ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 28, 2020

നേർക്കാഴ്ചകൾ സമ്മാനിക്കുന്നവർ*

"നമ്മൾ ചിന്തിക്കാറുണ്ടോ ഉടുതുണിക്ക് മറുതുണിയില്ലാത്തവരെക്കുറിച്ച്.?
നല്ല വസ്ത്രം ധരിക്കുന്നത് സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാത്തവരെക്കുറിച്ച്?
 സർക്കാർ സൗജന്യമായി നൽകുന്ന യൂണിഫോം ഉണരുമ്പോഴും ഉറങ്ങുമ്പോഴും ധരിക്കുന്ന മക്കളെക്കുറിച്ച്?

Saturday, June 27, 2020

ഓൺ ലൈൻ പഠന മോണിറ്ററിംഗും ഡയറിയെഴുത്തും

"ഡയറി വായനയിൽ ഗുണാത്മക ഫീഡ് ബാക്ക് നൽകാനും മെച്ചപ്പെടലിന്റെ നേർസാക്ഷ്യങ്ങൾ അനുഭവിച്ചറിയാനും കഴിയുന്നുണ്ട്.
 ദിവസവും 8 pm മുതൽ നടക്കുന്ന ക്ലാസ് തലകൂടിച്ചേരലിൽ ഹാജർ രേഖപ്പെടുത്തലിനു ശേഷം ആദ്യ സെഷൻ ഡയറി വായനയാണ്.
ഒരു ദിവസം 3 പേർക്കാണ് വായിക്കാനവസരം.
ഓരോ ഡയറി വായനയും എല്ലാവർക്കും കേൾക്കാനവസരം ലഭ്യമാക്കിയതിനു ശേഷം ,ആദ്യം ഡയറി വായനയിലെ മികച്ചവയും പിന്നീട്, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിപാദിക്കുന്നു. 
ഓരോ ദിവസവും ഈ സെഷൻ ആവർത്തിക്കുന്നതിനാൽ ഡയറി എഴുത്തും വായനയും ഓരോ ദിവസവും വളരെയധികം മെച്ചപ്പെടുന്നുണ്ട്. " ( സുമിത ടീച്ചര്‍, കൃഷ്ണ എ.എൽ.പി.എസ് ,       അലനല്ലൂർ)

Friday, June 26, 2020

സ്നേഹം+ സ്വാതന്ത്ര്യം + പിന്തുണ = 'ടീച്ചർ

ഇത് അവൾ.
മൂന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസങ്ങളിൽ  എഴുപതോളം കുട്ടികളുടെയിടയിൽ നിന്ന്‌ അവൾ എൻ്റെ പ്രത്യേക പരിഗണനയിൽ വന്നതേയില്ല -
മഴക്കാലം. 
അവൾ കൂടെ കൂടെ പോകുന്നത് കണ്ടപ്പോൾ
കുട്ടികൾ ഇടയ്ക്കിടെ മൂത്രപ്പുരയിൽ പോകാറുണ്ടല്ലോ എന്നേ വിചാരിച്ചുള്ളൂ

പിന്നീടാണ് മനസ്സിലായത് അവൾ

Tuesday, June 23, 2020

ഓൺലൈൻ ക്ലാസ്സും ടീച്ചിംഗ് നോട്ടും*

"ദൈനംദിന പാഠാസൂത്രണ രേഖയാണ് ടീച്ചിംഗ് മാന്വൽ.
പoനനേട്ടങ്ങങ്ങളെ ലക്ഷ്യമാക്കി പാഠപുസ്തകത്തിലും ടീച്ചർടെക്സ്റ്റിലും നൽകിയിട്ടുള്ള പ്രവർത്തനങ്ങളെ തൻ്റെ ക്ലാസ്സിലെ കുട്ടികൾക്ക് യോജിച്ച രീതിയിൽ വഴക്കത്തോടെ മാറ്റങ്ങൾ വരുത്തിയും കൂട്ടിച്ചേർത്തും വികസിപ്പിച്ചെഴുതുന്ന ഒന്നായിരുന്നു ടീച്ചിംഗ് മാന്വൽ .
എന്നാൽ മാറിയ സാഹചര്യത്തിൽ ഇതിനും മാറ്റം ആവശ്യമായി വന്നിരിക്കുന്നു.  
ടീച്ചിംഗ് മാന്വൽ മുൻകൂട്ടി തയ്യാറാക്കുന്ന രീതിയായിരുന്നു ലോക്ക് ഡൗൺ കാലം വരെ നമ്മൾ പിന്തുടർന്നിരുന്നത്. 
എന്നാൽ ഇപ്പോൾ ഫസ്റ്റ് ബെൽ മുഴങ്ങിയതിനു ശേഷമാണ് ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നത്.

Monday, June 22, 2020

തിയേറ്റർ സങ്കേതവും വായനയും


 ഇത് സൗമ്യ ടീച്ചർ
പേരാമ്പ്ര മരുതേരി എം എൽ പി സ്കൂളിലെ അധ്യാപിക
പാഠവായനയെ സർഗാത്മക ആവിഷ്കാരവുമായി ബന്ധിപ്പിക്കുകയാണ് ടീച്ചർ
തിയറ്റർ സങ്കേതം ഫലപ്രദമായി സന്നിവേശിപ്പിക്കുന്നു
ചെറിയൊരു മാതൃക നൽകി കുട്ടികൾക്ക് വ്യക്തത വരുത്തിയ ശേഷമാണ് അവതരണം
പങ്കാളിത്ത പഠന രീതിയിൽത്തന്നെ ക്ലാസിനെ നിലനിറുത്തിയിട്ടുമുണ്ട്
ആസ്വാദ്യഭാഷാനുഭവം
ഇങ്ങനെയെല്ലാമുള്ള നിരവധി സാധ്യതകൾ
പ്രയോഗങ്ങൾ
ആരും അറിയാതെ പോകുന്ന ഇടപെടലുകൾ
വിദ്യാഭ്യാസ വകുപ്പ് ഇത്തരം അക്കാദമിക മാതൃകകളുടെ ശേഖരം തയ്യാറാക്കുന്നത് നന്നായിരിക്കും
ഡിജിറ്റൽ അക്കാദമിക മ്യൂസിയം
ക്ലാസ് ചലഞ്ചിലേക്ക് ടീച്ചർ വീഡിയോ അയച്ചു കൊടുത്തിരുന്നു

Sunday, June 21, 2020

പ്രഥമാധ്യാപികയുടെ പാട്ടോഫീസ്


ലോക സംഗീത ദിനം. 
ആലപ്പുഴ മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ പ്രഥമാധ്യാപികയും അധ്യാപക അവാർഡ് ജേത്രിയുമായ ജോളി ടീച്ചറിന്റെ നാടൻപാട്ട് പങ്കിട്ടാണ് ആചരിച്ചത്. 
കുട്ടിയുമൊത്ത് ഓഫീസ് 
പാട്ടു മുറിയാക്കിയിരിക്കുകയാണ്
പാട്ടിൽ മുഴുകുന്നതോടൊപ്പം
നിങ്ങൾ ആ ഓഫീസ് റൂം കൂടി ശ്രദ്ധിക്കണം
ഈ ബ്ലോഗിൽ മുഹമ്മ സി.എം എസ് എൽ പി എസിനെക്കുറിച്ച് പല പോസ്റ്റുറുകളുണ്ട്
ഓഫീസ് മഹിമയും കുറിച്ചിരുന്നു
അക്കാദമിക അന്തസുള്ള
ഓഫീസാണത് സ്കൂളിനെനെക്കുറിച്ച് കൂടുതൽ വായിക്കാൻ ലിങ്ക് തരുന്നു
കൊവിഡ് കാലത്ത് ദിനാചരണത്തിൻ്റെ ഭാഗമായി നേരത്തെ റിക്കാർഡു ചെയ്ത വീഡിയോ കുട്ടികളുമായി പങ്കിട്ട് അവരെയും രക്ഷിതാക്കളെയും പങ്കാളികളാക്കിയ  ടീച്ചർക്ക് അഭിവാദ്യങ്ങൾ


(വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസുകാർക്ക് ക്ലാസെടുത്ത് കൈയടി നേടിയ അധ്യാപിക ജെസി തോമസ് , ജോളി ടീച്ചറിന്റെ സഹോദരിയാണ്.
ജോളി ടീച്ചറെ ക്കുറിച്ച് ധനമന്ത്രി എഴുതിയ കുറിപ്പ് വാർത്തയായിരുന്നു)

Saturday, June 20, 2020

ഓര്‍മയില്‍ മങ്ങാത്ത കുട്ടികള്‍

(പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികളെ വിജയനന്മയുടെ പാതയിലേക്കു നയിച്ച അനുഭവമാണ് സിന്ധുടീച്ചറുടെ ഓര്‍മയിലുളളത്. കുട്ടികളെ അറിയുക എന്നത് അധ്യാപനശേഷിയില്‍ പ്രധാനം. അംഗീകാരമാണ് പിന്നാക്കാവസ്ഥ പരിഹരിക്കാനുളള ആദ്യ പടവ് എന്ന് ടീച്ചര്‍ അനുഭവത്തിലൂടെ മനസിലാക്കിയിരിക്കുന്നു. എല്ലാവരാലും അവഗണിക്കപ്പെടുന്ന കുട്ടികളെ വിദ്യാലയവും മനസില്‍ നിന്നും അകററിയാലോ? അസംതൃപ്തബാല്യങ്ങളെ സ്നേഹം കൊണ്ട് ആശ്ലേഷിക്കുന്ന അധ്യാപകരില്‍ ഒരാളാവുക എന്നത് അഭിമാനമാണ്. സിന്ധുടീച്ചറാണ് അധ്യാപനഡയറി ഇന്ന് പങ്കുവെക്കുന്നത്.)

സർവീസിൽ കയറി ഓരോവർഷം കഴിയുന്തോറും ടീച്ചർ എന്ന ജോലിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

കുട്ടികളെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയതോടെ അധ്യാപനം രസകരമായി.

രാവിലെ ഭക്ഷണം പോലും കഴിക്കാതെ എന്നും സ്കൂളിൽ വന്നുകൊണ്ടിരുന്ന ഒരു കുട്ടിയെ പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്.

അവളുടെ വീട്ടിലെ സാഹചര്യങ്ങൾ അതി ദയനീയമായിരുന്നു.

ഞാൻ കൊണ്ടുവന്ന പ്രഭാതഭക്ഷണം അവൾ ആർത്തിയോടെ കഴിക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

തുടർന്ന് മുടങ്ങാതെ എല്ലാ ദിവസവും ഞാൻ അവൾക്കു ഭക്ഷണം കൊണ്ടുക്കൊടുത്തു.

ധാരാളം കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.

ക്ലാസിൽ അനുസരണക്കേട് കാണിക്കുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം തിരിച്ചറിഞ്ഞപ്പോൾ അവർ ചെയ്യുന്ന തെറ്റുകൾക്ക് കാരണക്കാർ അവരല്ല എന്നു മനസ്സിലായി.

എന്റെ അധ്യാപനജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത ഏടുകളായിരുന്നു അതെല്ലാം.

      നാം പഠിപ്പിക്കുന്ന വിഷയങ്ങൾ കുട്ടികൾ പഠിക്കണമെങ്കിൽ ആദ്യം അവർ നമ്മളെ ഇഷ്ടപ്പെടണം എന്ന് സത്യം അനുഭവത്തിലൂടെ പഠിച്ചു.

ഇന്നും ഞാൻ പഠിപ്പിച്ച  വിദ്യാർത്ഥികൾ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും എനിക്ക് സന്ദേശങ്ങൾ അയക്കുമ്പോൾ അവർക്ക് ഞാൻ പ്രിയപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നു.

ഇപ്പോഴത്തെ എന്റെ കുഞ്ഞുങ്ങളെ കുറച്ചു കൂടി കാര്യമായി സ്നേഹിച്ചു പഠിപ്പിക്കാനുള്ള ഊർജ്ജം അതിൽനിന്നും എനിക്കു ലഭിക്കുന്നു.

നമ്മുടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ നാം മനസ്സിലാക്കണം.

അപ്പോൾ അവരെ സ്നേഹിക്കാനും നേർവഴിക്ക് നയിക്കാനും അങ്ങനെ ഒരു നല്ല തലമുറയെ വാർത്തെടുക്കാനും നമുക്കു സാധിക്കും.

ഒത്തിരിക്കുട്ടികള്‍.... അതില്‍ ഒരനുഭവം പങ്കിടാം.

സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയാണവന്‍. 6 ലാണ് പഠിക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ തലവേദന. ഒട്ടും അനുസരണയില്ല. ഒന്നും പഠിക്കില്ല. ധിക്കാരത്തോടെയുള്ള സംസാരം.

     അവന്റെ മലയാളം ടീച്ചറായിരുന്നു ഞാൻ. എഴുതാനോ വായിക്കാനോ അറിയില്ലാത്ത കുട്ടി. മലയാളത്തിളക്കം പദ്ധതി അന്ന് സ്കൂളിൽ വന്നിട്ടില്ല. അക്ഷരങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചിട്ടൊന്നും അവൻ തയ്യാറല്ല.

     അവന്റെ അനിയത്തി നഴ്സറിയിലുണ്ട്. അവളോടു മാത്രമേ അവൻ സ്നേഹത്തോടെ ഇടപെടുന്നത് കണ്ടിട്ടുള്ളൂ. അവിടെയുള്ള ഒരു കോളനിയിലാണ് അവൻ താമസിക്കുന്നത്. അവന്റെ ചേട്ടൻ, പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി പള്ളി നടത്തുന്ന ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. അച്ഛനും അമ്മയും പിരിഞ്ഞു കഴിയുന്നു. അമ്മ രാവിലെ പണിക്കു പോയാൽ രാത്രിയാവും തിരികെയെത്താൻ. അമ്മക്ക് മക്കളെ ശ്രദ്ധിക്കാൻ തീരെ സമയമില്ല. മുതിർന്ന കുട്ടികളും മൊബൈൽഫോണും ഇവന്റെ കൂട്ടുകാരായി. ഒരിക്കൽ ഇവന്റെ സ്കൂൾ ബാഗിൽ നിന്നും കുട്ടികൾ കൈവശം വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ കണ്ടെടുത്തു. അമ്മയെവിളിച്ച് കാര്യങ്ങൾ പറഞ്ഞു.അവരുടെ നിസ്സഹായാവസ്ഥ അവർ വെളിപ്പെടുത്തി. അമ്മയുടെ സ്നേഹവാത്സല്യവും കരുതലും  മക്കൾക്ക് അർഹതപ്പെട്ടതാണെന്നും അതുകൊടുക്കാൻ ശ്രദ്ധിക്കണമെന്നും അവരോടു പറഞ്ഞു. സ്കൂളിലും അവന് ആരുടേയും സ്നേഹം കിട്ടിയിട്ടില്ല. കൈയിലിരിപ്പ് അതായിരുന്നല്ലോ.

      ആദ്യമായി ഞാൻ അവനെ ക്ലാസിലെ ലീഡറാക്കി. ടീച്ചറില്ലാത്ത സമയത്ത് ബോർഡിൽ പേരെഴുതി കുട്ടികളെ തല്ലുകൊള്ളിക്കാൻ അവന് ഇഷ്ടമുള്ള കാര്യമായിരുന്നു. പക്ഷേ എഴുതാൻ അക്ഷരം അറിയണമല്ലോ. ഒടുവിൽ അവൻ അക്ഷരം പഠിക്കാൻ തയ്യാറായി. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചത് എന്നെ അതിശയിപ്പിച്ചു. അവന് പറയാനുള്ള കാര്യങ്ങളെല്ലാം കേൾക്കാൻ ഞാൻ നിന്നുകൊടുത്തു. അവൻ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾക്കു പോലും വലിയ കൈയടി കൊടുത്തു. ക്ലാസിലെ എല്ലാവരും അവനെ അംഗീകരിക്കുന്നുണ്ടെന്ന ഒരു തോന്നൽ അവനിൽ ഉണ്ടാക്കിയെടുത്തു. പയ്യെപ്പയ്യെ അവൻ അക്ഷരങ്ങൾ പഠിച്ചെടുത്തു. ചെറിയചെറിയ വാക്കുകൾ വായിക്കാൻ തുടങ്ങി.ആദ്യമായി ഒരു വാചകം തെറ്റില്ലാതെ വായിച്ചപ്പോൾ അവന് ഇഷ്ടമുള്ള ചോക്ലേറ്റ് സമ്മാനം കൊടുത്തു. അവന്റെ ജീവിതത്തിൽ അവന് ആദ്യമായി കിട്ടിയ സമ്മാനമായിരുന്നു അത്. ക്രമേണ അവന്റെ വായന മെച്ചപ്പെടാൻ തുടങ്ങി. എന്തു കൈയിൽ കിട്ടിയാലും അതൊന്ന് വായിച്ചു നോക്കണമെന്ന് ഞാൻ പറയാറുള്ളത് അനുസരിച്ച് വീട്ടിൽ പലചരക്കു സാധനങ്ങൾ പൊതിഞ്ഞു വരുന്ന കടലാസും അവൻ വായിച്ചു നോക്കുമെന്ന് അമ്മ പറഞ്ഞു.

      വായിക്കാൻ പഠിച്ചതോടെ അവന്റെ വികൃതിത്തരങ്ങൾ കുറഞ്ഞു വന്നു. അവനെക്കുറിച്ചുള്ള പരാതികളും കുറഞ്ഞു. അവന്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിയാൻ തുടങ്ങി. പക്ഷേ അടുത്ത വർഷം അവന്റെ അമ്മക്ക് മറ്റൊരു നാട്ടിലേക്ക് താമസം മാറ്റേണ്ടി വന്നതിനാൽ അവനെ ഞങ്ങൾക്കു പിരിയേണ്ടിവന്നു. സങ്കടത്തോടെയാ അവന്‍ പോയത്.

കൊറോണക്കാലം.

വെറുതെയിരുന്നു സമയംകളയാൻ മനസ്സ് അനുവദിക്കുന്നില്ല.അപ്രതീക്ഷിതമായാണ് എന്റെ മലയാളം നല്ല മലയാളം ടീമില്‍ അംഗമാകാന്‍ സാധിച്ചത്.       പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ പുറകിൽ നിൽക്കുന്നവരെ മുന്നിലെത്തിക്കാൻ വിദഗ്ധരായ അദ്ധ്യാപകർക്കു സാധിക്കുമല്ലോ. ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചിരുന്ന എന്നെ പൗലോസ് മാഷ് വ്യക്തിപരമായി പലപ്രാവശ്യം വിളിക്കുകയും ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തത് എന്റെ ആത്മ വിശ്വാസം കൂട്ടുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കാൻ പ്രാപ്തയാക്കുകയും ചെയ്തു. നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ അധ്യാപകർ ഓൺലൈൻ പരിശീലനം നടത്തി. മികച്ച പ്രതികരണങ്ങൾ ആയിരുന്നു രക്ഷകർത്താക്കളിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ചത്. ഓൺലൈൻ ക്ലാസ് പിടിഎ ആഴ്ചയിൽ രണ്ടു ദിവസം വീതം നടത്തി. കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ രക്ഷകർത്താക്കൾക്ക് സാധിച്ചതിലൂടെ തങ്ങളുടെ മക്കൾക്കു വേണ്ടി അധ്യാപകർ ചെയ്യുന്ന ത്യാഗങ്ങൾ അവർ മനസ്സിലാക്കുകയും അതിന് അധ്യാപകരോട് നന്ദി പറയുകയും ചെയ്തു.ഓരോ ദിവസവും ഉണ്ടായ അനുഭവങ്ങൾ രാത്രി 9 മണിമുതൽ തുടങ്ങുന്ന എസ്.ആർ.ജി മീറ്റിംഗിൽ അധ്യാപകർ പങ്കുവച്ചു. പോരായ്മകൾ പരിഹരിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നിരന്തരം ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ വിജയപ്രഖ്യാപന യോഗം മികച്ചതും വ്യത്യസ്തമായ തുമായിരുന്നു.

        ഈ ടീം പ്രവർത്തനത്തിന്റെ തുടർച്ചയായാണ് വഴിവിളക്ക് എന്ന ടീമിൽ അംഗമാകാൻ ഭാഗ്യം ലഭിച്ചത്. തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ.എന്റെ അധ്യാപനജീവിതത്തിനിടയിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദം ഈ അവധിക്കാലം സമ്മാനിച്ചു.ഒരു പുതിയ അധ്യാപികയാക്കി എന്നെ മാറ്റി.കൊറോണ എന്ന ഭീകരനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുടങ്ങിയ വഴിവിളക്ക് എന്ന ഓൺലൈൻ പരിശീലന പരിപാടി‍ പങ്കെടുത്ത എന്റെയടക്കം അധ്യാപക സമൂഹത്തിന്റെ വൈദഗ്ധ്യം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.

( സിന്ധു ടീച്ചര്‍, നീണ്ടകര, തുറവൂര്‍ ഉപജില്ല,

Saturday, June 13, 2020

പങ്കാളിത്ത ഓൺലൈൻ ക്ലാസ് മറ്റൊരു സാധ്യത


ചെന്നിത്തല മോഡൽ ഗവ യു പി സ്കൂളിലെ ശ്രീരഞ്ജിനി ടീച്ചർ ഓൺ ലൈൻ ക്ലാസിൻ്റെ മറ്റൊരു മാതൃക പരിചയപ്പെടുത്തുകയാണ്. കുട്ടികളുടെ പ്രതികരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അവതരണം
ഈ ടീച്ചറുടെ അവതരണ രീതിയും ആകർഷകമാണ് .കൊറോണയും കുശലം പറച്ചിലും നാട്ടുവർത്തമാനവും ഉപദേശപ്രസംഗവും ഒന്നുമില്ലാതെ നേരിട്ട് ക്ലാസിലേക്ക് കുട്ടികളെ സ്വീകരിക്കുകയാണ്.
വലിച്ചു നീട്ടലില്ല
ഇത്തരം അധ്യാപികമാരെ കണ്ടെത്തി ഓൺലൈൻ ക്ലാസുകൾക്കായി പ്രയോജനപ്പെടുത്താൻ അധികാരികൾ ശ്രദ്ധിച്ചിരുന്നെങ്കിൽ
+91 6282 615 744
ശ്രീരഞ്ജിനി. വി. എസ്‌.
 Govt. Model. Ups. ചെന്നിത്തല.
 ക്ലാസ്സ്‌. 4.
വിഷയം. മലയാളം.

Friday, June 12, 2020

നിറങ്ങൾ പൂക്കുന്ന നോട്ടുബുക്കുകൾ


വീഡിയോകള്‍ കണ്ടല്ലോ, ഓരോ ഭാഗത്തെക്കുറിച്ചുമുളള വിശദാംശങ്ങളാണ് ചുവടെ
ഭാഗം ഒന്ന്

ഗീതടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് 2014 സെപ്തംബറില്‍ മാവേലിക്കര ഉപജില്ലയിലെ റിസോഴ്സ് പേഴ്സണ്‍സിന്റെ ശില്പശാലയില്‍ വെച്ചാണ്ചെറുമുഖ എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസുകാരുടെ നോട്ടു ബുക്കുകളുടെ ഫോട്ടോ കാണിച്ച് വരയും എഴുത്തും സമന്വയിപ്പിക്കുന്നതിന്റെ സാധ്യത പരിചയപ്പെടുത്തിയപ്പോഴാണ് ഗീത ടീച്ചര്‍ പറഞ്ഞത് എന്റെ ക്ലാസും ഇപ്രകാരം ആണെന്ന്
അതിത്രത്തോളം വരുമെന്ന് ഞാന്‍ കരുതയിതേയില്ല
"ടീച്ചര്‍ കുട്ടികള്‍ പടം വരയ്ക്കുമ്പോള്‍ സ്ഥലവിന്യാസത്തില്‍ വളരെ അച്ചടക്കം പാലിക്കുന്നല്ലോഎങ്ങനെ ഇതു സാധ്യമായി?""
"അതോഞാന്‍ മൂന്നാം ക്ലാസുകാരേയും ഒന്നാം ക്ലാസുകാരേയും ഉള്‍പ്പെടുത്തി പടം വരപ്പിച്ചുമുതിര്‍ന്ന കുട്ടികളുടെ പടങ്ങള്‍ ഒന്നാം ക്ലാസുകാര്‍ക്ക് പാഠങ്ങളാക്കി.
പിന്നെ ക്ലാസില്‍ ചര്‍ച്ച നടക്കാറുണ്ട്.നിറത്തെപ്പറ്റിയും വലുപ്പത്തെക്കുറിച്ചുമൊക്കെകുട്ടികള്‍ നമ്മളേക്കാള്‍ ശ്രദ്ധാലുക്കളാണ്വര ഏറ്റെടുത്താന്‍ കൂടുതല്‍ സൂക്ഷ്മതയലേക്കു പോകും"
നോക്കൂ ഒന്നാം ക്ലാസിലെ കുട്ടികള്‍ വരച്ച മനോഹരമായ ചിത്രങ്ങള്‍

ചില വിരുതന്മാര്‍ നിറങ്ങല്‍ മാറ്റിയടിക്കും. മരം ചുവപ്പിക്കും. ചോര ഒലിച്ചു നില്‍ക്കുന്നുവെന്ന് വിശദീകരിക്കും. അവര്‍ക്കറിയാം തവി്ട്ട് നിറമാണ് നല്‍കേണ്ടിയിരുന്നതെന്ന്. പക്ഷേ തെറ്റിയടിക്കും. എന്നിട്ടോ ന്യായീകരണം കണ്ടെത്തും. ചിലരാകട്ടെ അറിഞ്ഞുകൊണ്ടാവും നിറമാറ്റം നടത്തുക. അവയെല്ലാം പരീക്ഷണങ്ങളാണ്. തിരുത്തപ്പെടേണ്ടതല്ല. 

ഗീതടീച്ചര്‍ പറയുന്നത് ഓല, ഓമ, ഓടി എന്നിങ്ങനെ ആവര്‍ത്തിച്ച് ചില അക്ഷരങ്ങളില്‍ അഭ്യാസം നല്‍കുന്നതിനേക്കാള്‍ നല്ലത് ചിത്രീകരണമാണെന്നാണ്. ആശയരൂപീകരണചിന്തയും ഭാഷയും ആവിഷ്കാരബോധവും കൂട്ടുചേര്‍ന്ന് ലേഖനശേഷിയും വായനാശേഷിയും വികസിപ്പിക്കും.


ക്ലാസുകള്‍ സര്‍ഗാത്മകമാകട്ടെ. കുട്ടികളുടെ സര്‍വവിധ കഴിവുകളും വികസിപ്പിച്ച് പൊതുവിദ്യാലയങ്ങളെ കരുത്തുറ്റതാക്കുക എന്നതാണ് വെല്ലുവിളി. അതിന് ഇത്തരം അനുഭവങ്ങള്‍ പ്രേരകമാകട്ടെ.

ഭാഗം രണ്ട്
ചമ്പക്കുളത്തെ റോസ്ലി ടീച്ചറുടെ നാലാം ക്ലാസിലെ കുട്ടികളുടെ നോട്ടുബുക്കുകള്‍ ആരെയും ആകര്‍ഷിക്കും. ബുക്കുകളുടെഭൂരിഭാഗം പേജുകളിലും ചിത്രങ്ങള്‍(വെട്ടി ഒട്ടിച്ചിരിക്കുന്നതോ വരച്ചതോ ആയവ).
മറ്റ് സ്കൂളുകളില്‍ നിന്നും വിഭിന്നമായ കാഴ്ച 
ഒരു പ്രവര്‍ത്തനത്തില്‍ പല കുട്ടികളുടെ ബുക്കിലും വ്യത്യസ്ത ചിത്രങ്ങള്‍ 
നോട്ട് ബുക്ക് വളരെ ആകര്‍ഷകം.
  • തുടക്കത്തില്‍ ടീച്ചര്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു
  • അവര്‍ അത് പേജുകളില്‍ വിന്യസിച്ചു
  • ഓരോ ദിനവും ചിത്രം ശേഖരിച്ച് ഒട്ടിക്കുന്നതില്‍ കൂട്ടികള്‍ താല്പര്യം കാട്ടി.
  • എല്ലാ ദിവസവും വീട്ടില്‍ വന്നാല്‍ പടം വെട്ടി ഒട്ടിക്കലാണ് .പഠനമല്ല വീട്ടില്‍ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയാന്‍ തുടങ്ങി,
  • ചിത്രം ഒട്ടിക്കല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. ഒട്ടിക്കാനുളള സ്ഥലം ഒഴിച്ചിട്ടു
  • ഉളളടക്കത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ അനുയോജ്യമായ ചിത്രം കണ്ടെത്തി ഒട്ടിക്കാനാകൂ എന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നു
  • കുട്ടികള്‍ക്ക് പഠനത്തോട് താല്പര്യം കൂടി വരുന്നതും. 
  • ക്രമേണ രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ ശേഖരിച്ചും വരച്ചും ശേഖരിക്കാന്‍ സഹായിച്ചും വരയെ പ്രോത്സാഹിപ്പിച്ചും പിന്തുണ നല്‍കി 
  • ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് സ്വയം വരച്ച ചിത്രങ്ങളിലേക്ക് റോസിലി ടീച്ചര്‍കുട്ടികളെ നയിച്ചു. 
  • ഇപ്പോള്‍ കുട്ടികള്‍ ചിത്രങ്ങള്‍ സ്വയം വരച്ചു നിറം നല്‍കുന്നു. 
  • ആകര്‍ഷകമായി ലേ ഔട്ട് ചെയ്യുന്നു.
ചിലപ്പോള്‍ ബാലമാസികകളിലേയും മുന്‍ വര്‍ഷത്തെ പാഠപുസ്തകങ്ങളിലേയും മറ്റു മാധ്യമങ്ങളിലേയും ചിത്രങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു. കലാവിദ്യാഭ്യാസത്തിന്റെ മറ്റൊരു സാധ്യതയാണ് റോസിലി ടീച്ചര്‍ തുറന്നിടുന്നത്

( ഡയറ്റില്‍ സോവനമനുഷ്ടിച്ച കാലത്തെ സ്വന്തം ഡോക്യുമെന്റേഷനില്‍ നിന്നുമാണ് ഈ വീഡിയോകള്‍. ആലപ്പുഴ ജില്ലയിലെ പ്രഥമാധ്യാപക പരിശീലനത്തിലും ഉപയോഗിച്ചിരുന്നു.  )


Wednesday, June 10, 2020

ഗണിതത്തിലൂടെ ശാസ്ത്രത്തിലേക്ക്

റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണ വാങ്ങിയപ്പോള്‍  ലിറ്ററിലാണ് അളവ് പറഞ്ഞത്. തൊട്ടടുത്ത കടയില്‍ ചെന്നു കേര വെളിച്ചെണ്ണ വാങ്ങിയപ്പോള്‍ ലിറ്ററില്‍ അളവ് പറഞ്ഞു.ശുദ്ധി വെളിച്ചെണ്ണ 500 ml കവറിലാണ്.  അപ്പോഴാണ് കുട്ടിക്ക് സംശയം ഉണ്ടായത്. എന്താ കിലോഗ്രാമില്‍ വെളിച്ചെണ്ണ തന്നാല്‍? ഒരു കിലോഗ്രാം വെളിച്ചെണ്ണ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക് തുല്യമല്ലേ?  വെളളത്തിന്റെ കുപ്പി എടുത്ത് അളവ് പരിശോധിച്ചു.  അതില്‍ ലിറ്റര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടിക്ക് സംശയമായി .കിലോ ഗ്രാമും ലിറ്ററും തുല്യമാണോ? വീട്ടില്‍ ചോദിച്ചു. വ്യക്തത കിട്ടിയില്ല. അധ്യാപികയോടു ചോദിച്ചു പിന്നെപ്പറയാം എന്നുത്തരം കിട്ടി. അതാകട്ടെ കുട്ടിയെ ഭാഗികമായേ തൃപ്തിപ്പെടുത്തിയുളളൂ. കുട്ടി സ്വയം കണ്ടെത്താന്‍ തീരുമാനിച്ചു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ എടുത്തു. ത്രാസില്‍ വെച്ചു. മറുതട്ടില്‍ കിലോ കട്ടിയും . തുലനാവസ്ഥയിലെത്തിയില്ല. എന്താണ് ഇനി വേണ്ടത്?
ഇരുനൂറിന്റെ കട്ടി വെളിച്ചെണ്ണയ്ക് ഒപ്പം വെച്ചു. അപ്പോള്‍ അത് വല്ലാതെ താണുപോയി,അതിനേക്കാള്‍ ചെറിയ കട്ടി വീട്ടിലില്ല. വീട്ടിലുളള പായ്കറ്റുകള്‍ പരിശോധിച്ച് ഗ്രാം അളവിലുളളവ എടുത്തു.അമ്പതു ഗ്രാമിന്റെ കടുക് വെച്ചു നോക്കി. ശരിയായില്ല.നൂറു ഗ്രാം ജീരകം വെച്ചു. അപ്പോള്‍ ചെറിയ വ്യത്യാസം മാത്രം. ഇങ്ങനെ പല വസ്തുക്കള്‍  വെളിച്ചെണ്ണയോടൊപ്പം വെച്ച് ഒടുവില്‍ തുലനവസ്ഥയിലാക്കി.   900 gm എന്നാണ് കുട്ടിയുടെ കണ്ടെത്തല്‍. സ്വയം ഉത്തരം കണ്ടെത്താനുളള ശ്രമമാണ് നടത്തിയത്.
തുടര്‍ന്ന് ഇതേ പോലെ വെളളവും പരിശോധനയ്ക് വിധേയമാക്കി. ഇതാണ് അന്വേഷണാത്മക പഠനം. അളവുകളെക്കുറിച്ച് ഗണിതത്തില്‍ പഠിക്കാനുണ്ട്. സ്വയം കണ്ടെത്തുന്ന രീതിയിലല്ല പലപ്പോഴും. കണ്ടെത്തിക്കൊടുക്കപ്പെടും എന്ന രീതിയിലാണ്. പല ഗണിതക്ലാസുകളും പെട്ടെന്ന് ഉത്തരത്തിലെത്തിക്കാനുളള വ്യഗ്രതാസമീപനമാണ് പുലര്‍ത്തുന്നത്. അത് മാറണം.
കുട്ടി ഇവിടെ ആലോചന നിറുത്തിയില്ല. എന്തേ വെളളത്തിനും വെളിച്ചെണ്ണയ്കും ഒരേ ഭാരം കിട്ടിയില്ല? സാന്ദ്രതയിലുളള വ്യത്യാസമാണെന്ന് ബാലവേദി പ്രവര്‍ത്തകയായ ഒരു ചേച്ചി പറഞ്ഞു.
ഒരു കുപ്പി എടുത്ത് തുല്യ അളവ് മണ്ണെണ്ണയും വെളിച്ചെണ്ണയും വെളളവും പല ക്രമത്തില്‍ പല തവണ ഒഴിക്കാന്‍ ചേച്ചി പറഞ്ഞു. ഏതു ദ്രാവകമായിരിക്കും മുകളില്‍? വെളളത്തില്‍ ഓയില്‍ പടരുന്നത് കണ്ടിട്ടുളളതിനാല്‍ മണ്ണെണ്ണ എന്ന ഉത്തരമാണ് കുട്ടി പറഞ്ഞത്. വെളളവും എണ്ണയും തമ്മിലുളളതല്ലേ കണ്ടിട്ടുളളൂ. വെളിച്ചെണ്ണയും മണ്ണെണ്ണയും തമ്മില്‍ കലര്‍ന്നാലോ? ചെയ്തു നോക്കൂ എന്ന മറുപടിയും
കുട്ടി അങ്ങനെ ആ പരീക്ഷണവും ചെയ്തു.

വേറെയും ദ്രാവകങ്ങള്‍ ഉപയോഗിച്ചു പല രീതിയില്‍ പരീക്ഷണത്തിലേര്‍പ്പെട്ടു. ചില നിഗമനങ്ങളിലെത്തി
സാന്ദ്രത കുറഞ്ഞതും കൂടിയതുമായ ദ്രാവകങ്ങള്‍ ഉണ്ട്.
അടുത്ത സംശയം സാന്ദ്രത എന്നാലെന്താണ് എന്നതായി. അതിന് ഒരു വായനാസാമഗ്രിയാണ് ലഭിച്ചത്.
ഇവിടെ അന്വേഷണാത്മക പഠനത്തിന് കുട്ടിയെ നയിക്കുന്ന ആന്തരിക പ്രചോദനം നിരീക്ഷിക്കണം.
അത് കണക്കിലെടുത്തു വേണം പഠനപ്രശ്നങ്ങള്‍ രൂപപ്പെടുത്താന്‍.
നിഗമനരൂപീകരണം കുട്ടിയില്‍ നടക്കണം.
അധ്യാപകര്‍ പ്രക്രിയാ ഘട്ടങ്ങള്‍ പാലിക്കണം
വിശദീകരണതല്പരരും പ്രഭാഷണചാതുരിയുളളവരുമായവര്‍ തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഉപയോഗിച്ച് ശീലിച്ചവരുടെ പാതയല്ല പിന്തുടരേണ്ടത്. പ്രക്രിയാബോധത്തോടെ രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ് വേണ്ടത്.
വിക്ടേഴ്സ് ചാനലിലെ അവതാരകരും കണ്ടെത്തലിന്റെ ആനന്ദം കുട്ടിക്ക് നിഷേധിക്കരുത്.



Monday, June 8, 2020

ഒരു കുട്ടിക്ക് പോലും പഠനാവകാശം നിഷേധിക്കരുത്. പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി എസ്എഫ്ഐ നടത്തിയ ഈ ഇടപെടലിന് അഭിവാദ്യങ്ങൾ

Sunday, June 7, 2020

ഓണ്‍ലൈന്‍ കാലത്തെ പഠനവും പിന്തുണയും ( വിളയില്‍ മാതൃക)

ഒരു വിദ്യാലയം നാടിന്റെ ഹൃദയാലയമാകുന്നത് അക്കാദമിക ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുമ്പോഴാണ്. വിളയില്‍ എയ്ഡഡ് യു പി സ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങളാണ് മറുപടി എന്ന നിലപാടുളള ഒരു കൂട്ടം അധ്യാപകരുടെ സ്ഥാപനമാണ്. ആ വിദ്യാലയസന്ദര്‍ശനം എനിക്ക് ആവോളം ആവേശം പ്രദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ പല തവണ ഈ ബ്ലോഗില്‍ അവരുടെ മാതൃകാപരമായ പ്രവൃത്തനങ്ങള്‍ പങ്കിടാനും ഭാഗ്യമുണ്ടായി.അവിടെ നടക്കുന്ന ശ്രദ്ധേയമായ കാര്യങ്ങള്‍ എന്നെ അറിയിക്കാനുളള മഹാമനസ്കത അവരുടെ പ്രത്യേകതയാണ്. നല്‍കേണ്ടവയാണെങ്കിലും എല്ലാം ഞാന്‍ ബ്ലോഗില്‍ നല്കാറില്ല. കാരണം ബ്ലോഗ് ഒരു വിദ്യാലയത്തിന്റേതായി മാറിപ്പോകുമോ എന്ന ആശങ്കയാണ്.

ഓണ്‍ലൈന്‍ ക്ലാസ് നടന്നപ്പോള്‍ എത്ര കുട്ടികള്‍ ക്ലാസ് നിരീക്ഷിക്കുന്നു. നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. അവരുടെ പ്രയാസങ്ങളെന്ത് എന്നിങ്ങനെ കൃത്യമായ മോണിറ്ററിംഗ് നടത്തിയാണ് വി.പി..യു.പി. സ്കൂൾ വിളയിൽ‍ സംസ്ഥാനത്തിനാകെ മാതൃകയായിരിക്കുന്നത്. അത് വായിക്കാം.
618കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനവിധേയമാക്കിയതിന് ബിഗ് സല്യൂട്ട്. ഏറെ കുട്ടികളുളള വിദ്യാലയത്തില്‍ സാധ്യമാണെങ്കില്‍ എല്ലാ വിദ്യാലയങ്ങളിലും വിവരശേഖരണം സാധ്യമാണ്.വിവരത്തോടെ മാത്രമേ പ്രതികരിക്കാനാകൂ. വിവരത്തില്‍ ഒരു വരം ഉണ്ടല്ലോ.