യസഞ്ചാരത്തിലേക്ക്
    വ്യക്തിഗതമായുളള കണ്ടെത്തലുകള്‍ നടത്തി ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചാര്‍ട്ടിലെ ചോദ്യക്രമത്തില്‍ പൊതു ചര്‍ച്ചയും കഴിയുമ്പോള്‍ കവിതയുടെ ഹൃദയമിടിപ്പ് ചെവിചേര്‍ത്തു വെച്ചറിഞ്ഞവരായിത്തീരും കുട്ടികള്‍. നല്ലൊരു കാവ്യ ചര്‍ച്ച ക്ലാസില്‍ നടക്കും. അധ്യാപികയും പങ്കു ചേരും. കാര്യങ്ങള്‍ ആവതരിപ്പിക്കുന്നതിനു ക്രമം തീരുമാനിക്കാം. ആദ്യം ശബ്ദഭംഗി വേണോ. മനസിലാക്കിയ പൊതുവായ ആശയങ്ങള്‍ വേണമോ?മനോഹരമായി പ്രയോഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ വേണമോ എന്നൊക്കെ കൂട്ടായി തീരുമാനിക്കുന്നത് നന്ന്. എല്ലാവര്‍ക്കും പറയാനവസരം നല്‍കണം. എത്ര വട്ടം പറയണം എന്നതിന് തോരും വരെ എന്ന നിലപാടാകാണം. കാവ്യചര്‍ച്ച കഴിഞ്ഞാലുടന്‍ ആവരോട് ആസ്വാദനക്കുറിപ്പെഴുതാന്‍ പറയരുത്. താരതമ്യക്കുറിപ്പെഴുതാനാവശ്യപ്പെടരുത്. ഈ കവിതയെക്കുറിച്ച് ഒന്നുമേ ചെയ്യാനാവശ്യപ്പെടരുത്. കാരണം അത് എല്ലാവരും ആസ്വദിച്ചു കഴിഞ്ഞു ഇനി അരെ ബോധ്യപ്പെടുത്താനാണ് ആസ്വാദനക്കുറിപ്പ്? അത്തരം ചടങ്ങുകളാണോ വേണ്ടത്? മറിച്ച് കാവ്യസഞ്ചാരം ഇഷ്ടപ്പെട്ടുവെങ്കില്‍ അടുത്ത യാത്രയുടെ ദിനവും മുഹൂര്‍ത്തവും നിശ്ചയിക്കാം. സ്വയം യാത്ര നടത്തട്ടെ. അതിനുളള വിഭവങ്ങള്‍ തേടാനായി ലൈബ്രറിയിലേക്ക് ഒന്നിച്ചു പോകാം. പുസ്തകങ്ങളെടുക്കാം. അവരവര്‍ വായിക്കുന്നതിന്റെ അസ്വാദനക്കുറിപ്പെഴുതാം, അതാവണം മറ്റുളളവരുടെ പാഠം. അസ്വാദനക്കുറിപ്പിന്റെ സൂചകങ്ങള്‍ പൊതു ചര്‍ച്ചയിലൂടെ വികസിപ്പിക്കണം. എന്നിട്ടു മാത്രമേ രചനയിലേക്കു കടക്കാവൂ.
    1. കവിതകളിലെ
    • ആശയം,
    • അര്‍ഥഭംഗി,
    • ശബ്ദഭംഗി എന്നിവ ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ് ( എന്താണിത് കൊണ്ട് ഓരോരുത്തരും മനസിലാക്കിയത്? ഉദാഹരണസഹിതം വ്യക്തത വരുത്തണം)
    1. കവിതയിലെ
    • ആശയം,
    • വരികള്‍,
    • പദങ്ങള്‍,
    • പ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുളള സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തി ആസ്വാദനക്കുറിപ്പു തയ്യാറാക്കാനുളള കഴിവ്. ( സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നും അതിന്റെ ആവശ്യകതയും തിരിച്ചറിയണം)
    1. തെറ്റില്ലാത്ത ഭാഷയില്‍ രചനനിര്‍വഹിക്കാനുളള കഴിവ് ( എന്നു വെച്ചാല്‍,,?)
    2. ആസ്വാദനക്കുറിപ്പ് മറ്റുളളവര്‍ക്കുളള ആസ്വാദനാനുഭവമാണെന്നു കവിതിയിലേക്കുളള ക്ഷണപത്രിയയാണെന്നും തിരിച്ചറിഞ്ഞുളള ക്രമീകരണവും ഭാഷച്ചന്തവും
    3. ആസ്വാദനക്കുറിപ്പ് ആസ്വാദ്യാനുഭവം പകരും വിധം ക്ലാസില്‍ അവതരിപ്പിക്കുന്നതിനുളള കഴിവ്. (അധ്യാപികയ്ക്ക മാര്‍ക്കും ഗ്രേഡുമിടാനല്ല ഇവ. ആസ്വാദനത്തിന്റെ ലോകത്തില്‍ സ്വന്തം പുര പണിയലാണ്.) നന്നായി ആസ്വദിച്ച കവിത മനസില്‍ പതിയും. അതിനാല്‍ മനസില്‍ നിന്നെടുത്തു ചൊല്ലാനും കഴിയണം. ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നതിന്റെ മുമ്പോ പിമ്പോ കവിതാവതരണം ഉണ്ടാകണം.
    3 .അധ്യാപകരുടെ ആശങ്കകള്‍.
    വെണ്ണിലാ ചന്ദനക്കിണ്ണം
    പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കൈയ്യില്‍
    മെല്ലെ കോരിയെടുക്കാന്‍ വാ
    ചന്ദനക്കിണ്ണം എന്ന പ്രയോഗം എന്തിനാണ് നടത്തിയത് എന്ന് കുട്ടിക്കു മനസിലായില്ല. അവര്‍ അതിനെ അവഗണിച്ചു. അത്തരം സന്ദര്‍ഭത്തില്‍ എന്തു ചെയ്യും.?വിശദീകരിച്ചു കൊടുക്കാമോ
    പാടില്ല. അധ്യാപിക ഫോക്കസ് ചെയ്യണം. ചിട്ടയായി സംശയങ്ങള്‍ ഉന്നയിക്കണം.
    • ചന്ദനക്കിണ്ണം എന്ന വാക്ക് ആരെങ്കിലും പരിശോധിച്ചിരുന്നോ? എല്ലാവര്‍ക്കും ഒരേ ആശയമാണോ കിട്ടിയത്?
    • എനിക്കു തോന്നുന്നത് അത് നാം ഒന്നു കൂടി വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ്. (പ്രതികണത്തിന് അവസരം നല്‍കണം)
    • അമ്പിളിക്കിണ്ണം എന്നു പ്രയോഗിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ എന്തെങ്കിലും കൂടുതല്‍ അര്‍ഥസൂചനകള്‍ ഇവിടെ ലഭിക്കുന്നുണ്ടോ? ( പ്രതികരണത്തിനു ക്ഷണിക്കല്‍)
    • മഞ്ഞ നിറത്തെ സൂചിപ്പിക്കാനായിരുന്നെങ്കില്‍ മഞ്ഞക്കിണ്ണം എന്നു പോരായിരുന്നോ? (ചിന്തയില്‍ വെല്ലുവിളിയുണര്‍ത്തല്‍)
    • ചന്ദനം എന്ന വാക്കു തന്നെ ഉപയോഗിച്ചതെന്തിനാകും? ( ഇങ്ങനെ ചിന്തയെ നയിക്കാം. )
    • കുട്ടികള്‍ വിശകലനത്തില്‍ മുന്നേറണം. അതിനുളള ഉറക്കെചിന്തിക്കലും നടത്താം. എനിക്കു തോന്നുന്നത് ചന്ദനത്തിന്റെ എന്തെല്ലാമോ സവിശേഷതകള്‍ കവി മനസില്‍ കണ്ടിട്ടുണ്ടാകുമെന്നാണ്.
    • ചന്ദനം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ നിലാവിന്റെ കുളിര്‍മയും പരിശുദ്ധിയും നിറവും പ്രതിനിധീകരിക്കുന്ന പദൗചിത്യം കണ്ടെത്തണം. അതിലേക്കുളള ചിന്താപാതയാണ് ഒരുക്കേണ്ടത്.
    • ഈ വിശകലനാനുഭവം പിന്നീട് നിരന്തരം പ്രയോജനപ്പെടുത്തണം. പുതിയ കവിതകള്‍ വരുമ്പോള്‍ "ചന്ദനക്കിണ്ണം " എന്ന പദം ചിന്തയുടെ ഗതി നിയന്ത്രിക്കാനുളള സൂചകമായി ഉപയോഗിക്കാം. കുട്ടികളുടെ ഓര്‍മിയില്‍ ചില കാവ്യാനുഭവങ്ങള്‍ ശക്തമായി കിടക്കണം. അതിനെ അടിസ്ഥാനമാക്കി സമീപിക്കാനായി വീണ്ടും വീണ്ടും അതോര്‍മിപ്പിക്കാം.
    • ഇത്തരം ചര്‍ച്ച മറ്റു വരികളിലേക്കും വിശകലനാത്മക സഞ്ചാരം പ്രേരിപ്പിക്കും. അപ്പോള്‍ കുട്ടി വിശാലമായ കായലിനെ ആകാശത്തിന്റെ കണ്ണാടിയായി കാണും. താഴെയും മുകളിലും നിലാവു പൂത്ത ആകാശം.ആ മനോചിത്രം തന്നെ എത്ര ഗംഭിരം. കുഞ്ഞിളം കൈ.. കുഞ്ഞുമനസ് ആഗ്രഹിച്ച ചന്ദ്രന്‍ ഇതാ താഴെ. എങ്കില്‍ കോരിയെടുക്കാം.. കുട്ടിയുടെ പക്ഷത്തു നിന്നുളള ചിന്ത... നാലുവരിയുടെ നിലാച്ചന്ദനം കുട്ടികളുടെ തിരുനെറ്റിയില്‍.
    4. ചിന്തയുടെ ചിട്ടപ്പെടലിന് ഗ്രാഫിക് ഓര്‍ഗനൈസര്‍
    കുമാരനാശാന്റെ അമ്പിളി എന്ന കവിതയുടെ ആസ്വാദനപ്പട്ടിക സ്വയം പൂര്‍ത്തിയാക്കുക
    ആസ്വാദന പരിഗണനകള്‍
    ഞാന്‍ കണ്ടെത്തിയത്,
    എന്റെ അഭിപ്രായം
    കൂട്ടുകാരുടെ കണ്ടെത്തലുകളില്‍ എനിക്കു സ്വീകാര്യമായവ
    • കവിതയുടെ പൊതു ആശയം, പ്രധാന ആശയങ്ങള്‍


    • വാങ്മയ ചിത്രങ്ങളാല്‍ മികവുളള ഭാഗങ്ങളും അതിന്റെ മിഴിവും


    • എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വരികള്‍
    • ( കാരണങ്ങള്‍)


    • ശബ്ദഭംഗിയുളള വരികള്‍
      ( ശബ്ദ ഭംഗിക്കു കാരണം)


    • സവിശേഷമായ അര്‍ഥം നല്‍കുന്ന പദങ്ങള്‍, പ്രയോഗങ്ങള്‍




    • പദങ്ങളുടെ ഔചിത്യം


    • കവിത
      എന്നിലുണര്‍ത്തിയ ചിന്തകള്‍ ഓര്‍മകള്‍
    • സമാന കാവ്യാനുഭവങ്ങള്‍


    • കവിത
      യിലെ ഭാവം, നിലപാട്, പക്ഷം..


    ആസ്വാദനപ്പട്ടികയില്‍ നിന്ന് ആസ്വാദനചര്‍ച്ചയിലേക്ക്. ഗ്രൂപ്പിലും ക്ലാസില്‍ പൊതുവായും.അധ്യാപികയുടെ അസ്വാദനപ്പട്ടിക പരിചയപ്പെടല്‍.അതിനോടുളള പ്രതികരണം.( രണ്ടു മൂന്നു തവണ ആസ്വാദനപ്പട്ടിക തയ്യാറാക്കിയ അനുഭവം കാര്യങ്ങള്‍ ചിട്ടപ്പെടത്തുന്നതിനു കുട്ടിയെ പര്യാപ്തയാക്കും. ക്രമേണ ആസ്വാദനപ്പട്ടിക ഒഴിവാക്കാം)
    1. ആസ്വാദന തടസ്സങ്ങള്‍ പരിഹരിക്കണം. പദം പിരിച്ചു പദച്ചേരുവ മനസിലാക്കിയില്ലെങ്കില്‍ തെറ്റായ അര്‍ഥം ലഭിച്ചേക്കാം. അതിനുളള നല്ല ഉദാഹരണമാണ് 'മോഹനാകൃതിക്കുണ്ടി,തന്‍ പിന്നാലെ". വ്യക്തിഗത വായന കഴിഞ്ഞ് രണ്ടാം വായന പദച്ചേരുവ മനസിലാക്കി വേണം. ഗ്രൂപ്പില്‍ വരികള്‍ മാറി മാറി നിറുത്തി നിറുത്തി വായിച്ച് പിന്നെ ചേര്‍ത്തു ചൊല്ലിപ്പോകണം.
    2. കുട്ടികളുടെ ആസ്വാദനക്കുറിപ്പുകള്‍ മെച്ചപ്പെടുത്തുക എന്നതിനര്‍ഥം ആസ്വാദനശേഷി മെച്ചപ്പെടുത്തുക എന്നാണ്. അതിന് എല്ലാവരും കടന്നു പോയ കവിത തന്നെ പരിഗണിക്കണം. അമ്പിളിയുടെ ഗ്രാഫിക് ഓര്‍ഗനൈസര്‍ എഴുതിയ കുട്ടികള്‍ക്ക് ചില സംശയങ്ങള്‍ കാണും. പൊതു ചര്‍ച്ച നടത്തി അവ പരിഹരിക്കണം. ഗ്രാഫിക് ഓര്‍ഗനൈസറിലെ ഓരോ ഇനവും ഓരോ കുട്ടിയും ഓരോരോ രിതിയിലാവും കണ്ടിട്ടുണ്ടാവുക.അത് ഓരോന്നായി പൂര്‍ണപങ്കാളിത്താവതരണം നടത്തി കൂട്ടിച്ചേര്‍ത്തും മിനുക്കിയും ശോഭിപ്പിക്കണം. ചിന്തയുടെ വര്‍ണരാജി .
    3. അന്ധധാരണകളുണ്ടാകാതെ നോക്കണം. ആസ്വാദനക്കുറിപ്പ് എഴുതുമ്പോള്‍ ആദ്യം കവിയെ പരിചയപ്പെടുത്തണം എന്നു സുപ്രീംകോടതി വിധിയൊന്നുമില്ല. കവിതയെ എങ്ങനെ പരിചയപ്പെടുത്താം? വൈവിധ്യമുളള രീതികളുടെ പരീക്ഷണം നടത്തണം. കവിതയുടെ നാലുവരി. അല്ലെങ്കില്‍ ഏറ്റവും ആസ്വാധ്യാനുഭവം തന്ന കാര്യം, അതുമല്ലെങ്കില്‍ ഈ കവിത വായിച്ചില്ലായരുനനെങ്കിലുണ്ടാകാവുന്ന നഷ്ടസൂചന, കവിതയുടെ മഹത്വം, കവിയുടെ പക്ഷം, നിലപാട് എന്നിവയിലൂടെ കവിതയിലേക്കെത്തല്‍... ഇങ്ങനെ പല തുടക്കസാധ്യത ആലോചിക്കണം. ആശയ ക്രമീകരണവും പ്രധാനമാണ്. ഗ്രാഫിക് ഓര്‍ഗനാസറിലെ ഇനങ്ങള്‍ക്കു താന്‍ നിശ്ചയിക്കുന്ന ക്രമം നല്‍കാം. അവയുടെ മുത്തുകോര്‍ക്കല്‍ അതിലും പ്രധാനം തന്നെ. ഇവയൊക്കെ ക്ലാസില്‍ പ്രോസസ് ചെയ്യണം. പലപ്പോഴും അവ ഉണ്ടാകാറില്ല.
    4. കവിതാശില്പശാലയിലേക്ക്. കുട്ടികള്‍ കവിതയുടെ സൃഷ്ടാക്കള്‍ കൂടിയാകണം. അതിനും വിദ്യാലയത്തില്‍ പ്രതിമാസം അവസരം കിട്ടണം. പഠനപ്രവര്‍ത്തനത്തിന്റെ വാലായുളള രചന മാത്രം പോര.
