ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label കോഴിക്കോട്. Show all posts
Showing posts with label കോഴിക്കോട്. Show all posts

Monday, December 12, 2022

1. ടീച്ചറേ ഇതിന് എനിക്ക് രണ്ടു ശരിയും സ്റ്റാറും വേണം.

 ടീച്ചറേ ഇത് എനിക്ക് രണ്ടും ശരിയും സ്റ്റാറും വേണം .


ഇതാണ് മാധവിൻ്റെ ഒരു ഡയറിയുടെ തലക്കെട്ട്! അതും ഒന്നാം ക്ലാസിലെ കുരുന്നിൻ്റെ. ഇങ്ങനെ എഴുതാൻ കാരണമുണ്ട്. എൻ്റെ ഡയറി കേമമാണെന്ന് ഒരു തിരിച്ചറിവ് ഉള്ളിൽ കിടപ്പുണ്ട്. രണ്ടു ശരിവേണം എന്നത് എന്തെഴുതിയാലും ഒരു ശരി മാത്രമിട്ടു ശീലച്ച അധ്യാപകർക്കുള്ള കൊട്ടാകാം. ശ്രദ്ധിച്ചു വായിച്ചാൽ ഒത്തിരി ശരി ഇടാൻ വകയുണ്ടെന്ന്. ഈ മോൻ പറയുന്നത്  ഡയറി എഴുതുമ്പോൾ അമ്മ ഒപ്പം കൂടേണ്ട എന്നാണ്. എന്താ കാര്യം ഞാൻ പറയുന്നതൊന്നും അമ്മ സമ്മതിക്കില്ല. അമ്മ വാക്കു മാറ്റി എഴുതിക്കും! തൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള അമ്മയുടെ കടന്നുകയറ്റം അങ്ങനെ വക വെച്ചു കൊടുക്കാൻ പറ്റുമോ? അമ്മ വിളിച്ചു പറഞ്ഞു. "ടീച്ചറേ, ഓൻ സമ്മതിക്കുന്നില്ല തിരുത്താൻ. അതിനാൽ തെറ്റൊക്കെയൊണ്ടാകുമേ, എൻ്റെ കൊഴപ്പമല്ല "

 രണ്ടു ശരിയും ഒരു സ്റ്റാറും അവകാശപ്പെട്ട ആ ഡയറി ഞാൻ ടൈപ്പ് ചെയ്തു. പ്രശ്നങ്ങൾ അതേ പോലെ നിലനിറുത്തിയിട്ടുണ്ട്.

"ഇന്നു ഞാനും ഋഷികേശ് SA യും ഋഷികേശ് SD യും ഓടി കളിക്കുകയായിരുന്നു. അഹിൽ ആയിരുന്നു കേച്ചർ.  ഞാൻ നല്ല സ്പീട്ടിൽ പോയി. എൻ്റെ എജിൻ ബൊളോക്കായി. എൻ്റെ ഉസ്കൂളിലെ ചൊമരിൽ കളിച്ചു നിന്നു.ആഹിൽ എനെ കാണാതെ പൊയി. ഋഷികേശ് SA നല്ലണം ഓടിച്ചു പോയി. ഋഷികേശ് SD ക്ലാസിൽ ഒളിച്ചു. അന്നേരം ബെൽ അടിച്ചു. നല്ല രംസംമായിരുന്നു " 
മുപ്പത്തഞ്ചോളം വാക്കുകൾ.  പാഠപുസ്തകത്തിൽ സ്പീഡ്, ബ്ലോക്ക്, എഞ്ചിൻ
മാതൃഭൂമി വാര്‍ത്ത

എന്നിവ ഇല്ല. ഒന്നെഴുതി നോക്കിയതാ. ഇത്തിരി പ്രശ്നമല്ലെ ഉള്ളൂ. ഉസ്കൂൾ, ചൊമര് എന്നൊക്കെയാ പറച്ചിൽ ഭാഷ.ഡയറിയിൽ അതങ്ങു കാച്ചി ഋഷികേശ് തെറ്റില്ലാതെ എഴുതി എന്നു മാത്രമല്ല SD, SA ചേർത്ത് കൃത്യമാക്കുകയും ചെയ്തു. ഒരിടത്ത് പോയി എന്നും ഒരിടത്ത് പൊയി എന്നുമായി. സ്വയം വണ്ടിയായ കുട്ടി എൻ്റെ എഞ്ചിൻ ബ്ലോക്കായി എന്നെഴുതിയ ആ ഒരു വാക്യത്തിന് സ്റ്റാർ കൊടുക്കാതിരിക്കാനാകുമോ? സത്യസന്ധമായാണ് ഡയറി എഴുത്ത്. മറ്റൊരിടത്ത് മൂന്നാം ക്ലാസിലെ ചേട്ടൻ അടിച്ചതിന് തിരിച്ച് ചവിട്ടിയിട്ട് ഓടിയ സംഭവം അതുപോലെ എഴുതിയിരിക്കുന്നു. ഡയറി മൂന്നാം വോള്യം ആയി.
ഒന്നാം ക്ലാസാണേ.
ആശയാവതരണ സുസ്മിതം 
ഡയറിയെഴുത്തിൻ്റെ പ്രക്രിയ
  • ജൂൺ മാസം 30 ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ അമ്മമാരുടെയും യോഗം വിളിച്ചു. നിർദേശങ്ങൾ നൽകി. 
  • ഓരോ ദിവസവും കുറച്ചു സമയം കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം അവർ കണ്ട, അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കുന്നു.
  • അതിൽ ഏറ്റവും പ്രധാനപെട്ട 1/2 കാര്യങ്ങൾ അമ്മമാർ തിരഞ്ഞെടുക്കുന്നു.(രാവിലെ എണീറ്റു, കുളിച്ചു, പതിവ് രീതികൾ ഒഴിവാക്കുന്നു) 
  •  അത് എഴുതാൻ കഴിയുന്ന വാക്യങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തുന്നു. ഭേദഗതികൾ പറഞ്ഞു കൊടുക്കുന്നു. 
  • അതിൽ കുട്ടികൾക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ടു എഴുതുന്നു.
  •  ബാക്കി ഭാഗം അമ്മമാർ പേന കൊണ്ടും എഴുതി പൂർത്തിയാക്കുന്നു. 
  • പേജിൻ്റെ പകുതി ഭാഗത്ത്  എഴുതുന്ന കാര്യവുമായി ബന്ധപെട്ടു ചിത്രം കുട്ടികൾക്ക് കഴിയുന്ന രീതിയിൽ വരയ്ക്കുന്നു. നിറം നൽകുന്നു
  • പിറ്റേ ദിവസം ടീച്ചർ പരിശോധിക്കുന്നു. സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും നടക്കുന്നു.

ഡയറിയിലെ ആദ്യ പേജുകളിൽ അമ്മയെഴുത്താണ് കൂടുതൽ. ക്രമേണ കുട്ടിയെഴുത്ത് കുടി വരുന്നതു കാണാം.

പാലയാട് LPസ്കൂളിലെ എസ്. സുസ്മിത വികസിപ്പിച്ച ഈ രചനാ തന്ത്രം ശാസ്ത്രസാഹിത്യപരിഷത്ത് നടപ്പിലാക്കിയ പൂന്തേൻ മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുസ്മിത ടീച്ചർ പൂന്തേൻ മലയാളം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്.. 

പൂന്തേൻ മലയാളം ആ വിദ്യാലയത്തിൽ രണ്ടു പാഠങ്ങൾ പൂർത്തിയായി. അതിന്റെ ആവേശത്തിലാണ് സംസ്ഥാന ശിൽപശാലക്ക് ആ സ്കൂൾ ആഥിത്യം നടത്തിയത്. ടീച്ചർ സ്വന്തം വീട് മുഴുവനായി മറ്റു ജില്ലകളിൽ നിന്ന് വന്നവർക്ക് പാർക്കാന്‍ നൽകി. പി ടി എ സംഘാടനത്തിന്റെ ജനകീയ രീതി കാണിച്ചു തന്നു.

കുട്ടികളുടെ ഡയറികൾ കാണാൻ കൂടിയാണ് ഞാൻ അവിടെ പോയത്. കുട്ടിയും രക്ഷിതാവും ചേർന്നുള്ള ഈ രചന (സംയുക്ത രചന) ഒരു മാതൃകയാണ്. പൂന്തേൻ മലയാളം നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. ആശയാവതരണ രീതിയുടെ ഉയർന്ന രൂപങ്ങളിൽ ഒന്നാണീ സംയുക്ത രചന..




ക്ലാസിലെ കുറച്ചു ഡയറികൾ കൂടി പരിചയപ്പെടാം
















ഒന്നാം തരത്തിലെ ഒന്നാ​ം തരം ടീച്ചർ മൂന്നു വർഷം മുമ്പാണ്​ സുസ്​മിത ടീച

https://www.madhyamam.com/culture/literature/about-1st-class-samyuktha-diary-1294224
ഒന്നാം തരത്തിലെ ഒന്നാ​ം തരം ടീച്ചർ മൂന്നു വർഷം മുമ്പാണ്​ സുസ്​മിത ടീച

https://www.madhyamam.com/culture/literature/about-1st-class-samyuktha-diary-1294224
മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം









Tuesday, October 11, 2022

അയനയും യുറീക്ക വായനോത്സവവും മഴയുടെ തില്ലാനയും

ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഒ.അയന അച്ഛൻ്റെ സഹായത്തോടെ ഒരു കുറിപ്പിട്ടു. അതു വായിക്കണ്ടെ?

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മൾ കഥ ഉണ്ടാക്കുന്ന പോലെ, അച്ഛൻ എന്നോടൊരു പാട്ട് ഉണ്ടാക്കാൻ പറഞ്ഞു.

രണ്ട് വരികൾ അച്ഛൻ പറഞ്ഞ് തന്നു.

"മഴ മഴ മഴ മഴ പെയ്യുന്നു...

തോട്ടിൽ മീനുകൾ നീന്തുന്നു..."

ഇതാണ് ആ വരികൾ...

ഞാൻ കുറച്ച് വരികൾ ഉണ്ടാക്കിയിട്ടുണ്ട്... 

അത് ഞങ്ങൾ നാളെ  ഇവിടെ പങ്ക് വെക്കാം.

നിങ്ങളും ഉണ്ടാക്കി നോക്കൂ, 

ആദ്യ വരി മാറ്റണ്ട ട്ടോ, രണ്ടാമത്തെ ഒരു വരി മാത്രം ഉണ്ടാക്കിയാൽ മതി.

നല്ല വരികൾ ഞങ്ങൾക്ക് അയച്ച് തരണേ ....

കൊറേ വരികൾ എഴുതി അയക്കുന്നവർക്ക് അച്ഛൻ സമ്മാനം തരും എന്നും പറഞ്ഞിട്ടുണ്ട്.

അയന ഒ.

ക്ലാസിലുണ്ടായ പ്രതികരണങ്ങൾ അയനയുടെ അച്ഛൻ എനിക്ക് അയച്ചു തന്നു. എന്തു കിട്ടിയാലും ചികഞ്ഞു നോക്കുന്ന ശീലമുള്ളതിനാൽ ഞാൻ വിശദാംശങ്ങൾ തേടി.

അയനയുടെ അച്ഛൻ എഴുതിയ കുറിപ്പ് ചുവടെ

📝📝📝📝

കലാ(ധ)കാരൻ മാഷേ,

ആദ്യമേ പറയട്ടെ

ഞാൻ ഒരു സ്കൂൾ അധ്യാപകൻ അല്ലാ ട്ടോ. എന്ന് കരുതി അധ്യാപനം എനിക്ക് വശമില്ലാത്ത പരിപാടിയുമല്ല ....

👉എൻറെ മകൾ അയന ഒന്നിൽ ചേർന്നതു മുതലാണ് ഞാൻ വീണ്ടും വിദ്യാഭ്യാസ കാര്യങ്ങളിൽ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്.

മാഷ് ചോദിച്ച കാര്യത്തിലേക്ക് വരാം👇

✒️ഇതിൻറെ ക്ലാസ് അനുഭവം എന്ന് പറഞ്ഞാൽ, ഒന്നാം ക്ലാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ  മകളുടെ ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ഒരു കഥ നിർമ്മാണ പരിപാടി തുടങ്ങിയിരുന്നു. 

📌എന്നും വൈകിട്ട് ക്ലാസ് അധ്യാപകൻ ഒരു ചിത്രവും കുറച്ചു വരികളും ചേർത്ത് ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇടും .

👉തുടർന്ന് കുട്ടികൾ ...... വിട്ട ഭാഗത്ത് കഥാസന്ദർഭങ്ങൾ പൂരിപ്പിച്ച് ചിത്രം വരച്ച് തിരിച്ചു വാട്സാപ്പിൽ അയക്കണം.

📝അപ്പോഴാണ് ഞാൻ KTR റിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്. KTR കോളേജ് അധ്യാപികയായ എന്റെ ഭാര്യയുടെ കുട്ടിക്കാലത്തെ അധ്യാപകൻ കൂടിയായിരുന്നു.

♻️അതിലൂടെ യുറീക്കയും പരിഷത്തും ഉദ്ദേശിക്കുന്ന ഐഡിയയുടെ വലിപ്പം എനിക്ക് ബോധ്യമായി.

👉അന്ന് രാത്രി, മകളും എന്നോടൊപ്പം കുറച്ചു സമയമൊക്കെ മേൽ  പരിപാടിയുടെ ഭാഗമായിരുന്നു .....

❓രാവിലെ അവൾ അവിടെ എന്താണ് നടന്നത് എന്ന് അന്വേഷിച്ചു .....

❓അപ്പോൾ, ഞാൻ അവളോട് ഒരു പാട്ട് ഉണ്ടാക്കാൻ പറ്റുമോ, നിങ്ങൾ ചിത്ര കഥ ഉണ്ടാക്കുന്നത് പോലെ എന്ന് ചോദിച്ചു .....?

♻️എന്നിട്ട് ഞാൻ സച്ചിദാനന്ദൻ മാഷുടെ വരികളെ എന്റെതായ രീതിയിൽ  ഒന്നാം ക്ലാസ് വലിപ്പത്തിലേക്ക് ഇറക്കി .....

🎶തുടർന്ന്, ആദ്യത്തെ രണ്ടു വരി അൽപം ഈണത്തിൽ തന്നെ ചൊല്ലി നൽകി.....

👉" മഴ മഴ മഴ മഴ പെയ്യുന്നു തോട്ടിൽ മീനുകൾ നീന്തുന്നു" ഇതായിരുന്നു വരികൾ .

🤔തുടർന്ന് അവളോട് അവളുടെ മഴക്കാല അനുഭവങ്ങളും, ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു മഴക്കാല കാര്യങ്ങളും ഓർമിക്കുവാൻ പറഞ്ഞു.

🎶തുടർന്ന്, ഇടയ്ക്കിടെ  ആദ്യത്തെ രണ്ടു വരി

 ഞാൻ ഞങ്ങളുടെ വർത്തമാനത്തിനിടയിൽ പാടിക്കൊണ്ടിരുന്നു .....

🎶അതേ വരി അവളെ കൊണ്ടും പാടിച്ചു / താളം ഇഷ്ടം ആയപ്പോൾ അവളും ഏറ്റു പാടാൻ തുടങ്ങി ..../ രണ്ടും ഒരുമിച്ച് നടന്നു എന്ന് പറയുന്നത് കൂടുതൽ ശരി

👉ഒരു പത്ത് തവണ പാടിയപ്പോഴേക്കും അതേ ഈണത്തിലും താളത്തിലും അവളുടെ വായിൽ നിന്ന് തന്നെ സാമാന്യം തല്ല ഈണത്തിൽ  ഓർമ്മയിലെ അനുഭവങ്ങൾ  വരികൾ ആയി വന്നു തുടങ്ങി .....

👉ഓരോ വരിയും വരുമ്പോഴുള്ള എൻറെ സന്തോഷവും പാട്ടിൻറെ വലിപ്പം കൂടുന്നതും പാട്ട് മുറുകുന്നതും അവളെയും സന്തോഷിപ്പിച്ചു .... അച്ഛന് സന്തോഷം വന്നാൽ കൊടുക്കുന്ന ജയ് വിളിയും വായുവിൽ എടുത്തുയർത്തി ജയ് വിളിക്കുന്നതും ഒക്കെ കൊടുത്തു ...... ആ തിളക്കം അങ്ങനെ നിലനിർത്തി .

👉അപ്പോഴേക്കും അവൾ ഒരു ആറ് ഏഴ് വരി പാട്ടുപാടുകയും മഴ പെയ്യുമ്പോൾ മുറ്റത്തിറങ്ങി കളിക്കണമെന്നും ....  പക്ഷേ, അച്ഛനൊഴികെ അച്ഛമ്മയും മറ്റുള്ള ആരും സമ്മതിക്കില്ലല്ലോ എന്നൊക്കെ പറഞ്ഞു നിർത്തി ....

♻️ഒരു, ഒന്ന് രണ്ട് മണിക്കൂറിനിടയിൽ സംഭവിച്ച കാര്യങ്ങളാണിതെല്ലാം. 

👉ബോറടി വരുമ്പോഴേക്കും ഞങ്ങൾ അടുത്ത വിഷയത്തിലേക്ക് പോയി.

👉വൈകിട്ട് അവരുടെ ക്ലാസ് ഗ്രൂപ്പിലെ പുതിയ വിശേഷങ്ങൾ കാണാനായി ഫോണെടുത്തപ്പോൾ ഞാൻ ഇതിൻറെ രണ്ടാം ഭാഗം എടുത്തു പുറത്തിട്ടു

👉 അമ്മു മോൾ, പാട്ടുണ്ടാക്കിയ പോലെ മറ്റു കൂട്ടുകാരോട് പാട്ട് ഉണ്ടാക്കാമോ എന്ന് ചോദിച്ചാലോ അവരുടെ ഗ്രൂപ്പ് വഴി എന്ന് ചോദിച്ചു. അത് അവൾക്ക് ഇഷ്ടമായി. അങ്ങനെ വരികൾ ഉണ്ടാക്കിയാൽ അവർക്ക് സമ്മാനം കൊടുക്കാം എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു.  കാരണം അവൾക്ക് ഇടയ്ക്കിടെ ഇങ്ങനെ കേട്ടെഴുത്തിനും  വായിക്കുന്നതിനും ഒക്കെ സമ്മാനം കിട്ടി വരിക പതിവുണ്ട്

 👉അങ്ങനെ അവൾ പറയുന്ന ഭാഷ ഞങ്ങൾ വോയിസ് ടൈപ്പ് ആക്കി / മൊബൈലിൽ ഞങ്ങൾ എഴുതി പോസ്റ്റ് ഇട്ടു .

👉അവളുടെ ക്ലാസ് അധ്യാപകൻ ഗ്രൂപ്പിൽ കൈയടിച്ചു. അത് അവളെ കൂടുതൽ സന്തോഷവതിയാക്കി👏👏

👉കൂടെ, നാല് അഞ്ച് കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു. അവരുടെ സൃഷ്ടികളാണ് ഞാൻ മുകളിൽ മാഷിന് അയച്ചത്.

 👉എല്ലാവരുടെയും വരികൾ കൂട്ടിച്ചേർത്ത്, കുട്ടികളുടെ ഫോട്ടോ ഒക്കെ ചേർത്ത് കളർ പ്രിൻറ് ചെയ്തു അവരുടെ ക്ലാസ്സിൽ വായിക്കാൻ പാകത്തിൽ ഒരു സമ്മാനമായി കൊടുത്തു ഈ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ ചാർട്ട് തൂക്കലും മനസ്സിലുണ്ട്.

 ഞങ്ങൾ ക്ലാസ് PTA യോഗത്തിന് പോയപ്പോൾ , പഴയ കുഞ്ഞു കുട്ടികളുടെ ഇത്തരം ചിന്തകൾ ആലേഖനം ചെയ്ത കുറെ ബുക്കുകൾ, ക്ലാസ് അധ്യാപകൻ ഞങ്ങൾ രക്ഷിതാക്കളെ  കാണിച്ചിരുന്നു.....

ഇതാണ് എൻറെ മഴ പാട്ടുമായുള്ള വാട്ട് സപ്പ്  അനുഭവം.




✒️✒️✒️

ജ്യോതിഷ് മണാശ്ശേരി


(മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ 1 A യിൽ പഠിക്കുന്ന അയന ഒ.യുടെ രക്ഷിതാവ്.)

ഇനി ഈ രചനയിലേക്ക് നയിച്ച കാര്യങ്ങൾ

1. കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ വിദ്യാഭ്യാസ വിഷയ സമിതിയിൽ ആറ് ഉപ ഗ്രൂപ്പുകൾ ഉണ്ട്.അതിൽ ഒന്നാണ് ഗവേഷണാത്മക അധ്യാപന ഗ്രൂപ്പ്. തേൻ മലയാളം, പൂന്തേൻ മലയാളം, ഇംഗ്ലീഷ് ഫോർ എക്സലൻസ്, യുറീക്കയെ പ0ന വിഭവമാക്കുന്നതിനുള്ള യുറീക്ക വായനോത്സവം എന്നീ പരിപാടികൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. യുറീക്ക വായനോത്സവ ഗ്രൂപ്പിൽ 510 പേരുണ്ട്. ആ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വായനയും സർഗാത്മകതയും ഭാഷാ വികസനവും യുറീക്കയുടെ സാധ്യതകൾ എന്ന വിഷയത്തിൽ കെ.ടി.രാധാകൃഷ്ണൻ്റെ അവതരണം ഉണ്ടായിരുന്നു. അതിലാണ് അയനയുടെ അച്ഛൻ പങ്കെടുത്തത്

2. അടുത്ത ദിവസം യുറീക്ക സെപ്തംബർ ലക്കത്തിൽ സച്ചിദാനന്ദൻ എഴുതിയ മഴയുടെ തില്ലാന എന്ന കവിത ചർച്ചക്ക് വച്ചു. മൂന്നു ദിവസം ആ കവിത ഗ്രൂപ്പിനെ ധന്യമാക്കി. അപ്പോൾ അയനയിലും വരികൾ ചെയ്യാൻ ആരംഭിച്ചിരുന്നു

3. അയനയുടെ വിദ്യാലയത്തിലെ അധ്യാപകൻ പാoപുസ്തകത്തിൽ ഒതുങ്ങുന്ന ആളല്ല. കുട്ടികളെ കൊണ്ട് കഥകൾ എഴുതിക്കുക പതിവാണ്. അതിനാൽ അയനയുടെ / അച്ഛൻ്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു

4. കുട്ടി ജൈവ രചനയുടെ ഭാഗമാവുകയാണിവിടെ

5. ആശയാവതരണ രീതിയുടെ മറ്റൊരു സാധ്യതയാണ് കണ്ടെത്തപ്പെടുന്നത്

6. ഒരോ ഭാഷാ ക്ലാസും സർഗാത്മകവും വ്യത്യസ്തവും ആക്കുക എന്ന വെല്ലുവിളി അധ്യാപകർ ഏറ്റെടുക്കണം

7. രക്ഷിതാക്കളെ സഹാധ്യാപക നിലയിലേക്ക് വളർത്തിക്കൊണ്ടുവരണം

8.

Friday, June 3, 2022

വിദ്യാഭ്യാസ രംഗത്തെ നിശബ്ദ വിപ്ലവം

എന്താണ് ഈ വാർത്താ ഗ്രൂപ്പിൻ്റെ പ്രത്യേകത?

കോഴിക്കോട് ജില്ലയിൽ ,പേരാമ്പ്ര കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന വാർത്താ ഗ്രൂപ്പ് മൂന്നുവർഷം പിന്നിടുന്നു എന്നതാണോ?

2019 ജൂൺ 3 നാണ് വാർത്ത എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീടത് 8 വാട്സാപ്പ് ഗ്രൂപ്പുകളും ഒരു ടെലഗ്രാം ഗ്രൂപ്പുമായി വളർന്നു എന്നതാണോ?

അതു മാത്രമല്ല, ലക്ഷ്യവും ഏറെ പ്രസക്തം

കാഴ്ചാ പരിമിതർ, മറ്റ് ഭിന്നശേഷിക്കാർ , കിടപ്പിലായവർ , വയോജനങ്ങൾ എന്നിവർക്ക് പത്ര വാർത്തകൾ വായിച്ചു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.

മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു എന്നീ പത്രങ്ങളിലെ വാർത്തകളാണ് ദിവസവും വായിച്ച് പോസ്റ്റ് ചെയ്യുന്നത്. ഓരോ വാർത്തയും 10 മിനുട്ടു വീതമുണ്ടാകും. 

കൂടാതെ ദിവസവും ഒരു പുസ്തകവും പരിചയപ്പെടുത്തും.

ഒന്നാം വാർഷികത്തിന്    അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവിന്ദ്രനാഥ് ആശംസാ സന്ദേശമയച്ചു.

എല്ലാദിവസവും രാവിലെ 9 മണിക്കു മുൻപായി എല്ലാ വിഭവങ്ങളും പോസ്റ്റ് ചെയ്യും. പത്രമില്ലാത്ത അവധി ദിവസങ്ങളിൽ ഓൺലൈൻ പത്രത്തിൽ നിന്നാണ് വാർത്തകൾ വായിക്കുന്നത്.

ജി രവി യുടെ നേതൃത്വത്തിൽ സി കെ വിനോദൻ (റിട്ട എ ഇ ഒ ) ദിവ്യ ദാമോദരൻ (ലക്ചറർ ഡയറ്റ് ) അധ്യാപകരായ ടോമി കെ.സി ,സുരേന്ദ്രൻ പുത്തഞ്ചേരി , മിനി വില്യംസ് എന്നിവരും , വിദ്യാർത്ഥികളായ വൃന്ദ ജി രവി ,ദിവ്യ രാജീവ്എന്നിവരുമാണ് വാർത്താ ഗ്രൂപ്പിനെ നയിക്കുന്നത്.

2000ൽ കൂടുതൽ കാഴ്ചാപരിമിതർ ദിവസേനെ വാർത്തകൾ കേൾക്കുന്നു. ശാരീരിക പരിമിതികൾ അനുഭവിക്കുന്നവരും വയോജനങ്ങളും അടക്കം 6000 ൽ കൂടുതൽ  പേർ വാർത്തകൾ കേൾക്കാൻ ഈ ഗ്രൂപ്പിനെ ആശ്രയിക്കുന്നു. 

നേരിട്ട് കേൾക്കുന്നവരുടെ എണ്ണമാണ് മുകളിൽ സൂചിപ്പിച്ചത്. വ്യക്തികൾ ഷെയർ ചെയ്തും വിദ്യാലയങ്ങളിൽ പ്രക്ഷേപണം ചെയ്തും നിരവധി ആളുകളിലേക്ക് വാർത്ത എത്തുന്നുണ്ട്. നൂറിലധികം ഗ്രൂപ്പുകളിലേക്ക് വാർത്ത ഷെയർ ചെയ്ത് എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

കോവിഡ് കാലത്ത് ശ്രോതാക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. ഇത് വലിയൊരംഗീകാരമായാണ് വാർത്താ ഗ്രൂപ്പ് കണക്കാക്കുന്നത്.

വാട്സാപ്പിൽ എട്ടു ഗ്രൂപ്പുകളിലായാണ് ഇപ്പോൾ പ്രക്ഷേപണം. പ്രവാസികൾക്കായി മൂന്നു ഗ്രൂപ്പുകൾ വാർത്തയുടേതായി പ്രവർത്തിക്കുന്നു. ഒരു ടെലഗ്രാം ഗ്രൂപ്പും പ്രവർത്തിക്കുന്നു.

അനവധി ആളുകൾ വാർത്ത കേൾക്കുന്നുണ്ടെങ്കിലും കാഴ്ചാ പരിമിതർക്കും കിടപ്പിലായവർക്കും , വയോജനങ്ങൾക്കും വാർത്തയെത്തിക്കുക എന്നതാണ്തുടക്കത്തിലും , ഇപ്പോഴും ലക്ഷ്യം. 

ഒരു ദിവസം പോലും മുടക്കമില്ലാതെ വാർത്താ ഗ്രൂപ്പ്  2022 ജൂൺ 2 ന് മൂന്നു വർഷം പൂർത്തിയാക്കുന്നു.

കൂടുതൽ പുതുമകളോടെ കൂടുതൽ വായനക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ് നാലാം ജൻമദിനത്തിൽ വാർത്തയുടെ അണിയറ പ്രവർത്തകർ.

യാതൊരു സാമ്പത്തീക ലാഭവും പ്രതീക്ഷിക്കാതെയാണ് വാർത്താ ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്.



ഈ ജൂൺ 3 

ഭിന്നശേഷിക്കാർക്കായി പ്രതിദിനം സമയം നീക്കിവെച്ച

 രവിയുടെയും കൂട്ടരുടെയും പ്രവർത്തനങ്ങളോട് ആദരവ് പ്രകടിപ്പിക്കാം. 

അത് സ്വന്തം സ്ഥാപനത്തെ, ക്ലാസിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ടാകട്ടെ.


Thursday, November 5, 2020

മേലെയാണ് മേലടി

 നവംബര്‍ ഒന്നിന് മേലടി ഉപജില്ലയിലെ ആഹ്ലാദപ്രദമായ ഒരു അക്കാദമിക പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായി. കൊവിഡ് കാലത്ത് ഉപജില്ലയിലെ എഴുപത്തഞ്ച് വിദ്യാലയങ്ങളെയും സജീവ അക്കാദമിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കി മുന്നേറുന്ന വലിയ ഒരു സംരംഭമാണ് മേലടിയില്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാവുന്ന മാതൃക. വൈകിട്ട് എഴുമണിക്കായിരുന്നു യോഗം. കൃത്യസമയത്തുതന്നെ നൂറ്റമ്പത് അധ്യാപകര്‍ ഹാജര്‍. ആരും പ്രോഗ്രാം തീരും വരെ കൊഴിഞ്ഞുപോയില്ല. ഇത് അവരുടെ താല്പര്യത്തിന്റെ സൂചകമായി ഞാന്‍ വിലമതിക്കുന്നു. ഉപജില്ലാ ഓഫീസറുടെ നേതൃത്വം അക്കാദമിക ഉള്‍ക്കാഴ്ചയോടെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അത് പ്രകടമായി. തീര്‍ച്ചയായും മേലെയാണ് മേലടി.

Monday, June 22, 2020

തിയേറ്റർ സങ്കേതവും വായനയും


 ഇത് സൗമ്യ ടീച്ചർ
പേരാമ്പ്ര മരുതേരി എം എൽ പി സ്കൂളിലെ അധ്യാപിക
പാഠവായനയെ സർഗാത്മക ആവിഷ്കാരവുമായി ബന്ധിപ്പിക്കുകയാണ് ടീച്ചർ
തിയറ്റർ സങ്കേതം ഫലപ്രദമായി സന്നിവേശിപ്പിക്കുന്നു
ചെറിയൊരു മാതൃക നൽകി കുട്ടികൾക്ക് വ്യക്തത വരുത്തിയ ശേഷമാണ് അവതരണം
പങ്കാളിത്ത പഠന രീതിയിൽത്തന്നെ ക്ലാസിനെ നിലനിറുത്തിയിട്ടുമുണ്ട്
ആസ്വാദ്യഭാഷാനുഭവം
ഇങ്ങനെയെല്ലാമുള്ള നിരവധി സാധ്യതകൾ
പ്രയോഗങ്ങൾ
ആരും അറിയാതെ പോകുന്ന ഇടപെടലുകൾ
വിദ്യാഭ്യാസ വകുപ്പ് ഇത്തരം അക്കാദമിക മാതൃകകളുടെ ശേഖരം തയ്യാറാക്കുന്നത് നന്നായിരിക്കും
ഡിജിറ്റൽ അക്കാദമിക മ്യൂസിയം
ക്ലാസ് ചലഞ്ചിലേക്ക് ടീച്ചർ വീഡിയോ അയച്ചു കൊടുത്തിരുന്നു

Wednesday, February 19, 2020

പറമ്പില്‍ സ്കൂള്‍ അഥവാ സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷം

'പനന്തത്ത'(.എം.അഖില്‍ രാജ്), 'ഫര്സാനയുടെ ഡയറിക്കുറിപ്പുകള്‍ '(.എം.ഫര്‍സാന), 'ഉജ്വലിന്റെ രേഖാചിത്രങ്ങള്‍ '(ടി.കെ.ഉജ്വല്‍),
'അഞ്ജനയുടെ കത്തുകള്‍'(പി.അഞ്ജന),'വാങ്ങ്മയചിത്രങ്ങള്‍'(തേജ്ന എസ് സുരേഷ്)
എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം പറമ്പില്‍ എല്‍ പി സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിനി
ആര്‍ ജീവനിയുടെ 'മുടിക്കുത്തി' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം
ജനുവരി 26 വ്യാഴാഴ്ച ഉച്ച 2 മണിക്ക് നടക്കുകയാണ്.
പരിപാടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
2012 ജനുവരിയിലെ അറിയിപ്പാണിത്. എത്ര അഭിമാനത്തോടെയാകും ആ ചടങ്ങ് വിദ്യാലയം സംഘടിപ്പിച്ചത് ! സംസ്ഥാനത്തെ വേറൊരു വിദ്യാലയത്തിനും ഇത്തരമൊരു നേട്ടം പങ്കുവെക്കാനുണ്ടാകില്ല. പ്രിന്റഡ് മാഗസിനുകളും വാർഷികപ്പതിപ്പുകളും സ്മരണികകളും ആയിരുന്നു തുടക്കം. ക്രമേണ പറമ്പില്‍ സ്കൂളിലെ അധ്യാപകര്‍ കുട്ടികളുടെ രചനകളിലെ തിളക്കങ്ങള്‍ തേടാനാരംഭിച്ചു. അത് അക്കാദമികവും സര്‍ഗാത്മകവുമായ തീര്‍ഥയാത്രയാകുമെന്ന് അവരാദ്യം കരുതിക്കാണില്ല. ഭാഷാധ്യാപനത്തിന് സര്‍ഗാത്മകമുദ്ര. കണ്ടെത്തലിന്റെ ആനന്ദം. കുട്ടികളില്‍ നിന്നും മുറുക്കമുളള രചനകള്‍ പ്രതീക്ഷിക്കുന്ന ‍ അധ്യാപകര്‍. കുട്ടികളുടെ സ്വതന്ത്ര രചനകൾ പുസ്തകങ്ങളായി മാറിയതാണ് പറമ്പിൽ എൽ പി സ്‌കൂളിന്റെ വേറിട്ട നേട്ടം. സ്‌കൂൾ പി ടി എ പ്രസാധകരായി മാറി. തുടർച്ചയായി മികച്ച ആറു പുസ്തകങ്ങൾ ...
  • 2004 ൽ ഒ എം അഖിൽരാജിൻറെ പനന്തത്ത എന്ന കവിതാസമാഹാരം,
  • 2005 ൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ,
  • 2006 ൽ ഉജ്വലിന്റെ രേഖാചിത്രങ്ങൾ,
  • 2007 ൽ അഞ്ജനയുടെ കത്തുകൾ,
  • 2008 ൽ തേജ്നാ സുരേഷിന്റെ വാങ്മയചിത്രങ്ങൾ ,
  • 2012 ൽ ആര്‍ ജീവനിയുടെ മുടിക്കുത്തി
പതിമൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ പറമ്പില്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നത്. കുഞ്ഞെഴുത്തുകാരുടെ തുഞ്ചന്‍ പറമ്പാണ് പറമ്പില്‍ സ്കൂള്‍. ആ വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ഫര്‍സാനയുടെ ഡയറിക്കുറിപ്പുകളും അഞ്ജനയുടെ കത്തുകളും ഡി വിനയചന്ദ്രന്‍ എഴുതിയ ആമുഖക്കുറിപ്പും ചര്‍ച്ചാവിഷയമായി. എങ്ങനെയാണ് രചനകളെ വിലയിരുത്തേണ്ടത് എന്നതിന് മികച്ച സാധ്യതയായി വിനയചന്ദ്രന്റെ കുറിപ്പ്. ഗുണാത്മകരീതിയിലുളള വിലയിരുത്തല്‍ രീതിയാണ് അതിലൂടെ ബോധ്യപ്പെട്ടത്.
  • ഫർസാനയുടെ ഡയറിക്കുറിപ്പുകൾ കോഴിക്കോട് ഡയറ്റ് പുറത്തിറക്കിയ അധ്യാപകരുടെ കൈപ്പുസ്തകത്തിലൂടെ ആദരിക്കപ്പെട്ടു. മാത്രമല്ല മാതൃഭൂമി തങ്ങളുടെ ഡയറികളുടെ പരസ്യത്തിനു വേണ്ടി ഈ പുസ്തകത്തിലെ ഒരധ്യായം തന്നെ ഉപയോഗിച്ചു.
  •   ഉജ്വലിന്റെ രേഖാചിത്രങ്ങൾ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പത്രത്തില്‍ വാര്‍ത്തയായി. മാതൃഭൂമി ഉജ്വലിനെ ആലപ്പുഴയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ആ വർഷം കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങൾ വി എസ അച്യുതാനന്ദന്റെ മണ്ഡലത്തിൽ പര്യടനം നടത്തി ഉജ്വലിനെ കൊണ്ട് വരപ്പിച്ചു. ഈ ഡ്രോയിങ്ങുകൾ മാതൃഭൂമിയുടെ സ്റ്റേറ്റ് പേജിൽ വലിയ ഫീച്ചറായി ഒരാഴ്ചയോളം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം സർഗാത്മകമായി മാറിയതിന്റെ പ്രതിഫലനങ്ങളായിരുന്നു ഇത്. പറമ്പില്‍ സ്കൂളുകാര്‍ പറയുന്നത് എല്ലാ വിദ്യാലയങ്ങളിലും എഴുത്ത് സഹജസര്‍ഗാത്മകവൈഭവമായുളള കുട്ടികളുണ്ട് . അവരെ സിലബസിനു പുറത്താക്കി നിറുത്തിയിരിക്കുകയാണ് വിദ്യാലയങ്ങള്‍.അവര്‍ ഈ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍...
  • ആർ ജീവനി ഇന്ന് കേരളത്തിലെ പുതിയ എഴുത്തുകാരിൽ അറിയപ്പെടുന്ന ഒരു കവിയാണ്. ജീവനിയുടെ രണ്ടു കവിതാസമാഹാരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
  • അഫറ എന്ന അഞ്ചാം ക്ലാസുകാരി വരച്ച അപൂർവമായ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം 2002ൽ നടക്കുമ്പോൾ കാർട്ടൂൺ എന്നത് പാഠപുസ്തകങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇന്നലെ പറമ്പില്‍ സ്കൂള്‍ എന്നെ വിളിച്ചു. അഭയ് ശങ്കറിന്റെ ഡയറിക്കുറിപ്പ് വായിച്ച് പ്രതികരണം അറിയിക്കണമെന്ന് .അവരുടെ വിളി ഓര്‍മയുടെ സുഗന്ധമായി നിറഞ്ഞു. എന്റെ പുസ്തകശേഖരത്തില്‍ പറമ്പിലന്റെ കുഞ്ഞുപുസ്തകങ്ങള്‍ മയില്‍പ്പീലിപോലെ സൂക്ഷിക്കുന്നതിനാലാകണം ആഹ്ലാദത്തില്‍ മനസ് തുടിച്ചത്. വാട്സാപ്പിലൂടെ അഭയ്ശങ്കറിന്റെ ഡയറിത്താളുകള്‍ ഓരോന്നായിവന്നുകൊണ്ടിരുന്നു. നല്ല തിരക്കുണ്ടായിരുന്ന ദിവസമാണ്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഡയറിക്കുറിപ്പുകള്‍ എന്നെ വശീകരിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഭയ് ശങ്കറിന്റെ ഡയറിയിലൂടെ പറമ്പില്‍ സ്കൂളിനെയും വായിച്ചെടുക്കാം. ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ആ ഡയറിയിലെ കുറേ ഭാഗങ്ങള്‍ ഇവിടെ പങ്കിടാം

.
 

ഡയറിയോട് ഞാന്‍ ഇങ്ങനെ പ്രതികരിച്ചു.

ഈ ഡയറിയിലെ ഓരോ പേജും കൗതുകത്തിന്റെ ഒരു "യമണ്ടൻ" ലോകമാണ്. വരികളും വാക്കുകളും ചിറകുകൾ വീശി അക്കരെ ഇക്കരെ പറന്നണയുന്ന അനുഭവം.ഇത്രയും സൂക്ഷ്മ മായി , തന്നിലൂടെ കടന്നു പോകുന്നതിനെയെല്ലാം നിരീക്ഷിക്കുകയും അതിനൊത്ത ഭാഷയിൽ
ആവിഷ്കരിക്കുകയും ചെയ്യുമ്പോൾ  അഭയ് ശങ്കർ പുതിയ ലോകം കണ്ടെത്തുന്നു. എത്ര വൈവിധ്യമുള്ള കാഴ്ചകൾ!പഞ്ചേന്ദ്രിയങ്ങളെല്ലാം ചിന്തകളുടെ  നവീനതയിൽ  പ്രധാന പങ്കു വഹിക്കുന്നുണ്ട്.. ജീവജാലങ്ങൾക്ക് പ്രകൃതി നൽകുന്ന ജീവനകലയെ കിളികളിലും  പൂച്ചകളിലും  തിരിച്ചറിയുന്ന മനസ്. മരടിലെ ഫ്ളാറ്റുകൾക്കും
സജീവതയുടെ ഒരു ജീവിതമുണ്ടെന്ന് ആ ദിനം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന  താളും നാളും പറയുന്നു. ഡയറി എങ്ങനെയാണ് ജീവിതപുസ്തകമാകുന്നതെന്ന് ഈ എഴുത്ത് പറഞ്ഞു തരുംസിനിമയും സംഗീതവും ചേർന്നൊഴുകിയ പുഴ ഭാഷാസൗന്ദര്യത്തിന്റെ കടൽ സൃഷ്ടിക്കുന്നു. കുട്ടികൾക്ക് അസുഖം വരുന്നുവെന്ന കേവലാനുഭവത്തെ   ശരീരവും മനസ്സും ചേർന്നൊരുക്കുന്ന പ്രതിരോധത്തിന്റെ  കനത്ത വാതിലിനു മുന്നിൽ തടഞ്ഞു നിർത്തുന്നത് നമുക്ക് വായിക്കാം. വസ്തുതാപരമാണ് കുറിപ്പുകൾപ്രതീക്ഷയുടെ  കിളിമുട്ടകളെ ചിലേടങ്ങളിൽ സൂക്ഷിച്ചിട്ടുമുണ്ട് . നിരീക്ഷണങ്ങളും നിലപാടുകളും സ്വയം വിശദീകരണ സ്വഭാവമുള്ളവയാണ്.വായനക്കാരുടെ "ഹൃദയത്തിന്റെ തുടുപ്പ്" കൂടുന്നതും  ആത്മാംശം കലരുന്ന ഈ എഴുത്ത് നൽകുന്ന അനുഭൂതി കൊണ്ടുതന്നെ. മറവിയും മനുഷ്യത്വമില്ലായ്മയും കൂടിവരുന്ന ലോകത്തിൽ ഇപ്രകാരം നൻമ വിളയുന്ന രചനകൾ കുട്ടികൾക്കു രൂപപ്പെടുത്താൻ കഴിയുന്നത് നിരന്തരം അവരെ പുതുക്കുന്ന സർഗാത്മകക്ളാസ് മുറികൾ



പാoപുസ്തകത്താളുകളിൽ മാത്രമായി പരിമിതപ്പെടാത്തതുകൊണ്ടാണ്. പറമ്പിൽ സ്കൂൾ എഴുത്തുകാരുടെ വിദ്യാലയമാണ്. ഓരോ ക്ലാസും ഇവിടെ ജീവിതത്തിന്റെ വായനശാലകളാകുന്നു .അധ്യാപനകല  ഓരോ കുട്ടിയെയും ഉത്കൃഷ്ടമാക്കുന്ന രാസപ്രവർത്തനമാണ് എന്ന് ഈ ഡയറി സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ നിർണായകമായ ഇടപെടലുകൾ അവിടെ തുറന്ന ചർച്ചാവേദി ഒരുക്കുന്നു.   അവധി ദിനങ്ങൾ അധ്യാപകർക്ക് നല്ല ദിവസങ്ങളല്ലെന്ന് അഭയ് നിരീക്ഷിക്കുന്നത് അതിനാലാണ്അകിരോ കുറസോവയുടെ സിനിമ കാണുമ്പോൾ ജാപ്പനീസ് സംസ്കാരത്തിന്റെ  നേർചിത്രം തെളിച്ചെടുക്കുന്നതുപോലെ അതിർവരമ്പുകളില്ലാത്ത ഭൂമിയെക്കുറിച്ചു സ്വപ്നങ്ങൾ വിടർത്താൻ അഭയ് ശങ്കറിന് കഴിയുന്നു. തന്നെ സ്വാധീനിച്ച  ദൈനംദിന അനുഭവങ്ങൾ അങ്ങനെ ഭാവിയുടെ അക്ഷര വരവേൽപ്പിന്റെ ആമുഖമാകുന്നു. അതിങ്ങനെ എഴുതി നിറഞ്ഞുള്ള തുടർയാത്രയാകുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവരുടെ എണ്ണം കൂടും. അങ്ങനെ വായിച്ചും പറഞ്ഞുമാണ്  ഈ ലോകത്തിന്റെ പുസ്തകം ഇത് റയും വലുതായത്. ദേഅതിലുണ്ട് ഈ ഡയറിക്കുറിപ്പുകളെല്ലാംവായിച്ച് ഓരോരുത്തർക്കുള്ളതുമെടുക്കാം. മഴത്തുള്ളിയുടെ ഉള്ളിലെ മഴവില്ലാണ് ഈ ഡയറി. വേറിട്ട ചിന്തയുടെ പരിശുദ്ധമായ ജലാഭിഷേകത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്ത്.

മറ്റെന്തെല്ലാമാണ് പറമ്പില്‍പെരുമകളില്‍ ഉളളത്?
  • വയോജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ട് . കുട്ടികൾ സ്‌കൂളിന് ചുറ്റുമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും ശനിയാഴ്ചകളിൽ അവരോടൊത്ത് ഏറെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കുട്ടികൾ ആ വയോജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരുകയും അവരിൽ നിന്നും, കാലഹരണപ്പെടുന്ന ഒരു സംസ്കാരത്തിന്റെ അന്തർ വിനിമയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു
    വൃദ്ധസദനസംസ്കാരത്തിനെതിരെ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പ്രതിരോധപ്രവർത്തനം
  • വിദ്യാലയനാടകസംഘം- ഈ നാട്യസംഘം ഒരു നാടകം രൂപപ്പെടുത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ലഭിച്ച വരുമാനം നാട്ടിലെ ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും നല്കി. ആവിഷ്കാരത്തിന്റെ ലക്ഷ്യം ആശ്വാസം പകരലായി. കുട്ടികളുടെ വലിയ സാമൂഹ്യപാഠമാണത്.
  • പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിച്ചു. അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത്, നിന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്‌ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനവീക്ഷണം കുട്ടികളിൽ രൂപപ്പെടാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്. ഉദാത്തമായി ചിന്തിക്കുന്ന അധ്യാപകരുളള വിദ്യാലയത്തിലേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കൂ.
  • ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം സവിശേഷ പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം

  • മനോരമ ചാനല്‍ പറമ്പില്‍ സ്കൂളിനെ ഇങ്ങനെ പരിചയപ്പെടുത്തി "വിദ്യാര്‍ഥികളെ രാവിലെ ശാസ്ത്രീയ സംഗീതം കേള്‍പ്പിച്ച് പഠനം തുടങ്ങുന്ന ഒരു സ്കൂളുണ്ട് കോഴിക്കോട് വടകരയില്‍. വില്യാപ്പള്ളി പറമ്പില്‍ എല്‍.പി സ്കൂളിലാണ് ഈ വേറിട്ട പഠന രീതി. ഇങ്ങനെയാണ് പറമ്പില്‍ എല്‍.പി സ്കൂളിലെ കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത്.ക്ലാസിനു മുന്‍പ് 10 മിനുട്ട് പാട്ടു കേള്‍ക്കും.അഞ്ചു വര്‍ഷമായി ഈ രീതി തുടരുന്നു. ഇതു മാത്രമല്ല സ്ഥിരമായി യോഗ പരിശീലനവും ഉണ്ട്. ശാസ്ത്രീയ സംഗീതത്തിലെ പ്രഗല്‍ഭന്‍മാരുടെ പാട്ടുകളാണിവര്‍ കേള്‍ക്കുന്നത്.ഒാര്‍മശക്തിയും ഏകാഗ്രതയും വര്‍ധിക്കാന്‍ കുട്ടികള്‍ക്ക് ഇത് സഹായകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. സംഗീത ലോകത്തെ പ്രമുഖരെ കുറിച്ചുള്ള വിവരണവും ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.”
  • അതെ , 2004 മുതൽ ഈ വിദ്യാലയത്തിൽ രാവിലെ പഠനം തുടങ്ങുന്നതിനു മുമ്പ് സഹജയോഗ ചെയ്തു വരുന്നു. പ്രഭാതത്തിലെ പ്രാർഥനാ വേളയിൽ ലോകസംഗീതമാണ് കുട്ടികളെ കേൾപ്പിക്കുന്നത്. ബഡാ ഗുലാംഅലിഖാനും ഫരീദ ഖനുമും പണ്ഡിറ്റ് ജസ്‌രാജൂം ചെമ്പൈ വൈദ്യനാഥ അയ്യരും ടി എം കൃഷ്ണയും ബിഥോവന്റെ സിംഫണികളും ഇവിടുത്തെ കുട്ടികൾക്ക് പരിചിതമാണ്.കേൾവിയുടെയും കാഴ്ചയുടെയും സംവേദനതലം കലാത്മകമാകുന്ന ഒരു പാരമ്പര്യം വർഷങ്ങളായി ഈ വിദ്യാലയത്തിനുണ്ട്.
    • പുതിയ പാഠ്യപദ്ധതിയോടുളള സമീപനത്തെക്കുറിച്ച് വിദ്യാലയം പറയുന്നതിങ്ങനെ-1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ എൽ പി സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പാഠ്യപദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് 1995ൽ സ്കൂൾ ചുവരിൽ ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗോർണിക്ക എന്ന ചിത്രം വരച്ചുവക്കുകയുണ്ടായി. ജഡമായ സ്കൂൾ ചുവരുകൾ ക്യാൻവാസുകളാക്കി മാറ്റിക്കൊണ്ട് കാഴ്ചയുടെ സംവേദനതലം വൈവിധ്യമാർന്നതാക്കുന്ന ഒരു വ്യത്യസ്ത പ്രവർത്തനമായിരുന്നു ഇത്. ഇന്ന് പറമ്പിൽ എൽ പി സ്കൂളിന്റെ ചുവരുകൾ ഒരു ഗ്യാലറിയാണ്. ആൾട്ടാമിറയിൽ നിന്ന് തുടങ്ങുന്ന ലോക ചിത്രകലയുടെ വികാസ പരിണാമങ്ങളുടെ രേഖപ്പെടുത്തലുകൾ സ്കൂൾ ചുവരിൽ കാണാം.  
  • സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്‌കൂളിൽ ഫലപ്രദമായി നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും
ചൂണ്ടുവിരല്‍ ബ്ലോഗ് പറമ്പില്‍ സ്കൂളിനെ അഭിമാനത്തോടെയാണ് പരിചയപ്പെടുത്തുന്നത്. പൊതുവിദ്യാലയം എന്നത് മാനവികതയുടെ മാനത്തിലേക്ക് സാമൂഹിക വീക്ഷണത്തിന്റെ ശാഖകള്‍ പടര്‍ത്തി സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷമാണ്. ഹൃദയത്തില്‍ വേരുളള പഠനം അവിടെ നടക്കുന്നു

അനുബന്ധം
ആര്‍ ജിവനിയുടെ കവിത