ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 9, 2013

പിന്‍ബഞ്ചിലായ പരമ്പരയും പൊതുവിദ്യാഭ്യാസത്തിളക്കവും

പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുളള ആലോചനകള്‍ക്ക് ശക്തിപകരാന്‍ മാതൃഭൂമി ലേഖനം സഹായിച്ചിട്ടുണ്ട്.  ഉദ്ദേശശുദ്ധിയാണ് പ്രധാനം. 
നാം ആരുടെ പക്ഷത്തുനില്‍ക്കുന്നുവെന്ന് വ്യക്തമാകും.
ആ പരമ്പരയോടുളള പ്രതികരണക്കുറിപ്പിന്റെ അവസാന ലക്കം ഇതാ.
 ( മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക.
പൗലോ ഫ്രയറും വിമര്‍ശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ടിത പഠനവും മാതൃഭൂമി ലേഖനവും-2
)

രാജന്‍ ചെറു്ക്കാട് ASER Report 2012 തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഡോ ആനന്ദന്‍മാഷ് എഴുതുന്നുറിപ്പോര്‍ട്ടിന്റെ അമ്പത്ത‍ഞ്ചാം പേജിലെ പത്താം പട്ടിക എല്ലാ സംസ്ഥാനങ്ങളിലേയും പ്രവേശനനിരക്കും നിലവാരവും താരതമ്യം ചെയ്യുന്നുണ്ട്.അതിന്റെ വിശദാംശമാണ് ആനന്ദന്‍മാ‍ഷ് നല്‍കുന്നത്. (അനുബന്ധം നോക്കുക)
ASER Report മാതൃഭൂമി ഉപയോഗിക്കുന്നത് കേരളത്തിലെ പോതുവിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം വളരെ പരിതാപകരവും കുട്ടികളുടെ ഭാവി തകര്‍ക്കുന്നതുമാണെന്നു സ്ഥാപിക്കാനാണ്.
കേരളത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക്52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ലഅഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ ഹരണക്രിയ ചെയ്യാന്‍ കഴിയുന്നത് 50 ശതമാനത്തില്‍ താഴെമാത്രംഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു ശതമാനം കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരവും അറിയില്ല. 2005 മുതല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ശാസ്ത്രീയമായി സര്‍വേ നടത്തുന്ന 'പ്രഥംഎന്ന ഏജന്‍സിയുടെ 2012-ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടി(അസര്‍)ലാണിങ്ങനെ പറയുന്നത്.നിലവാരത്തിന്റെ കാര്യത്തില്‍പഞ്ചാബിന്റെയും ഹിമാചല്‍ പ്രദേശിന്റെയുമൊക്കെപിറകിലായിരിക്കുന്നു കേരളം. പഞ്ചാബിലെയുംഹിമാചല്‍ പ്രദേശിലെയും അഞ്ചാം ക്ലാസിലെ കുട്ടികളില്‍ 80 ശതമാനത്തിനുവരെ രണ്ടാം ക്ലാസിലെ പാഠങ്ങള്‍ തെറ്റുകൂടാതെ വായിക്കാന്‍ കഴിയുമെങ്കില്‍ കേരളത്തില്‍ 70 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്കേ കഴിയൂ. (മാതൃഭൂമി ലേഖനം)
മറ്റൊരു പഠനറിപ്പാര്‍ട്ടു കൂടി പുറത്തുവന്നിട്ടുണ്ട്.(NAS-NATIONAL ACHIEVEMENT SURVEY -CLASS V -2012ഈ വെബ് വിലാസത്തില്‍ കിട്ടും-http://www.ssatcfund.org/Home/Publications.aspx)കുട്ടികളുടെ വായനാശേഷി സംബന്ധിച്ച്പഠനം നടത്തിയത് എന്‍ സി ഇ ആര്‍ ടികേരളം പഞ്ചാബിന്റെയും ഹിമാചലിന്റേയും മുന്നില്‍മാത്രമല്ല ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തുംകേട്ടെഴുത്തും പകര്‍ത്തെഴുത്തുമൊന്നും പഠിക്കാതെ മാനകഭാഷയുടെ വെറ്റിലചെല്ലം കാണാതെ പാടത്തും പറമ്പിലും ഉപയോഗിക്കുന്ന പിഴമലയാളം പഠിച്ച കുട്ടികള്‍ ഇന്ത്യയിലെ പരമോന്നത അക്കാദമിക സ്ഥാപനം നടത്തിയ പഠനത്തില്‍ മുന്നിരയില്‍രാജന്‍ ചെറുക്കാട് ഈ പഠനം കണ്ടില്ലെന്നു നടിച്ചുഅസര്‍ അവരുടെ വെബ്സൈറ്റില്‍ ഈ പഠനത്തെ അവരുടെ പഠനവുമായി താരതമ്യം ചെയ്യുന്ന സ്ഥിതിക്ക് കണ്ണില്‍പെടാതെ പോയതാവില്ല.
ഭാഷ കൊണ്ടുളള രാജന്റെ കളിയെ ഞാനൊന്നു തിരിച്ചിടുകയാണ്കച്ചി കെട്ടുന്നതു കച്ചികൊണ്ടു തന്നെയാകാം.” ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു ശതമാനം കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ഒരക്ഷരവും അറിയില്ലഅതായത് 99% കുട്ടികള്‍ക്കറിയാംഒരു ശതമാനം കുട്ടികളല്ലേയുളളൂ സാരമില്ല.
"എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏഴുശതമാനം കുട്ടികള്‍ക്ക്52-ല്‍നിന്ന് 15 കുറയ്ക്കാന്‍ അറിയില്ല"
അതായത് 92% കുട്ടികള്‍ക്കറിയാം.!
കേരളം മുന്നിലാണെന്നു കണ്ടാല്‍ അതിലഭിമാനിക്കാത്തവര്‍ മലയാളിയാണോ?
       എഡ്യൂക്കേഷണല്‍ ഇന്‍ഷ്യേറ്റീവ് ഇന്ത്യയിലെ ഒരു ലക്ഷം കുട്ടികളെ സാമ്പിളായി എടുത്തു നടത്തിയ,അന്താരാഷ്ട്ര നിലവാരമുളള ചോദ്യങ്ങളുപയോഗിച്ചുളള പഠനറിപ്പോര്‍ട്ട് പ്രസിദ്ധമാണ്അതില്‍ ഭാഷയിലും ഗണിതത്തിലും കേരളം മുമ്പില്‍ പട്ടിക നോക്കൂ.
എല്ലാ സംസ്ഥാനങ്ങളും പിന്നില്‍
.
അഖിലേന്ത്യാ ശരാശരിയേക്കാള്‍ കേരളം മുന്നില്‍ത്തന്നെ.