    5. കാവ്യവാരം. ആലോചിച്ചു കൂടേ? .
    അധ്യാപികയുടെ തിരിച്ചറിവുകള്‍ തുടരാലോചനകള്‍
    പാഠം അമ്പിളി
    പാഠം ഗ്രാഫിക് ഓര്‍ഗനൈസര്‍ ഉപയോഗിച്ചുളളതൊഴികെ ഒരു പ്രവര്‍ത്തനവും നടത്താതെ നേരിട്ട് ആസ്വാദനക്കുറിപ്പെഴുതാനായി നല്‍കി. കാവ്യചര്‍ച്ചയുടെ മുന്നനുഭവത്തെ പ്രയോജനപ്പെടുത്താനാണ് പറഞ്ഞത്.
    1. കുട്ടികള്‍ അതിശയിപ്പിച്ചു. ഏതു പുതിയ കവിതയും അവര്‍ക്കു വഴങ്ങും.
    2. ഗ്രാഫിക് ഓര്‍ഗനൈസര്‍ ചെയ്തത് ആസ്വാദനക്കുറിപ്പിനെ മെച്ചപ്പെടുത്തി. ഇനിയും മെച്ചപ്പെടാനുണ്ട്.
    3. എല്ലാവരും ഒരേ പോലെ തുടങ്ങി. വൈവിധ്യമില്ല.
    4. മനോഹരമായ വാക്യങ്ങളെല്ലാവര്‍ക്കും വഴങ്ങുന്നു. ആ മനോഹാരിത അവര്‍ക്ക് ഫീഡ് ബാക്ക് ആയി ലഭിക്കണം. അഭിമാനച്ചാര്‍ട്ട് തയ്യാറാക്കണം. അതില്‍ ശ്രദ്ധേയമായ രീതിയിലെഴുതിയ ഭാഗം മാത്രം ഓരോരുത്തരും നിര്‍ദ്ദിഷ്ട സ്ഥലത്ത് എഴുതണം
    5. ആശയക്രമീകരണത്തിലും വൈവിധ്യം വരുത്തണം. മുന്‍ഗണന നിശ്ചയിക്കണം. കവിതിലെ ക്രമത്തില് തന്നെ എഴുതാനാണ് കുട്ടികള്‍ ശ്രമിച്ചത്. ആസ്വാദനപ്പട്ടികയിലെ ക്രമവും അതേപോലെ പാലിക്കേണ്ടതില്ല എന്നു ബോധ്യപ്പെടണം
    6. ഇനിയും കണ്ടെത്തല്‍ നടത്താമായിരുന്നു. വെളളിമേഘശകലങ്ങളാം നുര,വിണ്ണാകും , ദേവകള്‍, കളിയാടിത്തുഴയുക,വെളളിയോടം എന്നീ പദങ്ങളുളള രണ്ടാം പാദം വീണ്ടും പരിഗണിക്കാനാവശ്യപ്പെടണം. ഈ പദങ്ങള്‍ നല്‍കുന്ന സൂചനകളെല്ലാം കണ്ടെത്തിയോ? അവരുടെ ചിന്തയെ മൂര്‍ച്ചയുളളതാക്കണം. ഇതേ പോലെ മറ്റു ഭാഗങ്ങള്‍ സ്വയം പുനര്‍വിശകലനം ചെയ്യാനാവശ്യപ്പെടണം. ആസ്വാദനക്കുറിപ്പെഴുതി എന്നത് പാഠം അടച്ചു എന്നതിന്റെ അടയാളമല്ല. പാഠം തുറക്കാനുളള അവസരമാണ്.
    7. ഭാഷാഭംഗി എന്താണെന്നു കുട്ടികള്‍ രചനാവേളയില്‍ ആലോചിക്കുന്നില്ല. തെറ്റുതിരുത്തലല്ല അത്, കൂടുതല്‍ മിനുക്കിയെടുക്കലാണ്. മിനുക്കിന്‍ മിടുക്ക്- അതിന്റെ പ്രക്രിയ പരിചയപ്പെടുത്തണം
    8. കവിയെ പരിചയപ്പെടുത്തല്‍ യാന്ത്രികമാണ്. കവിത നന്നായി അസ്വദിച്ച കുട്ടി കവിയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കണം.
    9. വാക്യഘടനാപരമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. പ്രതിധ്വനി വായന നടത്തണം. കുട്ടിയുടെ വായനയെത്തുടര്‍ന്നതേ ഭാഗം അധ്യാപിക വായിക്കല്‍. അപ്പോള്‍ തിരിച്ചറിയുവാന്‍ സഹായകമായ വിധം വേണ്ടിടത്ത് ഊന്നല്‍ നല്‍കണം.
    10. കണ്‍സല്‍ട്ടന്‍റ്. അധ്യാപിക ഇവിടെയുണ്ട്. വഴിമുട്ടുമ്പോള്‍ സമീപിക്കണം. പദവുമായി വരാം.പ്രയോഗവുമായി വരാം.മനസിലാകാത്ത ഭാഗവുമായി വരാം. ചിന്താതടസ്സം നീക്കാനുളള ചോദ്യം കിട്ടും.
    11. അക്ഷരത്തെറ്റ് -മനോഭൂപടം, എഡിറ്റര്‍മാരുടെ സഹായവും മേലൊപ്പും.
    12. കവിതയില്‍ നിന്നും വരികള്‍ ഉദ്ധരിച്ചെഴുതുന്നതിന്റെ രീതി, ഗുണം, തെരഞ്ഞെടുപ്പിന്റെ ഔചിത്യം എന്നിവ ചര്‍ച്ച ചെയ്യണം
    13. ഒരേ കാര്യത്തോട് എല്ലാവരും എങ്ങനെ സമീപിച്ചു എന്നറിയിക്കണം. കൂടുതല്‍ സാധ്യത മനസിലാക്കാന്‍ സഹായകം
    14. കവിത വായിക്കാത്ത ഒരാള്‍ക്ക് വ്യക്തമാകും വിധം തെളിവും ഉദാഹരണങ്ങളും നല്‍കാനും കഴിയണം
    15. അധ്യാപികയുടെ രചന. ( പല രീതിയില്‍ തുടങ്ങാനുളള ശ്രമം, പലമാനങ്ങളില്‍ കാണാനാകുമെന്ന വെളിച്ചം, എഴുത്തിലെ പദങ്ങളുടെ തെരഞ്ഞെടുപ്പ്, വെട്ടിത്തിരുത്തിയെങ്ങനെ മെച്ചപ്പെടുത്തിയെന്നു കുട്ടികള്‍ കാണുന്ന മാതൃക. രചനാ പ്രക്രിയ കരടും അസലും പരിചയപ്പെടുത്തണം. അധ്യാപികയുടെ ആലോചനാനുഭവം കൂടി പങ്കിടണം. അറിയാനായി നടത്തിയ ശ്രമങ്ങള്‍..)
    16. ഓരോ ആഴ്ചയും കവിത ആസ്വദിച്ചവതരിപ്പിക്കുന്ന അധ്യാപികയാകാനെന്തു ചെയ്യണം?



    അനുബന്ധം.1
    വെണ്ണിലാ ചന്ദനക്കിണ്ണം
    പുന്നമടക്കായലില്‍ വീണേ
    കുഞ്ഞിളം കൈയ്യില്‍
    മെല്ലെ കോരിയെടുക്കാന്‍ വാ

    മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
    മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
    കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
    കണ്ണിമാങ്ങാ കടിച്ചു നടക്കാം
    കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
    ഒന്നീ മഞ്ചാടി കുന്നിലേറാം (2)പിന്നില്‍ വന്നു കണ്ണു പൊത്താം
    കണ്ടുവെന്നു കള്ളം ചൊല്ലാം
    കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
    ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
    പീലി നീര്‍ത്തുന്ന കോല മയിലായ്
    മൂക്കിലോടുന്ന മേട്ടിലൊളിക്കാം
    സ്വര്‍ണ മീനായ് നീന്തി തുടിക്കാം
    വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)കണ്ണാടം പൊത്തിക്കളിക്കാം
    മണ്ണപ്പം ചുട്ടു വിളമ്പാം
    ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
    ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
    നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
    പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
    ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
    കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)