ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, January 11, 2019

അക്കാമ്മ ചെറിയാന്‍ എന്ന പോരാളിയായ പ്രഥമാധ്യാപിക


യാഥാസ്ഥിക കത്തോലിക്കകുടുബത്തിലെ പെണ്ണ്

"മധ്യ തിരുവിതാം കൂറിൽ ഏറ്റവും അധികം ആഭിജാത്യം അവകാശപ്പെടുന്ന നസാണി കുടുംബങ്ങളുമായി ബന്ധപ്പെട്ട ഒരു തനി യാഥാസ്ഥിതിക കുടുംബത്തിലാണ് ഞാൻ ജനിച്ചു.
വളർന്നത്. ഈ ആഭിജാത്യം തന്നെ ഒടുവിൽ എന്റെ മുന്നേറ്റത്തിൽ പലപ്പോഴും വിലങ്ങുതടിയാവുകയും ചെയ്തു. ആഭിജാത്യമുള്ള സുറിയാനി കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് അന്ന് എന്തെല്ലാം പരിമിതികളാണ് സമുദായം കല്പ്പിച്ചിരുന്നത്!
വിലക്കുകളുടെ ഒരു നീണ്ട പരമ്പരയാണന്നു ജീവിതം. അടുക്കളയ്ക്കു വെളി
യിൽ തല കാട്ടിക്കൂടാ, ഉച്ചത്തിലുള്ള സംസാരവും ചിരിയും പാടില്ല, പള്ളി
യിൽ പോകാനായി വീട്ടിനു വെളിയിൽ ഇറങ്ങുമ്പോൾ മാത്രമേ ശുദ്ധവായു
ശ്വസിക്കാവു-അങ്ങനെ പലതും. നീയൊരു പെണ്ണാണ്' എന്നു കൂടെക്കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും
ിവേചനമില്ലാത്ത വീട്
ആണ്‍ പെണ്‍ വിവേചനമില്ലാത്ത വീടുകളില്‍ നിന്നും കരുത്തരായ പെണ്‍കുട്ടികള്‍ സമൂഹത്തിലേക്ക് വരും എന്നതിന്റെ തെളിവാണ് അക്കാമ്മ ചെറിയാന്‍. അവര്‍ പറയുന്നു.
"പക്ഷേ ഞങ്ങളുടെ കുടുംബത്തിലെ രീതികള്‍ നേരെ തിരിച്ചായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി യാതൊരുവിധത്തിലുളള വ്യത്യാസവുമില്ല എന്ന തരത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഈ സ്ഥിതിവിശേഷത്തിനുത്തരവാദി അഭ്യസ്തവിദ്യയായ എന്റെ വല്യമ്മയല്ലാതെ മറ്റാരുമായിരുന്നില്ല. ...ആറാൺമക്കളാണ് വല്യമ്മച്ചിക്കുണ്ടായിരുന്നത്. അവരുടെ പെൺമക്കളെയെല്ലാം സ്വന്തം ആശയത്തിനനുസരിച്ച് വളർത്തിയെടുക്കാൻ വല്യമ്മച്ചി ഇഷ്ട്ടപ്പെട്ടു. “
വല്യമ്മച്ചിയുടെ ഈ നിലപാട് കാരണമാണ് ആ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് സുറിയാനി കത്തോലിക്കരുടെ ഇടയിൽ നിന്നും ആദ്യമായി ബേക്കർ സ്കൂളിൽ ചേർന്നു പഠിച്ചു പാസാകാനായത്.
വല്യമ്മച്ചി മാത്രമല്ല അക്കാമ്മയുടെ അച്ഛനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പദവിക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു.
"ഞങ്ങൾ മൂന്നുപേരെയും ആവുന്നിടത്തോളം വിദ്യ അഭ്യസിപ്പിച്ചു.
വലിയ നിലയിലാക്കണമെന്ന് ഇച്ചായന് ഉദ്ദേശമുണ്ടായിരുന്നു.
സ്വയം മുൻ കൈയെടുത്ത് ചെറുപ്രായത്തിൽത്തന്നെ ഞങ്ങളെ വിവാഹം കഴിച്ചയ്ക്കാൻ
അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സ്വന്തമായ പരിശ്രമം കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞിട്ട് വിവാഹം വേണമെന്ന് തോന്നുന്ന ഘട്ടത്തിൽ,
തൃപ്തിയുള്ള ഒരാളെ വിവാഹം കഴിച്ചുകൊള്ളട്ടെ എന്നായിരുന്നു ഇച്ചായന്റെ
നിലപാട്. വിവാഹാലോചനകളുമായി വന്ന പലരോടും ഇക്കാര്യം പറയുന്നത്
ഞാൻ കേട്ടിട്ടുണ്ട്. അവസാനകാലത്ത് ഇച്ചായൻ മൂന്നുകൊല്ലത്തോളം സുഖക്കേടു
പിടിപ്പെട്ട് കിടപ്പിലായിപ്പോയിരുന്നു. സുഹൃത്തുക്കൾ പലരും അദ്ദേഹത്തെ
സന്ദർശിക്കുമ്പോൾ, ആസ്തിബാധ്യതകളെപ്പറ്റി അന്വേഷിക്കും. ഒരിക്കൽ
അങ്ങനെ ചോദിചയാളോട് അദ്ദേഹം പറഞ്ഞു: ഹേയ് എനിക്ക് കടബാധ്യതകളൊന്നില്ല.
ഇവര്‍ പെണ്‍മക്കള്‍ കടബാധ്യതയല്ലേ എന്നു ചോദിച്ചപ്പോള്‍ അവരെന്റെ കടമല്ല ധനമാണ് എന്നുറപ്പിച്ച് പറയാന്‍ ആ പിതാവിന് കഴിഞ്ഞു
ആ രണ്ടു മക്കളും കേരളത്തിന്റെ ധനമായി മാറിയത് നാം കണ്ടു ( അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും)
പള്ളിക്കള്ളൻ 
അക്കാലത്തെ വിദ്യാഭ്യാസരീതികളെക്കുറിച്ച് അക്കാമ്മ ചെറിയാന്‍ വിവരിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്ക് ശിക്ഷ നല്‍കി ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന സമ്പ്രദായം ഉാഹരിക്കുന്നു.
"അക്കാലത്ത് കുടിപ്പള്ളിക്കൂടത്തിലെ ആശാൻമാർ കുട്ടികളെ മർദ്ദിക്കുന്നതിൽ കുപ്രസിദ്ധരായിരുന്നുകുടിപ്പള്ളിക്കൂടത്തിൽ ചേരുന്ന ദിവസം ഓരോ കുട്ടിക്കും പ്രവേ
ശനത്തിനുള്ള ടെസ്റ്റായി ആശാൻ ചൂരൽവടികൊണ്ട് ഒരോ ഡസൻ അടി വിട്ടുഭരണ
വിതം നൽകുക പതിവായിരുന്നു. ആശാന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് 
ഇച്ചായൻ കുടിപ്പള്ളിക്കൂടത്തിൽ നിന്നു വാക്കൗട്ടു നടത്തി. കുടിപ്പള്ളിക്കൂട
ത്തിൽ വരാത്തവരെ “പള്ളിക്കള്ളന്മാർ" എന്നാണ് ആശാന്മാർ വിളിച്ചിരുന്നത്.
വാക്കൗട്ടു നടത്തിയ പളളിക്കള്ളനെ പിടിച്ചുകെട്ടി കൊണ്ടുവരുവാൻ 
ആജ്ഞാപിച്ച്, ആശാൻ തന്റെ കിങ്കരന്മാരെ അയച്ചു. പള്ളിക്കൂടത്തിൽ പോകാൻ 
പ്രായമാകാത്ത തന്റെ അനുജന്മാരുമായി കുതിരച്ചാട്ടകൊണ്ട് വാൾപ്പയറ്റു
മാതിരി പ്രകടനം നടത്തി ഇച്ചായൻ മുറ്റത്തു കളിച്ചു രസിച്ചു നിൽക്കുമ്പോഴാണ് 
ആശാന്റെ പടയാളികൾ വന്നെത്തുന്നത്. ഇച്ചായന്റെ അമ്മാച്ചന്മാർ അന്ന്
കൂതപള്ളിയിൽനിന്നു കുതിരപ്പുറത്ത് കാത്തിരപ്പള്ളിയിൽ വന്നിരുന്നു.
അങ്ങനെയാണ് കുതിരച്ചാട്ട കിട്ടിയത്ആശാന്റെ സംഘത്തിൽ മിക്കവരും നല്ല കരുത്തന്മാരായിരുന്നു. അവരെ നേരിടാൻ ധൈര്യം തോന്നാ തെ ഇച്ചായൻ പറമ്പിലേക്കോടി.
മരത്തിൽ കെട്ടിപ്പിടിച്ചു നിന്നു, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടി വിട്ടില്ല.
പളളിക്കളളനെ പഠിപ്പിക്കാന്‍ വീട്ടിൽ ട്യൂഷന്‍ മാസ്റ്ററെ താമസിപ്പിച്ച് ട്യൂഷൻ നൽകി. അക്കാലത്തു നായന്മാർ ക്രിസ്ത്യാനികൾ പാകപ്പെടുത്തിയ ഭക്ഷണം കഴിക്കുമായിരുന്നില്ല. നായരു
സാറിന് അരിവയ്ക്കുവാനായി ഒരു നായർപയ്യനെക്കൂടി വീട്ടിൽ നിർത്തി
യാണ് അക്കാമ്മയുടെ അമ്മ ചെറിയാച്ചന്റെ വിദ്യാഭ്യാസം ഉറപ്പുവരുത്തിയത്.



ഒരു പെണ്‍കൂട്ട്
പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ വിമുഖത പ്രകടിപ്പിച്ച കാലമായതിനാല്‍ ക്ലാസില്‍ പെണ്‍കുട്ടികള്‍ കുറവായിരുന്നു. "എന്റെ സ്കൂൾ ജീവിതകാലഘട്ടത്തിൽ വനിതാവക്കീലന്മാരോ വനിതാ ജഡ്ജിമാരോ ലേഡീ ഡോക്ടർമാരോ വനിതാഎൻജിനീയർമാരോ ഉണ്ടായി
രുന്നില്ല. അന്നുണ്ടായിരുന്ന ഏക ലേഡിഡോക്ടർ മിസ്സിസ് പുന്നൻ ലൂക്കോ
സായിരുന്നു. പെൺകുട്ടികളെ മുമ്പോട്ടു പഠിപ്പിക്കണമെന്ന ബോധമോ
അതിനുപകരിക്കുന്ന വിദ്യാഭ്യാസരീതിയോ അന്നു നമ്മുടെ നാട്ടിലുണ്ടായി
രുന്നില്ല എന്നതാണ് കാരണം.” അക്കാമ്മ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ എന്റെ സന്തതസഹചാരിയായി മറിയാമ്മ എന്നൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. രാത്രിയിൽ മാത്രമേ അവര്‍ വേർപെട്ടിരുന്നുള്ളൂ. സ്കൂളിലാണെങ്കിൽ ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ അടുത്തടുത്താണിരുപ്പ് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്കു പോരുമ്പോൾ രണ്ടുപേരും കൂടി വഴിയരികിലുള്ള ഒരു പാറപ്പുറത്തു കയറിയി രുന്ന് ഗൃഹപാഠം ചെയ്തു തീർത്തിട്ടേ വീട്ടിലേക്കു പോയിരുന്നുള്ളൂ. അവധി ദിവസങ്ങളിൽ ഇരുവരുംകൂടി ഞങ്ങളുടെ പറമ്പിൽ എന്തെങ്കിലും
കളികളിൽ ഏർപ്പെട്ടു സമയം ചെലവഴിക്കും. ഭാവിയിൽ വലിയ ആളുകളാ
യിത്തീരുന്നതിനെക്കുറിച്ചു ചിന്തിച്ചു അവരുടെ ഭാവനകൾ സങ്കല്പത്തിന്റെ
പുഷ്പകവിമാനത്തിൽ കയറി പറന്നുയരും. അന്നു അവര്‍ക്കറിയാവുന്ന
സ്ത്രീകളിൽ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നത് പള്ളിക്കൂടം ഇൻസ്പി
ക് ടസാണ്. "ഇൻസ്പെക്ടസിനെ ചുറ്റിപ്പറ്റിയാണ് സ്വാഭാവികമായും
ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ സ്വപ്നങ്ങൾ രൂപംകൊണ്ടിരുന്നത്”എന്ന് അക്കാമ്മ അനുസ്മരിക്കുന്നു..കാഞ്ഞിരപ്പളളിയിലെ ഗവൺമെന്റ് ഗേൾസ് പ്രൈമറി സ്കൂളിലാണ് അക്കാമ്മ പഠിച്ചത്
മിച്ചലിന്റെ യൂണിഫോം
കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോം വരുന്നതിന് പിന്നില്‍ ഒരു സായ്പുളള വിവരം എത്ര പേര്‍ക്കറിയാം?

1918-ൽ ഞാൻ ഇംഗ്ലീഷ് പ്രാഥമിക ക്ലാസില്‍ ചേര്‍ന്ന കാലം . ഡോ. മിച്ചൽ എന്ന യൂറോപ്യൻ
വിദ്യാഭ്യാസ ഡയറക്ടറുടെ കോഡ് അനുസരിച്ച് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന ആണ്‍കുട്ടികളെല്ലാം കോട്ടും റ്റെയും ക്യാപ്പും ധരിച്ചാണ് സ്കൂളിൽ പോകേണ്ടിയിരുന്നത്.
മാവിലും പറങ്കിമാവിലും ആഞ്ഞിലിയിലുമെല്ലാം പഴങ്ങൾ പറിച്ചു തിന്ന്, കാട്ടുകുരങ്ങന്മാരെപ്പോലെ
നടന്നിരുന്ന ഗ്രാമീണബാലന്മാർ ഒരു സുപ്രഭാതത്തിൽ കോട്ടും റ്റെയും തൊപ്പിയുെല്ലാം ധരിച്ച്
അങ്ങനെ ഗമയിൽ സ്കൂളിലേക്കു നീങ്ങുന്ന കാഴ്ച വളരെ രസാവഹമായിരുന്നു.
രുന്നു. മാർഗ്ഗമദ്ധ്യേ കൂട്ടുകാരെ ആരെയെങ്കിലും kണ്ടെന്നിരിക്കട്ടെ. അവരിലെ കുരങ്ങ് ഉണരും.
അവർക്കും ഒരാഞ്ഞിലിക്കാ വേണം. താഴെ വീണാൽ ചിതറിപ്പോകുമല്ലോ,
ഉടനെ ഒരു പോംവഴി കണ്ടുപിടിച്ചു. കോട്ടിന്റെ ബട്ടൺസ് ഊരി, കെ ഊരാതെ മറിച്ചു മുമ്പിലേക്കു നീട്ടിപ്പിടിക്കുക. അതിൽ ആഞ്ഞിലിക്കാ സുരക്ഷിതമായി വന്നെത്തും.
. ചിലപ്പോൾ കുറെ അരക്കും പഴച്ചാറും കോട്ടിൽ പുരണ്ടെന്നിരിക്കും. , സാരമില്ല. കോട്ട് ശരിയായി ഇട്ട് വീണ്ടും ഗമയിൽ നടപ്പു തുടങ്ങും. ചിലർക്ക് അടിയിൽ ഷർട്ട് ഉണ്ടാവുകയില്ല.
ബായ്സ് സ്കൂളിനെ പെണ്ണ്!
കാഞ്ഞിരപ്പള്ളിയിലെ ബോയ്സ് സ്കൂളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കും.
"ഗവൺമെന്റ് ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പഠനം തുടർന്നു. ബോയിസ്
സ്കൂളായിട്ടാണ് പ്രസ്തുത വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഓരോ ക്ലാസിലും
മൂന്നോ നാലോ പെൺകുട്ടികൾ വീതം കാണും.”
ബോര്‍ഡിംഗ് എന്ന ജയില്‍
കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിംഗിനെക്കുറിച്ച് അക്കാമ്മയ്ക് കയ്പുനറഞ്ഞ ഓര്‍മകളാണുളളത്. അവിടെ എത്തപ്പെട്ട രീതി വിശദീകരിക്കുന്നു
1922 13 വയസ്സ് പൂർത്തിയായപ്പോൾ മിഡിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചേരുവാൻ തീരുമാനിച്ചു. ഒരു ദുർഗ്ഗണപരിഹാരപാഠശാലയുടെ മട്ടിലാണ് അന്നത്തെ ബോർഡിംഗ്. ബോർഡിംഗ് മിസ്സുമാർ ദയയോടും കാരുണ്യത്താടും പെരുമാറിയാൽ കുട്ടികൾ വഷളായിപ്പോകുമെന്നാണ് അന്നത്തെ
ധാരണ.
കഷ്ടപ്പാടും മർദ്ദനവുമാകുന്ന തീച്ചൂളയിൽ സ്പടംചെയ്ത് കന്യാസ്ത്ര കു
യാകുന്ന ചിത്രശലഭമാക്കി മാറ്റുവാനുള്ള പുഴുക്കളായിട്ടാണ് ബോർഡിങ്ങിൽ ഞ
വരുന്ന കുട്ടികളെ ബോർഡിങ് മിസ്ട്രസ്സുമാർ കരുതിയിരുന്നത്. "കഴിച്ച
പോകുന്നവർ', 'ലോകത്തിൽ പോകുന്നവർ' (വിവാഹം എന്ന ചീത്തവാക്ക
അവരുടെ നാവുകൊണ്ടു പറയുന്നതു നിഷിദ്ധമാണ്) ഇവരൊക്കെ ചീത്ത
യാളുകളായിട്ടാണു കണക്കാക്കപ്പെട്ടിരുന്നത്. അപ്പോൾ ഞാൻ ഓർത്തിട്ടുണ്ട്
ഇവരുടെ മാതാപിതാക്കളും ചീത്തയാളുകൾ ആയിരിക്കണമല്ലോ.
അന്ന് ബോർഡിങ്ങിൽ താമസിക്കുന്നവർ വെളിയിലുള്ളവരുമായി പ
സംസാരിക്കുന്നതു വളരെ കുറ്റകരമാണ്.
ഇതുപോലെയുള്ള ബോർഡിംഗിൽ എന്നെ ആക്കുവാൻ എന്റെ ഒരു തെ
ഇച്ചായനു വിഷമം തോന്നി.
നടന്നു നടന്നു വൈകിയെത്തുന്നവള്‍
എത്ര പ്രയാസപ്പെട്ടാണ് പണ്ടുകാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്? യാത്രാസൗകര്യമില്ല. ഏറെ നടക്കണം. സ്കൂളാകട്ടെ എല്ലായിടത്തമില്ല. ബന്ധവീടുകളേ അഭയം പ്രാപിക്കയല്ലാതെ വഴിയില്ല
അമ്മവീടായ പായിപ്പാട്ട് അക്കര പ്പറമ്പിൽ താമസിച്ച് അവിടെനിന്നും ചങ്ങനാശ്ശേരിക്കു പോരട്ടെയെന്നു കരുതി അവിടെയാക്കി. കൂടാതെ ഇളയമ്മയുടെ മകൾ ആനിക്കുട്ടി സ്കൂളിൽ
പോകാൻ കൂട്ടുണ്ടായിരുന്നു. ഇളയ അമ്മാവൻ കുട്ടിച്ചായനും എന്റെ ക്ലാസിൽ ക്ഷയ്ക്ക
ലേക്ക്. വള്ളത്തിൽ ഇടിഞ്ഞില്ലത്തിറങ്ങി നടന്ന് ചങ്ങനാശ്ശേരിയിലെത്തണം. അവിടെനിന്നും മൂന്നു മൈൽ ദൂരമുണ്ട് സ്കൂളിലേക്ക് .വാഹനസൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. നടന്ന് സ്കൂളിൽ എത്തുമ്പോഴേക്കും ആദ്യത്തെ പീരിയഡ് പകുതി യാകും, തിരിച്ചു വീട്ടിൽ ചെന്നാലും നടപ്പിന്റെ ക്ഷീണംകൊണ്ടു നേരത്തെ കിടന്നുറങ്ങും.
തോല്‍വിയുടെ രുചി അറിഞ്ഞപ്പോള്‍ ബോര്‍ഡിംഗിലേക്ക്
ജീവിതം സുഖകരമായിരുന്നെങ്കിലും അക്കൊല്ലം
ക്ലാസുകയറ്റം കിട്ടിയില്ല. അതുകൊണ്ട് പിറ്റേക്കൊല്ലം ബോർഡിംഗിൽത്തന്നെ
ആക്കാമെന്ന് നിശ്ചയിച്ചു. ഒരുദിവസം കൂടുതൽ അവധിയുണ്ടെങ്കിൽ പായിപ്പാട്ടെത്തും. ജയിലന്തരീക്ഷം ഒന്നു മാറിക്കിട്ടുവാൻ.
99-ലെ വെള്ളപ്പൊക്കം,
ഞാൻ ഹൈസ്കൂളിൽ പഠിക്കു മ്പോഴാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ സാധാരണയിൽക്കവിഞ്ഞ് വെള്ളം പൊങ്ങി. മിക്ക വീടുകളും വെള്ളത്തിനടിയിലായി. കുട്ടനാട്ടുകാർ അവരുടെ വസ്തുവകകളെല്ലാം കെട്ടുവള്ളങ്ങളിലാക്കി അടുത്ത കരപ്രദേശങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിലേക്കു നീങ്ങി. അങ്ങനെ കുട്ടനാട്ടിലെ എന്റെ പല
ബന്ധുക്കളും അമ്മവീടായ പായിപ്പാട്ടു വന്നു താമസിച്ചു. ഞങ്ങളുടെ അമ്മാ
വൻ അക്കരപ്പറമ്പിൽ തോമ്മാച്ചൻ ഒരു വള്ളത്തിൽ പെരുന്ന ഭാഗത്ത് റോഡ
രുകിലുള്ള മഠത്തിൽ വന്ന് എന്നെയും കൊണ്ടുപോയി. ഞങ്ങൾക്ക് സ്കൂൾ
അവധിയായിരുന്നു. അന്ന് കുട്ടനാട്ടിലുള്ള എന്റെ പല ബന്ധുക്കളെയും പരി
ചയപ്പെടുന്നതിനും അവരുമായി ഒത്തുകഴിയുന്നതിനും സാധിച്ചു. ഈ വെള്ള
പ്പൊക്കത്താലുണ്ടായ കെടുതിയും നഷ്ടവും നാടിനെയാകെ ബാധിക്കാതിരു
ന്നില്ല. കുട്ടനാടുമായി ബന്ധപ്പെട്ട ചങ്ങനാശ്ശേരിയെ അതു കൂടുതൽ ബാധി
ച്ചു. ബോർഡിങ്ങിൽ ഞങ്ങളുടെ ആഹ്ലാദത്തെയും അതു ബാധിക്കാതിരുന്നില്ല.
കുട്ടികളെ മിതമായി ആഹാരം കഴിപ്പിക്കുന്നതിനായി ഒരു കന്യാസ്ത്രീയെ
ഊട്ടുമുറിയിൽ ഏർപ്പെടുത്തി. വെള്ള പൊക്കംമൂലം നിയന്ത്രണം ഏർപ്പെടുത്തി. “ഒരു കൊടയേ കൊടുക്കാവു എന്ന് ഈ കന്യാസ്ത്രീ ആജ്ഞ കൊടുക്കും. അപ്പോൾ ചില കുട്ടികൾ
രണ്ടിരിക്കട്ടെ, ഒന്ന് കക്ഷത്തിലും മറ്റേത് ചൂടുകയും ചെയ്യാമല്ലോ എന്നു
പറയും. പക്ഷേ, ഈ കന്യാസ്ത്രീക്കു ചെവികേട്ടുകൂടാ. അതുകൊണ്ട് കുസൃതിക്കുട്ടികൾ അവർക്ക് "വെടിവച്ചാൽ പുക' എന്നു പേരിട്ടു. ഈ കന്യാസ്ത്രീ
ഒരു തൈക്കിഴവിയായിരുന്നു. കുട്ടികളോട് ദയവില്ലാതെ പെരുമാറുവാൻ മനക്കരുത്തുള്ളവർ. ചുരുക്കിപ്പറഞ്ഞാൽ മാതൃത്വം തൊട്ടുതേച്ചിട്ടില്ലാത്തവർ.
ബോർഡിങ് ജീവിതം പിന്നീടുള്ള എന്റെ ജയിൽ ജീവിതം സുകരമാക്ക ളി
എന്നുള്ളതോർക്കുമ്പോൾ ആ അനുഭവങ്ങളെപ്പറ്റി ദുഃഖിക്കുന്നില്ല. എല്ലാ ഇം
നല്ലതിനാണല്ലോ.

ചട്ടക്കാരികള്‍ക്കിടയില്‍ ഒരു ഹാഫ് സാരിക്കാരി
13 വ ലാണ് ഞാൻ തേഡ് ഫോമിൽ (ഇന്നത്തെ എട്ടാംക്ലാസ്)
ചേരുന്നത്. അന്ന് ഹൈസ്കൂൾ ക്ലാസുകളിൽ പെൺകുട്ടികൾ ഹാഫ് സാരി
ചുറ്റണമെന്നു നിർബന്ധമാണ്. എന്റെ പ്രായക്കാരും അതിൽ കടന്നവരും
താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്നുണ്ടായിരുന്നു. അവർ മുണ്ടും ചട്ടയും ധരിച്ചു
പോകുമ്പോൾ വെറും പതിമൂന്നുവയസുകാരിയായ ഞാൻ വലിയ ഗമയിൽ
ഹാഫ് സാരിയും ചുറ്റിയാണ് പൊയ്ക്കൊണ്ടിരുന്നത്.

നിലവാരമുളള ടീച്ചറും പുസ്തകവും പക്ഷേ , മനസിലാകില്ല!

കൊച്ചിക്കാരിയായ ഒരു ടീച്ചർ പഠിപ്പിക്കാൻ വന്ന കാര്യം അക്കാമ്മ ചെറിയാന്‍ വിവരിക്കുന്നു ആ ടീച്ചര്‍ ഫോർത്ത് ഫോമിൽ ഭൂമിശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷിൽ ലക്ചർ ചെയ്യും.
കുട്ടികളുമായി യാതൊരു സമ്പർക്കവും ഇല്ല. അവർ പഠിപ്പിക്കുന്നതൊന്നും
കുട്ടികള്‍ക്കു മനസ്സിലാവുമായിരുന്നില്ല. അതിന് ടീച്ചര്‍ക്ക് നല്ല ദേഷ്യം.
ചോദ്യം ചോദിക്കുമ്പോൾ കുട്ടികള്‍ ഓരോരുത്തരായി എഴുന്നേറ്റുനില്ക്കും. അങ്ങനെ ക്ലാസു
മുഴുവൻ എഴുന്നേല്ക്കേണ്ടിവരും. ഉത്തരം കിട്ടുകയുമില്ല. "പാഠപുസ്തകം വായിച്ചു മനസ്സിലാക്കാമെന്നുവച്ചാൽ ഞങ്ങളുടെ നില വാരത്തേക്കാൾ കവിഞ്ഞ് ഇംഗ്ലീഷാണ്. എന്തുചെയ്യും. അവർ ദേഷ്യപ്പെട്ടു.
പറയും: "അങ്ങാടിമരുന്നാണ്. ചന്തയിൽപ്പോയി ചോദിച്ചോളൂ." ചിലർക്കു
ചിരിപൊട്ടും. ചിലർ ചിരി അടക്കും. അവരുടെ നീട്ടിയും കുറുക്കിയുമുള്ള
ഭാഷയും സംസാരവും കേൾക്കുമ്പോൾ ചിരിക്കുന്നവരെ ഉടനെ ബഞ്ചിൽ
കയറ്റിനിർത്തും. ചിലപ്പോൾ എല്ലാവരെയും ക്ലാസിനു വെളിയിലിറക്കും. “ഒരു
ത്തന്റെ ഒരിടത്ത് ഒരാലു കിളിർത്താൽ ഒരു തണലാണ്; ആലെല്ലാം കുട്ടി
ക്കെട്ടി നിങ്ങൾ തണലത്തിരുന്നോളൂ” എന്നു പറഞ്ഞാണ് ക്ലാസിനു വെളി
യിൽ ഇറക്കിവിടുന്നത്.
ഞങ്ങൾ വെളിയിൽ നില്ക്കുന്നത് ഹെഡ്മാസ്റ്റർ കണ്ടിട്ടുണ്ട്. എങ്കിലും
സാർ ഞങ്ങളെ ശകാരിച്ചിരുന്നില്ല. ക്ലാസിലെ ഒരൊറ്റക്കുട്ടിക്കും ഉത്തരം പറ
യാൻ സാധിക്കുന്നില്ലെങ്കിൽ അതു കുട്ടികളുടെ കുറ്റമല്ലെന്ന് സാർ തീരുമാനി
ച്ചിരിക്കും. അന്ന് ഞങ്ങളുടെ കൂടെ കുറെ പുതുമണവാട്ടികളും പഠിക്കുന്നു
ണ്ടായിരുന്നു. പുറത്തു പൂരവും കിളിയും ഒക്കെയുള്ള വിരിപ്പാവും പുതച്ചു
വരുന്ന അവരെപ്പോലും ടീച്ചർ നിഷ്കരുണം ബഞ്ചിൽ കയറ്റിനിർത്തുമ്പോൾ
ഞങ്ങൾക്കു സഹതാപം തോന്നിയിട്ടുണ്ട്.”

പഠിപ്പുകൂടിയാല്‍ കെട്ടാനാണില്ല!
കോളേജിൽ അന്നുണ്ടായിരുന്ന അദ്ധ്യാപികമാരെല്ലാംതന്നെ പ്രഗ
ഭരായ കന്യാസ്ത്രീകളോ അവിവാഹിതരായ സ്ത്രീകളോ ആയിരുന്ന
അക്കാലത്ത് കോളേജ് വിദ്യാഭ്യാസം സിദ്ധിച്ച യുവതികളെ വിവാഹം ചെയ
വാൻ ആരും, പ്രത്യേകിച്ച് സുറിയാനി കത്തോലിക്കരായ യുവാക്കന്മാ
മുതിർന്നിരുന്നില്ല. ഒരുപക്ഷേ, പുരുഷമേധാവിത്വത്തിന് കോട്ടം തട്ടിയേക്കുമെന്നുള്ള ഭയംകൊണ്ടായിരുന്നിരിക്കണം, സ്ത്രീപുരുഷസമത്വം അന്നത്തെ
സമുദായം അംഗീകരിച്ചിരുന്ന കാര്യമല്ല. വീട്ടിനുള്ളിൽ അടങ്ങി ഒതുങ്ങിയി
രുന്ന്, കുടുംബകാര്യങ്ങൾ നോക്കുകയും കുട്ടികളെ പ്രസവിച്ചു വളർത്തു
കയും ചെയ്യുക മാത്രമാണ് സമുദായം സ്ത്രീക്ക് കല്പ്പിച്ചിരുന്ന ജോലികൾ,
ഇൻഡ്യൻ സ്വാതന്ത്യസമരത്തോടുകൂടിയും മഹാത്മാഗാന്ധിയുടെ
നേതൃത്വത്തിലുമാണ് സ്ത്രീകൾക്കും രാഷ്ട്രത്തിൽ അവരുടെ പങ്കു വഹിക്കു
വാനുണ്ടെന്ന് ഒരു വിഭാഗം ജനങ്ങളെങ്കിലും അംഗീകരിക്കാൻ തുടങ്ങിയത്.
ഇൻഡ്യൻ ഭരണഘടനയിൽ സ്ത്രീക്കും പുരുഷനും സമമായ പൗരാവ
കാശം പ്രഖ്യാപനംചെയ്തിരിക്കുന്നതിനാസാവണം ഇരുപതാം നൂറ്റാണ്ടിന്റെ
പൂർവാർദ്ധത്തേക്കാൾ പുരോഗമനപരമായ ഒരു നിലപാട് ഇക്കാര്യത്തിൽ
സമുദായം ഇന്നു സ്വീകരിച്ചുകാണുന്നത്, എങ്കിലും സ്വല്പം കയറ് അയച്ചു
വിടിരിക്കുന്നു എന്നല്ലാതെ പിടി ഇന്നും പുരുഷന്റെ കയ്യിൽത്തന്നെയാണ്.
അധ്യാപന ജീവിതത്തിലേക്ക്
അക്കാലത്ത് ക്രിസ്ത്യന്‍ വനിതകള്‍ക്ക് വീട്ടിലെ സ്വത്തില്‍ അവകാശമില്ല. സ്ത്രീധനംകൊണ്ട് അവസാനിക്കും. പക്ഷേ അക്കാമ്മയുടെ വീട്ടില്‍ അതല്ല നടന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വത്ത് വിഹിതം നല്‍കിയത് ബന്ധുക്കളില്‍ മുറുമുറുപ്പിനിടയാക്കി.
ഈവക തിക്താനുഭവങ്ങൾ അക്കാമ്മയെ ഒരു ദൃഢനിശ്ചയത്തിലെത്തിച്ചു
സ്വന്തമായ കഴിവുകൾ ഉപയോഗിച്ച്, ആരെയും ആശ്രയിക്കാതെ അദ്ധ്യാനിച്ച ജീവിക്കുക. അങ്ങനെയാണ് അവര്‍ ഒരു അദ്ധ്യാപികയാകുവാൻ തീരുമാനിച്ചത്.
മാനേജ്മെന്റിന് യോഗ്യതയേക്കാള്‍ പ്രാധാന്യം...
1932-ൽ സ്കൂൾ തുടങ്ങുന്നതിനുമുമ്പുള്ള അവധിക്കാലത്ത് കാഞ്ഞിര
പ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിവുണ്ടെന്ന അദ്ധ വെള്ള
റിഞ്ഞ് സ്കൂൾ മാനേജരായ വികാരിയച്ചന് അക്കാമ്മ ഒരു അപേക്ഷ അയച്ചു. ക്ഷണ
സ്കൂൾഭരണം പള്ളിയുടെ ഒരു മാനേജിംഗ് ബോർഡാണ് നടത്തിയിരുന്നത്. നിന്നു
എങ്കിലും നിയമം നടത്തിയിരുന്നത് മാനേജരായിരുന്നു. മഠംകാരുടെ
ആലോചനപ്രകാരം, കന്യാസ്ത്രീയാകാൻ സാദ്ധ്യതയുള്ള ഒരു
എൽ.സി.ക്കാരിയായ വിദേശിയെ നിയമിച്ചുകൊണ്ട് സ്വദേശിയും ബി.എ ശേഷി
ബിരുദധാരിണിയുമായ എന്റെ അപേക്ഷ തള്ളുകയുമാണുണ്ടായത്.

സംഭവം അക്കാമ്മയുടെ ആത്മാഭിമാനത്തെ വളരെയേറെ വൃണപ്പെടുത്തി. അവരില്‍ ധര്‍മരോഷം ഉണ്ടായി.

അടുത്ത വര്‍ഷം മാനേജർ ആളയച്ച് ജോലിയിൽ പ്രവേശിക്കാൻ
ആവശ്യപ്പെടുകയാണുണ്ടായത്, അങ്ങനെ 1933-ൽ അവര്‍ സെന്റ് മേരീസ്
ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ഹെഡ്മിസ്സായി ചാർജെടുത്തു.” സ്കൂളിൽ പ്രവേശിക്കുമ്പോൾ എനിക്കു കിട്ടിയിരുന്ന ശമ്പളം 20 രൂപ ആയിരുന്നു എന്നാണ്
ഓർമ്മ. ഒരോ കൊല്ലവും 5 രൂപ വീതം ശമ്പളക്കൂടുതൽ നൽകിയിരുന്നു.”
അവധി ദിനവും സ്കൂളിലെത്തുന്ന സ്നേഹവതിയായ പ്രഥമാധ്യാപിക
ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചപ്പോഴത്തെ സ്നേഹരഹിതമായ പെരുമാറ്റങ്ങളുടെ ഓര്‍മയുളളതിനാലാകണം അക്കാമ്മ കുട്ടികളോട് വളരെ സ്നേഹത്തോടെ പെരുമാറി. അവര്‍ പറയുന്നു " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു അദ്ധ്യാപനം, സ്കൂളി
നെയും കുട്ടികളെയും സഹാദ്ധ്യാപികമാരെയും ഞാൻ ഹൃദയംഗമമായി
നേഹിച്ചു. അവധിദിവസങ്ങൾപോലും സ്കൂളിൽ കഴിച്ചുകൂട്ടാനാണ് ഞാൻ
ഇഷ്ടപ്പെട്ടിരുന്നത്. സ്കൂൾ റിക്കാർഡുകളുടെ ചുമതലയും അന്ന് ഹെഡ്
മിസ്സിനുതന്നെയായിരുന്നു. എന്നെ എല്ലാവിധത്തിലും സഹായിക്കാൻ
എന്റെ സഹാദ്ധ്യാപകർ തയ്യാറായിരുന്നു. ഞങ്ങൾ ഒരു കുടുംബത്തിലെ
അംഗങ്ങളെപ്പോലെ കഴിഞ്ഞിരുന്നു.
ഞാൻ സ്കൂളിൽ പ്രവേശിച്ച ആദ്യത്ത് വർഷം, സ്കൂൾ വാർഷികം
വളരെ മോടിയായി നടത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചു. . കുട്ടികൾക്കു
വേണ്ടി കളികളും പോർട്സും നടത്തി. അതിലെ വിജയികൾക്കും
ക്ലാസിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും സമ്മാനങ്ങളും നൽകി.
ഡാൻസും മറ്റു കലാപരിപാടികളും എല്ലാം ഉണ്ടായിരുന്നു.
ട്രെയിനിംഗും തിരിച്ചറിവും
പിറ്റേക്കൊല്ലം അക്കാമ്മട്ടീച്ചറെ ട്രെയിനിംഗിന് തെരഞ്ഞെടുത്തു. തിരുവനന
പുരം ട്രെയിനിംഗ് കോളേജിലാണു ചേർന്നത്. ശ്രീ ഏ.എൻ. തമ്പിയായിരുന
അന്ന് ട്രയിനിംഗ് കോളേജിന്റെ പ്രിൻസിപ്പൽ, "സ്കൂളിലെ ശിക്ഷണത്തിലും
അദ്ധ്യാപനരീതിയിലുമുള്ള വൈകല്യങ്ങൾ ട്രെയിനിംഗ് സമയത്ത് മനസ
ലാക്കുകയും എന്റെ സ്ക്കൂളിനെ ഒരു മാതൃകാസ്കളാക്കാൻ ഞാൻ സർവേ
പരി ശ്രമിക്കുകയും ചെയ്തു.”
കുറ്റം കണ്ടുപിടിക്കുന്നവര്‍
ഞാനും കുട്ടികൾക്കൊരു മാതൃകയാവാനാണ് ശ്രമിച്ചത്. പക്ഷേ, സാരി
ഉടുക്കുന്നതും (അന്നത്ത് കന്യാസ്ത്രീകളുടെ വേഷം കച്ചമുറിയും ചട്ടയ രത്ത
മായിരുന്നു) ചെരിപ്പിടുന്നതുമെല്ലാം കുറ്റകൃത്യങ്ങളായി ചിത്രീകരിച്ച് ചില ച്ചുര
കാരണവസ്ത്രീകൾ എന്നെപ്പറ്റി മാനേജരോടു പരാതി പറഞ്ഞിരുന്നു
അതായിരുന്നു 20-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലെ സാമൂഹ്യനിലവാരം
ചില മാനേജർമാരുടെ സ്ക്കൂൾകാര്യത്തിലുള്ള അമിതവും അനാവശ്യവുമായ കൈകടത്തൽ ചില എതിർപ്പുകൾക്കും വഴക്കുകൾക്കും കാരണമായിട്ടുണ്ടെങ്കിലും ആറു വർഷക്കാലത്തെ എന്റെ അദ്ധ്യാപനജീവിതം പൊതുവേ സംതൃപ്തി നിറഞ്ഞതായിരുന്നു.

പ്രഥമാധ്യാപികയായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് ജോലി രാജിവെച്ച് അക്കാമ്മ രാഷ്ട്രീയസമരത്തിലേക്കിറങ്ങുന്നത്. അക്കാലത്തെ അധ്യാപികമാരുടെ രാഷ്ട്രീയബോധത്തിനു തെളിവാണ് ഈ ജീവിതം. ബ്രിട്ടീഷുകാരുടെ തോക്കിനു മുമ്പില്‍ നിന്ന് ആദ്യം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ എന്നു പറഞ്ഞ തന്റേടിയായ അക്കാമ്മ അധ്യാപകസമൂഹത്തിന് ആവേശമാകണം.





No comments: