ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 28, 2017

ഒന്നാം ടേമില്‍ ഒന്നാന്തരം വായനയ്ക് ഒന്നാന്തരം ഫലം


ഞാവക്കാട് സ്കൂളിലെ ഷീജടീച്ചര്‍ ഒന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്.  
ഒന്നാന്തരം വായനക്കാര്‍ എന്ന പരിപാടി ഏറ്റെടുത്ത അധ്യാപികയാണ്
എന്താണ് ഒന്നാം ടേമിലെ അതിന്റെ പ്രതിഫലനം എന്ന് ഞാന്‍ ആരാഞ്ഞു.  
ടീച്ചര്‍ എനിക്ക് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നു
 ഒന്നാം ക്ലാസിലെ നിലവാരം ഇങ്ങനെ
ഒന്നാം ടേം  മൂല്യനിർണ്ണയ വിശകലനം
മലയാളം
  • 35 കുട്ടികളിൽ 25 പേർക് A grade (71.4%)
  • 10 പേർക്ക് B grade ഉം നേടി
  • ഒന്നാം ക്ലാസ്സ് ഒന്നാം തരം വായനയിൻ  മുന്നിൽ നിന്നവരാണ് ഈ നേട്ടം കൈവരിച്ചത്
  • ചോദ്യങ്ങൾ  സ്വയം വായിച്ച്  ഉത്തരം എഴുതാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്
പരിസര പഠനം
  • എല്ലാവര്‍ക്കും A grade
ഗണിതം
  • 30 A grade (85.71%)
  • 5 B grade
കുട്ടികൾക് സ്വയം വായിച്ച് ഉത്തരം എഴുതാൻ കഴിഞ്ഞത്. ഒന്നാം ക്ലാസ്സ് ഒന്നാം തരം വായനയിലൂടെയാണ്
ഇംഗ്ലിഷിന്
  • എല്ലാവർക്കും A grade.  

ക്ലാസ്സിലേ  പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ സഹായകമായി പാഠഭാഗവുമായി ബന്ധപ്പെട്ട് reading cards തയാറാക്കി കുട്ടികൾക്കു വായിക്കാൻ നൽകി ,   New words  ചാർട്ടിൽ എഴുതി വായിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു അതിലൂടെ Narration കേട്ടു കഴിഞ്ഞ്  answer identify ചെയ്യുന്നതിനും കഴിഞ്ഞിട്ടുണ്ട്
English Text വായിക്കാനും കുട്ടികൾക്ക് കഴിയുന്നുണ്ട്
ഇംഗ്ലിഷിൽ നറേഷനിലൂടെ കുട്ടി ചോദ്യത്തിലെത്തി കഴിഞ്ഞ് ഉത്തരങ്ങൾ ബോക്സിൽ നിന്നും സ്വയം വായിച്ച് കണ്ടെത്തി എഴുതി ഒന്നാം പ്രവർത്തനത്തിൻ 4 പദങ്ങൾ കണ്ടെത്തി എഴുതിയാൻ 4 പോയിന്റ് കളറിംഗ് ഒരു പോയിന്റ്അതുപോലെ ഓരോ പ്രവർത്തനവും
വായനാകാര്‍ഡ് ഉപയോഗവും നേട്ടവും
  • കൂടുതൽ കുട്ടികളേ A ഗ്രേഡിൽ എത്തിക്കാൻ കഴിഞ്ഞത് വായനയിലൂടെ നേടിയ അറിവുകൾ ആണ്
  • പദങ്ങൾ സ്വന്തമായി വായിച്ച് ' ഉത്തരം കണ്ടെത്തി അക്ഷരതെറ്റില്ലാതെ എഴുതാൻ കുട്ടികൾക്ക് സാധിച്ചു
  • എഴുത്തിലും വായനയിലും പിന്നാക്കം നില്‍ക്കുന്നവരും വായനക്കാർഡുകൾ താത്പര്യത്തോടെ വായിക്കുകയും മുൻനിരയിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്
  • എന്ത് കിട്ടിയാലും വായിക്കുന്നവർക്ക് മൂല്ല്യനിർണ്ണയ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്
  • മലയാളം ഗണിതം പരിസര പഠനം ഇവയുടെ കാര്യത്തിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് reading cards വായനയിലൂടെ കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനും വായിക്കാനും ആശയങ്ങൾ എഴുതാനും കഴിഞ്ഞതിനാലാണ്‌
  • കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ടേമില്‍ കുട്ടിക്ക് ആശയം ഉണ്ടങ്കിലും അക്ഷരങ്ങള്‍ തിട്ടമില്ലാത്തതുമൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല
  • ഇപ്പോൾ ഒന്നാം ടേമിൽ തന്നെ കുറച്ചു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് വായനയുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്
വായനാകാര്‍‍ഡ് നിര്‍മാണം
ഞാൻ സ്വന്തമായി തയാറാക്കി നൽകിയത് പിന്നെ ഒന്നാം ക്ലാസ് ആലപ്പുഴ ഗ്രൂപ്പില്‍ നിന്നും കിട്ടിയത് പ്രിൻറ് എടുത്തു
35 കാർഡുകൾ വീതം കുട്ടികൾ വായിച്ചു കഴിഞ്ഞു
അമ്മമാരുടെ പങ്കാളിത്തം കുറവാണ്
ചെറിയ പുസ്തകങ്ങളും വായിക്കുന്നുണ്ട്
ഈ ആഴ്ച ക്ലാസ് PTA വിളിക്കുന്നുണ്ട്
അമ്മ വായനയും നടത്തുന്നുണ്ട്
ഡയറി എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തു
പുസ്തകകുറിപ്പ് തയാറാക്കാൻ തുടങ്ങി
സ്വതന്ത്രവായന ഒരു പഠനതന്ത്രമാണ്
കേരളത്തിലെ ഒന്നാം ക്ലാസുമുതല്‍ വായന പരിപോഷിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ പ്രേമചന്ദ്രന്‍മാഷ് നടത്തിയ പരീക്ഷണാത്മക ഇടപെടലിന്റെ അനുഭവവെളിച്ചത്തിലാണ്. അദ്ദേഹത്തിന്റെ ആ രീതിയാണ് ഷീജ ടീച്ചര്‍ പ്രയോജനപ്പെടുത്തിയത്. അത് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഞാവക്കാട് സ്കൂളിലെ കുട്ടികള്‍ പുസ്തകം വായിക്കുന്ന ചില വീഡിയോ എനിക്ക് വാട്സ് ആപ്പ് ചെയ്തിരുന്നു
തീര്‍ച്ചയായും നമ്മുടെ വിദ്യാലയങ്ങളെ ഗുണപരമായി മാറ്റുന്നതിന് വായനയുടെ ഈ പുതുതരംഗം വഴിയൊരുക്കും.
ഒന്നാന്തരം ഒന്നാം ക്ലാസുകള്‍ എന്നത് അതിവിദൂരലക്ഷ്യമല്ല
അനുബന്ധം





