ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പാഠ്യപദ്ധതി. Show all posts
Showing posts with label പാഠ്യപദ്ധതി. Show all posts

Friday, March 29, 2013

കുട്ടികളുടെ അറിവും പാഠവും


ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത നോക്കുക.
സാദിഖ്അലി എന്ന രണ്ടാം ക്ലാസുകാരനെ വിദ്യാലയം കൃഷിയറിവിന്റെ പേരില്‍ ആദരിക്കുകയാണ് .

പഠനം രണ്ടാംക്ലാസില്‍; കൃഷിയില്‍ "ബിരുദം"
ബഷീര്‍ അമ്പാട്ട്
കൊണ്ടോട്ടി: വിദ്യാലയം വിട്ടാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കാനോ വഴിയോരക്കാഴ്ച കാണാനോ സാദിഖ്അലിക്ക് നേരമില്ല. പച്ചക്കറിത്തോട്ടം നനയ്ക്കണം, തടമെടുക്കണം, വളംചേര്‍ക്കണം... ഇങ്ങനെ നാനാവിധം പണിത്തിരക്കുണ്ട് ഈ ഏഴുവയസുകാരന്. സ്വപ്രയത്നത്തിലൂടെ തന്റെ കൊച്ചുപുരയിടത്തില്‍നിന്ന് കൃഷിപാഠം പകര്‍ന്നുനല്‍കുകയാണ് രണ്ടാംക്ലാസുകാരനായ സാദിഖ് അലി. അധ്യാപകര്‍ കഴിഞ്ഞവര്‍ഷം കൊടുത്ത പയര്‍വിത്ത് കൊളത്തൂര്‍ മുല്ലപ്പള്ളി എഎല്‍പി സ്കൂളിലെ കരുമ്പുലാക്കല്‍ സാദിഖ്അലി വെറുതെ കളഞ്ഞില്ല. വീട്ടുപറമ്പില്‍ നട്ടു. കിട്ടാവുന്ന പച്ചക്കറി വിത്തുകളെല്ലാം ശേഖരിച്ച് കൃഷിയിറക്കി. പയര്‍, തക്കാളി, വെണ്ട, ചീര, പച്ചമുളക് തുടങ്ങിയവ സാദിഖിന്റെ അടുക്കളത്തോട്ടത്തില്‍ സമൃദ്ധമായി വളരുന്നു. ഒരുവര്‍ഷത്തോളമായി സാദിഖ് പച്ചക്കറികൃഷി തുടങ്ങിയിട്ട്. പഠനം കഴിഞ്ഞാലുള്ള സമയം പാഴാക്കാറില്ല. വീടിനോടുചേര്‍ന്ന കൊച്ചുതോട്ടത്തിലെ ചെടികളും വള്ളികളുമാണ് അവന്റെ അടുത്ത കൂട്ടുകാര്‍. കുത്തനെ കിടക്കുന്ന പറമ്പിന്റെ മുകള്‍ഭാഗത്താണ് കൃഷി. വെളുപ്പിനേ സാദിഖ് തോട്ടത്തിലിറങ്ങും. നനയും പന്തലൊരുക്കലും എല്ലാമായി ഒരുമണിക്കൂര്‍. വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. പറമ്പിന്റെ താഴെ ഭാഗത്തുള്ള കിണറിലെ വെള്ളം മോട്ടോര്‍ പമ്പുവഴി ടാങ്കില്‍ ശേഖരിച്ചാണ് നനയ്ക്കല്‍. ജ്യേഷ്ഠത്തി ഹന്ന ഫയിസാണ് മുഖ്യ സഹായി. ഉപ്പ കരുമ്പുലാക്കല്‍ ഫൈസല്‍, ഉമ്മ ഷഹര്‍ബാന്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കന്നിവിള സ്കൂളിലെ ഉച്ചഭക്ഷണത്തിന് സംഭാവനയായി നല്‍കിയും സാദിഖ് മാതൃക കാട്ടി. വില്‍പ്പനക്ക് പാകമായ പയര്‍ കഴിഞ്ഞദിവസം വിളവെടുത്തപ്പോഴും സഹപാഠികള്‍ക്ക് വീതിച്ചുനല്‍കാനായിരുന്നു സാദിഖിന് താല്‍പ്പര്യം. മണ്ണില്‍ പുതിയ പാഠം രചിക്കുന്ന സാദിഖിനെ അടുത്ത ശനിയാഴ്ച സ്കൂളിലൊരുക്കുന്ന പ്രത്യേക ചടങ്ങില്‍ അധ്യാപകരും സഹപാഠികളും അനുമോദിക്കും. ( 29-Mar-2013-ദേശാഭിമാനി)
ഇവിടെ സാദിഖ്അലിയില്‍ നിന്നും മറ്റു ക്ലാസിനെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. കുട്ടികളുടെ അനുഭവങ്ങളെ അവര്‍ക്കുളള പാഠങ്ങളാക്കി മാറ്റാന്‍ കഴിയും. ഞാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ചെന്നപ്പോള്‍ സതിടീച്ചറിനെ പരിചയപ്പെട്ടു. ടീച്ചര്‍ എന്നും കുട്ടികളെ കേള്‍ക്കും വീട്ടിനെ വിശേഷങ്ങള്‍ ഓരോരുത്തരേയും അടുത്തു വിളിച്ചാരായും മീന്‍ വാങ്ങിയതും പൂച്ച കൊണ്ടു പോയതും ഒക്കെയാവും അവരുടെ വലിയ വിശേഷങ്ങള്‍. അതെല്ലാം കുറിച്ചെടുക്കുന്ന ടീച്ചര്‍ രണ്ടു പീരീഡ് കഴിയുമ്പേഴേക്കും അത്ഭുതം കാട്ടും. കുട്ടികള്‍ പറഞ്ഞ വിശേഷങ്ങള്‍ പാഠങ്ങളായി അവരുടെ മുമ്പാകെ അവതരിപ്പിക്കും. ഒരിടത്തൊരിടത്തൊരു മീനുണ്ടായിരുന്നു. ഒത്തിരി മിനുക്കമുളള മീന്‍.  ഒരു ദിവസം ഒരു മുക്കുവന്റെ വലയില്‍ മീന്‍ പെട്ടു പോയി. ....
.......മീന് ചട്ടിയില്‍ കിടക്കുകയാ .അപ്പോഴൊരു പൂച്ച മണം പിടിച്ചെത്തി.. തഞ്ചത്തിനു മീനും കൊണ്ടോടി. ഒരിടത്ത് ചെന്ന് സമാധാനത്തോടെ തിന്നാന്‍ നോക്കുമ്പോഴാ...
അപ്പോള്‍ ഒരു കുരുന്ന് വിളിച്ചു പറയും അതു ഞങ്ങടെ വീട്ടിലെ പൂച്ചയാ.. മീന്‍ തിന്നത്.
കുട്ടികളുടെ അനുഭവങ്ങള്‍ പ്രധാനമാണെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് പറയുന്നുണ്ടെങ്കിലും ബോധപൂര്‍വമായ ഇടപടെല്‍ ഇക്കാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്നു സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം
ഇന്നലെ ആനന്ദന്‍മാഷ് ആന്ത്രപ്രദേശത്തെ കുട്ടികള്‍ അവരുടെ പാഠങ്ങള്‍ നിര്‍മിക്കുന്ന അനുഭവം പങ്കിട്ടു. പാഠപുസ്തകത്തെ മാറ്റി വെച്ച് കുട്ടികളുടെ പാഠങ്ങള്‍ക്കു പരിഗണന നല്‍കാന്‍ അധ്യാപകര്‍ സന്നദ്ധമാകുന്നു.
അധ്യാപകരും പാഠങ്ങള്‍ നിര്‍മിക്കണം.
അങ്ങനെ വരുമ്പോള്‍ ആര്‍ക്കും പാഠ്യപദ്ധതി അട്ടിമറിക്കാനാകില്ല.



Sunday, October 14, 2012

സ്വകാര്യ സ്കൂളുകള്‍ മെച്ചമല്ല -അന്താരാഷ്ട്ര പഠനം

- ഈ വാര്‍ത്ത ഇന്നലെ മനോരമയില്‍ വന്നത്
കേരള സിലബസിനെക്കാള്‍ കേമമാണോ സി ബി എസ ഇ സിലബസ്?
ഈ ചോദ്യം കുറെ പേര്‍ ഉന്നയിക്കുന്നു. പല വാദങ്ങള്‍. പൊതു സൂഹത്തിന്റെര്‍ ആശയ തലം രൂപപ്പെടുത്തുന്നത് വസ്തുതകളുടെ  അടിസ്ഥാനത്തില്‍  ആകണം .പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്‌.
നാട്ടിലെ മാന്യന്മാര്‍ എന്ന് അറിയപ്പെടുന്ന വിഭാഗം എന്ത് ചെയ്യുന്നു എന്ന് നോക്കി സാധാരണക്കാരും അങ്ങനെ ചെയ്യുന്നു
രാഷ്ട്രീയ നേതാക്കള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥര്‍  .സാമ്പത്തികമായി ഉയര്ന്നനിലയില്‍ ഉള്ളവര്‍ ഒക്കെ ചെയ്യുന്നതിനെ മാതൃകയാക്കാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അറിയാതെ മനസ് ശ്രമിക്കും. 
ഈ വര്ഷം ഒരു മന്ത്രി പറഞ്ഞു എല്ലാ സ്കൂളുകളും സി ബി എസ ഇ സ്കൂളുകള്‍ പോലെ ആകണം എന്ന് .ഇത് നല്‍കുന്ന സൂചന വ്യക്തം.  സി ബി എസ ഇ സ്കൂളുകള്‍ക്ക് വേണ്ടി മൂലധനം ഒഴുക്കാന്‍/ വാദിക്കാന്‍ പ്രമുഖ മത സമുദായങ്ങളും ഉണ്ട്. വികാരിമാരും കന്യാസ്ത്രീകളും അധ്യാപകരും എല്ലാം പറയുന്നു അതാണ്‌ നല്ലത്..അതാണ്‌ നല്ലത് എന്ന് . കനത്ത ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകള്‍ക്ക് ദൈവങ്ങളുടെ നാമം. നമ്മുടെ കേരളത്തില്‍ തുഞ്ഞ്ച്ചത്തെഴുത്തച്ചന്‍  സ്മാരക ഇംഗ്ലീഷ മീഡിയം സ്കൂള്‍ ഉണ്ട്. നാളെ മലയാളം സ്മാരക ഇംഗ്ലീഷ് മീഡിയവും വന്നു കൂടായ്കയില്ല .!? ചില ധാരണകള്‍ എല്ലാവരും വച്ച് പുലര്‍ത്തുന്നു .അതിന്റെ അടിസ്ഥാനം ഒന്ന് പരിശോധിക്കാം .
സി ബി എസ് ഇ -കേരള സിലബസുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും.  
സി ബി എസ് ഇ എന്നാല്‍ ....
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍   ആണ്.അതായത് സെക്കണ്ടറി തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനം ആണിത്.തിനാല്‍ സെക്കന്‍സ്ടരി സിലബസ് മാത്രമേ താരതമ്യം ചെയ്യേണ്ടതുള്ളൂ .
സി ബി എസ് ഇ ലക്ഷ്യങ്ങള്‍
  1. പത്ത്, പതിനൊന്നു ക്ലാസുകളിലെ പൊതു പരീക്ഷ നടത്തുക.അതിനാവശ്യമായ നിബന്ധനകള്‍ രൂപീകരിക്കുക
  2. ഇന്ത്യ ഒട്ടാകെ സ്ഥലം മാറ്റം ലഭിക്കാവുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക.
  3. പരീക്ഷ നടത്തി സര്ടിഫിക്കെറ്റ് നല്‍കുക
  4. പരീക്ഷയ്ക്കായി സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്യുക
 കേരളത്തിലെ പരീക്ഷാ ഭവന്‍ ചെയ്യുന്ന ജോലികള്‍ക്ക് തുല്യം. സിലബസ് രൂപീകരിക്കാന്‍ ഇവര്‍ക്ക് ചുമതല ഇല്ല.  എന്നാല്‍ സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ കൊടുക്കും.
സി ബി എസ് ഇ പറയുന്നത് പ്രവൃത്തിയില്‍ കാണിക്കാറില്ല
ശിശു സൌഹൃദപരമായ വിദ്യാഭ്യാസം പറയും. എന്‍ സി ഇ ആര്‍ ടി മുന്നോട്ടു വെക്കുന്ന സമീപനം പറയും. കണ്‍സ്ട്രക്ടിവിസം പഠനത്തിനു  സ്വീകരിക്കണം എന്ന് നിര്‍ദേശിക്കും.    രണ്ടാം ക്ലാസ് വരെ സ്കൂള്‍ബാഗും ഗൃഹ പാഠവും പാടില്ലെന്ന്  നിബന്ധന വെക്കും .ഇതിനൊക്കെ ഒരു വിലയും നല്‍കില്ല. ( സി ബി എസ് ഇ യുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചു അവരുടെ വീമ്പു പറയല്‍ ബോധ്യപ്പെടാവുന്നതാണ്.)
കേരളത്തില്‍ ഇപ്പോള്‍ പിന്തുടരുന്ന സാമൂഹിക ജ്ഞാന നിര്‍മിതി വാദത്തില്‍ അധിഷ്ടിതമായ സമീപനം ആണ് സി ബി എസ് ഇ യും മുന്നോട്ടു വെക്കുന്നത് എന്ന് അവരുടെ ബുള്ളട്ടിനിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു.പക്ഷെ അവരുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ ചെന്നാല്‍ ഈ സമീപനം ചുക്കാന്നോ ചുണ്ണാമ്പാണോ   എന്ന് അവിടുത്തെ അധ്യാപകര്‍ക്ക് അറിയില്ല 
ഇന്ത്യയില്‍ ഉള്ള സെക്കണ്ടറി സ്കൂളുകളുടെ 6.69 % മാത്രമാണ് സി ബി എസ് ഇ സ്കൂളുകള്‍ . ( അവലമ്പം- MHRD വാര്‍ഷിക  റിപ്പോര്‍ട്ട് 2009 -2010 ) അതായത് ഇന്ത്യയില്‍ സി ബി എസ് ഇ അല്ല മുഖ്യം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
സിലബസ് -ഗണിതം
കേരള സിലബസിലും സി ബി എസ് ഇ സിലബസിലും ഉള്ളടക്കം സമാനം.(എട്ടു ഒമ്പത് പത്ത് ക്ലാസുകളില്‍ )
ശാസ്ത്രം സി ബി എസ് ഇ ഉള്ളടക്കം കുറവ് 
കേട്ടാല്‍ വിശ്വസിക്കില്ലാ .
  • കേരളത്തിലെ കുട്ടികള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നത് അവിടെ പത്തില്‍ 
ഉദാഹരണം ഫിസിക്സ് -
ഫോക്കസ് ദൂരവും വക്രതാ ആരാവും തമ്മിലുള്ള ബന്ധം.
ഗോളീയ ദര്പണങ്ങളും  അതിന്റെ അനുബന്ധ പദങ്ങളും 
മിത്യാപ്രതിബിംബവും അതിന്റെ യഥാര്‍ത്ഥ പ്രതിബിംബവും
ഫ്ലക്സ് രേഖകള്‍ 
  • കേരളത്തിലെ കുട്ടികള്‍ ഒമ്പതില്‍  പഠിക്കുന്നത് അവിടെ പത്തില്‍ 
ഉദാഹരണം 
  • പ്രകാശത്തിന്റെ അപവര്‍ത്തനം
  • അപവര്തന നിയമങ്ങള്‍
  • വിവിധ തരാം ലെന്‍സുകള്‍ 
  • ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി 
  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലം  
  • ചാലകത്തില്‍ നിന്നുള്ള ദൂരവും കാന്തിക മണ്ഡലത്തിന്റെ വ്യതിയാനവും 
  • വൈദ്യുത കാന്തവും ഉപയോഗവും 
  • കറന്റ്;
  • അമീട്ടര്‍ , വോള്‍ട്മീട്ടര്‍ 
  • ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ 
ഇങ്ങനെ ധാരാളം ആശയങ്ങള്‍ ..
  • കേരളത്തിലെ കുട്ടികള്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന പല കാര്യങ്ങളും സി ബി എസ് ഇ യില്‍ ഇല്ല 
ഉദാഹരണം.
 പ്രകാശത്തിന്റെ പൂര്‍ണ ആന്തര പ്രകീര്‍ണനവും പ്രകീര്‍ണനവും
അതാര്യ വസ്തുക്കളുടെ നിറവും സുതാര്യ വസ്തുക്കളുടെ നിറവും 
പ്രാഥമിക വര്‍ണങ്ങളും ദ്വിതീയ വര്‍ണങ്ങളും
പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യവും വിസരണവും തമ്മിലുള്ള ബന്ധം
ഇലെക്ട്രോ  മാഗ്നെടിക് സ്പെക്ട്രം
ദ്രാവക മര്‍ദവും ആഴവും തമ്മിലുള്ള ബന്ധം
 സിങ്കിള്‍ ടച് രീതിയില്‍ കാന്തവത്കരണം
ആറ്റോമിക കാന്തങ്ങള്‍
കാന്തികപ്രേരണം 
ഭൂമിയുടെ കാന്തികത
വൈദ്യുത വിശ്ലേഷണം വൈദ്യുതിലേപനം ( ഇത് പോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു  കേരള സിലബസില്‍ ഉള്ള 34 ആശയങ്ങള്‍  സി ബി എസ് ഇ കുട്ടികള്‍ പഠിക്കുന്നില്ല )  
ആകാശ ക്കാഴ്ച ,പ്രപഞ്ചം ഇവയുമായി ബന്ധപെട്ട ഭൂമിയുടെ പരിക്രമണം സൂര്യന്റെ ഘടന, ഗാലക്സികള്‍ , പ്രപഞ്ചോല്പത്തി, തുടങ്ങിയ 11  പ്രധാന  കാര്യങ്ങള്‍ സി ബി എസ് ഇ യില്‍ ഇല്ല.
അതായത് കേരളത്തിലെ കുട്ടികള്‍ ഫിസിക്സില്‍ പഠിക്കുന്ന 84 ആശയങ്ങള്‍ സി ബി എസ് ഇ യില്‍  ഉള്‍പ്പെടുത്തിയിട്ടില്ല . ഇവിടെ എട്ടിലും ഒമ്പതിലും പഠിക്കുന്നത് ആണ് അവിടെ പത്തില്‍ .ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ മൂന്നാം ക്ലാസില്‍ ഉല്‍പ്പെടുത്തിയിട്ടു അതാണ്‌ നല്ലത് എന്ന് പറയും പോലെ .
അല്ലെങ്കില്‍ കേരള സിലബസ് ഉള്ളടക്കം കൂടുതല്‍ ഉള്ളതാണെന്ന് .ഉള്ളടക്ക കൂടുതല്‍ നിലവാരം ആണോ ?അതും ചര്‍ച്ച ചെയ്യണം .സി ബി എസ് ഇ യില്‍ കൂടുതല്‍ എന്തോ ഉണ്ടെന്നു അല്ലെ പറയുന്നത് അതൊന്നു തൊട്ടു കാണിക്കുമോ ?
  • രസതന്ത്രത്ത്തിലേക്ക് കടന്നാലോ രസതന്ത്ര പഠനത്തില്‍ പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍ രാസഗതികള്‍ , രസതന്ത്രം നിത്യ ജീവിതത്തില്‍ തുടങ്ങിയവ സി ബി എസ് ഇ സിലബസില്‍ ഇല്ല.
  • ജീവ ശാസ്ത്രം -സി ബി എസ് ഇ സില്‍ബസിനെക്കാള്‍ കേരള സിലബസില്‍  കൂടുതലായി ഉള്ളത് ഇവ 
കൃഷി ശാസ്ത്രം -ജീവാണു വളം, ടിഷ്യൂ കള്‍ച്ചര്‍ 
പരിസ്ഥിതിശാസ്ത്രം- ജീവ ബന്ധങ്ങള്‍ ,  
സൈറ്റോളജി - കോശംഗങ്ങള്‍   , കോശ വിഭജനം 
അനാട്ടമി, ഫിസിയോളജി - അസ്ഥിയും പേശിയും
ജനിതക ശാസ്ത്രം -ജനിതക ശാസ്ത്ര ചരിത്രം.ഡി എന്‍ എയുടെ ഘടന , ജീന്‍ ,ജനിതക സാങ്കേതിക വിദ്യ 
ജീവ പരിണാമം -ജീവോത്പത്തി, പരിണാമത്തിന്റെ തെളിവുകള്‍, പരിണാമ സിദ്ധാന്തങ്ങള്‍, മനുഷ്യപരിണാമം ആധുനിക വീക്ഷണം 
ആരോഗ്യ ശാസ്ത്രം -രോഗ നിര്നയോപാധികള്‍ , രക്ത ഗ്രൂപ്പുകള്‍ ,രക്ത നിവേശനം   

(പ്രത്യേകം ശ്രദ്ധിക്കുക പ്രപഞ്ചോല്പത്തി ജെവോല്പത്തി ഇവയൊക്കെ ആഴത്തില്‍ തൊടാതെ ഉള്ള സിലബസുകള്‍ മത മൌലിക വാദികള്‍ക്ക് സുഖിക്കും.മതങ്ങള്‍ സി ബി എസ് ഇ യെ വാഴ്ത്താന്‍ ഒരു കാരണം ഇതാണോ ? )

ഇവ കൂടി വായിക്കുക .

1ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )..

2.

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )

3

ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന്‍ ലാന്റ് മാതൃക )

4

അനംഗീകൃത വിദ്യാലയങ്ങള്‍ -പഠന റിപ്പോര്‍ടിലൂടെ

5


Sunday, September 23, 2012

ഇത് സാമൂഹിക ശാസ്ത്രമോ , ഗണിതമോ , ജീവിത പഠനമോ

 ക്ലാസില്‍ മാഷ്‌ വളരെ അസ്വസ്ഥനായി. 
ഇന്ന് കാലത്ത് അസംബ്ലിയില്‍ പത്രവാര്‍ത്ത അവതരിപ്പിച്ചതു, മുമ്പുള്ള ദിവസങ്ങളില്‍  അവതരിപ്പിച്ചതിന് നേരെ എതിര് .
 ഇന്നത്തെ വാര്‍ത്ത ഇതായിരുന്നു .

  • ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
  • വെള്ളിയാഴ്ച രാത്രി എട്ടിന് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നടപടികളെ ശക്തമായി ന്യായീകരിച്ചത്.യൂറോപ്യന്‍ രാജ്യങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യ അത്തരമൊരു സ്ഥിതിയിലേക്ക് പോകരുത്.
  • അന്താരാഷ്ട്രവിലയ്‌ക്കൊപ്പിച്ച് ഡീസലിന് 17 രൂപ കൂട്ടുന്നതിനുപകരം അഞ്ചുരൂപമാത്രമാണ് വര്‍ധിപ്പിച്ചത്. വലിയ കാറുകളും മറ്റുമാണ് ഡീസല്‍ ഉപയോഗിക്കുന്നത്. അവയുടെ ഉടമസ്ഥര്‍ പണക്കാരും വ്യവസായികളും ഫാക്ടറി ഉടമകളുമാണ്. അവരെ നിലനിര്‍ത്താന്‍ സബ്‌സിഡി നല്‍കണോയെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ കുട്ടികള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചു വെച്ചിരുന്നു. അതിന്റെ അവതാരകര്‍ ആണ് പ്രശനം ഉയര്‍ത്തിയത്‌  

അവര്‍ ആ വാര്‍ത്തകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു 
  • ഡല്‍ഹി: ഡീസല്‍വില കൂട്ടിയതിനെത്തുടര്‍ന്ന് ചരക്കുകൂലി 15 ശതമാനം വര്‍ധിപ്പിക്കാന്‍ ലോറിഉടമകള്‍ തീരുമാനിച്ചു. റെയില്‍വേ ചരക്കുകൂലിയും സിമന്റ് വിലയും കൂട്ടുമെന്നാണ് സൂചന. ഇത് രാജ്യത്ത് വന്‍വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നു.

  • ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നുണ്ട്.  ച ചെലവ് കൂടിയതോടെ നിത്യോപയോഗസാധനങ്ങളുടെ വില പൊള്ളുമെന്നുറപ്പായി. പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരും. അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ഇത് കടുത്ത തിരിച്ചടിയാകും.

  • ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലയെയും ഇത് ബാധിക്കും. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഉപഭോക്താക്കളുടെ കൈകളിലേക്ക് കൈമാറുകയല്ലാതെ മാര്‍ഗമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വക്താവ് ജി.പി. സിങ് പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന് ഇത് താങ്ങാനുള്ള ശേഷിയില്ല. നിത്യോപയോഗസാധനങ്ങളുടെ വില ഉയരുന്നതോടെ സാധാരണക്കാരനെ ഇത് നേരിട്ട് ബാധിക്കും. തങ്ങളുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഡീസല്‍വില കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ കീഴില്‍ 80 ലക്ഷം ലോറികളുണ്ടെന്നാണ് കണക്ക്.
  • സിമന്റ്‌വില കൂട്ടുമെന്ന് നിര്‍മാതാക്കള്‍ സൂചിപ്പിച്ചതോടെ കെട്ടിടനിര്‍മാണത്തിന് ചെലവേറും. ഡീസല്‍വിലവര്‍ധന താങ്ങാന്‍ സിമന്റ് വ്യവസായത്തിന് കഴിയില്ലെന്നും വില കൂട്ടുകയല്ലാതെ മാര്‍ഗമില്ലെന്നും ജെ.കെ. ലക്ഷ്മി സിമന്റ് ഡയറക്ടര്‍ ശൈലേന്ദ്ര ചൗക്‌സെ പറഞ്ഞു. 
  • ഡീസല്‍ വിലവര്‍ധനമൂലം ഓട്ടോറിക്ഷ, ബസ്, കാര്‍, വാന്‍, ട്രക്ക് തുടങ്ങിയ വാഹനങ്ങളില്‍ യാത്രാനിരക്ക് കൂടും. പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഇത് ഒരു പോലെ ബാധിക്കും.

