ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 18, 2017

കേരളത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണവും ഇതരസംസ്ഥാനപ്രവണതകളും


കേരളത്തില്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാമ്പ് അറിയണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ മനസിലാക്കണം. അതിനായി പത്ത് വാര്‍ത്തകള്‍ നല്‍കുകയാണ്
  1. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പഠിച്ച വിദ്യാലയം( Mohandas Gandhi Vidyalaya , Rajkot) പൂട്ടുന്നതിന് സര്‍ക്കാര്‍ നീക്കം. 1880 മുതല്‍ 1887 വരെയുളള കാലയളവിലാണ് ഗാനിധിജി ഈ വിദ്യാലയത്തില്‍ പഠിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയൊമ്പതിനാണ് അധികൃതര്‍ സ്കൂള്‍ പൂട്ടുന്നതിനുളള നടപടികള്‍ ആരംഭിച്ചത്. ഗുജറാത്ത്
    ഹൈക്കോടതിയില്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു
    . 
  2. മുംബൈ മെട്രോയിലെ അമ്പത്തഞ്ച് വിദ്യാലയങ്ങള്‍ പൂട്ടാന്‍ കഴിഞ്ഞ ഡിസംബറിലാണ് നോട്ടീസ് കൊടുത്തത്. ഇരുപതില്‍ താഴെ കുട്ടികളുളള വിദ്യാലയങ്ങളാണ് പൂട്ടുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തുടനീളം 13,817 വിദ്യാലയങ്ങളില്‍ ഇരുപതില്‍ താഴെ കുട്ടികളേയുളളൂ. അതില്‍ 5,002 പത്തില്‍ താഴെകുട്ടികളുളളവയാണ്. ഘട്ടം ഘട്ടമായാണ് പൂട്ടല്‍ 1,314 എണ്ണം ഉടന്‍ പൂട്ടും. 
  3. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവം പതിനാലിന് കര്‍ണാടക സര്‍ക്കാര്‍ കുട്ടികള്‍ക്ക് ശിശുദിന സമ്മാനം പ്രഖ്യാപിച്ചു. അഞ്ചില്‍ താഴെ കുട്ടികളുളള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടും. 590 പ്രൈമറി സ്കൂളുകളും 27 ഹയര്‍ പ്രൈമറി സ്കൂളുകളും അഞ്ചുകുട്ടികളില്‍ താഴെയുളളവയാണ്. 2010-11ല്‍ പത്തില്‍ താഴെ കുട്ടികളുളള വിദ്യാലയങ്ങള്‍ 2,557 എണ്ണം ഉണ്ടായിരുന്നു. 
  4. കര്‍ണാകടത്തില്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനം പുതിയതല്ല. 2009-10ല്‍ 485 എല്‍ പി വിദ്യാലയങ്ങള്‍ക്ക് റീത്ത് വെച്ച നാടാണത്. 2006 ല്‍ 63.31 ലക്ഷം കുട്ടികള്‍ 2011ല്‍ എത്തുമ്പോള്‍ 54.54 ലക്ഷമായിക്കുറഞ്ഞു. ഇതേ കാലയളവില്‍ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ 23.08 ലക്ഷത്തില്‍ നിന്നും 28.77 ലക്ഷമായി. ഇംഗ്ലീഷ് മാധ്യമവിദ്യാഭ്യാസത്തിനായുളള പ്രലോഭനമാണ് ഇതിനു പിന്നില്‍ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പൂട്ടലാഘോഷം നടക്കുമ്പോള്‍ ചില ഗ്രാമങ്ങളില്‍ സ്കൂളുകളേ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. വീണ്ടെടുക്കാനാവാത്ത വിധം ഓര്‍മയിലേക്ക് വിദ്യാലയങ്ങള്‍ മാറുന്നു. 
  5. വിദ്യാഭ്യാസ അവകാശനിയമം ഫലത്തില്‍  കര്‍ണാടകയില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് ഭീഷണിയായിത്തീരുകയാണ്. കര്‍ണാടകയില്‍ ഒരു ലക്ഷത്തോളം ദുര്‍ബലജിനവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ അണ്‍എയിഡഡില്‍ ചേര്‍ന്നത് ഇരുപത്തഞ്ച് ശതമാനം സീറ്റുകള്‍ നല്‍കണമെന്ന വ്യവസ്ഥ ഉപയോഗിച്ചാണ്‍ സര്‍ക്കാര്‍ പഠനച്ചെലവ് വഹിക്കുമെങ്കില്‍ അണ്‍ എയ്ഡഡില്‍ പോയിപഠിക്കാമെന്നു സാധാരണ ജനം കരുതി. ആറുനൂറ്റിയമ്പത്തിനാല് വിദ്യാലയങ്ങളിലാണ് ഇക്കാരണത്താല്‍ കുട്ടികളില്ലാതെയായത്. ഇക്കാര്യത്തില്‍  കേരളം സ്വീകരിച്ച രീതി പരിശോധിക്കണം. തൊട്ടടുത്ത് പൊതുവിദ്യാലയസൗകര്യമില്ലെങ്കില്‍ മാത്രമേ ഈ പഴുത് ഉപയോഗിക്കാന്‍ അനുവദിച്ചുളളൂ. അത്തരം പ്രദേശങ്ങളില്ലാത്തതിനാല്‍ അണ്‍ എയ്ഡഡ് മേഖലയ്ക് അത് ചൂഷണം ചെയ്യാനായില്ല. എന്നാല്‍ ഇതരസംസ്ഥാനങ്ങള്‍ അത്തരം സമീപനം സ്വീകരിച്ചില്ല. ഉപാധികളില്ലാതെ കുട്ടികള്‍ക്ക് അണ്‍എയ്ഡഡില്‍ പ്രവേശനത്തിന് അവസരം സൃഷ്ടിച്ച് പൊതുവിദ്യാലയങ്ങളെ ദുര്‍ബലപ്പെടുത്തി. കര്‍ണാടകയില്‍ 15,000 വിദ്യാലയങ്ങളില്‍ ഇരുപത് മുതല്‍ മുപ്പത് വരെ കുട്ടികളേയുളളൂ. അതില്‍ 1,000 ല്‍ പത്തില്‍താഴെ മാത്രം. 44,110 പ്രൈമറി വിദ്യാലയങ്ങളില്‍ 337 ല്‍ അഞ്ഞൂറുകുട്ടികളില്‍ കൂടുതലുണ്ട്. വിദ്യാലയങ്ങള്‍ പൂട്ടിയതുകാരണം പതിനയ്യായിരത്തോളം അധ്യാപകരെ അത് ബാധിച്ചു.പുതിയ നിയമനസാധ്യത അടഞ്ഞു.
  6.  തെലുങ്കായിലും ആന്ധ്രയിലുമായി പതിനായിരം വിദ്യാലയങ്ങളാണ് പൂട്ടാന്‍ പോകുന്നത്. ലയിപ്പിക്കലാണ് അടച്ചുപൂട്ടലിന്റെ ഓമനപ്പേര്. ദയാലുബോഡുവില്‍ കുട്ടികള്‍ക്ക് യാത്രാച്ചെലവ് നല്‍കും. (GO RT No 99) അണ്‍ എയ്ഡഡില്‍ പോയി പഠിക്കാനുളള ഒത്താശയാണ്. സ്കൂളുപൂട്ടാനുളള സൂത്ര വിദ്യയാണ്. മുപ്പത് കുട്ടികള്‍ ഇതിനോടകം യാത്രക്കാശ് വാങ്ങി അണ്‍ എയ്ഡഡില്‍ ചേര്‍ന്നു. ചിലേടത്ത് സ്കൂള്‍ സമയത്ത് യാത്രാസൗകര്യമില്ലഇതറിഞ്ഞിട്ടും കുട്ടികള്‍ക്ക് യാത്രക്കാശ് നല്‍കി പറഞ്ഞുവിടുകയാണ് Badi Baata” or “let’s go to school” എന്ന പേരില്‍ എല്ലാവരെയും വിദ്യാലയത്തിലെത്തിക്കാന്‍ പണമൊഴുക്കുമ്പോഴാണ് പറഞ്ഞയക്കല്‍ പണി അവിടെ ഗംഭീരമാക്കുന്നത്.  405 വിദ്യാലയങ്ങളില്‍ രണ്ടായിരത്തിപതിനാറില്‍ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല. രരണ്ടു വര്‍ഷം കൊണ്ട് ഇരുപതില്‍ താഴെ കുട്ടികളുളള വിദ്യാലയങ്ങളുടെ എണ്ണം  3,772 ല്‍ നിന്നും 4,637 ആയി ഉയര്‍ന്നു. വാര്‍ത്തയിങ്ങനെ "..English medium schools because it assured them of regular teachers, better infrastructure, transport facility, drinking water and overall a better future. Also, private schools let you enrol a kid at the age of three years, unlike government schools where the age is five years"  12,500 കോടി രൂപയുടെ വിദ്യാഭ്യാസ കച്ചവടമാണ് അണ്‍ എയ്ഡഡില്‍ നടക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു . 65,000കുട്ടികളാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും അണ്‍എയ്ഡഡ് മേഖലയിലേക്ക് ചുവടുമാറ്റിയത്
  7. അഖിലേന്ത്യാതലത്തില്‍ 3.3 ലക്ഷം പ്രൈവറ്റ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. അതില്‍ 16,000 എണ്ണം ഉയര്‍ന്നസാമ്പത്തിക നിലയുളളവര്‍ക്ക് മാത്രം പ്രാപ്യമായവയാണ്. 2014 ലെ കണക്ക് പ്രകാരം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഗ്രാമങ്ങളിലെ പ്രതിമാസ ശരാശരി ഫീസ് മുന്നൂറും നഗരങ്ങളിലെ ശരാശരി ഫീസ് നാനൂറ്റിപതിനാറുമായിരുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ ഇതില്‍ അന്തരമുണ്ട് . ഉത്തരപ്രദേശില്‍ യാഥാക്രമം 117 രൂപയും. 250 രൂപയുമാണ്.  
  8.  Over 1,300 schools to be shut down across Maharashtra( Dec 3, 2017)
  9.   ശിക്ഷാമിത്ര എന്ന സൂത്രം. ഉത്തരപ്രദേശില്‍ കരാര്‍ അധ്യാപകരുടെ പേരാണ് ശിക്ഷാമിത്രങ്ങള്‍. ഒരു കോടതിവിധിയെത്തുടര്‍ന്ന് ഇവരുടെ വേതനം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതിയ്ല്‍ അപ്പീല്‍കൊടുത്ത സര്‍ക്കാര്‍ ആ വിധി മരവിപ്പിച്ചു. 39,000 രൂപ മാസം വേതനം കിട്ടിയിരുന്നവര്‍ക്ക് ഇനി മുതല്‍ 2,250 മുതല്‍ അയ്യായിരം വരെ! 1999 ലാണ് സര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളിലും രണ്ടുവീതം ശിക്ഷാമിത്രങ്ങളെ നിയമിക്കാന്‍  തീരുമാനിച്ചത്. 2010 ആയപ്പോള്‍ സംസ്ഥാനത്തുടനീളം 1.68 ലക്ഷം ശിക്ഷാമിത്രങ്ങളായി. വേതനം മൂവായിരത്തി അഞ്ഞൂറാക്കി ഉയര്‍ത്തി. (36-year-old Shiksha Mitra Gayatri Devi, a resident of Mathura district in Agra division, committed suicide by consuming poison after reading about the Supreme Court order.) ഇന്ത്യയിലെ അധ്യാപകരുടെ വിവരം ചുവടെ ഗ്രാഫില്‍ നിന്നും മനസിലാക്കാം. ( അവലംബം DISE)
  10.  ബംഗാളില്‍ നൂറ്റിയിരുപത്തഞ്ച് വിദ്യാലയത്തിന് മമത നോട്ടീസ് കൊടുത്തു. വര്‍ഗീയ വിഷം കുട്ടികളില്‍ കലര്‍ത്താനുളള നീക്കം കണ്ടുപിടിച്ചതിനെത്തുര്‍ന്നാണ് ഈ നടപടി.
    ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പൊതുചിത്രം കിട്ടിക്കാണും.
    • പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരു നടപടിയുമില്ല. 
    •  പാഠ്യപദ്ധതി പരിഷ്കരണം പഴയരീതിയിലുളള പുസ്തകത്തില്‍ തന്നെയാണ് ഇപ്പോഴും. പ്രവര്‍ത്തനാധിഷ്ഠിതം എന്നു പറഞ്ഞാല്‍ അവര്‍ക്ക് ഡ്രില്ലിംഗും മറ്റുമാണ്.
      സാമൂഹിജ്ഞാനനിര്‍മിതിവാദം, ബഹുമുഖബുദ്ധി തുടങ്ങിയ ആശയങ്ങളുടെ നിഴലില്‍ പോലമല്ല അവര്‍.
    • അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ പല രീതിയില്‍ പോഷിപ്പിക്കുന്നു. 
    • പൊതുവിദ്യാലയങ്ങള്‍ വന്‍തോതില്‍ പൂട്ടുന്നു. 
    • സ്ഥിരാധ്യാപര്‍ ഇല്ലാതാകുകയും കരാര്‍ അധ്യാപകര്‍ പണിയെടുക്കുകയും ചെയ്യുന്നു. അവര്‍ക്കാകട്ടെ അയ്യായിരം രൂപ മാസവേതനം.
    •  ഈ അവസരം മുതലെടുത്ത് വര്‍ഗീയശക്തികള്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നു. 
    • കേന്ദ്രസര്‍ക്കാരാകട്ടെ പി പി ടി മാതൃക മുന്നോട്ടുവെക്കുന്നു. കെട്ടിടം പണിതുതരാം മറ്റു ചിലവും തരാം. സ്കൂള്‍ നിങ്ങള്‍ നടത്തിക്കോ എന്ന്. വര്‍ഗീയവിദ്യാഭ്യാസ ഏജന്‍സികളാണ് ഇത് മുതലാക്കുന്നത്. 
    • പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുന്നു.
    കേരളത്തില്‍ ഇതല്ല നടക്കുന്നത്.
    • പൊതുവിദ്യാഭ്യാസത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നില്ല. വന്‍തോതില്‍ മുതല്‍മുടക്കുന്നു. 
    • പാഠ്യപദ്ധതി പരിഷ്കരിച്ച് നിലവാരം കൂട്ടുന്നു ( ദേശീയപഠനങ്ങളില്‍ കേരളം മുന്നില്‍ ) 
    • എല്ലാ വിദ്യാലയങ്ങളും ഹൈടെക്ക് ആക്കുന്നു. 
    • ഓരോ വിദ്യാലയത്തെയും മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുളള ശക്തമായ പ്രവര്‍ത്തനം നടക്കുന്നു. അക്കാദമിക മാസ്റ്റര്‍പ്ലാന്‍ ഇത്തരത്തില്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ്. 
    • ഒരു കുട്ടി പോലും പിന്നിലാകരുതെന്ന നിലപാടോടെ വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. 
    • ഐ ടി അധിഷ്ഠിത പഠനത്തിനു പിന്തുണനല്‍കാന്‍ സമഗ്ര പോലെയുളള നൂതനസംവിധാനങ്ങള്‍. 
    • എല്ലാ അധ്യാപകരെയും ഐ ടി പരിശീലിപ്പിച്ച ആദ്യ സംസ്ഥാനം.
    •  മാലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുത്ത് നല്‍കിയ സന്ദേശം കൃത്യമാണ്. വിട്ടുകൊടുക്കില്ല വിപണതാല്പര്യങ്ങള്‍ക്ക് വിദ്യാലയങ്ങളെ. ഒര വിദ്യാലയവും പൂട്ടില്ല.
    •  ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സവിശേഷ പിന്തുണ, ഗോത്രസാരഥി പദ്ധതി, മെന്റര്‍ അധ്യാപക നിയമനം, ഊരുകൂട്ട വിദ്യാഭ്യാസ സമിതി, പ്രാദേശികപ്രതിഭാകേന്ദ്രം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍. 
    • കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് ലൈബ്രറി, വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യഉദ്യാനം, പരിസ്ഥിതിയെ പാഠപുസ്തകമാക്കല്‍ മാത്രമല്ല പരിസ്ഥിതിസൗഹൃദവിദ്യാഭ്യാസത്തിന് അടിത്തറ പാകല്‍ കൂടിയാണ് നടക്കുന്നത്. 
    • പൊതുസമൂഹം വിദ്യാലയവികസനകാര്യങ്ങളില്‍ തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ് സഹായങ്ങളുമായി രംഗത്ത്. ഒട്ടേറെ വിദ്യാലയങ്ങളില്‍ സമൂഹപിന്തുണയോടെ നിരവിധി മാതൃകാപ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളില്‍ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ വാര്‍ത്തകള്‍.
    അപ്പോള്‍ ആര്‍ക്കാണ് പൊതുവിദ്യാഭ്യാസമുന്നേറ്റത്തില്‍ പേടി?
    ധിഷണാസത്യസന്ധതയുളളവര്‍ പൊതുവിദ്യാലയങ്ങള്‍ക്കൊപ്പമുണ്ട്
    ഒന്നു തീരുമാനിക്കാം. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവിദിക്കില്ല.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വേളയില്‍ ഇന്ത്യക്ക് കേരളം നല്‍കുന്ന ശക്തമായ സന്ദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നു ഉളളില്‍ ഉറപ്പിക്കണം. ആ കരളുറപ്പാകണം ഊര്‍ജം.


11 comments:

സേതു മാഷ് said...

ഗവേഷണൽമകമായ അന്വേഷണം

Ibrahim Sait said...

ഗവേഷണാത്മകമായ അന്വേഷണം തുടരണം. കേരളത്തിന്റെ മാതൃക പൊതുസമൂഹം അറിയണം. നന്ദി സർ...

T T Paulose Pazhamthottam said...

സാർ... പൊതു വിദ്യാലയങ്ങളേയും അവിടെ നടക്കുന്ന പ്രവർത്തനങ്ങളേയും നെഞ്ചേറ്റുന്ന നൂറുകണക്കിനാളുകൾ കൂടെയുണ്ട്... ഇനിയും മുന്നോട്ട്... കേരളത്തിലെഎസ് എസ് എ അടക്കമുള്ള സംവിധാനങ്ങൾ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാവട്ടെ ... ടി.ടി പൗലോസ്

Nisha Panthavoor said...

Sir..
Its so proud to be in the right path..
We will move forward with our own effort..
Well said....
Let it reach to all common Man
Nisha DIET Pkd

Unknown said...

പൊതു വിദ്യാല സംരക്ഷണത്തിന് അങ്ങയോടൊപ്പം എന്നും ഞങ്ങളുണ്ട് അങ്ങയുടെ നേതൃത്വത്തിൽ SS Aനടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാവട്ടെ:

ravi said...

പൊതു വിദ്യാലയങ്ങൾക്ക് കാവലാളാകന്നവർ കേര ഇത്തിൽ തീർച്ചയായും വളർന്നു വരുന്നുണ്ട്. നമ്മുടെ കൂട്ടായ ഈ പ്രവർത്തനങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കണം. ഞങ്ങൾ എന്നും ഇത്തരം പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകും.

Unknown said...

തമ്മിൽ ഭേദം തൊമ്മൻ

ബിന്ദു .വി എസ് said...

കേരളത്തിലെ പൊതു വിദ്യാഭ്യാസം ഒരു വലിയ രാഷ്ട്രീയ പ്രക്രിയയാണ് .അനേകം അനുഭവങ്ങളുടെ സാമൂഹിക പരിവര്‍ത്തന ധാര കൂടിയുണ്ട് അതില്‍ .അക്ഷര പ്പുലരി ക്ക് വേണ്ടി സമരം ചെയ്തും ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ വേരുകളിലേക്ക് പടര്‍ന്നും പ്രാവര്‍ത്തിക മാക്കപ്പെട്ട പഠന മാണ് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്‍ നേടിയത് .ഈ ചൈതന്യം കേരളം സാംസ്കാരിക ചലനങ്ങളിലൂടെ കാത്തു സൂക്ഷിക്കുന്നു .നവോത്ഥാനത്തിന്റെ ആദ്യ കിരണങ്ങള്‍ പതിഞ്ഞിടമായിട്ടും ബംഗാളില്‍ അത് നില നിര്‍ ത്താനായിട്ടില്ല . മഠങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ ക്കച്ചവടം ആഴത്തില്‍ വളര്‍ന്നു കഴിഞ്ഞു .കേരളത്തില്‍ഇപ്പോള്‍ വിദ്യാഭ്യാസ പരിഷ്ക്കരണത്തോടൊപ്പം നടന്ന പ്രധാന പ്രവര്‍ത്തന ങ്ങളില്‍ ഒന്ന് പണപ്പൊ ലി മയില്‍ നടത്തുന്ന സ്ഥാപനങ്ങളോട് ഉണ്ടായിരിക്കുന്ന അകല്‍ച്ചയാണ് .അഭിരുചിയിലെ ഈ മാറ്റം ശുഭസൂച്ചകമാകുന്നത് മറ്റു പല രംഗ ങ്ങളും നോക്കുമ്പോള്‍ അറിയാം .പഠനം ലാളിത്യ ത്തിലേക്ക് വഴി മാറുന്നു .ഉപഭോഗാസക്തി കുറയുകയും ആര്‍ഭാട രഹിതമായ ആഘോഷ ങ്ങളോട് പ്രതിപത്തി പ്പെടുകയും ചെയ്യുന്നു . വിദ്യാലയങ്ങളില്‍ കാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നു ,മുതിര്‍ന്നവരെ ആദരിക്കുന്നു .വിളക്കില്ലാത്തവന് കൂട്ടുകാര്‍ വെളിച്ചം കൈ മാറുന്നു .അംഗ പരിമിതര്‍ സമൂഹത്തിന്റെ സവി ശേഷ ശ്രദ്ധയില്‍ വരുന്നു .പഠനമെന്നത് സാമൂഹിക സാംസ്കാരിക പ്പൊരുത്തങ്ങളെ വൈവിധ്യങ്ങളിലെ ഏകത്വമായി അറിയുന്നു .ഇന്ത്യയില്‍ നഷ്ടപ്പെടുന്ന ബഹുസ്വരത തിരിച്ചു പിടിക്കുന്ന സാമൂഹിക യത്നം തന്നെയായി മാറുന്ന വിദ്യാഭ്യാസം .വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പൊതു ചിത്രം നല്‍കുന്നത് രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ കേരളത്തിന്റെ പ്രഥമ സ്ഥാനമാണ് . ആ രീതിയില്‍ നേട്ടങ്ങള്‍ അറിയപ്പെടെണ്ടതുണ്ട് .യഥാര്‍ഥ ത്തില്‍ അനഗ്നെ ഒരു വിവര ശേഖരണം നടത്ത്തെണ്ടാതായി പ്പോലും ഉണ്ട് ഈ ഘട്ടത്തില്‍ .അത്രയേറെ മുന്നിലെക്കുവന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകരുത് . ക ളരി പാഠങ്ങളും കര കൌശല വസ്തു നിര്‍മ്മാണങ്ങളും സുകമാര കലകളുടെ അഭ്യസനവും ഗോത്ര സംസ്കൃതിയും സൂക്ഷിക്കുന്ന കളപ്പുരകള്‍ കൂടിയാണ് നമ്മുടെ വിദ്യാലയങ്ങള്‍ .പന്തി ഭോജനത്തിന്റെ നാട്ടില്‍ പൊതു വിദ്യാലയങ്ങളിലെ പൊതു ഭക്ഷണ ശാ ല മാര്‍ഗ ദീപം തന്നെ . ലിംഗ സമത്വത്തിന്റെ പാഠങ്ങള്‍ കൂടുതല്‍ കരുത്തു നേടണം .ശാ രീരിക ശി ക്ഷാ മാര്‍ഗങ്ങള്‍ ഇപ്പോള്‍ ത്തന്നെ നിര്‍ ത്തലാക്കിയിട്ടുണ്ട് . പെണ്‍കുട്ടികള്‍ ഒത്തിരി ശാ ക്തീകരിക്ക പ്പെട്ടിട്ടുണ്ട്.ഡി പി ഇ പി പഠിച്ചു വന്ന കുട്ടികളെ യാണ് ഈ മേഖലകളിലെ മാറ്റം അറിയാന്‍ പിന്തുടരേണ്ടത് . ഒരധ്യാപികയ്ക്ക് എത്ര ദിനം തനിക്കു പരിശീലനം ഏതെല്ലാം വിഭാഗത്തില്‍ എന്ന് അവധിക്കാല ത്തിനു മുന്നേ തെരഞ്ഞെടുക്കുവാനുള്ള അവസരം ഉണ്ടാകണം .
അക്കാദമിക നേട്ടങ്ങളെ അറിയാനുള്ള ഫല പ്രാപ്തിയുള്ള ഒന്നായ കുട്ടിയുടെ വിലയിരുത്തല്‍ കൂടുതല്‍
കുറ്റമറ്റതാകണം . ഇനി ഒരുപക്ഷെ വെല്ലുവിളി യാകുന്നത് മൊബൈല്‍ ഫോണ്‍ ദുരുപയോഗവും നവ മാധ്യമങ്ങളിലെ ഇടപെടലുകളും ആണ് .കേരളത്തില്‍ നിന്ന് തന്നെ അത് പരിഹരിക്കുന്ന സജീവ മാതൃക ഉയര്‍ന്നു വരും . അറിവ് കടയുന്നതിന്റെ മുഴക്കമാണ്‌ ശാലയില്‍ .യജമാനന്മാരില്ലാത്ത ,ആദ്യത്തെ ജനാധിപത്യ ശാലയുടെ വിജയ ഗാഥാ ചരിത്രമെഴുതാന്‍ പോകുന്നതും കേരളം തന്നെ .

drkaladharantp said...

The Rajasthan government will privatise state-run schools, beginning with 300 next academic session, under its new education scheme, a move that has drawn flak from educationist and the opposition who allege it would risk the future of students.

The Vasindhara Raje cabinet, earlier this week, cleared the policy for “Public Private Partnership in School Education 2017” under which the management of state-run secondary and higher secondary schools would be done through Public-Private partnership (PPP) in a phased manner.

“In the first phase, 300 schools with poor results would be operated on PPP mode from the coming academic session to improve quality of education,” said, Vasudev Devnani, state education minister.

As per the policy, 75% schools in rural areas and 25% schools in urban areas will be identified on the basis of their recent results and will be given to private players who have to pay Rs 75 Lakh for operating each school. The state government will reimburse the amount over a seven- year period time at Rs 16 lakh per annum. Another Rs 20,000 would be reimbursed to the private parties as expenses per student.

State Congress president Sachin Pilot said the move was against the interest of students.

“The BJP government earlier gave primary health centres in private hands and now it plans to privatise schools. Providing education and health care is the responsibility of the government, not the private players,” he told HT.

The 65,000 government schools of Rajasthan comprise 13000 secondary and higher secondary schools. Around 3 lakh government teachers are posted in these schools. The Raje government claims that it has improved the quality of education and increased enrolment in government schools by 17 lakh in the last 3 years.

But, even party’s MLA, Gyandeo Ahuja questioned the “rationale behind the move considering the improvement”. The pass percentage of class 10 students in 2017 was 78.96 % as against 75.89 % in 2016.

The Teachers’ Union opposed the move calling it “commercialisation of education”.

“It will deny education to the underprivileged students,” said, Krishan Agarwal of the All Rajasthan School Teachers’ Union.

The private players will have to provide teachers and other staff and continue facilities like mid-day meals and free text books for students, an official said. The government teachers will be adjusted in other government schools.

“The state government will float tenders in a month’s time to select the private players,” The private players will be reviewed after seven years
Hindustan Times Sep 08, 2017

Unknown said...

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പൊതുവിദ്യാഭ്യാസത്തെ കയ്യോഴിയുമ്പോള്‍ കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നെഞ്ചോട്‌ ചേര്‍ത്ത് വക്കുന്നു .മറ്റ് സംസ്ഥാനങ്ങളിലെതുമായി താരതമ്യം ചെയ്തു മാത്രമേ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കഴിയുകയുള്ളൂ .ഓരോ കുട്ടിയേയും അക്കാദമിക മികവിലേക്ക് ഉയര്‍ത്താന്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മുന്നോട്ടുള്ള കുതിപ്പിലെ അടുത്ത കാല്‍ വയ്പ്പ് ആവട്ടെ .വിദ്യാഭാസ അവകാശ നിയമം ഫലപ്രദമാക്കി നടപ്പാക്കി കൊണ്ട് കേരളം ഭാരതത്തിന്‌ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ എല്ലാ ആശംസകളും നേരുന്നു .

Unknown said...

MUNNOTTE