ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label എഴുത്തിന്‍റെ തിളക്കം. Show all posts
Showing posts with label എഴുത്തിന്‍റെ തിളക്കം. Show all posts

Monday, December 12, 2022

1. ടീച്ചറേ ഇതിന് എനിക്ക് രണ്ടു ശരിയും സ്റ്റാറും വേണം.

 ടീച്ചറേ ഇത് എനിക്ക് രണ്ടും ശരിയും സ്റ്റാറും വേണം .


ഇതാണ് മാധവിൻ്റെ ഒരു ഡയറിയുടെ തലക്കെട്ട്! അതും ഒന്നാം ക്ലാസിലെ കുരുന്നിൻ്റെ. ഇങ്ങനെ എഴുതാൻ കാരണമുണ്ട്. എൻ്റെ ഡയറി കേമമാണെന്ന് ഒരു തിരിച്ചറിവ് ഉള്ളിൽ കിടപ്പുണ്ട്. രണ്ടു ശരിവേണം എന്നത് എന്തെഴുതിയാലും ഒരു ശരി മാത്രമിട്ടു ശീലച്ച അധ്യാപകർക്കുള്ള കൊട്ടാകാം. ശ്രദ്ധിച്ചു വായിച്ചാൽ ഒത്തിരി ശരി ഇടാൻ വകയുണ്ടെന്ന്. ഈ മോൻ പറയുന്നത്  ഡയറി എഴുതുമ്പോൾ അമ്മ ഒപ്പം കൂടേണ്ട എന്നാണ്. എന്താ കാര്യം ഞാൻ പറയുന്നതൊന്നും അമ്മ സമ്മതിക്കില്ല. അമ്മ വാക്കു മാറ്റി എഴുതിക്കും! തൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള അമ്മയുടെ കടന്നുകയറ്റം അങ്ങനെ വക വെച്ചു കൊടുക്കാൻ പറ്റുമോ? അമ്മ വിളിച്ചു പറഞ്ഞു. "ടീച്ചറേ, ഓൻ സമ്മതിക്കുന്നില്ല തിരുത്താൻ. അതിനാൽ തെറ്റൊക്കെയൊണ്ടാകുമേ, എൻ്റെ കൊഴപ്പമല്ല "

 രണ്ടു ശരിയും ഒരു സ്റ്റാറും അവകാശപ്പെട്ട ആ ഡയറി ഞാൻ ടൈപ്പ് ചെയ്തു. പ്രശ്നങ്ങൾ അതേ പോലെ നിലനിറുത്തിയിട്ടുണ്ട്.

"ഇന്നു ഞാനും ഋഷികേശ് SA യും ഋഷികേശ് SD യും ഓടി കളിക്കുകയായിരുന്നു. അഹിൽ ആയിരുന്നു കേച്ചർ.  ഞാൻ നല്ല സ്പീട്ടിൽ പോയി. എൻ്റെ എജിൻ ബൊളോക്കായി. എൻ്റെ ഉസ്കൂളിലെ ചൊമരിൽ കളിച്ചു നിന്നു.ആഹിൽ എനെ കാണാതെ പൊയി. ഋഷികേശ് SA നല്ലണം ഓടിച്ചു പോയി. ഋഷികേശ് SD ക്ലാസിൽ ഒളിച്ചു. അന്നേരം ബെൽ അടിച്ചു. നല്ല രംസംമായിരുന്നു " 
മുപ്പത്തഞ്ചോളം വാക്കുകൾ.  പാഠപുസ്തകത്തിൽ സ്പീഡ്, ബ്ലോക്ക്, എഞ്ചിൻ
മാതൃഭൂമി വാര്‍ത്ത

എന്നിവ ഇല്ല. ഒന്നെഴുതി നോക്കിയതാ. ഇത്തിരി പ്രശ്നമല്ലെ ഉള്ളൂ. ഉസ്കൂൾ, ചൊമര് എന്നൊക്കെയാ പറച്ചിൽ ഭാഷ.ഡയറിയിൽ അതങ്ങു കാച്ചി ഋഷികേശ് തെറ്റില്ലാതെ എഴുതി എന്നു മാത്രമല്ല SD, SA ചേർത്ത് കൃത്യമാക്കുകയും ചെയ്തു. ഒരിടത്ത് പോയി എന്നും ഒരിടത്ത് പൊയി എന്നുമായി. സ്വയം വണ്ടിയായ കുട്ടി എൻ്റെ എഞ്ചിൻ ബ്ലോക്കായി എന്നെഴുതിയ ആ ഒരു വാക്യത്തിന് സ്റ്റാർ കൊടുക്കാതിരിക്കാനാകുമോ? സത്യസന്ധമായാണ് ഡയറി എഴുത്ത്. മറ്റൊരിടത്ത് മൂന്നാം ക്ലാസിലെ ചേട്ടൻ അടിച്ചതിന് തിരിച്ച് ചവിട്ടിയിട്ട് ഓടിയ സംഭവം അതുപോലെ എഴുതിയിരിക്കുന്നു. ഡയറി മൂന്നാം വോള്യം ആയി.
ഒന്നാം ക്ലാസാണേ.
ആശയാവതരണ സുസ്മിതം 
ഡയറിയെഴുത്തിൻ്റെ പ്രക്രിയ
  • ജൂൺ മാസം 30 ന് ഒന്നാം ക്ലാസ്സിലെ മുഴുവൻ അമ്മമാരുടെയും യോഗം വിളിച്ചു. നിർദേശങ്ങൾ നൽകി. 
  • ഓരോ ദിവസവും കുറച്ചു സമയം കുട്ടികളോടൊപ്പം ഇരുന്ന് ആ ദിവസം അവർ കണ്ട, അനുഭവിച്ച കാര്യങ്ങൾ പറയിപ്പിക്കുന്നു.
  • അതിൽ ഏറ്റവും പ്രധാനപെട്ട 1/2 കാര്യങ്ങൾ അമ്മമാർ തിരഞ്ഞെടുക്കുന്നു.(രാവിലെ എണീറ്റു, കുളിച്ചു, പതിവ് രീതികൾ ഒഴിവാക്കുന്നു) 
  •  അത് എഴുതാൻ കഴിയുന്ന വാക്യങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തുന്നു. ഭേദഗതികൾ പറഞ്ഞു കൊടുക്കുന്നു. 
  • അതിൽ കുട്ടികൾക്ക് അറിയുന്ന അക്ഷരങ്ങൾ അവർ പെൻസിൽ കൊണ്ടു എഴുതുന്നു.
  •  ബാക്കി ഭാഗം അമ്മമാർ പേന കൊണ്ടും എഴുതി പൂർത്തിയാക്കുന്നു. 
  • പേജിൻ്റെ പകുതി ഭാഗത്ത്  എഴുതുന്ന കാര്യവുമായി ബന്ധപെട്ടു ചിത്രം കുട്ടികൾക്ക് കഴിയുന്ന രീതിയിൽ വരയ്ക്കുന്നു. നിറം നൽകുന്നു
  • പിറ്റേ ദിവസം ടീച്ചർ പരിശോധിക്കുന്നു. സ്റ്റാറും ശരിയും സമ്മതത്തോടെയുള്ള തിരുത്തലും നടക്കുന്നു.

ഡയറിയിലെ ആദ്യ പേജുകളിൽ അമ്മയെഴുത്താണ് കൂടുതൽ. ക്രമേണ കുട്ടിയെഴുത്ത് കുടി വരുന്നതു കാണാം.

പാലയാട് LPസ്കൂളിലെ എസ്. സുസ്മിത വികസിപ്പിച്ച ഈ രചനാ തന്ത്രം ശാസ്ത്രസാഹിത്യപരിഷത്ത് നടപ്പിലാക്കിയ പൂന്തേൻ മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുസ്മിത ടീച്ചർ പൂന്തേൻ മലയാളം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്.. 

പൂന്തേൻ മലയാളം ആ വിദ്യാലയത്തിൽ രണ്ടു പാഠങ്ങൾ പൂർത്തിയായി. അതിന്റെ ആവേശത്തിലാണ് സംസ്ഥാന ശിൽപശാലക്ക് ആ സ്കൂൾ ആഥിത്യം നടത്തിയത്. ടീച്ചർ സ്വന്തം വീട് മുഴുവനായി മറ്റു ജില്ലകളിൽ നിന്ന് വന്നവർക്ക് പാർക്കാന്‍ നൽകി. പി ടി എ സംഘാടനത്തിന്റെ ജനകീയ രീതി കാണിച്ചു തന്നു.

കുട്ടികളുടെ ഡയറികൾ കാണാൻ കൂടിയാണ് ഞാൻ അവിടെ പോയത്. കുട്ടിയും രക്ഷിതാവും ചേർന്നുള്ള ഈ രചന (സംയുക്ത രചന) ഒരു മാതൃകയാണ്. പൂന്തേൻ മലയാളം നടപ്പിലാക്കുന്ന വിദ്യാലയങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. ആശയാവതരണ രീതിയുടെ ഉയർന്ന രൂപങ്ങളിൽ ഒന്നാണീ സംയുക്ത രചന..




ക്ലാസിലെ കുറച്ചു ഡയറികൾ കൂടി പരിചയപ്പെടാം
















ഒന്നാം തരത്തിലെ ഒന്നാ​ം തരം ടീച്ചർ മൂന്നു വർഷം മുമ്പാണ്​ സുസ്​മിത ടീച

https://www.madhyamam.com/culture/literature/about-1st-class-samyuktha-diary-1294224
ഒന്നാം തരത്തിലെ ഒന്നാ​ം തരം ടീച്ചർ മൂന്നു വർഷം മുമ്പാണ്​ സുസ്​മിത ടീച

https://www.madhyamam.com/culture/literature/about-1st-class-samyuktha-diary-1294224
മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം









Tuesday, October 11, 2022

അയനയും യുറീക്ക വായനോത്സവവും മഴയുടെ തില്ലാനയും

ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഒ.അയന അച്ഛൻ്റെ സഹായത്തോടെ ഒരു കുറിപ്പിട്ടു. അതു വായിക്കണ്ടെ?

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മൾ കഥ ഉണ്ടാക്കുന്ന പോലെ, അച്ഛൻ എന്നോടൊരു പാട്ട് ഉണ്ടാക്കാൻ പറഞ്ഞു.

രണ്ട് വരികൾ അച്ഛൻ പറഞ്ഞ് തന്നു.

"മഴ മഴ മഴ മഴ പെയ്യുന്നു...

തോട്ടിൽ മീനുകൾ നീന്തുന്നു..."

ഇതാണ് ആ വരികൾ...

ഞാൻ കുറച്ച് വരികൾ ഉണ്ടാക്കിയിട്ടുണ്ട്... 

അത് ഞങ്ങൾ നാളെ  ഇവിടെ പങ്ക് വെക്കാം.

നിങ്ങളും ഉണ്ടാക്കി നോക്കൂ, 

ആദ്യ വരി മാറ്റണ്ട ട്ടോ, രണ്ടാമത്തെ ഒരു വരി മാത്രം ഉണ്ടാക്കിയാൽ മതി.

നല്ല വരികൾ ഞങ്ങൾക്ക് അയച്ച് തരണേ ....

കൊറേ വരികൾ എഴുതി അയക്കുന്നവർക്ക് അച്ഛൻ സമ്മാനം തരും എന്നും പറഞ്ഞിട്ടുണ്ട്.

അയന ഒ.

ക്ലാസിലുണ്ടായ പ്രതികരണങ്ങൾ അയനയുടെ അച്ഛൻ എനിക്ക് അയച്ചു തന്നു. എന്തു കിട്ടിയാലും ചികഞ്ഞു നോക്കുന്ന ശീലമുള്ളതിനാൽ ഞാൻ വിശദാംശങ്ങൾ തേടി.

അയനയുടെ അച്ഛൻ എഴുതിയ കുറിപ്പ് ചുവടെ

📝📝📝📝

കലാ(ധ)കാരൻ മാഷേ,

ആദ്യമേ പറയട്ടെ

ഞാൻ ഒരു സ്കൂൾ അധ്യാപകൻ അല്ലാ ട്ടോ. എന്ന് കരുതി അധ്യാപനം എനിക്ക് വശമില്ലാത്ത പരിപാടിയുമല്ല ....

👉എൻറെ മകൾ അയന ഒന്നിൽ ചേർന്നതു മുതലാണ് ഞാൻ വീണ്ടും വിദ്യാഭ്യാസ കാര്യങ്ങളിൽ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്.

മാഷ് ചോദിച്ച കാര്യത്തിലേക്ക് വരാം👇

✒️ഇതിൻറെ ക്ലാസ് അനുഭവം എന്ന് പറഞ്ഞാൽ, ഒന്നാം ക്ലാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ  മകളുടെ ക്ലാസ് അധ്യാപകന്റെ നേതൃത്വത്തിൽ ഒരു കഥ നിർമ്മാണ പരിപാടി തുടങ്ങിയിരുന്നു. 

📌എന്നും വൈകിട്ട് ക്ലാസ് അധ്യാപകൻ ഒരു ചിത്രവും കുറച്ചു വരികളും ചേർത്ത് ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇടും .

👉തുടർന്ന് കുട്ടികൾ ...... വിട്ട ഭാഗത്ത് കഥാസന്ദർഭങ്ങൾ പൂരിപ്പിച്ച് ചിത്രം വരച്ച് തിരിച്ചു വാട്സാപ്പിൽ അയക്കണം.

📝അപ്പോഴാണ് ഞാൻ KTR റിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്നത്. KTR കോളേജ് അധ്യാപികയായ എന്റെ ഭാര്യയുടെ കുട്ടിക്കാലത്തെ അധ്യാപകൻ കൂടിയായിരുന്നു.

♻️അതിലൂടെ യുറീക്കയും പരിഷത്തും ഉദ്ദേശിക്കുന്ന ഐഡിയയുടെ വലിപ്പം എനിക്ക് ബോധ്യമായി.

👉അന്ന് രാത്രി, മകളും എന്നോടൊപ്പം കുറച്ചു സമയമൊക്കെ മേൽ  പരിപാടിയുടെ ഭാഗമായിരുന്നു .....

❓രാവിലെ അവൾ അവിടെ എന്താണ് നടന്നത് എന്ന് അന്വേഷിച്ചു .....

