ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 22, 2012

വര്‍ഷ, അഭയ,അഖില്‍ (2)


  • (പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവര്‍ അവര്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസം ഇപ്രകാരം ആകണം ? സാധ്യതകള്‍ ആലോചിക്കുകയാണ് . രണ്ടാം ഭാഗത്തില്‍ അഭയ, വര്‍ഷ, അഖില്‍ എന്നീ ഓമനകളുടെ ക്ലാസ് അനുഭവങ്ങള്‍ കൂടി ഉണ്ട്.
    ഈ മേഖലയിലെ ഇടപെടലിനുള്ള  ചിന്തകള്‍ കൂടുതല്‍ ഉണ്ടാകണം .കഴിഞ്ഞ ലക്കത്തിന്റെ തുടര്‍ച്ച ഇതാ   )

    അനുരൂപീകരിക്കണം-2 (തുടര്‍ച്ച )
     -തന്ത്രങ്ങള്‍ 
    • സോഷ്യല്‍ സയന്‍സ്/ ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ തിയേറ്റര്‍ ക്ലബ് രൂപീകരിക്കുകയും അതിന്റെ നേതൃതൃത്തില്‍ ചരിത്രപാഠങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത് ദൃശ്യാനുഭവം ശക്തമാക്കും.
  • വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമുളളവരും എന്നാല്‍ കേട്ടു ഗ്രഹിക്കാന്‍ കഴിവുളളവരുമായ കുട്ടികള്‍ക്ക് വേണ്ടി ശ്രാവ്യപാഠങ്ങള്‍ തയ്യാറാക്കണം. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് ഇവ കേള്‍ക്കുന്നതിനു അവസരം നല്കണം. റേഡിയോ നാടകരീതിയില്‍ ചരിത്ര പാഠങ്ങള്‍ അവതരിപ്പിക്കാം.
  • ദൃശ്യസൂക്ഷ്മത നിറഞ്ഞ അവതരണങ്ങളും ശ്രാവ്യസൂക്ഷമത നിറഞ്ഞ അവതരണങ്ങളും പാഠങ്ങളില്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവാടിത്തറയെ ആശ്രയിച്ചായിരിക്കണം.
  • ചോദ്യങ്ങളും അനുരൂപീകരിക്കണം. ഉദാഹരണം നോക്കുക
This example demonstrates a test question that provides insufficient context in the question stem, and therefore creates a barrier to understanding for the deaf student:

  1. The Civil War was a historical example of:
    1. A regional conflict based on economic issues
    2. A regional conflict based on slavery issues
    3. A national conflict involving political issues on the national level
    4. An international conflict involving multiple nations
    5. Two of the above

Revised to give adequate context and reduce the barrier, this question stem might read:

  1. The American Civil War was fought from 1861-1865; it presented both
    sides with complex issues. These issues involved different segments
    of several groups of people. Please select one answer from the choices
    below which best describes the Civil War as a whole.

  • ചോദ്യങ്ങളിലെ ഭാഷ, സങ്കീര്‍ണത, അവ്യക്തത, ഘടന, സന്ദര്‍ഭവുമായി ബന്ധപ്പെടുത്താതെയുളള അവതരണം ഇവയും മാറ്റേണ്ടതുണ്ട്.
  • ബോധനമാധ്യമം മാതൃഭാഷ എന്നു പറഞ്ഞാല്‍ പോര കേള്‍വിക്കു പരിമിതിയുളളവര്‍ക്ക് ദൃശ്യഭാഷയായിരിക്കണം മാധ്യമം. ഇതേ പോലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്കായി സങ്കരമാധ്യമം സ്വീകരിക്കണം. അധ്യാപകര്‍ ആശയവിനിമയത്തിനും ശരീരഭാഷ സമൃദ്ധമായി ഉപയോഗിക്കണം.
  • കുട്ടികളുടെ സ്ഥാനം അധ്യാപികയുടെ മുഖം, ചുണ്ടനക്കം, കണ്ണുകളുടെ ചലനം എന്നിവ കാണത്തക്ക വിധം ആയിരിക്കണം. കേള്‍വിദൂരവും കുറവായിരിക്കണം.
  • ലിഖിതവും വീചികവുമായ നിര്‍ദ്ദേശങ്ങളുടെ കൃത്യത, വ്യക്തത, ലാളിത്യം ക്രമം ,സഹായ സൂചന ഇവ പ്രധാനമാണ്.
  • പാഠങ്ങളുടെ ഗൗരവഭാവം മുറിയണം. ആഖ്യാനരീതിയുടെ വൈവിധ്യം പ്രധാനം. താല്പര്യം നിലനിര്‍ത്തുന്ന രചനാരീതി ഉപയോഗിക്കണം. ചരിത്രപാഠങ്ങളില്‍ ചിലത് കഥാരൂപത്തില്‍ / ആത്മകഥാഭാഗമായി ഒക്കെ വരാം.
  • ചിത്രങ്ങള്‍ വൈകാരികവും അന്വേഷണാതമകവുമായ തലങ്ങളെ അഭിസംബോധന ചെയ്യുന്നതാകണം. ഒപ്പം അത് കലാമൂല്യത്തിലും ആസ്വാദ്യതയുണര്‍ത്തണം. ഫോട്ടോഗ്രാഫിയുടെ സാധ്യത ചൂഷണം ചെയ്യണം, കാര്‍ട്ടൂണുകള്‍, കാരിക്കേച്ചറുകള്‍ തുടങ്ങിയവയും അനുവദിക്കപ്പെടണം.
  • അസൈന്മെന്റുകള്‍ നല്‍കുമ്പോള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ അത് എപ്രകാരം പൂര്‍ത്തീകരിക്കുമെന്ന ധാരണ വേണം. എന്തു സഹായം ഈ കുട്ടികള്‍ക്ക് ആവശ്യമുണ്ട് , ആരു സഹായിക്കും എന്നുളള തിരിച്ചറിവോടെ അസൈന്‍മെന്റുകളെ അനുരൂപീകരിക്കണം. പ്രതീക്ഷിക്കുന്ന ഉല്പന്നം സംബന്ധിച്ചും അനുരൂപീകരണതലം കണക്കാക്കണം.
  • ഉളളിലുണ്ടെങ്കിലും എഴുതി പ്രകടിപ്പിക്കാന്‍ പ്രയാസമുളള കുട്ടിയെയും കാണണം. ആരാണ് അവരുടെ ചിന്തകളെ അക്ഷരങ്ങള്‍ ആക്കുക. പൊതു പരീക്ഷയ്ക്കു മാത്രം ഇത്തരം സഹായം മതിയോ?
  • ഓര്‍മിച്ചു വെക്കാന്‍ പ്രയാസമുളളവര്‍ക്കായി സ്മരണാസഹിയി ( ക്ലാസ് പ്രദര്‍ശനങ്ങള്‍ ), അര്‍ഥപൂര്‍ണമായി ആവര്‍ത്തിക്കല്‍ ,ആശയങ്ങളെ കണ്ണി ചേര്‍ക്കല്‍ എന്നിവ നടത്തണം.
  • പാഠത്തിലേക്കു കടക്കും മുമ്പ് പ്രവചനത്തിനുളള അവസരം ഒരുക്കാം. ചരിത്ര മുഹൂര്‍ത്തങ്ങളില്‍ തുടര്‍ന്നു എന്തു സംഭവിച്ചു കാണും എന്നു പ്രവചിക്കുന്നത് ചിന്തയെ സജീവമാക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ക്ലാസിലെ മിടുക്കര്‍ എന്നു പൊതുവേ അറിയപ്പെടുന്നവരുടെ വിളിച്ചു പറയല്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കരുത്.
  • ആദ്യാവസരങ്ങള്‍ ആര്‍ക്ക് എന്നതില്‍ പ്രത്യേക ശ്രദ്ധ വേണം.
  • വിലിയ ചോദ്യങ്ങള്‍ (big questions) ഉന്നയിക്കപ്പെടണം. ഉദാഹരണത്തിനു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഈ ചോദ്യത്തിനു പല നിലവാരത്തിലുളള ഉത്തരം ക്ലാസില്‍ ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും അവസരവും ഒപ്പം പങ്കുവെക്കലിനും കൂടുതലറിയലിനും വഴിയും ഉണ്ടാകും.
  • അന്വേഷണാത്മക ചോദ്യങ്ങള്‍ .ചിന്തയെ നയിക്കുന്ന ചോദ്യങ്ങള്‍ ക്ലാസില്‍ മാത്രം പോര പാഠത്തിന്റെ ഭാഗമാകണം.
  • ഉച്ചത്തില്‍ ചിന്തിക്കുക എന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ക്ലാസുകളില്‍ ഏറെ പ്രയോജനം ചെയ്യും. ഞാനായിരുന്നെങ്കില്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു എന്ന രീതിയില്‍ സ്വന്തം ചിന്തയെ എല്ലാവര്‍ക്കും കേള്‍ക്കത്തക്കവിധം സ്വാഭാവികതയോടെ അവതരിപ്പിക്കുന്നത് ചിന്താ തടസ്സത്തെ മറികടക്കുന്നതിനുളള സഹായമാണ്.
  • മനസ്സിലാക്കാന്‍ കോഡുകള്‍ ഉപയോഗിക്കാം. ഇതു സൂചകവാക്ക് ആകാം.
    • വാക്യങ്ങളിലെ വാക്കുകളുടെ എണ്ണം കൂടരുത്. ചെറു വാക്യത്തിനു നിര്‍വചനം വേണം. ആറു് / ഏഴു വാക്കുകളില്‍ വാക്യത്തെ കുറുക്കണം. 
    • വസ്തുതകളുടെ ക്രോഡീകരണം ഓരോ യൂണിറ്റിലും ഇടയ്ക്കിടയ്ക്ക് നല്കാം. ഇങ്ങനെ ചയ്യുമ്പോള്‍ കുട്ടികളുടെ കണ്ടെത്തലിനെ തടസ്സപ്പെടുത്തരുത്. ചെക്ക് ലിസ്റ്റ് ആയി നല്കാം.
  • വര്‍ഗീകരണസാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. സമാനമായ കാര്യങ്ങളെ ഓര്‍ത്തെടുക്കുന്നതിനു ഇതു സഹായകമാണ്.
    • ആശയഭൂപടം നിര്‍മിക്കല്‍ എല്ലാ കുട്ടികളുടെയും ചിന്താസാന്നിദ്ധ്യം അനിവാര്യമാക്കും വിധം നല്‍കണം ഉദാ ജനാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സില്‍ വന്നത് ഓരോരുത്തരും എഴുതിയ ശേഷം ക്രോഡികരിക്കുന്ന രീതി സ്വീകരിക്കുമ്പോള്‍ ചില വിശദീകരണങ്ങളും ഉപാശയങ്ങളും കൂട്ടിച്ചേര്‍ത്തു വിപുലപ്പെടുത്തലും നടക്കും. ഇത് കുട്ടികള്‍ക്കു നല്ല അനുഭവം ആകും.
  • പുസ്തകവലിപ്പത്തിന്റെ പരിമിതി മറികടക്കണം. ചിത്രങ്ങള്‍, ഭൂപടങ്ങള്‍ എന്നിവ ലേഔട്ട് ചെയ്ത ആളുടെ ബോധനശാസ്ത്ര പരിമിതധാരണമൂലം അവയിലെ കളര്‍ച്ചേരുവ , ഭാഷ, വലുപ്പം എന്നിവ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്രദമല്ല. അതിനാല്‍ വലിയ ഷീറ്റുകളില്‍ പ്രിന്റ് ചെയ്ത് മടക്കി വെക്കാവുന്ന പേജുകള്‍ ആലോചിക്കണം. ക്ലാസില്‍ കളറിലുളള വലിയ പേജുകളുടെ ശേഖരം ഉണ്ടെങ്കില്‍ ആവശ്യക്കാര്‍ക്കു ഉപയോഗിക്കാം.
  • അവലോകനങ്ങളുടെ നൈരന്തര്യം അധ്യാപകസഹായിയില്‍ വ്യക്തമാക്കണം.
  • പാഠം എല്‍ സി ഡി സ്കീനില്‍ കാണുന്നതിനും കുട്ടികളുടെ പ്രതികരണം തത്സമയം കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് സ്കീനില്‍ കാണിക്കുന്നതും താല്പര്യം വര്‍ദ്ധിപ്പിക്കും. ( കട്ട്&പേസ്റ്റ്, പ്രാധാന്യമനുസരിച്ച് ഫോണ്ടുകളുടെ വലുപ്പവും നിറവും നിലയും മാറ്റല്‍, ബുളളറ്റിനിട്ടും നമ്പരിട്ടുമുളള ക്രമീകരണം എന്നിവ ആശയസ്വീകരണക്ഷമത കൂട്ടും)
  • ക്ലാസ് മ്യൂസിയം ഒരുക്കുന്നത് പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്ക് നല്ല അനുഭവമായിരിക്കും. പഴയ വസ്തുക്കളും ആധികാരികരേഖകളും കിട്ടുന്നില്ല എന്നു കരുതി ഈ സാധ്യത ഉപേക്ഷിക്കരുത്. കുട്ടികളുടെ നിര‍മാണശേഷി, ചിത്രീകരണശേഷി എന്നിവ പ്രയോജനപ്പെടുത്തി ഇതു ചെയ്യാന്‍ കഴിയണം.
  • ചരിത്രവുമായി ബന്ധപ്പെട്ട ഫിലിം പ്രദര്‍ശനവും ചര്‍ച്ചയും നടത്തണം. പാഠങ്ങളുമായി ബന്ധപ്പെടുത്താവുന്ന ഫിലിമുകളുടെ സിഡികള്‍ ശേഖരിച്ചു സ്കൂളിനു നല്‍കണം.
  • പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളില്‍ വികസിക്കേണ്ട നൈപുണികള്‍ സംബന്ധിച്ച ധാരണയുണ്ടാകണം. ഇല്ലെങ്കില്‍ ഇവരെ പ്രത്യേകം മാറ്റിയിരുത്തി പഠിപ്പിക്കുന്ന പ്രവണതയുണ്ടാകും.( നൈപുണികള്‍ അടുത്ത പോസ്റ്റില്‍ )

പ്രായോഗികാനുഭാവങ്ങളിലൂടെ (case studies)
1.വര്‍ഷയുടെ പുഞ്ചിരി

തൊങ്ങല്‍ നെല്ലി മൂട് സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാരി
-വര്‍ഷ
രാവിലെ അമ്മമ്മയുടെയും രണ്ടു ചേട്ടന്മാരുടെയും അകമ്പടിയില്‍ അമ്മയുടെ കയ്യിലിരുന്നു സ്കൂളിലേക്ക് യാത്ര
ജന്മനാതന്നെ കയ്യും കാലും ഇളക്കാന്‍ ബുദ്ധിമുട്ട്.
പഠിക്കാന്‍ അതീവ താല്പര്യം.
ക്ലാസില്‍ എത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് അവളെയാണ്
അവള്‍ മാത്രം എഴുന്നേറ്റില്ല
പതിയെ ഒരു നമസ്തേ തന്നു.പിന്നെ മനോഹരമായ ഒരു പുഞ്ചിരിയും.
ക്ലാസ് മുറിയില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവളുടെ ആവേശം എന്നില്‍ അത്ഭുതം സൃഷ്ടിച്ചു .
പന്ത്രണ്ടു ദിവസത്തെ കളരി വര്ഷയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു
ഇടം കയ്യില്‍ പേന പിടിച്ചു വട്ടംവരചിരുന്ന അവള്‍ വലതു കയ്യിലേക്ക് പേന മാറ്റി..ചില അക്കങ്ങങ്ങളും അക്ഷരങ്ങളും ചിത്രങ്ങളും എഴുതാന്‍ കഴിയുന്നു അവളുടെ ബുക്കിലും മനസ്സിലും അവ വേര് പിടിച്ചു വളരുകയാണ്.
പല പ്രവത്തനങ്ങളുടെയും ക്രിയാത്മക വിലയിരുത്തല്‍ വര്‍ഷയുടെതായി
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം ഏറ്റെടുക്കാന്‍ തുടങ്ങി.
സ്കൂളിലെ കൂട്ടുകാര്‍ വായനശാലാ സന്ദര്‍ശനത്തിനു പോയപ്പോള്‍ അവളും കൂടി
വര്‍ഷയും ചോദ്യകര്ത്താവായി

കൈകൊട്ടാനും ചില അവസരങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെ എന്നീട്ടു നില്‍ക്കാനും അവള്‍ ശ്രമം തുടങ്ങി
ടീച്ചറുടെ സഹായത്തോടെ ചുമര് പിടിച്ചു നടക്കാന്‍ ശ്രമം.
ഞാന്‍ ചില ഇടപെടല്‍ നടത്തി.
വര്‍ഷ പറയുന്നത് അവളുടെ
നോട്ടു ബുക്കിലും ചിലപ്പോള്‍ ബോട്ടിലും ഞാന്‍ എഴുതിക്കൊടുത്തു.
എല്ലാ പ്രവര്‍ത്തനങ്ങളിലും അവളുടെ പങ്കാളിത്തം ഉറപ്പാക്കി.

വര്‍ഷ ഇല്ലാത്ത പ്രവര്‍ത്തനം ഇല്ല
ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തര ശ്രദ്ധ നല്‍കി
രക്ഷിതാവുമായി ആശയവിനിമയം എന്നും നടത്തി
റിസോഴ്സ് ടീച്ചറിന്റെ പിന്തുണ തേടി
ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ഞാന്‍ വര്‍ഷയുടെ അടുത്ത് ചെല്ലാന്‍ അവസരം കണ്ടെത്തി
കോരിയോ ഗ്രാഫി നേതൃത്വം വര്‍ഷയ്ക്ക് നല്‍കും വിധം ക്രമീകരിച്ചു
കഥ പറയല്‍-കഥയുടെ കെട്ടഴിച്ചു വര്‍ഷ ഭാവനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടി
ചാര്‍ട്ടില്‍ എഴുതല്‍-വര്‍ഷയ്ക്ക് എഴുതാന്‍ കഴിയുന്ന തരത്തില്‍ ചലിക്കുന്ന
സ്ടാന്റ്റ് ഉണ്ടാക്കി അവളെയും പങ്കെടുപ്പിച്ചു
ലേഖന പ്രവര്‍ത്തനങ്ങള്‍ -പെന്‍സില്‍ മാറ്റി സ്കെച് പേന നല്‍കി.പ്രത്യേക മണല്പ്പെട്ടി നല്‍കി മണലില്‍ വിരല്‍ കൊണ്ടെഴുതാന്‍ അവസരം
നോട ബുക്കില്‍ അവള്‍ക്കു വേണ്ടി അവളുടെ ആശയങ്ങള്‍ എഴിതിക്കൊടുത്ത്
ചിത്രം വരയ്ക്കുമ്പോള്‍ നിറം നല്‍കാന്‍ അവസരം
ആ ക്ലാസില്‍ പ്ലാസ്റിക് കസേരയാണ്.അത് വ്ര്‍ഷയ്ക്ക് വഴങ്ങില്ല
വീഴും പകരം മരക്കസേര കൊടുക്കാന്‍ പി ടി എ തയ്യാറായി
ഞങ്ങള്‍ അത് സമ്മതിച്ചില്ല
വര്‍ഷയുടെ ആത്മവിശ്വാസം കൂട്ടണം വര്‍ഷ വീഴില്ല.
അതെ അവള്‍ മനസ്സില്‍ കരുതി വര്‍ഷ വീഴില്ല
മറ്റുള്ളവരെ ക്കാള്‍ മിടുക്കിയാണ് വര്‍ഷ
അവള്‍ക്കു ഊര്‍ജവും ശ്രദ്ധയും നല്‍കി മുന്നോട്ടു പോകാന്‍ തീരുമാനം
--

ബാലരാമപുരത്ത് നിന്നും പ്രേംജിത്ത് അയച്ചു തന്ന ഈ അനുഭവം ചൂണ്ടുവിരല്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു .

2.അഭയ
കീഴാറ്റിങ്ങ ല്‍ സ്കൂള്‍ ബ്ലോഗില്‍ പ്രകാശിപ്പിച്ച ഒരു അനുഭവം  ചൂണ്ടു വിരല്‍ പങ്കിടുന്നു. പല സ്കൂളുകാരും സവിശേഷ പരിഗണന നല്‍കേണ്ട കുട്ടികളെ പ്രത്യേകം അവഗണിച്ചു മൂലയ്ക്കൊതുക്കി ലേബല്‍ ചെയ്യുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായ സമീപനം പുലര്‍ത്തി ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചു വിജയിക്കുന്നതിന്റെ നേര്‍ ചിത്രമാണിത്..മറ്റു കുട്ടികളെ എങ്ങനെയും പിന്തള്ളി മുന്നിലെത്തുക എന്നതിന് പകരം കൈ കോര്‍ത്തു മുന്നേറുക എന്ന സമീപനം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആണ് വേണ്ടത്.



"അഭയ ഭയന്ന് ഒരു മൂലയിലിരിക്കും!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.
ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.
എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല- പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.
ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.
  • വിവരണം?
  • നാടകീകരണം?
  • അഭിനയം?
  • സംഭാഷണം തയ്യാറാക്കൽ?
  • കഥാരചന?
  • മൈന്റ് മാപ്പിംഗ്?
എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. മനസ്സുകൊണ്ട്!

ക്ലാസില്‍ കുട്ടികള്‍ പിന്നോക്കം ആകുന്നെങ്കില്‍ അത് അവരുടെ മനസ് ഏറ്റെടുക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്.പല അധ്യാപകരും പ്രത്യേക പരിഗണന എന്നു വച്ചാല്‍ മാറ്റിയിരുത്തി പഠിപ്പിക്കുക എന്നാണു കരുതുന്നത്.പ്രത്യേക പരിഗണന എന്ന വാക്ക്  ആശയക്കുഴപ്പം ഉണ്ടാക്കുന്നുവോ?കൂടുതല്‍ പരിഗണന എന്നല്ലേ വേണ്ടത്.മറ്റുള്ളവര്‍ക്ക് കിട്ടുന്നതിനെക്കാലും കൂടുതല്‍ കൊടുക്കാന്‍ തയാറാവുക. 
നാം പാര്ശ്വവത്കരിക്കുന്നവര്‍ക്കൊപ്പം.


3.വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം

ക്കളെപ്പോലെ ക്ലാസിലെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, അവരുടെ കഴിവുയര്‍താന്‍ സ്വയം സമര്‍പ്പിക്കുന്ന നിരവധി അധ്യാപകര്‍ ഉണ്ട്. അവരില്‍ ഓരോരുത്തരെയും കണ്ടു മുട്ടുന്നതാണ് ധന്യമുഹൂര്‍ത്തം .
ഞാനും പത്തനംതിട്ട ബി ആര്‍ സിയിലെ ഷിജുരാജും കൂടി കോട്ടയം ജില്ലയിലെ മുണ്ടക്കയം ട്രൈബല്‍ എല്‍ പി സ്കൂളില്‍ 2010-ആഗസ്റ്റില്‍  പോയി..
അവിടെ മൂന്നാം ക്ലാസിലെ ടീച്ചറാണ് അന്നമ്മ സാമുവേല്‍- വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം.
ടീച്ചര്‍ എന്നും അഖിലിനു ഓരോ പുസ്തകം കൊടുക്കും.അവന്‍ അത് വീട്ടില്‍ കൊണ്ടുപോകും. വീട്ടുകാര്‍ അവനു അത് വായിച്ചു കേള്‍പ്പിക്കും. പിറ്റേ ദിവസം മനം നിറയെ പ്രകാശവുമായി സന്തോഷത്തോടെ അവന്‍ എത്തും. കേട്ട കഥ ടീച്ചറോട് പറയും.
സൂര്യന്‍ ഒളിച്ചിരുന്നതും. പശു വിളിച്ചിട്ട് പുറത്ത് വരാഞ്ഞതും ഒടുവില്‍ കൊക്കര കോ കേട്ടപ്പോള്‍ അതെന്തേ എന്നു അറിയാന്‍ എത്തി നോക്കിയതും പൂവന്‍ കോഴിക്ക് സമ്മാനം കൊടുത്തതും ... അവന്റെ ഭാഷയില്‍ ടീച്ചര്‍ അവന്റെ ബുക്കില്‍ അതെല്ലാം എഴുതിക്കൊടുക്കും.കഥ മാത്രമല്ല ക്ലാസില്‍ കേട്ടതും പഠിച്ചതുമെല്ലാം അവന്‍ ടീച്ചറോട് പങ്കിടും. ആ വാമൊഴികള്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ടീച്ചര്‍ വരമൊഴിയാക്കും. ബുക്കുകള്‍ നിറയാറായി ..അഖിലിന്റെ ബുക്കില്‍ മറ്റു കുട്ടികളുടെ ബുക്കിലുള്ളതെല്ലാം ഉണ്ട്.ഒറ്റ വ്യത്യാസം മാത്രം കൈപ്പട ടീച്ചര്‍ വക.അവനു കൈ വഴങ്ങില്ല. പിന്നെ വായിക്കാനും പ്രയാസം. എന്നാലെന്താ അവനു ഈ ടീച്ചര്‍ ഉണ്ടല്ലോ അവന്റെ മനസ്സ് മനസ്സില്‍ ചേര്‍ത്ത ടീച്ചര്‍.. പ്രത്യേക പരിഗണന നല്‍കാന്‍ ടീച്ചര്‍ ഏപ്പോഴും ശ്രദ്ധിക്കുന്നു. കൂട്ടുകാരും അവനെ ഒപ്പം കൊണ്ട് പോകാന്‍ ശ്രമിക്കും.. എല്ലാ പ്രവര്‍ത്തനത്തിലും അവനു പങ്കാളിത്തം. നേട്ടം. സന്തോഷം.
അനുരൂപീകരനത്തിന്റെ മികച്ച മാതൃകയാണ് ടീച്ചര്‍ ഒരുക്കുന്നത് .എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അധ്യാപിക .
(തുടരും ) 
മുന്‍ ലക്കം വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യൂ 

അനുരൂപീകരണം ക്ലാസില്‍ ( IEDC)

:...

1 comment:

premjith said...

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ക്ലാസ്സ്‌ മുറിയില്‍ നടപ്പിലാക്കണമെങ്കില്‍ പ്രതിബദ്ധതയും നന്മയും മനസ്സില്‍ സൂക്ഷിക്കുന്ന കഠിനാധ്വാനികളായ അധ്യാപക സുഹൃത്തുക്കളായി നാം മാറണം.
ലോകത്ത്‌ തന്നെ ഇത്തരത്തിലുള്ള അനുരൂപികരണ
ക്ലാസ്‌ മാതൃകകള്‍ വളെരെ കുറവാണെന്നു ഞാന്‍
മനസിലാക്കുന്നു.എസ്.എസ്.എ യിലും വിദ്യാഭ്യാസ വകുപ്പിലും ഇത്തരം കൂട്ടുകാര്‍ക്ക് വേണ്ടി പ്രബലമായ ഒരു സംവിധാനം തന്നെ പ്രവര്‍ത്തിക്കുനുണ്ട്.ആള്‍ബലം കൊണ്ടും സമ്പത്തുകൊണ്ടും കരുത്തുറ്റ ഒരു ടീം .......അവരൊന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത് ആണ്....പക്ഷേ.....
ചൂണ്ടുവിരല്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ പകരുവാനും ചര്‍ച്ച ചെയ്യുവാനും നടപ്പിലാക്കി തെളിച്ചം വരുത്താനുമുള്ള ശ്രമമെങ്കിലും നടത്തിയാല്‍ മതിയായിരുന്നു .....ചൂണ്ടുവിരല്‍ ചര്‍ച്ച ചെയ്തവ അധ്യാപകന്റെ ചിന്തയ്ക്ക് ദിശാബോധം നല്‍കുന്ന ചില കാര്യങ്ങളാണ്. തന്റെ മുന്നിലെത്തുന്ന കൂട്ടുകാരനെ അവന്റെ പരിമിതികളെ മനസ്സ്‌ കൊണ്ട് അറിഞ്ഞ് പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ട കരുത്ത്‌ ഓരോ അധ്യാപകനും നേടണം
ഓരോ കുട്ടിയും അധ്യാപകനെ സംബന്ധിച്ച് ഓരോ പാഠപുസ്തകം ആണ് . അവനു പറ്റുന്ന കരിക്കുലം രൂപപ്പെടുത്തേണ്ടത് അധ്യാപകന്റെ കടമയാണ് .....ഈ കടമ നിറവേറ്റുന്നതിന് നിലവില്ലുള്ള പഠന സമ്പ്രദായങ്ങളും പഠനോപുകരണങ്ങളും ക്ലാസ്‌മുറിയും വിദ്യാലയവും എല്ലാം അനുരൂപികരണത്തിന്ന്‍ വിധേയമാകണം .....അതിന്നുള്ള കരുത്ത്‌ അധ്യാപകര്‍ക്ക്‌ പകര്‍ന്ന്‍ നല്‍കാന്‍ തീര്‍ച്ചയായും ചൂണ്ടുവിരലിലെ ഈ വാക്കുകള്‍ക്ക് ശക്തിയുണ്ട് .........