ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, March 31, 2011

ഒരു വട്ടം കൂടിയീ പഴയ വിദ്യാലയ..

ഇന്ന് ഒരു സ്കൂള്‍ വര്‍ഷം അവസാനിക്കുന്നു..
സ്കൂളനുഭവങ്ങളുടെ ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാകും.ഒരിക്കലും മറക്കാനാവാത്ത സ്കൂള്‍ ജീവിതം ബ്ലോഗുകളില്‍വരച്ചിടാറുണ്ട് .അത്തരം രണ്ട് സ്മരണകള്‍..വായിക്കൂ..
ആദ്യം നിഥിന്‍..(http://schooldinangal.blogspot.com/)

സ്കൂള്‍ ദിനങ്ങള്‍

അദ്ധ്യാപന,അദ്ധ്യായന ദിനങ്ങളിലെ അനുഭവങ്ങളിലൂടെ.....



".......കളികള്‍ മടുത്ത് വീട്ടിലെത്തി. വള്ളങ്ങളെല്ലാം വീടിനടുത്തുള്ള ചെറിയ വെള്ളക്കുഴിയില്‍ പാര്‍ക്ക് ചെയ്തു.
"ഇനിയിപ്പോ ന്താചെയ്യാ?"
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് രാജന്‍ സാര്‍ പറഞ്ഞ പരീക്ഷണത്തെ .
..പുതിയൊരു കേസുകെട്ട് കിട്ടിയതിന്റെ സന്തോഷത്തൊടെ അകത്തേക്ക് ഓടി. ഒരു കുഴല്‍ സംഘടിപ്പിക്കണമല്ലോ.... സ്റ്റോറിലും അടുക്കളയിലും മേശയക്കകത്തുമെല്ലാം നോക്കി. ഒന്നും കിട്ടിയില്ല. പെന്‍സിലായിരുന്നു അക്കാലത്തെ പ്രധാന ആയുധം. പേനയുണ്ടായിരുന്നെങ്കില്‍ കുഴലൊപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു. അപ്പച്ചന്റെ പേനകള്‍ കാണാന്‍ കിട്ടാറില്ല. കാരണം അതിന്റെ പരിപ്പിളക്കാന്‍ ഞാനുണ്ടല്ലോ. അങ്ങനെ പരിപ്പിളകി അകാലചരമം പ്രാപിച്ച എത്രയോ ഉപകരണങ്ങള്‍ - കാല്‍കുലേറ്ററുകള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെയങ്ങനെ...... ഓര്‍മ്പോള്‍ തന്നെ കുളിരു കോരുന്നു കൈ കുരുകുരുക്കുന്നു. അതാവും എന്റെ കണ്‍വട്ടത്ത് വരാന്‍ പേനകള്‍ മടിക്കുന്നത്.
കുഴലൊന്നും കിട്ടാതെ വഷണ്ണനായി വീടിന്റെ ഉമ്മറപ്പടിയില്‍ കുത്തിയിരിപ്പ് തുടങ്ങി. പരീക്ഷിക്കാന്‍മുട്ടീട്ട് ഇരിക്കാനും വയ്യ. അങ്ങനെയിരിക്കുമ്പോഴാണ് മുറ്റത്ത് ചെടി നനയ്ക്കുന്ന ഹോസ് കണ്ടത്. "കിട്ടിപ്പോയ്. കുഴല് കിട്ടിപ്പോയ്."
മുറ്റത്തേക്ക് ചാടിയിറങ്ങി ഹോസ് കയ്യിലെടുത്തു. എന്തൊരു നീളം! ഇത്രെം വേണ്ട. മുറിച്ചാലോ..?
ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. പരിസരത്തെങ്ങും ആരുമില്ല. നേരേ അടുക്കളയിലേക്കോടി. അമ്മച്ചി എന്തോ പണിത്തിരക്കിലാണ്. ഒച്ചയുണ്ടാക്കാതെ കത്തി എടുത്തു. അത് അമ്മച്ചികണ്ടു.
"എന്തിനാടാ കത്തി. "
"ഒന്നുമില്ലമ്മേ... "
"എടാ അവിടെയുമിവിടെയും വെട്ടി കൈമുറിക്കരുത്."
"ഇല്ലമ്മേ......" എന്ന് പറഞ്ഞ് പുറത്തേക്കോടി.
ഞന്‍ പണി തുടങ്ങി. മുറിക്കാന്‍ തുടങ്ങിയപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് മനസിലായത്.
ഇതുകണ്ട ചേട്ടന്‍ എന്റെ അടുത്ത് വന്നു.
"എന്തിനാടാ അത് മുറിക്കുന്നത്. "
"ഒരു സൂത്രത്തിനാ. മുറിച്ചു തന്നാ കാണിച്ചു തരാം. "
സൂത്രം എന്ന് കേട്ടപ്പോ ചേട്ടന്‍ വീണു.
(അങ്ങനെ എത്ര എത്ര സൂത്രങ്ങള്‍. ഒര്‍ത്തു ചിരക്കാന്‍ പലതുമുണ്ട്.)
"ഉം. കത്തിയിങ്ങു താ..."
വെട്ടിയും കണ്ടിച്ചും ഒരു വിധത്തില്‍ ചേട്ടന്‍ ഒരു കഷ്ണം മുറിച്ചെടുത്തു.
കുഴലുകിട്ടയപാടേ ഞാനോടി ആ വെള്ളക്കുഴിക്കടുത്തേക്ക്.
"നിക്കടാ ഞാനും വരുന്നു". ചേട്ടനും പുറകേയോടി.
"എന്ത് സൂത്രമാടാ.. വേഗം കാണിക്ക്.."
"ദേ നോക്കിക്കോ ഞാന്‍ ഈ കുഴലിന്റെ ഈയറ്റം വെള്ളത്തില്‍ മുക്കാമ്പോവാ.....
അപ്പോ വെള്ളം മോളിലോട്ട് കേറിവരും. "
അങ്ങനെ ആകാംഷയോടെ ഞാന്‍ ആ കുഴലിന്റെ ഒരറ്റം വള്ളത്തില്‍ മുക്കി
".......""......."
ഒന്നും സംഭവിച്ചില്ല.
"
ഞാന്‍ വിചാരിച്ചു വെള്ളം പൊങ്ങിവന്ന് കുഴലിന്റെ മുകളിലെത്തുമെന്ന്. "
"ഛേ... കുന്തം.... അവന്റെ ഒരു പൊട്ട പരീക്ഷണം എന്റെ കയ്യും കളഞ്ഞ് ഞാന്‍ കൊഴല് മുറച്ചത് വെറുതേയായി.......ഒരു മന്തബുത്തി ശാസ്ത്രജ്ഞന്‍..... "( ഈ വിളി പിന്നീട് പലപ്പോഴായി ഞാന്‍ കേട്ടിട്ടുണ്ട് )
ചേട്ടന്‍ പോയി.
ഞാന്‍ വീണ്ടും പരീക്ഷണം തുടര്‍ന്നു. കുഴലിന്റെ മറ്റെ അറ്റത്തുകൂടി ഞാന്‍ ഒരു കണ്ണ് ചേര്‍ത്തു വച്ച് നോക്കി. കുറച്ചെങ്കിലും വെള്ളം പൊങ്ങിയിട്ടുണ്ടെങ്കിലോ?
ഇല്ല. ഒന്നും കാണുന്നില്ല. കൂരിരുട്ടുമാത്രം.
എന്റെ ഒളിഞ്ഞു നോട്ടം കണ്ടിട്ടാവും, ആ ചെളിവെള്ളപ്പരപ്പില്‍ കണ്ണുമാത്രം പുറത്തുകാണിച്ച് ഒരു മാക്രിക്കുട്ടന്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു ‍! അവന്റെ പല്ല് വെള്ളത്തിനടിയിലാണ്. ഒരുപക്ഷേ അവന്‍‌ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവും. അലവലാതി. അവനെ കൊഞ്ഞനംകുത്തി കാട്ടി ഞാന്‍ പരീക്ഷണം അവസാനിപ്പിച്ചു. അപ്പേഴേക്കും വീട്ടിലെ അടുക്കളയില്‍ നിന്ന് ചാള വറക്കണ മണവും പേറി വന്ന ഒരു മന്ദമാരുതന്‍ എന്റെ മൂക്കില്‍ വന്ന് ബ്രേക്കിട്ടു. ഹാവൂ.... നല്ല വിശപ്പ്.
"അമ്മച്ചീ...... വെശക്കണ്....... "
ഇതിനെയാണ് വിശപ്പിന്റെ വിളി എന്ന് പറയുന്നത്. ഞാന്‍ വീട്ടിലേക്കോടി.


അതോടെ ആ പരീക്ഷണം മറന്നു. പിന്നീടെപ്പോഴോ
രാജന്‍ സാറിനോട് ഇതെ പറ്റി ചോദിച്ചപ്പോള്‍ തീര്‍ത്തും വണ്ണം കുറഞ്ഞ കുഴലാണ് ഉപയോഗിക്കേണ്ടിയിരുന്നത് എന്ന് മനസിലായി. പിന്നെ ചെയ്തു നോക്കണമെന്നു കരുതിയെങ്കിലും മറ്റ് കുരുത്തക്കേടുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ അത് മറന്നു.
----------------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അഞ്ചാം ക്ലാസുകാരനായി. അപ്പോഴേക്കും താമസം
അങ്കമാലിയിലേക്ക് മാറ്റിയിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂളായിരുന്നു പിന്നീടുള്ള ലീലാവിലാസങ്ങള്‍. കന്യാസ്ത്രിയമ്മമാര്‍ നടത്തുന്ന സ്കൂളാണ്, നല്ല തല്ലുകിട്ടും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ വലിയ പേടിയൊടെയാണ് സ്കൂളിലേക്ക് കടന്നു ചെന്നത്. എന്തിനൊക്കയാ തല്ലു കിട്ടുക എന്നറിയില്ല. അതിനാല്‍ പതിവു കുരുത്തക്കേടുകള്‍ കാട്ടാന്‍ പേടിക്കണം. അതായിരുന്നു അന്നത്തെ അവസ്ഥ. ശാസ്ത്രത്തോട് എന്നെ കൂടുതല്‍ അടുപ്പിച്ച ജാന്സി ടീച്ചറും ഭൌതിക ശാസ്ത്രത്തോട് എന്ന കൂടുതല്‍ അടുപ്പിച്ച ലില്ലി പോള്‍ സിസ്റ്ററും ഈ സകൂളിലെ അധ്യാപകരാണ്. അന്നത്തെ സയന്‍സ്ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു.
അങ്ങനെയിരിക്കെ ആരോ എനിക്കൊരു ഹീറോപേന തന്നു. പഴയതാണെങ്കിലും കുഴപ്പമില്ലാതെ എഴുതാം. ഉപയോഗിക്കാതിരുന്ന് മഷി കട്ടപിടിച്ചതിന്റെ ചില കുഴപ്പങ്ങള്‍ കാണുന്നുണ്ട്. സാരമില്ല ശരിയാക്കിയെടുക്കാം എന്നു കരുതി.


അങ്ങനെ അവനെ ഒപ്പറേഷന്‍ തീയറ്ററിലെത്തിച്ചു. ഡോക്ടറും നേഴ്സും എല്ലാം ഞാന്‍ തന്നെ. ഒരു പാത്രം വെള്ളവുമായി തീയറ്ററിനകത്തുകയറി കതകടച്ചു. ആരേലും കണ്ടാ കുഴപ്പമാ. ഞാന്‍ അതിന്റെ പരിപ്പിളക്കുവാണെന്ന് പറഞ്ഞ് വഴക്കുപറയും. എന്തിനാ അതിന് അവസരം കൊടുക്കുന്നത്?
ഓപ്പറേഷന്‍ തുടങ്ങി. ഒരോ പാര്‍ട്സായി അവനെ അഴിച്ച് ആദ്യം വെള്ളത്തിലിട്ടു. പിന്നെ നന്നായി കഴുകി വൃത്തിയാക്കി. നിബ്ബിന്റെ ഭാഗം വലിച്ചൂരിയപ്പോഴാണ് ഒരു കുഴല്‍ പ്രത്യക്ഷപ്പെട്ടത്. ഒരു നേര്‍ത്തകുഴല്‍. ആ കുഴല്‍ എനിക്കിഷ്ടപ്പെട്ടു. തിരിച്ചും മറിച്ചും അതിനെ നോക്കി. അപ്പോഴാണ് അതിനുള്ളില്‍ ഒരറ്റത്തായി കുറച്ച് വെള്ളം ഇരിക്കുന്നത് കണ്ടത്. തിരിച്ചിട്ടും മറിച്ചിട്ടും അതു താഴേക്ക് വീഴുന്നില്ല. കുഴലിനകത്ത് എന്തെങ്കിലും വസ്തു ഇരുന്ന് അടഞ്ഞിട്ടുണ്ടാകുമെന്ന് കരുതി ശക്തിയായി ഒന്നൂതി.
"ഫൂ......"
വെള്ളം തെറിച്ചുപോയി. വീണ്ടും അത് വെള്ളത്തലിട്ട് കഴുകി. വീണ്ടും പഴയ അവസ്ഥ. അല്പം വെള്ളം മാത്രം പോണില്ല. ഇതെന്തുകഥ? പലവട്ടം ശ്രമിച്ചിട്ടും അതുതന്നെ ഫലം. ട്യൂബിന്റെ ഒരറ്റം വെള്ളത്തിലോന്ന് തോട്ടുനൊക്കി. ആ അദ്ഭുതം സംഭവിച്ചു. ട്യൂബിലൂടെ വെള്ളം പാത്രത്തിലെ വെള്ളത്തിന്റെ നിരപ്പില്‍ നിന്ന് ഒരല്പം ഉയര്‍ന്നു. ആ പഴയ പരീക്ഷണത്തിന്റെ ഒര്‍മകള്‍ മനസില്‍ നിറഞ്ഞു. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പരീക്ഷണം വിജയം കണ്ടു. അതും അപ്രതീക്ഷിതമായി. ആരോടും പറയാന്‍ പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി. പറയാന്‍ പുറത്തിറങ്ങാല്‍ എന്റെ ഓപ്പറേന്‍ കഥ പുറത്താവുമല്ലോ...
ഊരിയടുത്ത പാര്‍ട്സ് പഴയപടി വയ്ക്കാന്‍ പറ്റുമോ എന്ന് എനിക്ക് അപ്പോഴും നിശ്ചയമില്ലായിരുന്നു. എന്തായാലും ആ ചെറിയ കുഴല്‍ ഒഴിവാക്കി പേന റീഅസംമ്പിള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തിട്ടും പേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. കുറച്ച് മഷി കൂടതലായി പുറത്തു വരന്നുണ്ടോ എന്നൊരു സംശയം മാത്രം. ആ മാജിക്ക് ചേട്ടനെയും കാണിച്ചുകൊടുത്തു. സ്കൂളില്‍ കൊണ്ടു പോയി കൂട്ടുകാരേയും കാണിച്ചുകൊടുത്തു. ആ കുഴല്‍ ഞാന്‍ വളരെക്കാലം സൂക്ഷിച്ചു വച്ചു.

കാപ്പിലറി റൈസ്

പിന്നീടെപ്പോഴോ അത് കാണാതെ പോയി. ചിലപ്പൊ എന്റെ 'ആക്രിപ്പെട്ടി'യില്‍ സൂക്ഷ്മമായി ഒന്നു തെരഞ്ഞാലത് കിട്ടുമായിരിക്കും. എനിക്ക് കിട്ടുന്ന ലൊട്ട് ലൊടുക്ക് സാധനങ്ങള്‍ എല്ലാം പെറുക്കിയിടുന്ന പെട്ടയാണ് ഈ 'ആക്രിപ്പെട്ടി'. ആ കാലം മുതല്‍ക്കുള്ള പല സാധനങ്ങളും- കാന്തങ്ങള്‍, നട്ടുകള്‍, കേടായ ഇലക്ടോണിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ (ചിലത് ഞാന്‍ കേടാക്കിയവയാണ് കേട്ടോ), കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ അങ്ങനെ പോകുന്നു ആക്രിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്. ചേട്ടനാണ് അതിന് ആക്രിപ്പെട്ടി എന്ന് പേരു ചമച്ചത്.

എന്റെ ചില ആക്രിപ്പെട്ടികള്‍
----------------------------------------------------------------------------------------------------
കാലം എല്ലാ പതിബന്ധങ്ങളെയും തട്ടി തെറിപ്പിച്ചങ്ങനെ മുന്നേറി. ഞാന്‍ ഒന്‍പതാം
ക്ലാസിന്റെ കട്ടിളപ്പടിയും താണ്ടി മുന്നോട്ട് കടന്നു. അപ്പോഴേക്കും മാന്നാനത്തെ സെന്റ് എഫ്രേംസ് സൂളിലിലക്ക് എന്നെ പറിച്ചു നട്ടു. താമസം സെന്റ് അലോഷ്യസ് ബോര്‍ഡിങ്ങിലും. ചേട്ടന്റെ സെമിനാരിയില്‍ പോക്ക് അമ്മച്ചിയുടെ അസുഖം യാത്രാ ബുദ്ധിമുട്ട് അങ്ങയെ അതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വാടാന്‍ കൂട്ടാക്കാതെ അവിടെയും ഞാന്‍ എന്റെ വേരുകള്‍ പടര്‍ത്തി. പ്രത്ത്യേകിച്ച് ലക്ഷ്യങ്ങളോ കാഴ്ച്ചപ്പാടുകളോ ഒന്നും എനിക്കില്ലായിരുന്നു. പഠിച്ച് പഠിച്ച് എങ്ങുമെത്തണമെന്ന ചിന്തകളും ഇല്ലായിരുന്നു അക്കാലത്ത്. പഠിപ്പിക്കുന്ന കാര്യം ഇഷ്ടപ്പട്ടാല്‍ അതിന്റെ പിന്നാലെ അല്പനേരം ചിന്തയെ അഴിച്ചുവിടും. ഇഷ്ടമില്ലാത്തവ പഠിക്കാന്‍ മെനക്കെടാറില്ല. പരീക്ഷ വരുമ്പോള്‍ എന്തെങ്കുമൊക്കെ പഠിച്ചൊപ്പിക്കും. അതില്‍ കവിഞ്ഞൊരു പഠനമൊന്നും ഇല്ല. അതുകൊണ്ട് കൊട്ടപ്പടി മാര്‍ക്കൊന്നും കിട്ടിയിരുന്നില്ല. എല്ലാത്തിനേം പ്രായോഗിക തലത്തില്‍ നോക്കിക്കാണാന്‍ ഇഷ്ടപ്പട്ടിരുന്നത് കൊണ്ട് അത്തരത്തില്‍ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് പലതും മനസില്‍ തട്ടിയില്ല എന്നതാണ് സത്യം.
അങ്ങനെയിരിക്കേ ആ പഴയ പരീക്ഷണം ക്ലാസ് മുറിയിലേക്ക്.... 'കൊഹെഷന്‍' 'അഡ്ഹെഷന്‍' തുടങ്ങിയ കഠിന പദങ്ങളുടെ അകംമ്പടിയോടെ അവന്‍ കടന്നു വന്നു. "കേശികത്വം" .
ജോഷി സാറാണ് ഇതെല്ലാം പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്. കാര്യം പറഞ്ഞു വന്നപ്പോളല്ലേ മനസിലായത്, ഇത് നമ്മുടെ ഹീറോപ്പേനയുടെ കുഴല്‍ പറഞ്ഞുതന്ന രഹസ്യമല്ലേ. ആ സംഭവ പരമ്പര ചലചിത്ര രൂപേണ മനസില്‍ തെളിഞ്ഞു. സാറു പറഞ്ഞ കാര്യങ്ങള്‍ ശരിക്ക് മനസില്‍ പതിഞ്ഞു. വിളക്കില്‍ എങ്ങനെയാണ് എണ്ണ മുകളിലേക്ക് കയറുന്നത്, കിളച്ചിട്ടാല്‍ മണ്ണിന്റെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളൊക്കെ പകലുപോലെ വ്യക്തമായി. പഴയ ആ അനുഭത്തിന്റെ വില ഞാന്‍ തിരച്ചറിഞ്ഞു. ചില അനുഭവങ്ങള്‍ അങ്ങനെയാണ് അതിന്റെ ഓര്‍മകള്‍ നമ്മെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.
ഒന്‍പതാം ക്ലാസിലെ പുതയ ഭൌതികശാസ്ത്ര പുസ്തകത്തിലും ഈ പഠഭാഗം ഉണ്ട്. കേശികത്വത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കണമെന്നുണ്ടെങ്കില്‍ ആ പുസ്തകം ഇവിടുന്ന് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക. പുതിയ പുസ്തകത്തില്‍ എത്ര രസകരമായിട്ടാണ് ആ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയുടെ ഈ കാലഘട്ടത്തില്‍ സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഒരു വലിയ നഷ്ടം തന്നയാണ്.
------------------------------------------------------------------------------------------------------
കാലം വീണ്ടും ഒരു സ്റ്റേഷനിലും നിര്‍ത്താതെ ചൂളം വിളിച്ച് മുന്നാട്ടോടി. ഞാന്‍ +2 വിലകപ്പെട്ടു. അവിടെയുമെത്തി ഈ കേശികത്വം. 'കാപ്പിലറി ആക്ഷന്‍' എന്ന ആംഗലേയ കുപ്പായവുമണിഞ്ഞായിരുന്നു അവന്റെ വരവ്. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് കേശികത്വം രണ്ടു രരത്തിലുണ്ട് എന്ന് മനസിലായത്. കേശിക ഉയര്‍ച്ചയും കേശിക താഴ്ച്ചയും. അവയെ പറ്റി വിശദീകരിച്ച് കാടുകയറുന്നില്ല. ശാസ്തീയ വശങ്ങള്‍‌ മനസിലാക്കാന്‍ ഈവിടെ ക്ലിക്ക് ചെയ്യുക.അന്നും ഈ സംഭവ പരമ്പര മനസില്‍ ആടി തിമിര്‍ത്തു.



കാര്യങ്ങളെ അര്‍തഥ പൂര്‍ണമായി മനസിലാക്കാന്‍ ജീവിതാനുഭവങ്ങള്‍ ഒരുപാട് സഹായിക്കും. കാണാനും കേള്‍ക്കാനും തൊടാനും അനുഭവിക്കാനും കഴിയുന്ന കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും ഒര്‍മയില്‍ തങ്ങിനില്‍ക്കാനും സഹായിക്കും. നിത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കാനും ആ അനുഭവങ്ങള്‍ നമുക്ക് കൂട്ടായി വരും.

പിന്‍കുറിപ്പ്:
ചാക്രിക ആരോഹണ രീതി (സ്പൈറല്‍ അപ്രൊച്ച്) എന്താണെന്ന് ടിടിസി ക്ലാസില്‍ പഠിച്ചത് ഓര്‍മ വരുന്നു. ഒരേ കാര്യം കുട്ടി പല ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ഓരോ ക്ലാസിലും കുട്ടി നേടുന്ന അറിവിന്റെ വ്യാപ്തി കൂടികൂടി വരും. മനശാസ്ത്രപരമായ ഈ രിതിയാണ് ചാക്രിക ആരോഹണ രീതി. പാഠ്യ പദ്ധതി തയ്യാറാക്കുമ്പോള്‍ ഈ രീതി അവലമ്പിക്കുന്നുണ്ട്. എന്റെ ഈ അനുഭവങ്ങള്‍ ചാക്രിക ആരോഹണ രീതിയെ അടിവരയിടുന്നു എന്നൊരു തോന്നല്‍.

------
രേമേഷ് അരൂരിന്റെ ബ്ലോഗില്‍ നിന്നും...( Blogger (Blogspot) - remesharoor)


'കുരു ദക്ഷിണ'


രൂര്‍ ഗവ:യു .പി .സ്കൂളില്‍ ആയിരുന്നു .എന്‍റെ പ്രാഥമിക വിദ്യാഭ്യാസം.തുറവൂര്‍ ഉപജില്ലയിലെ മാതൃകാ സ്കൂള്‍ ആയിരുന്നു അക്കാലത്ത് ഞങ്ങളുടെ സ്കൂള്‍.മോഡല്‍ എന്ന് പറഞ്ഞാല്‍ മോഡല്‍ അത്ര തന്നെ ! എങ്ങനെ ആകാതിരിക്കും ഞാനൊക്കെയല്ലേ അവിടുത്തെ പഠിപ്പിസ്റ്റുകള്‍.

ഏഴ് ബി യില്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്,എ മുതല്‍ ഡി വരെ നാല് ഡിവിഷനുകള്‍ ഉണ്ടെങ്കിലും സി ക്ലാസ്സുകാരായിരുന്നു ഞങ്ങള്‍ ബി ക്കാരുടെ പ്രധാന ശത്രുക്കള്‍ .ഞങ്ങള്‍ ഇന്ത്യ ആണെങ്കില്‍ അവര്‍ പാക്കിസ്ഥാന്‍ ആയിരുന്നു. അവര്‍ കോങ്ക്രസ്സ് ആയിരുന്നെങ്കില്‍ ഞങ്ങള്‍ കമ്യുണിസ്റ്റ് !, ഞങ്ങള്‍ പാണ്ഡവര്‍ ,അവര്‍ കൌരവര്‍ ...ഞങ്ങള്‍ ദേവന്മാര്‍ അവര്‍ അസുര ന്മാര്‍ ..ഇങ്ങനെയായിരുന്നു അന്നത്തെ ഒരു ലൈന്‍.ഏഴു സിയിലെ സുനിത.പി.നായര്‍ എന്ന ഒരു മാലാഖക്കുട്ടിയെ മാത്രം ഞാന്‍ വെറുതെ വിടുന്നു.അല്ലെങ്കിലും എല്ലാ വില്ലന്മാരുടെ കൂട്ടത്തിലും എതിര്‍പക്ഷത്തെ സ്നേഹിക്കുന്ന ഒരു പാവം പാവം രാജകുമാരി ഉണ്ടാകുമല്ലോ !

അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ രണ്ട് അധ്യാപകര്‍ക്കുള്ള ഗുരു ദക്ഷിണയാണ് ഈ പോസ്റ്റ് .രണ്ട് പേരും ജീവനോടെ ഉള്ളതിനാലും അവരുടെ തണ്ടും തടിയും ഉള്ള ആണ്‍ മക്കള്‍ എന്നെ മാര്‍ക്ക് ചെയ്യും എന്നതിനാലും തല്ക്കാലം പേരുകള്‍ മാറ്റിപ്പറയുന്നു..
ഒരാള്‍ പോടക്കണ്ണന്‍ എന്ന് വിളിപ്പേരില്‍ ആദരിക്കപ്പെടുന്ന ശുഭാകരന്‍ സാര്‍. ഞങ്ങളുടെ ശത്രുക്കളായ ഏഴു സിക്കാരുടെ പട നായകന്‍ ! സാമാന്യം നന്നായി കോങ്കണ്ണ് ഉള്ള അദ്ദേഹത്തിനു ഏതു വിഷയത്തിലാണ് മികവു എന്ന് ചോദിച്ചേക്കരുത്.
സകല കലാവല്ലഭന്‍ എന്ന് മാത്രമാണ് അതിനു മറുപടി .
രണ്ടാമത്തെ ഗുരുവരന്‍ ശ്രീ ഡേവിഡ് സാര്‍ ,കണക്കും ഫിസിക്സും ആണ് അങ്ങേര്‍ക്കു പഥ്യം.ഞങ്ങള്‍ ഏഴു ബിക്കാരുടെ ജീവാത്മാവും പരമാത്മാവും ആയി ശോഭിക്കുന്ന മഹാനുഭാവന്‍ .ഞങ്ങള്‍ട ക്ലാസ് ടീച്ചര്‍ .
രണ്ട് പേരും ഞങ്ങളുടെ സ്വന്തം നാട്ടുകാര്‍.ജോലികിട്ടിയപ്പോള്‍ മുതല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഒരേ സ്കൂളില്‍ തന്നെ പഠിപ്പിച്ചു പഠിപ്പിച്ചു (പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നും പറയാം )രണ്ട് പേരും അരൂര്‍ക്കരയിലെ കുട്ടികളെ ഒരു വഴിക്കാക്കി.

രണ്ട് പേരും ദുര്‍വാസാവ് മഹര്‍ഷിയെ പോലെ ക്ഷിപ്ര കോപികളും ക്ഷിപ്ര പ്രസാദികളും ആണ്. പ്രായത്തില്‍ മുതിര്‍ന്ന
ശുഭാകരന്‍ സാറിനാണ് ഇച്ചിരി കോപം കൂടുതല്‍ .സാറിനു പുന്നാരം വന്നാല്‍ ഞങ്ങള്‍ കുട്ടികളെ "അസത്തെ, മൂശേട്ടെ ,
അധിക പ്രസംഗി" എന്നൊക്കെ വിളിച്ചു ആദരിച്ച് കളയും. ബാലപീഡന നിയമത്തെപ്പറ്റി അക്കാലത്ത് കുട്ടികള്‍ക്ക് വല്ല വിവരവും ഉണ്ടായിരുന്നെങ്കില്‍ ശുഭാകരന്‍ സാറൊക്കെ അന്നേ അകത്താകുമായിരുന്നു !
ഡേവിഡ് സാറും ചില്ലറക്കാരനോന്നും അല്ല .ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു രസത്തിന് പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരാള്‍ക്ക്‌ അല്പം കൂടുതല്‍ പരിക്ക് പറ്റുമല്ലോ ! അവന്റെ തിരുവാ...
കീറിപ്പൊളിഞ്ഞു കരച്ചിലിന്റെ രൂപത്തില്‍ ആയാല്‍ ഉടന്‍ വരികയായി ഡേവിഡ് സാറിന്റെ ശകാരം
"ഹോ ഹോ ..നീ അവന കൊന്നാ ..ഈ പണ്ടാരങ്ങളൊക്കെ ഇങ്ങാട്ട് വരുവല്ലാ മനുഷേന കഷ്ടപ്പെടുത്താന്‍ !!"
പിന്നെ വാദിക്കും പ്രതിക്കും സാറിന്റ വക ഗരുഡന്‍ തൂക്കം ,മുട്ടേല്‍ നിരങ്ങല്‍ തുടങ്ങിയ ശിക്ഷകള്‍ ആസ്വദിക്കാം :
അനുഭവിച്ചു പണ്ടാരടങ്ങാം !
ചോക്ക് പൊടി പുരണ്ട ആ മന്തന്‍ കൈകള്‍ കൊണ്ടു തലക്കിട്ടു രണ്ട് കിഴുക്കലും കൂടി കിട്ടിയാല്‍
അന്നത്തെ കാര്യം കുശാല്‍ ആയി !

എപ്പോളും അരയില്‍ എന്തോ തപ്പിനോക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ഡേവിഡ് സാറിനു. മുണ്ട് അഴിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കുന്നത് പോലെ !
"ഈ പണ്ടാറക്കാലന്‍ സാറിന്റെ തുണി ഉരിഞ്ഞു വീണു മാനം പോകണേ ന്റീശ്വരാ" എന്ന് എത്ര തവണ ഞങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട് എന്നറിയാമോ ! അരയിലെ താക്കോല്‍ കൂട്ടം അവിടെത്തന്നെ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുന്നതാണെന്നും ഇതേക്കുറിച്ച് ഒരു കിംവദന്തി ഉണ്ട് .

ഏഴു ബിക്കാരും സിക്കാരും തമ്മില്‍ ശത്രുത ഉള്ളത് പോലെ ഈ അധ്യാപകര്‍ തമ്മിലും കടുത്ത ശത്രുത ഉണ്ടായിരുന്നു വെന്നാണ് അക്കാലത്ത് ഞങ്ങള്‍ വിശ്വസിച്ചു പോന്നിരുന്നത്. ഒരിക്കല്‍ ഏഴു സിക്കാരെ ഹൈഡ്രജന്‍ ഉണ്ടാക്കുന്ന പരീക്ഷണം കാണിക്കുന്നതിനിടയില്‍ ശുഭാകരന്‍ സാറിന്റെ കൈയില്‍ ആസിഡ് വീണു. ഈ വാര്‍ത്ത കേട്ടു‌ ഡേവിഡ് സാര്‍ പറഞ്ഞത് ഓര്‍മവരുന്നു :

"ഹോ! ഹോ !അറിയാം മേലാത്ത കാര്യം ചെയ്യരുതെന്ന് ആ കെളവനോടു ഞാന്‍ നൂറു കുറി പറഞ്ഞിട്ടുണ്ട് ..
പണ്ടാരം അടങ്ങാന്‍ ...എന്നാലും കേക്കേല .പഠിപ്പിക്കാനോ അറിയാം മേല.. ന്നാ.. .വെറുതെ മനുഷേന മെനക്കെടുത്താതിരുന്നൂടെ ...."

തന്‍റെ മേഖലയായ സയന്‍സില്‍ ചുക്കും ചുണ്ണാമ്പും അറിയാത്ത ശുഭാകരന്‍ സാര്‍ കൈകടത്തിയത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു അത് .
ഒരിക്കല്‍ കുട്ടികളുടെ റബര്‍ ബാന്‍ഡുകള്‍ പതിവായി മോഷ്ടിചെടുക്കുന്ന ഒരു "ഭയങ്കരനെ" ശുഭാകരന്‍ സാറ് കയ്യോടെ പൊക്കി!
ആ കള്ളന്‍ ഇപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ചുമട്ടു തൊഴിലാളി യൂനിയന്ടെ നേതാവാണ്‌, ഇപ്പോളും പണി പഴയത് തന്നെ !തല്ക്കാലം ആ പേരും ഒളിച്ചു വയ്ക്കുന്നു ,വെറുതെ ധര്‍മ്മത്തല്ല്
മേടിച്ചു കൂട്ടുന്നത്‌ എന്തിനാ !!, കട്ടെടുത്ത റബര്‍ ബാന്‍ഡുകള്‍ ഓരോന്നായി ആ ഭീകരന്റെ ചെവികളിലും ,കൈകളിലും ഒക്കെ ഇടുവിച്ചു ക്ലാസ്സുകള്‍ തോറും അര്‍മാദിച്ചു കൊണ്ടു നടന്നു അദ്ദേഹം .
ഓരോ ക്ലാസ്സില്‍ എത്തുമ്പോളും
" ദേ ഈ ജന്തുവാണ് നിങ്ങളുടെ റബര്‍ കട്ടെടുത്ത കായം കുളം കൊച്ചുണ്ണി ..ഇവന്‍ കള്ളനാണ് ...ഇവനെ നോക്കി എല്ലാവരും കൊഞ്ഞനം കുത്തടാ " എന്ന് പറയും .
അതുകേട്ടു ഉത്സാഹത്തോടെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ആ പെരുംകള്ളനെ നോക്കി കൊഞ്ഞനം കുത്തും ..അവനെ കൊഞ്ഞനം കാട്ടുന്നു എന്ന വ്യാജേന ചില വിരുതന്മാര്‍ ശുഭാകരന്‍ സാറിന്റെ നേരെയും കൊഞ്ഞനം കുത്തി ആത്മ സംതൃപ്തി അടയും .

അധ്യാപകര്‍ വരാത്ത ക്ലാസുകളില്‍ നുഴഞ്ഞു കയറി മിന്നല്‍ ആക്രമണം നടത്തി കുട്ടികളോട് പാഠപുസ്തകങ്ങളിലെ
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു പീഡിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പരിപാടി. ക്ലാസില്‍ വര്‍ത്തമാനം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, ഓഫീസ് റൂമിലേക്ക്‌ പോവുകയും അവിടെ ചെല്ലാതെ വാതിലിനു മറയില്‍ ഒളിഞ്ഞു നിന്നു വര്‍ത്തമാനം പറയുന്നവരെ കണ്ടു പിടിച്ചു ചെവിയില്‍ പിച്ചിത്തൂക്കുക, തുടയില്‍ നുള്ളിതിരുമ്മി തൊലി പൊട്ടിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും ക്രൂര വിനോദങ്ങളും നടപ്പാക്കി അദ്ദേഹം . സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആകപ്പാടെ ഒരു കണ്ഫ്യുഷനാണ് ഞങ്ങള്‍ക്ക്
കോങ്കണ്ണ് അദ്ദേഹത്തിനാനെങ്കിലും അതുമൂലമുള്ള മാനഹാനിയും ശാരീരിക പീഡനങ്ങളും ഞങ്ങള്‍ പാവം കുട്ടികളാണ്
അനുഭവിച്ചു പോന്നത് .

ആദ്യം ഞാന്‍ ,രണ്ടാമത് ദിലീപ് മൂന്നാമത് പ്രദീപ്‌ ,നാലാമന്‍ സ്കന്ദന്‍ .അഞ്ചാമന്‍ വിനോദ് എന്നിങ്ങനെയാണ് മുന്‍ നിര ബെഞ്ചിലെ ഹാജര്‍ .ഏതെങ്കിലും ഒരു പരട്ട ചോദ്യം ചോദിച്ചിട്ട് മുന്‍ ബെഞ്ചിലേക്ക് നോക്കി അദ്ദേഹം "നീ..."എന്ന് പറയുമ്പോള്‍ ആ ബെഞ്ചിലെ എല്ലാവരും കൂടി സ്വിച്ചിട്ട പോലെ എഴുനേറ്റു നിന്നു ഉത്തരം തപ്പിപ്പിടിക്കേണ്ട ഗതികേടിലാകും.
കാരണം, ആരോടാണ് അദ്ദേഹം ചോദ്യം ചോദിച്ചതെന്ന് കണ്ടു പിടിക്കാന്‍ ഒരു നിവൃത്തിയും ഇല്ല.!
ഒരിക്കല്‍ സ്കൂളിനടുത്തെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ വെടി പൊട്ടുന്നത് കേട്ട ‌ ഉടനെ എന്നോടാണെന്നു തോന്നുന്നു "വെടിമരുന്നു കണ്ടു പിടിച്ചത് ആര് ? "ആണെന്ന് ശുഭാകരന്‍ സാര്‍ ചോദിച്ചു. എനിക്ക് വല്ലതും അറിയാമോ !ഞാനല്ലെന്നു മാത്രം അറിയാം !ചിലപ്പോള്‍ ഓട്ടോ റിക്ഷ സ്റ്റാന്റില്‍ ദിവസവും രാവിലെ തലയില്‍ നിറയെ മുല്ലപ്പൂവൊക്കെ വച്ചു വന്നു നിറചിരിയോടെ നില്‍ക്കാറുള്ള തങ്കമണി ചേച്ചി ആയിരിക്കുമോ ? ..ഞാന്‍ ഉത്തരങ്ങള്‍ തപ്പുന്നതിനിടയില്‍
ബഞ്ചില്‍ രണ്ടാമതിരുന്ന ദിലീപിന് തോന്നി സാര്‍ അവനോടാണ് ചോദിച്ചതെന്ന് !അഥവാ സാറിന്റെ നോട്ടം കിട്ടിയത് ദിലീപിനാണ് .അവന്‍ പിരിഞ്ഞു പിരിഞ്ഞു എഴുന്നേറ്റു നിന്നു പറഞ്ഞു :
"വാസു പ്പിള്ള "
ഞങ്ങള്‍ട നാട്ടിലെ വെടിക്കെട്ടുകാരനാണ് വാസുപ്പിള്ള. അയാള്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ വാണം ഒക്കെ
നന്നായി വിടുന്നത് ഞങ്ങള്‍ ആസ്വദിച്ചു കണ്ടു കൊതിച്ചിട്ടുണ്ട് .
ഉടനെ കോപിച്ചു മുഖം വക്രിച്ചു പിടിച്ചു സാര്‍ ..
:"ഫാ അസത്തെ നിന്നോട് ആരെങ്കിലും ചോദിച്ചോഡാ വകന്തേ ...!"
ഉടനെ മൂന്നാമതിരുന്ന പ്രദീപ്‌ എണീറ്റ്‌ പറഞ്ഞു: "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ സാര്‍ "
"എടാ ജന്തു നീ അവിട ഇരിയടാ" വീണ്ടും ശുഭാകരന്‍ സാറിന്റെ അലര്‍ച്ച .
ടിം ..എല്ലാവരും കൂടി ഒന്നിച്ചു ഇരുന്നു !
കണ്ഫ്യുഷന്‍ ...കണ്ഫ്യുഷന്‍ ..ആരോടാണ് ഇരിക്കാന്‍ പറഞ്ഞതെന്ന് !! ഫലത്തില്‍ എല്ലാവര്ക്കും കിട്ടി നുള്ളും പിച്ചും തിരുമ്മും! ഹൌ !!

പെണ് കുട്ടികളോടാണ് സാറിനു പുന്നാരം കൂടുതല്‍. ഒരിക്കല്‍ ഇമ്പോസിഷന്‍ എഴുതാതെ വന്നതിനു
ഞങ്ങളുടെ ക്ലാസിലെ പത്രാസുകാരി ശ്രീദേവിയേയും, അനിതയേയും ഒക്കെ ശുഭാകരന്‍ സാര്‍ നിര്‍ത്തി പൊരിക്കുന്നത് കണ്ടു ഞങ്ങള്‍ ഊറിച്ചിരിച്ചു
"ഓ...അവളുടെ മോന്തായം കണ്ടില്ലേ അസത്ത്!!" ആ സമയത്തെ സാറിന്റെ മുഖം കണ്ടാല്‍ പട്ടി പോലും പിന്നെ വെള്ളം കുടിക്കില്ല .അത്ര പുച്ഛ രസമാണ്‌ ആ തിരുമുഖത്തു വിളയാടുന്നത്!
വായാടിയുടെ നായ്കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കുന്നു. പേടികൊണ്ടാണേ...
ഞങ്ങളുടെ ഏഴു ബി ഡിവിഷന്‍റെ ഐശ്വര്യമായ ഡേവിഡ് സാര്‍ ഇല്ലാതെ വരുമ്പോള്‍ ആ പിരിയഡുകള്‍ ശുഭാകരന്‍ സാറിന്റെ ഏഴ് സിയുമായി കൂട്ടിക്കലര്‍ത്തി എടുക്കുന്ന പതിവും ഉണ്ടായിരുന്നു .പഠിപ്പിക്കല്‍ അല്ല പീഡിപ്പിക്കല്‍ ആയിരുന്നു അപ്പോള്‍ നടന്നു വരാറ്! ഇന്ത്യന്‍ പട്ടാളം പാകിസ്താന്‍ ക്യാമ്പില്‍ അകപ്പെട്ട അവസ്ഥ !
അതിഥികളായ ഞങ്ങള്‍ പാവപ്പെട്ട ഏഴു ബിക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പണിയായിരുന്നു അദ്ദേഹത്തിനു.
ഏഴു സി പണക്കാരുടെയും അഹങ്കാരികളുടെയും പുസ്തകപ്പെട്ടി ഉള്ളവരുടെയും ക്ലാസ്സായിരുന്നു . അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നെങ്കിലും കോങ്കണ്ണന്‍ സാറിന്റെ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് മാത്രം ഒരു മാനക്കേട്‌ പോലെ അവരുടെ ക്ലാസ്സിനു മുന്നില്‍ തൂങ്ങിക്കിടന്നു ! സത്യത്തില്‍ വകന്തകളും മൂശേട്ടകളും ഏഴു സി ക്കാരായിരുന്നു എന്ന് അവിടെ പാട്ടായിരുന്നു .
അവര്‍ക്ക് മേശവിരിപ്പ് പോലെയുള്ള ആഡംബരങ്ങളും ഉണ്ടായിരുന്നു..
ആ മിക്സഡ്‌ പിരീഡില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ ആര്‍ക്കും ഉത്തരം പറയാന്‍ പറ്റാത്ത ഒരു ചോദ്യം സാര്‍ ചോദിക്കും..എന്താണെന്നോ ?
"മേശ വിരി ഉള്ള ക്ലാസ്സേതു ?"
പെട്ടെന്ന് പെരുവഴിയില്‍ വച്ചു ഉടുതുണി നഷ്ടപ്പെട്ടവരെ പോലെ ഞങ്ങള്‍ ഇളിഭ്യരായി ഇരിക്കുമ്പോള്‍ ഞങ്ങളുടെ ആജന്മ ശത്രുക്കളുടെ ഉത്തരം ഇടിമുഴക്കം പോലെ വരും:
"ഏഴു സി "
"വെള്ളിയാഴ്ച മീറ്റിംഗ് നടത്തുമ്പോള്‍ കേക്കും ചായേം വിതരണം ചെയ്ത ക്ലാസ് ഏതു ?" അടുത്ത കുത്ത് !
"ഏഴു സി " വീണ്ടും പാകിസ്ഥാന്റെ ഇടിമുഴക്കം !!
ചമ്മി നാറി ഞങ്ങള്‍ ആ പിരീഡു തീരും വരെ ചുളുങ്ങി കൂടി അവിടെ കഴിച്ചു കൂട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ആ നാണക്കേട്‌ മാറ്റാന്‍ പിറ്റേന്ന് തന്നെ ക്ലാസ്സില്‍ പിരിവു നടത്തി പതിനെട്ടു കിലോമീറ്റര്‍ അകലെയുള്ള തോപ്പും പടി വരെ നടന്നു
പോയി മേശവിരി വാങ്ങി ക്ലാസ്സില്‍ കൊണ്ടുവന്നിട്ടെ ഞങ്ങള്‍ അടങ്ങിയുള്ളു .
മേശവിരിഏതു കടയില്‍ കിട്ടുമെന്ന് അറിയാത്തതിനാല്‍ ഓരോ കടയിലും തിരക്കി തിരക്കിയാണ് ഞങ്ങള്‍ നടന്നു നടന്നു തോപ്പുംപടിയിലെ ഞങ്ങളുടെ മാനം രക്ഷിച്ച ആ കട കണ്ടു പിടിച്ചത് !
ഞങ്ങള്‍ പത്തിലൊക്കെ ആയപ്പോള്‍ സാറന്മാര്‍ ഒക്കെ മാറി .ഞങ്ങളും കുറച്ചൊക്കെ മാറി .പൊടിമീശയോക്കെ വരാന്‍ തുടങ്ങി ട്രൌസറില്‍ നിന്നു മുണ്ടിലേക്ക് മാറി. ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് ക്ലാസ് കട്ടു ചെയ്തു ചേര്‍ത്തല
ചാരങ്ങാട്ടു തീയറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി .നൂണ്‍ ഷോ...
നല്ല "എ " ക്ലാസ്സ് പടമാണ് .ന്ന് വച്ചാല്‍ നല്ല ഒന്നാം തരം എന്ന് !!!

മീശയൊക്കെ കിളിച്ചു വരാന്‍ തുടങ്ങിയത് കൊണ്ടു സിഗരട്ട് വലിയും ആഘോഷമായി നടക്കുന്നുണ്ട്.
സ്ക്രീനില്‍ കെട്ടിമറിയുന്ന അനുരാധയും ടി ജി രവിയും. .കെ എസ് ഗോപാലകൃഷ്ണന്‍ എന്ന എ ക്ലാസ് സംവിധായകന്റെ സര്‍ഗ സൃഷ്ടി കണ്ടു ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു ഇരിപ്പാണ് .മുന്നില്‍ തലയില്‍ തുണിയിട്ട ഒരു കാര്‍ന്നോരെ കണ്ടു ആദ്യം ഞങ്ങള്‍ പതുങ്ങിയെങ്കിലും കഥ മുറുകിയപ്പോള്‍ അതൊക്കെ മറന്നു.

ഇടയ്ക്ക് സിഗരട്ട് ആഞ്ഞു ആഞ്ഞു വലിച്ചു ഞങ്ങള്‍ പൌരുഷം വിളംബരം ചെയ്തും സീനുകളുടെ എരിവും പുളിയും അനുസരിച്ച് ട്രെബിളും ബാസ്സും മാറ്റി മാറ്റി വളിപ്പ് കമന്റുകള്‍ അടിച്ചു വിട്ടും കാഴ്ച കൊഴുപ്പിച്ചു .

പടം തീര്‍ന്നു പുറത്തിറങ്ങി ഞങ്ങള്‍ തെക്കുവടക്ക് ശ്രദ്ധിക്കാതെ വലിച്ചു വിടുമ്പോള്‍ മുന്നില്‍ തീയറ്ററില്‍ ഇരുന്ന തലേമുണ്ടുകാരന്‍ മുന്നേ നടക്കുന്നു ..ആ നടപ്പിനും , പിന്‍ഭാഗത്തിനും ഒക്കെ ഡേവിഡ് സാറിന്റെ ഒരു മുഖ ച്ഛായ! വെറും ച്ഛായ അല്ല ! ഡേവിഡ് സാര്‍ തന്നെ!! .
തീയറ്റര്‍ വളപ്പിനുള്ളില്‍ വച്ചു തന്നെ എല്ലാവര്ക്കും എല്ലാം മനസിലായി.
പെട്ടെന്ന് ഡേവിഡ് സാര്‍ ഞങ്ങളുടെ ക്ലാസിലെ പേടിത്തൊണ്ടന്‍ അപ്പുവിനെ പോലെ പറഞ്ഞു "
ഞാന്‍ ..ഇവിടെ ട്രഷറിയില്‍ ബില്ലുമാ..റാ ന്‍ ,, നിങ്ങളെന്താ ഇവിടെ ?"
"അത് സാര്‍ ഞങ്ങള്‍ ഇവിടെ ഗൈഡു വാങ്ങാന്‍ ..." ഞങ്ങളും പറഞ്ഞൊപ്പിച്ചു !

വീണ്ടും വര്‍ഷങ്ങള്‍ പറന്നു പോയി .
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ അരൂരില്‍ ഒരു പാരലല്‍ കോളേജു തുടങ്ങി "പാഠശാല "അതായിരുന്നു പേര്.
ഞാന്‍ ഇന്ഗ്ലിഷ് മാഷായി. നിറയെ ശിഷ്യ സുഹൃത്തുക്കള്‍ . ഒരിക്കല്‍ സ്റ്റാഫ് റൂമില്‍ തനിച്ചിരുന്നു പുറത്തെ തളര്‍ന്ന വെയിലിനെ നോക്കി എന്തോ ആലോചിക്കുകയായിരുന്നു ഞാന്‍ . അപ്പോള്‍
ഗേറ്റ് കടന്നു വരുന്നു പഴയ ഗുരുനാഥന്‍... ഡേവിഡ്സാര്‍‍ !!!.
കഴിഞ്ഞ ദിവസം ക്ലാസ്സ് കട്ടു ചെയ്തു ഉച്ചപ്പടം കാണാന്‍ പോയതിനു
രക്ഷ കര്‍ത്താവിനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു ഞാന്‍ ക്ലാസ്സില്‍ നിന്നു ഇറക്കി വിട്ട സാമ്സനും ഉണ്ട് കൂടെ .
സാറിനെ കണ്ട പാടെ ഞാന്‍ എണീറ്റ്‌ അദ്ദേഹത്തിനായി കസേര നീക്കിയിട്ടു. അദ്ദേഹം ഇരുന്നില്ല .
"സാര്‍ ഇതെന്റെ മകനാണ് സാംസന്‍ ..." അദ്ദേഹം എന്‍റെ ശിഷ്യനെ ചൂണ്ടി പറഞ്ഞു..
ഞാന്‍ ഒന്ന് പകച്ചു , സംശയിച്ചു ! അദ്ദേഹത്തിനു എന്നെ മനസിലായില്ലേ ?!!
" സാര്‍ ഞാന്‍ "
ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചു
".അറിയാം....... രമേശ്‌ അല്ലേ ..അധ്യാപകരെ പ്രായം നോക്കാതെ ബഹുമാനിക്കണം എന്നാ പ്രമാണം "
.അദ്ദേഹം പറഞ്ഞു .
പിന്നെ മകന്റെ സ്വഭാവ ദൂഷ്യത്തെ ക്കുറിച്ചും പഠന നിലവാരത്തെക്കുറിച്ചും ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു . .

പോകാന്‍ നേരം ഡേവിഡ് സാര്‍ സാംസനെ ചൂണ്ടി കാണിച്ചിട്ട് എന്നോട് പറഞ്ഞു .
"സാര്‍ ഇവനെ ഒന്ന് ഉപദേശിക്കണം ..."
എനിക്ക് ചിരിവന്നു ..പണ്ട് അനുരാധപ്പടം കാണാന്‍ വന്ന തലേ മുണ്ടുകാരന്റെ ചമ്മിയ ഓര്‍മയും !
പറ്റിയ പാര്ട്ടിയോടാണ് ശുപാര്‍ശ, ഇങ്ങേര്‍ക്ക് ഓര്‍മക്കേടും ഉണ്ടോ ന്റീശ്വരാ ..ഞാന്‍ മനസ്സില്‍
ചോദിച്ചു : സാറിന്റെയല്ലേ ശിഷ്യന്‍ .ഉപദേശത്തിനു നല്ല ആത്മാര്‍ഥത ഉണ്ടാകും !! ഹി.. ഹി
"ഇവന് സിഗരട്ട് വലിയും ചീത്ത സിനിമ കാണലും ച്ചിരി കൂടുതലാണ് "
അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തും ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ ?
ഞാന്‍ സാംസനെ നോക്കി മനസ്സില്‍ പറഞ്ഞു അത് പിന്നെ അങ്ങിനെയല്ലേ വരൂ ..

" ഇവന്‍ ‍ ആരുടെയാ മോന്‍ !!! "
"വിത്ത്‌ ഗുണം പത്തു ഗുണം "


വാല്‍ക്കഷണം : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന ശുഭാകരന്‍ സാറിന്റെ വീട്ടില്‍ നാട്ടിലെ ഓണാഘോഷപ്പിരിവിനായി ഞങ്ങള്‍ പഴയ മൂന്നു ശിഷ്യര്‍ ചെന്നു. ഞങ്ങളെ കണ്ട പ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം വിടര്‍ന്നു. പിരിവു ചോദിക്കുന്നതിനു മുന്‍പാണ് കേട്ടോ. വയസായിരിക്കുന്നു !കോങ്കണ്ണിനു മാത്രം ഒരു മാറ്റവുമില്ല ! കയറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ എന്നോടാണ് എന്നോടാണ് എന്ന് കരുതി എല്ലാവരും മത്സരിച്ചു കയറി ഇരുന്നു . "നീ ഇപ്പോള്‍ എവിടെയാണ് ?" സാര്‍ ചോദിച്ചു. "പത്രത്തില്‍ ആണ് " രണ്ടാമനായ ഞാന്‍ മറുപടി പറഞ്ഞു ." നിന്നോടോന്നും ചോദിച്ചില്ലല്ലോടാ ,എന്ന് സാര്‍ . "അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മൂന്നാമനും! ഇതോടെ ആ വീട്ടിലെ പിരിവു ഗോവിന്ദ ആയി !

Sunday, March 27, 2011

പ്രകടനപത്രികകളും വിദ്യാഭ്യാസവും

കേരളത്തിന്റെ ഭാവി വിദ്യാഭ്യാസ വികസനം സംബന്ധിച്ച നയ സമീപനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
അതില്‍ പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. വിശകലനവും ചര്‍ച്ചയും ഉണ്ടാകണം

സൂക്ഷ്മമായി വായിക്കാന്‍ മറക്കരുത് എന്ന് പ്രത്യേകം പറയട്ടെ.

പൊതു സമീപനം.

എല്‍ ഡി എഫ് ഇങ്ങനെ"-
സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വളര്‍ന്നുവരുന്ന തലമുറയുടെ തൊഴില്‍ നൈപുണി മെച്ചപ്പെടുത്തുന്നതിനും വിവിധ തൊഴില്‍ത്തുറകളില്‍ മികവുറ്റ തൊഴിലാളികളെ ലഭ്യമാക്കുന്നതിനും ഉപകരിക്കുംവിധം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം/പോളിടെക്‌നിക്/ഐ.ടി.ഐ തുടങ്ങിയവ പരിഷ്‌കരിക്കുന്നതാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റാനുതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഉയര്‍ത്തും.

യു ഡി എഫ് പറയുന്നു:-
പൊതു വിദ്യാഭ്യാസത്തിനു പൊതു ജനങ്ങള്‍ക്ക്‌ അവസരം ലഭിച്ചതിലൂടെയാണ് കേരള സമൂഹത്തിന്റെ അടിത്തറ ശക്തമായത്‌.അതു കൊണ്ട് തന്നെ പൊതു വിദ്യാഭ്യാസത്തെ ഹനിക്കുന്ന ഒന്നിനെയും യു ഡി എഫ് ആണ് കൂളിക്കുന്നില്ല. അതേ സമയം കേരളത്തിന്റെ ഉണ്ണാതെ പ്രൊഫഷനല്‍ മേഘലകെലെ വളര്‍ത്തുവാന്‍ സഹായകമാകുന്ന രീതിയില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന നയമാണ് യു ഡി എഫ് വിഭാനം ചെയ്യുന്നത്.

പ്രീ സ്കൂള്‍ വിദ്യാഭ്യാസം

എല്‍ ഡി എഫ്;-
കേരളത്തിലെ മുഴുവന്‍ പ്രീസ്‌കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ സാര്‍വ്വത്രികവും ശാസ്ത്രീയവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കും. നിലവിലുള്ള അംഗന്‍വാടികളുടെയും ലോവര്‍ പ്രൈമറി സ്‌കൂളുകളുടെയും ഭൗതിക സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.

യു ഡി എഫ്:-
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ പ്രീ പ്രൈമറി ആരംഭിക്കും.
വിദ്യാലയ ശാക്തീകരണവും സമൂഹവും

എല്‍ ഡി എഫ്:-
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ തല്‍പ്പരരും ചേര്‍ന്നുള്ള കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും.

യു ഡി എഫ്:-
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനു മാതാ പിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മാനെജ്മെന്റുകളുടെയും പങ്കാളിത്തത്തിന് നിയമപരമായ സംവിധാനം ഒരുക്കും.
മോശം പ്രകാടന്‍ കാഴ്ച വെക്കുന്ന സ്കൂളുകളെ വിലയിരുത്താനും പരിഹാരം കാണാനും പ്രത്യേകം സംവിധാനം ഒരുക്കും.

വിദ്യാഭ്യാസ അവകാശ നിയമം


എല്‍ ഡി എഫ്:-
വിദ്യാഭ്യാസ അവകാശ നിയമം കേരളീയ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുന്ന രീതിയായിരിക്കും അവലംബിക്കുക.

യു ഡി എഫ്:-
കേന്ദ്ര ഗവന്മേന്ടു നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപ്പാക്കും.
മലയാളം /ഇംഗ്ലീഷ് /മറ്റു ഭാഷകളുടെ പഠനം

എല്‍ ഡി എഫ്:-
മാതൃഭാഷാ പഠനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതോടൊപ്പംതന്നെ ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് വിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും.

യു ഡി എഫ്:-
എല്ലാ വിദ്യാലയങ്ങളിലും മലയാള പഠനം നിര്‍ബന്ധമാക്കും.ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി സ്കൂളുകളില്‍ ഗുഡ് ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കും.ഉരുട്, സംസ്കൃതം അറബിക് ഭാഷകള്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കും വിധം പഠന രീതികളും സിലബസും പരിഷ്കരിക്കും.
കരിക്കുലം പരിഷ്കരണം.
എല്‍ ഡി എഫ് ഒന്നും പറയുന്നില്ല
യു ഡി എഫ് :-രാഷ്ട്രീയ പ്രചാരണത്തിനും മതനിന്ദയ്ക്കും ഉപയോഗിക്കുന്ന പാO
പുസ്തകങ്ങള്‍ക്ക് പകരം ഗുണനിലവാരമുള്ള പുസ്തകങ്ങള്‍ തയ്യാറാക്കി കൃത്യസമയത്ത് വിതരണം ചെയ്യും. സ്കൂള്‍ കരിക്കുലവും സിലബസും സി ബി എസ് ഇ നിലവാരത്തിലാക്കി കേരളത്തിലെ വിദ്യാഭ്യാസത്തിനു ദേശീയ നിലവാരം ഉറപ്പു വരുത്തും.

മറ്റു കാര്യങ്ങള്‍

യു ഡി എഫ്.:-
-അധ്യാപകരുടെ പരിശീലനങ്ങളും ക്ലസ്ടര്‍ പരിശീലനങ്ങളും രാഷ്ട്രീയ മുക്തമാക്കും.അധ്യാപക പരിശീലകരെ മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
-നിലവിലുള്ള അപാകതകള്‍ പരിഹരിച്ചു നിരന്തര മൂല്യ നിര്‍ണയം കാര്യ ക്ഷമമാക്കും.
-സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു സ്കൂള്‍ മാതൃകയായി ഏറ്റെടുത്തു ലോകനിലവാരത്തില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.


എല്‍ ഡി എഫ്:-
-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരിക്കും. എഡ്യൂസറ്റ് സൗകര്യം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ലഭ്യമാക്കും.
കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
-
കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആര്‍ജ്ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കും
-
ശാരീരികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.

Friday, March 25, 2011

ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്. (TQM )

ഒന്നാം ലോകയുദ്ധത്തിനു ശേഷം ലോകത്താകമാനം ഗുണനിലവാരം ഒരു ചര്‍ച്ചാ വിഷയമായി.
ജപ്പാനില്‍
നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന ചിന്ത ..
രണ്ടാം ലോകയുദ്ധം നിലവാരം കുറഞ്ഞ ഉല്പന്നങ്ങളുടെ ആധിക്യം കൊണ്ട് പൊറുതിമുട്ടി.
അങ്ങനെയാണ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്.( ടി ക്യു എം ) എന്ന ആശയം ശ്രദ്ധിക്കപ്പെടുന്നത്.

  • നിരന്തരം മെച്ചപ്പെടുത്തല്‍
  • വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള ഇടപെടല്‍
  • ഗുണഭോക്താക്കളുടെ താല്പര്യം പരിഗണിക്കല്‍
  • എല്ലാവരുടെയും പങ്കാളിത്തം
  • നേടേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിച്ചുള്ള പ്രവര്‍ത്തനം. .
തുടങ്ങിയവ പരിഗണിക്കപ്പെട്ടു.
.വ്യാവസായിക മേഖലയിലെ ഉയിര്ത്തെഴുന്നെല്‍പ്പിനു ഇത് വഴിയൊരുക്കി.(ജപ്പാന്‍ ഉദാ.)
മറ്റു മേഖലകളിലും ഈ ആശയം പ്രയോഗിക്കപ്പെട്ടു.
വിദ്യാഭ്യാസ മേഖലയും മാറി നിന്നില്ല.നമ്മളും മാറി നില്‍ക്കേണ്ട.
നിരന്തര നവീകരണത്തിനു ഓരോ സ്കൂളും മുന്നിട്ടിറങ്ങണം.
സര്‍വജ്ഞ ഭാവം വെടിയണം.
പഠിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒക്കെ പ്രയോജനപ്പെടുത്ത്തനം.അധ്യാപകരും പി ടി എ അംഗങ്ങളും മാനേജ്മെന്റും ഒക്കെ പഠനം നടത്തണം.പുതിയ പ്രവണതകള്‍. പ്രയോഗ മാതൃകകള്‍ എല്ലാം തേടണം.
ആധുനിക സാങ്കേതിക വിദ്യ ലോകാനുഭവങ്ങള്‍ തരും.അത് പോലെ അടുത്തും നല്ല മാതൃകകള്‍ ഉണ്ടാകും.നോക്കൂ ജെ ബി എസ് പുന്നപ്രയിലെ പി ടി എ പഠനം നടത്താന്‍ മറ്റൊരു സ്കൂളില്‍ എത്തിയതിന്റെ സംസാരിക്കുന്ന തെളിവ്

ആലപ്പുഴ രൂപതാ മാനെജ്മെന്റ് അധ്യാപകരെയും കൊണ്ട് "സ്കൂള്‍ സന്ദര്‍ശിച്ചു പഠിക്കാന്‍" പോയതിന്റെ അനുഭവക്കുറിപ്പ്.
സി എം എസ് എല്‍ പി സ്കൂള്‍ മുഹുമ്മ മാത്രമല്ല ഈ രണ്ടു പഠന ക്കൂട്ടങ്ങളും മാതൃക കാട്ടിയിരിക്കുന്നു.
.

Wednesday, March 23, 2011

അധ്യാപന മികവിന്റെ തുടിപ്പുകള്‍

ഈ ബാഗുകളില്‍ എന്താണ് നിറയുക?
ഒരു സ്കൂളിന്റെ അഭിമാനം.
ഓരോ ക്ലാസിന്റെയും ഓരോ മാസത്തെയും മികവുകള്‍
എച് എമിന്റെ റൂമില്‍,സ്റാഫ് ഒത്തു കൂടുമ്പോള്‍ ഓരോ അധ്യാപികയും പറയും ഇതാ ഈ മാസം എന്റെ ക്ലാസില്‍ ഉണ്ടായ അഭിമാനകരമായ ഒരു നേട്ടമാണ് ഇത്..അതിന്റെ വിശദീകരണവും.ഇങ്ങനെ ഓരോ അധ്യാപികയും പങ്കിടുമ്പോള്‍ സ്കൂളിന്റെ സര്‍ഗാത്മക അന്വേഷനഗല്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ടു പോകാനുള്ള ഊര്ജമാകും.ഒപ്പം ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കാന്‍ വിഭവം.മറ്റു ക്ലാസുകളില്‍ വ്യാപിപ്പിക്കാന്‍ മാതൃക.
അധ്യാപികയ്ക്കും പോര്‍ട്ട്‌ ഫോളിയോ ബാഗ്
അതില്‍ അധ്യാപന മികവിന്റെ തുടിപ്പുകള്‍
സജീവത ഉള്ള വിദ്യാലയത്തിലെ കാഴ്ച.
മുഹുമ്മ സി എം എസ് സ്കൂളിന്റെ ഈ മാതൃക നിങ്ങള്‍ക്കും സ്വീകരിക്കാം എന്ന് ഞാന്‍ ..

Sunday, March 20, 2011

അടുത്ത വര്‍ഷം എങ്ങനെ? ആലോചന തുടങ്ങിയോ

ക്ലാസില്‍ കുട്ടികള്‍ ബാഗുമായി വരും.
അതില്‍ പുസ്തകങ്ങള്‍ ,ഉച്ച ഭക്ഷണം, കുടിവെള്ളം..എല്ലാം ഉണ്ട്.
ഈ ബാഗ് ഡാ സ്കിന്റെ കുകളില്‍ വെച്ചാലോ പിന്നെ വെചെഴുതാന്‍ ഒട്ടും സ്ഥലമില്ല.എങ്കില്‍ പിന്നെ തറയില്‍ വെക്കാം എന്ന് കരുതിയാലോ.
കാലിലെ പൊടീം ചവിട്ടും ഒക്കെ ഇവ ഏറ്റു വാങ്ങണം.
കുട്ടികള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മിക്ക സ്കൂളുകളും.
എന്ത് ചെയ്യണം എന്നറിയാത്തവരും ഉണ്ട്.
മുഹുമ്മ സി എം എസ സ്കൂള്‍ ഒരു മാതൃക വികസിപ്പിച്ചിട്ടുണ്ട്.
താല്പരമുള്ളവര്‍ക്ക് ഈ വഴി സ്വീകരിക്കാം.
ഭിത്തിയോട് ചേര്‍ന്ന് ഒരു തട്ടുണ്ടാക്കി.താങ്ങും കൊടുത്തു. മൂന്നു ചുവരിനോടും ചേര്‍ന്ന് ഈ ക്രമീകരണം.
ഫോട്ടോ ബാക്കി പറയും

സ്കൂളുകള്‍ അടുത്ത വര്ഷം എങ്ങനെ ആയിരിക്കണം എന്ന് ആലോചന ആരഭിചിട്ടുണ്ടാവും.
വര്‍ഷാന്ത്യ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത് കൂടി പരിഗണിക്കുക

Saturday, March 19, 2011

ജൈവ മുദ്ര

അന്താരാഷ്‌ട്ര ജൈവ വൈവിധ്യ വര്ഷം .തുടക്കത്തില്‍ പല സ്കൂളുകളും ആവേശം കാണിച്ചു.
തുടര്‍ന്നവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍. ആ അനുഭവങ്ങള്‍ പ്രധാനം.
ഓരോ സ്കൂളും മുകളില്‍ നിന്നും അടിച്ചേല്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സ്വന്തം അന്വേഷണം നടത്തുമ്പോള്‍ അതിനു തിളക്കം കൂടും.മലപ്പുറം ജില്ല സ്കൂളുകളുടെ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.
ബി ആര്‍ സി തലത്തില്‍ സ്കൂളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു
തുടര്‍ന്ന് ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറു സ്കൂളുകള്‍ റിപ്പോര്‍ട്ട് പങ്കിട്ടു
എല്‍ പി, യു പി, എച് എസ് വിഭാഗങ്ങള്‍.
നല്ല പ്രവര്‍ത്തനങ്ങള്‍.അതില്‍ ചിലതിന്റെ സൂചനകള്‍ ഇവിടെ നല്‍കുന്നു



o
o
.കുഞ്ഞുങ്ങള്‍ക്ക്‌ പാരിസ്ഥിക പാഠങ്ങള്‍ നല്‍കിയ സ്കൂളുകളെ അഭിനന്ദിക്കാം.അവ പ്രോത്സാഹിപ്പിച്ച ജില്ലയിലെ പ്രവര്‍ത്തകര്‍ക്കും.
(എല്ലാ സ്കൂളുകളെയും പരാമര്‍ശിക്കാന്‍ കഴിഞ്ഞില്ല
ഓരോ സ്കൂളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും .ബ്ലോഗിന്റെ പരിമിതി.)

'ജൈവമുദ്ര' വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂളിന് എ ഗ്രേഡ്

അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം എസ്.എസ്.എ സംഘടിപ്പിച്ച 'ജൈവമുദ്ര' ജില്ലാതല സംഗമത്തില്‍ വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂള്‍ സംഘം എ ഗ്രേഡ് നേടി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണാത്മകമായ പ്രൊജക്ടുകളുടെയും അവരുമായി നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടന്നത്. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി യു.പി വിഭാഗത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുത്തു. എ ഗ്രേഡ് നേടിയ സ്‌കൂള്‍ടീമിനെ അസംബ്ലിയില്‍വെച്ച് ഹെഡ്മാസ്റ്റര്‍ ഭവത്രാതന്‍ പി.എന്‍. സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു.

Thursday, March 10, 2011

വരൂ ഒപ്പം നടക്കാം...

അന്ന് എച് എം സ്കൂളില്‍ ഇല്ലായിരുന്നു.എങ്കിലും ഒരു എച് എം അവിടെ നിറ സാന്നിധ്യമായി അനുഭവപ്പെട്ടു.
ഞാനും ഇടുക്കി പ്രോഗ്രാം ഓഫീസര്‍ ഷാജിയും പാലക്കാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍
ബാലഗോപാലനും പരസ്പരം പറഞ്ഞു. "ഇതു മാതൃകാപരം "
ഓഫീസില്‍ കാലു കുത്തിയപ്പോള്‍ തന്നെ മനസ്സിലായി ആ സ്കൂളിന്റെ മഹിമ.
സ്കൂളില്‍ ഇതു വരെ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി ഡോക്യു മെന്റു ചെയ്തു പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
എച് എം ഇല്ലെങ്കിലെന്ത്‌ അവ ഓരോന്നും ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. എച് എം ഇരിക്കുന്നതിന്റെ ഇടത്തും വലത്തും മുകളിലും ഒക്കെയായി നിരവധി പാനലുകളും ട്രോഫികളും.
മുഹുമ്മ സി എം എസ് എല്‍ പി സ്കൂളിനെ അറിയുമ്പോള്‍ അതിന്റെ ചിട്ടയും അന്വേഷണ ത്വരയും ആദരവുനര്ത്തും.
കേരളത്തിലെ എല്ലാ പ്രഥമ അധ്യാപകര്‍ക്കും ഒരു ഓഫീസ് എങ്ങനെ ക്രമീകരിക്കണം എന്നുള്ളതിന്റെ മികച്ച മാതൃകയാണിത്.
സ്ഥല വിന്യാസം നോക്കുക. ഓരോന്നും ക്രമീകരിചിട്ടുള്ളതും വളരെ ആകര്‍ഷകമായി.
ഫ്രെയിം ഫിറ്റു ചെയ്തു അതില്‍ ഒരേ വലുപ്പത്തില്‍ ഒന്നോ രണ്ടോ നിരകളില്‍ അടിക്കുറിപ്പ് സഹിതം..
ഈ വിദ്യാലയം അവിടെ കയറി ചെല്ലുന്ന എല്ലാവരോടും ഒറ്റ കാഴ്ചയില്‍ താന്നെ പങ്കിടുന്ന പ്രവര്‍ത്തന സംസ്കാരമുണ്ടല്ലോ.അതാണ്‌ എല്ലാ വിദ്യാലയങ്ങളും നല്‍കേണ്ടത്.

ബ്രിട്ടനിലെ ഒരു സ്കൂളുമായി ചെങ്ങാത്തം ഉള്ള വിദ്യാലയമാണ്. അവിടുത്തെ കുട്ടികളുമായി ഇവിടുത്തെ കുട്ടികള്‍ കത്തിടപാടു നടത്തുന്നു..
------------------------------------------

ചൂണ്ടു വിരലിന്റെ ഇരുനൂറാം ലക്കം ആണിത്.
അതിനാല്‍ ചില സ്പെഷ്യല്‍ ഇനങ്ങള്‍ കൂടി.
വരും വര്ഷം അക്കാദമികമായി പുതിയ ആശയങ്ങള്‍ കൂടി പങ്കിടുന്നാതിന്റെ തുടക്കം എന്നു കണ്ടാല്‍ മതി.
അണ്‍ എക്നോമിക് സ്കൂളുകളില്‍ പഠിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ക്ക് നാണക്കേട്‌.?
ചില സര്കാരുകള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അവ അനാദാ യകാരം എന്നു പറഞ്ഞു അടച്ചുപൂട്ടാന്‍ പുറപ്പെട്ടതും നമ്മള്‍ക്കറിയാം
മറ്റു രാജ്യങ്ങളില്‍ ക്ലാസില്‍ കുട്ടികളുടെ എണ്ണം എങ്ങനെ.
ഒന്ന് പരിശോധിക്കാം.
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്തു വലുപ്പത്തില്‍ കണ്ടു വായിക്കൂ )
ചില രാജ്യങ്ങളില്‍ ക്ലാസില്‍ ഇരുപതില്‍ താഴെയാണ് കുട്ടികള്‍.സ്വകാര്യ വിദ്യാലയങ്ങളില്‍ ആണ് ഈ പ്രവണത.
ഗുണനിലവാരം ഉറപ്പാക്കാന്‍ ഒരു വഴി ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്.
നമ്മുടെ പല അണ്‍ ഐടെഡ് വിദ്യാലയങ്ങളിലും കുത്തി തിരുകി ഇരുത്തിയിരുത്തിയിരിക്കുന്നു.
കോഴ മോഹിച്ചു പല മാനേജര്‍മാര് കുട്ടികളെ വണ്ടി വീശി പിടിച്ചു ക്ലാസ് നിറയ്ക്കുന്നു.
ഒക്കെ അനാരോഗ്യകരം .
സര്‍ക്കാരും സമൂഹവും പുതിയ ആവശ്യം ഉന്നയിക്കണം.
വിദ്യാഭ്യാസ അവകാശ ബില്ല് പരിശോടിച്ചോ ഒരു ക്ലാസിനു ഒരു അദ്ധ്യാപകന്‍ വേണം എന്നല്ല ഒരു സ്കൂളില്‍ ഇത്ര കുട്ടികള്‍ക്ക് ഇത്ര അധ്യാപകര്‍ എന്ന കണക്കാണ് നിര്‍ദേശിക്കുന്നത്.
ഒന്ന് മുതല്‍ നാല് വരെ ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടികള്‍ കുറവാണെങ്കില്‍ ഒരു ടീച്ചര്‍ മതീന്ന്.
അതും സമൂഹം പരിശോധിക്കണം.
--------------------------------------------
തമിഴ് നാട്ടില്‍ നിന്നൊരു ഫോട്ടോ.
അധ്യാപക പരിശീലന ദൃശ്യം.
----------------------
ആല്‍ബം

ചൂണ്ടു വിരലിന്റെ ആദ്യ ലക്കങ്ങളില്‍ ഒന്ന്

ചൂണ്ടു വിരല്‍ പല രീതിയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ടുകള്‍
  • സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പില്‍
  • എച് എം പരിശീലനത്തില്‍
  • പി ഇ സി യോഗങ്ങളില്‍
  • അധ്യാപക ശാക്തീകരണത്തില്‍
  • റിസോഴ്സ് പെസ്ഴ്സന്സിനു രഫരന്സായി
  • അന്വേഷകര്‍ക്ക് അനുഭവം
  • പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചയില്‍ താല്പര്യമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാന്‍..
  • സംവാദങ്ങള്‍ക്ക്
  • തുടര്‍ പിന്തുണ എന്ന നിലയില്‍
  • ആശയ വ്യക്തത പകരാന്‍


  • ഇനിയും മുന്നോട്ടു ;;
  • വരൂ ഒപ്പം നടക്കാം
  • ചൂണ്ടിക്കാണിക്കാനും
  • നിര്‍ദേശങ്ങള്‍ നല്‍കാനും
    ഉണ്ടാകണം
  • ഇതു വരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി .

പുസ്തകത്തൊട്ടില്‍

സ്കൂളില്‍ പണി നടക്കുന്നു.പുതിയ കെട്ടിടം മാത്രമല്ല മുറ്റത്തും..
ഒരു വലിയ വലയം നിലത്തു വെച്ച് മൂന്ന് നാല് മുള നാട്ടി എന്തോ ഗൌരവത്തില്‍ ഒരുക്കുകയാണ് മൂന്ന് പണിക്കാര്‍.
ഞാന്‍ അവരോടു ചോദിച്ചു എന്താ ചെയ്യുന്നേ..
അതു ടീച്ചര്‍ക്കെ അറിയൂ..
ടീച്ചറോട് ചോദിച്ചു
എന്താ അവിടെ ഒരുക്കുന്നെ
അതോ മാഷേ, കുട്ടികള്‍ക്ക് പുസ്തകം വായിക്കാന്‍..
പുസ്തകപ്പുര. സ്കൂള്‍ മുറ്റത്തെ കമനീയ മായ കുടിലില്‍ കുട്ടികള്‍ വന്നു പുസ്തകം വായിക്കുന്നത് ഞാന്‍ സങ്കല്പിച്ചു.
അപ്പോഴാണ്‌ മറ്റൊരു ബോര്‍ഡു കണ്ടത്
കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.ഫോട്ടോ കണ്ടാല്‍ നിങ്ങള്‍ക്കും മനസ്സിലാകും.
ഇപ്പോള്‍ പത്രങ്ങള്‍ ..വായനയുടെ പ്രഭാതവേള കഴിഞ്ഞു.
മാസികകളും ഉണ്ട്..
പുസ്തകങ്ങള്‍ യാത്രയിലാണ്.
കുട്ടികളുടെ സഞ്ചിയില്‍ നിന്നും അവ വരും
ഇതു പോലെ ഓരോ ക്ലാസിലും പുസ്തകത്തൊട്ടില്‍ ഒരുക്കാമല്ലോ.
ചിത്രങ്ങള്‍-
സി എം എസ് എല്‍ പി സ്കൂള്‍ മുഹുമ്മ
ആലപ്പുഴ

-------------------------------------

ചൂണ്ടുവിരല്‍ ഇരുനൂറാം ലക്കത്തിലേക്ക് അടുത്ത പോസ്ടോടെ..
എന്താ നിര്‍ദേശങ്ങള്‍..
കാത്തിരിക്കുന്നു..

പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം

ഒരു സ്കൂള്‍ വര്‍ഷത്തിന്റെ സായാഹ്നത്തിലാണ് ഞാന്‍ മുഹുമ്മ ആസാദ് മെമ്മോറിയല്‍ സ്കൂളിലെ നാലാം ക്ലാസില്‍ എത്തുന്നത്.
സെന്‍സസ് തിരക്ക് കഴിഞ്ഞു സ്കൂള്‍ സജീവമാകുന്നതെയുള്ളൂ.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പഞ്ചായത്തിലെ സ്കൂളുകലെല്ലാം ഈ വിദ്യാലയത്തില്‍ ഒത്തു കൂടി ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ പങ്കിട്ടത്.
അതു ഉണ്ടാക്കിയ ആവേശവും തിരിച്ചരിയാലും സ്കൂളില്‍ നിറഞ്ഞു നിന്നു.
എന്നെ കണ്ടപ്പോള്‍ നാലാം ക്ലാസിലെ അധ്യാപിക ഓടി വന്നു.
"ടീച്ചര്‍ ഈ സ്കൂളിന്റെ നല്ല കാര്യങ്ങള്‍ അറിഞ്ഞു വന്നതാണ്.അവ എന്നോട് പങ്കിടുമോ."
ടീച്ചര്‍ പ്രകാശിച്ചു.
എന്നെ കൂട്ടികൊണ്ട് പോയി.
സ്കൂളില്‍ നടന്ന ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഫോട്ടോ സഹിതം വിശദീകരിക്കാന്‍ തുടങ്ങി.
ഞാന്‍ ആലോചിച്ചു.
എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അവ പുറത്തുള്ള ആരും അറിയുന്നില്ലല്ലോ.
"നാലാം ക്ലാസ് വിശേഷങ്ങള്‍ പറയൂ ".
സജിത ടീച്ചര്‍ നാലിന്റെ മികവിലേക്ക് കടന്നു.
"സര്‍,നാല്പത്തഞ്ച് കുട്ടികള്‍ ഉണ്ട് ..നാല്പത് കുട്ടികളും മിടുക്കര്‍. കണക്കും മലയാളോം ഇംഗ്ലീഷു ഒക്കെ നന്നായി അറിയും. അഞ്ച് കുട്ടികള്‍ അല്പം പിന്നിലാ. ഞാന്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.
എനിക്ക് നല്ല തൃപ്തി ഉണ്ട്.പുതിയ രീതിയിലാണ് പഠിപ്പിക്കുന്നത്.പരിശീലനത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ കിട്ടി. അതെല്ലാം പ്രയോഗിച്ചു..പുതിയ പഠന രീതി എനിക്ക് വളരെ ഇഷ്ടം. ഒടുക്കത്തെ ഉറവ എന്ന പാഠം കുട്ടികള്‍ നാട്കമാക്കിയത് വലിയൊരു അനുഭവം ആയിരുന്നു.."
ആ ക്ലാസ് നോക്കുക മികവിന്റെ തെളിവുകള്‍ .ഇനിയും എത്രയോ പറയാനുണ്ട് എന്ന് വിളിച്ചോതി..
അപ്പോഴാണ്‌
ഹൈദ്രബാദില്‍ നിന്നും ഡോ : ഗീത ദുരൈ രാജന്‍ (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാങ്ഗ്വേജ് യൂണിവേഴ്സിറ്റി) ക്ലാസില്‍ വന്നത്.
കുട്ടികള്‍ അവരുടെ മുമ്പാകെ ഇംഗ്ലീഷില്‍ ഒരു നാടകം അവതരിപ്പിച്ചു. അവരുമായി സംവദിച്ചു
ആ ഒഴുക്ക്.ആശയ പ്രകാശനം ആത്മവിശ്വാസം.ഒക്കെ അനുഭവിച്ചപ്പോള്‍ നമ്മുടെ സ്കൂളുകളെ പറ്റി ആ മഹതിക്ക്‌ നല്ല മതിപ്പ്.
ഇംഗ്ലീഷ് മീഡിയത്തെ തള്ളിക്കളയാന്‍ ഇതു ധാരാളം മതി എന്നിട്ടും സ്കൂളുകള്‍ എന്തിനാണ് സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കുന്നത് എന്ന ചോദ്യം അവര്‍ ഉയര്‍ത്തി.

ഒരു വര്ഷം പഠിപ്പിച്ചു കഴിയുമ്പോള്‍ അധ്യാപികയ്ക്ക് ആത്മസംതൃപ്തി.
കുട്ടികളെ ഓര്‍ത്തു അഭിമാനം
വര്‍ഷാന്ത്യ വിലയിരുത്തല്‍ വരും വര്‍ഷത്തേക്കുള്ള ഊര്‍ജം
പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍എനിക്കും സംതൃപ്തി ഈ സ്കൂള്‍ സമ്മാനിച്ചു.
-----------------------------------------
മാര്ച് അവസാനം സ്കൂള്‍ അടയ്ക്കുകയല്ലേ
ഒരു വര്‍ഷാന്ത്യ ക്ലാസ് പി ടി എ ആകാമല്ലോ.
അതിനു ശ്രമിക്കുമോ?

.

തുറന്ന ക്ലാസ് മുറികള്‍..

ഞാന്‍ പരാതി കേട്ടു മടുത്ത ഒരു കാര്യം.അതു പരിഹരിച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി.
പല സ്കൂളുകളിലും ചെല്ലുമ്പോള്‍ ക്ലാസില്‍ ചാര്‍ട്ടും
കൈ എഴുത്ത് മാസികയും പതിപ്പുകളും ഒന്നുമില്ല.
അടച്ചു പൂട്ടില്ലാത്ത്ത ക്ലാസുകള്‍ .അവിടെ എങ്ങനെ ചാര്‍ട്ട് തൂക്കും.കാക്കയും പ്രാവും പിന്നെ സാമൂഹിക വിരുദ്ധരും (സ്കൂളിന്റെ അയല്‍ പക്കത്തുള്ള ചെരുപ്പക്കാരെല്ലാം സാമൂഹിക വിരുദ്ധരാത്രേ..!ഈ അധ്യാപകരുടെ ഒരു മനോഭാവം..മാറും അല്ലെ ) കയറി എന്ത് വെച്ചാലും നശിപ്പിക്കും
ഇതാ ഇവിടെ ഈ സ്കൂള്‍ പരിമിതി മറികടന്നു.
അര ഭിത്തിയുള്ള ക്ലാസുകള്‍.
അവര്‍ നൈലോണ്‍ വല അടിച്ചു.
കാറ്റും വെളിച്ചവും ഇഷ്ടം പോലെ
ചാര്‍ട്ടും മറ്റുല്‍പ്പന്നങ്ങളും തൂക്കാം
കാക്കയും പ്രാവുമൊക്കെ മരത്തില്‍ ഇരുന്നോളും
തുറന്ന ക്ലാസ് മുറികള്‍ ഒരു അനുഗ്രഹം തന്നെ.
ഇതിനും ആസാദ് മെമ്മോറിയല്‍ സ്കൂളിനു പഞ്ചായത്തിന്റെ പിന്തുണ
മനസ്സുണ്ടെങ്കില്‍ എല്ലാം നടക്കും.
ജനകീയ വിദ്യാലയങ്ങള്‍ അതാണ്‌ പഠിപ്പിക്കുന്നത്.
മുഹുമ്മയില്‍ ഇനിയും വിശേഷങ്ങള്‍ ഉണ്ട്

കുട്ടികളുടെ വായന ശാല

മുഹുമ്മ പഞ്ചായത്ത് ,സ്കൂളില്‍ കുട്ടികളുടെ വായന ശാല ഒരുക്കി
ആസാദ് മെമ്മോറിയല്‍ എല്‍ പി സ്കൂളിനാണ് ഈ ഭാഗ്യം
ജീര്‍ണിച്ച ഒരു കെട്ടിടം അറ്റ കുറ്റ പണി ചെയ്തു കുട്ടികള്‍ക്ക് ഉപകാര പ്രദമാക്കുകയായിരുന്നു.
ഈ സംരഭം മാതൃകാ പരം.

ഉച്ചയ്ക്ക് കുട്ടികളുടെ വായന ശാലയില്‍ നല്ല തിരക്ക്.
അതാണ്‌ സന്തോഷം

കോഴിക്കോട് നിന്നും മറ്റൊരു വാര്‍ത്ത ഇതാ

തിരുവള്ളൂര്‍ ഗവ. എം.യു.പി.യുടെ മുഖം മാറുന്നു
തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗവ. എം.യു.പി. സ്‌കൂളിന്റെ മുഖച്ഛായ മാറ്റുന്ന രണ്ട് പ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനം (-വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും വായനശാലയും സ്‌കൂള്‍ ഓഡിറ്റോറിയവുമാണ്..)
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്
ഉദ്ഘാടനം -കെ.കെ. ലതിക എം.എല്‍.എ.

പഞ്ചായത്ത് അനുവദിച്ച നാലു ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി കെട്ടിടം പണിതത്. ഓഡിറ്റോറിയം പണിതത് ജില്ലാ പഞ്ചായത്തിന്റെയും എസ്.എസ്..യുടെയും ഫണ്ടുപയോഗിച്ചാണ്. എട്ടു ലക്ഷം രൂപ ചെലവായി. നാലായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഫര്‍ണിച്ചറുകള്‍ വാങ്ങിനല്കിയത് പഞ്ചായത്താണ്.
(മാര്ച് ഒന്നിനുള്ള വാര്‍ത്ത.)
പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ കാര്യങ്ങളില്‍ സ്കൂളുകളെ സഹായിക്കാന്‍ കഴിയും.അവരെ അകറ്റി നിറുത്താതിരിക്കുക.

Wednesday, March 9, 2011

വേവ് -ഇംഗ്ലീഷ് പഠനത്തിലെ പുതുതരംഗം.


കോഴിക്കോട് ജില്ല ഈ വര്ഷം ഇംഗ്ലീഷ് പഠനം കൂടുതല്‍ മെച്ചപെടുത്തുന്നതിനു നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
തിയേറ്റര്‍ സങ്കേതം ഭാഷ പഠനത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു.
ഈ സാധ്യത പിന്നീട് മറ്റു ജില്ലകളും സ്വീകരിച്ചു.
അധ്യാപകര്‍ക്ക് പരിശീലനവും പിന്തുനാ സാമഗ്രികളും നല്‍കി
അവരുടെ അവ്യക്തതകള്‍ പരിഹരിക്കുന്നതിന് നിരന്തരം ശ്രമിച്ചു
ഒടുവില്‍ വാര്‍ഷിക വിളവെടുപ്പ്.
അതായിരുന്നു പഞ്ചായത്ത് തല ഇംഗ്ലീഷ് ഫെസ്റ്റ്.
സ്കൂളുകളില്‍ നിന്നും കുട്ടികളുടെ രചനകള്‍ അച്ചടിച്ച ഇംഗ്ലീഷ് മാസികകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
നമ്മുടെ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മാസിക തയ്യാറാക്കാന്‍ കഴിയുന്നു എന്നതാണ് നേട്ടം.
(മൂന്നു വര്‍ഷത്തിനു മുമ്പ് ഇത്തരം വാര്‍ത്തകള്‍ സ്കൂളില്‍ നിന്നും നാം കേട്ടിരുന്നില്ല.
മലയാളം മാസികകള്‍ ധാരാളം ഉണ്ടായതായിരുന്നു അന്ന് നാം മികവായി കണ്ടത്.)










വേവ് പരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍























സ്കൂള്‍ മാസികകളില്‍ നിന്നും തെരഞ്ഞെടുത്ത
"കുട്ടികളുടെ രചനകള്‍" ഉള്‍പ്പെടുത്തി ജില്ല തയാറാക്കിയ
ന്യൂസ് ലെറ്റര്‍


ഓരോ ബി ആര്‍ സി യിലും ഇതുവരെ നടന്ന ഇംഗ്ലീഷ് ഫെസ്റ്കളുടെ എണ്ണം.
.(ആകെയുള്ള പഞ്ചായത്തുകളില്‍ എത്ര ഇടത്ത് എന്ന് സൂചിപ്പിക്കുന്ന പട്ടിക )

കുട്ടികളുടെ ഇംഗ്ലീഷിലുള്ള രചനകള്‍ സ്കൂളുകളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍..



അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പോതുവിദ്യലയങ്ങളിലെ കുട്ടികള്‍ എന്നത് ഒരു മറുപടി കൂടിയാണ്
പൊതു വിദ്യാലയങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കും മലയാളം മീഡിയം അവഗണിച്ചവര്‍ക്കും
വരും വര്ഷം കൂടുതല്‍ ശക്തമായ ഇടപെടലിന് പ്രചോദനം നല്‍കുന്നു കോഴിക്കോട്.