❓അപ്പോൾ, ഞാൻ അവളോട് ഒരു പാട്ട് ഉണ്ടാക്കാൻ പറ്റുമോ, നിങ്ങൾ ചിത്ര കഥ ഉണ്ടാക്കുന്നത് പോലെ എന്ന് ചോദിച്ചു .....?

♻️എന്നിട്ട് ഞാൻ സച്ചിദാനന്ദൻ മാഷുടെ വരികളെ എന്റെതായ രീതിയിൽ  ഒന്നാം ക്ലാസ് വലിപ്പത്തിലേക്ക് ഇറക്കി .....

🎶തുടർന്ന്, ആദ്യത്തെ രണ്ടു വരി അൽപം ഈണത്തിൽ തന്നെ ചൊല്ലി നൽകി.....

👉" മഴ മഴ മഴ മഴ പെയ്യുന്നു തോട്ടിൽ മീനുകൾ നീന്തുന്നു" ഇതായിരുന്നു വരികൾ .

🤔തുടർന്ന് അവളോട് അവളുടെ മഴക്കാല അനുഭവങ്ങളും, ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു മഴക്കാല കാര്യങ്ങളും ഓർമിക്കുവാൻ പറഞ്ഞു.

🎶തുടർന്ന്, ഇടയ്ക്കിടെ  ആദ്യത്തെ രണ്ടു വരി

 ഞാൻ ഞങ്ങളുടെ വർത്തമാനത്തിനിടയിൽ പാടിക്കൊണ്ടിരുന്നു .....

🎶അതേ വരി അവളെ കൊണ്ടും പാടിച്ചു / താളം ഇഷ്ടം ആയപ്പോൾ അവളും ഏറ്റു പാടാൻ തുടങ്ങി ..../ രണ്ടും ഒരുമിച്ച് നടന്നു എന്ന് പറയുന്നത് കൂടുതൽ ശരി

👉ഒരു പത്ത് തവണ പാടിയപ്പോഴേക്കും അതേ ഈണത്തിലും താളത്തിലും അവളുടെ വായിൽ നിന്ന് തന്നെ സാമാന്യം തല്ല ഈണത്തിൽ  ഓർമ്മയിലെ അനുഭവങ്ങൾ  വരികൾ ആയി വന്നു തുടങ്ങി .....

👉ഓരോ വരിയും വരുമ്പോഴുള്ള എൻറെ സന്തോഷവും പാട്ടിൻറെ വലിപ്പം കൂടുന്നതും പാട്ട് മുറുകുന്നതും അവളെയും സന്തോഷിപ്പിച്ചു .... അച്ഛന് സന്തോഷം വന്നാൽ കൊടുക്കുന്ന ജയ് വിളിയും വായുവിൽ എടുത്തുയർത്തി ജയ് വിളിക്കുന്നതും ഒക്കെ കൊടുത്തു ...... ആ തിളക്കം അങ്ങനെ നിലനിർത്തി .

👉അപ്പോഴേക്കും അവൾ ഒരു ആറ് ഏഴ് വരി പാട്ടുപാടുകയും മഴ പെയ്യുമ്പോൾ മുറ്റത്തിറങ്ങി കളിക്കണമെന്നും ....  പക്ഷേ, അച്ഛനൊഴികെ അച്ഛമ്മയും മറ്റുള്ള ആരും സമ്മതിക്കില്ലല്ലോ എന്നൊക്കെ പറഞ്ഞു നിർത്തി ....

♻️ഒരു, ഒന്ന് രണ്ട് മണിക്കൂറിനിടയിൽ സംഭവിച്ച കാര്യങ്ങളാണിതെല്ലാം. 

👉ബോറടി വരുമ്പോഴേക്കും ഞങ്ങൾ അടുത്ത വിഷയത്തിലേക്ക് പോയി.

👉വൈകിട്ട് അവരുടെ ക്ലാസ് ഗ്രൂപ്പിലെ പുതിയ വിശേഷങ്ങൾ കാണാനായി ഫോണെടുത്തപ്പോൾ ഞാൻ ഇതിൻറെ രണ്ടാം ഭാഗം എടുത്തു പുറത്തിട്ടു

👉 അമ്മു മോൾ, പാട്ടുണ്ടാക്കിയ പോലെ മറ്റു കൂട്ടുകാരോട് പാട്ട് ഉണ്ടാക്കാമോ എന്ന് ചോദിച്ചാലോ അവരുടെ ഗ്രൂപ്പ് വഴി എന്ന് ചോദിച്ചു. അത് അവൾക്ക് ഇഷ്ടമായി. അങ്ങനെ വരികൾ ഉണ്ടാക്കിയാൽ അവർക്ക് സമ്മാനം കൊടുക്കാം എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു.  കാരണം അവൾക്ക് ഇടയ്ക്കിടെ ഇങ്ങനെ കേട്ടെഴുത്തിനും  വായിക്കുന്നതിനും ഒക്കെ സമ്മാനം കിട്ടി വരിക പതിവുണ്ട്

 👉അങ്ങനെ അവൾ പറയുന്ന ഭാഷ ഞങ്ങൾ വോയിസ് ടൈപ്പ് ആക്കി / മൊബൈലിൽ ഞങ്ങൾ എഴുതി പോസ്റ്റ് ഇട്ടു .

👉അവളുടെ ക്ലാസ് അധ്യാപകൻ ഗ്രൂപ്പിൽ കൈയടിച്ചു. അത് അവളെ കൂടുതൽ സന്തോഷവതിയാക്കി👏👏

👉കൂടെ, നാല് അഞ്ച് കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു. അവരുടെ സൃഷ്ടികളാണ് ഞാൻ മുകളിൽ മാഷിന് അയച്ചത്.

 👉എല്ലാവരുടെയും വരികൾ കൂട്ടിച്ചേർത്ത്, കുട്ടികളുടെ ഫോട്ടോ ഒക്കെ ചേർത്ത് കളർ പ്രിൻറ് ചെയ്തു അവരുടെ ക്ലാസ്സിൽ വായിക്കാൻ പാകത്തിൽ ഒരു സമ്മാനമായി കൊടുത്തു ഈ പ്രവർത്തനം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ ചാർട്ട് തൂക്കലും മനസ്സിലുണ്ട്.

 ഞങ്ങൾ ക്ലാസ് PTA യോഗത്തിന് പോയപ്പോൾ , പഴയ കുഞ്ഞു കുട്ടികളുടെ ഇത്തരം ചിന്തകൾ ആലേഖനം ചെയ്ത കുറെ ബുക്കുകൾ, ക്ലാസ് അധ്യാപകൻ ഞങ്ങൾ രക്ഷിതാക്കളെ  കാണിച്ചിരുന്നു.....

ഇതാണ് എൻറെ മഴ പാട്ടുമായുള്ള വാട്ട് സപ്പ്  അനുഭവം.




✒️✒️✒️

ജ്യോതിഷ് മണാശ്ശേരി


(മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ 1 A യിൽ പഠിക്കുന്ന അയന ഒ.യുടെ രക്ഷിതാവ്.)

ഇനി ഈ രചനയിലേക്ക് നയിച്ച കാര്യങ്ങൾ

1. കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ വിദ്യാഭ്യാസ വിഷയ സമിതിയിൽ ആറ് ഉപ ഗ്രൂപ്പുകൾ ഉണ്ട്.അതിൽ ഒന്നാണ് ഗവേഷണാത്മക അധ്യാപന ഗ്രൂപ്പ്. തേൻ മലയാളം, പൂന്തേൻ മലയാളം, ഇംഗ്ലീഷ് ഫോർ എക്സലൻസ്, യുറീക്കയെ പ0ന വിഭവമാക്കുന്നതിനുള്ള യുറീക്ക വായനോത്സവം എന്നീ പരിപാടികൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. യുറീക്ക വായനോത്സവ ഗ്രൂപ്പിൽ 510 പേരുണ്ട്. ആ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വായനയും സർഗാത്മകതയും ഭാഷാ വികസനവും യുറീക്കയുടെ സാധ്യതകൾ എന്ന വിഷയത്തിൽ കെ.ടി.രാധാകൃഷ്ണൻ്റെ അവതരണം ഉണ്ടായിരുന്നു. അതിലാണ് അയനയുടെ അച്ഛൻ പങ്കെടുത്തത്

2. അടുത്ത ദിവസം യുറീക്ക സെപ്തംബർ ലക്കത്തിൽ സച്ചിദാനന്ദൻ എഴുതിയ മഴയുടെ തില്ലാന എന്ന കവിത ചർച്ചക്ക് വച്ചു. മൂന്നു ദിവസം ആ കവിത ഗ്രൂപ്പിനെ ധന്യമാക്കി. അപ്പോൾ അയനയിലും വരികൾ ചെയ്യാൻ ആരംഭിച്ചിരുന്നു

3. അയനയുടെ വിദ്യാലയത്തിലെ അധ്യാപകൻ പാoപുസ്തകത്തിൽ ഒതുങ്ങുന്ന ആളല്ല. കുട്ടികളെ കൊണ്ട് കഥകൾ എഴുതിക്കുക പതിവാണ്. അതിനാൽ അയനയുടെ / അച്ഛൻ്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു

4. കുട്ടി ജൈവ രചനയുടെ ഭാഗമാവുകയാണിവിടെ

5. ആശയാവതരണ രീതിയുടെ മറ്റൊരു സാധ്യതയാണ് കണ്ടെത്തപ്പെടുന്നത്

6. ഒരോ ഭാഷാ ക്ലാസും സർഗാത്മകവും വ്യത്യസ്തവും ആക്കുക എന്ന വെല്ലുവിളി അധ്യാപകർ ഏറ്റെടുക്കണം

7. രക്ഷിതാക്കളെ സഹാധ്യാപക നിലയിലേക്ക് വളർത്തിക്കൊണ്ടുവരണം

8.

Wednesday, January 12, 2022

കരിങ്കല്ലത്താണിയിലെ സ്കൂൾ ഡയറികൾ "

ഒന്നിലെയും രണ്ടിലെയും കുട്ടികൾ എഴുതുമോ? 

അവർക്ക് അക്ഷരം അറിയുമോ?
അക്ഷരമാല പഠിച്ചോ?
എന്തെല്ലാം ഉത്ക്കണ്ഠകളാണ് സമൂഹത്തിന്.
ആ കരുതലുകളെ സദുദ്ദേശത്തോടെ കാണണം.
കുട്ടികൾ ചെറുപ്രായത്തിൽ എഴുതി പഠിക്കണം. എഴുത്തു പഠിക്കണം. എഴുത്തുകാരാകണം.

ആശയാവതരണ രീതിക്ക് പല കൈവഴികൾ ഉണ്ട്.അതിൽ ഒന്ന് ജൈവ രചനയെ പ്രോത്സാഹിപ്പിക്കുകയാണ്
പാഠപുസ്തകത്തിന് പുറത്ത് എഴുത്തു പാOങ്ങൾ കണ്ടെത്തുകയാണ്.
പ്രമേയ ദാരിദ്ര്യമില്ല എന്ന് തിരിച്ചറിയുന്ന കുട്ടികളിൽ വിശ്വാസമുള്ള ഭാഷാ സമീപനം സംബന്ധിച്ച ഉൾക്കാഴ്ചയുള്ള അധ്യാപകർക്ക് പുതുവഴി തെളിയിച്ചെടുക്കാനാകും
എഴുത്തിന് സർഗാത്മക ഭാവം കൂടിയുണ്ടെങ്കിൽ യുട്ടികൾ ഏറ്റെടുക്കും

പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണി സ്കൂളിലെ കുട്ടികൾ അവരുടെ കൊച്ചു കെച്ചനുഭവങ്ങൾ ഡയറി രൂപത്തിൽ എഴുതിക്കൊണ്ടേയിരിക്കുകയാണ്
ഒന്നാം ക്ലാസിലെ കുട്ടികൾക്കും എഴുതണം 
അമ്മമാർ അവരുടെ ആശയങ്ങൾക്ക് എഴുത്തുരൂപം നൽകാൻ സഹായിക്കും.ഈ സഹായ രചനാ തന്ത്രം ക്ലിക് ചെയ്തു. 

കൊവിഡ് കാലത്ത് പ0ന വിടവുണ്ടായി എന്ന് വിഷമിക്കേണ്ട കാര്യം ഈ സ്കൂളിന് ഉണ്ടായില്ല.അവർ എഴുതി എഴുതി യുറീക്കയിലും എഴുതി.
ചില രചനകൾ നോക്കാം


സ്കൂളിലെ ധന്യ ടീച്ചർ കുട്ടികളുടെ എഴുത്തിനെക്കുറിച്ച് വിശദീകരിക്കുന്നു
"കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ പിന്നാലെ ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ നിശ്ചലമായപ്പോൾ അതിനെ ഓൺലൈൻ സംവിധാനം  ഉപയോഗിച്ച് എങ്ങനെ മറികടക്കാം എന്നാണ് ഞങ്ങളുടെ വിദ്യാലയം ആദ്യം ആലോചിക്കുന്നത് . ആ ചിന്തയിൽ നിന്നാണ് മുഴുവൻ രക്ഷിതാക്കളുടെയും നമ്പറുകൾ ഉൾപ്പെടുത്തി കുട്ടികൾക്കായി ഒരു വാട്ട്സാപ്പ് കൂട്ടായ്മ 'ബാല സംഗമം ' എന്ന പേരിൽ ആരംഭിക്കുന്നത് . ഈ പേരിൽ തന്നെ ഒരു ശിശു സൗഹൃദ മനസ്സ് ഞങ്ങൾ തുറന്നിടുകയായിരുന്നു .

അടച്ചിടലുകൾ കാര്യമായി ബാധിച്ചത് നമ്മുടെ കുഞ്ഞുങ്ങളെ ആണെങ്കിലും ഏറെക്കുറെ അതെ അവസ്ഥയിൽ  എത്തിയ  രക്ഷിതാക്കളും കുട്ടികളുടെ മനസ്സു തുറക്കാനുള്ള ഉദ്യമത്തിൽ ഞങ്ങൾക്ക് പൂർണ പിന്തുണ നൽകി . എഴുത്തും വായനയും മറക്കും മുന്നേ കുട്ടികളെ വായനയിലൂടെയും  എഴുത്തിലൂടെയും തുടർന്നും നടത്താനുള്ള പ്രവർത്തനങ്ങൾ അധ്യാപകർ ആസൂത്രണം ചെയ്ത് ഗ്രൂപ്പിൽ നൽകാൻ തുടങ്ങി.
സ്കൂൾ കാണാതെ ടീച്ചറെ കാണാതെ പുതിയ രീതിയിൽ പുതിയ കാര്യങ്ങൾ അഭ്യസിക്കുന്ന ത്രില്ല് ആയിരുന്നു കുട്ടികൾക്ക് . ക്ലാസ്സ് മുറികൾക്കു പകരം  വീടും മുറ്റവും തൊടിയും അവർക്ക് മുന്നിൽ അതു വരെ അനുഭവിക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഒരുക്കിയപ്പോൾ അതിനെ കൂട്ടുകാർക്കും ടീച്ചർക്കും പരിചയപ്പെടുത്താനുള്ള അവരുടെ ആവേശത്തെ മുതലെടുത്തു കൊണ്ടാണ് ഡയറികൾ എഴുതാം എന്ന നിർദ്ദേശം ഞങ്ങൾ വയ്ക്കുന്നത് . കണ്ടതും കേട്ടതും പങ്കു വയ്ക്കുന്നതിന്റെ ആത്മ സംതൃപ്തി  മെല്ലെ അവരുടെ കുറിപ്പുകളിൽ അതി മനോഹരമായ അക്ഷര കാഴ്ചകളായി വിരിഞ്ഞു. കൂട്ടുകാരും അധ്യാപകരും തന്റെ  കൂടെ തന്നെ ഉണ്ട് എന്നു തോന്നുംവിധം  ഓരോ കുട്ടിയെയും നിരന്തരം  ഫോണിൽ വിളിച്ചും വീടുകൾ സന്ദർശിച്ചും ഞങ്ങൾ
അവർക്കൊപ്പം  ഇടവേളകളില്ലാതെ സഞ്ചരിച്ചു.
അങ്ങനെ ഇത്തരത്തിൽ വിദ്യാലയങ്ങളിൽ എത്തുമ്പോൾ മാത്രം പൂർണ്ണമാവുമായിരുന്ന അവരുടെ ദിവസങ്ങൾക്കു തുല്യമായി തന്നെ അടച്ചിടൽ കാലത്തെയും പരിവർത്തിപ്പിക്കാൻ ഞങ്ങൾക്കായി .അക്ഷരങ്ങളും കഥകളും പാട്ടുകളും കൂട്ട് ചേർന്നുള്ള കളികളും അവർക്ക് അന്യമാകുകയല്ല ഓൺലൈൻ തലത്തിൽ പുതിയ സാധ്യതകളിലേക്ക് അവരെ കൈ പിടിച്ചു നടത്താൻ ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു .സായാഹ്നങ്ങൾ കഥ പറഞ്ഞും
പാട്ടു പാടിയും ചിരിച്ചും കളിച്ചും ഗ്രൂപ്പിൽ കുട്ടികൾ
ഉത്സവം തീർത്തു .ആകുലതകൾ നിറഞ്ഞ വിളികൾ മെല്ലെ  നിന്നു .എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണമെന്ന രക്ഷിതാക്കളുടെ ആശങ്കകളും  താനെ കെട്ടടങ്ങി.

*ബാലസംഗമം *

സ്കൂളിലെ എല്ലാ കൂട്ടുകാർക്കും ഒരുമിച്ചിരിക്കാൻ
ഒരു വേദി എന്നതായിരുന്നു ഈ ഗ്രൂപ്പ് .ആദ്യം വാട്ട്സാപ് ഗ്രൂപ്പും പിന്നെ ഫേസ്ബുക്ക് പേജും
തുറന്നു .

ലക്ഷ്യങ്ങൾ.

*വിദ്യാലയത്തെ മുഴുവൻ പങ്കെടുപ്പിച്ചു കൊണ്ടുള്ള വ്യത്യസ്തവും ആകർഷകവുമായ പഠന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുക.
*എഴുതാനും വായിക്കാനും കൂടുതൽ അവസരങ്ങൾ ഒരുക്കുക.
*എല്ലാ കുട്ടികളുടെയും സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം വിലയിരുത്താനും ഉള്ള അവസരം നൽകുക.
*അടച്ചിടലിനിടയിലും ദിനാചരണങ്ങൾ അടക്കമുള്ള വിദ്യാലയ അനുഭവങ്ങൾ ഒരു പരിധി വരെയെങ്കിലും കുട്ടികളിൽ എത്തിക്കുക.
* വിദ്യാർത്ഥികളാേട് മാനസീകൈക്യം പുലർത്തുക
* ഡയറിയിലൂടെ സർഗാത്മക ലേഖനത്തിന് അവസരം ഒരുക്കുക .

പ്രവർത്തനങ്ങൾ.

# വിവിധങ്ങളായ വായനാ സാമഗ്രികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു (കഥകൾ, കവിതകൾ, കുറിപ്പുകൾ )
#ചുറ്റുപാടും നടക്കുന്ന വാർത്തകൾ ശേഖരിക്കാനും അവതരിപ്പിക്കാനും ഉള്ള അവസരം ഒരുക്കുന്നു.
#പ്രകൃതി നിരീക്ഷണ പ്രവർത്തനങ്ങൾ നൽകുന്നു.
#അനുഭവങ്ങളെ ,കാഴ്ചകളെ കുറിപ്പുകളാക്കാൻ
പ്രേരിപ്പിക്കുന്നു
# വിജ്ഞാനോൽസവം പോലുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാവിനൊപ്പം ഏർപ്പെടാനുള്ള അവസരം ഒരുക്കുന്നു..


ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ
പാഠപുസ്തകങ്ങൾ ഇല്ലാതെയും പഠനവും വായനയും ലേഖനവും   സാധ്യമാകും എന്ന ബോധ്യത്തിലേക്ക് നയിച്ചു.

വിദ്യാഭ്യാസത്തിൽ കോവിഡ് വരുത്തിയ തടസം ഒരു പരിധിയോളം ഞങ്ങൾ  അനുഗ്രഹമാക്കി തീർത്തു .  ശാരീരിക സാന്നിധ്യമുള്ള ക്ലാസുകളിൽ പങ്കെടുക്കുക, പരീക്ഷയെഴുതുക, മാർക്ക് നേടുക, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുക എന്ന പതിവു രീതിയിൽ നിന്ന് ആനന്ദിച്ചു പഠിക്കുക എന്ന 
അവസ്ഥയിൽ കുട്ടികൾ എത്തി .

ഈ ഘട്ടത്തിലാണ് 
ബാലസംഗമത്തിന് കീഴിൽ 
എഴുത്തോല കൂട്ടം എന്നൊരു ഗ്രൂപ്പു കൂടി വരുന്നത്
എഴുത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ഇതു രൂപീകരിച്ചത്
എല്ലാവരുടെയും വീടുകളിലെത്തി പുതിയ ഡയറിയും പേനകളും വരച്ച്നിറം നൽകാൻ ചായക്കൂട്ടും നൽകി അവരെ കൈയിലെടുത്തു ..

