ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 17, 2014

രക്ഷപെടുമോ അക്കാദമികസ്ഥാപനങ്ങള്‍ ?( ജെ ആര്‍ എം റിപ്പോര്‍ട്ടിലൂടെ)


കേരളത്തില അധ്യാപകവിദ്യാഭ്യാസത്തിനും പരിശീലനസംവിധാനത്തിനും അഴിച്ചുപണി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ദേശീയതലത്തില്‍ നിയോഗിക്കപ്പെട്ട ജോയിന്റ് റിവ്യൂ മിഷന്‍.(ഇത്തവണത്തെ പാഠപുസ്തക പരിഷ്കരണത്തിനാധാരമായി സൂചിപ്പിച്ചത് മറ്റൊരു ജെ ആറ്‍ എം റിപ്പോറ്‍ട്ടായിരുന്നു. )എസ് സി ഇ ആര്‍ ടിയാണ് പാഠപുസ്തക പരിഷ്കരണമടക്കം കേരളത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആ സ്ഥാപനത്തിനു നിലവാരമില്ലെന്നാണ് ജോയിന്റ് റിവ്യൂ മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.!എസ് സി ഇ ആര്‍ ടിയിലുളള മൂന്നില്‍ രണ്ടു ഫാക്കല്‍റ്റിയംഗങ്ങളും ഹയര്‍സെക്കണ്ടറിയില്‍ നിന്നുളളവരാണ് ഇവിര്ല‍ പലര്‍ക്കും എം എഡ് പോലുമില്ല. പ്രാഥമികവിദ്യാഭ്യാസരംഗത്തെ അധ്യാപനാനുഭവവുമില്ലത്രേ!ഗവേഷണാനുഭവമില്ല. പാഠപുസ്തകം തയ്യാറാക്കാന്‍ നേതൃത്വം വഹിക്കാനുളള എന്തു യോഗ്യതയാണിവര്‍ക്കുളളതെന്നു ജെ ആര്‍എം ചോദിക്കുന്നു..സാമൂിഹകജ്ഞാനനിര്‍മിതി വാദം ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ തത്വങ്ങള്‍ എന്നിവ സംബന്ധച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ എസ് സി ഇ ആര്‍ ടിയിലുണ്ടത്രേ!എഴുപതു ശതമാനം പേര്‍ക്കും എം എച് ആര്‍ ഡി നിര്‍ദ്ദേശിക്കുന്ന പ്രോഫഷണല്‍ യോഗ്യത ഇല്ലാത്ത സ്ഥാപനം...

2014 ഏപ്രില്‍ മാസം 21-27 തീയതികളിലാണ് കേരളത്തിലെ അധ്യാപകപരിശീലനസംവിധാനം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജോയിന്റ് റിവ്യൂമിഷന്‍ സംസ്ഥാനം സന്ദര്‍ശിച്ചത്..ടീമംഗങ്ങള്‍-
  1. Prof Rama Kant Agnihotri, former Head, Department of Linguistics, Delhi University
  2. Prof Janaki Rajan, IASE, Jamia Millia Islamia
  3. Prof Minati Panda, School of Educational Studies, Jawaharlal Nehru University
  4. Prof Shreesh Chaudhary, Department of Humanities and Social Sciences, IIT, Chennai
  5. Prof Nandini Manjrekar, Tata Institute of Social Science, Mumbai
  6. Dr Amrit Lal Khanna, former Associate Professor, Rajdhani College, Delhi University
  7. Dr K N Anandan, Consultant, Andhra Pradesh Residential Educational Institutions Society, Hyderabad, Andhra Pradesh
  8. Dr Suranjana Barua, Research Associate, Centre for Assamese Studies, Tezpur University, Assam
  9. Ms Suneeta Mishra, Institute of Home Economics, Delhi University
  10. Mr Ramchandra Rao Begur, Education Specialist, UNICEF
  11. Ms Tara Naorem, Ed. Cil representative of MHRD
സംസ്ഥാനതലത്തിലുളള വിവിധ ആക്കാദമിക സ്ഥാപനങ്ങള്‍ (SCERT, SIEMAT, State Resource Group (SRG) സന്ദര്‍ശിച്ചും, വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി (Secretary, Higher Education; Secretary, General Education; DPI, Directors of DHSE and VHSE, Directors of SSA, RMSA, SCERT, SIEMAT, SIE, IT@School, SIIC and the Head, Department of Education, Kerala University) സംവദിച്ചുും ജില്ലാതല അക്കാദമിക സ്ഥാപനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും(DIETs, SSA, BRCs, CRCs, ) വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അധ്യാപകരുടെ അഭിപ്രായം തേടിയും എസ് എം സി അംഗങ്ങളുമായും പഞ്ചായത്ത് ജനപ്രതിനിധികളുമായും വിദ്യാഭ്യാസപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചുമാണ് ജെ ആര്‍ എം പഠനം നടത്തിയത്.
ജെ ആര്‍ എമ്മിന്റെ പൊതുനിരീക്ഷണങ്ങള്‍
  1. കേരളീയസമൂഹം വിദ്യാഭ്യാസകാര്യങ്ങളില്‍ അതീവതാല്പര്യം പ്രകടിപ്പിക്കുന്നു. സമൂഹപങ്കാളിത്തം വിദ്യാലയപ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് പാഠമാകേണ്ടതാണ്.
  2. താഴേതലത്തിലുളള പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത് കേരളത്തിലെ വിദ്യാഭ്യാസവും രാഷ്ട്രീയവും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ്. പരമ്പരാഗത ബോധനരീതിയുടേയും ജന്മിത്വവ്യവസ്ഥയുടേയുമായ ഒരു ചിന്താധാരയും ജനാധിപത്യവ്യവസ്ഥയുടേയും ആധുനികബോധനരീതിയുടേതായ മറ്റൊന്നും.
  3. SCERT ക്ക് സമീപകാലത്തായി നല്ല ഭൗതികസൗകര്യം ഉണ്ടായിട്ടുണ്ട്. മികച്ച ലൈബ്രറിയും. ഈ സ്ഥാപനം വളരെയേറെ സാമഗ്രികള്‍ ഉല്പാദിപ്പിക്കുന്നതിനും അധ്യാപകപരിശീലനത്തിനുമായി അധ്വാനത്തിന്റെ സിംഹഭാഗവും ചെലവിടുന്നു. ഇത് ശ്രദ്ധാപൂര്‍വമുളള വിശകലനം ആവശ്യപ്പെടുന്നു.അധ്യാപകര്‍ക്ക് വിഭവപിന്തുണ നല്‍കുന്നതിനായുളള വിക്ടര്‍ ചാനലും എസ് സി ഇ ആര്‍ ടിയും ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരേ വകുപ്പിന്‍ കീഴില്‍ ഓരേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അവതമ്മിലുളള ബന്ധം അയഞ്ഞതാണ്.
  4. അക്കാദമിക സജീവതയുടേയും ധാരണയുടേയും കാര്യത്തില്‍ ബി ആര്‍ സികളും ഡയറ്റുകളും എസ് സി ഇ ആര്‍ ടി ,എസ് എസ് എ, സി ടി ഇ തുടങ്ങിയ സംസ്ഥാനതലസ്ഥാപനങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഡയറ്റുകളിലേയും ബി ആര്‍സികളിലേയും അക്കാദമികോദ്യോഗസ്ഥര്‍ മികച്ച സംഭാവന നല്‍കിവരുന്നു. ഗവേഷണത്തിലും അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ സാമഗ്രികളുടെ വികസനത്തിലും ഇതു പ്രകടമാണ്.ആവശ്യത്തിനു അവസരവും പിന്തുണയും സമയവും മാര്‍ഗനിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ഡയറ്റുകളും ബി ആര്‍സികളും മികച്ചനിലവാരമുളളഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്നതില്‍ സംശയമില്ല.
    ഡയറ്റുകള്‍ ധാരാളം പഠനങ്ങളും ക്രിയാഗവേഷണങ്ങളും നടത്തുന്നുണ്ട്.അധ്യപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും വിദ്യാര്ഥികള്‍ക്കും വേണ്ടി ജേണലുകളും പഠനസാമ്ഗ്രികളും തയ്യാറാക്കുന്നു.ഈ മെറ്റീരിയലുകള്‍ പൊതുസംവിധാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതില്‍ അവ്യക്തതയുണ്ട്
  5. VICTER CHANNEL ന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല.ഇനങ്ങളുടെഗുണനിലവാരം പ്രശ്നമാണ്
  6. കുട്ടികളുടെ മാനസീക സാമൂഹിക ആവശ്യങ്ങളെ പരിഗണിക്കുന്ന ഹെല്‍പ് ഡസ്ക് പോലെയുളള വളരെ പ്രധാനമായ വിദ്യാലയതല ഇടപെടലുകള്‍ക്ക്,ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തിയേറയുണ്ട്. മഹിളാസമാഖ്യയുമായി സഹകരിച്ചു ആരംഭിച്ച ഈ പ്രവര്‍ത്തനം ഇപ്പോള്‍ മാന്ദ്യത്തിലാണ്.ചില വിദ്യാലയങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നുമുണ്ട്
  7. 1998- 2005 കാലയളവില്‍ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമായ പരീക്ഷണങ്ങള്‍ നടത്തിയ സംസ്ഥാനമാണ് കേരളം.Learner-based Discourse Oriented Pedagogy (DOP),RACE (Rapid Acquisition of Competence in English),FACE (Facilitating Acquisition of Competence in English),FACE (Facilitating Acquisition of Competence in English) തുടങ്ങിയവ ഉദാഹരണം. ചെറുക്ലാസുകളിലെകുട്ടികള്‍ക്ക് ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനുളള ആഖ്യാനവും കോ‍ഡ് സ്വിച്ചിംഗും രണ്ടു പ്രധാന ബോധനഘടകങ്ങളായിരുന്നു. ഇവയെല്ലാം നൂറുകണക്കിനു വിദ്യാലയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച് മാറ്റം ബോധ്യപ്പെട്ടതുമാണ്. ഇംഗ്ളീഷ് പഠനത്തില്‍ സമഗ്രമായ സമീപനത്തിന്റേയും ഏകോപിത പ്രവര്‍ത്തനത്തിന്റേയും ഉത്തരവാദിത്വബോധത്തിന്റേയും അഭാവം പ്രകടമാണ്.
  8. ബി ആര്‍ സി, സി ആര്‍ സി , വിദ്യാലയം വിദ്യാര്‍ഥികള്‍ എന്നിവരുമായും സംസ്ഥാനതല ഏജന്‍സികളുമായും കണ്ണിസ്ഥാപിച്ചു പ്രവര്‍ത്തിക്കേണ്ടവയാണ് ഡയറ്റുുകള്‍ എന്നിരക്കേ, ഡയറ്റുകളെ സംബന്ധിച്ചിടത്തോളം ഏകോപമില്ലാത്ത നിരവിധി മേലധികാരസ്ഥാപനങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. അക്കാദമിക സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ല.
  9. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡയറ്റുകളില്‍ നിയമനം നടക്കുന്നില്ല. അമ്പതുശതമാനത്തോളം തസ്തിക ഒഴിഞ്ഞു കിടക്കുകാണ്. ഡയറ്റുകളില്‍ അവശേഷിക്കുന്നവരെയാകട്ടെ SCERT, SIEMAT, SSA എന്നിവ ഓരോരോ പണികള്‍ക്ക് നിരന്തരം വിളിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഡയറ്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.അവരുടെ പ്രാഥമിക ഉത്തരവാദിത്വമായ D Ed കോഴ്സ് പോലും നേരചൊവ്വേ നടത്താനാകുന്നില്ല.
  10. ഫീല്‍ഡ് റിയാലിറ്റിയില്‍ നിന്നും വളരെ ആകലെയാണ് എസ് സി ഇ ആര്‍ ടി തുടങ്ങിയ സ്ഥാപനങ്ങള്‍ എന്ന ശക്തമായ വികാരമുണ്ട്.ഡയറ്റുകള്‍ മുഖേന, പ്രാദേശികവഴക്കമുളള അക്കാദമിക ഇടപെടലുകള്‍ പ്രസക്തമാണ്.
  11. ഡയറ്റുകളിലേയും ബി ആര്‍ സികളിലേയും അധ്യാപകരും അധ്യാപകപരിശീലകരും സംസ്ഥാനദേശീയ അക്കാദമികസ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിന് അവസരം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്
  12. കഴിഞ്ഞ വര്‍ഷം അധ്യാപകര്‍ക്ക് നല്‍കിയ മാനേജ്മെന്റ് പരിശീലനത്തില്‍ എസ് സി ഇ ആര്‍ ടിയിലെ വിദഗ്ധര്‍ സംതൃപ്തരാണ്. ഈ പരിശീലനം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് എന്ത് അക്കാദമികവും ആശയപരവുമായ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്നത് ബോധ്യം വരാത്ത സംഗതിയാണ്.പരിശീലനങ്ങളില്‍ ഉളളടക്കപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാണ് കൂടുതല്‍ അധ്യാപകരും ആവശ്യപ്പെടുന്നത്.
  13. വിഭവസിഡികളും ഡിവിഡികളും പ്രാദേശികമായ ഉല്പാദിപ്പിക്കണമെന്നാണ് DIET അഭിപ്രായപ്പെട്ടത്.ഇത് സാങ്കേതികവിദ്യ വശമാക്കാനും സന്ദര്‍ഭോചിതവും ആവശ്യാധിഷ്ടിതവുമാി ഉപയോഗിക്കാനും അവസരം തുറന്നിടും
  14. സംസ്ഥാനത്തെ അധ്യാപകപരിശീലനം ദേശീയ അന്തര്‍ദ്ദേശീയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി പ്രൊഫഷണലൈസ് ചെയ്യണം.
    പൊതു നിര്‍ദ്ദേശങ്ങള്‍ 
    • കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗം സമഗ്രമായ പുനസംഘാടനം ആവശ്യപ്പെടുന്നു. വിവധസ്ഥാപനങ്ങളുടെ ചുമതലകളും ധര്‍മങ്ങളും പുനര്‍നിര്‍ണയിക്കുകയും വേണം. 
    • അധ്യാപകവിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ചിന്താ സംഘത്തെ (Think Tank’) രൂപപ്പെടുത്തണം. ബി ആര്‍ സി, ഡയറ്റ് മുതല്‍ ദേശീയതലത്തിലുളള വിദഗ്ധര്‍വരെ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ വിഭിന്ന മേഖലകളിലുളളവരുണ്ടാകണം.25പേര്‍. സംസ്ഥാനത്തു നിന്നുളള20 പേരും 5 ദേശീയവിദഗ്ധരും. ഈ സംഘം അധ്യാപകവിദ്യാഭ്യാസം മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസം പൊതുവായും പരിശോധിക്കണം. ഈ സംഘം അധ്യാപക വിദ്യാഭ്യാസത്തിനുളള conceptual framework ,ദര്‍ശനരേഖ എന്നിവ തയ്യാറാക്കണം. 
    • Higher Level Co-ordination and Steering Committee (HLSC)രൂപീകരിക്കണം. 
    • എസ് സി ഇ ആര്‍ ടി ഭരണപരമായും അക്കാമികമായും സാമ്പത്തികമായും ശക്തിപ്പെടുത്തണം.രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളുടെ സേവനം ഈ സ്ഥാപനത്തിനു ലഭിക്കണം.യു ജിസി നിരക്കില്‍ ശംബളം നല്‍കാന്‍ കഴിയണം.തുടക്കത്തില്‍ കരാറ്‍ അടിസ്ഥാനത്തിലാകാം.
    • IASE, CTEs, SCERT, SIE, DIETs, BRCs, CRCs എന്നിവിടങ്ങളില്‍ ആവശ്യത്തിനു തസ്തികയും നയമനവും വേണം.ഇവ ഒരു കുടക്കീഴില്‍ കൊണ്ടുവരണം
    • എല്ലാ അധ്യാപകപരിശീലകരും M.Ed,M. Phil.,Ph.D ഇവ എടുക്കുന്നതിന് പ്രോചദിപ്പിക്കപ്പെടണം.എം ഫിലുളളവര്‍ക്ക് ഒരു ഇംക്രിമെന്റും പി എച് ഡിയുളളവര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും അനുവദിക്കണം. 
    • സേവനകാല അധ്യാപക പരിശീലനം ഭാഷയും ബോധനശാസ്ത്രവും ഗണിതവും ഗണിതബോധനവും ശാസ്ത്രവും ശാസ്ത്രബോധനവും സാമൂഹികശാസ്ത്രവും ബോധനവും ഇംഗ്ളീഷും ബോധനശാസ്ത്രവും എന്നിവയില്‍ ഊന്നല്‍ നല്‍കണം. സമൂഹിക നീതി, തുല്യത,ബഹുസ്വരത,എല്ലാവരേയും ഉള്‍ക്കൊളളല്‍,വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,കുട്ടികളെങ്ങനെ പഠിക്കുന്നു തുടങ്ങിയവ പരിഗണിക്കണം
    • ശരിയായ തത്വങ്ങളുടേയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ബോധനമാധ്യമപ്രശ്നം ശ്രദ്ധാപൂര്‍വം പുനരവലോകനം ചെയ്യണം. 
    • എല്ലാ വിദ്യാലയത്തിലും ഒന്നോ രണ്ടോ നല്ല ഇംഗ്ലീഷ് അധ്യാപകരുണ്ടാകണം. ഇവര്‍ കുട്ടികളെ ഇംഗ്ലീഷില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരാകണം.ഒന്നാം ക്ലാസു മുതല്‍ ആത്മവിശ്വാസത്തോടെയും ഒഴുക്കോടെയും ഇംഗ്ലീഷ് കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ ( എഴുതാനും വായിക്കാനും സംസാരിക്കാനും ) പിന്തുണ നല്‍കി ഇംഗ്ലീഷ് പഠനം ഉറപ്പാക്കണം. State Institute of English ന് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട Discourse Oriented Pedagogy തിരിച്ചുകൊണ്ടുവരണം. 
    • മറ്റു സംസ്ഥാനക്കാരായ കുട്ടികള്‍ അഞ്ചാം ക്ലാസ് വരെ അവരുടെ മാതൃഭാഷയില്‍ പഠിക്കണം.ഒപ്പം മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാവുന്നതാണ്. 
    • അധ്യാപകശാക്തീരണത്തിന് ഒരു പാക്കേജ് തയ്യാറാക്കണം. സേവനകാലപരിശീലനം,തത്സമയപിന്തുണ, ക്ലസ്റ്റര്‍ തല അൻുഭവം പങ്കിടല്‍, വിഡിയോകള്‍ ന്യൂസ് ലറ്ററുകള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കുന്നതാകണം പാക്കേജ്.- 
    • ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ മോണിറ്ററ്‍ ചെയ്ത് തുടര്‍ പിന്തുണ നല്‍കണം. ഓരോ അധ്യാപകന്റേയും വളര്‍ച്ച കണ്ടെത്തി ശരിയായി രേഖപ്പെടുത്തണം 
    •  
(തുടരും.)
.....................................................
അനുബന്ധം- മാതൃഭൂമി വാര്‍ത്ത

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്രസമിതി
17 Jun 2014

പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

വടകര: സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ ജോയന്റ് റിവ്യൂ കമ്മീഷന്‍.

കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന സമീപനരേഖയില്ലാതെയാണ് സംസ്ഥാനത്ത് അധ്യാപകപരിശീലനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസത്തിന് വ്യക്തമായ സമീപനരേഖ തയ്യാറാക്കി ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതി സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്ന് ഡോ. രമാകാന്ത് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധസമിതി ചര്‍ച്ചയ്ക്കായി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം മുന്‍ തലവനാണ് ഡോ. അഗ്നിഹോത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 21 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിദഗ്ധരും മറ്റുമായി ചര്‍ച്ചനടത്തിയുമാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
  • സംസ്ഥാനത്തെ ഡി.എഡ്. (ഡിപ്‌ളോമ ഇന്‍ എജ്യുക്കേഷന്‍-പഴയ ടി.ടി.സി.), ബി.എഡ്. പാഠ്യപദ്ധതി ഇപ്പോള്‍ അവിയല്‍ പരുവത്തിലാണെന്നും അത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരികരേഖകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.
  • ടി.ടി.സി.യുടെ പേര് മാറ്റി കഴിഞ്ഞവര്‍ഷംമുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്നാക്കിയെങ്കിലും എസ്.സി..ആര്‍.ടി. അതിനായി തയ്യാറാക്കിയ പാഠ്യപദ്ധതി തികച്ചും അപര്യാപ്തമാണ്. അടിയന്തരമായി അത് പിന്‍വലിച്ച് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സമീപനത്തിന് അനുസൃതമായി ഉടച്ചുവാര്‍ക്കണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
  • ബി.എഡ്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതിന് സമാനമായ വിമര്‍ശംതന്നെയാണ് സമിതി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കേണ്ട ബി.എഡ്. ബിരുദധാരികള്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കും ശൈലിക്കും സമാനതകളില്ല. നാല് സര്‍വകലാശാലകളുടെ വ്യത്യസ്ത പാഠ്യപദ്ധതിയാണ് അവര്‍ പഠിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷ്യമാക്കുന്നതെന്ത് എന്ന പരിഗണനയില്ലാതെയാണ് സര്‍വകലാശാലകളുടെ അധ്യാപകപരിശീലന പാഠ്യപദ്ധതി. ഇത് മാറ്റി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണം.
  • കേരളത്തിലെ ഭാഷാവൈവിധ്യം പരിഗണിക്കാതെ ഇവിടത്തെ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത് അബദ്ധമാകുമെന്ന് സമിതി നിരീക്ഷിക്കുന്നു. മലയാളത്തിനും തമിഴിനും കന്നടയ്ക്കും പുറമേ നാല്പതോളം ഭാഷകള്‍ ഇവിടെയുണ്ട്. ആ ഭാഷകളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. പഠനമാധ്യമം മാതൃഭാഷതന്നെയാകണം. എന്നാല്‍, ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഫലപ്രദമാക്കാന്‍ പ്രത്യേക ശുഷ്‌കാന്തി വേണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ക്ലാസ്മുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ തുക മുതല്‍മുടക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

1 comment:

UNIQUE 1 said...

Great work! Relevant in the context of curriculum change and your efforts will create discussion among all those interested in education in Kerala. Congrats.