മാതൃഭൂമി ലേഖകന്‍ ഇങ്ങനെയാണ് ലേഖനത്തിന്റെ ഫ്രെയിം തീരുമാനിച്ചതെന്നു ഊഹിക്കാം
  • കുട്ടികളില്ലാത്ത വിദ്യാലയങ്ങളെ ആദ്യം പരിചയപ്പെടുത്തുക
  • അതിന്റെ കാരണം നിലവാരമില്ലായ്മയാണെന്നു സമര്‍ഥിക്കുക
  • ഇതിനായി പഠനറിപ്പോര്‍ട്ടുകളെ ദുരുപയോഗം ചെയ്യുക ( ശ്രീദേവി കെ നായരുടെ പഠനം, എസ് ഇ ആര്‍ ടിയുടെ പഠനം, അസറിന്റെ റിപ്പോര്‌ട്ട്.)
  • നിലവാരക്കുറവിനുളള കാരണം ഡിപിഇപിയും കേരളപാഠ്യപദ്ധതിയുമാണെന്നു സ്ഥാപിക്കുക
  • പരിഹാരമായി എന്‍ സി ഇ ആര്‍ ടി കരിക്കുലത്തെ നട്ടു വളര്‍ത്തുക.


ഈ രീതിയില്‍ അവതരിപ്പിക്കാനുളള ശ്രമം വസ്തുതകളുടെ പിന്‍ബലമില്ലാതെ വിഫലമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.
പത്താം ക്ലാസിനെ പിടിച്ചു പുലിവാലായി
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പൊതുവിദ്യാഭ്യാസം പിന്‍ബഞ്ചിലേക്ക് എന്ന ലേഖന പരമ്പരയില്‍ പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുന്നതില്‍ സാരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടട്ടെപഠനങ്ങളുടെ നിഗമനങ്ങളല്ല ലേഖകന്‍ അവതരിപ്പിക്കുന്നത്. 2006മാര്‍ച്ചിലെ പത്താം ക്ലാസ് പരീക്ഷയില്‍ വിജയശതമാനം വളരെ കുറഞ്ഞ വിദ്യാലയങ്ങളിലെ  പഠനനിലവാരം ഉയര്‍ത്തുന്നിതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും കര്‍മപരിപാടികളും രൂപപ്പെടുത്തുക,അവശ്യനിവാരം കൈവരിക്കുന്നതിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എസ് സി ഇ ആര്‍ടി പത്തുജില്ലകളിലെ താഴ്നവിജയശതമാനമുളള 25വിദ്യാലയങ്ങള്‍ സാമ്പിളായെടുത്തു പഠനം നടത്തിയതിനെക്കുറിച്ചുളള പരാമര്‍ശം തെറ്റിദ്ധാരണയുളവാക്കുന്നതാണ്പ്രസ്തുത പഠനത്തിന്റെ  പ്രധാന കണ്ടത്തലുകള്‍ ഇവയാണ്(പഠനറിപ്പോര്‍ട്ട് -പേജ് 12 ,13).
  • സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് പഠനവിധേയമായ വിദ്യാലയങ്ങളിലെ ബഹുഭൂരിപക്ഷവും.
  • പഠിക്കാന്‍ ആവശ്യമായ സാഹചര്യം വീട്ടില്‍ ലഭിക്കാത്തതും ഉച്ചപ്പട്ടിണിയും അധ്വാനിച്ച് ജീവിതം നയിക്കേണ്ടി വരുന്നതും ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
  • അധ്യാപകരുടെ പ്രവര്‍ത്തനസന്നദ്ധത വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല .
  • അധ്യാപക പരിശീലനങ്ങളില്‍ ഇവരെ കൃത്യമായി പങ്കെടുപ്പിക്കുന്നതിനു കഴിഞ്ഞിട്ടില്ലഇത് പഠന പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്.
  • ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും പാഠ്യപദ്ധതിക്ക് ആനുസരിച്ച പഠനരീതിയല്ല പിന്തുടരുന്നത്
  • ലൈബ്രറി ,ലബോറട്ടറി എന്നിവ 77%സ്കൂളുകളിലും പ്രയോജനപ്പെടുന്നില്ല.കുട്ടികളുടെ പഠനപിന്നോക്കാവസ്ഥയ്ക്ക് ഇത് പ്രധാനകാരണമാണ്.
  • ഗണിതം (80%), ഇംഗ്ലീഷ് (70% ) ഹിന്ദി(60% ) രസതന്ത്രം ( 50%) എന്നീ വിഷയങ്ങള്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പ്രയാസകരമായി അനുഭവപ്പെടുന്നു.
  • വിദ്യാലയത്തില്‍ നിന്നും വീട്ടില്‍ നിന്നും ഈ വിഷയങ്ങള്‍ പഠിക്കാന്‍ പര്യാപ്തമായ സഹായം ലഭിക്കുന്നുമില്ല.
  • സ്ഥിരമായി അധ്യാപകരില്ലാത്തതും ഔദ്യാഗിക വിലയിരുത്തലിന്റെ അഭാവവും പഠനനിലവാരത്തെ ബാധിക്കുന്നു.
ഈ കണ്ടെത്തലുകളില്‍ നിന്നും എങ്ങനെയാണ് കേരളത്തിലെ പത്താം ക്ലാസില്‍ പഠിച്ച മുഴുവന്‍ കുട്ടികളുടെയും നിലവാരം പരിതാപകരമാണെന്ന് പറയാന്‍ കഴിയുകവിജയശതമാനം കുറഞ്ഞതിനു കാരണം പാഠ്യപദ്ധതിയാണെന്ന നിഗമനത്തിലെത്താനും ഈ കണ്ടെത്തലുകള്‍ അനുവദിക്കുന്നില്ലഒരു കാര്യം വ്യക്തം പാഠ്യപദ്ധതി മാറിയതു കൊണ്ടുമാത്രം നിലവാരം ഉയരില്ലെന്നു ഈ പഠനം സൂചിപ്പിക്കുന്നുപഠനത്തെ സ്വാധീനിക്കുന്നു നിരവധിഘടകങ്ങളുണ്ട്സമഗ്രമായ മാറ്റം അതാണാവശ്യം
എന്‍ സി ഇ ആര്‍ ടി സിലബസ്
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും എന്‍ സി ഇ ആര്‍ടി സിലബസാണോ പിന്തുടരുന്നത്? National Study On Ten Year School Curriculum Implementation-NCERT 2011യുടെ പഠനത്തില്‍ എല്ലാ സംസ്ഥാനങ്ങളേയും താരതമ്യം ചെയ്യുന്നു. പട്ടിക നോക്കുക
Syllabus
NCERT

