ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 26, 2014

വട്ടാര്‍കയം സ്‌കൂളിനെ നിലനിറുത്താന്‍ പ്രഥമാധ്യാപികയെ ജനം മണിക്കൂറോളം തടഞ്ഞുവച്ചത് ...


ചരിത്രസ്മരണയിലേക്ക് പറിച്ചെറിയാന്‍ വിട്ടുകൊടുക്കില്ല എന്ന ഉറച്ച മനസോടെ ജനം ഒരു വിദ്യാലയത്തിന്റെ നിലനില്പിനായി സംഘടിച്ചു. ആവേശകരമായ അനുഭവം. ആരാണ് പറഞ്ഞത് പൊതു വിദ്യാലയത്തെ ആര്‍ക്കും വേണ്ടെന്ന്? ഇനി കുട്ടികള്‍ വരില്ലെന്ന്? ജനതയുടെ വികാരമായി വിദ്യാലയം മാറണം. ബന്ധുത്വം സ്ഥാപിക്കണം. അധ്യാപകര്‍ മാതൃകകാട്ടണം. ജനം കൂടെ വരും. ഇതാ ഈ വാര്‍ത്ത വായിക്കൂ
 റാന്നി:
  • അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്ന് പുനരുജ്ജീവനശ്രമം നടക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി. സ്‌കൂളില്‍നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രഥമാധ്യാപികയെ രണ്ടര മണിക്കൂറോളം തടഞ്ഞുവച്ചു. 
  • സ്‌കൂള്‍സമയം കഴിഞ്ഞും ഉപരോധം തുടര്‍ന്നു. 
  • അധ്യാപകരെ മാറ്റരുതെന്ന നാട്ടുകാരുടെ അപേക്ഷയും പ്രതിഷേധവും അവഗണിച്ച്, ഇവര്‍ക്ക് ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപികയെ തടഞ്ഞുവച്ചത്. സ്ഥലംമാറ്റത്തില്‍ തീരുമാനമുണ്ടാക്കാതെ പോകാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയ എ.ഇ.ഒ.യേയും തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍, ജനപ്രതിനിധികളുും നേതാക്കളും ഡി.പി.ഐ.യുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, തല്‍ക്കാലം അധ്യാപികമാര്‍ സ്‌കൂളില്‍ തുടരട്ടെയെന്ന് ഡി.പി.ഐ. എ.ഇ.ഒ.യ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനുശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍നിന്ന് പിരിഞ്ഞുപോയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് നാട്ടുകാര്‍ പ്രഥമാധ്യാപികയെ ഉപരോധിച്ചത്. 5.30ന് ശേഷമാണ് പ്രശ്‌നം പരിഹരിച്ച് നാട്ടുകാര്‍ പിരിഞ്ഞത്.
  • ഈ അധ്യയനവര്‍ഷാരംഭം സ്‌കൂളില്‍ കുട്ടികളാരുമുണ്ടായിരുന്നില്ല. സ്‌കൂളിലുണ്ടായിരുന്ന നാല് കുട്ടികള്‍ കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ ടി.സി. വാങ്ങി പോയിരുന്നു. അധ്യാപകരെല്ലാം സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണെന്നറിഞ്ഞാണ് ഇവര്‍ ടി.സി. വാങ്ങിയത്.
  •  ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച രണ്ട് അധ്യാപികമാരും സ്ഥലംമാറ്റത്തിനായി അപേക്ഷ നല്‍കിയിരുന്നു. 
  • സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ ഭാരവാഹികള്‍ രംഗത്തെത്തി സ്‌കൂള്‍ സംരക്ഷണസമിതി രൂപവത്കരിച്ചു. 
  •  ജൂലായ് മാസം ഇവര്‍ നടത്തിയ കഠിനപ്രയത്‌ന ഫലമായി നാല് കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ കഴിഞ്ഞു. 
  • ആദ്യം ചേര്‍ത്തത് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സീമയുടെ മകനെയാണ്. പിന്നീട് മറ്റ് മൂന്നുപേരും എത്തി. 
  • സ്‌കൂള്‍ നിലനിര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥലംമാറ്റം ലഭിച്ച സീമ, ജിജി തോമസ് എന്നീ അധ്യാപകരും സജീവമായി പ്രവര്‍ത്തിച്ചു. 
  • സ്വാതന്ത്ര്യദിനത്തിനും ഓണത്തിനുമൊക്കെ വിപുലമായ ആഘോഷപരിപാടികളാണ് നാട്ടുകാര്‍ സ്‌കൂളില്‍ നടത്തിയത്. സ്‌പോക്കണ്‍ ഇംഗ്ലൂഷ്, ചിത്രരചന ക്ലൂസ്സുകളും ഇവിടെ തുടങ്ങി. പൂജയ്ക്കുശേഷം ഏതാനും വിദ്യാര്‍ഥികള്‍കൂടി ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
  • ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. - See more at: http://www.deshabhimani.com/news-kerala-pathanamthitta-latest_news-402180.html#sthash.1UJHtgaD.dpuf
     ആറാമത്തെ പ്രവൃത്തിദിനവും കഴിഞ്ഞാണ് വിദ്യാര്‍ഥികളെ ചേര്‍ത്തതെന്ന കാരണത്താല്‍ ഈ കുട്ടികളുടെ എണ്ണം സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലെന്ന സാങ്കേതിക കാരണം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു
  • ഈ രണ്ട് അധ്യാപികമാരെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രി, ഡി.പി.ഐ., ഡി.ഡി. എന്നിവര്‍ക്കൊക്കെ സമിതി ഭാരവാഹികള്‍ നേരിട്ട് നിവേദനം നല്‍കി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കിയിരുന്നു. 
  • ഇതിനിടയിലാണ് ഒരാഴ്ച മുമ്പ് രണ്ട് അധ്യാപികമാര്‍ക്കും നേരത്തെ നല്‍കിയ അപേക്ഷപ്രകാരം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.
  •  വീണ്ടും സമിതി ഭാരവാഹികള്‍ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കണ്ട് വിവരമറിയിച്ചു. സ്ഥലംമാറ്റം ചൊവ്വാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഇരുവര്‍ക്കും ചൊവ്വാഴ്ച റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതായി പ്രഥമാധ്യാപിക സലീന ഷംസുദ്ദീന്‍ പറയുന്നു. മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചത്. ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ മുതല്‍ സ്‌കൂള്‍പരിസരത്ത് സംഘടിച്ചിരുന്നു. ഉച്ചയ്ക്കുശേഷം അധ്യാപികമാര്‍ക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കാന്‍ പ്രഥമാധ്യാപിക ശ്രമിക്കുന്നുവെന്നറിഞ്ഞാണ് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓഫീസ് ഉപരോധിച്ചത്. 
  • ഉന്നതോദ്യോഗസ്ഥരെത്തി പ്രശ്‌നം പരിഹരിക്കാതെ പ്രഥമാധ്യാപികയെ വിട്ടയയ്ക്കുകയില്ലെനായി നാട്ടുകാര്‍. ഇതിനിടയില്‍ സമിതി ഭാരവാഹികളും രാജു ഏബ്രഹാം എം.എല്‍.എ.യും ഉന്നതോദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. 5.15ഓടെ എ.ഇ.ഒ. പ്രകാശന്‍ പടന്നയില്‍ സ്‌കൂളിലെത്തി.
  • സ്ഥലംമാറ്റം ഡി.പി.ഐ.യുടെ ഉത്തരവാണെന്നും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു എ.ഇ.ഒ. നാട്ടുകാരെ അറിയിച്ചത്. രോഷാകുലരായ ജനം എ.ഇ.ഒ.യേയും തടയുമെന്ന സ്ഥിതിയായി.
  •  പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ്, അംഗം റൂബി കോശി, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇവരും സ്‌കൂള്‍ സംരക്ഷണസമിതി ഭാരവാഹികളായ ആലിച്ചന്‍ ആരതി, െക.ഇ.മാത്യു, ബാബുരാജ് എന്നിവരും എ.ഇ.ഒ.യുമായി ചര്‍ച്ച നടത്തി. റിങ്കു ചെറിയാന്‍ ആന്റോ ആന്റണി എം.പി.യെ വിവരങ്ങള്‍ അറിയിച്ചു. എം.പി. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ബന്ധപ്പെട്ടു. റിങ്കു ചെറിയാന്‍ ഡി.പി.ഐ.യുമായി േഫാണില്‍ സംസാരിച്ചപ്പോള്‍ അധ്യാപികമാരെ തല്‍ക്കാലം മാറ്റില്ലെന്ന് ഉറപ്പുനല്‍കി.
  •  വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഎഇഒ , അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ഡയറിയില്‍ എഴുതി നല്‍കിയതോടെയാണ് വൈകിട്ട് അഞ്ചരയോടെ സമരം അവസാനിപ്പിച്ചത്.
  • ഇതിനുശേഷമാണ് നാട്ടുകാര്‍ വിജയാരവം മുഴക്കി മടങ്ങിയത്. 
  • ഇത്രയും സമയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അലന്‍, ശ്രീകിരണ്‍, ജോഷിത, അലീന എന്നിവര്‍ സ്‌കൂളില്‍ത്തന്നെയുണ്ടായിരുന്നു. നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിക്കുന്നതറിഞ്ഞ് റാന്നി പോലീസും സ്‌കൂളിലെത്തിയിരുന്നു.
  • ഈ അനുഭവം പാഠമാക്കണം, ഇതൊരു സന്ദേശമാണ്. പൂട്ടാനൊരുങ്ങുന്ന ഏവര്‍ക്കും. ഒരിക്കല്‍ പൂട്ടിപ്പോയാല്‍ പിന്നെ തുറക്കില്ലെന്ന സത്യം വഴി തെളിയിക്കട്ടെ. 

  • വട്ടാര്‍കയം സ്‌കൂളില്‍ വിദ്യാരംഭം
    റാന്നി: അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് കഠിനപ്രയത്‌നത്തിലൂടെ നാട്ടുകാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വട്ടാര്‍കയം ഗവ. എല്‍.പി.സ്‌കൂളില്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ വിദ്യാരംഭം നടന്നു. കുട്ടികളുടെ സംഗീതാര്‍ച്ചനയും ഉണ്ടായിരുന്നു.
    അഞ്ച് കുട്ടികള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാജു ഏബ്രഹാം എം.എല്‍.. കുട്ടികളെ ആദ്യാക്ഷരം എഴുതിച്ചുകൊണ്ട് വിദ്യാരംഭം പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലത്തിലെ ഒരു വിദ്യാലയവും അടച്ചുപൂട്ടാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
    ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ചെറിയാന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഡോ. വി.ആര്‍.മോഹനനും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു. ഇതോടൊപ്പം സംഗീത വിദ്യാരംഭവും നടന്നു. സംഗീത സംവിധായകന്‍ വിജയന്‍ ദക്ഷിണ സ്വീകരിച്ചുകൊണ്ടാണ് സംഗീതവിദ്യാരംഭത്തിന് തുടക്കമിട്ടത്. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ചിന്നമ്മ തോമസ്, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം റിങ്കു ചെറിയാന്‍, ഡോ. വിപിന്‍ കെ.രവി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ബാബുരാജ്, ആലിച്ചന്‍ ആരതി, അധ്യാപികമാരായ കെ.സീമ, ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, സ്‌കൂള്‍ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

    കൂടുതല്‍ വാര്‍ത്തകള്‍... 

***സ്കൂള്‍ വാര്‍ത്തകള്‍: അടച്ചു പൂട്ടരുത് ...

schoolvaarthakal.blogspot.com/2014/07/blog-post_43.html

1 comment:

Unknown said...

Vattarkayam school alla poottandathu.Njangal okke padicha ee schooline nashippikkuvaan thottaduthu thudangiya M.C.Cherian Memorial Bethel English Medium School aanu poottendathu.Illenkil parents avarude kunjungale Ranniyilo konniyilo vidum,athum sathyamaa.Panakkozhuppu kurachonnumalle ente naattukaarkku.Orikkal nammalokke ivide padichavaraa ,marakkanda.Ee parayunna Maya teacherum ee schoolile poorva vidyaarthiyaanu.Govt.school poottukayalla puthiya Engrish medium schoolukalkku recognition kodukkaruthu.Ennal M.C.Cherian school governing board members kunjungal padikkunnathu,international schoolilum.Kashtam