ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 27, 2025

പറവകൾ പാറി പാഠവിനിമയപുരോഗതിയും .....

1465 ഒന്നാം ക്ലാസ് അധ്യാപകരിൽ നടത്തിയ സർവ്വേ പ്രകാരം

🔴 ബഹുഭൂരിപക്ഷം അധ്യാപകരും (64%) അഞ്ച് ദിവസത്തിന് മുകളിലാണ്.

🔴16% പേർ 30/6/25 ന് പാഠം തീർക്കാൻ സാധ്യതയുണ്ട് (മഴയവധി ഇല്ലെങ്കിൽ )

🔴17 ശതമാനം അധ്യാപകർ പാഠ വിനിമയത്തിൽ വളരെ പിന്നിലാണ്.

 *എന്തെല്ലാമാണ് കാരണങ്ങൾ* ?

👉1 ദുരിതാശ്വാസ ക്യാമ്പായതിനാൽ ക്ലാസ് തുടങ്ങാനായില്ല

👉2 ഒന്നൊരുക്കം നീട്ടിക്കൊണ്ടുപോയി. അവധി വന്നതൊന്നും പരിഗണിക്കാതെ പത്ത് ദിവസം പൂർത്തിയാക്കാൻ ശ്രമിച്ചു

👉3 വർക്ക് ബുക്ക് കിട്ടാൻ വൈകി ( അത്തരം സാഹചര്യത്തിൽ എങ്ങനെ തുടങ്ങാം എന്ന് TM ൽ സൂചിപ്പിച്ചത് അവഗണിച്ചു)

👉4 പാഠപുസ്തകം വൈകി (കുഞ്ഞെഴുത്തിലെ വർക്ക് തീരുമ്പോഴാണ് TB വേണ്ടി വരിക എന്ന് TMൽ സൂചിപ്പിച്ചിരുന്നു)

👉5 അക്ഷരമാല പഠിപ്പിക്കാൻ പോയി

👉6 പറവ പാറി എന്ന തലക്കെട്ട് തുടക്കത്തിൽ എഴുതിപ്പിച്ചും തീയതി എഴുതിപ്പിച്ചും പാഠപുസ്തകത്തിലെ വരികൾ അതേ ക്രമത്തിൽ ചെയ്ത് പിന്നെ കുഞ്ഞെഴുത്തിലേക്ക് വന്ന ഒരു ടീച്ചറുണ്ട്

👉7 ഡിപ്പാർട്ട്മെൻ്റ് വിളിച്ച ലഹരി, ശുചിത്വം, സുംബാ ഡാൻസ് പരിശീലനങ്ങൾ എല്ലാത്തിനും ഒരാൾ പോകുന്നു.

👉8 പരിചയപ്പെടുത്തുന്ന ദിവസം തന്നെ അക്ഷരം ഉറപ്പിക്കാൻ ശ്രമിക്കുന്നു

👉9 നിലമ്പൂരിൽ തെരഞ്ഞെടുപ്പ്, മഴയ വധി 5 ദിവസം 

👉10 അധ്യാപികയ്ക്ക് ലീവ് എടുക്കേണ്ടി വന്നു

👉 11 ഒന്നാം ക്ലാസിൽ പല അധ്യാപകർ  Subject മാറി എടുക്കുന്നതിനാൽ ടീച്ചിംഗ് മാന്വൽ ഒരു ദിവസത്തെ കംപ്ലീറ്റ് ആവുന്നില്ല. ആദ്യത്തെ ഒന്നോ രണ്ടോ പിരീഡ് മാത്രം കേരളപാഠാവലിക്ക്. സമയം കിട്ടുന്നില്ല

👉 12 കുട്ടികൾ കൂടുതൽ ആണ്. മാനേജ് ചെയ്യാൻ കഴിയുന്നില്ല

👉 13 കുട്ടികള്‍ സ്ഥിരമായി ക്ലാസിലെത്തുന്നില്ല.  

➖➖➖➖➖➖➖➖➖

1, 9, 10 ഒഴികെ മറ്റെല്ലാം വേണമെന്ന് വച്ചാൽ മറികടക്കാമായിരുന്നു.

👇👇👇👇

ഇനം 11 ഗുരുതരമാണ്. വിദ്യാലയം സൃഷ്ടിച്ച അശാസ്ത്രീയമായ സമയക്രമീകരണം.

പാഠം വൈകിത്തുടങ്ങിയ ഈ 17% അധ്യാപകർ ജൂലൈ 15നകം ഒന്നാം യൂണിറ്റ് തീർത്തില്ലെങ്കിൽ ഒന്നാം ടേമിലെ പാഠഭാഗങ്ങൾ തീർക്കാനാകില്ല.

🔴ടേം പരീക്ഷ ആഗസറ്റ് 20ന് തുടങ്ങും

ഇവർ വളരെ പ്രയാസപ്പെടുകയും പ്രക്രിയ ഒന്നും പാലിക്കാതെ ക്ലാസ് എടുക്കാൻ നിർബന്ധിതരാവുകയും ഫലം കിട്ടാതെ വരികയും ചെയ്യും.

ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്. ചില സാധ്യതകള്‍ പങ്കിടുകയാണ്. 

അശാസ്ത്രീയമായ പിരീഡ് വിഭജനക്കാർ 

നിങ്ങളുടെ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ നാല് അധ്യാപകര്‍ ക്ലാസ് എടുക്കുന്നുണ്ട് എന്നു കരുതുക. ഒരാള്‍ കേരള പാഠാവലി , ഒരാള്‍ ഇംഗ്ലീഷ്, ഒരാള്‍ ഗണിതം, ഒരാള്‍ അറബിക്.

ഇനി ഈ സമയക്രമീകരണച്ചാര്‍ട്ട് നോക്കൂ. എല്ലാ ദിവസവും ഒന്ന്, രണ്ട് പിരീഡുകള്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്നു.  എല്ലാദിവസവും മൂന്നാം പിരീഡ് ഗണിതത്തിനും അഞ്ചാം പിരീഡ് ഇംഗ്ലീഷിനുമാണ്. വെള്ളിയാഴ്ച മാത്രം നാലാം പിരീഡ് കൂടി ഗണിതത്തിന് ഉണ്ട്. അറബിക്കിന് നാലാം പിരീഡും മാറ്റിവെച്ചു. ബാക്കി വരുന്ന പിരീഡുകളെല്ലാം കേരളപാഠാവലിയിലെ മറ്റ് വിഷയങ്ങള്‍ക്കാണ്. അതായത്  കേരളപാഠാവലിക്ക് ആഴ്ചയില്‍ അനുവദിക്കപ്പെട്ട ഇരുപത്തിനാല് പിരീഡുകള്‍ ലഭിക്കും. മറ്റ് വിഷയങ്ങളായ ഇംഗ്ലീഷ്, ഗണിതം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ യഥാക്രമം മൂന്നും അഞ്ചും പിരീഡുകളിലാണ് ഒന്നാം ക്ലാസിലെത്തേണ്ടത്. ഈ സമയം കേരളപാഠാവലി കൈകാര്യം ചെയ്യുന്ന ടീച്ചര് മറ്റ് ക്ലാസുകളിലും പോകണം. ടൈം ടേബിള്‍ അതനുസരിച്ച് ക്രമീകരിക്കണം. സമയവിന്യാസം സംബന്ധിച്ച് സംശയം ഉണ്ടായപ്പോഴാണ് നാം ട്രെയിനെ ഉദാഹരിച്ചത്.

ഒരു ദിവസത്തെ എട്ട് പിരീഡ് ബോഗികളുള്ള ഒരു ട്രെയിനായി സങ്കല്പിക്കുക. സംവരണം ചെയ്ത ബോഗികളില്‍ അതാത് വിഭാഗക്കാര്‍ മാത്രമേ കയറാനാകൂ എന്നതുപോലെ ഇംഗ്ലീഷിനും ഗണിതത്തിനും അനുവദിച്ചത്ര പിരീഡുകളേ എടുക്കാനാകൂ. അറബിക്കിന് വേണ്ടി റിസേര്‍വ് ചെയ്ത പിരീഡ് അതിനുള്ളതാണ്. ഒന്നിലധികം പേര്‍ ഒന്നാം ക്ലാസ് കൈകാര്യം ചെയ്തു എന്നതുകൊണ്ട് മതിയായ പിരീഡ് ലഭിക്കുന്നില്ല എന്ന് പറയുന്നത് യുക്തിരഹിത ആസൂത്രണം കൊണ്ടാണ്.

ഇത്തരം വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രധാന പ്രശ്നം ഒന്നാം ക്ലാസിലെ പരിശീലനം കിട്ടാത്ത അധ്യാപകര്‍ ക്ലാസ് എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്. ഇപ്പോഴത്തെ രീതി പ്രകാരം ക്ലാസ് അടിസ്ഥാനത്തിലാണല്ലോ പരിശീലനം. നിങ്ങളുടെ ഒന്നാം ക്ലാസില്‍ പരിശീലനം ലഭിക്കാത്തവരാകും കേരളപാഠാവലി വിനിമയം ചെയ്യുന്നത് എങ്കില്‍ അത് തിരുത്തണം. കുട്ടികളുടെ അക്കാദമിക ക്ഷേമമാണേ അധ്യാപകരുടെ താല്പര്യങ്ങളാണോ വലുത് എന്ന് ആലോചിക്കണം.

ഒന്നൊരുക്കം പരിപാടി നീട്ടിക്കൊണ്ടുപോയവര്‍, മഴയവധി ബാധിച്ചവര്‍, ലീവെടുക്കേണ്ടി വന്നതിനാല്‍ പാഠം തുടങ്ങാന്‍ വൈകിയവര്‍, ദുരിതാശ്വാസ ക്യാമ്പ് കാരണം ക്ലാസ് നടത്താനാകാത്തവര്‍

കഴിഞ്ഞ വര്‍ഷം ഒരു മാസം മുഴുവന്‍ സന്നദ്ധതാ പ്രവര്‍ത്തനത്തിന് നീക്കിവെച്ചവരുണ്ട്. അക്കാരണത്താല്‍ അവരുടെ പാഠം തുടങ്ങാന്‍ വൈകി.  എല്ലാവരും മുട്ടപ്പരീക്ഷണാനുഭവവും ദേശാടനക്കിളിയുടെ രംഗാവിഷ്കാരവും പങ്കിട്ടപ്പോള്‍ ഇക്കൂട്ടര്‍ അസ്വസ്ഥരായി, പാഠങ്ങളെല്ലാം അനിശ്ചിതാവസ്ഥയിലായി. ഈ വര്‍ഷം അത് ആവര്‍ത്തിക്കാതിരിക്കാനാണ് പത്ത് ദിവസത്തെ ഒന്നൊരുക്കം എന്ന് കൃത്യമായി പറഞ്ഞത്. പതിനെട്ടാം തീയതി വരെയായിരുന്നു ലക്ഷ്യമിട്ടത്. 

  • മഴയവധികാരണം പലയിടത്തും പത്ത് ദിവസം കിട്ടിയില്ല. 
  • ഒരേ ദിവസത്തേക്കും നിശ്ചയിച്ചത് അതത് ദിവസം തീര്‍ന്നില്ല. 
  • ചില അധ്യാപകര്‍ ഒന്നൊരുക്കത്തെ മാറ്റം വരുത്താനാകാത്ത സിലബസ് പോലെ കണ്ടു. തീരാത്ത പ്രവര്‍ത്തനം അവര്‍ അടുത്ത ദിവസത്തേക്ക് പരിഗണിച്ചു, ഫലമോ രണ്ടാം ദിവസത്തെ പ്രവര്‍ത്തനം തീരുന്നത് മൂന്ന് ദിവസം കൊണ്ട്. പത്ത് ദിവസത്തെ ഒന്നൊരുക്കത്തിന് പതിനഞ്ച് ദിവസം എടുക്കേണ്ടി വന്നു, 
  • എന്നാല്‍ ഭൂരിപക്ഷം അധ്യാപകരും ദിവസങ്ങളെ മാത്രം പരിഗണി്ച്ചു.  അവര്‍ പതിനെട്ടിന് ഒന്നൊരുക്കം അവസാനിപ്പിച്ച് പാഠത്തിലേക്ക് പ്രവേശിച്ചു.

ഒന്നാം യൂണിറ്റി്ന്റെ ആദ്യദിനപ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനരീതിയിലുള്ളതുമായിരുന്നു. പതിനെട്ടാം തീയതി പാഠം ആരംഭിക്കാമായിരുന്നു, തിരിച്ചുപോയി ചെയ്യാനാകില്ലല്ലോ? വരും ദിവസങ്ങളിലെന്ത് എന്ന് ആലോചിക്കാം . ഇനി ചെയ്യാനാകുന്നത് 

  1. തുടര്‍ന്നുള്ള പാഠങ്ങള്‍ ചിട്ടയായി ചെയ്യുക.
  2. പറവ പാറി എന്നതിനെ ഒമ്പതാം ദിവസത്തെ പ്രവര്‍ത്തനം അവലോകനത്തിനുള്ളതാണ്. തത്കാലം അതൊഴിവാക്കുക. 
  3. എല്ലാ ദിവസവും ആരംഭിക്കുമ്പോള്‍ മുന്‍ദിവസത്തെ കാര്യങ്ങളുടെ അവലോകനത്തിനായി നീക്കിവെച്ച സമയം ( 40 മിനിറ്റ്) പകുതിയാക്കുക (20മിനിറ്റ്). ബാക്കി സമയം പാഠവിനിമയത്തിന് ഉപയോഗിക്കുക
  4. കഥാവേള ഒഴിവ് സമയത്തേക്ക് മാറ്റുക. 
  5. അധ്യാപകസഹായിയില്‍ സൂചിപ്പിച്ചവയല്ലാത്ത അധികപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക
  6. ദിനാചരണങ്ങളുടെ പേരില്‍ ജൂലൈമാസം പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതിരിക്കുക
  7. ഒന്നാം ക്ലാസിലെ അധ്യാപിക മാത്രം വിദ്യാലയത്തെ പ്രതിനിധീകരിച്ച് ബി ആര്‍ സിയില്‍ നടക്കുന്ന എല്ലാ പരിപാടിക്കും പോവുക എന്ന രീതി ഉപേക്ഷിക്കുക. ടേണ്‍ വച്ച് പോകട്ടെ.
  8. ഏതൊക്കെ പ്രവര്‍ത്തനങ്ങളുടെ സമയം കുറയ്കാനാകും എന്ന് പരിശോധിക്കുക.

പ്രവര്‍ത്തനപുസ്തകം , പാഠപുസ്തകം ഇവ വൈകിക്കിട്ടിയവരും ഇനിയും കിട്ടാത്തവും മുന്‍ വര്‍ഷത്തെ പാഠപുസ്തകവും ഈ വര്‍ഷത്തെ കുഞ്ഞെഴുത്തും കി്ട്ടിയവരും നേരിടുന്ന പ്രശ്നങ്ങള്‍

 ടീച്ചര്‍മാരുടേതല്ലാത്ത കാരണത്താല്‍ വിഷമിക്കുന്ന അധ്യാപകരാണ് ഈ വിഭാഗം. ഒന്നഴക് സംസ്ഥാന ഗ്രൂപ്പില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ടീച്ചിംഗ് മാന്വല്‍ ഇത്തരം അവസ്ഥ പരിഗണിച്ച് തയ്യാറാക്കണമെന്ന് നിശ്ചയിച്ചത്.

  1. കുഞ്ഞെഴുത്ത് കിട്ടാത്തിടത്ത്  2023-24ല്‍ ഉപയോഗിച്ച പോലെ സചിത്രനോട്ട് ബുക്ക് ഉപയോഗിക്കുക. തുടക്കത്തിലെ മഞ്ഞക്കിളിയെ ആ ബുക്കില്‍ ഒട്ടിച്ച് മരം വരച്ചാല്‍ മതി. രണ്ടാം യൂണിറ്റിലും ഇങ്ങനെ വേണ്ടിവരും.
  2.  എ ഫോര്‍ പേപ്പറില്‍ ഒട്ടിച്ച് എഴുതിച്ചാലും മതി. ആ പേപ്പറുകള്‍ ഫയലാക്കി വെക്കണം എന്ന് മാത്രം
  3. പാഠപുസ്തകം കിട്ടാത്ത വിദ്യാലയങ്ങള്‍- ഒന്നാം യൂണിറ്റില്‍ അവസാനം ഒത്തുവായനയ്കായി പാഠപുസ്തകം ഉപയോഗിക്കുന്നത്. പാഠപുസ്തകത്തിലെ വരികള്‍ ചാര്‍ട്ടിലാക്കി പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനാനുഭവം നല്‍കാം.
  4. പഴയ പുസ്തകം കിട്ടിയിടത്ത് ഇങ്ങനെയും പറ്റാതെ വരും. കാരണം ഒഴിവാക്കിയ ചിഹ്നങ്ങളും അക്ഷരങ്ങളും അതിലുണ്ട്. രക്ഷിതാക്കളുമായി സംസാരിച്ച് സ്റ്റിക്കര്‍ ഒട്ടിക്കാനാകുമോ എന്ന സാധ്യത ആലോചിക്കാം. 

തുടക്കത്തില്‍ത്തന്നെ  അക്ഷരമാല പഠിപ്പിക്കാനും അതത് ദിവസം അക്ഷരം ഉറപ്പിക്കാനും മറ്റാരെല്ലാമോ തയ്യാറാക്കിയ അക്ഷരാവതരണ പദാവതരണരീതി പ്രകാരമുള്ള വര്‍ക്ക് ഷീറ്റ് ഉപയോഗിച്ചവരും നേരിടുന്ന പ്രശ്നങ്ങള്‍

  • ആശയാവതരണരീതിയില്‍ വിശ്വാസമില്ലാത്തവരാണ് ഇക്കൂട്ടര്‍
  • പഴയതും പുതിയതുമായ രീതികള്‍ ഇടകലര്‍ത്തി ഉപയോഗിക്കും
  • കൃത്യമായ ധാരണയില്ല. നിലപാടില്ല
  • അതിന്റെ ഫലമായി ഒത്തിരി അധികപ്രവര്‍ത്തനങ്ങള്‍ ചെയ്യും. പാഠം തീരുകയുമില്ല. എല്ലാ കുട്ടികളും എഴുത്തും വായനയും പഠിക്കുകയുമില്ല. വീട്ടില്‍ പിന്തുണലഭിക്കുന്നവര്‍ മാത്രം മുന്നേറും.
  •  ഒന്നാം ടേമില്‍ ഗവേഷണാത്മകമായി  പുതിയരീതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ തീരുമാനിക്കൂ എന്ന് മാത്രമേ അവരോട് പറയാനുള്ളൂ. അവരുടെ ആശയവ്യക്തതയ്കായി മറ്റൊരു കുറിപ്പ് ബ്ലോഗില്‍ നല്‍കുന്നതാണ്. 

കുട്ടികള്‍ കൂടുതലുള്ള ക്ലാസുകള്‍

  • ഒരു ഡിവിഷനില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികള്‍ വരുന്നത് ബോധനമാധ്യമത്തിന്റെ പേരില്‍ ക്ലാസ് തിരിക്കുമ്പോഴാണ്.
  • മലയാളം മാധ്യമ ക്ലാസില്‍ കുട്ടികള്‍ കുറവും ഇംഗ്ലീഷ് മാധ്യമ ക്ലാസില്‍ കുട്ടികള്‍ നാല്പതിലധികവും
  • കുട്ടികള്‍ കൂടുതലുള്ള ഒന്നാം ക്ലാസ് അധ്യാപകവിദ്യാര്‍ഥി അനുപാതത്തിന്റെ എല്ലാ ശാസ്ത്രീയ നിലപാടുകളെയും റദ്ദ് ചെയ്യുകയാണ്. തസ്തിക അനുവദിക്കുന്നതിന് പോലും ആധാരമായ കാര്യങ്ങളെ അവഗണിക്കുകയാണ്. വ്യക്തിഗത ശ്രദ്ധ ലഭിക്കാനുള്ള കുട്ടിയുടെ അവകാശത്തെ കശക്കിക്കളയുകയാണ്. നിര്‍ദ്ദേശിച്ച പഠനപ്രക്രിയ ഫലപ്രദമായി നടത്താനാകാതെ ടീച്ചറെ വിഷമിപ്പിക്കുകയാണ്.
  •  പരിഹാരം - അറബിക് പഠിപ്പിക്കുമ്പോള്‍ ആ കുട്ടികള്‍ മാത്രമല്ലേ പോകുന്നത്? അതുപോലെ സവിശേഷ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മാത്രം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ ഒന്നിച്ചിരിക്കണം. പൊതുവിഷയങ്ങള്‍ ഉള്‍പ്പെടുന്ന കേരളപാഠാവലിയുടെ വിനിമയ സമയം ക്ലാസില്‍ തുല്യമായി കുട്ടികള്‍ വരത്തക്കവിധം ക്രമീകരിക്കണം.
  • പൊതുവിഷയമാണെന്ന് രക്ഷിതാക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തണം. 
  • രാവിലത്തെ ഇടവേള കഴിഞ്ഞാലാണ് ഡിവിഷന്‍ മാധ്യമാടിസ്ഥാനത്തില് പ്രവര്‍ത്തിക്കേണ്ടത് . ആറും ഏഴും പിരീഡുകള്‍ വീണ്ടും കേരളപാഠാവലിക്കായി ഒത്തുകൂടണം. തുടക്കത്തില്‍ ഇത്തിരി പ്രയാസം നേരിടാം. പക്ഷേ കുട്ടികള്‍ക്കുണ്ടാകുന്ന നേട്ടം കൂടുതലാകും. ടീച്ചര്‍ക്ക് ഭാരവും കുറയും. പാഠവും യഥാസമയം തീരും.

സ്ഥിരഹാജരില്ലാത്ത കുട്ടികള്‍

ഒന്നാം മാസം തന്നെ വീട്ടില്‍ കുട്ടികളെ മടിപിടിച്ച് ഇരിക്കാന്‍ അനുവദിക്കുന്ന രക്ഷിതാക്കളുണ്ട്. അത് നിരുത്സാഹപ്പെടുത്താനാകണം. 

  1. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ കുട്ടികളുടെകൂടെ ഇരുത്തി ഓണ്‍ലൈനില്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കണം. 
  2. കുട്ടി വരാത്ത ദിവസം രക്ഷിതാവിനെ വിളിച്ച് ഇന്ന് കുട്ടിക്ക് നഷ്ടമായ കാര്യങ്ങള്‍ ഇവയാണെന്ന് പറയണം. തുടര്‍ച്ചയായി പറഞ്ഞ് രക്ഷിതാക്കളുടെ ഉത്തരവാദിത്വബോധം കൂട്ടണം . 
  3. ആ കുട്ടിയുടെ അടുത്തുളള മറ്റ് കുട്ടികള്‍ വിദ്യാലയത്തിലുണ്ടെങ്കില്‍ അവരുടെ രക്ഷിതാവ് മുഖേനയും ഇടപെടണം.
  4.  ഇത്തരം കുട്ടികളുടെ രക്ഷിതാവിനെ നേരിട്ട് കാണുന്നതിനും പരിപാടി ആലോചിക്കണം. 
  5. കുട്ടി സ്കൂളില്‍ വരുന്ന സമയം അര മണിക്കൂര്‍ നേരത്തെയാക്കാനാകുമോ? എങ്കില്‍ കുഞ്ഞെഴുത്ത് പൂര്‍ത്തിയാക്കാനാകും. ടീച്ചറും നേരത്തെ എത്തണമെന്ന് മാത്രം
  6. ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയപ്പോള്‍ ഹാജരാകാത്ത കുട്ടികളെക്കൂടി കണ്ടാണ് ആദ്യ നാല്പത് മിനിറ്റ് അവലോകനത്തിനായി മാറ്റി വെച്ചത്. ഈ സമയം ഈ കുട്ടികള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്.
  7. പഠനക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഒഴിവ് സമയ ചാര്‍ട്ട് വായന പ്രോത്സാഹിപ്പിക്കണം. 

ഇതൊക്കെ സാധ്യതകളുടെ അന്വേഷണമാണ്. പൂര്‍ണമാണെന്ന് പറയുന്നില്ല. കുറേ പ്രശ്നങ്ങള്‍ അധ്യാപകരുടേതല്ലാത്ത കാരണങ്ങളാലാണ്. ചിലത് വിദ്യാലയനിര്‍മ്മിതിയും.

അതത് സാഹചര്യത്തില്‍ പ്രശ്നപരിഹാരം ആലോചിക്കണം. അന്വേഷകരാകവുകയും അനുഭവങ്ങള്‍ സൃഷ്ടിക്കുകയും അവ പങ്കിടുകയും ചെയ്യൂ

ഏത് പ്രശ്നത്തോടൊപ്പവും അതിന്റെ പരിഹാരം കൂടി ജനിക്കുന്നുണ്ട്. അത് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.  

No comments: