ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പഠനറിപ്പോര്‍ട്ടുകള്‍. Show all posts
Showing posts with label പഠനറിപ്പോര്‍ട്ടുകള്‍. Show all posts

Tuesday, March 21, 2023

വിദ്യാലയങ്ങളിലെ കമ്മറ്റികളുടെ എണ്ണം കുറയ്ക്കണം - പഠന റിപ്പോർട്ട്

 ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ പ്രയോജനം സർക്കാർ സെക്കന്ററി സ്കൂളുകളിലെയും എയ്ഡഡ് സ്ക്കൂളുകളിലെയും പ്രൈമറിവിഭാഗം വിദ്യാർഥികൾക്ക് കൂടി ലഭ്യമാക്കണമെന്ന് സി.എസ്.ഇ.എസ്. പഠനം. 

സ്‌കൂൾതലത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കണം,

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്‌സ്‌ സ്‌കൂളുകൾ മെച്ചപ്പെടുത്തണം,


കുട്ടികളുടെ ഗ്രാമസഭകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കു

നിലവിലുള്ള സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്ക്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകൾക്ക് കീഴിലുള്ള സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും  എയ്‌ഡഡ് സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടൽ ആവശ്യമാണെന്ന്‌  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക്‌ ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) നടത്തിയ ‘അധികാരവികേന്ദ്രീകരണം സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത്: കേരളത്തിന്റെ അനുഭവങ്ങൾ‘ എന്ന പഠനം പറയുന്നു.


കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം  25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു പഠനം. മുൻകാല പഠന‐ഗവേഷണ റിപ്പോർട്ടുകൾ വിലയിരുത്തിയും ആഴത്തിലുള്ള ഫീൽഡ്‌ സ്‌റ്റഡിക്കും ശേഷം സി.എസ്.ഇ.എസ്. ഗവേഷകർ ഡോ. എൻ. അജിത് കുമാർ, അശ്വതി റിബേക്ക അശോക്, ബിബിൻ തമ്പി, മറീന എം. നീരയ്ക്കൽ, റംഷാദ് എം. എന്നിവരുടെ നേതൃത്വത്തിലാണ്‌  പഠനറിപ്പോർട്ട്‌  തയ്യാറാക്കിയത്‌.


പ്രൈമറി വിഭാഗങ്ങൾ കൂടിയുള്ള സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ നിയന്ത്രിക്കുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എന്നാൽ ഇവിടുത്തെ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കാണ് ജില്ലാ പഞ്ചായത്തുകൾ പൊതുവെ  മുൻഗണന നൽകുന്നത്. ബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ പ്രകടനമാണ് ഒരു സ്ക്കൂളിന്റെ അക്കാദമികനിലവാരം നിർണയിക്കാനുള്ള മാനദണ്ഡമായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് സെക്കന്ററി ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ലഭിക്കുന്നഅനഭിലഷണീയമായ മുൻഗണനയ്ക്കുള്ള പ്രധാന കാരണം.


അതുകൊണ്ട് ഗ്രാ‍മപഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രൈമറി സ്ക്കൂളുകളെ അപേക്ഷിച്ച്, സെക്കന്ററി, ഹയർസെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങൾക്ക് കുറഞ്ഞ പരിഗണനയേ പലപ്പോഴും ലഭിക്കാറുള്ളൂ. ഈ സ്കൂളുകളിൽ ഗ്രാമപഞ്ചായത്തുകൾക്കും പരിമിതമായ പങ്കേയുള്ളൂ. അതിനാൽ പഞ്ചായത്തുകളുടെ മിക്ക പദ്ധതികളുടെയും പ്രയോജനം ഇവിടുത്തെ പ്രൈമറി വിഭാഗത്തിന്‌ കിട്ടുന്നില്ല. ഉദാഹരണത്തിന്ചില ഗ്രാമപഞ്ചായത്തുകളിൽ സർക്കാർ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി പോലും സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിൽ ചിലതിന്റെയെങ്കിലും പ്രയോജനം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക പിന്തുണയോടെ സെക്കന്ററി-ഹയർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.


 ഗ്രാമപഞ്ചായത്തിനുള്ള ഫണ്ടുവിഹിതം വർധിപ്പിച്ചുകൊണ്ട് സെക്കന്ററി, ഹയർ സെക്കന്ററി സ്ക്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കാമെന്നും പഠനം ശുപാർശ ചെയ്യുന്നു. വിപുലമായ ലാബ്സൗകര്യങ്ങളും, ഉയർന്നയോഗ്യതകളുള്ള അധ്യാപകരുമുള്ള സെക്കന്ററി-ഹയർസെക്കന്ററി സ്ക്കൂളുകളെ പഞ്ചായത്തിന്റെ ഒരു ക്നോളജ്ഹബ്ബോ, റിസോഴ്സ്സെന്ററോ ആയി ഉപയോഗിക്കാനുള്ള സാധ്യത കൂടി ഇതുവഴി തുറക്കുമെന്നും പഠനം

പറയുന്നു.


സംസ്ഥാനത്തെ പകുതിയിലധികം സ്‌കൂളുകളും (54%) എയ്ഡഡ് മേഖലയിലാണ്‌. 58% വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതും ഇവിടെയാണ്‌.  എയ്ഡഡ് സ്കൂളുകളുടെ മുഴുവൻ ശമ്പളവും നടത്തിപ്പ്‌ ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെങ്കിലും അധികാരവികേന്ദ്രീകരണ പദ്ധതി പ്രകാരം ഈ സ്ഥാപനങ്ങളുടെമേൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമില്ല. ഇതുമൂലം സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്ക്‌ ലഭിക്കുന്ന ചില അവസരങ്ങളും സൗകര്യങ്ങളും എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. സർക്കാർ സ്കൂളുകളിലെന്നതു പോലെ, എയ്ഡഡ് സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികവും-സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. ചെലവ് പങ്കിടാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ,  വിദ്യാർത്ഥികൾക്കായി ചില പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറായേക്കും. എന്നാൽ വ്യക്തമായ  മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാനെന്ന്‌ പഠനം പറയുന്നു.


വികേന്ദ്രീകൃത ഭരണത്തിലെ പ്രധാന പ്രശ്‌നം സ്‌കൂൾതല കമ്മിറ്റികളുടെ ബാഹുല്യമാണ്. പലപ്പോഴും ഒരേ വ്യക്തികളെ തന്നെയാണ് വിവിധ കമ്മിറ്റികളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ മിക്കവയിലും സ്‌കൂളിലെ പ്രധാന അധ്യാപകൻ എക്‌സ് ഒഫീഷ്യോ കൺവീനറോ ചെയർപേഴ്‌സനോ സെക്രട്ടറിയോ ആണ്. നൂറിൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ പോലും അര ഡസനിലധികം കമ്മിറ്റികൾ നിലനിൽക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നില്ല; പ്രധാനാധ്യാപകന്റെ ഭരണപരമായ ഉത്തരവാദിത്തം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ ചിലത് രൂപീകരിച്ചപ്പോൾ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ കമ്മിറ്റികളുടെ എണ്ണക്കൂടുതൽ കാര്യക്ഷമത കുറയാനാണ്‌ ഇപ്പോൾ ഇടയാക്കുന്നത്‌. മിക്ക സ്‌കൂളുകളിലും ഒന്നോ രണ്ടോ കമ്മിറ്റികൾ മാത്രമാണ് സജീവമായിട്ടുള്ളത്. മറ്റ് കമ്മിറ്റികൾ ചട്ടം പാലിക്കാൻ മാത്രം രൂപീകരിക്കുകയാണ്‌ ചെയ്യുന്നത്‌. സ്‌കൂൾതല കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കേണ്ടത്‌ അടിയന്തര ആവശ്യമാണെന്നും പഠനം പറയുന്നു.


അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്ക്കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ സ്ക്കൂളുകളുടെഭൗതികസൗകര്യങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. അക്കാദമികനിലവാരം കാര്യമായി ഉയർന്നിട്ടുമുണ്ട്. എന്നാൽ ഇനിയും ഏറെ മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്.എസ്.എൽ.സി. വിജയശതമാനം മാത്രമാണ് അക്കാദമികനിലവാരം അളക്കാനുള്ള സൂചകമായി പൊതുവെകണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ പലപ്പോഴും എസ്.എസ്.എൽ.സി. കുട്ടികൾക്കുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനുപകരം പ്രൈമറിതലം മുതൽ കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനുള്ള ഒരു പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കാവുന്നതാണ്. പഠനനിലവാരം കുറഞ്ഞ സ്ക്കൂളുകളെ കണ്ടെത്താനും കാരണങ്ങൾ മനസിലാക്കി ഇടപെടാനും ഇതുവഴി  സാധിക്കും.


തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എയ്ഡഡ് സ്ക്കൂളുകളുൾപ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത്തലത്തിൽ സ്ക്കൂൾവിദ്യാഭ്യാസ റിപ്പോർട്ട്കാർഡുകൾ തയ്യാറാക്കുന്ന സംവിധാനവും ആലോചിക്കേണ്ടതാണ്. ഈ റിപ്പോർട്ട്കാർഡുകളെ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാവുന്നതാണ്.


വിജയശതമാനത്തെമാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ്മുറികൾക്കകത്ത് നിലനിൽക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്ക്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വികസിപ്പിക്കുമ്പോൾ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളിൽ പഠനപരമായി താഴെനിൽക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.


ശമ്പളം സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നതിനാൽ  സർക്കാർ സ്‌കൂളിലെ അധ്യാപകർ തങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അംഗീകരിക്കുന്നത് അപൂർവമാണ്‌. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇടപെടുന്നത് അഭികാമ്യമല്ലെങ്കിലും, അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആശയക്കുഴപ്പം സ്കൂൾ ഭാരവാഹികൾക്കും പഞ്ചായത്ത്‌ ഭാരവാഹികൾക്കുമുണ്ട്‌. അതുകൊണ്ട്‌ ഇരുകൂട്ടരും 'സുരക്ഷിത' ഇടപെടലുകൾ തെരഞ്ഞെടുക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് സർക്കാർ സ്‌കൂളുകളിലെ  തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ വ്യാപ്തി തീരുമാനിക്കണം എന്ന് പഠനം നിർദേശിക്കുന്നു.


സ്‌കൂൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ഗ്രാമസഭാ യോഗത്തിൽ സ്‌കൂൾ അധ്യാപകർ പങ്കെടുക്കുന്ന  രീതി സാർവത്രികമാക്കണം.  ഇതിനായി ആസൂത്രണ ബോർഡ്/തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പഠനം നിർദേശിക്കുന്നു. ഈ രീതി സ്ക്കൂൾ അധ്യാപകരും, ജനപ്രതിനിധികളും വാർഡിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും, അതുവഴി സ്ക്കൂളിന്റെ മെച്ചപ്പെടലിന് വഴിയൊരുക്കുമെന്നും പഠനം നിരീക്ഷിക്കുന്നു.


ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്കൂളുകൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.  തദ്ദേശസ്ഥാപനങ്ങൾക്ക്‌ വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ അവയുടെ ചുമതലകൾ പൂർണമായി നിറവേറ്റാൻ ബഡ്‌സ്‌ സ്‌കൂളുകൾക്ക്‌ പലപ്പോഴും കഴിയുന്നില്ല. ബഡ്‌സ് സ്‌കൂളുകളുടെ പ്രാധാന്യം കണക്കിലെടുത്ത്,  ഈ സ്‌കൂളുകളുടെ നടത്തിപ്പിന്റെ ചെലവിന്റെ പകുതിയെങ്കിലും സംസ്ഥാന സർക്കാർ പങ്കിടണം.


ചില സ്കൂൾതല കമ്മിറ്റികളിൽ വിദ്യാർത്ഥികളുടെ നാമമാത്ര പ്രാതിനിധ്യത്തിന് വ്യവസ്ഥയുണ്ട്. മുതിർന്നവർ ആധിപത്യം പുലർത്തുന്ന കമ്മിറ്റികളിൽ കുട്ടികൾ സാധാരണയായി നിശബ്ദത പാലിക്കുന്നു. കുട്ടികളുടെ ഗ്രാമസഭ  അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഫലപ്രദമായ വേദിയാകും.  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വാഴയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രാദേശികതല ആസൂത്രണത്തിനും ഏറെ സാധ്യതകളുള്ള ഇടപെടലാണെന്ന് പഠനം നിരീക്ഷിക്കുന്നു.


ഫണ്ടിന്റെ അപര്യാപ്തത വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെഫണ്ട് ഉപയോഗത്തിന്റെ കാര്യക്ഷമത ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ 2018-19 മുതൽ 2021-22 വരെയുള്ള ബജറ്റുകളുടെ വിശകലനം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി ഗ്രാമപഞ്ചായത്തുകൾ നീക്കിവെക്കുന്ന ഫണ്ടിന്റെ മൂന്നിൽ രണ്ട് മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് എന്നാണ്. കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷയുടെ സംസ്ഥാന വിഹിതം നൽകുന്നതും, ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സ്ക്കോളർഷിപ്പ് പദ്ധതിയുടെ ചെലവു വഹിക്കുന്നതും പഞ്ചായത്തുകളാണ്‌.


തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത ഈ രണ്ട് പദ്ധതികൾക്കായാണ് ഗ്രാമപഞ്ചായത്തുകൾ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവെക്കുന്ന ഫണ്ടിന്റെ പകുതിയും ചെലവാക്കപ്പെടുന്നത്. ഇത് വിദ്യാഭ്യാസമേഖലയിൽ തനതായി ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷ നടത്തുന്ന ഇടപെടലുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനകൾക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല.സമഗ്രശിക്ഷയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.


വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങൾ സ്ക്കൂൾവിദ്യാഭ്യാസരംഗത്ത് നടത്തുന്ന മാതൃകാപരമായ ഇടപെടലുകളും പദ്ധതികളും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ നേരിടാൻ ഇടയുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കാൻ മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ നടപ്പാക്കിയ ബാലകൈരളി പദ്ധതി,  അധ്യാപകർ ഇല്ലാതെ വരുമ്പോൾ നികത്താൻ അധ്യാപക പരിശീലനമുള്ള യുവാക്കളെ എൻറോൾ ചെയ്യുന്ന വെമ്പായം ഗ്രാമപഞ്ചായത്തിന്റെ ടീച്ചേഴ്‌സ് ബാങ്ക്, മുനിസിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളുടെയും പിടിഎ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി തിരൂരിൽ രൂപീകരിച്ച പിടിഎ ഫോറം, സ്കൂൾ പിടിഎയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ചെറിയ പ്രശ്നങ്ങൾ പോലും രക്ഷിതാക്കൾക്ക് ഉന്നയിക്കാനുള്ള വേദിയായി അയൽപക്കതലത്തിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കോർണർ പിടിഎകൾ, ഭിന്നശേഷിയുള്ള കുട്ടികൾക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്‌ വികസിപ്പിച്ചെടുത്ത പാർക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം പദ്ധതികളെ സ്വതന്ത്രമായി വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനതലത്തിൽ ഉണ്ടാകണമെന്നും പഠനം നിർദേശിക്കുന്നു. 

“ഹരിതവിദ്യാലയം“ റിയാലിറ്റി ഷോ പോലെയുള്ള വേദികൾ വിദ്യാഭ്യാസരംഗത്ത് കൂടുതൽ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം നൽകാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും.


സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പരിപാടിയിൽ നിന്ന്‌ ആവേശം ഉൾക്കൊണ്ട് പല ഗ്രാമപഞ്ചായത്തുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്താൻ നൂതനമായ പല പദ്ധതികളും  നടപ്പാക്കുന്നതായും പഠനം കണ്ടെത്തുന്നു. 



(കടപ്പാട്: ദേശാഭിമാനി ഓൺലൈൻ )

Friday, May 27, 2022

ദേശീയ നിലവാര പഠനം എന്ന ചതി

ആമുഖം ഒരു ചോദ്യപരിഭാഷയാകട്ടെ. 

 ദേശീയ പ0ന നേട്ട സർവ്വേ ഇംഗ്ലീഷിൽ ചോദ്യം തയ്യാറാക്കി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ കുട്ടികൾക്ക് പരിചിതമല്ലാത്ത തീവ്ര കോണുകൾ പോലെയുള്ളവ കടന്നു വന്നു. മിക്ക ചോദ്യങ്ങളും   കേരളത്തിലെ കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിലാകാതെ പോയത് എന്തുകൊണ്ടാവും? അത്തരം പരീക്ഷയുടെ ഫലം എന്തായിരിക്കും?
നടത്തിപ്പ് തന്ത്രം
ഒരു അക്കാദമിക പഠനത്തെ എങ്ങനെ രാഷട്രീയ ഉപകരണമാക്കാം എന്നതിൻ്റെ തെളിവാണ് ഇത്തവണത്തെ നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ.
സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാ തവണയും ദേശീയ സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളാണ് NAS ന് നേതൃത്വം നൽകിയത്. ഇത്തവണ സി ബി എസ് ഇ യെ ചുമതലപ്പെടുത്തി.
സി ബി എസ് ഇ വിദ്യാലയങ്ങൾ കൂടി എല്ലാ സംസ്ഥാനങ്ങളിലും സാമ്പിളായി നിശ്ചയിച്ച ശേഷം ആ ഏജൻസിയെ തന്നെ പ0നത്തിൻ്റെ ചുമതല ഏൽപ്പിച്ചത് വിമർശന വിധേയമായി.
NAS ൻ്റെ പരീക്ഷ നടക്കുന്നതിനു മുമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പരിഷത്ത് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നോക്കുക.
"വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ സർവേ ഫലം ഭാവിയിൽ ഉപയോഗിക്കാനും ഇടയുണ്ട്. പഞ്ചാബിലും മറ്റും ദേശീയ നിലവാര സർവേക്കായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൾ പ്രത്യേക കോച്ചിംഗ് നടക്കുന്നതായി വാർത്ത വന്നിരുന്നു. മറ്റിടങ്ങളില്ലം ഇത് നടക്കുന്നുണ്ടാവാം.  കൊവിഡ് കാലത്ത് ശരിയായ പഠനം ലഭിക്കാത്ത കുട്ടികളെ നിലവാരസർവ്വേക്ക് വിധേയമാക്കുന്നതിനെ അക്കാദമികമായി സാധൂകരിക്കാനാകില്ല. 

ദേശീയ തലത്തിൽ പുതിയ ഏജൻസികളെ സൃഷ്ടിച്ച് സംസ്ഥാനങ്ങളുടെ സമ്മതം പോലും ആരായാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർക്കാർ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതുവരെ ചുമതല വഹിച്ച സ്ഥാപനങ്ങളെ ഒഴിവാക്കുന്നു. എൻ സി ഇ ആർ ടി, എസ് സി ഇ ആർ ടി എന്നിവയെ മാറ്റി നിറുത്തി ദേശീയ നിലവാരസർവ്വേ നടത്താൻ സിബിഎസ് ഇ യെ ചുമതലപ്പെടുത്തുകയും 152 കോടി രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. വെറുമൊരു പരീക്ഷാ ഏജൻസിയായ സി.ബി.എസ്.സി.ക്ക് ഇതിന് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാർ സിബിഎസ് ഇ യെ മുന്നിൽ നിറുത്തി ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള അക്കാദമിക രംഗത്തെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയെടുക്കാൻ നീക്കം നടത്തുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ പല വിവാദ നിർദേശങ്ങളും തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് നടത്തിയെടുക്കാൻ സി.ബി.എസ്.ഇ.യെ മറയാക്കുകയുമാണ്. പല പരിഷ്കാരങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ആദ്യം നടപ്പിലാക്കുകയും തുടർന്ന് അത് നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതമാക്കുകയും ചെയ്യുക എന്ന തന്ത്രവും കേന്ദ്ര സർക്കാർ പയറ്റുന്നുണ്ട്. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിൽ എടുക്കാതെയുള്ള ഇത്തരം നീക്കങ്ങൾ തുടക്കത്തിലേ എതിർക്കപ്പെടേണ്ടതുണ്ട്.

വിദ്യാഭ്യാസ രംഗത്ത് അക്കാദമികേതര താല്പര്യങ്ങളോടെ കേന്ദ്ര സർക്കാർ നടത്തുന്ന വൈവിധ്യത്തെയും ബഹുസ്വരതയേയും തകർക്കുന്ന ഏകപക്ഷീയ നിലപാടുകൾ തിരുത്തണമെന്നും ഇപ്പോൾ നടത്താൻ ശ്രമിക്കുന്ന നാഷണൽ അച്ചീവ്മന്റ് സർവ്വേ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ വിദ്യാർത്ഥി വിരുദ്ധമായതിനാൽ നിർത്തി വെക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു."

This nation-wide survey was administered by the CBSE in one single day at the same time.  എന്നാണ് NAS റിപ്പോർട്ട് പ്രകാശിപ്പിച്ച് ഔദ്യോഗിക സംവിധാനം വ്യക്തമാക്കിയത്.
സി ബി എസ് ഇ യുടെ റോൾ എന്തായിരുന്നു?
വിദ്യാലയങ്ങൾ തെരഞ്ഞെടുക്കൽ
വിദ്യാലയത്തിൽ എത്ര കുട്ടികൾ എന്ന് തീരുമാനിക്കൽ
അവർ ആരായിരിക്കണമെന്ന് നിശ്ചയിക്കൽ
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരീക്ഷകരെ നിയമിക്കൽ
പരീക്ഷാ ഹാളിൽ നടത്തിപ്പിനായി സിബിഎസ് ഇ സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കൽ
ഇതിൽ സിബി എസ് ഇ വിദ്യാലയങ്ങളിൽ പുറത്തു നിന്നും ആരെയും അനുവദിച്ചില്ല.എന്നാൽ പൊതു വിദ്യാലയങ്ങളിൽ സിബിഎസ് ഇ അധ്യാപകർ ഉണ്ടായിരുന്നു.
ഏതൊക്കെ ഏജൻസികൾ?അവരുടെ ചുമതലകൾ?
  1. Department of School Education & Literacy, Ministry of Education, Govt. of India – Coordination, Funding and Guidance
  2. NCERT - Assessment Developer
  3. CBSE - Assessment Administrator
  4. NIC - ICT Intervention Automation
  5. NITI AAYOG - Advisory Support
  6. UNICEF - Technical Support
ഇതിൽ നിർണായകമായ നടത്തിപ്പ് ചുമതല സിബിഎസ് ഇ ക്ക് നൽകുന്നതിലൂടെയാണ് അക്കാദമിക അട്ടിമറി ആരംഭിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗം അവയെ ഉയർത്തിക്കാട്ടുകയാണ്. അതിന് അവിടെയാണ് നിലവാരം എന്ന് സ്ഥാപിക്കണം. ഒരു സ്വതന്ത്ര ഏജൻസി നടത്തിയാൽ ഒരു പക്ഷേ ആഗ്രഹിക്കുന്ന ഫലം കിട്ടിയെന്നു വരില്ല. സി ബി എസ് ഇ തന്നെ നടത്തിയാലോ?
FAQS - NAS 2021 ൽ സിബിഎസ് ഇ യുടെ ചുമതലകൾ വ്യക്തമാക്കുന്നുണ്ട്
ജില്ലാതല കോർഡിനേറ്റർമാരായി സിബി എസ് ഇ അഫിലിയേഷനുള്ള വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരെ നിയമിച്ചു
ഇവരുടെ ചുമതലകൾ ഇവയായിരുന്നു
  1. നിരീക്ഷകരെ നിയോഗിക്കൽ 
  2. പരിശീലനം നടത്തൽ. 
  3. ദേശീയ നേതൃത്വവുമായുള്ള ഏകോപനം 
  4.  സർവ്വേ ചോദ്യാവലിയുടെ സൂക്ഷിപ്പും വിതരണവും ശേഖരണവും  
  5. വിദ്യാലയങ്ങൾക്കാവശ്വായ സഹായ ക്രമീകരണങ്ങൾ 
  6. സുഗമമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കൽ 
ആരാണ് നിരീക്ഷകർ?
സിബി എസ് ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ വൈസ് പ്രിൻസിപ്പൽ മുതൽ അധ്യാപകർ വരെ
എന്തായിരുന്നു അവരുടെ ചുമതലകൾ?
  1.  സർവേ സാമഗ്രികളുടെ ശേഖരണം 
  2. പരീക്ഷാ നടത്തിപ്പിനായി തെരഞ്ഞെടുത്ത വിദ്യാലയത്തിൽ ചുമതല വഹിക്കൽ 
  3. ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ജില്ലാ കോർഡിനേറ്റർ എന്നിവരുമായുള്ള ഏകോപിത പ്രവർത്തനം 
  4. പരിശീലനത്തിൽ പങ്കെടുക്കൽ 
  5. പരീക്ഷാ നടത്തിപ്പ് 
വിദ്യാലയത്തിലെ സ്റ്റാഫ് കുട്ടികളെ സഹായിക്കാൻ ശ്രമിച്ചാൽ
ഫീൽഡ് ഇൻവസ്റ്റിഗേറ്ററും നിരീക്ഷകരും അത് വിനയപൂർവ്വം അഭ്യർഥിച്ച് തടയണം. അതിന് കഴിയുന്നില്ലെങ്കിൽ പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം
പൊതു വിദ്യാലയങ്ങളിൽ ഈ രീതിയിൽ ചിട്ടയായി സർവ്വേ നടന്നു എന്നാണ് അറിവ്. സി ബി എസ് ഇ വിദ്യാലയങ്ങളിൽ എന്തു നടന്നു എങ്ങനെ നടന്നു എന്ന് സിബി എസ് ഇ കാർക്കു മാത്രമേ അറിയൂ
ഫല വിശകലനത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം കൂടി
കൊവിഡ് കാലത്ത് ഓൺലൈൻ പ0നം മുടങ്ങാതെ നടത്തിയ സംസ്ഥാനമാണ് കേരളം.വിക്ടേഴ്സ് ചാനൽ വഴി ചിട്ടയായി നടന്നു. എല്ലാവർക്കും സ്മാർട്ട് ഫോൺ ഏർപ്പാടാക്കി.
സി ബി എസ് ഇ ക്ക് ആകട്ടെ അധ്യാപകർക്ക് വേതനം കൊടുക്കാൻ ഫീസ് പിരിക്കാൻ പരിമിതി ഉണ്ടായിരുന്നു. ഓൺലൈൻ രീതിക്കുള്ള പിന്തുണയോ പരിശീലനമോ അധ്യാപകർക്കു ലഭിച്ചുമില്ല. കൊവിഡ് പശ്ചാത്തലത്തിൽ നടപ്പാക്കിയ ഓൺലൈൻ പഠനം സി ബി എസ് ഇ വിദ്യാർഥികളുടെ പഠന നിലവാരവും അറിവും വർധിപ്പിക്കുന്നതിൽ പരാജയമെന്ന് വിലയിരുത്തൽ എന്ന തലക്കെട്ടിൽ 2021 ഏപ്രിൽ 17 ന് കേരള കൗമുദി റിപ്പോർട്ടു ചെയ്തിരുന്നു
 പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സിബി എസ് ഇ വിദ്യാലയങ്ങളിൽ നടത്തിയ മോഡൽ പരീക്ഷാ ഫലം ചൂണ്ടിക്കാട്ടിയാണ് കൗമുദി വാർത്ത നൽകിയത്.
ഈ വാർത്തയിൽ അസ്വാഭാവികത കാണേണ്ടതില്ല.
എന്നാൽ NAS റിപ്പോർട്ട് വേറൊരു ചിത്രമാണ് അവതരിപ്പിക്കുന്നത്.
മൂന്നാം ക്ലാസിൽ ഉയർന്ന നിലവാരത്തിലുള്ളവരുടെ ശതമാനം നോക്കുക ഭാഷയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ 53%, എയ്ഡഡ് 51%, സിബിഎസ്ഇ (അൺ എയ്ഡഡ് ) 50% കേന്ദ്രീയ വിദ്യാലയം 44% എന്നിങ്ങനെയാണ്. ഗണിതത്തിൽ ഇത് യഥാക്രമം 49,47, 40,32 എന്നും പരിസര പ0നത്തിൽ 57,55,45,42 എന്നുമാണ്. മൂന്നാം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എല്ലാ വിഭാഗത്തിലുമുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ ദേശീയ നിലവാരത്തെക്കാളും അൺ എയ്ഡഡ് മേഖലയെക്കാളും മുന്നിലുമാണ്.
അഞ്ചാം ക്ലാസ് എത്തുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുന്നു.പൊതു വിദ്യാലയങ്ങൾ പിന്നിലാകുന്നു. എട്ട് ,പത്ത് ക്ലാസുകളിലും സമാന സ്ഥിതി തുടരുന്നു എന്നു മാത്രമല്ല പല വിഷയങ്ങളിലും അൺ എയ്ഡഡ് സ്കൂളുകളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടെയും നിലവാരം വളരെ ഉയരത്തിലുമാണ്. ഉയർന്ന നിലവാരക്കാരുടെ ശതമാനം ഇരട്ടിയോളം വരും.
ഇതാണ് നേരത്തെ പ്രതിപാദിച്ച സർവ്വേ നടത്തിപ്പിൻ്റെ മറിമായം. സി ബി എസ് ഇ മാനേജ്മെൻറുകൾ നിയമിക്കുന്ന താൽക്കാലിക ജീവനക്കാരാണ് അവിടുത്തെ അധ്യാപകർ. അവരുടെ മേൽനോട്ടത്തിൽ  പൊതു വിദ്യാലയങ്ങളെ കൂടി ഉൾപ്പെടുത്തി നിലവാരപരീക്ഷ !
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നേടിയ മേൽക്കൈ ഇടിച്ചു കാണിക്കാൻ വ്യഗ്രത പൂണ്ട വിദ്യാഭ്യാസകച്ചവട ലോബിക്ക് വീണു കിട്ടിയ അവസരമായി NAS മാറി. അവരവർ നിയോഗിച്ചവർ പരസ്പര ധാരണയോടെ പരീക്ഷ നടത്താവുന്ന സാഹചര്യം സൃഷ്ടിച്ചുകൂടായിരുന്നു.
പരിഷത്ത് ചൂണ്ടി കാട്ടിയ മറ്റൊരു സംഭവമാണ് പഞ്ചാബിലേത്. കഴിഞ്ഞ തവണ ഏറ്റവും പിന്നിൽ നിന്ന പഞ്ചാബ് ഇത്തവണ ഏറ്റവും മുന്നിലായി. കോച്ചിംഗിലൂടെ നേടിയെടുക്കാവുന്നതാണ് നിലവാരം എന്നവർ തെളിയിച്ചിരിക്കുകയാണ്. (അനുബന്ധം 1,2 നോക്കുക)
പഞ്ചാബിലെ കഴിഞ്ഞ തവണത്തെ NAS റിസൽറ്റ് പട്ടികയിൽ


ഇത്തവണ പഞ്ചാബ് എല്ലാ ക്ലാസുകളിലും ടോപ് സ്കോറർ ആയി. എല്ലാത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന തമിഴ്നാട് ഏറെ പിന്നിലായി. ഈ സർവേയുടെ അറിയിപ്പ് വന്നപ്പോൾ അതിനെതിരായി ശബ്ദം ഉയർത്തിയവരാണ് തമിഴ്നാട്.
(അനുബന്ധം 3 നോക്കുക) അനവസരത്തിൽ അനഭലഷണീയമായ രീതിയിൽ NAS നടത്തി സ്വകാര്യ വിദ്യാലയങ്ങളെ ഉയർത്തിക്കാട്ടുകയായിരുന്നു എന്ന അക്ഷേപത്തിന് ഇട വരുത്തരുതായിരുന്നു.

അനുബന്ധം 1
അനുബന്ധം 2

അനുബന്ധം 3
TN educationists criticise NAS exam for school students
 
Chennai, Educationists in Tamil Nadu have come out against the reported move of the state government to conduct National Achievement Survey (NAS) among students of Classes III, V, VIII, and X. The survey which is aimed at assessing the learning skills of children is scheduled to be held on November 12. The sample includes CBSE schools, Govt and Aided schools and UNAIDED schools. NCERT is responsible for data collection and sampling, CBSE will be translating  the collected data into report.  
However, teachers, educators, academicians and parents have opposed the move of conducting the NAS exam in Tamil Nadu.
A lower primary government school teacher, Kumaradas, from Kanniyakumari district said, "As students have lost two years, they would fail in numerical and linguistic skills in the exam. Let the classes run for one or two more months and then conduct the exam. The students will be able to prove their worth then."
Several educationists across Tamil Nadu echoed similar views. Owner of a school, Biju Das, in Erode, said, "Students are not prepared for such tests right now. I am not saying that we should not conduct the test. But we should do that after the children have been given time to get accustomed to offline classes."
Sources in the education department told IANS that in Tamil Nadu, National Achievement Surveys would be conducted across 200 schools in each district, and Block Resource Teacher Educators (BRTEs) would conduct the tests.
However, most school teachers are miffed at the fact that NAS is being conducted soon after the primary schools reopen. According to them, the students have forgotten even the basics and conducting a skill test immediately after schools reopen, will not give the desired results.
A primary school teacher, Rajaeswari Muruganandan, in Coimbatore said, "In our experience, several children were neither properly attending the online classes nor are they into proper academic and schooling mood after the schools reopen fully. Therefore, children would need one or more months to adjust with the school. Conducting NAS after that will give the desired results. The government must back out from this for the time being."
Many parents are also not happy at their children being subjected to a skill test immediately after the reopening of schools on November 1.
A timber merchant, Khader Kassim, in Coimbatore, whose son is studying at a primary school in the city told IANS, "Children are not even mentally prepared to attend classes, leave alone participate in an exam. First, a system has to be in place and then we can conduct exams."

Wednesday, May 25, 2022

ദേശീയ നിലവാര പഠനവും (2021) കേരളവും

 2021 ൽ നടത്തിയ ദേശീയ പ0ന നേട്ട സർവ്വേയുടെ ഫലങ്ങൾ പുറത്തു വന്നു

ഈ നിലവാര പഠനം നടത്താൻ തീരുമാനിച്ചപ്പോൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചു. അതിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ

ദേശീയ നിലവാര സർവ്വേ നടത്തിപ്പിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങൾ.

1.കേന്ദ്ര സർക്കാർ നവം 12 ന് അഖിലേന്ത്യാ തലത്തിൽ ദേശീയ നിലവാര സർവ്വേ (National Achievement Survey - NAS) നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 3,5,8,10 ക്ലാസുകളിലാണ് ഇതിൻ്റെ ഭാഗമായ പരീക്ഷ നടക്കുക.123729 വിദ്യാലയങ്ങളിലെ 3887759 കുട്ടികൾ പങ്കാളികളാകും. കേരളത്തിൽ 2454 വിദ്യാലയങ്ങൾ ഈ സർവേയ്ക്ക് വിധേയമാകും എന്നറിയുന്നു. 

2. കൊവിഡ് മാഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി കുട്ടികൾ സ്കൂളിൽ പോയിട്ടില്ല. നവംബറിലാണ് വിദ്യാലയങ്ങൾ ഭാഗികമായി പ്രവർത്തനം ആരംഭിച്ചത്. ഓൺലൈൻ വിദ്യാഭ്യാസം നേരിട്ടുള്ള പഠനം പോലെ ഫലപ്രദമല്ല എന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. പഠന വിടവുകൾ പരിഹരിക്കുന്നതിന് അധ്യാപകർ ശ്രമം ആരംഭിച്ചിരിക്കുകയുമാണ്.  ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ നടത്തുന്നതിൻ്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 

 3. അന്തർദേശീയ തലത്തിൽ 2021 ൽ നടത്താൻ നിശ്ചയിച്ചിരുന്ന നിലവാര പരീക്ഷയായ പിസ (പ്രോഗ്രാം ഫോർ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് അസസ്മെൻറ് - PISA)  പോലും കൊവിഡ് കാരണം 2022 ലേക്ക് മാറ്റിയിരിക്കുന്നു. എന്നിരിക്കെ കേന്ദ്ര സർക്കാർ ദേശീയ നിലവാര സർവേ മാറ്റിവയ്ക്കാൻ തയ്യാറാകാത്തതിൻ്റെ പിന്നിൽ നിഗൂഢ താൽപര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

4. കൊവിഡ് കാലത്ത് ശരിയായ പഠനം ലഭിക്കാത്ത കുട്ടികളെ നിലവാരസർവ്വേക്ക് വിധേയമാക്കുന്നതിനെ അക്കാദമികമായി സാധൂകരിക്കാനാകില്ല. സാമ്പത്തിക ശേഷിയുള്ളവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ അവസ്ഥയല്ല പൊതു വിദ്യാലയങ്ങളിൽ ഉള്ളത്. 

ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ കൂടിയാകണം NAS ഫല വിശകലനം നടത്തേണ്ടത്. ഇത്തവണത്തെ NAS ൻ്റ സാമ്പിളിൽ സി ബി എസ് ഇ ഉണ്ട് (തുടർ ലക്കങ്ങളിൽ അതിൻ്റെ വിശകലനം നൽകാം)


ഈ പട്ടിക പ്രകാരം മൂന്നാം ക്ലാസിൽ മാത്രമാണ് കേരളം ദേശീയ നിലവാരത്തെക്കാൾ എല്ലാ വിഷയങ്ങളിലും ഉയർന്നു നിൽക്കുന്നത്.

ഭാഷയിൽ എട്ടാം ക്ലാസുവരെയുള്ള നില പത്തിൽ തുടരാനായില്ല. ശാസ്ത്രത്തിൽ അഞ്ചാം ക്ലാസിൽ പിന്നാക്കം പോയി. 

കുട്ടികളെ നിലവാരം അനുസരിച്ച് തരം തിരിച്ചിരിക്കുകയാണ്. 50 % ന് മുകളിലുള്ള ഗ്രൂപ്പുകൾ മികച്ച നിലവാരക്കാരാണ്. ഉയർന്ന ക്ലാസുകളിലേക്ക് ചെല്ലുന്തോറും ഉയർന്ന നിലവാരക്കാരുടെ ശതമാനം കുറയുന്നതായി കാണാം.കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഗഹനമായ ആശയങ്ങൾ ഓൺ ലൈൻ രീതിയിൽ സ്വാംശീകരിക്കാൻ പ്രയാസമുണ്ട്. 


പത്താം ക്ലാസിൽ സാമൂഹിക ശാസ്ത്രത്തിൽ മാത്രമാണ് 73% പേർ മികച്ച നിലയിലുള്ളത്. കൂടുതൽ യുക്തിചിന്ത ആവശ്യമുള്ള ഗണിതത്തിൽ ഉയർന്ന നിലവാരക്കാം 8% മാത്രം. എട്ടാം ക്ലാസ് മുതലുള്ള ഗണിത പ0നം നന്നായി നടക്കാതെ പത്തിൽ മികച്ച പ്രകടനം സാധ്യമല്ല.

ഏതൊക്കെ ജില്ലകളാണ് സംസ്ഥാന ശരാശരിയിൽ താഴെയുള്ളത്? വയനാട്, ഇടുക്കി, പാലക്കാട്, കാസറകോട് തുടങ്ങിയ പിന്നാക്ക ജില്ലകൾ ഗോത്ര വിഭാഗം ജനങ്ങൾ അധിവസിക്കുന്നവയുമാണ്. പട്ടികവർഗ വിഭാഗത്തിൻ്റെ നിലവാരത്തിൽ വലിയ അന്തരം ഇത്തവണയും ഉണ്ട്. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികളുടെ പഠനത്തെ കൊവിഡ് സാരമായി ബാധിച്ചതായി ഈ പ0നത്തിൽ നിന്ന് വ്യക്തമാണ്
(തുടരും)



Tuesday, August 15, 2017

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇതാണ് വസ്തുത


പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ ദേശീയതലത്തില്‍ പഠനം നടന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവാദങ്ങളില്‍ പങ്കാളികളായ ഏവരുംഎന്‍ സി ഇ ആര്‍ ടി നടത്തിയ ആ പഠനറിപ്പോര്‍ട്ടിനെ ഗൗരവത്തോടെ സമീപിക്കും. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം എഴുതുന്ന ഏതു വിശകനറിപ്പോര്‍ട്ടിലും ഈ രേഖയെ പരാമര്‍ശിക്കുമെന്നാണ് നാം കരുതുക. അങ്ങനെ കണ്ടില്ലെന്നു നടിച്ചാല്‍ സംവാദത്തില്‍ പക്ഷം പിടിച്ചെഴുതുന്ന അയാളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടണം. പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനെ പരോക്ഷമായിട്ടാണെങ്കിലും ചോദ്യം ചെയ്യുന്ന നിലപാട് അദ്ദേഹം  സ്വീകരിക്കുന്നുവെങ്കില്‍ല്‍. മാതൃഭൂമി പത്രത്തില്‍ അടുത്ത ദിവസം വന്ന ഒരു ലേഖനം പാഠ്യപദ്ധതി പരിഷ്കാരം കേരളത്തിലെ അക്കാദമിക നിലവാരം തകര്‍ത്തു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എന്‍ സി ഇ ആര്‍ ടിയുടെ മറ്റു റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നതാണ് കൗതുകകരം .  ഏറ്റവും ഓടുവില്‍ വന്ന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ചു നിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പത്താം ക്ലാസ് കുട്ടികള്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കാം. നിങ്ങള്‍ക്കു തന്നെ വിശകലനം ചെയ്യാം.

Friday, October 2, 2015

ഇഗ്ലീഷ് മീഡിയത്തിന്റെ വ്യാപനവും ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളും


1835 ല്‍ നിന്നും 2035 ലേക്കുളള വിദ്യാഭ്യാസ ദൂരം എന്തായിരിക്കും? ഇനിയും ഇരുപത് വര്‍ഷത്തിനു ശേഷം എന്തു സംഭവിക്കും എന്ന ഇപ്പോഴേ ആലോചിക്കണമോ എന്നു ചോദിച്ചേക്കാം. പ്രവണതകളിങ്ങനെയെങ്കില്‍ എന്തു സംഭവിക്കുമെന്ന് പ്രവചനങ്ങള്‍ നടത്തുന്നത് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കും.1835 ഫെബ്രുവരി രണ്ടിനാണ് പ്രസിദ്ധമായ മെക്കാളെ മിനിറ്റ്സ്. അതേ വര്‍ഷം മാര്‍ച്ച് ഏഴിന് വില്യം ബന്റിക് വിദ്യാഭ്യാസ നയവും പ്രഖ്യാപിച്ചു. ഇന്ത്യാക്കാരെ ഇഗ്ലീഷ്ബോധനമാധ്യമത്തില്‍ പഠിപ്പിക്കാനുളള തീരുമാനം.
മഹാത്മാഗാന്ധി മാതൃഭാഷയില്‍ പഠിക്കണമെന്ന ആശയം അവതരിപ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഓരോന്നായി പ്രസംഗങ്ങളിലും ബാഹ്യാവരണത്തിലും മാത്രമായി പരിമിതപ്പെടുത്തി ആദര്‍ശഹത്യ നടത്തുന്ന അഭിനവ ഗോഡ്സേമാരായി നടത്തിപ്പുകാര്‍ മാറുന്നതും നാം കാണുന്നു. ഗാന്ധിയോ മെക്കാളെയോ വിജയിക്കുക എന്ന ചോദ്യമാണ് 1835 ല്‍ നിന്നും 2035 ലേക്കുളള വിദ്യാഭ്യാസ ദൂരം ഉന്നയിക്കുക.

1,652 ഭാഷകളുളള രാജ്യമാണ് ഇന്ത്യ.അതില്‍ 47 ഭാഷകള്‍ മാത്രമാണ് ബോധനമാധ്യമമായി ഉപയോഗിക്കുന്നത്. ഈ ഭാഷകള്‍ ഓരോന്നായി വിദ്യാലയങ്ങളില്‍ നിന്നും പടിയിറങ്ങുകയാണ്. കേന്ദ്ര ഏജന്‍സിയുടെ കണക്കുകള്‍ ( മാനവ വിഭവശേഷീ വികസന മന്ത്രാലയത്തിനു കീഴിലുളള National University of Education Planning and Administration ക്രോഡീകരിച്ച District Information System for Education (DISE) ) അപഗ്രഥിച്ച് ദേശീയ മാധ്യമങ്ങള്‍ പങ്കിട്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കുന്നു.

Friday, September 11, 2015

സാമൂഹികജ്ഞാനനിര്‍മിതി വാദപ്രകാരമുളള പഠനം പരാജയമായിരുന്നില്ല

കേരള കരിക്കുലം ഫ്രെയിം വര്‍ക്ക് 2007  പ്രകാരം  നാം പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. അന്നു മുതല്‍ ഒരു സംഘം അതിനെതിരേ പ്രചരണവും തുടങ്ങി.
കുട്ടികള്‍ പഠിക്കില്ല. ഭാഷാജ്ഞാനം ലഭിക്കില്ല എന്നെല്ലാം വാദങ്ങള്‍
മതമില്ലാത്ത ജീവനെ മുന്‍ നിറുത്തി ആക്രമണം അഴിച്ചുവിട്ടു.
ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയാനാരും തയ്യാറായില്ല.
അസീസ് കമമറ്റി വന്നു
പാഠപുസ്തകം നിലവാരമില്ലാത്തതാണെന്നു വിധിച്ചു
പുസ്തകം മാറ്റി.
ഇപ്പോള്‍ നമ്മുക്ക് ചില റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്
അഞ്ചാം ക്ലാസിലെ നിലവാരത്തെക്കുറിച്ച് 2010 November മുതല്‍ 2011 March വരെയുളള കാലയളവില്‍ NCERT ( New Delhi) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഒന്ന്.
അതില്‍ കേരളത്തിലെ കുട്ടികള്‍ക്ക് വായിക്കാനും എഴുതാനും അറിയില്ലെന്നാണോ കണ്ടെത്തിയിട്ടുളളത്?
നോക്കൂ

Monday, September 7, 2015

പൊതുവിദ്യാഭ്യാസത്തെ അര്‍ധസത്യങ്ങള്‍ കൊണ്ട് അപമാനിക്കരുത്


2015 march 26 ന് ഫേസ് ബുക്കില്‍ ഞാനിട്ട പോസ്റ്റാണ് ചുവടെ നല്‍കുന്നത്. ഇപ്പോള്‍ വീണ്ടും എസ് സി ഇ ആര്‍ ടിയുടെ പേരില്‍ അതേ പഠനത്തെ അടിസ്ഥാനമാക്കി വാര്‍ത്ത വരുത്തിയിരിക്കുന്നു. ഒരേ കാര്യം പലതവണ പറഞ്ഞ് ജനബോധത്തെ സ്വാധീനിക്കാനുളള നീക്കമാണോ ഇത്? എഫ് ബി പോസ്റ്റ് ആദ്യം വായിക്കൂ.. 

കേരളത്തിലെ കുട്ടികള്‍ക്കെഴുതാനും വായിക്കാനുമറിയില്ലെന്നുളള എസ് സി ഇ ആര്‍ ടി പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. പത്രങ്ങളില്‍ വന്ന വാര്‍ത്ത പരസ്പരവിരുദ്ധം.കേരളകൗമുദി റിപ്പോര്‍ട്ടില്‍ ഇങ്ങനെ-പഠന നിലവാരം പലയിടത്തും വളരെ താഴ്‌ന്നതാണ്. ഏഴാം ക്ളാസ് വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനത്തിനും മലയാളം എഴുതാൻ അറിയില്ല.നാലാം ക്ളാസ് വിദ്യാർത്ഥികളിൽ 33 ശതമാനം പേർക്ക് മാത്രമാണ് മലയാളം തെറ്റാതെ എഴുതാൻ അറിയുന്നത്. നാലാം ക്ലാസിലെ 21 ശതമാനം കുട്ടികൾ മാത്രമാണ് പദാവലിയിൽ കഴിവ് തെളിയിച്ചത്. ( 67%നും അറിയില്ല !)മറ്റൊന്നില്‍ ഇങ്ങനെ.നാലാം ക്ലാസില്‍ പഠിക്കുന്ന 33 ശതമാനം കുട്ടികള്‍ക്ക് എഴുതാന്‍ അറിയില്ല. 21% കുട്ടികള്‍ക്ക് പദാവലി അറിയില്ല.( ( 67%നും അറിയാം) ഇതിലേതാണ് ശരി?

Tuesday, August 11, 2015

എന്തിനാണ് ഇങ്ങനെ കുറേ ബി ആര്‍ സികള്‍?


കേരളത്തില്‍ ബി ആര്‍സികള്‍ എന്തു ദൗത്യമാണ് നിറവേറ്റേണ്ടത്? ഡി പി ഇ പി കാലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ബി ആര്‍സികള്‍ എന്തെങ്കിലും സാധ്യത തുറന്നിടുന്നുണ്ടോ? ആ സാധ്യത നാം പ്രയാജനപ്പെടുത്തുകയാണോ ശരിക്കും ചെയ്യുന്നത്?ബി ആര്‍സികളുടെ ഗുണനിലവാരത്തെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? പലരേയും സംരക്ഷിക്കാനുളള ഇടമാണോ അത്? (വീടിനടുത്തെത്താന്‍, ജില്ലാന്തര സ്ഥലം മാറ്റം, പ്രൊട്ടക്ഷന്‍, അധ്യാപക ബാങ്ക്..) ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ കാര്യശേഷി ഉയര്‍ത്താനെന്തു പരിപാടിയാണ് നാം ആലോചിച്ചത്? അതെ, ബി ആര്‍ സികളെക്കുറിച്ച് കുറേ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്.
എസ് എസ് എയുടെ പ്രവര്‍ത്തനരൂപരേഖയില്‍( Framework for Implementation of SSA (2008)) എന്താണ് പറയുന്നത്?
ബി ആര്‍സികള്‍ ഇങ്ങനെയാകണം.

Thursday, June 11, 2015

കരുത്തുളള പൊതുവിദ്യാഭ്യാസം

2014 ല്‍ പിന്‍ബഞ്ചിലാകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയവര്‍ ഇത്തവണ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചു. അസര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. (അസര്‍ പഠനത്തിലെ സാമ്പിള്‍ പൊതുവിദ്യാഭ്യാസത്തിലെ മാത്രം കുട്ടികളായിരുന്നില്ല.) ഇപ്പോള്‍ എന്‍ സി ഇ ആര്‍ ടിയുടെ പഠനറിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ആരും അത് കണ്ട ഭാവം പോലും നടിച്ചില്ല.
കാരണം വ്യക്തം പഠനം നടന്നത് ഏതു വര്‍ഷമാണെന്നുളളതാണ്

മൂന്നാം ക്ലാസിലെ നിലവാരം പഠനവിധേയമാക്കിയത് 2012-13 വര്‍ഷം. അപ്പോള്‍ സാമൂഹികജ്ഞാനനിര്‍മിതി പ്രകാരമുളള പാഠപുസ്തകമായിരുന്നു. അത് നിലവാരമില്ലാത്തത് എന്ന ആക്ഷേപം പലകോണുകളില്‍ നിന്നുണ്ടായി. ശാസ്ത്രസാഹിത്യപരിഷത്തിനെ പ്രതിനിധീകരിച്ച് അസീസ് കമ്മറ്റിയുടെ മുമ്പാകെ വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചത് കേരളത്തിലെ വിദ്യാഭ്യാസത്തിന് നിലവാരമില്ലല്ലോ എന്നാണ്. ഞാന്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ ഇങ്ങനെ പറയുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഇപ്പോള്‍ ഇതാ പുതിയ പഠന റിപ്പോര്‍ട്ട്
അതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.


ഭാഷയിലേയും ഗണിതത്തിലേയും കേരളത്തിന്റെ പ്രകടനം നോക്കുക. അഖിലേന്ത്യാ ശരാശരിയോക്കാള്‍ വളരെ ഉയരത്തില്‍. 70 % എന്നത് മോശം അവസ്ഥയാണോ?കേരളത്തിലെ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന വാദക്കാരുടെ നുണപ്രചരണങ്ങള്‍ക്കാണ് ഈ റിപ്പോര്‍ട്ട് മറുപടി നല്‍കുന്നത്


ശരിയായ ഉത്തരം നല്‍കിയവരുടെ വിന്യാസം പരിശോധിക്കാം. അഖിലേന്ത്യാ പ്രവണതയാണ് മുകളില്‍  75 % നു മുകളില്‍ ഭാഷയില്‍ 29.5 % കുട്ടികളും ഗണിതത്തില്‍ 39.2 ശതമാനം പേരുമാണുളളത്കേരളത്തില്‍ ഇത് യഥാക്രമം 43.7%വും 47% വുമാണ്.( ചുവടെയുളള പട്ടിക ) 50 ശതമാനത്തില്‍ കൂടുതല്‍ ശരി ഉത്തരമെഴുതിയവരുടെ കണക്കു കൂടി പരിഗണിച്ചാല്‍ കേരളത്തിലെ കുട്ടികളില്‍ 80-82 ശതമാനം കുട്ടികള്‍ വരും.35 % മാനത്തില്‍ താഴെ ശരിഉത്തരമുളളവര്‍ കേവലം  ആറു ശതമാനത്തോളം മാത്രം. എന്തു തിളക്കമാര്‍ന്ന നേട്ടമാണ് പ്രാഥമിക തലത്തില്‍ നാം നേടിയത്. ഈ നേട്ടത്തെ അവഗണിച്ചുകൊണ്ടാണ് സാമൂഹികജ്ഞാനനിര്‍മിതിവാദപാഠപുസ്തകങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതെന്നോര്‍ക്കണം.
പെണ്‍കുട്ടികളുടെ നിലവാരം പ്രധാനമാണ്
ഭാഷയിലും ഗണിതത്തിലും കേരളത്തിനും പുതുച്ചേരിക്കും മാത്രമാണ് ഉയര്‍ന്ന സ്ഥാനം ലഭിച്ചത്
ചര്‍ച്ചയും സംവാദവും പുറം പഠനവും പ്രോജക്ടും പ്രാദേശിക പഠനയാത്രയുമെല്ലാം പെണ്‍കുട്ടികള്‍ക്ക് തുറന്നുകൊടുത്ത അവസരങ്ങള്‍ ആരും വിലമതിച്ചിട്ടില്ല. തീം അടിസ്ഥാനത്തില്‍ ഉദ്ഗ്രഥിക്കപ്പെട്ട സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ പഠനത്തെ പിന്നോട്ടടിച്ചിട്ടില്ല എന്നല്ലേ ഈ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പ്രൈമറി തലത്തിലെ ഈ ഉയര്‍ന്ന നില യു പി ക്ലാസുകളില്‍ നിലനിറുത്താനായോ? അത് തുടര്‍ന്നുളള ലക്കങ്ങളില്‍
ഡി പി ഇ പി കാലം മുതല്‍ പ്രൈമറി വിദ്യാഭ്യാസം തകര്‍ന്നേ എന്നു മുറവിളികൂട്ടിയവര്‍ ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ അല്ല ഉപയോഗിച്ചത്  എന്നത്  ശ്രദ്ധേയമാണ് കേരളത്തിലെ പൊതുസമൂഹത്തിന്റെ നിലപാടുകളെ സ്വാധീനിക്കാന്‍ ഇത്തരം പ്രചാരവേലകള്‍ മതി എന്ന് ചിന്തിക്കുന്നത് കൊണ്ടാകാം.
.......................................................
ഏതെങ്കിലും കാലത്തെ പാഠപുസ്തകങ്ങള്‍ കുറ്റമറ്റതാണെന്ന നിലപാട് എനിക്കില്ല.
പക്ഷേ അതിലെ ശരികളെ കാണാതെ പോകുന്നത് ശരിയല്ല.



Thursday, March 19, 2015

മനോരമേ, ഇതാണോ നല്ല പാഠം?

2015    ജനുവരി പതിനാറാം തീയതി മലയാള മനോരമ പ്രഥം എന്ന സംഘടനയുടെ പഠനറിപ്പോര്‍ട്ടിനോടൊപ്പം ബി എസ് വാര്യരുടെ ഒരു കുറിപ്പു കൂടി ചേര്‍ത്തുവെച്ച്  പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം മോശമായി. പി എസ് സി മുഖാന്തിരം നിയമിതരായ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ അര്‍പ്പണബോധമില്ലാത്തവരുമായി !മനോരമ എന്തിനാണ് ഒരു വശത്തുകൂടി നല്ലപാഠവുമായി പൊതുവിദ്യാലയങ്ങളെ സമുദ്ധരിക്കുവാന്‍ ശ്രമിക്കുകയും അതേസമയം തന്നെ ഇത്തരം വേലത്തരങ്ങളിലൂടെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നത്? അസര്‍ (Annual Status on Education Reoport -ASER) റിപ്പോര്‍ട്ടിലെ വസ്തുകളെ തങ്ങള്‍ക്കിഷ്ടമുളളവിധം വ്യാഖ്യാനിക്കുകയാണ് മനോരമ ചെയ്തത്. 2010 ല്‍ നിന്നും വ്യത്യസ്തമായ പ്രവണത വിദ്യാഭ്യാസ നിലവാരത്തില്‍ 2014 ല്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ സാമൂഹിക രാഷ്ടീയ അന്തരീക്ഷം കൂടി പരിശോധിക്കണം. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയില്‍ വെളളം ചേര്‍ത്തതിനു ശേഷമുളള ഗുണനിലവാര ശോഷണം  ഈ റിപ്പോര്‍ട്ടില്‍ നിന്നും വായിച്ചെടുക്കാം. സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് സ്തുതി പാടിയവരും ഉത്തരം പറയണം. കാരണം ആ വിദ്യാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് പഠനം. അത്തരത്തില്‍ വിശകലനം ചെയ്യാനുളള വിവരങ്ങള്‍ പ്രഥം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. മനോരമയുടെ കണ്ണില്‍ അതു പെടില്ല. പൊതുവിദ്യാഭ്യാസത്തെ അവഹേളിക്കാനുളള ആസൂത്രിത ശ്രമത്തെ പ്രതിരോധിക്കാന്‍ പ്രഥം റിപ്പോര്‍ട്ടിലെ വസ്തുതകളും വിവരങ്ങളും പരിശോധിച്ചുളള   വിശകലനം അനിവാര്യമാണ്.

Tuesday, June 17, 2014

രക്ഷപെടുമോ അക്കാദമികസ്ഥാപനങ്ങള്‍ ?( ജെ ആര്‍ എം റിപ്പോര്‍ട്ടിലൂടെ)


കേരളത്തില അധ്യാപകവിദ്യാഭ്യാസത്തിനും പരിശീലനസംവിധാനത്തിനും അഴിച്ചുപണി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ദേശീയതലത്തില്‍ നിയോഗിക്കപ്പെട്ട ജോയിന്റ് റിവ്യൂ മിഷന്‍.(ഇത്തവണത്തെ പാഠപുസ്തക പരിഷ്കരണത്തിനാധാരമായി സൂചിപ്പിച്ചത് മറ്റൊരു ജെ ആറ്‍ എം റിപ്പോറ്‍ട്ടായിരുന്നു. )എസ് സി ഇ ആര്‍ ടിയാണ് പാഠപുസ്തക പരിഷ്കരണമടക്കം കേരളത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആ സ്ഥാപനത്തിനു നിലവാരമില്ലെന്നാണ് ജോയിന്റ് റിവ്യൂ മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.!എസ് സി ഇ ആര്‍ ടിയിലുളള മൂന്നില്‍ രണ്ടു ഫാക്കല്‍റ്റിയംഗങ്ങളും ഹയര്‍സെക്കണ്ടറിയില്‍ നിന്നുളളവരാണ് ഇവിര്ല‍ പലര്‍ക്കും എം എഡ് പോലുമില്ല. പ്രാഥമികവിദ്യാഭ്യാസരംഗത്തെ അധ്യാപനാനുഭവവുമില്ലത്രേ!ഗവേഷണാനുഭവമില്ല. പാഠപുസ്തകം തയ്യാറാക്കാന്‍ നേതൃത്വം വഹിക്കാനുളള എന്തു യോഗ്യതയാണിവര്‍ക്കുളളതെന്നു ജെ ആര്‍എം ചോദിക്കുന്നു..സാമൂിഹകജ്ഞാനനിര്‍മിതി വാദം ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിന്റെ തത്വങ്ങള്‍ എന്നിവ സംബന്ധച്ച് വേണ്ടത്ര ധാരണയില്ലാത്തവര്‍ എസ് സി ഇ ആര്‍ ടിയിലുണ്ടത്രേ!എഴുപതു ശതമാനം പേര്‍ക്കും എം എച് ആര്‍ ഡി നിര്‍ദ്ദേശിക്കുന്ന പ്രോഫഷണല്‍ യോഗ്യത ഇല്ലാത്ത സ്ഥാപനം...

2014 ഏപ്രില്‍ മാസം 21-27 തീയതികളിലാണ് കേരളത്തിലെ അധ്യാപകപരിശീലനസംവിധാനം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജോയിന്റ് റിവ്യൂമിഷന്‍ സംസ്ഥാനം സന്ദര്‍ശിച്ചത്..ടീമംഗങ്ങള്‍-
  1. Prof Rama Kant Agnihotri, former Head, Department of Linguistics, Delhi University
  2. Prof Janaki Rajan, IASE, Jamia Millia Islamia
  3. Prof Minati Panda, School of Educational Studies, Jawaharlal Nehru University
  4. Prof Shreesh Chaudhary, Department of Humanities and Social Sciences, IIT, Chennai
  5. Prof Nandini Manjrekar, Tata Institute of Social Science, Mumbai
  6. Dr Amrit Lal Khanna, former Associate Professor, Rajdhani College, Delhi University
  7. Dr K N Anandan, Consultant, Andhra Pradesh Residential Educational Institutions Society, Hyderabad, Andhra Pradesh
  8. Dr Suranjana Barua, Research Associate, Centre for Assamese Studies, Tezpur University, Assam
  9. Ms Suneeta Mishra, Institute of Home Economics, Delhi University
  10. Mr Ramchandra Rao Begur, Education Specialist, UNICEF
  11. Ms Tara Naorem, Ed. Cil representative of MHRD
സംസ്ഥാനതലത്തിലുളള വിവിധ ആക്കാദമിക സ്ഥാപനങ്ങള്‍ (SCERT, SIEMAT, State Resource Group (SRG) സന്ദര്‍ശിച്ചും, വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായി (Secretary, Higher Education; Secretary, General Education; DPI, Directors of DHSE and VHSE, Directors of SSA, RMSA, SCERT, SIEMAT, SIE, IT@School, SIIC and the Head, Department of Education, Kerala University) സംവദിച്ചുും ജില്ലാതല അക്കാദമിക സ്ഥാപനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും(DIETs, SSA, BRCs, CRCs, ) വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അധ്യാപകരുടെ അഭിപ്രായം തേടിയും എസ് എം സി അംഗങ്ങളുമായും പഞ്ചായത്ത് ജനപ്രതിനിധികളുമായും വിദ്യാഭ്യാസപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചുമാണ് ജെ ആര്‍ എം പഠനം നടത്തിയത്.
ജെ ആര്‍ എമ്മിന്റെ പൊതുനിരീക്ഷണങ്ങള്‍
  1. കേരളീയസമൂഹം വിദ്യാഭ്യാസകാര്യങ്ങളില്‍ അതീവതാല്പര്യം പ്രകടിപ്പിക്കുന്നു. സമൂഹപങ്കാളിത്തം വിദ്യാലയപ്രവര്‍ത്തനങ്ങല്‍ മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് പാഠമാകേണ്ടതാണ്.
  2. താഴേതലത്തിലുളള പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത് കേരളത്തിലെ വിദ്യാഭ്യാസവും രാഷ്ട്രീയവും തമ്മിലുളള ബന്ധത്തെക്കുറിച്ചാണ്. പരമ്പരാഗത ബോധനരീതിയുടേയും ജന്മിത്വവ്യവസ്ഥയുടേയുമായ ഒരു ചിന്താധാരയും ജനാധിപത്യവ്യവസ്ഥയുടേയും ആധുനികബോധനരീതിയുടേതായ മറ്റൊന്നും.
  3. SCERT ക്ക് സമീപകാലത്തായി നല്ല ഭൗതികസൗകര്യം ഉണ്ടായിട്ടുണ്ട്. മികച്ച ലൈബ്രറിയും. ഈ സ്ഥാപനം വളരെയേറെ സാമഗ്രികള്‍ ഉല്പാദിപ്പിക്കുന്നതിനും അധ്യാപകപരിശീലനത്തിനുമായി അധ്വാനത്തിന്റെ സിംഹഭാഗവും ചെലവിടുന്നു. ഇത് ശ്രദ്ധാപൂര്‍വമുളള വിശകലനം ആവശ്യപ്പെടുന്നു.അധ്യാപകര്‍ക്ക് വിഭവപിന്തുണ നല്‍കുന്നതിനായുളള വിക്ടര്‍ ചാനലും എസ് സി ഇ ആര്‍ ടിയും ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരേ വകുപ്പിന്‍ കീഴില്‍ ഓരേ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അവതമ്മിലുളള ബന്ധം അയഞ്ഞതാണ്.
  4. അക്കാദമിക സജീവതയുടേയും ധാരണയുടേയും കാര്യത്തില്‍ ബി ആര്‍ സികളും ഡയറ്റുകളും എസ് സി ഇ ആര്‍ ടി ,എസ് എസ് എ, സി ടി ഇ തുടങ്ങിയ സംസ്ഥാനതലസ്ഥാപനങ്ങളേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഡയറ്റുകളിലേയും ബി ആര്‍സികളിലേയും അക്കാദമികോദ്യോഗസ്ഥര്‍ മികച്ച സംഭാവന നല്‍കിവരുന്നു. ഗവേഷണത്തിലും അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ സാമഗ്രികളുടെ വികസനത്തിലും ഇതു പ്രകടമാണ്.ആവശ്യത്തിനു അവസരവും പിന്തുണയും സമയവും മാര്‍ഗനിര്‍ദ്ദേശവും ലഭിക്കുകയാണെങ്കില്‍ ഡയറ്റുകളും ബി ആര്‍സികളും മികച്ചനിലവാരമുളളഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്നതില്‍ സംശയമില്ല.
    ഡയറ്റുകള്‍ ധാരാളം പഠനങ്ങളും ക്രിയാഗവേഷണങ്ങളും നടത്തുന്നുണ്ട്.അധ്യപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും വിദ്യാര്ഥികള്‍ക്കും വേണ്ടി ജേണലുകളും പഠനസാമ്ഗ്രികളും തയ്യാറാക്കുന്നു.ഈ മെറ്റീരിയലുകള്‍ പൊതുസംവിധാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതില്‍ അവ്യക്തതയുണ്ട്
  5. VICTER CHANNEL ന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല.ഇനങ്ങളുടെഗുണനിലവാരം പ്രശ്നമാണ്
  6. കുട്ടികളുടെ മാനസീക സാമൂഹിക ആവശ്യങ്ങളെ പരിഗണിക്കുന്ന ഹെല്‍പ് ഡസ്ക് പോലെയുളള വളരെ പ്രധാനമായ വിദ്യാലയതല ഇടപെടലുകള്‍ക്ക്,ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തിയേറയുണ്ട്. മഹിളാസമാഖ്യയുമായി സഹകരിച്ചു ആരംഭിച്ച ഈ പ്രവര്‍ത്തനം ഇപ്പോള്‍ മാന്ദ്യത്തിലാണ്.ചില വിദ്യാലയങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നുമുണ്ട്
  7. 1998- 2005 കാലയളവില്‍ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായകമായ പരീക്ഷണങ്ങള്‍ നടത്തിയ സംസ്ഥാനമാണ് കേരളം.Learner-based Discourse Oriented Pedagogy (DOP),RACE (Rapid Acquisition of Competence in English),FACE (Facilitating Acquisition of Competence in English),FACE (Facilitating Acquisition of Competence in English) തുടങ്ങിയവ ഉദാഹരണം. ചെറുക്ലാസുകളിലെകുട്ടികള്‍ക്ക് ഇംഗ്ലീഷ് സ്വായത്തമാക്കുന്നതിനുളള ആഖ്യാനവും കോ‍ഡ് സ്വിച്ചിംഗും രണ്ടു പ്രധാന ബോധനഘടകങ്ങളായിരുന്നു. ഇവയെല്ലാം നൂറുകണക്കിനു വിദ്യാലയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച് മാറ്റം ബോധ്യപ്പെട്ടതുമാണ്. ഇംഗ്ളീഷ് പഠനത്തില്‍ സമഗ്രമായ സമീപനത്തിന്റേയും ഏകോപിത പ്രവര്‍ത്തനത്തിന്റേയും ഉത്തരവാദിത്വബോധത്തിന്റേയും അഭാവം പ്രകടമാണ്.
  8. ബി ആര്‍ സി, സി ആര്‍ സി , വിദ്യാലയം വിദ്യാര്‍ഥികള്‍ എന്നിവരുമായും സംസ്ഥാനതല ഏജന്‍സികളുമായും കണ്ണിസ്ഥാപിച്ചു പ്രവര്‍ത്തിക്കേണ്ടവയാണ് ഡയറ്റുുകള്‍ എന്നിരക്കേ, ഡയറ്റുകളെ സംബന്ധിച്ചിടത്തോളം ഏകോപമില്ലാത്ത നിരവിധി മേലധികാരസ്ഥാപനങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയാണ്. അക്കാദമിക സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നില്ല.
  9. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡയറ്റുകളില്‍ നിയമനം നടക്കുന്നില്ല. അമ്പതുശതമാനത്തോളം തസ്തിക ഒഴിഞ്ഞു കിടക്കുകാണ്. ഡയറ്റുകളില്‍ അവശേഷിക്കുന്നവരെയാകട്ടെ SCERT, SIEMAT, SSA എന്നിവ ഓരോരോ പണികള്‍ക്ക് നിരന്തരം വിളിക്കുകയും ചെയ്യുന്നു. ഈ സ്ഥിതി ഡയറ്റുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.അവരുടെ പ്രാഥമിക ഉത്തരവാദിത്വമായ D Ed കോഴ്സ് പോലും നേരചൊവ്വേ നടത്താനാകുന്നില്ല.
  10. ഫീല്‍ഡ് റിയാലിറ്റിയില്‍ നിന്നും വളരെ ആകലെയാണ് എസ് സി ഇ ആര്‍ ടി തുടങ്ങിയ സ്ഥാപനങ്ങള്‍ എന്ന ശക്തമായ വികാരമുണ്ട്.ഡയറ്റുകള്‍ മുഖേന, പ്രാദേശികവഴക്കമുളള അക്കാദമിക ഇടപെടലുകള്‍ പ്രസക്തമാണ്.
  11. ഡയറ്റുകളിലേയും ബി ആര്‍ സികളിലേയും അധ്യാപകരും അധ്യാപകപരിശീലകരും സംസ്ഥാനദേശീയ അക്കാദമികസ്ഥാപനങ്ങളില്‍ നിന്നും വിദഗ്ധില്‍ നിന്നും കൂടുതല്‍ പഠിക്കുന്നതിന് അവസരം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്
  12. കഴിഞ്ഞ വര്‍ഷം അധ്യാപകര്‍ക്ക് നല്‍കിയ മാനേജ്മെന്റ് പരിശീലനത്തില്‍ എസ് സി ഇ ആര്‍ ടിയിലെ വിദഗ്ധര്‍ സംതൃപ്തരാണ്. ഈ പരിശീലനം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് എന്ത് അക്കാദമികവും ആശയപരവുമായ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്നത് ബോധ്യം വരാത്ത സംഗതിയാണ്.പരിശീലനങ്ങളില്‍ ഉളളടക്കപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാണ് കൂടുതല്‍ അധ്യാപകരും ആവശ്യപ്പെടുന്നത്.
  13. വിഭവസിഡികളും ഡിവിഡികളും പ്രാദേശികമായ ഉല്പാദിപ്പിക്കണമെന്നാണ് DIET അഭിപ്രായപ്പെട്ടത്.ഇത് സാങ്കേതികവിദ്യ വശമാക്കാനും സന്ദര്‍ഭോചിതവും ആവശ്യാധിഷ്ടിതവുമാി ഉപയോഗിക്കാനും അവസരം തുറന്നിടും
  14. സംസ്ഥാനത്തെ അധ്യാപകപരിശീലനം ദേശീയ അന്തര്‍ദ്ദേശീയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി പ്രൊഫഷണലൈസ് ചെയ്യണം.
    പൊതു നിര്‍ദ്ദേശങ്ങള്‍ 
    • കേരളത്തിലെ അധ്യാപക വിദ്യാഭ്യാസരംഗം സമഗ്രമായ പുനസംഘാടനം ആവശ്യപ്പെടുന്നു. വിവധസ്ഥാപനങ്ങളുടെ ചുമതലകളും ധര്‍മങ്ങളും പുനര്‍നിര്‍ണയിക്കുകയും വേണം. 
    • അധ്യാപകവിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ചിന്താ സംഘത്തെ (Think Tank’) രൂപപ്പെടുത്തണം. ബി ആര്‍ സി, ഡയറ്റ് മുതല്‍ ദേശീയതലത്തിലുളള വിദഗ്ധര്‍വരെ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ വിഭിന്ന മേഖലകളിലുളളവരുണ്ടാകണം.25പേര്‍. സംസ്ഥാനത്തു നിന്നുളള20 പേരും 5 ദേശീയവിദഗ്ധരും. ഈ സംഘം അധ്യാപകവിദ്യാഭ്യാസം മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസം പൊതുവായും പരിശോധിക്കണം. ഈ സംഘം അധ്യാപക വിദ്യാഭ്യാസത്തിനുളള conceptual framework ,ദര്‍ശനരേഖ എന്നിവ തയ്യാറാക്കണം. 
    • Higher Level Co-ordination and Steering Committee (HLSC)രൂപീകരിക്കണം. 
    • എസ് സി ഇ ആര്‍ ടി ഭരണപരമായും അക്കാമികമായും സാമ്പത്തികമായും ശക്തിപ്പെടുത്തണം.രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളുടെ സേവനം ഈ സ്ഥാപനത്തിനു ലഭിക്കണം.യു ജിസി നിരക്കില്‍ ശംബളം നല്‍കാന്‍ കഴിയണം.തുടക്കത്തില്‍ കരാറ്‍ അടിസ്ഥാനത്തിലാകാം.
    • IASE, CTEs, SCERT, SIE, DIETs, BRCs, CRCs എന്നിവിടങ്ങളില്‍ ആവശ്യത്തിനു തസ്തികയും നയമനവും വേണം.ഇവ ഒരു കുടക്കീഴില്‍ കൊണ്ടുവരണം
    • എല്ലാ അധ്യാപകപരിശീലകരും M.Ed,M. Phil.,Ph.D ഇവ എടുക്കുന്നതിന് പ്രോചദിപ്പിക്കപ്പെടണം.എം ഫിലുളളവര്‍ക്ക് ഒരു ഇംക്രിമെന്റും പി എച് ഡിയുളളവര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റും അനുവദിക്കണം. 
    • സേവനകാല അധ്യാപക പരിശീലനം ഭാഷയും ബോധനശാസ്ത്രവും ഗണിതവും ഗണിതബോധനവും ശാസ്ത്രവും ശാസ്ത്രബോധനവും സാമൂഹികശാസ്ത്രവും ബോധനവും ഇംഗ്ളീഷും ബോധനശാസ്ത്രവും എന്നിവയില്‍ ഊന്നല്‍ നല്‍കണം. സമൂഹിക നീതി, തുല്യത,ബഹുസ്വരത,എല്ലാവരേയും ഉള്‍ക്കൊളളല്‍,വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍,കുട്ടികളെങ്ങനെ പഠിക്കുന്നു തുടങ്ങിയവ പരിഗണിക്കണം
    • ശരിയായ തത്വങ്ങളുടേയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ ബോധനമാധ്യമപ്രശ്നം ശ്രദ്ധാപൂര്‍വം പുനരവലോകനം ചെയ്യണം. 
    • എല്ലാ വിദ്യാലയത്തിലും ഒന്നോ രണ്ടോ നല്ല ഇംഗ്ലീഷ് അധ്യാപകരുണ്ടാകണം. ഇവര്‍ കുട്ടികളെ ഇംഗ്ലീഷില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരാകണം.ഒന്നാം ക്ലാസു മുതല്‍ ആത്മവിശ്വാസത്തോടെയും ഒഴുക്കോടെയും ഇംഗ്ലീഷ് കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ ( എഴുതാനും വായിക്കാനും സംസാരിക്കാനും ) പിന്തുണ നല്‍കി ഇംഗ്ലീഷ് പഠനം ഉറപ്പാക്കണം. State Institute of English ന് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട Discourse Oriented Pedagogy തിരിച്ചുകൊണ്ടുവരണം. 
    • മറ്റു സംസ്ഥാനക്കാരായ കുട്ടികള്‍ അഞ്ചാം ക്ലാസ് വരെ അവരുടെ മാതൃഭാഷയില്‍ പഠിക്കണം.ഒപ്പം മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാവുന്നതാണ്. 
    • അധ്യാപകശാക്തീരണത്തിന് ഒരു പാക്കേജ് തയ്യാറാക്കണം. സേവനകാലപരിശീലനം,തത്സമയപിന്തുണ, ക്ലസ്റ്റര്‍ തല അൻുഭവം പങ്കിടല്‍, വിഡിയോകള്‍ ന്യൂസ് ലറ്ററുകള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കുന്നതാകണം പാക്കേജ്.- 
    • ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ മോണിറ്ററ്‍ ചെയ്ത് തുടര്‍ പിന്തുണ നല്‍കണം. ഓരോ അധ്യാപകന്റേയും വളര്‍ച്ച കണ്ടെത്തി ശരിയായി രേഖപ്പെടുത്തണം 
    •  
(തുടരും.)
.....................................................
അനുബന്ധം- മാതൃഭൂമി വാര്‍ത്ത

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്രസമിതി
17 Jun 2014

പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

വടകര: സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ദിശാബോധമില്ലെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രാലയത്തിന്റെ ജോയന്റ് റിവ്യൂ കമ്മീഷന്‍.

കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന സമീപനരേഖയില്ലാതെയാണ് സംസ്ഥാനത്ത് അധ്യാപകപരിശീലനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസത്തിന് വ്യക്തമായ സമീപനരേഖ തയ്യാറാക്കി ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതി സമ്പൂര്‍ണമായി ഉടച്ചുവാര്‍ക്കണമെന്ന് ഡോ. രമാകാന്ത് അഗ്നിഹോത്രിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ വിദഗ്ധസമിതി ചര്‍ച്ചയ്ക്കായി നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം മുന്‍ തലവനാണ് ഡോ. അഗ്നിഹോത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 21 മുതല്‍ 27 വരെ മൂന്ന് ഗ്രൂപ്പായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വിദഗ്ധരും മറ്റുമായി ചര്‍ച്ചനടത്തിയുമാണ് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് അടുത്തമാസം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
  • സംസ്ഥാനത്തെ ഡി.എഡ്. (ഡിപ്‌ളോമ ഇന്‍ എജ്യുക്കേഷന്‍-പഴയ ടി.ടി.സി.), ബി.എഡ്. പാഠ്യപദ്ധതി ഇപ്പോള്‍ അവിയല്‍ പരുവത്തിലാണെന്നും അത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ ആധികാരികരേഖകള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം.
  • ടി.ടി.സി.യുടെ പേര് മാറ്റി കഴിഞ്ഞവര്‍ഷംമുതല്‍ ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്നാക്കിയെങ്കിലും എസ്.സി..ആര്‍.ടി. അതിനായി തയ്യാറാക്കിയ പാഠ്യപദ്ധതി തികച്ചും അപര്യാപ്തമാണ്. അടിയന്തരമായി അത് പിന്‍വലിച്ച് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സമീപനത്തിന് അനുസൃതമായി ഉടച്ചുവാര്‍ക്കണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
  • ബി.എഡ്. പാഠ്യപദ്ധതിയുടെ കാര്യത്തിലും ഇതിന് സമാനമായ വിമര്‍ശംതന്നെയാണ് സമിതി മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കേണ്ട ബി.എഡ്. ബിരുദധാരികള്‍ പഠിക്കുന്ന വിഷയങ്ങള്‍ക്കും ശൈലിക്കും സമാനതകളില്ല. നാല് സര്‍വകലാശാലകളുടെ വ്യത്യസ്ത പാഠ്യപദ്ധതിയാണ് അവര്‍ പഠിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷ്യമാക്കുന്നതെന്ത് എന്ന പരിഗണനയില്ലാതെയാണ് സര്‍വകലാശാലകളുടെ അധ്യാപകപരിശീലന പാഠ്യപദ്ധതി. ഇത് മാറ്റി ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണം.
  • കേരളത്തിലെ ഭാഷാവൈവിധ്യം പരിഗണിക്കാതെ ഇവിടത്തെ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത് അബദ്ധമാകുമെന്ന് സമിതി നിരീക്ഷിക്കുന്നു. മലയാളത്തിനും തമിഴിനും കന്നടയ്ക്കും പുറമേ നാല്പതോളം ഭാഷകള്‍ ഇവിടെയുണ്ട്. ആ ഭാഷകളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. പഠനമാധ്യമം മാതൃഭാഷതന്നെയാകണം. എന്നാല്‍, ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഫലപ്രദമാക്കാന്‍ പ്രത്യേക ശുഷ്‌കാന്തി വേണമെന്നും അഗ്നിഹോത്രി സമിതി നിര്‍ദേശിക്കുന്നു.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ക്ലാസ്മുറിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ തുക മുതല്‍മുടക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.