ക്ലാസില്‍ പ്രശ്നം ഉയര്‍ന്നു. കുട്ടികള്‍ക്ക് നേരറിയണം .മാഷ്‌  ആലോചിച്ചു 
ഇത്  കത്തുന്ന വിഷയമാണ് .തൊട്ടാല്‍ പൊള്ളും. 
പക്ഷെ വിമര്‍ശനാത്മക ബോധനം പ്രശ്നാധിഷ്ടിത സമീപനം എന്നൊക്കെ പറഞ്ഞു നടന്ന ഞാന്‍  ഇവിടെ ഒളിച്ചോടാണോ ? 

".എന്താണ് പരിഹരിക്കേണ്ട പ്രശ്നം  ? വ്യക്തമായി പറയൂ .."
"ഡീസലിന്റെ വില കൂടി ( വര്‍ധിപ്പിച്ചു )                                                                      
                                                                              അത് നമ്മളെ എങ്ങനെ ബാധിക്കും ?"

എല്ലാവര്ക്കും അറിയണം എന്നുണ്ടോ?
എല്ലാ കൈകളും ഉയര്‍ന്നു.അതെ എന്ന് എല്ലാ മനസുകളും 
"ശരി ,തുടങ്ങാം ..വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ത് മാര്‍ഗം ?"
  • പത്രങ്ങള്‍ വായിക്കണം .പല പത്രങ്ങള്‍ .വാര്‍ത്തകളും ലേഖനങ്ങളും 
  • ടി വി ചര്‍ച്ചകളില്‍ നിന്നും കുറിപ്പെടുക്കണം 
  • അടുത്തുള്ള കടകളില്‍ പോയി തിരക്കണം 
  • ആധികാരികമായി പറയാന്‍ കഴിയുന്നവരെ കാണണം 
  • അഭിമു ഖം നടത്തണം ...."
"നോക്കൂ എല്ലാത്തിനും എല്ലായ്പോഴും പറയുന്നത് പോലെ പറയാതെ . കൂടുതല്‍ പ്രായോഗികമായ എളുപ്പം സാധ്യാകുന്ന രീതികള്‍ പറയൂ .."
"മാഷേ .. എളുപ്പം വേണ്ട സാവധാനം മതി. പരീക്ഷ ഒന്നും ഇടുന്നില്ലല്ലോ . പരമാവധി വിവരങ്ങള്‍ കിട്ടണം "
അവരുടെ ആ നിലപാട് മാഷിനു ബോധിച്ചു.
"ആട്ടെ, നമ്മളെ എങ്ങനെ ബാധിക്കും എന്നല്ലേ അറിയേണ്ടത് 
 ആരാ ഈ നമ്മള്‍"? ?
"ഈ ക്ലാസിലെ കുട്ടികളുടെ വീടുകള്‍ ആണ് പരിഗണിക്കേണ്ടത് "
.അവര്‍ക്ക് അതില്‍ ഏക സ്വരം 
"അതെ നമ്മള്‍ എന്ന് പറഞ്ഞാല്‍ നമ്മള്‍ തന്നെ ".
"ഞാന്‍ പെടുമോ ? "
അല്‍പ നേരത്തെ നിശബ്ദത 
"മാഷും കൂടി ചേര്‍ന്നാലെ നമ്മള്‍ ആകൂ ."
പ്രതികരണം വന്നു 
"അങ്ങനെ എങ്കില്‍ ഞാനും നിങ്ങളില്‍ ഒരാളല്ലേ . വിവര ശേ ഖ രണം ഞാനും നടത്തട്ടെ . "
നീണ്ട കയ്യടിയോടെ അത് സ്വാഗതം ചെയ്യപ്പെട്ടു. 
ശരിക്കും മാഷിനും അറിയില്ലായിരുന്നു ഈ വില വര്‍ധനവ്‌ എത്ര കണ്ടു മാഷിനെ  മുന്നിലിരിക്കുന്ന കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്ന് 
വിവര ശേഖരണം ലക്‌ഷ്യം കൃത്യമാക്കി ഉള്ളതാവണം . എന്ത് കാര്യം ഏതളവില്‍ ആരില്‍ നിന്നും കിട്ടണം  എന്ന് തീരുമാനിക്കണം .
നേരത്തെ അവതരിപ്പിച്ച വാര്‍ത്തകളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം വിഷയ മേഖലകള്‍ തീരുമാനിച്ചു 
  • നിത്യോപയോഗ സാധങ്ങള്‍ ( മീന്‍, പച്ചക്കറി, പല വ്യഞ്ജനങ്ങള്‍ , അരി, മുതലായവ )
  • കെട്ടിട നിര്‍മാണ മേഖലകളിലെ സാധങ്ങള്‍ ( സിമന്റ് , കമ്പി, മണല്‍ , പെയിന്റ്റ്, ഇലക്ട്രിക്കല്‍ സാധങ്ങള്‍ )
  •  യാത്രക്കൂലി 
  • ചായ , കാപ്പി, പലഹാരം, തുടങ്ങിയവ 
  • തൊഴിലാളികളുടെ കൂലി ( സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ തൊഴിലാളികള്‍ കൂലി കൂട്ടുമെന്ന് ഒരാള്‍  യുക്തി പൂര്‍വ്വം വാദിച്ചു.)

വിവിധ ഗ്രൂപ്പുകള്‍  വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. അവതരിപ്പിച്ചു 
അതിങ്ങനെ 
  • ഡീസല്‍എഞ്ചിന്‍ മീന്‍ പിടിക്കുന്നതുനായി  വള്ളങ്ങളില്‍ ഉപയോഗിക്കുന്നു. മീന്‍ നാട്ടില്‍ എത്തിക്കുന്നത് വാഹനങ്ങളില്‍ .  ഒരു കിലോ മീന് ഡീസല്‍ വില കൂട്ടുന്നതിനു മുമ്പ്  എന്ത് വില ? ഇപ്പോള്‍ ? അടുത്ത രണ്ടു മാസം വിലയില്‍ ഉണ്ടായ മാറ്റം ? ഒരു വീടിനു ഒരു മാസം അധികമായി ചിലവ് ശരാശരി എത്ര വരും ?
  • പച്ചക്കറികള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരണം  ലോറിയില്‍.ദൂരവും ഭാരവും വിലയും അറിഞ്ഞാലേ വര്ദ്ധനവു സാധൂകരിക്കാനാകൂ .ഒരു ലോറി തമിഴ് നാട്ടില്‍ നിന്നും ഇവിടെ വരാന്‍ എത്ര കിലോ മീറ്റര്‍ സഞ്ചരിക്കണം ? അതിനു എത്ര ലിറ്റര്‍ ഡീസല്‍ ആവശ്യം ? വിലക്കൂടുതല്‍ എത്ര വരെ ആകാം ? ഒരു ലോറിയില്‍ എത്ര ടണ്‍  പച്ചകറി കയറ്റും?. ഒരു കിലോ പച്ചക്കറിയില്‍ ഉണ്ടാകുന്ന വിലകൂടുതല്‍ എത്ര വരും? ഒരു മാസം ഒരു വീട്ടില്‍ വാങ്ങുന്ന പച്ചക്കറി? അതിലുണ്ടാകുന്ന വ്യതിയാനം ? കുടുംബ ബജറ്റില്‍ ചെലവ്  എത്ര ശതമാനം വര്‍ധിക്കും? വരവോ?

  • മറ്റു കാര്യങ്ങളും ഇങ്ങനെ പ്രതിമാസ ചെലവ് കണക്കാക്കാന്‍ പറ്റും വിധം തീരുമാനിച്ചു .
  • ഒരു കുടുംബത്തിനു ഒരു മാസം ആകെ എത്ര അധികചിലവ് വരും എന്ന് കണ്ടെത്തുമ്പോള്‍ പിഴവ് വന്നു കൂടാ .അതിനുള്ള മുന്‍കരുതല്‍ എങ്ങനെ? ആര്‍ക്കും ഉത്തരം കിട്ടിയില്ല.അത് പ്രവര്‍ത്തന പുരോഗതിക്കിടെ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചു.
  • സ്ഥിരവരുമാനം ഇല്ലാത്തവര്‍ എങ്ങനെ അധികമായുണ്ടാകുന്ന ചിലവുകള്‍ നേരിടും? അവരോടു നേരിട്ട് ചോദിക്കണം . കട ബാധ്യത -പുതിയ കടവും പഴയ കടത്തിനെ തിരിച്ചടവുണ്ടെങ്കില്‍ അതില്‍ നേരിട്ട പ്രശ്നവും വീട്ടില്‍ വരുത്തിയ ചെലവ് ചുരുക്കല്‍ ഉണ്ടെങ്കില്‍ അതും അറിയണം .
"ഒരു പ്രോജക്ടായല്ലോ മാഷേ ? "
അവര്‍ക്ക് ഉത്സാഹം .
കണ്ടെത്തലുകള്‍ ഗ്രാഫ് , ശതമാനം, പട്ടിക, ശരാശരി, എന്നിവ ഉപയോഗിച്ച് രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനും ക്ലാസില്‍ ധാരണ .
കുട്ടികള്‍ ഓരോ ദിവസവും പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ചെയ്തു .
പച്ചക്കറിക്കച്ചവടക്കാരന്‍ സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ടു .
ലോറി ഡ്രൈവറുമായി അവര്‍ ചര്‍ച്ച നടത്തി. വില വിവരപ്പട്ടിക വിശകലനം ചെയ്തു 
ഗുണിക്കാനും ഹരിക്കാനും പ്രയാസം ഉള്ള കുട്ടികള്‍ അത് പഠിക്കാന്‍ കൂടുതല്‍ താല്പര്യം കാട്ടി .
ഒരാള്‍ക്ക്‌ ടണ്‍  എന്നാല്‍ എത്ര എന്നാണു അറിയേണ്ടത്..മറ്റൊരാള്‍ സംശയിച്ചു സംശയിച്ചു സ്റാഫ് റൂമില്‍ വന്നു .മാഷേ ശരാശരീന്നു  പറഞ്ഞാല്‍ എന്താ ? അതെ സ്റാഫ് റൂം കുട്ടികളുടെ സാന്നിധ്യം കൊണ്ട് കൂടുതല്‍ ധന്യമാവുകയാണ്.ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ പ്രശ്നങ്ങള്‍ ഇവയ്ക്കു വ്യക്തിഗത പരിഗണന ഇങ്ങനെ സാധ്യമാകുന്നു .നാല് മണി കഴിഞ്ഞും ചര്‍ച്ചകള്‍ക്ക് ഇടം ഉണ്ടാക്കി.
.ക്ലാസ് പി ടി എ വിളിച്ചു. കുട്ടികള്‍ ഉന്നയിച്ച പഠന പ്രശനം അവതരിപ്പിച്ചു. ഈ പഠനം മൂലം ഉണ്ടാകുന്ന വിഷയ ധാരണകളും അതേപോലെ സാമൂഹിക കാര്യങ്ങളില്‍ ഉണ്ടാകുന്ന ഗവേഷനാത്മക സമീപനവും.
"മാഷേ ഈ മീറ്റിംഗ് നന്നായി.അല്ലെങ്കില്‍ മാഷ്‌ രാഷ്ട്രീയം കളിക്കുകയാണെന്ന് തെറ്റിദ്ധരിച്ചേനെ "
.കുട്ടികളുടെ അന്വേഷണത്തില്‍ വീട്ടുകാരും താല്പര്യം കാണിച്ചു തുടങ്ങി .
ക്ലാസ് ചുമരുകള്‍ ശേഖരിക്കുന്ന പത്ര കട്ടിങ്ങുകളും പട്ടികകളും കൊണ്ട് നിറഞ്ഞു.

എല്ലാവര്ക്കും വിവരങ്ങള്‍ കിട്ടണമല്ലോ. പ്രവര്‍ത്തന ഡയറി ക്ലാസില്‍ ഉണ്ടായി. ഓരോ ദിവസവും അതില്‍ കുറിപ്പുകള്‍ . പ്രസക്തമായ മറ്റു കാര്യങ്ങളും കിട്ടുന്നുണ്ടായിരുന്നു .
കേരളത്തിനെ കുറിച്ച് ബജറ്റിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലും ഉള്ള കാര്യങ്ങള്‍ , 
സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാര പട്ടികകള്‍ എന്നിവയൊക്കെ മാഷ്‌ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു . ഇംഗ്ലീഷ് വായിക്കാനുള്ള ക്ലാസ് റൂം  പ്രോസസ് ഇവിടെയും ഉപയോഗിക്കാന്‍ തീരുമാനിച്ചു. സാധങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ അവരില്‍ കൌതുകം ഉണ്ടാക്കി സര്‍ക്കാര്‍ രേഖകള്‍ അതിന്റെ തനി സ്വരൂപത്തില്‍ കൊടുത്തു. വില നിലവാരം താരതമ്യം ചെയ്യുന്നതിന്റെ രീതി മനസ്സിലാക്കാന്‍ ഇത് സഹായിച്ചു.

നെറ്റ് എന്നും പരിശോധിച്ചു .എല്ലാ പത്രങ്ങളും നെറ്റില്‍ നിന്നും വായിക്കാനും ആവശ്യമായവ പകര്‍ത്തി വെക്കാനും കുട്ടികള്‍ പഠിച്ചു. ചിത്രങ്ങളും ശേഖരിച്ചു.



നമ്മുടെ പഠന റിപ്പോര്‍ട്ട് പത്രങ്ങള്‍ക്കു കൊടുക്കണം എന്ന് ലീഡര്‍ അഭി പ്രായപ്പെട്ടു. വലിയൊരു കാര്യം  കണ്ടെത്താന്‍ പോകുന്നു എന്ന ചിന്ത ഓരോരുത്തരിലും ഉണ്ടായി.
മാഷ്‌ ഓര്‍ത്തു 
ഇത് സാമൂഹിക ശാസ്ത്രമോ  , ഗണിതമോ , ജീവിത പഠനമോ ?
കുട്ടികള്‍ രൂപപ്പെടുത്തുന്ന കരിക്കുലം ഉപയോഗിക്കുന്ന ആദ്യാനുഭവം

Thursday, September 20, 2012

സാമൂഹികശാസ്ത്രപുസ്തകവിവാദപക്ഷം

 സാമൂഹിക ശാസ്ത്രം വിവാദത്തില്‍  പെട്ടപ്പോഴൊക്കെ അതിനെ കുട്ടികളുടെ പക്ഷത്ത് നിന്ന് നോക്കി കാണാന്‍ ആരും ശ്രമിച്ചില്ല. ദൈവത്തിന്റെ പക്ഷത്തായിരുന്നു എല്ലാവരും. കുട്ടികള്‍ ദൈവങ്ങളാണെന്നു ഓര്‍ത്തില്ല. 
അദ്ധ്യായം മാറ്റല്‍, പുതുക്കിയെഴുതല് , പുസ്തകം വൈകല്‍, പഠിപ്പിക്കാന്‍ വൈകിക്കല്‍, പരീക്ഷയിലെ അനിശ്ചിതത്വം , പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കല്‍  ഇങ്ങനെ ഒട്ടേറെ കലാപരിപാടികള്‍. 
എന്തായാലും ഫലം കൂട്ടത്തോല്‍വി.
 അതിനര്‍ത്ഥം ഒരു വിഷയത്തില്‍ കുട്ടികള്‍ തോറ്റു  എന്നല്ല . അതിന്റെ (ഉളളടക്കത്തിന്റെ )ഉള്ളില്‍ തൊട്ടില്ല എന്നാണു.സാമൂഹിക ശാസ്ത്രാവബോധമില്ലാത്ത്ത ഒരു തലമുറ വളരാന്‍ നാം ഒത്താശ ചെയ്തു എന്നാണു . 
പത്തിലെ ചരിത്ര പുസ്തകം എല്ലാവരും കുട്ടികളുടെ പക്ഷത്ത് നിന്ന് വായിക്കണം .പലതും മനസ്സിലാകില്ല . ഭാഷ ,അവതരണ രീതി, ചിത്രങ്ങള്‍ , ആശയ ക്രമീകരണം ഒക്കെ പലയിടത്തും പരുക്കന്‍ .,വക്രം
.കൂടാതെ കാര്യങ്ങള്‍ പരസ്പര ബന്ധമില്ലാതെ അവതരിപ്പിക്കുന്നു .
ഒരു ഉദാഹരണം  
"ടിപ്പുവുമായുള്ള ശ്രീരംഗ പട്ടണം ഒത്തു തീര്പിനെ തുടര്‍ന്ന് മലബാറില്‍ ഈസ്റിന്ത്യാ കമ്പനി നേരിട്ട് ഭരണം തുടങ്ങി. ബ്രിട്ടീഷ്‌ മേല്‍കോയ്മ  അംഗീകരിച്ച  കൊച്ചിയും തിരുവിതാം കൂറും  കമ്പനി ഭരണ ത്തിലാവുകയും ചെയ്തു.( 115)'
ശ്രീരംഗ പട്ടണം ഉടമ്പടി കൊച്ചിയെ എങ്ങനെ ബാധിച്ചു ? അതിന്റെ കാരണം എന്താ എന്ന് കുട്ടി ചോദിച്ചാല്‍ ഉത്തരം ഇല്ല. മൂന്നു പ്രദേശത്തും മൂന്നു തരം  തന്ത്രമാണ് ബ്രിട്ടീഷ് കാര് ഉപയോഗിച്ചത് എന്ന് ചരിത്രം  പറയുന്നു.
 കാര്യ കാരണ ബന്ധത്ത്തിന്റ് അടിസ്ഥാനത്തില്‍ സാമൂഹിക സാഹചര്യങ്ങളെ സംഭവങ്ങളെ സമീപിക്കാനും വിലയിരുത്താനുമുള്ള കഴിവിന് പകരം കുറെ വസ്തുതകള്‍ പഠിക്കലാണ്‌  സാമൂഹിക ശാസ്ത്ര പഠനം എന്ന് കരുതുന്നവര്‍ കേരളത്തെ എവിടെ എത്തിക്കും ?
തെറ്റ് ആര്‍ക്കു പറ്റിയാലും തിരുത്തണം . സര്‍വ കലാശാലയില്‍ പഠിപ്പിക്കുന്നത് കൊണ്ട് കുട്ടികളുടെ പുസ്തകത്തെ കുറിച്ച് അന്തിമ വാക്കു പറയാം  എന്ന് കരുതുന്നവരുടെ എണ്ണം കൂടുകയാണ് 
....
 ഇടുക്കി ഡയറ്റ് നടത്തിയ പഠനറിപ്പോര്‍ട്ടിനെ ആധാരമാക്കി മാതൃഭൂമിയില്‍ വന്ന രണ്ടു വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വെച്ച് വായിക്കുക 

എസ്.എസ്.എല്‍.സി. സാമൂഹിക ശാസ്ത്രത്തില്‍ കൂട്ടത്തോല്‍വിക്ക് കാരണം പരീക്ഷയിലെ പിഴവ്
 12 Sep 2012
തൊടുപുഴ: കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സാമൂഹികശാസ്ത്രത്തിന് കൂട്ടത്തോല്‍വിക്ക് ഇടയാക്കിയത് ചോദ്യവും ഉത്തരസൂചികയും തയ്യാറാക്കിയതിലെ പിഴവാണെന്ന് വ്യക്തമായി.
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം കുട്ടികള്‍ തോറ്റത് സാമൂഹികശാസ്ത്രത്തിനാണ്. തോല്‍വിയുടെ കാര്യത്തില്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകള്‍രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാംസ്ഥാനവും മറ്റു ജില്ലകളില്‍ നാലാംസ്ഥാനവും സാമൂഹിക ശാസ്ത്രത്തിനായിരുന്നു.
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി ഡയറ്റാണ് ഇതുസംബന്ധിച്ച വിശകലനത്തിന് തുടക്കമിട്ടത്. പാഠപുസ്തകം തയ്യാറാക്കിയവര്‍, പരിശീലനം നല്‍കിയവര്‍, ട്രെയിനിങ് കോളേജുകളിലെ വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി ഇരുപതോളം പേരടങ്ങിയ സമിതിയാണ് കൂട്ടത്തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുന്നത്. ഇവരുടെ പ്രാഥമിക കണ്ടെത്തല്‍ കൂടുതല്‍ വിലയിരുത്താന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ അന്തിമ റിപ്പോര്‍ട്ടാകും.
ആകെ 80 സ്‌കോറിനുള്ള സാമൂഹികശാസ്ത്ര പരീക്ഷയില്‍ 11 സ്‌കോറിന്റെ ചോദ്യങ്ങളും സിലബസ്സിനു പുറത്തുനിന്നായിരുന്നു. പാഠപുസ്തകത്തില്‍ അധിക വിവരങ്ങളായി നല്‍കിയവ പരീക്ഷയ്ക്ക് ചോദിക്കില്ലെന്ന് അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിലും പരിശീലന ക്ലാസ്സുകളിലും പറഞ്ഞിരുന്നു. എന്നാല്‍, 12 സ്‌കോറിന്റെ ചോദ്യങ്ങള്‍ ഈ ഭാഗത്തുനിന്ന് ഉണ്ടായി.
യുക്തിക്ക് നിരക്കാത്തവ, പരീക്ഷാസമയവും കുട്ടികളുടെ പ്രായവും കണക്കിലെടുക്കാത്തവ, തെറ്റായവ എന്നിങ്ങനെ ചോദ്യങ്ങളില്‍ വേറെയും പിഴവുണ്ടായി. തെറ്റായ ചോദ്യങ്ങള്‍ മൂടിവയ്ക്കാന്‍ ഉത്തരസൂചിക വളച്ചൊടിച്ചെന്നും കണ്ടെത്തി.
1947 മുതല്‍ ഇന്നുവരെയുള്ള ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിശകലനം ചെയ്യാനായിരുന്നു ഒരു ചോദ്യം. ഇതിനാകട്ടെ, രണ്ട് വാചകത്തില്‍ ഉത്തരമെഴുതിയാല്‍ മതി, കിട്ടുന്ന സ്‌കോര്‍ രണ്ടും. മലയാളം മീഡിയത്തില്‍ 18-ാമത്തെ ചോദ്യം വിലക്കയറ്റം നിയന്ത്രിക്കുന്ന ഏജന്‍സി ഏതെന്നായിരുന്നു. ഉത്തരസൂചികയില്‍ റിസര്‍വ്ബാങ്ക് എന്ന്പറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം ചോദ്യപ്പേപ്പറിലെ ഇതേ ചോദ്യം കാണുമ്പോഴാണ് കാര്യം വ്യക്തമാകുക. ഇന്‍ഫ്‌ളേഷനെ (പണപ്പെരുപ്പം) ക്കുറിച്ചാണ് ചോദ്യം. മലയാളത്തില്‍ അതിനെ വിലക്കയറ്റമാക്കി, കുട്ടികള്‍ക്ക് ഉത്തരവും തെറ്റി.
പരീക്ഷയുടെ രീതിതന്നെ കുട്ടികള്‍ക്ക് ഭാരമായി. സാമൂഹികശാസ്ത്രത്തിലെ രണ്ട് പുസ്തകങ്ങളിലായി ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, സോഷ്യോളജി, ഭൂമിശാസ്ത്രം എന്നിവ പഠിക്കണം. 760ഓളം ആശയങ്ങളാണ് ഇങ്ങനെ പഠിക്കുന്നത്. ഇതിനുവേണ്ടി രണ്ടര മണിക്കൂര്‍ പരീക്ഷയും 80 സ്‌കോറും മാത്രം. നേരത്തെ ഇത് 50 മാര്‍ക്ക് വീതമുള്ള രണ്ട് പരീക്ഷയായിരുന്നു.
80 സ്‌കോറുള്ള മറ്റു പരീക്ഷകള്‍ അവധി ദിവസത്തിനുശേഷം നടത്തുമ്പോള്‍ സാമൂഹികശാസ്ത്ര പരീക്ഷ മറ്റു പരീക്ഷകള്‍ക്ക് തൊട്ടുപിന്നാലെ നടത്തുന്നു. പ്രശ്‌നങ്ങളുണ്ടായാലും അടുത്തുതന്നെ അത് പരിഹരിക്കാന്‍ നടപടിയില്ല. ഇതെല്ലാം കുട്ടികളെ മാനവികവിഷയങ്ങളില്‍ നിന്ന് അകറ്റുന്നതായും പഠനം നടത്തുന്നവര്‍ പറയുന്നു.


പത്താംക്ലാസ് സാമൂഹികശാസ്ത്ര പുസ്തകവും ബോധനരീതിയും പരിഷ്‌കരിക്കണമെന്ന് നിര്‍ദ്ദേശം
 15 Sep 2012
തൊടുപുഴ:എസ്.എസ്.എല്‍.സി. സാമൂഹികശാസ്ത്രം പരീക്ഷയിലെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ പഠനഭാരം ലഘൂകരിക്കണമെന്നും പഠന പ്രക്രിയ പരിഷ്‌കരിക്കണമെന്നും കാരണങ്ങള്‍ വിശകലനം ചെയ്ത അധ്യാപകര്‍ നിര്‍ദ്ദേശിച്ചു.

ആകെ 10 വിഷയങ്ങളിലായി 133 അധ്യായങ്ങളാണ് പത്താം ക്ലാസ്സില്‍ പഠിക്കാനുള്ളത്. ഇതില്‍ 24 അധ്യായവും (19 ശതമാനം) സാമൂഹിക ശാസ്ത്രമാണ്. അതേസമയം, ആകെ 510 സ്‌കോറിനുള്ള എഴുത്തു പരീക്ഷയില്‍ 80 സ്‌കോറാണ് (15 ശതമാനം) സാമൂഹിക ശാസ്ത്രത്തിന്. 10 വിഷയങ്ങള്‍ക്കും കൂടി 1050 മിനുട്ട് പരീക്ഷയെഴുതുമ്പോള്‍ 150 മിനുട്ട് (14 ശതമാനം) മാത്രമാണ് സാമൂഹികശാസ്ത്രത്തിന് അനുവദിച്ചിട്ടുള്ളത്.

സാമൂഹികശാസ്ത്രത്തിനു കീഴില്‍ രണ്ടു പുസ്തകങ്ങളിലായി വ്യത്യസ്തങ്ങളായ ആറു വിഷയങ്ങള്‍ പഠിക്കണം. ഇതു പഠിപ്പിക്കുന്നതാകട്ടെ ഇതില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ യോഗ്യത നേടിയ അധ്യാപകനും. രണ്ടു പുസ്തകങ്ങളിലും കൂടി 357 പേജുകളിലായി 256 പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ഇതിനുള്ള പഠനസമയം കിട്ടുന്നില്ല.

ഒരു അധ്യയനവര്‍ഷം 200 പ്രവൃത്തി ദിവസമാണെങ്കിലും കലാകായികമേളകള്‍, പരീക്ഷകള്‍ എന്നിവ കഴിഞ്ഞാല്‍ 175ദിവസമേ കിട്ടൂ. ഒരു ദിവസം ഒരു പഠന പ്രവര്‍ത്തനം എടുത്താല്‍പോലും സാമൂഹികശാസ്ത്രത്തിലെ 256 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവില്ല.

സാമൂഹികശാസ്ത്രം പുസ്തകങ്ങളുടെ ഭാഷ കുട്ടികളെ വലയ്ക്കുന്നതാണെന്നും ആക്ഷേപമുണ്ട്.

ആറു വ്യത്യസ്തവിഷയങ്ങളിലെ ഒട്ടേറെ കാര്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിക്കേണ്ടിവരികയും അവയ്ക്ക് ചുരുങ്ങിയ സമയത്തില്‍ പരീക്ഷയെഴുതുകയും വേണ്ടി വരുന്നു. പാഠഭാഗങ്ങളുടെ ബാഹുല്യംമൂലം അധ്യാപകര്‍ രാവിലെയും വൈകീട്ടും ശനിയാഴ്ചകളിലും സ്‌പെഷല്‍ ക്ലാസ്സുകളെടുക്കുമ്പോള്‍ സാമൂഹികശാസ്ത്രപഠനം കുട്ടികള്‍ക്ക് ഭാരമാകുന്നുണ്ട്.

മുമ്പ് രണ്ടുമണിക്കൂര്‍ വീതമുള്ള രണ്ട് പരീക്ഷകളായിരുന്നു സാമൂഹികശാസ്ത്രത്തിന്. ഇത് രണ്ടരമണിക്കൂറുള്ള ഒറ്റപ്പരീക്ഷ ആക്കിയിട്ടും പഠനഭാരം കുറച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് നാല് അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല.

15 വയസ്സുള്ള കുട്ടി 10-ാം ക്ലാസ്സില്‍വച്ച് ചുരുങ്ങിയ സമയം കൊണ്ട് ചരിത്രം വിപുലമായി പഠിക്കണമെന്ന രീതിയിലാണ് പുസ്തകമെന്ന് അധ്യാപകര്‍ പറയുന്നു. ലോകയുദ്ധങ്ങളെപ്പറ്റി വിശദമായി പഠിക്കുമ്പോള്‍ 'ഇന്നത്തെ ഇന്ത്യ' എന്ന അധ്യായം 1977 വരെക്കൊണ്ട് അവസാനിക്കുന്നു. ഇതെല്ലാം അശാസ്ത്രീയമാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

Wednesday, August 29, 2012

ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍

പ്രേമചന്ദ്രന്‍മാഷ് ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ചര്‍ച്ചയ്കായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നു.
  • ഏകീകരിക്കാന്‍ കഴിയാത്ത സിലബസുകള്‍
    പ്രേമചന്ദ്രന്‍
  • സര്‍വദാ ദുരിതവഴിയിലായ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ ഏതു പൊത്തില്‍നിന്നാണ് "അടിയന്‍ ലച്ചിപ്പോം" ആക്രോശത്തോടെ ഇപ്പോള്‍ ഏകീകൃത സിലബസ് എന്ന വിചിത്രജീവി ചാടിവീണതെന്ന് അമ്പരക്കാത്തവരില്ല. ഈ വിചിത്രവേഷത്തിന് പിറകില്‍ മറഞ്ഞിരിക്കുന്ന താത്പര്യങ്ങളുടെ ദംഷ്ട്രകള്‍ ആര്‍ത്തിയോടെ ലക്ഷ്യംവയ്ക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയത്തില്‍ അവശേഷിക്കുന്ന ഇളംമേനികളില്‍ തന്നെയെന്നത് ഉറപ്പിക്കാന്‍, അത് വന്ന വഴിയും വാരിപ്പൂശിയ നിറങ്ങളും തിരിച്ചറിഞ്ഞാല്‍ മതിയാകും. ഈ വിചിത്രവാദത്തിന്റെ, ഒറ്റനോട്ടത്തില്‍ ആകര്‍ഷകമെന്ന് തോന്നാവുന്ന നീണ്ട അങ്കവസ്ത്രത്താല്‍ മൂടിവച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തെറിയാന്‍, അനുവദിക്കാനിരിക്കുന്ന അണ്‍ എയിഡഡ് സ്കൂളുകളുടെ നീണ്ട പട്ടികകളാണെന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതിന്റെ ക്രമപ്പെടുത്തിയ ചലനങ്ങള്‍ നിയന്ത്രിക്കുന്നത് പിന്നിലിരുന്നു വിരലുകള്‍ മാന്ത്രികമായി ചലിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ മേലധ്യക്ഷന്മാരുടെ താത്പര്യങ്ങളുടെ ചരടുകളാലാണെന്നും അപ്പോള്‍ വെളിപ്പെടും.

    കേരളത്തില്‍ പതിറ്റാണ്ടുകളായി നടന്നു വരുന്ന പാഠ്യപദ്ധതി ചര്‍ച്ചകളിലൊന്നിലും പങ്കെടുക്കാതിരിക്കുകയും അതിനെയെല്ലാം പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിറികോട്ടലുകള്‍കൊണ്ട് അപമാനിക്കുകയും ചെയ്ത ഒരു വിഭാഗം പുതിയ സിലബസിനു വേണ്ടിയെങ്കിലും ആദ്യമായി മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് ആ നിലയിലെങ്കിലും മാനിക്കപ്പെടണം; ചര്‍ച്ച ചെയ്യപ്പെടണം. എന്തായാലും, ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മേളനപ്രമേയങ്ങളുടെ വിരുന്നു മേശകള്‍ വിട്ട് ഏകീകൃത സിലബസ്സിന് വേണ്ടിയുള്ള വാദം ഇപ്പോള്‍ കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന സമിതിയായ കരിക്കുലം കമ്മിറ്റി വരെ എത്തിനില്‍ക്കയാണ്. പാഠ്യപദ്ധതിയും സിലബസ്സും വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കിക്കാണുന്ന ഒരു പാഠ്യപദ്ധതി സമീപനമനുസരിച്ചായിരിക്കും എപ്പോഴും സിലബസ് രൂപീകരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നത്. സ്കൂളിന്റെ അന്തരീക്ഷം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൊതുസമൂഹം, ബോധനരീതി, പഠനസാമഗ്രികള്‍, മൂല്യനിര്‍ണയം തുടങ്ങിയവയെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ തുടങ്ങി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകള്‍ വരെ പാഠ്യപദ്ധതി സമീപനം ഉള്‍ക്കൊള്ളുന്നു. ഓരോ കാലത്തും പാഠ്യപദ്ധതിയെ സംബന്ധിച്ച സമീപനം രൂപംകൊള്ളുന്നതിനു പിറകില്‍ സൈദ്ധാന്തികമായ ചില നിലപാടുകള്‍ ഉണ്ടാകും. അറിവിനെ സംബന്ധിച്ച സാമൂഹികവും മനശാസ്ത്രപരവും ആയ അതതുകാലത്തെ കണ്ടെത്തലുകള്‍ അവയുടെ അടിസ്ഥാനമായിരിക്കും. ആത്യന്തികമായി വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യം വയ്ക്കുന്നതെന്തോ അതിന്റെ ഉദ്ദേശ്യങ്ങളും വഴികളും രീതിശാസ്ത്രവും നിര്‍ണയിക്കുന്നത് കരിക്കുലം ആയിരിക്കും. കേരളത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനെങ്കിലും സമഗ്രമായ കരിക്കുലം രൂപീകരിക്കുന്നത് ഡിപിഇപി കാലത്താണ്. കുട്ടിയുടെ പ്രകൃതം എന്താണ്? എങ്ങനെയാണ് അവര്‍ അറിവിലേക്ക് എത്തിച്ചേരുന്നത്? അധ്യാപകന്റെ റോള്‍ ഇവിടെ എന്താണ്? ക്ലാസ്റൂം വിനിമയത്തിന്റെ രീതിശാസ്ത്രം എന്താണ്? പാഠപുസ്തകങ്ങള്‍ രൂപീകരിക്കേണ്ടത് എന്തിനെ മുന്‍നിര്‍ത്തിയാണ്? പഠന പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെ? മൂല്യനിര്‍ണയം എങ്ങനെ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ശരിയായി ചോദിക്കാനെങ്കിലും ഈ സന്ദര്‍ഭം സഹായകമായി. തുടര്‍ന്ന് 1997 ലും 2007 ലും നമ്മുടെ പാഠ്യപദ്ധതി പുനരവലോകനം നടത്തുകയും പരിഷ്ക്കരിക്കുകയും ചെയ്തു. ഈ ആലോചനകള്‍ ആരംഭിക്കുന്നത് പാഠ്യപദ്ധതിയെ സംബന്ധിച്ച ചര്‍ച്ചകളിലാണ്. ആ സമീപനം നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിനു ഫലപ്രദമായ സിലബസ് നിര്‍മിക്കുക എളുപ്പമാണ്. കരിക്കുലം ഒരു കോഴ്സിനെ സംബന്ധിക്കുന്ന ആലോചനകള്‍ ആണെങ്കില്‍ സിലബസ് വിഷയത്തെ സംബന്ധിച്ചുള്ളതാണ്. എന്താണ് ക്ലാസ് മുറിയില്‍ വിനിമയം ചെയ്യേണ്ടത് എന്നതാണ് മുഖ്യമായും സിലബസ്സിന്റെ പരിഗണന. ഒരു വിഷയത്തിന്റെ പഠന വസ്തുക്കള്‍, ഉള്ളടക്കം, അതിന്റെ സമയക്രമീകരണം മുതലായവയില്‍ ആ പര്യാലോചനകള്‍ അവസാനിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും വിശാലമായ കരിക്കുലത്തെ മുന്‍നിര്‍ത്തി നിരവധി സിലബസ്സുകള്‍ ഉണ്ടാക്കാറുണ്ട്. സ്കൂള്‍, പ്രാദേശിക മേഖലകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത സിലബസ്സുകള്‍ ഉണ്ടാക്കുമ്പോഴും കോഴ്സിന്റെ കരിക്കുലത്തെ സംബന്ധിച്ച അടിസ്ഥാന സമീപനം ഒന്നായിരിക്കും.

    ദേശീയ തലത്തില്‍ 2005 ല്‍ പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ചും അതിലെ ശുപാര്‍ശകള്‍ക്കനുസരിച്ചും ആണ് കേരളത്തിലടക്കം 2007 മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. പഠനത്തെ സംബന്ധിച്ച അടിസ്ഥാനദര്‍ശനങ്ങള്‍, പഠനപ്രക്രിയയുടെ സവിശേഷതകള്‍, കുട്ടിയെയും അധ്യാപകനെയും സംബന്ധിച്ച നിലപാടുകള്‍ എന്നിവയിലെല്ലാം തൊട്ടു മുന്‍പത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഏറെ മുന്നോട്ടു പോകാന്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് സാധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ രൂപപ്പെടുത്തിയ പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടിനുസരിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സ്വന്തം കരിക്കുലം വികസിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. 2007 ല്‍ കേരളം പ്രസ്തുത ചട്ടക്കൂടിനെ പിന്തുടര്‍ന്ന്, നമ്മുടെ സാംസ്കാരികവും പാരിസ്ഥിതികവും ആയ അടിത്തറയില്‍ നിന്നുകൊണ്ടും നമ്മുടെ ജീവിതത്തിന്റെ നിര്‍ണായകമായ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നില്‍ കണ്ടും സമഗ്രമായ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തു. പ്രസ്തുത പാഠ്യപദ്ധതിയനുസരിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളുടെ സിലബസ്സിന്റെ ഗ്രിഡ്ഡും തയ്യാറാക്കി. സിലബസ് തയ്യാറാക്കുമ്പോള്‍ ഓരോ വിഷയത്തിന്റെയും ദേശീയ, അന്തര്‍ദേശീയ നിലവാരംകൂടി പരിഗണിക്കുകയുണ്ടായി. പ്രൈമറി തലങ്ങളില്‍ പ്രശ്നോന്നീത സമീപനമാണ് നാം സ്വീകരിച്ചത്. നിത്യജീവിതത്തില്‍ നിരന്തരം അഭിമുഖീകരിക്കുന്ന ചില സാമൂഹിക പ്രശ്നങ്ങള്‍കൂടി കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരത്തക്ക പഠന പ്രവര്‍ത്തനങ്ങള്‍ പാഠപുസ്തകങ്ങളില്‍ നല്‍കിയിരുന്നു. ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ക്കകത്താണ് ഇവയ്ക്ക് ഇടം നല്‍കിയത്. ദേശീയ തലത്തില്‍ തന്നെ, നാം പുതിയ പാഠ്യപദ്ധതി എന്ന് പേരിട്ടു വിളിക്കുന്ന, 1997 മുതല്‍ സംസ്ഥാനത്ത് പ്രായോഗികമാക്കിയ ശിശുകേന്ദ്രിതവും സാമൂഹിക ജ്ഞാനിര്‍മിതിവാദത്തില്‍ കെട്ടിപ്പടുത്തതും പ്രവര്‍ത്താനാധിഷ്ഠിതവുമായ പഠനരീതി സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കി(എന്‍സിഎഫ്)ന്റെ ആമുഖത്തില്‍ തന്നെ കേരളത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന പുതിയ പഠനരീതിയെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ഓര്‍മ പരിശോധനയില്‍ മാത്രമൂന്നിയ പരീക്ഷാരീതി പൊളിച്ചെഴുതുകയും കുട്ടിയുടെ മാനസികപ്രക്രിയകളെ വിലയിരുത്തുന്ന, അവര്‍ തിരിച്ചറിഞ്ഞ ആശയങ്ങളെ പ്രയോഗിക്കുന്നതിനു അവസരം നല്‍കുന്ന രീതിയിലുള്ള പരീക്ഷകള്‍ നടപ്പില്‍ വരുത്തുകയും ചെയ്തത് എന്‍സിഇആര്‍ടിയുടെ മൂല്യനിര്‍ണയ വിഭാഗത്തിനു തന്നെ അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ സിബിഎസ്ഇ ഓര്‍മ പരിശോധിക്കുക മാത്രം ചെയ്യുന്ന അവരുടെ പൊതു പരീക്ഷാ രീതികളില്‍ വലിയ മാറ്റം വരുത്താന്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ""കാണാപാഠം പഠിച്ചും കറക്കിക്കുത്തിയും പരീക്ഷയില്‍ രക്ഷപ്പെടുന്ന രീതിക്ക് അറുതി വരുത്താന്‍ സിബിഎസ്ഇ തയാറെടുക്കുന്നു. 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ക്ക് "തുറന്ന പുസ്തക പരീക്ഷാ രീതി" അടുത്ത വര്‍ഷം (2013-14) മുതല്‍ നടപ്പാക്കാനാണ് ആലോചന. പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവുന്ന പാഠഭാഗങ്ങളെക്കുറിച്ചു മുന്‍കൂട്ടി അറിയാമെന്നതൊഴിച്ചാല്‍, തുറന്ന പുസ്തക പരീക്ഷാ രീതി കടുപ്പമേറിയതായിരിക്കുമെന്നാണു സൂചന. ചോദ്യങ്ങള്‍ ലളിതമാവില്ല; കുട്ടികളുടെ വിശകലന ശേഷിയാവും പ്രധാനമായും പരീക്ഷിക്കുക. ഉത്തരങ്ങള്‍ മനഃപാഠമാക്കി പരീക്ഷയില്‍ ജയിക്കാമെന്നു കരുതുന്നവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ടാവില്ല."" (മനോരമ വാര്‍ത്ത; 2012 ആഗസ്ത് 5 ) കുട്ടികളുടെ വിശകലന ശേഷിയും അപഗ്രഥനപാടവവും വിലയിരുത്തുന്നതിനായി നമ്മുടെ പരീക്ഷാരീതികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ എന്തെന്തു പരാതികള്‍ ആയിരുന്നു ഈ മാധ്യമങ്ങള്‍ക്കും ചില അധ്യാപക സംഘടനകള്‍ക്കും. ഏകീകൃത സിലബസ് ഒറ്റമൂലിയോ? "ഏകീകൃത സിലബസ് നടപ്പിലാക്കൂ.. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കൂ .. "എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ എന്താണ് ഏകീകൃതമായ ഈ സിലബസ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുണ്ടോ? പുറത്തു പറയുന്നതു തന്നെയാണോ അവരുടെ ഉള്ളിലിരുപ്പ്? അല്ലെങ്കില്‍ എന്തിന് ഈ അവ്യക്തത? ഉള്ളിലുള്ളത് തുറന്നു പറയാനുള്ള ആര്‍ജ്ജവമെങ്കിലും ഭരണത്തിനു സ്തുതി പാടുന്ന ഈ സംഘങ്ങള്‍ കാണിക്കണം. ജിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് തങ്ങളുടെ മുഖമാസികയില്‍ പേര് വച്ചെഴുതിയ ലേഖനത്തില്‍ (വാല്യം: 6, ലക്കം: 8; ഏകീകൃത സിലബസും ഗുണമേന്മാ വിദ്യാഭ്യാസവും) ഈ ഇരട്ടത്താപ്പ് വ്യക്തമാണ്. എന്‍സിഇആര്‍ടി നിര്‍ദ്ദേശ പ്രകാരം അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ സിലബസ്സുകള്‍ പരിഷ്കരിക്കണം എന്നതിനെ തലോടി, എന്താണ് ഏകീകൃത സിലബസ് എന്ന് വിശദമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. "എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ സ്വരൂപിച്ച് കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെയും പ്രാദേശിക പ്രാധാന്യവും കൂടി സംയോജിപ്പിച്ച് ബന്ധപ്പെട്ട എസ്സിഇആര്‍ടി കള്‍ ആവശ്യമായ രീതിയില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും വികസിപ്പിച്ചെടുക്കേണ്ടതാണ്". ഇതില്‍നിന്ന് എന്താണ് ഉരുത്തിരിച്ചെടുക്കാന്‍ കഴിയുന്നത്? എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന തരത്തില്‍ ആവണം എന്നത് മനസ്സിലാക്കാം. സിബിഎസ്ഇ യുടെയും ഐസിഎസ്ഇ യുടെയും ഗുണാംശംങ്ങള്‍ എന്താണ്? ഇവ കേവലം പരീക്ഷാ ബോര്‍ഡുകള്‍ മാത്രമാണെന്നത് എന്തുകൊണ്ട് വ്യക്തമാക്കപ്പെടുന്നില്ല. ഇന്ത്യയിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും കുട്ടികളെ ലക്ഷ്യം വച്ചുള്ള ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാബോര്‍ഡാണ് ഐസിഎസ്ഇ. അവര്‍ക്ക് കുട്ടികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആലോചിക്കേണ്ടതില്ല. അതുകൊണ്ട് ഒരു സിലബസ് അടിച്ചു പുറത്തിറക്കിയാല്‍ സ്വകാര്യ പ്രസാധകര്‍ അതിനുസരിച്ചുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിക്കൊള്ളും. കടുകട്ടിയാണ് ഐസിഎസ്ഇ സിലബസ് എന്നാണു പൊതുധാരണ. കട്ടി സിലബസ്സിനല്ല; പുസ്തകങ്ങള്‍ക്കാണ്. വിദ്യാഭ്യാസത്തെ തികച്ചും കച്ചവട ഉത്പന്നമായിക്കാണുന്ന ഈ ആഗോള പരീക്ഷാബോര്‍ഡിനു വേണ്ടി, അതിസമ്പന്നര്‍ക്കും ട്യൂഷന്‍ ഉറപ്പുവരുത്താന്‍ കഴിവുള്ള ചെറുന്യൂനപക്ഷത്തിനു വേണ്ടി സ്വകാര്യ പ്രസാധകര്‍ പുസ്തകം തയ്യാറാക്കുമ്പോള്‍ എന്തിനു കട്ടി കുറയ്ക്കണം. ആ സ്വകാര്യ പുസ്തകങ്ങളുടെ കാഠിന്യം കേരളത്തിലെ അതിബൃഹത്തായ പൊതുവിദ്യാഭ്യാസത്തിനു മേല്‍ കെട്ടിയിറക്കണം എന്ന് വാദിക്കുന്നവര്‍ അതിന്റെ ഭാരത്താല്‍ ഞെരിഞ്ഞമരണം എന്ന് ആശിക്കുന്നത് ആരെയൊക്കെക്കുറിച്ചാവും. ആദിവാസികളുടെ, ദളിതരുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ, തൊഴിലാളികളുടെ മക്കള്‍. അവര്‍ തോറ്റും, അപമാനിക്കപ്പെട്ടും, പഠിക്കാന്‍ കഴിയാത്തതിന്റെ കഠിന ശിക്ഷയ്ക്ക് വിധേയരായും വിദ്യാഭ്യാസത്തിന്റെ രാജപാത ഉപേക്ഷിക്കണം. പരസ്യത്തില്‍ പറയുന്നത് പോലെ "എന്തൊരു ഐഡിയ " സിബിഎസ്ഇ ക്കും സ്വന്തമായ കരിക്കുലമോ സിലബസ്സോ ഇല്ല. അവര്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ചു തയ്യാറാക്കിയ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് സ്വീകരിക്കുന്നത് എന്നാണു വയ്പ്പ്. അത് കേന്ദ്രീയ/ നവോദയാ വിദ്യാലയങ്ങളില്‍ പാലിക്കപ്പെടും. ഭാരതത്തില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് യാതൊരു ഉറപ്പും ബോര്‍ഡിനു പോലും ഉണ്ടാകില്ല. അവിടെയും സ്വകാര്യ പ്രസാധകരുടെ ഉള്ളടക്കഭാരം ആഭരണമാക്കിയ പുസ്തകങ്ങളാണ് കമ്മീഷന്റെയും സ്വാധീനത്തിന്റെയും പേരില്‍ കുട്ടികളുടെ ചുമലില്‍ പതിക്കുന്നത്. എന്‍സിഇആര്‍ടി രൂപീകരിക്കുന്ന കരിക്കുലം ധാരണകള്‍ അട്ടത്തുവച്ചാണ് ഇത്തരം സ്കൂളുകളുടെ പ്രവര്‍ത്തനം എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്ത് ഗുണവശങ്ങളാണ് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ടത്. പകലന്തിയോളം നാമമാത്രമായ സംഖ്യയ്ക്ക്, സംഘടനാ സ്വാതന്ത്ര്യം പോലുമില്ലാതെ അടിമപ്പണിയെടുക്കാന്‍ ഒരു വിഭാഗമില്ലെങ്കില്‍ ഇവിടുത്തെ സിബിഎസ്ഇ പഠനം എന്താകുമെന്നു ഈ സംഘടനാ പണ്ഡിതന്മാര്‍ ആലോചിച്ചിട്ടുണ്ടോ? അതോ ഇവിടെയും സംഘടനാ സ്വാതന്ത്ര്യവും അവകാശങ്ങളും കക്ഷത്തില്‍ പൊതിഞ്ഞു വച്ച്, പ്രമോഷന്‍പോലും ബാധകമല്ലാതെ അവരോധിക്കപ്പെട്ട സ്കൂള്‍ മേധാവികളുടെ മുന്നില്‍ ഒച്ഛാനിച്ചു നില്‍ക്കുകയാണോ അധ്യാപകര്‍ ചെയ്യേണ്ടത്? സിബിഎസ്ഇയില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠങ്ങള്‍ എന്തൊക്കെയാണ്. കുട്ടികളില്‍ അവര്‍ ഏല്‍പ്പിക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ ചൂരല്‍ പാഠങ്ങളോ? എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകളും എണ്ണിയാല്‍ തീരാത്ത പരീക്ഷകളുമോ? ഇനി കോര്‍ സയന്‍സ് വിഷയങ്ങളില്‍ പൊതുവായും ഹ്യുമാനിറ്റീസ് ഭാഷാ വിഷയങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തില്‍ കവിയാതെ പ്രാദേശിക പ്രാധാന്യം സംയോജിപ്പിച്ചും ഉള്ള സിലബസ് എങ്ങനെയിരിക്കും എന്ന് ആലോചിച്ചോ? ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ആഗ്രഹിക്കുന്നത് തന്നെ അറിവിന്റെ കേന്ദ്രീകരണമല്ല. രാജ്യത്തിനാകെ ഒറ്റ കരിക്കുലം എന്ന ആശയത്തോട് വിയോജിച്ചു കൊണ്ടാണ് പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലുള്ള ദേശീയ കരിക്കുലം കമ്മറ്റി ഓരോ സംസ്ഥാനത്തിന്റെയും എസ്സിഇആര്‍ടി യോട് അതതു പ്രദേശത്തിന് അനുയോജ്യമായ കരിക്കുലം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും അതിനായി പത്തുലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. ശാസ്ത്ര വിഷയങ്ങളില്‍ ഒറ്റ സിലബസ് എന്നാവശ്യപ്പെടുമ്പോള്‍ നമ്മുടെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ജീവജാലങ്ങള്‍ തുടങ്ങിയ പ്രാദേശിക സവിശേഷതകളും ജ്ഞാനരൂപങ്ങളും കണ്ടെത്താനും അന്വേഷിക്കാനും കഴിയുമോ? ശാസ്ത്രത്തിന്റെ രംഗത്ത് നമ്മുടെ പ്രദേശത്തിന്റെ മുന്നേറ്റങ്ങള്‍ സംഭാവനകള്‍ ഇവയ്ക്കൊക്കെ അര്‍ഹമായ പ്രാതിനിധ്യം ദേശീയ പുസ്തകത്തില്‍ ലഭിക്കുമോ? അതൊന്നും അറിയാതെയും അന്വേഷിക്കാതെയും ആണോ നമ്മുടെ വരുംതലമുറ വളര്‍ന്നു വരേണ്ടത്. ആര്‍ക്കു വേണ്ടിയാണ് ശാസ്ത്ര പുസ്തകങ്ങള്‍ ഒന്നാകേണ്ടത്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന ഒരു ചെറു ന്യൂനപക്ഷത്തിനു വേണ്ടി മാത്രമല്ലേ? എല്ലായ്പ്പോഴും അവരുടെ താത്പര്യമാണോ നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ ഗതിവേഗങ്ങള്‍ നിയന്ത്രിക്കേണ്ടത്. ഹ്യുമാനിറ്റീസിനോടും ഭാഷാ വിഷയങ്ങളോടും കാണിക്കുന്ന സൗമനസ്യത്തിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല.

    ഓ.. അവ പഠിക്കുന്നത് ഉയര്‍ന്ന വര്‍ഗമല്ലല്ലോ? അവര്‍ അല്‍പ്പം, അല്‍പ്പം മാത്രം പ്രാദേശിക കാര്യങ്ങള്‍ പഠിച്ചോട്ടെ. പാവങ്ങള്‍. ഇവിടെയെങ്ങാനും വല്ല തൊഴിലും ചെയ്തു ജീവിക്കേണ്ടി വന്നാലോ? പാഠപുസ്തകം ഉണ്ടാക്കേണ്ടത് എസ്സിഇആര്‍ടി ആണെന്ന് പറഞ്ഞത് ആശ്വാസം എന്ന് കരുതി വായിച്ചു പോകുമ്പോഴാണ് അടുത്ത കല്ലുകടി. "ഏകീകൃത സിലബസ്സിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രപുരോഗതിക്കും വികസനശ്രമങ്ങള്‍ക്കും എതിരാണ്. ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും. കഴിഞ്ഞ സര്‍ക്കാര്‍ അതിനെ അങ്ങനെ കണ്ടു. അതിനാല്‍ ആ സ്ഥിതി മാറണം. അതിനൊരു സ്ഥിരമായ സംവിധാനം വേണം.

    സംവിധാനം സ്ഥിരമായതാണ് ഏകീകൃത സിലബസ്. അത് വന്നു കഴിഞ്ഞാല്‍ ഭരണ മാറ്റത്തിന് അനുസരിച്ച് പിന്നീടൊന്നും മാറ്റാന്‍ കഴിയില്ല. ഇടതു പക്ഷത്തിനു ഭരണം ലഭിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടലിന് അവസരം ലഭിക്കണമെങ്കില്‍ ഏകീകൃത സിലബസ് പാടില്ല". "മോന്‍ മരിച്ചിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കാണണം" എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇടതുപക്ഷം അടുത്തതവണ അധികാരത്തില്‍ എന്തായാലും എത്തും. (അത് കോണ്ഗ്രസ് അധ്യാപക സംഘടനാ നേതാവിന് ഉറപ്പാണ്) അപ്പോള്‍ അവര്‍ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ അവസരം ലഭിക്കരുത്. അത് കൊണ്ട് ഏകീകൃത സിലബസ്. എന്തൊരു ക്രാന്തദര്‍ശിത്വം. "ഭരണം മാറുമ്പോള്‍ മാറേണ്ടതല്ല പാഠ്യപദ്ധതിയും പാഠപുസ്തകവും പഠനക്രമവും പരീക്ഷാരീതിയുമൊന്നും". ആരാണ് ഈ പറയുന്നത്. ഒന്ന് മുതല്‍ പത്തു വരെ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം പതിനൊന്നാം തരത്തിലെ പുസ്തകങ്ങള്‍ മാറേണ്ടതായിരുന്നു. അത് എപ്പോള്‍ മാറും. ഒരു തീര്‍പ്പുമില്ല. ആ തുടര്‍ച്ച അട്ടിമറിക്കപ്പെട്ടു. നേരത്തെ ഏഴുവരെ വന്ന പരിഷ്കരണം എട്ടില്‍ എത്തിയപ്പോള്‍ ഭരണമാറ്റം ഉണ്ടായി. അവിടെ അപ്പോള്‍ ബ്രേക്കിട്ടു. പിന്നെ അതിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിക്കളഞ്ഞു ഒരു വര്‍ഷത്തിനു ശേഷം ഓടാന്‍ തുടങ്ങി. അക്കാദമികമായി എടുത്ത തീരുമാനമായിരുന്നു, നിരന്തരമൂല്യനിര്‍ണയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു ടേം പരീക്ഷകള്‍ മതി എന്നത്. ഒരു അക്കാദമിക ചര്‍ച്ചയും കൂടാതെ ഭരണ സ്വാധീനം ഉപയോഗിച്ചല്ലേ ആ തീരുമാനം അട്ടിമറിച്ചത്. പിന്നെ ഭരണത്തിലെത്തുമ്പോഴാണ് ഇടതുപക്ഷം പഠന കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന ആക്ഷേപമോ? ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴാണ് കേരളത്തില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ ഡിപിഇപി പദ്ധതി ആരംഭിക്കുന്നത്. ലോകബാങ്ക്, സാമ്രാജ്യത്വ ഗൂഢാലോചന, ഫണ്ടിങ് തുടങ്ങി തീവ്ര ഇടതുപക്ഷം സമരരംഗത്ത് ഇറങ്ങിയ കാലം. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകളാണ് അന്ന് ഇത്തരം പദ്ധതികളെ ഫലപ്രദമായി സംസ്ഥാനത്ത് പ്രയോജനപ്പെടുത്തണം എന്ന വാദഗതി ഉയര്‍ത്തിയത്. കേരളീയ പൊതു സമൂഹം ഏറെക്കാലമായി സ്വപ്നം കാണുന്ന, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച അവസരമായാണ് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ ഡിപിഇപി പരിഷ്കരണത്തെ നോക്കിക്കണ്ടതും ഭരണമാരുടെതെന്നു നോക്കുക പോലും ചെയ്യാതെ അതിനെ പിന്തുണച്ചതും. ആ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി ഇടതുപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചില്ലറയല്ല ചീത്ത കേട്ടത്. സമീപകാലചരിത്രം ഇത്രവേഗം തമസ്കരിക്കാന്‍ അസാധാരണമായ ഗീബല്‍സിയന്‍ മിടുക്ക് തന്നെ വേണം. ഉള്ളിലിരിപ്പും വെളിയിലിരിപ്പും കേരളത്തില്‍ ഒരു ഏകീകൃത പാഠ്യപദ്ധതി എന്ന ആശയം തത്വത്തില്‍ അംഗീകരിക്കാമെന്നുവയ്ക്കാം. എങ്കില്‍ അത് ഏതാവണം എന്നതാണല്ലോ അടുത്ത വിഷയം. ഇന്ന് കേരളത്തില്‍ മഹാഭൂരിപക്ഷം വരുന്ന പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാര്‍ രൂപം കൊടുത്ത പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലും കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളിലും സിബിഎഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. നഗര കേന്ദ്രിതമായ അപൂര്‍വം സ്കൂളുകളില്‍ ഐസിഎസ്ഇ സിലബസ്സും ഉപയോഗിക്കുന്നു. ഇവിടെയെല്ലാം സിലബസ് എകീകരിക്കണം എന്നാണല്ലോ ആവശ്യം. ഇത് എത്ര മാത്രം പ്രായോഗികമാണ്? കേരളത്തിലുള്ള കേന്ദ്രീയ, നവോദയാ വിദ്യാലയങ്ങളില്‍ സിലബസ് മാറ്റുക എന്നത് "നമ്മള്‍ കൂട്ടിയാല്‍ കൂടുന്നതല്ല." സ്ഥലം മാറ്റത്തിന് വിധേയരായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുട്ടികളെ കരുതിയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിച്ചതുതന്നെ. (ഇന്ന് അത് സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളിലേക്ക് മക്കളെ പറഞ്ഞു വിടാന്‍ ഇത്തിരി "ഉളുപ്പുള്ള" രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും രക്ഷാകവാടമാണ്. പറയുമ്പോള്‍ ഞങ്ങള്‍ സര്‍ക്കാര്‍ (കേന്ദ്ര) സ്കൂളിലാണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് പറയാമല്ലോ. അവിടെ നല്ല ഇംഗ്ലീഷും സിബിഎസ്ഇ സിലബസ്സും സമരമില്ലാത്ത അന്തരീക്ഷവും ഒക്കെയാണ് എന്നതാണ് ഇവരുടെയെല്ലാം ഉള്ളിലിരുപ്പെന്ന് ആര്‍ക്കാണ് അറിയാത്തത്.)

    കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നവോദയാ സ്കൂളുകളിലെയും സ്ഥിതി ഇതുതന്നെ. ഇനി സ്വകാര്യ സിബി എസ്ഇ സ്കൂളുകളോ? അവര്‍ സിബിഎസ്ഇ സ്കൂളുകള്‍ ആണെന്ന് പറയവുന്നതുതന്നെ ബോര്‍ഡ് അംഗീകരിച്ച സിലബസ് പിന്തുടരുന്നു എന്നത് കൊണ്ടുമാത്രമാണ്. അല്ലാതെ സ്കൂളിന്റെ നിലവാരത്തെക്കുറിച്ച് ഒരു ഉറപ്പും ബോര്‍ഡിനില്ല. ഇവിടെയെല്ലാം കേരളാ സിലബസ് കൊണ്ട് വരിക എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമാണെന്ന് ഏതു മലര്‍പ്പൊടി വില്‍പ്പനക്കാരനും അറിയാവുന്ന കാര്യമാണ്. അപ്പോഴാണ് ഈ പൂതനാവേഷത്തിന്റെ പൊതുവിദ്യാഭ്യാസത്തോടുള്ള വാത്സല്യത്തിന് പിറകിലമര്‍ത്തിവച്ച രാക്ഷസീയ ദംഷ്ട്രകള്‍ മെല്ലെ പുറത്തുചാടുന്നത് നമുക്ക് കാണാന്‍ കഴിയുക.

    കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ സിബിഎസ്ഇ സിലബസ് (എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍) കൊണ്ട് വരികയാണ് ഈ വാലുപൊക്കലിന്റെ ഉദ്ദേശ്യം. അപ്പോള്‍ പാഠ്യപദ്ധതി തയ്യാറാക്കുക, പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക തുടങ്ങിയ ഇടങ്ങേറൊന്നും നമ്മുടെ തലയില്‍ അല്ലല്ലോ. വിവാദവ്യവസായികള്‍ തക്കം പാര്‍ത്തിരിക്കയാണ്. വെറുതെ നമ്മുടെ ചരിത്രം, സംസ്കാരം, ഭാഷ, സമൂഹം എന്നെല്ലാം പറഞ്ഞു വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കേണ്ടല്ലോ. എല്ലാം കേന്ദ്രം നിശ്ചയിച്ചതു മാതിരി തന്നെ പോകട്ടെ. എന്തുകൊണ്ട് കേന്ദ്ര, വിദേശ സിലബസ്സുകള്‍ക്ക് ഇത്രമാത്രം ഉത്കൃഷ്ടത വരുന്നു എന്നാലോചിക്കുമ്പോഴാണ് മായ്ച്ചാലും മായാതെ കിടക്കുന്ന, അധിനിവേശം സൃഷ്ടിച്ച അടിമ ബോധം നമ്മുടെ ഉള്ളില്‍നിന്ന് മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലാവുക.

    സായ്പ്പ് ഉണ്ടാക്കിയതെല്ലാം മഹത്തരം, കേന്ദ്രം നടപ്പിലാക്കുന്നതെല്ലാം ഉദാത്തം എന്ന, നമ്മുടെ സാധ്യതകളെക്കുറിച്ചും ബലത്തെക്കുറിച്ചും ഉള്ള അധമബോധം തൂത്താല്‍ പോകുന്നതല്ല. കേരളത്തിന്റെ പഴയകാല പുസ്തകങ്ങളുടെ മഹത്വ സങ്കീര്‍ത്തനത്തിലും പ്രവര്‍ത്തിക്കുന്നത് ഇതുതന്നെയാണ്. അത് ഉണ്ടാക്കിയത് കോയിത്തമ്പുരാക്കാന്മാരും വരേണ്യപണ്ഡിതരും ആയിരുന്നല്ലോ. ഡിപിഇപി കാലത്താണ് ക്ലാസ് മുറിയിലെ അനുഭവത്തിന്റെ കരുത്തും വിദ്യാഭ്യാസത്തെക്കുറിച്ച് കാഴ്ചപ്പാടും ഉള്ള അധ്യാപകരും പരിശീലകരും എല്ലാം പങ്കാളികളായ പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും ഉണ്ടാവുന്നത്. അതിനു മേല്‍നോട്ടം വഹിക്കുവാന്‍ സര്‍വകലാശാലാതലത്തിലുള്ള, ദേശീയതലത്തില്‍ അറിയപ്പെടുന്ന അക്കാദമീഷ്യന്മാര്‍ ഉണ്ടായിരുന്നതൊന്നും കാണാതെ, നമുക്കിടയില്‍ തന്നെയുള്ള ചിലര്‍ ഉണ്ടാക്കിയതല്ലേ എന്ന പുരികം ചുളിക്കലോടെയും ചിറികോട്ടലോടെയും ആണ് പലരും ആ പുസ്തകങ്ങള്‍ കൈയിലെടുത്തത്.

    പാഠപുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്ന പണ്ഡിതപരിവേഷം തീര്‍ച്ചയായും പോയിരുന്നു. കൈയിലെടുക്കുമ്പോള്‍ തന്നെ കോട്ടുവാ വരുന്ന ഘടന മാറ്റി, കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകമാക്കുക എന്നത് ഒരു സമീപനമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള നാടന്‍പാട്ടോ കവിതയോ ചിത്രമോ ഉണ്ടായാല്‍ കാര്യങ്ങള്‍ എളുപ്പമായി, മുറവിളി തുടങ്ങാം "പാഠപുസ്തകങ്ങള്‍ ഇതാ ബാലമാസികകളായി." സത്യത്തില്‍ അറിവിനെ, അതിന്റെ വിതരണത്തെ, ആഴത്തെയും പരപ്പിനെയും സംബന്ധിച്ച ജനാധിപത്യബോധം ഇല്ലാത്തതും കുട്ടികളുടെ പ്രകൃതത്തെ സംബന്ധിച്ച സാമാന്യ അറിവ് പോലുമില്ലാത്തതും ആണ് ഈ ആരോപണങ്ങളുടെ കാതല്‍. എന്തൊക്കെ ആവലാതികള്‍ കേരളാ പാഠ്യപദ്ധതിയെക്കുറിച്ച് ഉന്നയിക്കുമ്പോഴും എല്ലാകാലത്തും അത് ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന മതേതരമൂല്യത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും പരാതിയുണ്ടായിരുന്നില്ല. കേരളത്തില്‍ ഇടതുപക്ഷം വന്നാല്‍ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ കേന്ദ്രസിലബസ് മതിയാകുമെന്ന് എളുപ്പവഴിയില്‍ ക്രിയപൂര്‍ത്തിയാക്കുന്നവര്‍ അതിന്റെ വരും വരായ്കകള്‍ ഒട്ടും ആലോചിക്കാതെയാണ്, ജി ശങ്കരപ്പിള്ളയുടെ "മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും" എന്നനാടകത്തിലെന്ന പോലെ ഒരു നരഭോജിക്ക് ജീവനേകുന്നത്.

    കേന്ദ്രം എല്ലാകാലത്തും മതേതരമായ പുസ്തകങ്ങള്‍ തന്നെ തീര്‍ക്കും എന്ന് ആര്‍ക്കു പറയാന്‍ പറ്റും. നാളെ ഹിന്ദു വര്‍ഗീയ വാദികളുടെ കൈയില്‍ കേന്ദ്രഭരണം വന്നാല്‍ ഭഗവത്ഗീതയും മനുസ്മൃതിയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയാല്‍, കേരളം പോലുള്ള സംസ്ഥാനത്ത് അതുപോലെ പഠിപ്പിക്കേണ്ടി വന്നാല്‍ എന്തായിരിക്കും നമ്മുടെ സാമൂഹികാവസ്ഥ. നേരത്തെ സ്കൂളുകളില്‍ രാവിലെ സരസ്വതി കീര്‍ത്തനം ആലപിക്കണം, യോഗ പഠിപ്പിക്കണം എന്നിങ്ങനെ നിര്‍ദ്ദേശമുണ്ടായത് ഇത്രവേഗം നാം മറന്നു പോയോ? എന്‍സിഇആര്‍ടി യുടെ പുസ്തകങ്ങളും കേരളത്തില്‍ പത്താംതരാം വരെയുള്ള പാഠപുസ്തകങ്ങളും അവയുടെ പഠനരീതിയും താരതമ്യപ്പെടുത്തി കെഎസ്ടിഎ യും ( കേരള പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സിബിഎസ്ഇ സിലബസ്സുകള്‍ ഒരു താരതമ്യം) കേരള ശാസ്ത്രസാഹിത്യ പരിഷത്തും പഠനം നടത്തി കണ്ടെത്തിയ റിപ്പോര്‍ട്ടുകളും അടിവരയിട്ടു തെളിയിക്കുന്നത് കേരള സംസ്ഥാന പാഠ്യപദ്ധതി എന്‍സിഇആര്‍ടിയെക്കാള്‍ ഗുണമേന്മയുള്ളതാണെന്നാണ്.

    കേരളത്തിന്റെ സമഗ്രപുരോഗതിയുടെയും അടിസ്ഥാനമെന്ന് നാം ഇന്ന് വരെ കരുതിയിരുന്ന, രാജ്യത്തിന് തന്നെ മാതൃകയായ ഒരു പാഠ്യപദ്ധതി എത്ര ലാഘവത്തോടെയാണ് ചില താത്പര്യങ്ങളുടെ പേരില്‍ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ തുനിയുന്നത്. "അത്രമേല്‍ തീഷ്ണങ്ങളാം നാവുകളത്രേ പിന്നെ മിഠായിപ്പൊതിക്കായി പണയം വെച്ചൂ നമ്മള്‍ വെറുതെ മധുരിക്കും രാസമാധുര്യത്തിന്നായ് പകരം കൊടുത്തതീ ദിവ്യമാം രസവിദ്യ." എന്ന് പി പി രാമചന്ദ്രന്‍ "മാമ്പഴക്കാലം" എന്ന കവിതയില്‍, വിലയറിയാതെ നാം നഷ്ടപ്പെടുത്തിയ ഗ്രാമീണസൗഭാഗ്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സംസ്കാരം, ഭാഷ, സാഹിത്യം, ചരിത്രം, പ്രകൃതി ഇവയോടൊക്കെ ബന്ധപ്പെട്ടു നാം നിര്‍മിച്ച് കൊണ്ടിരിക്കുന്ന ഒരു പാഠ്യപദ്ധതി വിലകുറഞ്ഞ ചില പുറംമിനുപ്പുകള്‍ക്കായി നഷ്ടപ്പെടുത്താനായുമ്പോള്‍ ഒന്നോ രണ്ടോ തവണയല്ല നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു.

Thursday, April 5, 2012

പെസഹ ദിനത്തില്‍ മതമില്ലാത്ത ജീവന്‍

ഈ വര്‍ഷത്തെ പെസഹ ദിനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ട് . പെസഹ എന്ന വാക്കിന് അര്ത്ഥം   ‘കടന്നുപോകല്’ എന്നാണ്.                                                                           
ക്രിസ്തു, ശിഷ്യന്മാരെ വിനയത്തിന്റെ മാതൃക പഠിപ്പിച്ച കാല്‍കഴുകല്‍ ചടങ്ങുകളും കുര്‍ബാന         സ്ഥാപിച്ചതിന്റെ അനുസ്മരണവും ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ വ്യാഴാഴ്ച നടക്കും          .


ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന                    രൂപത്തില് നല്കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.

വിനയത്തിന്റെ മാതൃക പഠിക്കണമെന്ന് വീണ്ടും ഓര്‍മിപ്പിക്കാന്‍               വേണ്ടി ഒരു വാര്‍ത്ത ഇന്ന് പെസഹ പ്രഭാതത്തില്‍ നമ്മിലേക്ക്‌                  കര്‍ത്താവ് എത്തിച്ചു തന്നു. അത് ചുവടെ                                              .




എസ്.എസ്.എല്‍.സി, പി.എസ്.സി ഫോമുകളില്‍ ജാതി, മതം നിര്‍ബന്ധമല്ല


 തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല.


സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

മതമില്ലാത്ത ജീവന്‍ ഒരു പുനര്‍ വായന 
(ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ വിവാദ പാഠം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകഭാഗം വലുതായി കാണാം)


Click here to enlarge the pictureസ്ക്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുളള കസേരകളിലിരുത്തി ഹെഡ്‍മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.


"മോന്റെ പേരെന്താ?"
"ജീവന്‍"
"കൊളളാം നല്ല പേര്, അച്ഛന്റെ പേര്?"
"അന്‍വര്‍ റഷീദ്"
"അമ്മയുടെ പേര്?"
" ലക്ഷ്മീ ദേവി"
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു
"കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ"
"ജാതിയോ?"
"അതും വേണ്ട"
ഹെഡ്‍മാസ്റ്റര്‍ കസേരയിലേയ്ക്ക് ചാരിയിരുന്ന് അല്‍പം ഗൗരവത്തോടെ ചോദിച്ചു
"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"
"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവന് ഇഷ്ടമുളള മതം തെരഞ്ഞെടുക്കട്ടെ".


ജവഹര്‍ലാല്‍ നെഹ്രു.ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് - ഗുരുനാനാക്ക്
ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണപത്രത്തില്‍ നിന്ന് ഒരു ഭാഗം
"എന്റെ മരണാനന്തരം എനിക്കായി യാതൊരു കര്‍മ്മവും നടത്തണമെന്ന് എനിക്കാഗ്രഹമില്ലെന്ന് ഉളളഴിഞ്ഞ് പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഇങ്ങനെയുളള യാതൊരു ചടങ്ങുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഉപചാരമെന്ന നിലയില്‍ പോലും അവയ്ക്ക് വിധേയനാകുന്നത് കാപട്യവും നമ്മെത്തന്നെയും മറ്റുളളവരെയും വിരട്ടാനുളള ഒരു ശ്രമവും ആയിരിക്കും".


നന്മയിലേയ്ക്ക് ഉണരുക
Click here to enlarge the pictureജാതിയുടെയും വിശ്വാസങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങളും ഇന്നു നാം പത്രത്തില്‍ വായിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നാണ് വിവക്ഷിച്ചിരിക്കുന്നത്? ചില സൂക്തങ്ങള്‍ നോക്കുക.


നിനക്ക് അഹിതമായതെന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്‍പ്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം. - മഹാഭാരതം.


മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറുക - ബൈബിള്‍


തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടുക. തനിക്കു വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക. - നബി വചനം.


ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെക്കുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത് - ഗുരുനാനാക്ക്
......................................................................................................................................................................................................................

(മതമില്ലാത്ത ജീവന് മാതൃകാപാഠം കുരീപ്പുഴയുടെ കുറിപ്പ് )