Sunday, September 17, 2017

മൊറാഴ സ്കൂളില്‍ നിന്നും മൂല്യമുളള അനുഭവങ്ങള്‍



കണ്ണൂര്‍ ജില്ലയിലെ മൊറാഴ സൗത്ത് എ എല്‍ പി സ്കൂളിന്റെ മുന്നിലെത്തിയപ്പോള്‍ ഡോ പുരുഷോത്തമന്‍ പറഞ്ഞു. ഈ സ്കൂള്‍ അറിയുമോ? ടിജിയുടെ സ്കൂളാണ്. ടി. ഗംഗാധരന്‍മാഷ് പഠിപ്പിച്ചിരുന്ന വിദ്യാലയം. എന്നാല്‍ കയറുകതന്നെ.കയറി. നല്ല ഒരു അക്കാദമികാനുഭവം.
ഇംഗ്ലീഷ് തീയറ്റര്‍
ഈ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷ് തീയേറ്ററിനായി പ്രത്യേകം മുറികളുണ്ട്. അതിലൊന്നാണ് ഈ കാണുന്നത്. ഓരോ വിദ്യാലയവും പ്രാദേശിക കലാകാരന്മാരുടെ സേവനം പ്രയോജനപ്പെടുത്തി തനിമയുളളതാക്കാന്‍ പരമാവധി ശ്രമിച്ചു. ഈ റൂമില്‍ ഉച്ചയ്ക് കുട്ടികള്‍ ഒത്തുകൂടും. ഇംഗ്ലീഷില്‍ സ്കിറ്റുകളും കൊറിയോഗ്രാഫിയും ചെയ്യും .തത്സമയം അത് റിക്കാര്‍ഡ് ചെയ്യും. അതിനുളള സാങ്കേതികോപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. റിക്കാര്‍ഡ് ചെയ്യുന്നവ പിന്നീട് രക്ഷിതാക്കള്‍ക്കും മറ്റുകുട്ടികള്‍ക്കും കാണുന്നതിന് അവസരമൊരുക്കും. കുട്ടികള്‍ ആവേശത്തോടെയാണ് ഇംഗ്ലീഷിലുളള ആവിഷ്കാരസന്ദര്‍ഭത്തെ സമീപിക്കുന്നത്. അങ്ങനെ ആവിഷ്കാരം നടത്തണമെങ്കില്‍ പാഠഭാഗം നന്നായി സ്വാംശീകരിക്കണം. അതു മാത്രമല്ല അതിന്റെ സ്ക്രിപ്റ്റടക്കം എല്ലാം തയ്യാറാക്കണം. ആശയവിനമിയത്തിന്റെ വൈവിധ്യതലങ്ങളിലൂടെ കുട്ടികള്‍ കടന്നു പോകും.
പഠനോപകരണസമൃദ്ധി

എല്ലാ ക്ലാസുകളിലും രണ്ടോ മൂന്നോ ഡിവിഷന്‍ വീതമുണ്ട്.
ഒന്നാം ക്ലാസില്‍ രണ്ട് മലയാളം മാധ്യമഡിവിഷനുകള്‍
അതിലൊന്നാണ് ഈ കാണുന്നത്.
മാഷ് ക്ലാസാകെ പഠനോപകരണസമൃദ്ധമാക്കിയിരിക്കുന്നു
ഗണിതച്ചിത്രങ്ങള്‍, രൂപങ്ങള്‍, സിഡികള്‍, കട്ടൗട്ടുകള്‍, ബിഗ് പിക്ചറ്‍, വര്‍ക്ക് ഷീറ്റുകള്‍, ചിത്രങ്ങള്‍ എല്ലാമുണ്ട്. ആകര്‍ഷകമായിട്ടാണ് ക്രമീകരണം. ഗ്ലാസ് ഓടുകളിലൂടെ വെളിച്ചം ഒഴുകിയെത്തുന്നതിനാല്‍ ക്ലാസിനാകെ ഒരു പ്രസരിപ്പ്.

കുട്ടികളുടെ എണ്ണക്കൂടുതല്‍ ക്ലാസ് ക്രമീകരണത്തെ ബാധിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യത്തിന് സ്ഥലസൗകര്യമില്ല. പല വിദ്യാലയങ്ങളും നേരിടുന്ന പ്രശ്നമാണിത്. നിലവാരമുണ്ടെന്ന് സമൂഹത്തിനു തോന്നിയാല്‍ ആ വിദ്യാലയത്തിലേക്ക് ഒഴുക്കാണ്. പ്രവേശനം നിഷേധിക്കാനാകാതെ വരുന്നതിനാല്‍ എല്ലാവരേയും സ്വീകരിക്കും. ക്രമാതീതമായി കുട്ടികളെത്തിയാല്‍ അതിനനുസരിച്ച് സൗകര്യം ഒരുക്കാന്‍ പ്രാദേശിക സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്നാം ടേമില്‍ ഒന്നാന്തരം നേട്ടം
 ഞാന്‍ ഒന്നാം ക്ലാസിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. അവര്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു. ക്ലാസില്‍ കാണുന്ന ചിലതെല്ലാം അവരുണ്ടാക്കിയതാണത്രേ! വരച്ച പടങ്ങളൊക്കെ കാണിച്ചുതന്നു. അവരുടെ ഒരു അഭിമാനം കാണണം.
എന്താ ഇപ്പോ പഠിച്ചുകൊണ്ടിരിക്കുന്നത്?
അവര്‍ പാഠം കാണിച്ചു തന്നു
വായിച്ചു കേള്‍പ്പിക്കാമോ?
പിന്നെന്താ
നല്ല ഒഴുക്കോടെ വായനയും ആരംഭിച്ചു.
ഒന്നാം ക്ലാസിലെ ഒന്നാം ടേം പൂര്‍ത്തിയായിട്ടില്ല. അപ്പോഴേക്കും കുട്ടികള്‍ വലിയ ഖണ്ഡികകള്‍ വായിക്കാന്‍ കഴിവു നേടിയിരിക്കുന്നു. മറ്റുളളവര്‍ക്കും വായിച്ചു കേള്‍പ്പിക്കണം. അവര്‍ പുരുഷോത്തമന്‍മാഷിനെയും അശോകന്‍മാഷിനെയും വായിച്ചു കേള്‍പ്പിച്ചു.
ജനകീയവിദ്യാലയം
ഞാന്‍ ഓഫീസില്‍ കയറിയപ്പോഴേക്കും   പ്രഥമാധ്യാപിക ഗിരിജടീച്ചര്‍ ഒത്തിരി ഫയലുകള്‍ എനിക്ക് കാണാന്‍തന്നു.
പി ടി എ അവാര്‍ഡ് കഴിഞ്ഞ ഏഴുവര്‍ഷമായി തുടര്‍ച്ചയായി വാങ്ങുന്ന വിദ്യാലയമാണ്. കുട്ടികളെ കേന്ദ്രീകരിച്ചുളള പഠനരീതിയാണ് വിജയത്തിനു പിന്നിലെന്ന് ഗിരിജടീച്ചര്‍ പറഞ്ഞു
"അഞ്ച് ഫീഡിംഗ് ഏരിയായില്‍ മാതൃകൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. അഞ്ചുമണിക്ക് ശേഷമാണ് ഒത്തുചേരുക. സകുടുംബം വരും. ചില പരിശീലനവും നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം അവിടെ നടത്തും. അഞ്ചു വര്‍ഷമായി ഇത് നടക്കുന്നു.
ഒരു പൂര്‍വവിദ്യാര്‍ഥി ഒന്നര ലക്ഷം രൂപയ്ക് ലൈബ്രറി സജ്ജമാക്കിത്തന്നു
ഞങ്ങള്‍ ഇലയറിവ് എന്ന പരിപാടി നടത്തി. എല്ലാത്തരം ഇലകളുടെയും പ്രദര്‍ശനം, ഇലക്കറികള്‍, ചിത്രപ്രദര്‍ശനം, ഇലകൊണ്ടുളള ഗുണങ്ങള്‍, ഇലയുടെ ശാസ്ത്രം, ഇലയും സംസ്കാരവും എന്നിങ്ങനെ വൈവിധ്യമുളള പഠനാനുഭവമായിരുന്നു അത്
ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തിന് അഞ്ചുവയസ് 
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചായിരുന്നു സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. കഴി‍ഞ്ഞ അഞ്ചു വര്‍ഷമായി ഈ രീതി പിന്തുടരുന്നു."

കുട്ടികള്‍ക്കായി രചനാക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്
എല്ലാം വിപുലമായ ജനപങ്കാളിത്തത്തോടെ മാത്രമേ നടത്തൂ
ശതാബ്ദി ആഘോഷത്തിന്റെ നോട്ടീസ് എനിക്ക് നല‍്‍കി. അതാകട്ടെ പ്രാദേശകസമൂഹത്തിലാകെ വിദ്യാഭ്യാസ പ്രവര്‍ത്തനം വ്യാപിപ്പിച്ചുളള അതിവിപുലമായ പ്രവര്‍ത്തനസംസ്കാരത്തിന്റെ കണ്ണാടിയായിരുന്നു

 ഒന്നാന്തരം പ്രഥമാധ്യാപിക
ഗിരിജടീച്ചര്‍ ഒന്നാം ക്ലാസിലെ അധ്യാപികയാണ്. സാധാരണ പ്രഥമാധ്യാപകര്‍ രണ്ടാം ക്ലാസാണെടുക്കുക.
 എങ്ങനെയോ വന്നുപെട്ട ആചാരമാണത്.  
അടിസ്ഥാനമുറയ്കേണ്ട ക്ലാസില്‍ കൂടുതല്‍ അനുഭവപരിചയമുളളവര്‍ ചുമതല ഏല്‍ക്കുന്നതിന് അത്തരത്തില്‍ ഗുണമുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം പല പ്രഥമാധ്യാപകര്‍ക്കും ക്ലാസ് വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. 
അപ്പോഴാണ് ഗിരിജടീച്ചര്‍ ഒന്നാം ക്ലാസിന്റെ ചാര്‍ജ് ഏറ്റെടുത്തിരിക്കുന്നത്.
ടീച്ചര്‍ പറഞ്ഞു. മാഷെ എന്റെ ക്ലാസ് വിട്ട് വേറൊരു പണിക്ക് ഞാന്‍ പോകില്ല.  
കുട്ടികളെ കാര്യായിട്ട് നോക്കീല്ലെങ്കില്‍ ശരിയാകില്ല.
ഞാന്‍ ടീച്ചറുടെ ക്ലാസില്‍ ചെന്നു
അവിടെ ധാരാളം ചാര്‍ട്ടുകള്‍
എല്ലാം അധ്യാപിക തയ്യാറാക്കിയ പ്രാദേശികപാഠങ്ങള്‍. 
അവധിക്കാല പരിശീലനത്തില്‍ ചര്‍ച്ച ചെയ്തത്.
കുഞ്ഞുകുഞ്ഞു വായനാസാമഗ്രികള്‍
ചെറിയ വാക്യങ്ങള്‍
കൗതുകമുളള ചിത്രങ്ങള്‍
വടിവില്‍ എഴുതിയിരിക്കുന്നു
 പച്ചത്തുളളാനു നേരെ പറന്നുവരുന്ന കിളിയോട് ഞാന്‍ ഒരിലകൂടി തിന്നോട്ടെ എന്നു പറയുന്ന നിഷ്കളങ്കത നോക്കുക
എത്ര മനോഹരമായ പാഠങ്ങള്‍
മറ്റു പല വിദ്യാലയങ്ങളിലും കാണാത്തത്.
വിദ്യാലയത്തിന്റെ മുറ്റത്ത് കുട്ടികളുടെ പാര്‍ക്ക്
ജനാലയ്കരുകില്‍ ഒരു വലിയദിനോസര്‍
റോഡിനേട് ചേര്‍ന്ന് നിരനിരയായി വര്‍ണക്കൊടികള്‍
   
 
 
 




Thursday, September 14, 2017

രണ്ടാം ക്ലാസിലെ എഴുത്തനുഭവവും പാരിപ്പള്ളി സ്കൂളിലെ പൂമ്പാറ്റകളും

"ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സ്ക്കൂൾ ഒരു തീരുമാനമെടുത്തു. കുട്ടികൾ

പൂമ്പാറ്റകളോട് ചങ്ങാത്തം കൂടട്ടെ..അതിനായി അവർക്ക് ആദ്യം വർണ്ണക്കടലാസ്സുകൾ നൽകി. അതുകൊണ്ട് അവർ പൂമ്പാറ്റകളെ ഉണ്ടാക്കി. ശ്രദ്ധേയമായ ഒരു ഷോർട് ഫിലിമും കാണിച്ചു.ദേശീയ പുരസ്ക്കാരം നേടിയ ശ്രീ.കെ.വി.എസ് കർത്തയുടെ "പൂന്തേനുണ്ണാൻ വായോ" ആയിരുന്നു അത്.
കൂട്ടുകാർ മാത്രമല്ല രക്ഷിതാക്കളും കാഴ്ചക്കാരായപ്പോൾ അതിന് വലിയ ഇംപാക്ട് വന്നു. ഒടുവിൽ കുട്ടികൾക്ക്  നിരീക്ഷണകുറിപ്പ് രേഖപ്പെടുത്താനായി "എന്റെ പൂമ്പാറ്റ പുസ്തകം" കൂടി നൽകിയപ്പോൾ ഒരു വലിയ പ്രവർത്തനത്തിന് തുടക്കമാവുകയായിരുന്നു.
കൂട്ടുകാർ രക്ഷിതാക്കളുടെ സഹായത്തോടെ ശലഭത്തെയും പൂവിനെയും ചെടിയെയും പരിസരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയുംഎഴുതുകയും ചെയ്യാന്‍ തുടങ്ങി.
അങ്ങനെയാണ് ഞങ്ങളുടെ കുട്ടികൾ പൂമ്പാറ്റകളുടെ പുറകെ കൂടാൻ തുടങ്ങിയത്. ഇത് ഓണം വരെയുള്ള ഒന്നാം ഘട്ട നിരീക്ഷണ പ്രവര്‍ത്തന പദ്ധതിയാണ്'". (പാരിപ്പള്ളി എല്‍ പി എസിലെ സൈജടീച്ചറുടെ കുറിപ്പാണിത്)
 കുട്ടികള്‍ എഴുതിയ ചില നിരീക്ഷണക്കുറിപ്പുകള്‍ പങ്കുവക്കുകയാണിവിടെ
 

പൂമ്പാറ്റ പാർക്കുണ്ടാക്കുക എന്ന  ലക്ഷ്യത്തിന് ഈ പ്രവര്‍ത്തനതാല്പര്യം ആക്കം കൂടും എന്ന കാര്യത്തിൽ ഒട്ടും സംശയമേയില്ല.
എന്താണ് ഇവിടെ സംഭവിച്ചത്?
  • ജൈവവൈവിധ്യഉദ്യാനനിര്‍മിതി വരെ കാത്തിരിക്കാതെ കുട്ടികളെ ജൈവവൈവിധ്യപഠനത്തിലേക്ക് നയിച്ചു
  • കുട്ടികളുടെ അന്വേഷണാത്മക പഠനത്തില്‍ രക്ഷിതാക്കളെയും പങ്കാളികളാക്കി. ചില കാര്യങ്ങള്‍ രക്ഷിതാക്കള്‍ പറഞ്ഞുകൊടുത്തു. അവരും പഠിതാക്കളായി
  • ആധികാരിക രചനാസന്ദര്‍ഭങ്ങള്‍ ലഭ്യമായി
  • കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ , ആശയങ്ങള്‍ എന്നിവ  ലഘുവാക്യങ്ങളില്‍ എഴുതാന്‍ തുടങ്ങി
  • രചനാപരമായ വളര്‍ച്ച തനിയെ സംഭവിക്കുന്ന തരത്തിലേക്ക് സൂക്ഷ്മനിരീക്ഷത്തെ വളര്‍ത്തി
  • ചിത്രീകരണവും കൂടിയായപ്പോള്‍ കുട്ടികള്‍ കൂടുതല്‍ രചനാപരമായ കരുത്തിലേക്ക് അറിയാതെ എത്തുകയായിരുന്നു
  • രചനകളുടെപങ്കിടല്‍ തിരിച്ചറിവുകള്‍ നല്‍കി
  • കാമ്പസിനെ മാത്രമല്ല നാടിനെ പഠനവിഭവമാക്കുന്നതിനുളള ഒരു രീതിയാണ് വികസിപ്പിച്ചെടുത്തത്.
കളിവിവരണം
അനുഭവങ്ങളെ കുറിപ്പുകളാക്കുക എന്നത് പൂമ്പാറ്റ നിരീക്ഷണത്തില്‍ മാത്രം ഒതുങ്ങിയില്ല. അവര്‍ കളികളിലേര്‍പ്പെടുകയും അതിനെക്കുറിച്ച് ചിത്രീകരണസഹിതമുളള കുറിപ്പുകള്‍ എഴുതുകയും ചെയ്തു .  ഈ ചിത്രങ്ങള്‍ നോക്കൂ. എത്ര ഗംഭീരം. മാണിക്യചെമ്പഴുക്കയുടെ ചിത്രീകരണം അതിശയിപ്പിച്ചു. രണ്ടാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രരചയിതാക്കളാകുന്നതിങ്ങനെയാണ്,
 

കുട്ടികള്‍  അധ്യാപികയ്ക്  കത്ത് എഴുതുന്നു. ചിത്രമതിലിനെ കുറിച്ചെഴുതുന്നു.അവരുടെ നാടിിനെ കുറിച്ചെഴുതുന്നു.യുറീക്കയിലേക്കെഴുതുന്നു. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും കുട്ടികള്‍ യുറീക്കയിലേക്കയച്ച കത്തുകള്‍ വായിക്കാം.

 

യുറീക്ക മാസികകേരളത്തിലെ എല്‍.പി കുട്ടികള്‍ക്കായി നടത്തിയ വായന  മല്‍സരത്തില്‍ വജയി ആയത്  രണ്ടാം ക്ളാസ്സിലെ മുഹമ്മദ് റോഷനാണ്. 2000 രുപയുടെ പുസ്തകങ്ങളാണവനെ തേടിയെത്തുന്നത്
പാരിപ്പള്ളി സ്കൂളിനും സൈജടീച്ചര്‍ക്കും രണ്ടാം ക്ലാസിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ 


Monday, September 11, 2017

ഓണപ്പരീക്ഷാനന്തര അക്കാദമിക വിശകലനം - രണ്ട് മാതൃകകള്‍


കേരളത്തിലെ പൊതുവിദ്യാലങ്ങളിലെ എല്ലാ അധ്യാപകരും ഇങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇങ്ങനെയുളള നിരവധി അധ്യാപകരാല്‍ സമ്പന്നമാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല. പ്രത്യേകിച്ചും എല്‍ പി ,യു പി വിഭാഗങ്ങളിലെ അധ്യാപകര്‍
വിദ്യാലയത്തിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ടേം മൂല്യനിര്‍ണയത്തെ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്ന ആലോചനയ്ക് പ്രസക്തിയുണ്ട്. ഓരോ പരീക്ഷയും അധ്യാപകര്‍ക്ക് നല്‍കുന്ന തിരിച്ചറിവുകള്‍ നിര്‍ണായകമാണ്. കുട്ടി എവിടെ നില്‍ക്കുന്നു എന്നറിയുന്നതോടൊപ്പം സ്വന്തം ക്ലാസ്, പഠനപ്രക്രിയ ഏതു നിലവാരത്തിലാണെന്നു ബോധ്യപ്പെടുന്നതിനും തുടര്‍പ്രക്രിയ എന്തെന്നു നിശ്ചയിക്കുന്നതിനുമുളള അവസരമാണ് ടേം മൂല്യനിര്‍ണയം
  • ടേം മൂല്യനിര്‍ണയ വിശകലനം എത്രയും സൂക്ഷ്മമാകുന്നുവോ അത്രയും മെച്ചപ്പെട്ട ഇടപെടലുകള്‍ തുടര്‍ന്ന് ആ ക്ലാസില്‍ നടക്കും
  • ആര്‍ക്കാണ് സൂക്ഷ്മമായി വിശകലനം ചെയ്യണമെന്നു തോന്നുക
  • തീര്‍ച്ചയായും അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച അധ്യാപകരാണ് അതിനു മുന്‍കൈ എടുക്കുക
കരിച്ചേരി സ്കൂളിലെ ജനാര്‍ദനന്‍ പുല്ലൂര്‍ പൊതുവിദ്യാഭ്യാസമേഖലയിലെ അക്കാദമിക പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്
അദ്ദഹം മലയാളം , ശാസ്ത്രം എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ച ശേഷം തയ്യാറാക്കിയ വിശകലനച്ചാര്‍ട്ടുകളും കണ്ടെത്തലുകളുമാണ് ചുവടെ നല്‍കുന്നത്
 

 ഭാഷയിലെ ഓരോ ചോദ്യത്തിന്റെയും വിലയിരുത്തല്‍ സൂചകങ്ങള്‍ ഇപ്രകാരം എഴുതിയ ശേഷം ഓരോ കുട്ടിയും എവിടെ നില്‍ക്കുന്നുവെന്നു കണ്ടെത്തി. ( കുട്ടികളുടെ വിവരം ഇവിടെ ഞാന്‍ നല്‍കുന്നില്ല ) അവയെ താഴെക്കാണുന്ന രീതിയില്‍ ക്രോഡീകരിച്ചു. ഓരോ സൂചകത്തിലെയും ശതമാനം കണ്ടെത്തുന്നതിലൂടെ ഏതു സൂചകത്തിലാണ് മികവ് അല്ലെങ്കില്‍ തുടര്‍ പിന്തുണ ആവശ്യമെന്ന് കൃത്യമായി കണ്ടെത്താനാകും.

ഇവയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.
 മാഷിന്റെ കണ്ടെത്തലില്‍ പ്രധാനമായത് ആഴത്തിലുളള വായനയ്കു വിശകലനത്തിനും കൂടുതല്‍ അവസരം വേണമെന്നുളളതാണ്. പാഠപുസ്തകം മാത്രം ഉപയോഗപ്പെടുത്തുന്ന ക്ലാസുകളില്‍ ഇതിനു പരിമിതി വരും. അതിനാല്‍ ഈ മേഖലയില്‍ കൂട്ടായ ഇടപെടല്‍ ആവശ്യമാണെന്നു തോന്നുന്നു.
 ശാസ്ത്രം
ശാസ്ത്രത്തിനു മലയാളത്തില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് മാഷ് അവലംബിച്ചത് . ഓരോ പഠനനേട്ടത്തെയും പരിഗണിച്ചാണ് വിശകലനം.

കണ്ടെത്തലുകള്‍ ചുവടെ നല്‍കുന്നു.
 ചോദ്യം വിശകലനം ചെയ്യുന്നതിലെ പരിമിതികള്‍, ചോദ്യഭാഷയുടെ പ്രശ്നം വേണ്ടത്ര ആശയരൂപീകരണം നടക്കാത്ത മേഖലകള്‍ എന്നിവ മാഷ് കണ്ടെത്തിയിട്ടുണ്ട്. ഇത് നല്‍കുന്ന തിരിച്ചറിവ് പ്രധാനമാണ്. നാം വിചാരിക്കുന്നതുപോലെ കുട്ടികള്‍ ചിന്തിക്കണമെന്നില്ല. പുതിയസന്ദര്‍ഭത്തില്‍ അറിവ് പ്രയോഗിക്കേണ്ടി വരുമ്പോഴാണ് അറിവിന്റെ ആഴം എത്രയെന്നു ബോധ്യപ്പെടുക. അത്തരം സന്ദര്‍ഭങ്ങള്‍ ക്ലാസിലുണ്ടാകേണ്ടിയിരിക്കുന്നു
ഇനി മായിപ്പാടിഡയറ്റ് ലാബ് സ്കൂളിലെ ശ്രീകുമാര്‍ എങ്ങനെയാണ് ഒന്നാം പാദ വാര്‍ഷിക മൂല്യനിര്‍ണയഫല വിശകലനം നടത്തിയതെന്നു നോക്കാം.
ശ്റീകുമാര്‍ ഓരോ കുട്ടിയ്കും രണ്ടു പേജ് വീതം നീക്കിവെച്ചു. ഓരോ പഠനനേട്ടത്തിലും കുട്ടി എത്തിച്ചേരേണ്ടനിലവാരം കുട്ടി എത്തിച്ചേര്‍ന്ന നിലവാരം എന്നിങ്ങനെ വ്യക്തമാക്കി. കുട്ടിക്ക് വേണ്ട തുടര്‍ പിന്തുണയെന്തെന്നും.. ഐ ടി അധിഷ്ഠിതമായി അധ്യാപനം നടത്തുന്നവര്‍ക്ക് ഇത്തരം രീതികള്‍ വേഗം വഴങ്ങും 
പഠനനേട്ടവും കുട്ടി ചെയ്യേണ്ടതും പൊതുവായതാണ്. അത് കോപ്പി ചെയ്തിട്ടാല്‍ മതിയാകും. മൂന്നാം കോളത്തില്‍ എന്താണോ ബാധകമായത് അത് മാത്രം നിലനിറുത്തിയാല്‍ മതി. ക്ലാസ് പി ടി എ കൂടുമ്പോള്‍ കൃത്യമായ രീതിയില്‍ ഓരോ കുട്ടിയെക്കുറിച്ചും രക്ഷിതാവിന് ഫീഡ് ബാക്ക് നല്കാന്‍ പര്യാപ്തമായ രീതിയാണിത്.
ക്രോഡീകരണം ഇങ്ങനെ

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് ആലങ്കാരികമായ മുദ്രാവാക്യമല്ല
ഇത്തരം വിശകലനത്തിലൂടെ ഓരോ കുട്ടിക്കും ലഭ്യമാകേണ്ട ശേഷികള്‍ ഉറപ്പാക്കി മുന്നേറുന്ന പ്രക്രിയയാണത്
ടേം മൂല്യനിര്‍ണയം കേവലം ഒരു ചടങ്ങല്ല
അധ്യാകരുടെ പ്രോഫഷണലിസം വികസിപ്പിക്കാനുളള അവസരം
എങ്ങനെയാണ് നിങ്ങള്‍ ഈ ടേം വിലയിരുത്തലിനെ സമീപിച്ചത്?
അനുഭവങ്ങള്‍ പങ്കിടൂ



Wednesday, September 6, 2017

ഷൈജു എന്ന പോലീസുകാരനും ലോറും പൊതുവിദ്യാഭ്യാസ സംരക്ഷണവും


ഷൈജു പോലീസ് ഓഫീസറാണ്
എന്നതിലുപരി ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്
ഞാന്‍ കണ്ണപുരം സ്കൂളില്‍ വെച്ചാണ് ഷൈജുവിനെ പരിചയപ്പെടുന്നത്
ഏറെ ആഹ്ലാദകരമായിരുന്നു ആ അനുഭവം
പൊതുവിദ്യാലയങ്ങളെ ഉയരത്തിലെത്തിക്കാന്‍ സമൂഹക്കൂട്ടായ്മയ്കെന്തെല്ലാം ചെയ്യാനാകും? മികവുറ്റ വിദ്യാഭ്യാസത്തിന്റേ പാതകള്‍ നിരവധിയാണ്. അവ കണ്ടെത്തണം. ഉള്‍ക്കാഴ്ചയുളളവര്‍ക്ക് അത് എളുപ്പം സാധ്യമാണ്.
ഷൈജു എന്നോട് അവര്‍ നടപ്പിലാക്കുന്ന ഓരോ പ്രോജക്ടിനെക്കുറിച്ചും വിശദീകരിച്ചു

പേരന്റ് സ്കൂള്‍

രക്ഷിതാക്കളുടെ പാഠശാല എന്താണെന്നോ? ഇതാ ഈ അറിയിപ്പുകള്‍ വായിച്ചാല്‍ വക്തമാകും.

"പാരൻ്റ്സ് സ്കൂൾ പഠിതാവാകാൻ ആഗ്രവിക്കുന്നവർ ജൂലൈ16 ന് മുമ്പായി ഈ മാതൃകയിൽ ഒരു അപേക്ഷ എഴുതിയോ പ്രിൻ്റെടുത്തോ പൂരിപ്പിച്ച് വ്യക്തമായി വായിക്കാനാകുന്ന വിധം സ്കാൻചെയ്തോ ഫോട്ടോയെടുത്തോ ഇതിൽ കാണുന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക"

"പ്രിയപ്പെട്ടവരേ...
അനൗപചാരിക ബദൽ വിദ്യാഭ്യാസ കൂട്ടായ്മയായ ലോർ "പാരൻ്റ്സ് സ്കൂൾ" എന്ന പേരിൽ രക്ഷിതാക്കൾക്കായി ഒരു 6 മാസക്കാല കോഴ്സ് സംഘടിപ്പിക്കുന്നു.കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിക്കൊണ്ട് ശരിയും ശാസ്ത്രീയവുമായ രീതിയിൽ എങ്ങനെ വളർത്തണമെന്നുള്ള അറിവുണ്ടാക്കിയെടുക്കാൻ സഹായിക്കുന്നു.
വാട്സാപ്പ് എന്ന നവമാധ്യമം വഴിയാണ് ഇതിൻ്റെ പ്രവർത്തനങ്ങളെന്നതിനാൽ കോഴ്സ് ചെയ്യുന്നവർക്ക് നേരിട്ട് വരാതെ എവിടെ നിന്നുകൊണ്ടും ഇത് പൂർത്തിയാക്കാവുന്നതാണ്.
സ്കൂളിന് പ്രധാനമായും പ്രൈമറി, പ്രീപ്രൈമറി, ബിഹേവിയർ ഡവലപ്പ്മെൻ്റ് എന്നീ മൂന്ന് ഡിപ്പാർട്ട് മെൻ്റുകളും അതിൻ്റെ ചുമതലക്കാരും ഉണ്ടാകും. പിന്നെ രണ്ട് മെൻ്റർ മാരും ഒരു കോ- ഓഡിനേറ്ററും അടങ്ങുതാണ് പേരന്റ് സ്കൂളിൻ്റെ സംഘാടന രൂപം.
അദ്ധ്യാപകരോ, ക്ലാസ് മുറിയോ, ഫീസോ,പ്രത്യേകം പരിശീലകരോ ഇല്ലാതെ തന്നെ പഠിതാക്കളെ അഞ്ച് ഘട്ടങ്ങളായുള്ള നിശ്ചിത പ്രോസസിലൂടെ കടത്തിവിട്ട് വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപരവും ആധുനികവുമായ എല്ലാ ആശയങ്ങളും പരിചയപ്പെടുത്തുകയും നിരവധി ആക്റ്റിവിറ്റികളും ടൂൾസ്&ടെക്നിക്സുകളും പരിചയപ്പെടുത്തി കോഴ്സിനൊടുവിൽ ടീച്ചർകണ്ടൻ്റോടെയുള്ള പാരൻ്റിങ്ങ് ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പാരൻ്റ്സ് സ്കൂളിൻ്റെ
ആദ്യ ബാച്ചുകളിലെ പഠിതാക്കൾ മാധ്യമ ശ്രദ്ധ നേടിക്കൊണ്ട് സ്വന്തം കുട്ടിക്ക് സ്വന്തം സിലബസ് തയ്യാറാക്കികൊണ്ടാണ് കോഴ്സ് പൂർത്തിയാക്കിയത്.
ഇത് അടുത്ത ബാച്ചുകളിലേക്കുള്ള ക്ഷണ പത്രമാണ്. മക്കളെ സ്നേഹിക്കുന്ന അവർക്കുവേണ്ടി ക്രിയാത്മകമായി ഇടപെടാൻ സന്നദ്ധതയുള്ള , ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറുള്ള പ്രൈമറി/പ്രീ പ്രൈമറി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ഒരു സാധാരണ രക്ഷിതാവാണ് നിങ്ങളെങ്കിൽ
സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു...അടുത്ത ബദൽ സ്കൂളിലെ പഠിതാവാകാൻ.
കൺവീനർ
ലോർ പാരൻ്റ്സ് സ്കൂൾ"
പേരന്റ് സ്കൂളിന്റെ ആദ്യ ബാച്ചിലെ പഠിതാക്കള്‍ വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കി. അതിന്റെ പോര്‍ട്ട് ഫോളിയോ ആണ് സ്വന്തം കുട്ടിക്ക് സ്വന്തം സിലബസ് . ഇതിന്റെ പിന്നിലെ അധ്വാനം ചെറുതല്ല. രക്ഷിതാക്കള്‍ക്കുളള ഓണ്‍ലൈന്‍ കോഴ്സ് കേരളത്തിലെ ഒരു ഗ്രാമത്തില്‍ പ്രാവര്‍ത്തികമാക്കി എന്നത് അത്ഭുതകരം തന്നെ.
കുട്ടി + പാഠപുസ്തകം+ അദ്ധ്യാപകൻ
എന്ന പതിവ് ഫോർമുലയിൽ നിന്ന്
കുട്ടി + പാഠപുസ്തകം & ജീവിതാനുഭവങ്ങൾ + അദ്ധ്യാപകൻ & രക്ഷിതാവ്
എന്ന പുതിയ രീതിയിലേക്ക് മാറി വരേണ്ടതിൻ്റെ പ്രസക്തികൂടിയാണ് ഈ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നത്.
കുട്ടിയും അദ്ധ്യാപകനും രക്ഷിതാവും ചേർന്നൊരു മികച്ച ടീമിനു മാത്രമേ മികച്ച വിദ്യാലയങ്ങളുണ്ടാക്കി തീർക്കാനാകൂ എന്ന സത്യത്തിന് ഇത് കൂടി ഒരു തെളിവാകട്ടേ.

 ഗണിതകേളി


ഗണിതം ജീവിതത്തിൽ നിന്നും ആർജ്ജിക്കണം.എന്നാൽ അതിലൊരു ഘട്ടം കഴിഞ്ഞാൽ ജീവിതവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കണം.ശേഷം അത് അമൂർത്തമാകണം.അമൂർത്തമായാൽ മാത്രമേ അതിനെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുപോകാനാകൂ.
ഈ നോളജ് കൺസ്ട്രക്ഷനാണ് കൺസ്ട്രക്റ്റീവിസത്തിൻ്റെ എസൻസ്.
ഷൈജുവും കൂട്ടരും ഡല്‍ഹി സന്ദര്‍ശിച്ച് ജോഡോഗ്യാന്‍ പരിപാടി മനസിലാക്കി അവരെ കേരളത്തിലേക്ക് ക്ഷണിച്ചു

"ലോര്‍ ചെയതു വരുന്ന റിയൽ ലൈഫ് മാത്ത് മറ്റിക്സിൽ സ്വീകരിച്ചിരുന്ന കാഴ്ചപ്പാടിന് പൂർണമായും സിദ്ധാന്തത്തിന്റെയും നിരന്തര നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റയും ബലത്തിലും അതിന്റെ ക്ലാസ്സ് റൂം സാധ്യതയും പ്രയോഗവും അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു വിദ്യാഭ്യാസ ഗവേഷകൻ കൂടിയായ ഷാജി സാർ അവതരിപ്പിച്ചപ്പോൾ, അത്തരം ഒരു തലത്തിലേക്കു കൂടി ലോർ ഗൗരവത്തോടെ ഇറങ്ങി നമ്മുടെ റിയൽ ലൈഫ്മാത്ത് മറ്റിക്സ് ശക്തിപ്പെടുത്തണം എന്ന് തോന്നുന്നു"
 ജോഡോഗ്യാൻ്റെ കളിരീതിയും ലോർ കഴിഞ്ഞ അഞ്ചുവർഷക്കാലമായി ജീവിതാനുഭവങ്ങളെ ബന്ധപ്പെടുത്തി നടത്തി വരുന്ന റിയൽ ലൈഫ് മാത്തമാറ്റിക്സും ചേർത്ത് പ്രീപ്രൈമറിമുതൽ അപ്പർ പ്രൈമറിവരെ ഗണിതപഠനം ലളിതവും ശാസ്ത്രീയവുമായ രീതിയിൽ പഠിച്ചെടുക്കാൻ പദ്ധതി തയ്യാറാക്കുന്നതിനായി ഈ മാസാദ്യം ഒരു ശില്പശാല സംഘടിപ്പിച്ചു. കണ്ണപുരം സ്കൂളില്‍ ജോഡോഗ്യാന്‍ രീതി പ്രയോജനപ്പെടുത്തിയാണ് പഠനം
നാട്ടു മാഞ്ചോട്ടില്‍ ( പ്രോജക്ട് ബേസ്ഡ് ലേണിംഗ്)
ഷൈജു പറഞ്ഞു "ഒന്നാം ഘട്ടത്തിൽ രണ്ടായിരത്തോളം മാവിൻ തൈകളാണ് ശേഖരിച്ചത്.അടുത്ത ഘട്ടത്തോടെ അത് അയ്യായിരത്തിലേക്ക് എത്തിക്കാനാണ് പ്ലാൻ .എല്ലാം കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണ്.കൊണ്ടുവന്നതിനും വിതരണം ചെയ്യുന്നതിനും നട്ടു
സംരക്ഷിക്കുന്നതിനുമെല്ലാം കുട്ടികൾ കൃത്യമായ കണക്ക് സൂക്ഷിക്കും.കാരണം ആ കണക്കും പാഠഭാഗത്തിലെ കണക്കും അവർക്ക് വേറെയല്ല.കണക്ക് മാത്രമല്ല,
ശാസ്ത്രവും ഭാഷാപഠനവുമെല്ലാം ഈ രീതിയിൽ പഠിച്ചെടുക്കും.പ്രൊജക്റ്റ് ബേസ്ഡ് ലേണിങ്ങ് എന്ന മെത്തഡോളജി ഇവിടെ പ്രാവർത്തികമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതോടൊപ്പം നാട്ടുമാവ് സംരക്ഷണമെന്ന വലിയ ദൗത്യവും നടപ്പിലാകും.ലോർ ഈ വർഷം ഏറ്റെടുക്കുന്ന പത്ത് വിദ്യാലയ പ്രൊജക്റ്റിൽ ഒന്നാണിത്."
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി.
കഴിഞ്ഞ വർഷം കുട്ടികൾ ചേർന്ന് പുതുജീവൻ നൽകിയ വെല്ലത്താൻ മാവ് നട്ടുകൊണ്ട്...
നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും,പിഴവുകൾ ചൂണ്ടിക്കാട്ടിയും നിങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ .....
കണ്ണപുരം ഒരു മാവ് ഗ്രാമമായി ,മാവുകളുടെ ഈറ്റില്ലമായി അറിയപ്പെടുന്നൊരു നാൾ സ്വപ്നം കണ്ടുകൊണ്ട്  "നാട്ടുമാഞ്ചോട്ടിൽ"

100 ലേറെ വൈവിദ്ധ്യമാർന്ന മാവിനങ്ങളുള്ള കണ്ണപുരത്ത് മാങ്ങാമീറ്റിന് വരുന്നവരെ വരവേൽക്കാൻ ഒറ്റ ദിവസത്തെ കറക്കത്തിൽ 18 ഇനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം മാങ്ങകൾ ശേഖരിച്ചു. ഈ പ്രവര്‍ത്തനം നടക്കുമ്പോള്‍ കണ്ണപുരത്ത് കാറ്റടിച്ച് മഴ തിമിർത്ത് പെയ്തത് ഒരുപക്ഷേ ഞങ്ങളെ സഹായിക്കാനായിരിക്കാം എന്നാണ് ലോറിന്റെ പ്രവര്‍ത്തകര്‍ കരുതുന്നത്

 പഠനവീട്

ആദ്യത്തെ പഠന വീടൊരുങ്ങി.
കല്ല്യാശ്ശേരി കണ്ണപുരം LP സ്കൂളിൻ്റെ ഡിജിറ്റലൈസോഷനോടുകൂടിയ പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അടുത്ത വർഷത്തേക്കുള്ള പ്രൊജക്റ്റ് "പഠന വീട് " ആരംഭിച്ചു.
പാരൻ്റ്സ് സ്കൂൾ, ഗണിത കേളി,നാട്ടുമാഞ്ചോട്ടിൽ,പപ്പറ്റ് ലൈബ്രറി എന്നിവയാണ് ഈ പദ്ധതിയിലുള്ളത്.
പഠന വീട് ഒരുക്കാൻ താൽപര്യമുള്ളവർക്കെല്ലാം ഈ സ്കൂളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കാം.
എല്ലാ സങ്കേതിക സഹായവും ലോർ നൽകും.

 

പഠനവീട്ടില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുക എന്നതിന്റെ വിശദാംശങ്ങള്‍ ഉണ്ട്. വിദ്യാലയപ്രവര്‍ത്തനസമയത്തു തന്നെ ലോറിന്റെ പ്രവര്‍ത്തകര്‍ക്ക് ഒത്തു ചേരാനും പ്രവര്‍ത്തനാസൂത്രണം നടത്താനും കഴിയും.
 
 പപ്പറ്റ് ലൈബ്രറി
എല്ലാ ക്ലാസുകളി‍ലെയും പാഠഭാഗങ്ങള്‍ പാവനാടകമുപയോഗിച്ച് പഠിപ്പിക്കുന്നതിനുളള സൗകര്യം. എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. സ്ക്രിപ്റ്റ്, അനുയോജ്യ പാവകള്‍. എടുത്തങ്ങ് പ്രയോഗിച്ചാല്‍ മതി.
 വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ ആയിരത്തോളം പുസ്തകങ്ങള്‍ ലോര്‍ പി ഡി എഫ് രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു മാസം ഒരു പുസ്തകം വീതം പത്ത്, ഇരുപത്, മുപ്പത് തീയതികളില്‍ ചര്‍ച്ച നടത്തും
ചിലകുട്ടികള്‍ മാത്രം മിടുക്കരാകുന്നതിനു പകരം എല്ലാ കുട്ടികളേയും മിടുക്കരാക്കുന്നതിനുളള പദ്ധതിയാണ് ലോര്‍ ആസൂത്രണം ചെയ്യുന്നത്.
9496787872
ലോറിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.


ഡോ പി വി പുരുഷോത്തമനും ഷൈജുവിനും ഒപ്പം പഠനവീട്ടില്‍

പൊതുവിദ്യാഭ്യാസത്തെ വിമര്‍ശനാത്മകമായി സമീപിക്കണം. 
അത് കൂടുതല്‍ സര്‍ഗാത്മകമായി ഇടപെട്ടാകണം
പുതിയ വഴികള്‍ തെളിയിക്കണം
കൂടുതല്‍ പൂര്‍ണതയിലേക്ക്
ഏതു പ്രദേശത്തും കാണും ഷൈജുവിനെപ്പോലുളളവര്‍
അവര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത കണ്ണപുരം വിദ്യാലയം അഭിനന്ദനം അര്‍ഹിക്കുന്നു.
...............................................................................
( മുന്‍ ലക്കങ്ങളില്‍ ചര്‍ച്ച ചെയ്തവയുടെ തുടര്‍ച്ച വരും ലക്കങ്ങളില്‍)

Monday, September 4, 2017

ദേശീയ പഠനറിപ്പോര്‍ട്ടുകള്‍ വിമര്‍ശകര്‍ക്ക് മറുപടിയാണ്


എന് സി ഇ ആര്‍ ടി നടത്തിയ മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുളള പഠനങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. തീര്‍ച്ചയായും പുതിയ രീതി പ്രകാരം പഠിച്ചവരാണ് ഇപ്പോള്‍ പത്തിലുമുളളത്. അതിനാല്‍ എല്ലാ ക്ലാസുകളിലെയും നിലവാരം പരിശോധിച്ച് നിഗമനങ്ങളിലെത്തുന്നതാണ് കൂടുതല്‍ തെളിച്ചം നല്‍കുക
പരിശോധിക്കുന്ന കാര്യങ്ങള്‍
  1. എല്ലാ ക്ലാസുകളിലെയും ഭാഷാ നിലവാരം പരിതാപകരമാണോ? ദേശീയ തലത്തില്‍ കേരളം പിന്തളളപ്പെട്ടുവോ? പുതിയ രീതി പ്രകാരം പഠിച്ചാല്‍ കുട്ടികള്‍ക്ക് ഭാഷാ ശേഷി ലഭിക്കില്ല എന്ന വാദത്തെ പഠനങ്ങള്‍ സാധൂകരിക്കുന്നുണ്ടോ?
  2. ഗണിത പഠനത്തില്‍ കേരളത്തിന്റെ അവസ്ഥ എന്താണ്? എല്ലാ ക്ലാസുകളിലും കേരളം പിന്നിലാണോ? കുട്ടികള്‍ ഗണിതശേഷി ഇല്ലാത്തവരാകും എന്ന വിമര്‍ശനത്തെ അംഗീകരിക്കുന്നതാണോ ദേശീയ പഠനഫലം?
  3. പ്രവര്‍ത്തനാധിഷ്ഠിത രീതിയിലാണ് ഇതര വിഷയങ്ങളും പഠിച്ചത്. അതിനാല്‍ ആ വിഷയങ്ങളിലും നിലവാരം പിന്നാക്കമാണോ? വിമര്‍ശനങ്ങള്‍ എത്ര മാത്രം ശരിയാണ്.
രാജന്‍ ചെറുക്കാട് അസറിന്റെ പൊളളത്തരം വ്യക്തമാക്കിയ ചൂണ്ടുവിരല്‍ ബ്ലോഗിലെ പോസ്റ്റിനെ ആധാരമാക്കിയുളള ചര്‍ച്ചയില്‍ പങ്കെടുത്ത് ഇപ്രകാരം എഴുതി.