Lower primary
A&N Islands, Chandigarh,  Arunachal Pradesh, Jharkhand,  Himachal Pradesh (5)


Upper primary
Arunachal Pradesh, A&N Islands, Chandigarh, Delhi,Himachal Pradesh, Jharkhand, Haryana (7)

Secondary
A&N Islands, Haryana, Mizoram,
Sikkim, Arunachal Pradesh, Chandigarh,
Delhi, Himachal Pradesh, Jharkhand (9)
 മറ്റോരു പ്രധാന ചോദ്യം എന്‍ സി ഇ ആര്‍ടി സിലബസ് പിന്തുടരുന്ന സംസഥാനങ്ങള്‍ക്ക് അക്കാദമിക മേല്‍ക്കൈ ഉണ്ടോ എന്നതാണ്.എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് എന്ന സംഘടന നടത്തിയ(Student Learning Study-2009 )പഠനത്തിന്റെ ഫലം വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്ആ പഠനത്തില്‍ ആറാംക്ലാസിലെ ഭാഷാപഠനനിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു മാത്രമല്ല എന്‍ സി ഇ ആര്‍ ടി സിലബസ് പിന്തുടരാത്ത തമിഴ്നാട്കര്‍ണാടക,മഹാരാഷ്ട്രഒറീസഉത്തരഖണ്ഢ് എന്നിവയും മുന്‍നിരയിലുണ്ട്ഹരിയാന ഒമ്പതാം സ്ഥാനത്തും ചണ്ഡീഗഡ് മൂന്നാം സ്ഥാനത്തുംനാലാം ക്ലാസിന്റെ കാര്യമെടുത്താല്‍ പ്രൈമറി വിഭാഗത്തില്‍ എന്‍ സി ഇ ആര്‍ടി സിലബസ് സ്വീകരിക്കാത്ത ഡല്‍ഹി ഒന്നാം സ്ഥാനത്തും കേരളം രണ്ടാമതും നാല് ,ആറ്എട്ട് ക്ലാസുകളിലെ ഗണിതശേഷിയിലും കേരളം അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ്ഈ പഠനം സിലബസുകളുടെ മികവ് നിശ്ചയിക്കുന്നിതില്‍ ഒരു തിരിച്ചറിവും നല്‍കുന്നില്ല എന്നു പറയുവാനാകുമോ?
മുകളില്‍ സൂചിപ്പിച്ച ,എന്‍ സി ഇ ആര്‍ ടി 2012 -ല്‍ നടത്തിയ ശ്രദ്ധേയമായ  പഠന റിപ്പോര്‍ട്ടു കൂടി ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട് (NATIONAL ACHIEVEMENT SURVEY -CLASS V ). അതിലെ കണ്ടെത്തലുകള്‍ ഏതു സിലബസുകളെ പിന്തുണയ്ക്കുന്നുവെന്നു നോക്കാം.ഭാഷാപഠനനിലവാരത്തില്‍ ഉത്തരപ്രദേശും തമിഴ്നാടും കേരളവുമാണ് ആദ്യ മൂന്നുസ്ഥാനക്കാര്‍ഗണിതത്തില്‍ ഉത്തര പ്രദേശ്തമിഴ്വാട് ,കര്‍ണാടക എന്നിവയാണ് മുന്നിലുളളത്ശാസ്ത്രപഠനനിലവാരത്തിലും ഇതേ സംസ്ഥാനങ്ങള്‍ മുന്നിലാണെന്നു മാത്രമല്ല എന്‍ സി ഇ ആര്‍ ടി സിലബസ് പിന്തുടരുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും പിന്‍ നിരക്കാര്‍!
              ആഗോള തലത്തില്‍ പഠനനിലവാരം അളക്കുന്നതിനുളള പരീക്ഷ നടത്താറുണ്ട്    പിസ(Programme for International Student Assessment (PISA) എന്ന പേരിലറിയപ്പെടുന്ന ഈ പഠനനിലവാരപരിശോധനയില്‍ ലോകത്തെ എഴുപത്തിനാലു രാജ്യങ്ങള്‍ പങ്കെടുത്തു. (ഇന്ത്യുയുള്‍പ്പടെ പത്തു രാജ്യങ്ങള്‍ ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല ) 2009ലെ പഠനത്തില്‍ ഇന്ത്യയില്‍ നിന്നും ഹിമാചല്‍ പ്രദേശും തമിഴ്നാടുമാണ് തെരഞ്ഞെടുത്തത്.ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിദയനീയമാണ് ഇന്ത്യയുടെ അവസ്ഥ.ഹിമാചലിലെ എന്‍ സി ഇ ആര്‍ ടി സിലബസ് അവരെ തുണച്ചില്ലഅവിടെ 11% കുട്ടികള്‍ക്ക് മാത്രമാണ് ജീവിതം നയിക്കുവാനാവശ്യമായ വായനാശേഷി ഉളളത്. 89% വും നിലവാരരേഖയ്ക്കു താഴെതമിഴ് നാട്ടില്‍ 17% കുട്ടികള്‍ ഈ കഴിവുളളവരാണ്.
ഉളളടക്കം കുറവോ കൂടുതലോ?
"കേരളത്തിലെ പാഠ്യപദ്ധതിയില്‍ പഠിക്കാനൊന്നുമില്ലസി ബി എസ് ഇ എന്‍ സി ഇ ആര്‍ ടി സിലബസാണ് ഉളളടക്കം കൂടുതലുളളത് .കേരളത്തിലെ കുട്ടികള്‍ പിന്തളളപ്പെടും.” എന്ന രീതിയിലുളള വാദമാണ് പലപ്പോഴും ഉയരുന്നത്.മാതൃഭൂമി പരമ്പരയിലും ആ വഴിക്കുളള ചിന്ത കണ്ടു.ഇന്ത്യയില്‍ ഉള്ള സെക്കണ്ടറി സ്കൂളുകളുടെ 6.69 %മാത്രമാണ് സി ബി എസ് ഇ സ്കൂളുകള്‍ . ( അവലമ്പം- MHRD വാര്‍ഷിക റിപ്പോര്‍ട്ട് 2009-2010) അതായത് ഇന്ത്യയില്‍ സി ബി എസ് ഇ അല്ല മുഖ്യം .ചെറിയശതമാനം വിദ്യാലയങ്ങളിലുളള ഉളളടക്കത്തിനുവേണ്ടിയാണ് നാം ദാഹിക്കുന്നത്.പാഠപുസ്തകങ്ങളും സിലബസുമൊക്കെ നമ്മളുടെ മുന്നിലുണ്ട്താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും.ഗണിതത്തില്‍ കേരള സിലബസിലും സി ബി എസ് ഇ സിലബസിലും അളവുകള്‍,ത്രികോണമിതി,സംഖ്യാശാസ്ത്രം എന്നീ മൂന്നു മേഖലകളും പരിഗണിച്ചാല്‍ എട്ടുഒമ്പത്പത്ത് ക്ലാസുകളില്‍ ഉളളടക്കം സമാനമാണ്എന്നാല്‍ ഉളളടക്കം കൂട്ടിയതിനു ഉദാഹരണങ്ങലുണ്ട്.എന്‍ സി ഇ ആര്‍ ടി സിലബസില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കേണ്ടradian measures,degree measures എന്നിവ കേരളത്തില്‍ പത്താം ക്ലാസിലുണ്ട്.ശാസ്ത്ര പാട്യപദ്ധതിയില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നു സംശയിക്കണംകേരളത്തിലെ കുട്ടികളുടെ മേല്‍ ഉളളടക്കഭാരം കൂട്ടിവെച്ച് അവരെ പത്താം ക്ലാസില്‍തോല്പിക്കുന്നതിനോ കുറഞ്ഞ മാര്‍ക്കുളളവരാക്കുന്നതിനോയുളള ഗൂഢമായ അജണ്ട ആരോ ഒളിച്ചു കടത്തിയോ എന്നു ചിന്തിപ്പിക്കുന്നതാണ് ലഭിക്കുന്ന പരിശോധനാഫലം.സി ബി എസി ഇക്കാര്‍ പത്തില്‍ പഠിക്കുന്ന കാര്യങ്ങള്‍ കേരളത്തിലെ കുട്ടികള്‍ എട്ടാം ക്ലാസില്‍ വെച്ചേ പഠിക്കണംഉദാഹരണം ഫിസിക്സ് ഫോക്കസ് ദൂരവും വക്രതാ ആരാവും തമ്മിലുള്ള ബന്ധം,ഗോളീയ ദര്പണങ്ങളും അതിന്റെ അനുബന്ധ പദങ്ങളുംമിഥ്യാപ്രതിബിംബവും അതിന്റെ യഥാര്‍ത്ഥ പ്രതിബിംബവും,ഫ്ലക്സ് രേഖകള്.. അവിടെ പത്തില്‍ പഠിക്കുന്ന ഉളളടക്കം ഇവിടെ ഒമ്പതില്‍ കയറ്റിവെച്ചിരിക്കുന്നുഉദാഹരണം-പ്രകാശത്തിന്റെ അപവര്‍ത്തനം,അപവര്തന നിയമങ്ങള്‍,വിവിധ തരാം ലെന്‍സുകള്‍,ഹ്രസ്വ ദൃഷ്ടിദീര്‍ഘ ദൃഷ്ടിവൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലം,ചാലകത്തില്‍ നിന്നുള്ള ദൂരവും കാന്തിക മണ്ഡലത്തിന്റെ വ്യതിയാനവുംവൈദ്യുത കാന്തവും ഉപയോഗവുംകറന്റ്അമീട്ടര്‍ വോള്‍ട്മീട്ടര്‍,ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഇങ്ങനെ ധാരാളം ആശയങ്ങള്‍.ഓര്‍ക്കേണ്ട പ്രധാനസംഗതി പല സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറാണ്ചെറിയ ക്ലാസില്‍ മുതല്‍ പ്രായത്തിന്റെ അന്തരം സിലബസിനെ സ്വാധീനിക്കുന്നുണ്ട്.അതിന്റെ കൂടെയാണ് ഉയര്‍ന്ന ക്ലാസിലെ ഉളളടക്കം കേരളത്തില്‍ താഴ്ന ക്ലാസില്‍ പഠിപ്പിച്ച് സി ബി എസി ഇയ്ക് മുമ്പില്‍ നമ്മുടെ കുട്ടികളെ തേല്പിക്കാന്‍ കൊടുക്കുന്നത്. .
സി ബി എസി ഇ സിലബസില്‍ ഇല്ലാത്ത പലതും കേരളത്തിലെ ഹൈസ്കൂള്‍ ശാസ്ത്രപാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെ ന്യായീകരിക്കുംകേട്ടാല്‍ വിശ്വസിക്കില്ലപ്രകാശത്തിന്റെ പൂര്‍ണ ആന്തര പ്രകീര്‍ണനവും പ്രകീര്‍ണനവും,അതാര്യ വസ്തുക്കളുടെ നിറവും സുതാര്യ വസ്തുക്കളുടെ നിറവും,പ്രാഥമിക വര്‍ണങ്ങളും ദ്വിതീയ വര്‍ണങ്ങളുംഇലെക്ട്രോ മാഗ്നെടിക് സ്പെക്ട്രം,ദ്രാവക മര്‍ദവും ആഴവും തമ്മിലുള്ള ബന്ധം,സിങ്കിള്‍ ടച് രീതിയില്‍ കാന്തവത്കരണം ആറ്റോമിക കാന്തങ്ങള്‍,കാന്തികപ്രേരണം,ഭൂമിയുടെ കാന്തികത,വൈദ്യുത വിശ്ലേഷണം വൈദ്യുതിലേപനംഇത് പോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു  കേരള സിലബസില്‍ ഉള്ള 34ആശയങ്ങള്‍സി ബി എസ് ഇ കുട്ടികള്‍ പഠിക്കുന്നില്ല ആകാശ ക്കാഴ്ച ,പ്രപഞ്ചം ഇവയുമായി ബന്ധപെട്ട ഭൂമിയുടെ പരിക്രമണം സൂര്യന്റെ ഘടനഗാലക്സികള്‍ ,പ്രപഞ്ചോല്പത്തിതുടങ്ങിയ 11 പ്രധാന കാര്യങ്ങള്‍ സി ബി എസ് ഇ യില്‍ പഠിക്കേണ്ടതില്ലകേരളത്തില്‍ ഫിസിക്സില്‍ മാത്രം എണ്‍പത്തിയെട്ടാശയങ്ങള്‍ കൂടുതലായിട്ടുണ്ട് ഇത് നമ്മുടെ കുട്ടികള്‍ക്ക് താങ്ങാനാകുമോരസതന്ത്രത്തിലും ജീവശാസ്ത്രത്തിലും സ്ഥിതി വ്യത്യസ്തമല്ലസി ബി എസ് ഇ പ്രകാരമുളള പിരീഡ് സയന്‍സിനു കേരളത്തില്‍ കിട്ടുന്നുമില്ല.സാധ്യായ ദിനങ്ങളും കുറവ് എന്നിട്ടും കൂടുതല്‍ ഉളളടക്കംഅതും പോരാഞ്ഞ് ഇവിടെ ഉളളടക്കം കുറവാണെന്ന വ്യാജപ്രചാരണവും.ഇവിടെ എട്ടിലും ഒമ്പതിലും പഠിക്കുന്നത് ആണ് അവിടെ പത്തില്‍ .ഈ വൈരുദ്ധ്യം എന്തു കൊണ്ടു സി ബി എസ് ഇ/എന്‍ സി ഇ ആര്‍ ടി സിലബസ് പ്രേമികള്‍ കാണുന്നില്ല.?
വിവാദങ്ങളും കമ്മറ്റികളും
1997 മുതല്‍ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണം വിവാദങ്ങളുടെ അകമ്പടിയോടെയാണ് മുന്നേറിയത്. ഡി പി ഇ പി വിപാദം കത്തി നിന്നപ്പോള്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു.ഡോ വേദമണി മാന്വല്‍, ഡോ എന്‍ എ കരീം, ഡോ ശ്രീദേവി, ഡോ രവിശങ്കര്‍,ഡോ ശക്തിധരന്‍, അധ്യാപകസംഘടനാ നേതാക്കളായ അമ്പലത്തറ രാമചന്ദ്രന്‍ ( ജി എസി ടി യു), പളനി( കെ പി ടി യു) ബാലകൃഷ്ണന്‍ നമ്പ്യാര്‍( കെ എസ് ടി എ) കെ. ടി രാധാകൃഷ്ണന്‍, ടി . പി കലാധരന്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. ഡോ ബി വിജയകുമാറായിരുന്നു അധ്യക്ഷന്‍. അനുകൂലിച്ചും എതിര്‍ത്തും നിലപാടുകള്‍ ഉളളവരുടെ പങ്കാളിത്തം ഉളള ഈ കമ്മറ്റി നേരിട്ട് വിദ്യാലയം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. മുന്‍വിധിയില്ലാതെ വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു.ആദിവാസി, തീരവാസി മേഖലകള്‍ നഗര ഗ്രാമങ്ങള്‍,തെക്ക് മധ്യ, വടക്ക് ജില്ലകള്‍ ,സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങള്‍എന്നിങ്ങനെ സാമ്പിള്‍ ശാസ്ത്രീയമായി നിശ്ചയിച്ചു.നിരീക്ഷണപത്രിക, ചോദ്യാവലി എന്നിവ ഉപയോഗിച്ചു. വിദ്യാലയങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍, കുട്ടികളുടെ പ്രവര്‍ത്തനനേട്ടങ്ങള്‍ ഇവ വിമര്‍ശനങ്ങളെ ദുര്‍ബലമാക്കി. പാഠ്യപദ്ധതി കൂടുതല്‍ മികവോടെ നടപ്പിലാക്കണെമന്നും ചില പിഴവുകള്‍ ഉളളതു തിരുത്തണമെന്നും റിപ്പോര്‍ട്ട് നല്‍കി.അതിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തി. കമ്മറ്റിയംഗങ്ങള്‍ അതു വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഗുപ്തന്‍ നായര്‍ കമ്മറ്റി നിര്‍ദ്ദേളങ്ങളും പാഠ്യപദ്ധതി സമീപനത്തെ തളളിക്കളഞ്ഞില്ല. സുകുമാരന്‍ നായര്‍ കമ്മറ്റിക്ക് അഭിപ്രായസമന്വയത്തിലെത്താനായില്ല. കമ്മറ്റിയംഗങ്ങള്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയത് വാര്‍ത്തയായി. ജനകീയ പ്രതിരോധ സമിതിയുടെ നേതാവ് ഡോ വേണുഗോപാല്‍ അവരുടെ ലഘുലേഖയുടെ സംക്ഷിപ്തമാണ് റിപ്പോര്‍ട്ടായി അവതരിപ്പിച്ചത്. ജനാധിപത്യപരമായി തീരുമാനത്തിലെത്താന്‍ പോലും കഴിയാത്ത ആ കമ്മറ്റി പരിഹാസ്യമായി.

1997-2007
പാഠ്യപദ്ധതിയുടെ പത്തുവര്‍ഷം .ഡി പി ഇ പി ആരംഭിക്കുന്ന സമയത്തെ ആശങ്കയെ പെരുപ്പിച്ച് അപകടമാക്കാന്‍ തുനിഞ്ഞവര്‍ കുട്ടികള്‍ പത്തിലെത്തിയപ്പോള്‍ വിജയശതമാനം വ്യാജമാണെന്നു പ്രചരിപ്പിക്കാന്‍ തുടങ്ങി. പുതിയ രീതി പ്രകാരം പഠിച്ച കുട്ടികള്‍ ഇപ്പോള്‍ കേരളത്തിലെ പൊതു സമൂഹത്തിലുണ്ട്.പത്താം ക്ലാസ് കഴിഞ്ഞവര്‍ തന്നെ പത്തുപതിനെട്ടു ലക്ഷം വരും.ഇവരുടെ സാമൂഹിക ബോധം, ഭാഷാപരമായ കഴിവ്, ഉപരിപഠനത്തിനുളള പ്രവേശനനിലവാരം എന്നിവയൊക്കെ പൂജ്യമാണെന്ന നിലപാടാണോ മാതൃഭൂമിക്കുളളത്?
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുണ്ട്. അതിനു കാരണം അന്വേഷിക്കണം.ആ പ്രവണത ശക്തിപ്പെടുത്തുന്നതിനാണോ ഇത്തരം ലേഖനങ്ങളെന്നും സ്വയം വിമര്‍ശനപരമായി ആലോചിക്കുന്നത് നന്ന്. മാതൃഭൂമിയുടെ പല ജില്ലാപേജുകളിലും ജാലകം എന്ന പേരില്‍ മികച്ച വിദ്യാലയങ്ങളുെട വിവരങ്ങള്‍ കൊടുത്തിരുന്നു. അവര്‍ അവയൊക്കെ വീണ്ടും വായിക്കണം.
മാതൃഭൂമി ആവശ്യപ്പെടേണ്ടത് എല്ലാ സിലബസുകളുടേയും ഗുണനിലവാരം കണ്ടെത്തുന്നതിനുളള ശാസ്ത്രീയപഠനമായിരുന്നു. ഒരേ സാമൂഹിക സാമ്പത്തിക ചുറ്റുപാടിലുളള കുട്ടികളുടെ പഠനനേട്ടം വേണം താരതമ്യം ചെയ്യേണ്ടത്. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല അത്തരമൊരു പഠനം നടത്തിയാണ് ഇന്ത്യിലെ സ്വകാര്യ വിദ്യാലയങ്ങളേക്കാല്‍ മികച്ചതാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നു കണ്ടെത്തിയത് ഇപ്രകാരമുളള പഠനത്തിലൂടെയാണ്.മുന്‍വിധയോടെ സിലബസ് കോപ്പിയടിക്കാനുളള നീക്കം ആരെ രക്ഷിക്കാനാണ്?
പൊതുവിദ്യാലയ നടത്തിപ്പു സംവിധാനങ്ങളും സ്വയം വിമര്‍ശനപരമായി ചിന്തിക്കണം.
രാജന്‍ ചെറുക്കാട് സിംഗപ്പൂരിനെ ഗണിതപഠനത്തില്‍ ഉദാഹരിച്ചത് നന്നായി. അവരുടെ ഗണിതപഠനരീതി വികസിപ്പിച്ചെടുത്ത ചരിത്രം കൂടി പരിഗണിക്കണം. അത്തരം നീക്കത്തെ പ്രക്രിയാപരമായ അന്വേഷണസംസ്കാരത്തെ നാം സ്വീകരിക്കണം.

..................................................ആനന്ദന്‍മാഷ് എഴുതിയ കത്ത്
Dear Kala,
Rajan Cherukkad’s article that appeared in Mathrubhumi daily on 28th May 2013 is a specimen of the average Indian (perhaps Keralite) psyche which openly declares that we Indians are bound to be eternal slaves of the colonial power despite the fact that we had gained political freedom 56 years ago. Reading the monumental absurdity he has inked I am tempted to call him a fake coin that will not buy anything. Presently I will justify my standpoint.
The central claim he has made in the article is that main stream education in Kerala has relegated itself to the back bench with the eventualities of ever increasing number of ‘uneconomic’ schools and mushrooming of English medium schools. For people like him there is hardly any scope for bringing about quality in Govt. schools. The arguments he parades in support of the claim can be summarized as follows: 

  1. 80% of the learners in class V of Himachal Pradesh and Punjab can read class II texts without making errors whereas only less than 70% of learners in Kerala can perform this. 
  2. in spite of the incentives such as noon-meal, free textbooks and uniform, scholarships etc. given to children in Govt and Aided schools there has been an ever increasing flow of children to the English medium schools in the unaided sector.
  3. the quality of teaching and learning English is poor as per the study conducted by Sridevi Nair for C.dit in the year 2001 in the context of launching SLAP during DPEP times.
  4. Teachers whose basic degree is not in English are teaching English in high school classes; most of them cannot write in English without errors; the situation is worse in primary schools.

Rajan  Cherukkad has misrepresented facts regarding the performance of learners in primary classes though he claims that the figures he quoted are from ASER Report 2012; Table 10 on page 55 in ASER 2012 shows state-wise account of school enrollment and learning levels. See the table reproduced here:

 As can be seen from the table,
  • the percentage of children in classes I and  II who can read letters, words or even more is 96.3 in Kerala, 89.4 in Himachal Pradesh and 86.3 in Punjab.
  • Regarding the ability to recognize numbers 1 – 9  or more, the percentage of learners of classes I and II in Kerala is 96.4; in Himachal Pradesh this percentage is 94 and in Punjab it is 88.7.
  • In Kerala 78.3 percentage of learners in classes III to V can read level I text or more whereas 79% of learners in Himachal Pradesh have this ability; in Punjab only 73.4% of learners can perform this.
  • The percentage of learners in classes III to V who can do subtraction or more is 67.9 in Kerala; in Himachal Pradesh this is 64.8 and Punjab it is 63.1.
  • The percentage of learners in classes VI to VIII who can read English sentences is 78.5IN KERALA ; In Himachal Pradesh and Punjab this percentage is 72 and 66.3 respectively.
  • Lastly, the percent age of learners in classes VI to VIII who can do division is 64.2 in Kerala, 64.5 in Himachal Pradesh and 61.2 in Punjab.
  • When we look at the performance of the other states we can see that Kerala is better than any other state. What is the point that Rajan Cherukkad is trying to make in his article? Why does he hide the fact related to the poor performance of our neighbouring states? 
    He has also made use of the study conducted by Sridevi Nair on the performance of class IV in English in the context of the intervention called SLAP during DPEP times.  He argues that the curriculum revision undertaken by Kerala has not contributed to the achievement of learners. He has misrepresented the study in two ways: Firstly, the study clearly states that wherever the classroom process was followed there were tangible changes in the performance of the learners. She refers to SLAP a good programme which was badly implemented.   Secondly, the quoted study is insignificant in the context of the revised curriculum in Kerala.  Sridevi Nair’s report came out in 2001 whereas the total curriculum revision in the backdrop of NCF 2005 was initiated in 2007.  The total shift in the paradigm can be shown to have occurred only during the past 6 years by virtue of the revision. At the same time he has ignored an important study conducted by RIESI, Bengaluru in 2008 on the impact of the curriculum revision in terms of the achievement of the learners in English in classes 4 and 7. The study has acknowledged the high achievement of the learners in English in the context of the revised curriculum. It also has shown that wherever classroom processes as envisaged in the curriculum were followed the learners were able to make significant achievement in English; on the contrary, in those classes where teachers followed the conventional practices of teaching English the learners’ achievement was relatively very low. There is another study conducted by RIESI on the impact of teacher training conducted by SSA-RIESI in Alappuzha district and SSA-British Council in Kollam district and SSA-SCERT in Ernakulam district. This study also endorses the strength of the revised curriculum. Unlike the study conducted by Sridevi Nair, the studies conducted by RIESI has taken into consideration the classroom processes, a vital factor which Sridevi Nair too has mentioned but has not dealt with in detail.
    In Tuition Intuition (pages 435 to 442 )I have shown why Sridevi K. Nair's observations on the so-called theoretical flaws of SLAP cannot be sustained. Today there is a world wide consensus on the point that the innate language mechanism which Chomsky has named as Universal Grammar (UG) is fully available to both L1 and L2 lesrners. Chomsky's poverty of the stimulus argument holds equally good both for L1 and L2. In the case of L1 acquisition the parameters are set whereas in L2 these parameters are reset. Programmes such as REAP (implemented in Palakkad district by the district panchayat) and ACE (implemented by SSA ) are the prerunners of the curriculum revision that took place in 2007. there are several hundreds of schools in Kerala who have produced several thousands of journals in English containing the discourses written by children in primary classes.
    Recently I had worked as consultant to SCERT AP. A special programme was launched in Narkatpally Mandal of Nalgonda district. all the learners in this Mandal hail from poor socio-economic backgrounds. More than 75 % of them are first generation learners. These children at the end of 4 months performed fairly well in English. they produced nearly 3000 English magazines, an unprecedented event in AP. The same pedagogy (i.e., Discourse Oriented Pedagogy) was used for the curriculum revision of AP and the pilot project in Narkatpally is an added evidence to show how an acquisition programme can fetch targeted learning outcomes.
    I have something to say about teacher empowerment. This is based on the experience I gained from nalgonda.
    Most teachers working in primary schools find it difficult to teach English. Informal interaction with several teachers revealed that they are reluctant to teach English as they are scared of English grammar and pronunciation. This has an adverse effect on the quality of their teaching which results in the poor academic standards of the learners. This in turn leads to the loss of academic credibility of these schools. The reasons for this state of affairs are:
    •    Teachers have poor communication skills in English
    •    Most of them do not read anything outside the TB and are not used to referencing
    •    Students hail mostly from Telugu medium backgrounds and have reached class VI with a poor language apparatus
    •    Both the teachers and students have no opportunity to listen to English outside the class
    •    Lack of conceptual understanding on the part of both teachers and learners due to the unproductive practice of rote-memorization 
    The poor quality of teaching and learning English in our schools has been a matter of serious concern for the administrators, teacher educators, teachers and the society in general. The solutions popularly suggested are:
    •    Empower the teachers with communication skills in English by giving them an intensive training in language proficiency. 
    •    Give them necessary source books and reference books in English
    •    Monitor how they transact the curriculum
    SPACE does not perceive the reasons mentioned earlier in a taken for granted manner.  Our assumptions on teacher empowerment are as stated below:
    •    English Language proficiency is one thing and the proficiency to transact English  using English is another thing
    •    Mere language proficiency does not guarantee effective transaction of various subjects in English. The module for gaining language proficiency is to be embedded in the larger context of an appropriate pedagogy – in our context it is the constructivist pedagogy.
    •    This means that we have to develop two-forked empowerment programmes: On the on hand, proficiency in English is to be targeted and on the other hand we have to target proficiency in pedagogy of the concerned subject.
    SPACE has been decided in such a way that it takes care of proficiency in language as well as the proficiency in language pedagogy. The programme assumes that the professional development of the teachers will take place when we take up language proficiency as embedded in the context of language pedagogy. In fact, a teacher who is proficient in language with no conceptual understanding of the constructivist pedagogy is no better than a teacher who is less proficient in language but has a thorough understanding of how the new pedagogy can be translated into classroom practice. It is this two-forked approach to teacher training which eventually leads to the empowerment of both the learners and the teachers.
    Dr.K.N.Anandan



ഇന്‍ഡ്യയിലെ സ്വകാര്യകച്ചവട വിദ്യാലയങ്ങളിലെ നിലവാരം പുറത്തു വന്നിട്ടുണ്ട്അതു കൂടി നോക്കുക.എന്നിട്ടാകാം കേരളസിലബസിനെ തെറിപറയല്‍ഇതാ ലിങ്ക്.
http://www.wipro.org/resource/Wipro%20-%20EI%20Quality%20Education%20Study%20-%20Executive_Summary.pdf
മുന്‍ ലക്കങ്ങള്‍ ഇവിടെ വായിക്കാം.

9 comments:

sujanikabooks said...

left side table.. cant read. page width prob. plz correct

drkaladharantp said...

രണ്ടു കമ്പ്യൂട്ടറില്‍ നോക്കി . വായിക്കാനാകുന്നുണ്ടല്ലോ മാഷേ,,

drkaladharantp said...

ആ പട്ടികയില്‍ ക്ലിക് ചെയ്യൂ വലുപ്പത്തില്‍ തെളിഞ്ഞുവരും

malayali said...

Matruboomiyudethu hiden Agendayanu patyapadhathi pazhaya tharanilavarathilakanam fotoyum varthayum varumankil entum cheyan thayarayi chila mashunmarum kastam
prathiroada poratathinu abivasana.gal

ARIVU said...

vayikkan pattunnilla sar. OS win Xp. Brouser mosilla.

Rajeev said...

പ്രിയപ്പെട്ട കാലാധരൻ മാഷ്‌ ,
സാങ്കേതിക പ്രശ്നം പോസ്റ്റിൽ കടന്നു കൂടിയിട്ടുണ്ട്. അത് കൊണ്ട് വായന തടസ്സപ്പെടുന്നു. അതൊന്നു എഡിറ്റ്‌ മോഡിൽ എടുത്തു റീ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അപ്പടി പുതിയൊരു പോസ്റ്റാക്കി മാറ്റിയ ശേഷം പഴയത് ഡിലീറ്റ് ചെയ്താലും മതി.

Rajeev
English Blog

Dr. P V Purushothaman said...

ഈ ലക്കവും വളരെ ഫലപ്രദമായി. വലതുവശത്ത്െ ആനന്ദന്‍ മാസ്റ്ററുടെ കുറിപ്പ് വായിക്കാനായില്ല.

പ്രേമന്‍ മാഷ്‌ said...

വളരെ സൂക്ഷ്മമായ വിശകലനം. പക്ഷെ സത്യസന്ധമായ ദത്തങ്ങള്‍, പഠന ഫലങ്ങള്‍ ആര്‍ക്കുവേണം? ആര് പ്രസിദ്ധീകരിക്കും?
ആനന്ദന്‍ മാഷുടെ കത്ത് വായിക്കാന്‍ കഴിയുന്നില്ല.
പുരുഷോത്തമന്‍ മാഷ്‌,
മാതൃഭൂമിയിലെ മറുപടി നന്നായി...

Unknown said...

chodhichathinu parangathonnum maathrubhumiyil kandilla. 'utharangal' nerathe undengil pinnenthinu chodhyangal?