എന്തെഴുതും ,എങ്ങനെ എഴുതും ,എങ്ങനെ വരയ്ക്കാം എന്ന് ശങ്കിച്ചു നിന്നവർക്കു മുന്നിൽ  കാസറഗോഡു ജില്ലയിലെ GLPS ഇരിയണ്ണിയിൽ പഠിക്കുന്ന  ജീവൻ എന്ന കൊച്ചു കൂട്ടുകാരന്റെ ഡയറികൾ  നിരന്തരം  അവതരിപ്പിക്കാൻ തുടങ്ങി . ഡയറി എന്ന വ്യവഹാര രൂപത്തിന്റെ സാധ്യതകൾ തേടി അവർ അലയാൻ തുടങ്ങിയത്
അവിടെ നിന്നാണ് .  ഡയറിയുടെ പരമ്പരാഗത  രീതിയിൽ നിന്നും വിഭിന്നമായ എഴുത്തുകൾ തുടർച്ചയായി പരിചയപ്പെട്ടതോടെ ധൈര്യമായി കുട്ടികൾ എഴുതാൻ തുടങ്ങി ..

ഗൃഹസന്ദർശനങ്ങൾ

എല്ലാ കുട്ടികളെയും എഴുതിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു . അക്ഷരങ്ങളും വാക്കുകളും ആദ്യമായി പഠിച്ചു തുടങ്ങിയ കുട്ടികൾ
എഴുതാനാകാതെ പ്രയാസപ്പെട്ടു നിന്നപ്പോൾ
വീടുകളിൽ എത്തി അമ്മമാരെ കണ്ട് എഴുതുമ്പോൾ കുട്ടികൾക്ക് നൽകേണ്ട പിന്തുണയെ കുറിച്ച് ബോധ്യപ്പെടുത്തി . ഒന്നിലെ കുട്ടികളുടെ മനസിലെ

ആശയങ്ങൾ വാക്കുകളും വരികളും ആക്കാൻ അമ്മമാർ സഹായിക്കുകയും  മെല്ലെ കുട്ടികൾ തന്നെ നേരിട്ട് എഴുതുന്ന തലത്തിലേക്ക് മാറുകയും ചെയ്തു . ഓരോ ഘട്ടത്തിലും അധ്യാപകർ വീട്ടിൽ എത്തി പ്രോത്സാഹനങ്ങൾ നൽകുക കൂടി ചെയ്തപ്പോൾ
എഴുത്ത് ആവേശമായി മാറി . മുതിർന്ന കൂട്ടുകാർ
എഴുതിയ ഡയറികൾ ഗ്രൂപ്പിൽ വായിക്കാൻ ലഭ്യമാക്കിയതും എഴുത്തിന്റെ വാതായനങ്ങൾ അവർക്കു തുറന്നു കിട്ടി .

ചിത്രങ്ങളുടെ ഭംഗി

എഴുത്തിനേക്കാൾ ചിത്രം വരയ്ക്കാനും നിറം നൽകാനും കുട്ടികൾ ഏറെ തത്പരരായതിനാൽ 
എഴുത്തിനൊപ്പം ചിത്രങ്ങൾ വരയ്ക്കാൻ നിർദ്ദേശം
നൽകി . അങ്ങനെ കാഴ്ച ഭംഗിയുള്ള ഡയറികൾ
വരാൻ തുടങ്ങി . ചിത്രങ്ങൾ മടുപ്പില്ലാത്ത എഴുത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു .

* ഉള്ളടക്കം *

തുടക്കത്തിൽ വളരെ കുറച്ചു പേർ മാത്രമായിരുന്നു എഴുത്തിൽ സജീവമായി വന്നത്. ചിലർ പരമ്പരാഗത രീതിയിൽ തന്നെ എഴുത്തു തുടർന്നു.
കൂടുതലായും മുതിർന്ന കുട്ടികളാണ് ആ രീതി വിടാൻ മടിച്ചു നിന്നത് . വ്യത്യസ്ഥമായ  ഡയറികൾ നിരന്തരം മറ്റ് കൂട്ടുകാര പരിചയപ്പെടുത്തിയതോടെ മെല്ലെ മെല്ലെ സ്കൂളിലെ മുഴുവൻ കുട്ടികളും ഡയറി എഴുതുകയും പരാമ്പരാഗത ശൈലി ഉപേക്ഷിക്കുകയും ചെയ്തു .
അനുഭവങ്ങൾ, കാഴ്ചകൾ, ഓർമ്മകൾ, ചിന്തകൾ എല്ലാം മനോഹരമായ ഡയറികളായി. 
ചില ദിവസങ്ങളിൽ ഡയറിക്ക് പകരം കൊച്ചു കവിതകൾ എഴുതുന്ന ശീലവും തുടങ്ങി. ബാലസംഗമത്തിൽ പങ്കു വയ്ക്കുന്ന കവിതകളുടെയും കഥകളുടെയും മറ്റും വായനാ കുറിപ്പായും ഡയറി പരിണമിച്ചു.

* എഴുത്തുകൂട്ടം യാത്രകൾ *

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലും രക്ഷിതാക്കളുടെ പിന്തുണയോടെ എഴുത്ത് സംഘത്തെ ഉൾപ്പെടുത്തി പ്രകൃതിയെ അറിയാൻ കൊച്ചു യാത്രകൾ സംഘടിപ്പിച്ചു. പുതിയ കാഴ്ചകൾ കൊണ്ട് മനസ്സ് നിറഞ്ഞപ്പോൾ  ഇന്നെന്തെഴുതും എന്നതിന് ഉത്തരവുമായി .

*പ്രോത്സാഹനങ്ങൾ *

കുഞ്ഞെഴുത്തുകൾ ബാലസംഗമം ഫേസ്ബുക് പേജിൽ സ്ഥിരമായി പങ്കു വയ്ക്കാറുള്ളത് ശ്രദ്ധയിൽ പെട്ടാണ് യുറീക്കാ പത്രധിപ സമിതി അംഗമായ  ശ്രീ: PM നാരായണൻ മാഷ് കുട്ടികളുടെ രചനകൾ യുറീക്കയിലേക്ക് ക്ഷണിക്കുന്നത്. 
റിയ- 4  ഷാസിയ - 2  ഫാത്തിമ സന - 3  ഹർഷ് - 2  തുടങ്ങി പല കൂട്ടുകാരുടെയും ഡയറിയും കവിതകളും വായന അനുഭവങ്ങളും  അങ്ങനെ യുറീക്കയിലൂടെ വെളിച്ചം കണ്ടു. എഴുത്ത് ചില്ലറ കാര്യമെന്ന് കരുതിയിരുന്ന രക്ഷിതാക്കളും ഇത്തരം 
പിന്തുണകൾ കണ്ട് കുട്ടികളുടെ എഴുത്തിനെയും
വായനയെയും ഗൗരവമായി എടുക്കാൻ തുടങ്ങിയതും അങ്ങനെയാണ് .
പാലക്കാട് ജില്ലയിലെ കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്തി ' കവിത വീട് 'എന്ന പുസ്തകം നാരായണൻ മാഷിന്റെയും വിനോദൻ മാഷിന്റെ ശ്രമഫലമായി ഇറങ്ങിയപ്പോൾ ഈ വിദ്യാലയത്തിൽ നിന്ന് അഞ്ച് കുട്ടികളുടെ രചനകൾ അതിൽ ഇടം നേടിയിരുന്നു ..

* സമഗ്ര ശിക്ഷ കേരളം *

സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികളിൽ നിന്നും മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് ലൈബ്രറി പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമം
നടക്കുമ്പോൾ  ഈ സ്കൂളിലെ രണ്ടു കുട്ടികൾക്ക്  അതിൽ രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു എന്നതും ബാലസംഗമത്തിന്റെ
പ്രസക്തിയെ ഉയർത്തിപ്പിടിക്കുന്നു


*ഹോം ലൈബ്രറികൾ *

എഴുത്തിനൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസംഗമത്തിന്റെ
തുടക്കത്തിൽ തന്നെ ഹോം ലൈബ്രറി എന്ന ആശയം മുന്നോട്ടു വച്ചു . വീട്ടിലെ ചിതറിക്കിടന്ന പുസ്തകങ്ങൾ പെറുക്കി കൂട്ടി വായന സംസ്കാരത്തിനു തുടക്കം കുറിച്ചു . SSK പദ്ധതിയായ വായന വസന്തത്തിലൂടെ വീണ്ടും
പുസ്തകങ്ങൾ അവർക്കു ലഭ്യമാക്കി വായനയുടെ വഴിയിൽ കൂടുതൽ വെളിച്ചം വിതറി .

* നിലയ്ക്കാത്ത എഴുത്ത് *

ഇപ്പഴും ക്ലാസ്സിനകത്തിരുന്ന് പരമ്പരാഗതമായി പാഠപുസ്തകം മാത്രം നോക്കി എഴുത്തും വായനയും പഠിച്ചാൽ മതി എന്നു ശഠിക്കുന്ന കുറച്ചു രക്ഷിതാക്കൾ കൂടി ഉണ്ട്  ഇവിടെ.

ബാലസംഗമം  ഒരു പരീക്ഷണമായിരുന്നു.
എഴുത്തിന്റെ വായനയുടെ  സ്വതന്ത്ര ചിന്തയുടെ വഴിയെ കുട്ടികളെ കൈ പിടിച്ചു ന

ടത്തുകയാണ് .

സ്‌കൂൾ തുറന്നും, എഴുതാനും പഠിക്കാനും ഏറെയുണ്ടായിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഡയറി എഴുത്ത് അവർ നിർത്തുന്നില്ല.. അവർ എഴുതിക്കൊണ്ടേ ഇരിക്കുന്നു..കാഴ്ചകളും ചിന്തകളും അക്ഷരങ്ങളും ചിത്രങ്ങളുമാവുന്നു..

ഞങ്ങൾ വായിക്കാനും എഴുതാനും അവസരങ്ങൾ ഒരുക്കി പ്രോത്സാഹനം നൽകി അവരുടെ കൂടെ നിൽക്കുന്നു.. "
വർക് ഷീറ്റും പദചക്രം പൂരിപ്പിക്കലും യാന്ത്രികമായ അഭ്യാസങ്ങൾ ചെയ്യിക്കലും ഒക്കെയായി ഭാഷാ പ0നം വിരസമാകുന്ന അവസ്ഥയുണ്ടോ?
എഴുത്തിൽ സ്വയം മെച്ചപ്പെടുന്ന സ്വതന്ത്രരചയിതാക്കൾ ആയി കുട്ടികൾ മാറുന്നുണ്ടോ? അവരുടെ രചനകൾ നിത്യവും പൊതുമണ്ഡലത്തിൽ ലഭ്യമാക്കി അംഗീകാരം നൽകുന്നുണ്ടോ?
ഇല്ലെങ്കിൽ
നിങ്ങൾ സ്വയം തിരുത്താൻ സമയമായിരിക്കുന്നു












Sunday, May 30, 2021

ചെറിയ ക്ലാസ്സിലെ എഴുത്തും വായനയും

 കുഞ്ഞുങ്ങളെ എഴുത്തും വായനയും പഠിപ്പിക്കുന്നത് സംബന്ധിച്ച് പല സമീപനങ്ങളുണ്ട്.

എൻ്റെ ധാരണകൾ ഉദാഹരണ സഹിതം പങ്കിടുകയാണ്.
1. മൂന്നു തരം പാഠങ്ങൾ ഉണ്ടാകും
a ) ശ്രാവ്യപാഠം .ഇത് ടീച്ചർ ഭാവാത്മകമായി പറഞ്ഞ് അവതരിപ്പിക്കുന്നതാണ്.
b) ദൃശ്യപാഠം .ഇത് ടീച്ചർ/അമ്മ കുട്ടിയുമായുള്ള സംവദിക്കലിലൂടെ രൂപം കൊള്ളുന്നതാണ്
c) എഴുത്തു പാഠം.ഇത് കുട്ടി തൻ്റെ ആശയം പ്രകാശിപ്പിക്കാനായി എഴുതുന്നതാണ്. പിന്നീട് വായനാ പാഠമായും മാറും

Tuesday, May 10, 2016

പൂച്ചയെക്കുറിച്ച് കുറച്ചെഴുതാനുണ്ട്.

പൂച്ചയുടെ ചിത്രത്തിനു നിറം കൊടുക്കാനുണ്ടായിരുന്നു. ഒന്നാം ക്ലാസിലെ ഒരു കുരുന്ന് ഇങ്ങനെയാണ് നിറം നല്‍കിയത്. തെറ്റാണോ? മാവേലിക്കരയിലെ ഗീതടീച്ചര്‍ പറഞ്ഞ അനുഭവം ഓര്‍മവരുന്നു. ആനയ്ക് നിറം നല്‍കാന്‍ പറഞ്ഞു. ഒരു കുട്ടി ആനയ്ക് ചോപ്പ് നിറം നല്‍കി. എന്തോ ടീച്ചറുടെ മനസിലത് രുചിച്ചില്ല. തിരുത്തിക്കണം. കുട്ടിയെ വളിച്ചു. എന്താ മോനേ ആനയെ കണ്ടിട്ടില്ലേ? എന്തിനാ ചുവപ്പ് നിറം കൊടുത്തത്. അത് ടീച്ചറേ അത് കൊലക്കൊമ്പനാ...
ആ ഉത്തരം ടീച്ചറെ തിരുത്തി. കുട്ടികളുടെ ചിന്തകളും ഭാവനകളും മനസിലാക്കണം. അവരുടെ യുക്തി തേടണം. ഏതായാലും മാരാരിക്കുളത്തെ ഷൈനി ടീച്ചര്‍ ഇത്തരം ചിത്രങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നു. സത്യത്തില്‍ ഈ പൂച്ച ഏതു കഥകളിക്ക് പച്ചയിട്ടതാ എന്നു ഞാനിപ്പോള്‍ ആലോചിക്കുന്നു. ഒരു കഥയ്ക് സാധ്യതയും മനസില്‍ തെളിയുന്നു. കണ്ണിന് മഞ്ഞ നിറം . അതും ശ്രദ്ധിക്കേണ്ടതാണ്. ഒന്നാം ക്ലാസിലനുഭവിച്ചു വികസിക്കുന്ന കൗതുകസ്വാതന്ത്ര്യം നാം ഏതു ക്ലാസില്‍ വെച്ചാണ് കശക്കിക്കളയുന്നത്?

ഞാന്‍ കണ്ട പൂച്ചയെക്കുറിച്ചാണ് എഴുത്ത്. കുട്ടികള്‍ക്ക് ഏഴുതാന്‍ അവസരമില്ലെന്ന് കണ്ടുപിടിത്തം നടത്തി എസ് എസ് എയും മറ്റും ലക്ഷങ്ങള്‍മുടക്കി വര്‍ക് ഷീറ്റ് തയ്യാറാക്കുന്നുണ്ട്. ഇനിയെങ്കിലും ഇത്തരം രചനാസന്ദര്‍ഭങ്ങളെക്കുറിച്ച് ആലോചിക്കുന്നതാവും നന്ന്. അമ്പാടിയുടെ പൂച്ച എങ്ങനെ?മീശ, ചെവി, വാല് എല്ലാമില്ലേ? മുഖത്തിന് മനുഷ്യപ്പറ്റും. ചക്കിയെക്കുറിച്ചാണ് അമ്പാടി കുറിച്ചത്.
 ചിഞ്ചുവെന്നാണ് ഈ പൂച്ചയുടെ പേര്. പാലു കുടിക്കും ചോര്‍ തിന്നും മീന്‍ തിന്നും . മരത്തില്‍ കയറും.... ആരാ പറഞ്ഞത് ഒന്നാം ക്ലാസിലെ കുട്ടികള്‍ ടീച്ചറെഴുതുന്നത് പകര്‍ത്തുകയാണ് വേണ്ടതെന്ന്? ഞാന്‍ കണ്ടിട്ടുണ്ട് ഇതൊക്കെ . അതാ എഴുതിയത്.
 അഭിനവ് പൂച്ച മ്യാവൂ മ്യാവൂു കരയും എന്നു കൂടി എഴുതി. കണ്ട പൂച്ചയല്ലെ കേട്ട ശബ്ദപ്പൂച്ചയും എഴുത്തില്‍ പരിഗണിക്കണ്ടേ?
 സൂര്യകാന്തി പൂച്ചയ്ക് കുപ്പായം നല്‍കി. പിന്നെ സൂര്യകാന്തീന്നെഴുതുമ്പോ ഇംഗ്ലീഷിലൂടെ ആയിക്കോട്ടെ. കുഴപ്പമില്ലല്ലോ? അമ്മു പൂച്ചയുടെ കണ്ണുകള്‍ രാത്രി നല്ല തിളക്കമാണ്. രാക്കാഴ്ചയിലേക്കാണ് സൂര്യകാന്തി വിടര്‍ന്നത്. പൂച്ച പാല്‍ കുടിക്കും എന്നതിനു പകരം അവള്‍ പാല്‍ കുടിക്കും എന്നല്ലേ എഴുതേണ്ടത്. എപ്പോഴും പൂച്ച പൂച്ച എന്ന് ആവര്‍ത്തിക്കുന്നതെനിക്കിഷ്ടമല്ല എന്ന് ആ എഴുത്ത് സൂചിപ്പിക്കുന്നു. അമ്പാടി എഴുതിയതുപോലെയല്ല എന്റെ പൂച്ചയ്ത് നീണ്ട വാലാ. വാല്‍ ഒണ്ട് എന്നെഴുതാനാ തുടങ്ങിയത് നാട്ടിലങ്ങനല്ലേ പറേണത്. പക്ഷേ എഴുതുമ്പോ ഉണ്ട് എന്നു തന്നെ എഴുതണം. അതാ ഞാന്‍ ശരിയാക്കി എഴുതിയത്.
 ഗൗരികൃഷ്ണ പൂച്ചയെ മൂന്നു തവണ വരച്ചു നോക്കി. അങ്ങോട്ടു ശരിയാകുന്നില്ല. എഴുതുമ്പോള്‍ വരി നേരെ വരുന്നില്ല. എങ്കില്‍ വരച്ചെഴുതിക്കളയാം.
 പൂജയുടെ പൂച്ചയെ നോക്കൂ. നല്ല രസം. പ്രധാനകാര്യങ്ങളെല്ലാം എഴുതിയിട്ടുണ്ട്.

  ഈ രചനകളില്‍ ഏര്‍പ്പെട്ട കുട്ടികളുടെ ചിന്തകള്‍ എന്തെല്ലാമാണ്?
പൂച്ചയെക്കുറിച്ചാണ് എഴുതേണ്ടത്.
എല്ലാവരും വെളള നിറമാണ് ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു.
 ഓരോരുത്തരും അവരവരുടെ ക്രമത്തില്‍ എഴുതി. വ്യത്യസ്തമായ അനുഭവങ്ങളിലേക്ക് പോയിട്ടുണ്ട്.
ചിലര്‍ ഉണ്ടായിരുന്നു എന്നും ചിലര്‍ ഉണ്ട് എന്നും എഴുതിയിട്ടുണ്ട്. കണ്ട പൂച്ചയെക്കുറിച്ചാണ് രണ്ടും ശരിയുമാണ്. ചില പ്രശ്നങ്ങളുണ്ട്. വാക്കുകളുടെ അകലം സംബന്ധിച്ചതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. ക്ലാസ് എഡിറ്റിംഗ് നടത്തിയാല്‍ രചനാപരമായ മറ്റു പ്രശ്നങ്ങള്‍ കുട്ടികള്‍ തന്നെ കണ്ടെത്തും. കാരണം ഒത്തിരി ശരികളാണ് ഇതിലെല്ലാം.  ഒന്നാം ക്ലാസിലെ ആദ്യ മാസം മുതല്‍ വാക്യങ്ങളിലൂടെ ആശയപ്രകാശനത്തിന് അവസരം നല്‍കണം. അനുഭവങ്ങളെ രചനാപാഠങ്ങളാക്കണം. ഓരോ രചനയും സശ്രദ്ധം വായിച്ചുനോക്കണം. പിന്തുണാമേഖലകള്‍ കണ്ടെത്തണം. ടീച്ചര്‍ വേര്‍ഷന്‍ എല്ലാ കുട്ടികളുടേയും ഓരോരോ വാക്യങ്ങള്‍ ഏടുത്തും ആവാം. പൂച്ചയുടെ നടത്തവും ഉറക്കവും മുട്ടിയുരുമ്മിയുളള സ്നേഹപ്രകടനവും കണ്ണടച്ചുളള പാലുകുടിയും ഒക്കെ എഴുതിച്ചേര്‍ക്കാം.ടീച്ചര്‍ പടം വരയ്കുമ്പോഴും കുട്ടിത്തം വേണം.
മാരാരിക്കുളം ടി എം എല്‍ പി എസിലെ ഒന്നാം ക്ലാസുകാര്‍ ഇങ്ങനെ എഴുതിയാണ് വളര്‍ന്നത്.
പാഠപുസ്തകത്തിന്‍റെ തടവറയിലേക്ക് അവരെ ഷൈനിടീച്ചര്‍ തളച്ചിട്ടില്ല.  അതിനാലാണ് കുട്ടികള്‍ തിളങ്ങിയത്.
(തുടരും)
........................................

മാരാരിക്കുളത്തെ മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക