ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 25, 2017

രണ്ടാം ക്ലാസിലെ ആദ്യമാസ രചനകള്‍

  G.O.Rt.No.35791891G.Edn.dated 20.11.1989 Thiruvananthapuram എന്ന ഉത്തരവ്
പ്രകാരരമാണ് 1990-91 ല്‍ പാഠ്യപദ്ധതി പരിഷ്കരിക്കപ്പെട്ടത്. അന്നത്തെ പാഠ്യപദ്ധതിയില്‍ (സിലബസ് പോലൊരു സാധനമാണ് അന്നത്തെ പാഠ്യപദ്ധതി) ഒന്നാം ക്ലാസിലെ ഭാഷാപഠനത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു.
.."രണ്ടും (സംഭാഷണപരിചയവും ആലേഖനപരിചയവും) ഒന്നാം ടേം അവസാനം തീര്‍ക്കണം. ശരിയായ അക്ഷരബോധത്തിനുവേണ്ടി ഒരു കേരളപാഠാവലിയും ഉണ്ടായിരിക്കണം. രണ്ടും മൂന്നും ടേമുകള്‍കൊണ്ട് പദാവതരണരീതിയില്‍ അക്ഷരബോധം ഉറപ്പിക്കുകയും ലേഖനവിദ്യവശമാക്കുകയും വേണം. എല്ലാ അക്ഷരങ്ങളും ഒന്നാം സ്റ്റാന്‍ഡേര്‍ഡില്‍ത്തന്നെ തീര്‍ത്തുകൊളളണമെന്നില്ല.. അതിഖരമൃദുഘോഷാദികള്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിലേക്ക് മാറ്റായാലും വലിയ അപകടമൊന്നുമില്ല.( പേജ് 17)”
അതായത് അന്ന് അ ഇ ഉ ഋ എ ഒ  ആ ഈ ഊ ഏ ഓ ഐ ഔ
എന്നിവയും ക ച ട ത പ യും അവയുടെ ഇരട്ടിപ്പുകളും മറ്റു ചില അക്ഷരങ്ങളും മാത്രം ഒന്നാം ക്ലാസില്‍ പഠിച്ചാല്‍ മതിയായിരുന്നു. കുറച്ചു വാക്കുകള്‍ ഏഴുതാന്‍ കഴിഞ്ഞാല്‍ ഭാഷാപഠനമായി. ഒന്നാം ടേമില്‍ കാര്യമായ പഠനമില്ല.

കുറച്ച് പദങ്ങള്‍ എഴുതാന്‍ കഴിവുനേടി വരുന്ന കുട്ടികളെയാണ് രണ്ടാം ക്ലാസില്‍ വരവേല്‍ക്കുക. രണ്ടാം ക്ലാസിലെ ആദ്യത്തെ രണ്ടു പാഠങ്ങള്‍ പ്രബലനരൂപത്തിലുളള കഥാപാഠങ്ങളായിരിക്കണമെന്നും പാഠ്യപദ്ധതി പറയുന്നു. ഒന്നാം ക്ലാസില്‍ പഠിച്ച അക്ഷരങ്ങള്‍ ഓര്‍മിക്കുന്നതിനാണിത്ആകെ മുപ്പത് പാഠങ്ങളാണുളളത്. അതായത് ഓരോ ടേമിലും പത്തു വീതം. ഓരോ മാസവും ശരാശരി രണ്ടു മൂന്നു പാഠങ്ങള്‍. അങ്ങനെ പരിശോധിച്ചാല്‍ സ്കൂള്‍ തുറന്നു വരുന്ന ആദ്യമാസം കുട്ടികള്‍ പുതിയ അക്ഷരങ്ങളൊന്നും പഠിക്കുന്നില്ല. കര്‍ശനമായ നിയന്ത്രണരേഖ വരച്ചിരിക്കുകയാണ്. കുട്ടികളുടെ കഴിവിനെ സംബന്ധിച്ച ധാരണയില്ലായ്മയാണ് ഈ പഠനനിരോധനത്തിനു പിന്നില്‍ എന്നു അനുമാനിക്കാവുന്നതാണ്. ( ഇതുകൊണ്ടാവാം അക്കാലത്ത് പ്രൈമറിക്ലാസുകളില്‍ 35 മുതല്‍ 40% വരെയായിരുന്ന വിദ്യാലയനിരക്ഷരത. അതിന്റെ ഫലമോ പത്താം ക്ലാസില്‍ പരാജിതര്‍ 60% ത്തിലധികവും )
96ലെ പ്രാഥമിക വിദ്യാഭ്യാസ പാഠ്യപദ്ധതി ഒന്നാം ക്ലാസ് കഴിയുന്ന കുട്ടി ലഘുവാക്യങ്ങള്‍ എഴുതാനുളള ശേഷി ആര്‍ജിക്കണമെന്നു വിഭാവനം ചെയ്തു. എങ്കിലും പാഠപുസ്തകത്തില്‍ രണ്ടാം ക്ലാസ് കൂടി പരിഗണിച്ചാണ് ഭാഷാവസ്തുതകള്‍ അവതരിപ്പിച്ചത്. പിന്നീട് ഒന്നാം ക്ലാസില്‍ വെച്ച് കുട്ടികള്‍ എഴുതുന്ന നിരവധി വ്യവഹാരരൂപങ്ങള്‍ കണ്‍മുന്നില്‍ കണ്ടിട്ടും പല വിദ്യാലയങ്ങളും അക്ഷരങ്ങളില്‍ കുടുങ്ങിക്കിടന്നു.
ഇക്കാലത്തും ചില അധ്യാപകര്‍ ഒന്നാം ക്ലാസില്‍ വെച്ച് കുട്ടികള്‍ വാക്കെഴുതിയാല്‍ മതി വാക്യങ്ങള്‍ എഴുതേണ്ട എന്ന നിലപാടുകാരാണ്. രണ്ടാം ക്ലാസ് അവസാനമാകുമ്പോഴേക്കും എല്ലാ അക്ഷരങ്ങളും പഠിച്ച് എഴുതിയാല്‍ മതിയത്രേ! പാഠ്യപദ്ധതി പലതവണമാറിയപ്പോഴും  രണ്ടാം ക്ലാസ് അവസാനമാകുമ്പോഴേക്കും എല്ലാ അക്ഷരങ്ങളും പഠിച്ച് എഴുതിയാല്‍മതി എന്ന സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ഈ നിലപാട് കുട്ടികളുടെ ഭാഷാപിന്നാക്കാവസ്ഥയ്ക് വലിയ സംഭാവന നല്‍കുന്നുണ്ട് എന്നു പറയാതിരിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ ആഴ്ചകളില്‍ ഒരു വിദ്യാലയത്തിലെ വിവിധ ക്ലാസുകളിലെ ഭാഷാപരമായ പിന്നാക്കാവസ്ഥ കണ്ടെത്താനായി പ്രീടെസ്റ്റ് നടത്തിയപ്പോള്‍ മൂന്നാം ക്ലാസിലെ ഇരുപത് ശതമാനത്തോളം കുട്ടികള്‍ ഭാഷാപരമായ പിന്നാക്കാവസ്ഥയിലാണ് എന്നു കണ്ടെത്തി. രണ്ടില്‍ നിന്നും വന്നവരാണവര്‍. മുപ്പത് കുട്ടികളില്‍ ആറുപേര്‍ എന്നത് പഴയകാലത്ത് അവഗണിക്കാവുന്ന സംഖ്യയാണ്. പുതിയകാലത്ത് അത് പാടില്ല. അവരെയും ഒപ്പത്തിനൊപ്പം കൊണ്ടുപോകണം.
രണ്ടാം ക്ലാസിലും പ്രീടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. അവിടെയും ഏകദേശം അത്രയും ശതമാനം കുട്ടികള്‍ പിന്നിലാണ്. ബഹുഭൂരിപക്ഷം കുട്ടികളും രണ്ടിലെത്തുന്നത് തെറ്റില്ലാതെ  സ്വതന്ത്രമായി വാക്യങ്ങളെഴുതാന്‍ കഴിവുളളവരായിട്ടാണ് എന്നതാണ് ആശായവഹമായ വസ്തുത.  മഴയെക്കുറിച്ച് ചര്‍ച്ച ചെയ്തതിനു ശേഷം അഞ്ചു വാക്യങ്ങളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെഴുതിയത്  നേക്കുക.

 

 
എറണാകുളം ജില്ലയിലെ മിനിടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കിട്ടത് കൂട്ടിച്ചേര്‍ത്തു വായിക്കുന്നതു നന്നായിരിക്കും.
"ഇത് ഒന്നാം ക്ലാസിൽ നിന്നും രണ്ടാം ക്ലാസിലേക്ക് കടന്നു വന്ന കുരുന്നുകളുടെ വിവരണങ്ങൾ .  
കളിയും ചിരിയും ആട്ടവും പാട്ടുമായി രണ്ടു മാസത്തെ അവധിക്കാലത്തിൽ  കുത്തിയൊലിച്ചു പോകുന്നതല്ല നമ്മുടെ കുട്ടികൾ സ്വായത്തമാക്കിയ ഭാഷയുടെ മികവുകൾ...  
കാരണം അവർക്ക്  പരിക്ഷക്കു വേണ്ടി അറിവ് കുത്തിനിറക്കുകയായിരുന്നില്ല. പകരം അറിവ് നിർമ്മിക്കുകയായിരുന്നു. " പുല്ലിൽ ഇരിക്കുന്ന തവള പുഴയെ നോക്കിയിരിക്കുന്നു" "സുന്ദരനായ ഒരു തവള പാറയുടെ പുറത്തിരിക്കുന്നു
 ഒന്നാം ക്ലാസിൽ നിന്നും രണ്ടാം ക്ലാസിലേക്കു കടന്നവർ, 
മൂന്നാം ദിവസം തന്നെ നടത്തിയ പ്രീ ടെസ്റ്റിൽ  ഇത്തരം വർണ്ണനകൾ നടത്തുന്നത് അവരുടെ പഠനം ജൈവികമായിരുന്നതിനാലാണ് . ഓരോ കുട്ടികളുടെയും രചനകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ട് തന്നെ.. 
 തറ പറ  പന എന്നൊക്കെ വാക്കുകൾ എവിടെ നിന്നെങ്കിലും പകർത്തി എഴുതി വയ്ക്കുന്നതിലെ അക്ഷര ശുദ്ധിയിൽ മഹത്വം കാണുന്നവർക്ക് ഈ കുരുന്നുകള്‍ പരസഹായമില്ലാതെ നടത്തിയ രചനകളിലെ ഭാഷ മികവ് തിരിച്ചറിയുവാനാകുമോ ആവോ?.

 

അതെ, അനുഭവങ്ങളില്‍ നിന്നും തിരിച്ചറിവുകളുണ്ടാകണം. രണ്ടാം ക്ലാസിലെ കുട്ടികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടതില്ല.അവര്‍ വാക്യങ്ങളെഴുതാന്‍ പഠിക്കട്ടെ. അവരുടെ ലേഖനപ്രയാസങ്ങള്‍ പരിഹരിക്കുന്നതിനു ഊന്നല്‍ നല്‍കിയില്ലെങ്കില്‍ എണ്‍പത് ശതമാനം കുട്ടികള്‍ എഴുത്തുകാരും ബാക്കിയുളളവര്‍ എഴുതാനാകാതെ പിന്നാക്കാവസ്ഥയുടെ നുകം ചുമക്കുന്നവരുമാകും. ഇത് അവരുടെ തുടര്‍ന്നുളള പഠനത്തെ സാരമായി ബാധിക്കും. ക്ലാസില്‍ രണ്ടു വിഭാഗം കുട്ടികള്‍‍. എഴുതാനറിയാവുന്നവരും അറിയാത്തവരും. വിവേചനം പാടില്ല.
അപ്പോഴും ഒരു വിഭാഗം അധ്യാപകര്‍ക്ക് വിയോജിപ്പ്. സാധ്യത അന്വേഷിക്കാനും മടി. എന്തായാലും പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പക്ഷത്ത് നിന്നും നോക്കിക്കാണണം. മലയാളത്തിളക്കത്തിന്റെ രണ്ടാം ക്ലാസിലെ രീതി അങ്ങനെയാണ് പരിശോധിച്ചത്. ഏഴു ദിവസം കൊണ്ട് കുട്ടികള്‍ മാറി. ശ്രീ പൗലോസ്, ജി രവി, ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ട്രൈ ഔട്ടിന്‍റെ അവസാനം  പിന്നാക്കം നിന്ന കുട്ടികള്‍ എങ്ങനെ എഴുതി എന്നു നോക്കൂ.
 
ഏതു വിദ്യാലയത്തിനും ഈ രീതിയില്‍ ചിന്തിക്കാവുന്നതാണ്. രണ്ടാം ക്ലാസിലെ ഭാഷാസ്വയംപര്യാപ്തത ലക്ഷ്യമിടണം. എല്ലാ കുട്ടികളും തെറ്റില്ലാതെ ( ചെറിയ തെറ്റുകള്‍ തിരുത്താമെല്ലോ)  സ്വന്തം ആശയങ്ങള്‍ എഴുതി പ്രകടിപ്പിക്കട്ടെ. അതാകണം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാം ക്ലാസിലെ ലക്ഷ്യങ്ങളിലൊന്ന്.













































































No comments: